*മാലാഖ*



*Part : 1*






"ഇക്കാ എത്ര നേരമായി വിളിക്കുന്നു.. നിഷമോള് ഇവിടെ കിടന്നു കരയാണ് ട്ടോ.. ഇക്കയിന്നു പള്ളിയിൽ പോവുമ്പോൾ അവളേം കൂടെ കൊണ്ട് പോകാമെന്നു പറഞ്ഞിരുന്നല്ലേ.. ഉപ്പച്ചി എപ്പളാ വരാന്ന് ചോദിച്ചു ഇവിടെ കിടന്നു ആകെ ബഹളമാണ്.. സ്റ്റേഷനിൽ ന്ന് ഇറങ്ങിയില്ലേ.."

"ആഹ് ഞാനിതാ എത്തി റെനി നീ ഫോൺ വെച്ചോ.. മോളെ വേഗം റെഡിയാക്കി നിർത്ത് സമയം ഒരുപാടായി.. "


മറുപടിക്ക് കാത്തുനില്കാതെ ഫോൺ കട്ട്‌ ചെയ്തു ഞാൻ ജീപ്പിന്റെ സ്പീഡ് ഒന്നുകൂടെ കൂട്ടി.. ഇന്നലെ നിഷമോളെ ഉറക്കാൻ വേണ്ടി പറഞ്ഞുപോയതാണ് നാളെ പള്ളിയിൽ പോകുമ്പോൾ അവളെകൂടെ കൊണ്ട് പോകാമെന്നു ഇനിയിപ്പോ കൊണ്ട് പോയില്ലങ്കിൽ വീട് പൊളിച്ചടക്കും അവൾ..

ഓരോന്നു ആലോചിച്ചു വീടത്തിയത് അറിഞ്ഞില്ല.. ഹാളിൽ എന്നെയും കാത്തു കുളിച്ചു പുതിയ ഡ്രെസ്സൊക്കെ ഇട്ടു സുന്ദരിയായി ഇരിക്കുന്നുണ്ട് നിഷാനകുട്ടി..ജീപ്പിൽ  നിന്നും ഇറങ്ങിയതും എന്നേകണ്ട് കണ്ണുതുടച്ചു ഓടി വന്നു


"ഉപ്പച്ചി നിഷുമോളെ ഇന്ന് ഉമ്മമ്മയെ കാണാൻ കൊണ്ട് പോകാമെന്നു പറഞ്ഞതല്ലേ..നിഷമോള് കൊറേ നേരായി ഉപ്പച്ചിനെ നോക്കി ഇരിക്ന്ന്‌ ബാ ഉപ്പച്ചി നമ്മള് പോകാ.. "


'നിക്ക് മോളെ ഉപ്പച്ചി ഈ യൂണിഫോം മാറ്റിയിട്ടു  തുണി ഉടുത്തുവരാം.. വെള്ളിയാഴ്ച പള്ളിയിൽ പോകുമ്പോ വെള്ളതുണി ഉടുക്കണം.. മോളിവ്ടെ നിക്ക് ഉപ്പച്ചി ഇപ്പൊ വരാംട്ടോ'.. ന്ന് പറഞ്ഞു ഒരു കണക്കിന് പെണ്ണിനെ അടക്കി നിർത്തിയിട്ടു ഞാൻ നേരെ റൂമിലേക്ക്‌ നടന്നു


"ഇക്കാ..അവളേം കൊണ്ട് പോകുന്നുണ്ടോ.. ദാ തുണി"


"ഹം കൊണ്ട് പോയല്ലേ പറ്റു.. അവളും പോന്നോട്ടെ.. നിസ്കാരത്തിനു മുന്നേ ഉമ്മയുടെ ഖബറിനടുത്തെക്കൊന്നു പോകണം..എല്ലാ ആഴ്ചയും പോകുന്നതല്ലേ മോളെ കൂടെ കൊണ്ട്പോകാമെന്നു വെച്ചു.."

ഡ്രസ്സ്‌ ഒക്കെ മാറി മോളെയും കൂട്ടി നേരെ പള്ളിയിലേക്ക് നടന്നു..പള്ളിയിലേക്ക് ആദ്യമായി വരുന്ന സന്തോഷം നിഷമോളുടെ മുഖത്തു കാണാമായിരുന്നു.. ചിരിച്ചും കളിച്ചും അവൾ നടക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ്..

പള്ളിയുടെ ഗേറ്റും കഴിഞ്ഞു നേരെ പള്ളിക്കാട്ടിലേക്ക് നടന്നു.. എന്റെ പൊന്നുമ്മ അന്തിയുറങ്ങുന്ന ഖബറിനരികിൽ ചെന്നു ഉമ്മയോട് കുറെ സങ്കടം പറഞ്ഞു... അല്ലങ്കിലും എന്നും ഓരോന്നു പറഞ്ഞിട്ട് പിണക്കമാണ്..ഖബറിനരികിൽ നിൽക്കുമ്പോൾ ഞാൻ ഉമ്മച്ചിയുടെ ആ പഴയ സാനുട്ടനാവും..  പണ്ട് പ്ലസ് ടു പഠിക്കുന്ന സമയത്തു ഒരു പനിവന്നു കവർന്നെടുത്തതാണ് എന്റെ പൊന്നുമ്മച്ചിയെ.. ഉപ്പയെന്ന ആ സാധു മനുഷ്യന്റെ മുഖത്തെ ചിരി അന്ന് മാഞ്ഞതാണ്..പിന്നീടിന്ന് വരെ ആ മുഖമൊന്നു തെളിഞ്ഞു ഞാൻ കണ്ടിട്ടില്ല..

മോളെ ഉമ്മയുടെ ഖബറിനരികിൽ നിർത്തിയിട്ട് അടുത്ത് കിടക്കുന്ന മൈലാഞ്ചിചെടി നിറഞ്ഞു നിൽക്കുന്ന ഖബറിലേക്കൊന്നു നോക്കി...

കണ്ണുനീർ പതിയെ കണ്ണിൽ നിന്നും വേർപെട്ടു എന്റെ കവിളിലേക്ക് ഉതിർന്ന്‌ കൊണ്ടിരുന്നു.. പതിയെ നിഷമോൾ കാണാതെ കണ്ണുതുടച്ചു.. രണ്ടുപേരുടെയും പരലോകജീവിതം നല്ലതിലാക്കാൻ പടച്ചവനോടു പ്രാർത്ഥിച്ചു പതിയെ ഞാൻ നിഷമോളുടെ കൈപിടിച്ച് പള്ളിക്കാട്ടിൽ നിന്നുമിറങ്ങി.. വുളു (അംഗ ശുദ്ധി ) ചെയ്തു പള്ളിയിലേക്ക് കയറി ഉസ്താദ് പ്രഭാഷണം പറയുന്നതും കേട്ടുകൊണ്ടിരിക്കുന്ന സമയത്താണ് നിഷമോളുടെ ചോദ്യം..


"ഉപ്പച്ചി എന്തിനാ ഉമ്മമ്മയുടെ അടുത്ത് നിന്ന്  കരഞ്ഞേ"


മറുപടിയൊന്നും നൽകാതെ തത്കാലം അവളോട്‌ 'പള്ളിയാണ് മിണ്ടാതിരിക്കണം' എന്ന് പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും പ്രഭാഷണത്തിലേക്ക് എന്റെ ശ്രദ്ധ തിരിച്ചു..


നിസ്കാരവും കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണവും കഴിച്ചു നേരെ സ്റ്റേഷനിലേക്ക് യാത്രയായി .. രണ്ടു ദിവസം sp സർ  ലീവായതിനാൽ കുറച്ചധികം ജോലിത്തിരക്കുണ്ടായിരുന്നു..

വന്നു കിടക്കുന്ന കേസുകളുടെയെല്ലാം ഡീറ്റെയിൽസ്   നോക്കി ഓഫീസിലുള്ള മറ്റു സഹപ്രവർതകരോട് യാത്രയും പറഞ്ഞു  ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു.. വീട്ടിലെത്തിയപ്പോയേക്കും നിഷമോൾ ഭക്ഷണവും കഴിച്ചു ഉറങ്ങിയിരുന്നു.. ഞാനും റെനിയും ഒന്നിച്ചിരുന്നു  ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാനവളുടെ മുഖഭാവം ശ്രെദ്ധിച്ചു... ഒരു വല്ലായ്മ പോലെ...

നാളെ മേലുദ്യോഗസ്ഥർക്ക് നൽകേണ്ട റിപ്പോർട്ടിനെ കുറിച്ച് ഓർമ വന്നപ്പോൾ ഭക്ഷണം മതിയാക്കി കൈ കഴുകി ലാപ്ടോപ് എടുത്തുകൊണ്ട് ഞാൻ നേരെ ബെഡ്‌റൂമിലേക്ക് നടന്നു..


 ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ എന്ന് പറഞ്ഞാൽ ചില്ലറ തിരക്കുള്ള ജോലിയൊന്നുമല്ലാന്ന് ട്രെയിനിങ്ങിന്റെ സമയത്തെ ഉപ്പ പറഞ്ഞതാണ്.. പക്ഷെ മരിക്കുന്ന മുൻപേ ഞാൻ ഉമ്മച്ചിക്ക് കൊടുത്ത വാക്കാണത്.. ഉമ്മയുടെ മോൻ ഒരിക്കൽ യൂണിഫോമും തൊപ്പിയുമൊക്കെ ഇട്ടു നാലാൾ കാൺകെ നെഞ്ചുവിരിച്ചു നടക്കുന്ന ഒരു പോലീസുകാരൻ ആവുമെന്ന്.. പിന്നീടങ്ങോട്ട്‌ ആ വാക്ക് പാലിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ.. ഉമ്മാ നിങ്ങൾ കാണുന്നുണ്ടോ.. ഉമ്മച്ചിയുടെ മകനിന്ന് ഒരു പോലീസുകാരനാണ്...നിങ്ങളുടെ ആഗ്രഹം പോലെ തന്നെ..


വാതിൽ തുറക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ ലാപ്ടോപിൽ നിന്നും മുഖമുയർത്തിയത്.. റെനി കുടിക്കാനുള്ള വെള്ളവുമായി റൂമിനകത്ത് കയറി വാതിൽ ലോക്ക് ചെയ്തു... കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്ന അവൾ പതിയെ ലൈറ്റ് അണച്ചുകൊണ്ട് എന്നരികത്തായ് വന്നു കിടന്നു.. ഞാനപ്പോയും റിപ്പോർട്ട്‌ ശെരിയാക്കുന്ന തിരക്കിലായിരുന്നു..


ഉറക്കം പിടിമുറുക്കിയതോടെ  തത്കാലം ലാപ്ടോപ് ഓഫ്‌ ചെയ്തു എടുത്തുവെച്ച് ഞാനും റെനിക്കരികിലായ് ചേർന്ന് കിടന്നു.. പതിയെ ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന സമയത്താണ് റെനിയുടെ ചോദ്യം...


"ഇക്കാ നിങ്ങൾ ഉറങ്ങിയോ..."


"ന്താ റെനി സമയം ഇത്രയായിട്ടും നീ ഉറങ്ങിയില്ലേ.."


"ഇല്ല ഇക്കാ... ഉറക്കം വരുന്നില്ല... ഇക്കാ ഞാനൊരു കാര്യം ചോദിച്ചോട്ടെ.."


'ഹാ ചോദിക്ക് റെനി.."


"ഇക്കാക്ക് എന്നോട് ദേഷ്യം തോന്നോ..."


"ഇല്ലടി പെണ്ണെ നീയെന്റെ പുന്നാര ബീവിയല്ലേ..."


"ന്നാ ചോദിക്കട്ടെ.."


"ഹാ ചോദിച്ചോ..."


"ആരാ ഈ നാസിയ..ഇക്കയുടെ ഡയറിയിൽ ഒരുപാട് എഴുതീട്ടുണ്ടല്ലോ അവളെ കുറിച്ച്.."

പെട്ടന്നൊരു ഇടിമിന്നൽ ഹൃദയത്തിലുടെ കടന്നു പോയി.. നാസിയ... ആ കാര്യമെങ്ങനെ..ഇന്നലെ ഡയറിയെഴുതി ഷെൽഫിലേക്ക് വെക്കാൻ മറന്നു പോയതാണ്... ആ നശിച്ച നിമിഷത്തെ ഒരായിരം വട്ടം ശപിച്ചുകൊണ്ട് ഞാൻ മറുപടി നൽകാതെ മിണ്ടാതെ കിടന്നു..വീണ്ടും വന്നു ചോദ്യം..


"ഇക്കയിന്നു മോൾടെ കൂടെ പള്ളിയിൽ പോയിട്ട് ഉമ്മയുടെ ഖബറിന്റെ അടുത്തുള്ള മറ്റൊരു ഖബറിലേക്ക് നോക്കി കരഞ്ഞന്ന് നിഷമോളു പറഞ്ഞല്ലോ ഇക്ക... അതാരുടെ ഖബറാണ്.."


എന്ത് മറുപടി കൊടുക്കണമെന്നറിയാതെ അക്ഷരാർത്ഥത്തിൽ ഒരു ഊമയെപ്പോലെ നില്കാനെ കഴിഞ്ഞോള്ളൂ..


പതിയെ ഞങ്ങൾക്കിടയിലുള്ള മൗനം ഭേധിച്ചു കൊണ്ട് ഞാൻ സംസാരിക്കാൻ തുടങ്ങി..

"റെനി..അത് എനിക്ക് വേണ്ടപെട്ട ഒരാളാണ്.. അത്കൊണ്ടാണ് ഞാൻ"...

സംസാരം കഴിയുന്നതിനു മുൻപേ അവളുടെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു..


കല്യാണം കഴിഞ്ഞു നാളിതുവരെ ആ കണ്ണൊന്നു നിറയാൻ ഇടവരുത്തിയിട്ടില്ല.. ഒരു നോട്ടം കൊണ്ട് പോലും നോവിച്ചിട്ടില്ല... ഈ കണ്ണുനീർ കാണാൻ കഴിയാത്തത് കൊണ്ടാണ് ഇതുവരെ അവളോടൊന്നും പറയാതിരുന്നതും.

"റെനി.."


മറുപടിയില്ലാതെയായപ്പോൾ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു പതിയെ ഞാനും വിങ്ങാൻ തുടങ്ങി. എന്റെ ഇരുത്തം കണ്ടിട്ടാവണം പതിയെ റെനി എന്റെ അരികിൽ വന്നിരുന്നത്..  അവളുടെ നേർത്ത ഒരു തലോടൽ എനിക്കപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആശ്വാസം നൽകിയിരുന്നു..


"ഇക്കാ..
ദേ നോക്കി ഇങ്ങളു കരയാണോ.. ആരോരും ഇല്ലാത്ത ഈ അനാഥപെണ്ണിന് ഇത്രയും സന്തോഷവും സ്നേഹവുമുള്ള ഒരു ജീവിതം തന്നത് എന്റെ പൊന്നിക്കയല്ലേ..ആ ഇക്ക എന്നോട് എന്തെങ്കിലും മറച്ചുവെച്ചാൽ അതെനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.."


'റെനി ഞാൻ'.. വാക്കുകൾ മുറിയുന്നപോലെ..


"ഇക്ക കഴിഞ്ഞുപോയത് ആലോചിച്ചു വിഷമിക്കാതെ ഉറങ്ങാൻ നോക്ക്.. ഈ പൊട്ടിപെണ്ണിന് എല്ലാം സംശയമാണല്ലേ ഇക്കാ.. നേരം ഒരുപാടായി.. ഇക്ക ഉറങ്ങിക്കെ രാവിലെ നേരത്തെ ഓഫീസിൽ പോവേണ്ടതല്ലേ..ഞാൻ കിടക്കാണ് ട്ടോ..എനിക്ക് ഒരു സമാധാനം ഇല്ലാഞ്ഞിട്ടു ചോദിച്ചതാ അവളെ കുറിച്ച്.. ഇക്കയത് കാര്യമാക്കണ്ട"


ഞാൻ പതിയെ പുതപ്പെടുത് പുതച്ചു അവൾക് നേരെ തിരിഞ്ഞു കിടന്നു..പതിയെ അവളുടെ മുടിയിയകളിൽ തലോടി.. എന്റെ കര സ്പർശം അറിഞ്ഞിട്ടാവും അവൾ ഒന്നൂടെ അടുത്ത് വന്നു  എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്


"റെനി.."

"എന്താ ഇക്ക"

"നിന്നോട് ഇത്രകാലം ഒന്നും പറയാതിരുന്നത് ഈ കണ്ണുനനഞ്ഞു ഞാൻ കാണാതിരിക്കാനാണ്.. ഇനി നീ അറിയണം.. കാലമിത്രയും നിന്റെയീ ഇക്ക തിന്ന വേദനകൾ എത്രത്തോളം ഉണ്ടെന്നു..അതിനു മുന്നേ നിന്റെ ഇക്കയെകുറിച്ച് നീ അറിയണം.. ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെയാ കഴിഞ്ഞകാലത്തെ കുറിച്ചും നീയറിയണം.."


"ഇക്കാ.. എനിക്കറിയണം എന്താണ് എന്റെ ഇക്കയെ അലട്ടുന്ന ആ സങ്കടമെന്ന്.. ആരുടെ ഖബറിലേക്ക് നോക്കിയാണ് ഇക്കയിന്നു കരഞ്ഞതെന്ന്.."


ഞാൻ പറയാൻ തുടങ്ങിയപ്പോൾ ആ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിലും ആകാംക്ഷ നിറഞ്ഞ റെനിയുടെ മുഖം എനിക്ക് കാണാമായിരുന്നു..








(തുടരും...)






*✍ : അൽറാഷിദ് സാൻ*

*📞: 7558891472*

*മാലാഖ*

*Part : 2*




 നാട്ടിലെ പേരുകേട്ട സമ്പന്നൻ അലി ഹാജിയാരുടെ ഇരട്ടമക്കളിൽ ഒരാളായാണ് ഫൈസീൻ എന്ന ഞാൻ  ജനിച്ചത്.. പിന്നെ നീ ഇത്താത്ത എന്ന് വിളിക്കുന്ന ജാസ്മിനും..

ചെറുപ്പം തൊട്ടേ സമ്പന്നതയിൽ ജീവിച്ചത് കൊണ്ടാകാം ബുദ്ധിമുട്ട് എന്ന വാക്ക് എനിക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്നു

പണക്കാരൻ ആയിരുന്നങ്കിലും അതിന്റെതായ ഒരു അഹങ്കാരവും ഇല്ലായിരുന്നു  ഉപ്പച്ചിക്ക്..സമ്പത്തിൽ നിന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പണം  ചിലവാക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല..  പാവപെട്ടവർക്കും രോഗ ബാധിധർക്കും ഏത് നേരത്തും ഈ വീട്ടിലേക്ക് കയറിവരാമായിരുന്നു.  അത്കൊണ്ട് തന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു ഞങ്ങൾ മക്കളും..

അങ്ങനെ പ്ലസ് ടു  ക്ലാസ്സിലെ പരീക്ഷയും കഴിഞ്ഞു ഞാനും ജാസ്മിനും സ്കൂളിലേക്കുള്ള  അഡ്മിഷൻ നോക്കികൊണ്ടിരിക്കുന്ന സമയം.. രണ്ടുപേർക്കും നല്ല മാർക്ക്‌ ഉണ്ടായത്കൊണ്ട് ഗവണ്മെന്റ് കോളേജിൽ തന്നെ അഡ്മിഷനും കിട്ടി

ആദ്യമായിട്ട് അതും ജാസ്മിയുടെ കൂടെ കോളേജിലേക്ക് പോകുമ്പോൾ ഇനിയുള്ള കോളേജ് ജീവിതം എങ്ങനെയായിരിക്കും എന്ന അങ്കലാപ്പിൽ ആയിരുന്നു ഞാനും..


സീനിയർസിന്റെ ചെറിയ റാഗിംഗ് ഒഴിച്ചാൽ ആദ്യ ദിവസം നല്ല സന്തോഷമുള്ളൂരു ദിവസമായിരുന്നു.. അന്നാണ് ഞാൻ റാഷിദിനേ പരിജയപ്പെടുന്നതും.. പിന്നീടങ്ങോട്ട്‌  എന്റെ നിഴൽപോലെ അവനും ഉണ്ടായിരുന്നു കൂടെ..

കോളേജ് ലൈഫ് എന്താണെന്നു മനസ്സിലാക്കി തന്നിരുന്ന നിമിഷങ്ങൾ..  കുട്ടുകാരുടെ കൂടെ അടിച്ചുപൊളിച്ചു നടന്നിരുന്ന ദിവസങ്ങൾ.. രാവിലെ ക്ലാസ്സിൽ വന്നാലും ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമക് പോയിട്ടും ഒഴിവുള്ള പിരിയട് കിട്ടിയാൽ ആരും കാണാതെ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി തൊട്ടപ്പുറത്തുള്ള ക്ലാസ്സിലെ മൊഞ്ചത്തികളെയും വായ്നോക്കിയും ദിവസങ്ങൾ പോയികൊണ്ടിരുന്നു..


എന്നും രാവിലെ ഫുട്ബോൾ കളിക്കാൻ എഴുന്നേൽക്കാറുള്ള ഞാൻ പതിവ് തെറ്റിച്ചു ഉമ്മയുടെ വിളി കേട്ടാണ് ഉണർന്നത്.. സമയം നോക്കുമ്പോൾ ഒരുപാട് വൈകിയിരുന്നു.. വേഗം എഴുന്നേറ്റു റെഡിയായി കോളേജിലേക്ക് പുറപ്പെട്ടു..

ആദ്യത്തെ രണ്ടു പീരിയട് കഴിഞ്ഞുള്ള ഇടവേള സമയത്ത് റാഷിയാണ് എന്നോട് വന്നു പറഞ്ഞത്..

'ടാ ഫൈസി നിന്റെ ജാസ്മിൻ നിന്നെകാത്തു ക്ലാസിനു പുറത്ത് നിൽക്കുന്നുണ്ടന്ന്'

കാര്യം എന്താണെന്നറിയാൻ പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് മുഖവും വാടി നിക്കുന്ന ജാസ്മിയെയാണ്..

കാര്യം എന്താണെന്നു ചോദിച്ചപ്പോൾ അവൾ നിന്ന് സങ്കടം പറയാൻ തുടങ്ങി

'കോളേജിലേ ആദ്യദിനം തൊട്ടേ ഞങ്ങളുടെ അതേ ബാച്ചിലുള്ള അഫ്സൽ എന്നൊരുത്തൻ  അവളുടെ പിന്നാലെ നടന്നു ശല്യം ചെയ്യാൻ തുടങ്ങിയിട്ട്.. ആദ്യം പിന്നാലെ നടന്നുള്ള സംസാരം മാത്രേ ഉണ്ടായിരുന്നള്ളൂ.. പിന്നെ അത് അവൾ പോകുന്നിടത്തല്ലാം ഇവന്റെ ശല്യമാണെന്ന്' പറഞ്ഞു അവള് നിന്ന് കരയാൻ തുടങ്ങി..

"എന്റെ പൊന്നു ജാസ്മിനെ നീയിങ്ങനെ കരഞ്ഞാൽ  എങ്ങനെയാ.. ഞാൻ എന്താ ചെയ്യണ്ടേ സർന് പരാതി കൊടുക്കണോ അതോ ഞാനും റാഷിയും കൂടെ പോയിട്ട് തീർത്താൽ മതിയോ.."


"എന്റെ ആങ്ങളയാണെന്ന് പറഞ്ഞു നടക്കാൻ നാണമില്ലല്ലോടാ നിനക്ക്.. പോയി ആ അഫ്സലിനെ രണ്ടു പൊട്ടിക്ക്.. സർമാരോട് പറയാൻ ആണെങ്കിൽ എനിക്കു നേരിട്ട് പറഞ്ഞാൽ മതിയായിരുന്നല്ലോ നിന്നോട് പറയണ്ട ആവശ്യം ഉണ്ടായിരുന്നോ.."


"ഹാ നീ ചൂടാവല്ലേ മോളെ.. ഇത് ഞാനും റാഷിയും തീർത്തോളാം..നീ ക്ലാസിലേക്ക് പൊക്കോ "

ജാസ്മിൻ ഒന്നും മിണ്ടാതെ തിരഞ്ഞു ക്ലാസ്സിലേക്ക് നടന്നു..

പ്രശ്നം റാഷിയോട് പറഞ്ഞപ്പോൾ അവനെ തല്ലാൻ എന്നക്കാൾ ധൃതി റാഷിക്കായിരുന്നു..   അങ്ങനെ അവനെയും കൂട്ടി അഫ്സലിന്റെ  ക്ലാസ്സിലേക്ക് നടന്നു..

അവന്റെ ക്ലാസിൽ പോയി നോക്കിയെങ്കിലും അവിടെ കാണാത്തത് കൊണ്ട് അവനെ തിരഞ്ഞു പുറത്തിറങ്ങി നടക്കുമ്പോയാണ് അവൻ ലൈബ്രറിയുടെ അടുത്തുള്ള സ്റ്റെപ്പിൽ ഏതോ ഒരു പെണ്ണിനോട് സംസാരിച്ചിരിക്കുന്നത് കണ്ടത്..


"ടാ ഫൈസി നീ ഇവിടെ നിക്ക് ആദ്യം നമ്മക്ക് നല്ലപോലെ സംസാരിക്കാം.. അവനാണേൽ ആ സീനിയർസിനോടൊക്കെ ഒടുക്കത്തെ കമ്പനിയാ മുട്ടാൻ നിക്കണോ വെറുതെ.."


"ടാ തെണ്ടി അന്റെ  ആവേശമൊക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു നീ ഓനെ അങ്ങട്ട് തീർക്കുമെന്ന്.."


"അത് പിന്നെ ധൈര്യം ഇല്ലാഞ്ഞിട്ടല്ലടാ.. ഞാനെ നമ്മളെ ക്ലാസ്സിലെ ഷബാനനോട് ഇഷ്ടാണ് പറഞ്ഞക്കേണ്.. അവളാണേൽ എന്തേലും കാരണം കിട്ടാൻ നിക്കാണ് അതിൽന്ന് ഒന്ന് ഊരാൻ.. ഇനിപ്പോ പ്രശ്നം ഉണ്ടായ അതുമതിയാകും ഓൾക്..നീ ഇവിടെ നിക്ക് ഞാനാദ്യം പോയിട്ട് സംസാരിക്കാം.. എന്നിട്ടു നീ  വന്ന മതി.."


എന്നെ വരാന്തയിൽ നിർത്തീട്ട് റാഷി അഫ്സലിന്റെ അരികിലേക്ക് നടന്നു..അഫ്സലിന്റെ അരികിലെത്തിയ റാഷി പതിയെ അവനെ അടുത്തേക്ക് വിളിച്ചിട്ട് സംസാരം തുടങ്ങി.. തൊട്ടു മുന്നിൽ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ റാഷിയെ അഫ്സൽ ഒന്ന് തള്ളുന്നത് കണ്ടു ഞാൻ  ഓടി ചെന്നു..


'ടാ അഫ്സലെ മര്യാദക്ക് വന്നു സംസാരിച്ചു പോകാൻ വന്നതാണ്.. നീ സീനിയർസിനോട് നല്ല കമ്പനിയൊക്കെ ആയിരിക്കും അത് വിചാരിച്ചു അങ്ങ് വലുതാവാൻ  നിക്കണ്ട.. പിന്നെ നീ പിന്നാലെ നടക്കുന്ന ജാസ്മിൻ അവളെന്റെ പെങ്ങളാണ്.. നീ അതങ്ങു ഒഴിവാക്കിയേക്ക്.. അപ്പൊ ശെരി.. വാടാ പോകാം..' എന്ന് പറഞ്ഞു റാഷിയുടെ കൈ പിടിച്ചു നടക്കാൻ തിരിഞ്ഞതും അഫ്സൽ ബാക്കിൽ നിന്നും എന്റെ കോളറിനു പിടുത്തമിട്ടു..


"അങ്ങനെ പോയാലങ്ങനെ.. ഇവിടെ വന്നു അഫ്സലിനെ ഞെട്ടിച്ചു പോകാൻ വന്നതല്ലേ മക്കൾ.. അപ്പൊ ശെരിക്കും ഞെട്ടിച്ചു പോയ മതി.. പിന്നെ കാണാൻ കൊള്ളാവുന്ന ചരക്ക് ആണേൽ ഈ അഫ്സൽ അവളെയൊന്നു നോക്കും അല്ലങ്കിൽ പിന്നാലെ നടക്കും   അതിപ്പോ നിന്റെ പെങ്ങളായാലും ആരായാലും.."


തിരിഞ്ഞു അഫ്സലിന്റെ മുഖത്തൊന്നു പൊട്ടിക്കാൻ   കൈ  വീശുമ്പയേക്കും റാഷിയുടെ പെട്ടന്നുള്ള  ചവിട്ടെറ്റു അവൻ വീണിരുന്നു..


" * ###*..മോനെ നീ എന്താടാ വിചാരിച്ചേ നിന്നെ പേടിച്ചിട്ടു കാലുപിടിക്കാൻ വന്നതാണെന്നോ  മര്യാദക്ക് വന്നപ്പോ നിനക്ക് ജാഡ അല്ലേടാ.. ഇനി നീ ഇവന്റെ പെങ്ങളെന്നല്ല ഈ കോളേജിലെ ആരെയെങ്കിലും നോക്കിന്ന് അറിഞ്ഞാ അന്ന് നീ തീർന്നടാ.. റാഷിദ പറയുന്നേ..ഓർത്തോ"

റാഷിയുടെ ദേഷ്യമുള്ള  മുഖം കണ്ടപ്പോ എനിക്ക്പോലും പേടി തോന്നിയിരുന്നു.. അപ്പോയെക്കും വരാന്തയിലേ ഒരുവിധം കുട്ടികളും ഞങ്ങൾക് ചുറ്റും കൂടി..


"ഫൈസി പ്രശ്നം ആയോ.. ഇനിപ്പോ ഷബാന ഇഷ്ടല്ലന്ന് പറയോ.. തല്ലണമെന്ന് വിചാരിച്ചു വന്നതല്ലല്ലോ.. പക്ഷെ ഓന്റെ ആ വർത്താനം ഇന്ക് പിടിച്ചില്ല.. അല്ലടാ ചവിട്ടിയത് കുറച്ച് കൂടിയോ.."

റാഷിയുടെ സംസാരം കേട്ടപ്പോ ചിരിയാണ് വന്നത്..

"ഇല്ലടാ നീ ചവിട്ടിയില്ലങ്കി ഞാൻ തന്നെ ചവിട്ടിക്കൂട്ടിനു അവനെ..ഇനിയിപ്പോ വേഗം ക്ലാസ്സിൽ പോകാം അല്ലങ്കിൽ സീനിയർസ് കണ്ടാൽ ആകെ പ്രശ്നാകും.."


റാഷിയുടെ കൈപിടിച്ച്  ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങുന്ന സമയത്ത്.. അഫ്സലിന്റെ അരികത്തിരുന്നു വിതുമ്പുന്ന ഒരു പെൺകുട്ടിയെ ഞാൻ ശ്രെദ്ധിച്ചിരുന്നു...കളഞ്ഞു പോയ എന്തോ ഒന്ന് തിരയുന്ന പോലെ അവൾ നിലത്തു കൈകൊണ്ട് പരതുന്നുണ്ടായിരുന്നു..വന്നപ്പോൾ മുതൽ എതിരെ തിരിഞ്ഞു നിന്ന കാരണം അവളുടെ മുഖമൊന്നു കാണാനും കഴിഞ്ഞില്ല..

തിരിച്ചു ക്ലാസ്സിൽ വന്നപ്പോൾ പെൺകുട്ടികളും ആൺകുട്ടികളും ഒരു ബഹുമാനമൊക്കെയുള്ള ഒരു നോട്ടം നോക്കി..

സമയം നോക്കാൻ കയ്യിലേക് നോക്കിയപ്പോയാണ് കയ്യിലുണ്ടായിരുന്ന വാച്ച് അഫ്സലിനെ കാണാൻ പോയപ്പോ അടുത്തുള്ള ടേബിളിൽ വച്ചത് ഓർമ വന്നത്.. ഉപ്പച്ചി വാച്ച്  തന്നപ്പോയെ പറഞ്ഞതാ പതിനായിരം രൂപേടെ വാച്ചാണ്  ശെരിക്കും സൂക്ഷിക്കണമെന്ന്.. വേഗം അഫ്സൽ നിന്നിരുന്ന ഭാഗത്തേക്ക് ഓടി.എന്തോ ഭാഗ്യം കൊണ്ട് വാച്ച് ആരുടേയും കയ്യിൽ പെടാതെ വെച്ച ടേബിളിൽ തന്നെ ഉണ്ടായിരുന്നു..

പടച്ചോനോട് നന്ദിയും പറഞ്ഞു ക്ലാസിലേക്ക് തന്നെ തിരികെ നടക്കുമ്പോ..വീണ്ടും കണ്ടു ആ കുട്ടിയെ.. ഒറ്റക്ക് തന്നെ അവിടെ അങ്ങനെ നില്കുന്നു..  കാര്യം എന്താണെന്നു അറിയാൻ  ഞാനവളുടെ അടുത്തേക്ക് നടന്നു..

"നീയെന്തിനാ ഇവിടിങ്ങനെ ഒറ്റക്ക് നിക്കുന്നെ.. നിനക്ക് ക്ലാസില്ലേ.. നേരത്തെ വന്നപ്പോഴും ഈ നിൽപ്പാണല്ലൊ.."

പുറകിൽ നിന്നുള്ള എന്റെ സംസാരം കേട്ടിട്ടാവണം അവൾ തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് നോക്കിയതു..

ആ മുഖം കണ്ടിട്ട് എന്റെ കണ്ണൊന്നു വിടർന്നു....പതിനാലാം രാവുദിച്ചത് പോലെ.. ആകാശം പോലെ  നീലക്കണ്ണുള്ള...ഒരു പെൺകുട്ടി..

"ഇക്കാ എന്നെയൊന്നു സഹായിക്കോ..എന്റെ ഉമ്മച്ചി കോളേജിലേക്ക് അഡ്മിഷൻ കിട്ടിയപ്പോ വാങ്ങിത്തന്ന പെൻ  ഇവിടുണ്ടായിരുന്ന ഒരു ഇക്ക വാങ്ങിവെച്ചിരുന്നു.. ഇവിടെ നേരത്തെ ബഹളം നടന്നിലെ ആ ഇക്ക.."


"ആര് അഫ്സലോ.. അവനെന്തിനാ പേന വാങ്ങി വെച്ചേ.."

"അറിയില്ല ഇക്കാ.. ഞാൻ ന്യൂ അഡ്മിഷൻ ആണ് ഇവിടെ ആരെയും അത്ര പരിജയമില്ല..ഇന്നാണ് ആദ്യമായിട്ട് ക്ലാസ്സിൽ വരുന്നത്.. കോളേജ് വരെ ഓട്ടോയിൽ വന്ന ചേച്ചി ആക്കി തന്നു.. ഇവിടെ വരെ എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടികളാണ് ആക്കി തന്നത്.. ഇനിയെങ്ങനയാ ക്ലാസ്സിൽ എത്തുമെന്ന് അറിയില്ല.. ഇക്കാ ക്ലാസ്സിലേക്ക് ഞാൻ എങ്ങനെയെങ്കിലും പൊയ്ക്കോളാം.. എനിക്ക് ആ പേനയൊന്നു കണ്ടുപിടിച്ചു തെരോ.. എന്റെ ഉമ്മ തന്ന ഗിഫ്റ്റായതുകൊണ്ടാ.."


'ഓ അതിവിടെ നേരത്തെ ബഹളം നടന്നപ്പോ ചാടിക്കാണും.. നിൽക്ക് ഞാനൊന്നു നോക്കട്ടെ' എന്ന് പറഞ്ഞു ഞാൻ താഴെക്ക്  നോക്കിയതും അവൾ തിരഞ്ഞു കൊണ്ടിരിക്കുന്ന പെൻ അവളുടെ കാലിനു ചുവട്ടിൽതന്നെ കിടക്കുന്നുണ്ട്..

അത് കയ്യിലെടുത്തു അവൾക് നൽകി

"ഇതല്ലേ നീ ഇത്രനേരം തിരഞ്ഞിരുന്ന ആ പേന.. അല്ലെടി നിനക്ക് കണ്ണില്ലേ.. ഇത്ര അടുത്തുണ്ടായിട്ടും കാണാതിരിക്കാൻ.."


"താങ്ക്സ് ഇക്കാ.. പിന്നേയ് എന്റെ ക്ലാസ്സ്‌ മുകളിലാണ്.. ഇക്ക ചോദിച്ചില്ലേ കണ്ണില്ലേ എന്ന്.. ഇല്ല ഇക്ക എനിക്ക് കാഴ്ച ശക്തിയില്ല കണ്ണ് മാത്രേ ഒള്ളു.."

പുഞ്ചിരിയോടെയുള്ള അവളുടെ മറുപടി കേട്ടതോടെ തിരിച്ചു എന്ത് പറയണമെന്നറിയാതെ നിന്നുപോയി..


"ഇക്കാക്ക് ബുദ്ധിമുട്ട് ആവില്ലങ്കിൽ ഈ സ്റ്റെപ് കയറാനൊന്നു സഹായിക്കോ.. അവിടന്ന് ഞാൻ ഒറ്റക്ക് പൊയ്ക്കോളാം.."

മറുപടി പറയാതെ അവളുടെ അനുവാദം പോലും ചോദിക്കാതെ.. സ്വർണനിറമുള്ള രോമങ്ങൾ കൊണ്ട് ഭംഗിതീർത്ത ആ വെളുത്ത   കയ്യിൽ ഞാൻ പിടുത്തമിട്ടു.. എന്റെ കയ്യിൽ കയറിയുള്ള പിടുത്തം കൊണ്ടാവാം അവളൊന്നു ഞെട്ടി ഒരു ദീർഘശ്വാസം  വിട്ടത്.. ഒന്നും മിണ്ടാതെ ഞാനവളുടെ കൈപിടിച്ച് സ്റ്റെപ്പുകൾ ഓരോന്നായി കയറാൻ തുടങ്ങി..

സുന്ദരിയായ ഒരു  പെൺകുട്ടിയുടെ  കൈപിടിച്ച് ഞാൻ നടക്കുന്നത് കണ്ടു മറ്റുകുട്ടികളൊക്കെ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നത് കാണാമായിരുന്നു..

സ്റ്റെപ് കഴിഞ്ഞ ശേഷവും ആ കയ്യിലെ പിടി വിടാൻ തോന്നിയില്ല. അത്കൊണ്ടാണ് അവളുടെ ക്ലാസ്സ്‌ വരെയും കൂടെ പോയത്.. ഇതെല്ലാം കണ്ടു മറ്റൊരാൾ വാ പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു.. വേറെയാരുമല്ല ജാസ്മിൻ..

അവളെ ക്ലാസ്സിൽ കൊണ്ടിരുത്തിയിട്ട് ഞാൻ പതിയെ ഇറങ്ങാൻ നേരം അവളെന്റെ കയ്യിൽ പിടിച്ചു..

"ഇക്കാ പരിചയപ്പെടാൻ മറന്നു.. എന്റെ പേര് നാസിയ..ഇവിടന്നു കുറച്ച് അപ്പുറത്താണ് വീട്.. ഇക്കയുടെ പേരെന്താണ്.."

നീലകണ്ണും കൊണ്ട് നക്ഷത്രങ്ങളെയും  തോല്പിക്കുന്ന പുഞ്ചിരിയോടെയാണ് അവളുടെ ചോദ്യം.. ആ കണ്ണ് കണ്ടാൽ പറയില്ല കാഴ്ചയില്ലാത്ത ഒരു പെണ്ണാണെന്ന്.. കണ്ണെടുക്കാൻ തോന്നുന്നില്ല മുഖത്തുനിന്നും..

"ഫൈസീൻ.. ക്ലാസ്സ്‌ തുടങ്ങാനായി വീണ്ടും കാണാം ട്ടോ.."

മറുപടി കൊടുത്തു യാത്ര പറഞ്ഞു ഞാൻ അവളുടെ ക്ലാസ്സിൽ നിന്നും ഇറങ്ങി എന്റെ ക്ലാസ്സിലേക്ക് നടന്നു..
 പുഞ്ചിരിയോടെ കൈവീശി കാണിച്ചു അവളെന്നെ യാത്രയാക്കി..

പോകുന്ന വഴിയിൽ ജാസ്മിയുടെ ക്ലാസ്സിലേക്ക് നോക്കിയപ്പോൾ കൈകൊണ്ടു നിനക്ക് ഞാൻ കാണിച്ചു തേരാമെടാ എന്ന്  ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു ജാസ്മിൻ..

പതിയെ അവളോടൊന്ന് പുഞ്ചിരിച്ചു ഞാൻ ക്ലാസ്സിലേക്ക് നടന്നു..






(തുടരും..)





*✍ : അൽറാഷിദ് സാൻ*

*📞 : 7558891472*





Nb: ആദ്യ പാർട്ടിൽ എഴുതിയ പ്ലസ്ടുവിൽ പടിക്കുമ്പോഴുള്ള ഉമ്മയുടെ മരണം എന്നത്  ഡിഗ്രിക്ക് പഠിക്കുമ്പോൾ എന്നാക്കി തിരുത്തി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
ചില പേർസണൽ പ്രോബ്ലം  കാരണമാണ് ഈ പാർട്ട് ഇത്ര വൈകിയത്.. ക്ഷെമിക്കണം.. അടുത്ത ഭാഗം പെട്ടന്ന് നിങ്ങളിലേക്കെത്തിക്കാം.. സ്നേഹത്തോടെ..

maalaga
malaga

*❤❤മാലാഖ❤❤*


*Part : 3*




തിരികെ ക്ലാസ്സിലേക്ക് നടക്കുമ്പോയും  ചുവപ്പ് നിറമുള്ള  തട്ടത്തിനുള്ളിലെ ആ നീലക്കണ്ണായിരുന്നു മനസ്സ് നിറയെ..ഇത് വരെ ഒന്നിനോടും തോന്നാത്ത ഒരു കൗതുകം അതിനോട് തോന്നിയ പോലെ...

 ക്ലാസ്സിലെത്തിയപ്പോ റാഷിക്ക് ചുറ്റും ആകെ കുട്ടികളും..നേരത്തെ നടന്ന അടിപിടിയാണ് ചർച്ച..  തെണ്ടി നല്ല കത്തിയടിയാണ്.. കത്തി കേൾക്കുന്ന കൂട്ടത്തിൽ ഷബാനകൂടെ ഉണ്ടായത് കൊണ്ട് പഹയൻ ഒടുക്കത്തെ വെട്ടാണ്  വെട്ടുന്നത്..

ബെഞ്ചിലെ ബാഗ് മാറ്റിയിട്ടു തല താഴ്ത്തി കുറച്ച് നേരം അങ്ങനെ കിടന്നു..

ബെല്ലടിച്ചതും ഞങ്ങളെല്ലാരും 'പോത്തൻ' എന്ന് സ്നേഹത്തോടെ  വിളിക്കുന്ന ഫിസിക്സിന്റെ   ബാബു മാഷ് ക്ലാസ്സിലേക്ക് കയറി വന്നു.. മൂപ്പർക്ക് ഈ കുട്ടികളെ പഠിപ്പിക്കലല്ലാതെ സൈഡ് ബിസിനസ്‌ ആയിട്ട് പോത്ത്കച്ചവടം കൂടിയുണ്ട് അതോണ്ടാണ് പോത്തൻ എന്ന് എല്ലാരും  വിളിക്കുന്നതെന്നാണ് റാഷി എന്നോട് പറഞ്ഞെ..മുപ്പർക്ക് ഒരു ചിരിയും പാസ്സാക്കി കൊടുത്തു ബുക്ക്‌ എടുക്കാനായി തിരിഞ്ഞപ്പോയാണ് സർന്റെ വിളി


"ടാ ഫൈസിനേ നീയിങ്ങുവന്നേ.."


പടച്ചോനെ പെട്ടു.. ഇന്നലെ തന്ന ഹോംവർക്ക് ചെയ്തിട്ടില്ല ഇന്ന് ചെയ്തില്ലങ്കിൽ  ക്ലാസിനു പുറത്താക്കുമെന്ന് പറഞ്ഞതാ.. ന്നാലും ഒരു പുഞ്ചിരിയോടെ ഞാൻ സർന്റെ അടുത്തേക്ക് നടന്നു..


"ഞാൻ നേരത്തെ വരാന്തയിൽ നിന്നപ്പോ നീയൊരു പെണ്ണിന്റെ കൈപിടിച്ച് നടന്നുപോണത് കണ്ടല്ലോ.. സത്യം പറയടാ അവൾ നിന്റെ ലൈനല്ലേ.."


സർന്റെ ചോദ്യം കേട്ടു ക്ലാസ്സിലെ കുട്ടികൾ ഒന്നടങ്കം എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..


"അത്പിന്നെ സാറേ ആ കുട്ടിക്ക് കണ്ണ് കാണില്ല.. അതോണ്ട് ഒന്ന് സഹായിക്കാൻ.."


"ഓ മോൻ അങ്ങനത്തെ പുണ്യ പ്രവർത്തികളൊന്നും ചെയ്യേണ്ട  ട്ടോ.. അല്ലെങ്കിലേ കോളേജിലെ  പെൺപിള്ളേർക്ക് ഈ ക്ലാസ്സിലെ ആണ്പിള്ളേരെ കുറിച്ച് പരാതിയാ.. എന്തോന്നടെയ്.. ഒറ്റ എണ്ണത്തിനെയും വഴി നടക്കാൻ സമ്മതിക്കില്ല  ലേ.. ഇനി അങ്ങനെ വല്ലതും അറിയട്ടെ.. അപ്പൊ ബാക്കി ഞാൻ പറയണ്ട്.. മോൻ ചെല്ല്.."


ആകെ ചമ്മി ചമ്മന്തിയായി തിരിഞ്ഞു ബെഞ്ചിലേക്ക് നടക്കുമ്പോ സർന്റെ ചോദ്യം..


"പുണ്യാളൻ ഇന്നലെ എഴുതികൊണ്ട്വരാൻ പറഞ്ഞത് എഴുതിട്ടുണ്ടോ ആവോ.."


ഒന്ന് പുഞ്ചിരിച്ചു ഇല്ല എന്നർത്ഥത്തിൽ തലയാട്ടിയതോടെ നേരെ ഇറങ്ങാൻ പറഞ്ഞു ക്ലാസിനു പുറത്തേക്ക്.. ഇനി എഴുതി കഴിഞ്ഞിട്ട് കേറിയാൽ മതി എന്നൊരു താക്കീതും..

പടച്ചോനോട് മനസ്സിൽ നന്ദി പറഞ്ഞു സർനെ കാണിക്കാൻ മുഖത്തു കുറച്ച് വിശാദഭാവവും വരുത്തി ഞാൻ ക്ലാസിനു പുറത്തേക്ക് നടന്നു.. ഇതെല്ലാം കണ്ടു റാഷി കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു..

പുറത്ത് നിന്നപ്പോ അതുവഴി വന്ന മൊഞ്ചത്തികൾക്ക്  കണ്ണിറുക്കി കാണിച്ചു കൊടുത്തും.. നമ്മളെ മറ്റുള്ള ഫ്രണ്ട്സിനു കൈവീശി കാണിച്ചും ആ പീരിയഡ് തള്ളിനീക്കി.. ബെല്ലടിച്ചു സർ പോയതോടെ ക്ലാസ്സിലേക്ക് കയറിയതും റാഷി എന്റെ കോളറിൽ കുത്തി പിടിച്ചു ചുമരിൽ അടുപ്പിച്ചു..


"ടാ പുല്ലേ.. എല്ലാത്തിനും ഒപ്പം നടന്നിട്ട് ലാസ്റ്റ് ഒരു പെണ്ണിനെ കണ്ടപ്പോ എന്നെ മറന്നു ലേ.. സത്യം പറയടാ ഏതാ ആ പെണ്ണ്.. നീ ശെരിക്കും അവള്ടെ കയ്യിൽ പിടിച്ചോ.."


"ടാ റാഷിയേ പെണ്ണേതാണെന്ന്   എനിക്കറിയില്ല.. അവൾക് കണ്ണ് കാണില്ല.. അതിനെ ക്ലാസ്സിൽ കൊണ്ടാക്കാൻ പോയതാ.. ടാ  പഹയാ പിടി വിട് അല്ലങ്കി ഞാനിപ്പോ ചാകും.."


റാഷി പിടിവിട്ട ശേഷം തിരിഞ്ഞു ബെഞ്ചിൽ പോയിരുന്ന് എന്തോ ആലോചിക്കാൻ തുടങ്ങി..


"അല്ലടാ ഫൈസി ഞാനറിയാത്ത ഏത് പെണ്ണാ നമ്മള്ടെ കോളേജിലുളേ.. അതും കണ്ണ് കാണാത്ത കുട്ടി.. നീ കയ്യിൽ പിടിച്ചു നടക്കണങ്കിൽ ഓൾ അത്രേം മൊഞ്ചു വേണം.. അല്ലാതെ ഒന്നും കാണാതെ മോനവളെ കൈപിടിക്കാൻ പോവില്ല.."


"അത്പിന്നെ നല്ല മൊഞ്ചാ കാണാൻ.. ടാ നേരത്തെ അഫ്സലിനെ കാണാൻ പോയപ്പോ അവന്റെ കൂടെ നിന്നിരുന്നില്ലേ അതവളാ.."


"പടച്ചോനെ ആ ചോന്ന തട്ടമിട്ട കുട്ടിയോ..ടാ ഞാൻ അവള്ടെ മുഖം കണ്ടില്ല.. അല്ലടാ ഇനിപ്പോ നിനക്ക് അവളോട്‌ പോത്തൻ ചോദിച്ചപോലെ മറ്റേത് ഇല്ലല്ലോ.."


"എന്ത് മറ്റേത്.."


"എടാ ലവ് "


"ആർക്ക്.. എനിക്കൊ.. ഒന്ന് പോടാ ഞാൻ ആദ്യമായിട്ടാ ഓളെ കാണുന്നെ.. പിന്നെ നീ പറഞ്ഞപോലെ ഈ പൈങ്കിളി  പ്രേമത്തിനൊന്നും എന്നെ കിട്ടൂല..ഒരു സഹായം ചെയ്യാനും പറ്റൂലേ.."

"ഹ്മ്മ്മ് ന്നാ കൊയപ്പല്ല.. ടാ ആ ഷബാനനെ വളക്കാൻ ഒരു വഴി പറഞ്ഞു താ "

"അതൊക്കെ പറഞ്ഞു തരാം ആദ്യം  ചിലവ് ചെയ്യണം.. കാന്റീനിൽ  പോവാം.."

അങ്ങനെ റാഷിയുടെ കൂടെ കാന്റീനിലേക്ക് നടക്കുമ്പോ പതിവില്ലാതെ ഞാൻ നാസിയയുടെ ക്ലാസ്സിലേക്കൊന്നു ശ്രെദ്ധിച്ചു.. അവിടെ ആരെയോ പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് പോലെ ആകാംക്ഷയോടെ ക്ലാസിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു നാസി..

"ടാ റാഷിയേ അതാണ് ഞാൻ പറഞ്ഞ പെണ്ണ്.. വാ ഒന്ന് പോയി നോക്കാം.. വേണേൽ നിനക്ക്  പരിജയപ്പെടുത്തി തരാം.."


"ന്റെ പൊന്നോ.. ഇത്രേം ഭംഗിള്ള കുട്ടി ഈ കോളേജിൽ ഉണ്ടയ്നോ.. വേഗം വാടാ പെട്ടന്ന് പരിജയപ്പെടാം.."

ഞാനും റാഷിയും നടന്നു അവൾക്കരികിലേക്ക് എത്തിയതും..


"ഫൈസിക്കാ.. നിങ്ങൾ വന്നു ലേ.. ഞാൻ ആരെങ്കിലും ഒന്ന് വന്നിരുന്നങ്കിലെന്നു ആലോചിച്ചിരിക്കായിരുന്നു.."

പടച്ചോനെ ഈ പെണ്ണ് ഞാൻ വന്നത് എങ്ങനെ അറിഞ്ഞു.. ഇവൾക്ക് കണ്ണു കാണൂലാന്നല്ലേ പറഞ്ഞെ..എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ റാഷിയുടെ മുഖത്തേക്കൊന്നു നോക്കി..

'ടാ തെണ്ടി നീയല്ലേ അവൾക്കു കണ്ണു കാണുല്ലാന്നു പറഞ്ഞെ.. പിന്നെങ്ങനെ നമ്മളു വന്നത് അറിഞ്ഞേ' എന്നുള്ള ചോദ്യഭാവത്തോടെ റാഷി എന്റെ മുഖത്തേക്ക്  നോക്കി പല്ല് കടിച്ചു..


"നാസിയാ നിനക്ക് കണ്ണു കാണുല്ലാന്നല്ലേ പറഞ്ഞെ പിന്നെങ്ങനെ ഞാൻ വന്നെന്നു മനസ്സിലായി.."


"ഓ അതോ.. അതൊക്കെ മനസ്സിലായി.. ഇക്ക നല്ല പെർഫ്യൂം ഉപയോഗിക്കാറുണ്ടല്ലേ.. നേരത്തെ എന്റെ കൂടെ പോന്നപ്പോ വന്നിരുന്ന അതേ പെർഫ്യൂമിന്റെ മണം കിട്ടിയപ്പോ മനസ്സിലായി ഇക്ക ഇവിടെ എവിടയോ ഉണ്ടെന്നു.."

യുദ്ധം ജയിച്ച രാജാവിനെപ്പോലെ നെഞ്ചുവിരിച്ചു ഷർട്ടിന്റെ കോളർ ഒന്ന് നേരയാക്കി ഞാൻ റാഷിന്റെ മുഖത്തെക്കൊന്നു നോക്കി..

ഞാൻ പറഞ്ഞത് സത്യമാണടാ പുല്ലേ എന്ന അർത്ഥത്തിൽ..


"ഇക്കാ എന്നെയൊന്നു സഹായിക്കോ.. എന്റെ ക്ലാസ്സിൽ ആകെ രണ്ടു ഗേൾസ് മാത്രേ ഒള്ളു.. രണ്ടും ഒന്ന് മിണ്ടാൻ പോലും വരുന്നില്ല.. എനിക്ക് താഴെക്കൊന്നു പോണം.. അത്യാവശ്യമാണ്.."


"എന്തിനാ മോളെ.."

റാഷി അപ്പോയേക്ക് ഒലിപ്പീരു തുടങ്ങി..

"ഇതാരാ ഫൈസിക്കാ.."



"അതോ അതെന്റെ ഫ്രണ്ടാ.. റാഷിദ്‌.. പേടിക്കണ്ട ഓൻക്ക് ന്റെ ക്ലാസ്സിലുള്ള ഷബാനനെ ഇഷ്ടാണ്.."

കിട്ടിയ ഗ്യാപിൽ ഞാൻ റാഷിക്കിട്ടൊന്നു താങ്ങി..അല്ലങ്കിൽ ഷബാനനെ ഒഴിവാക്കി ഓൻ നാസിന്റെ പിന്നാലെയാകും.. ദേഷ്യത്തോടെ മുഖവും ചുവപ്പിച്ച് റാഷി ഒന്നും മിണ്ടാതെ എന്തോ പോയ അണ്ണാനെപോലെ അങ്ങനെ നിൽക്ണ്ട്..


"എനിക്ക്.. ടോയ്ലറ്റിൽ പോവാനാ.. സോറി ഒന്നും വിചാരിക്കരുത്.."

 പെട്ടന്നായിരുന്നു നാസിയുടെ മറുപടി..ന്റെ പടച്ചോനെ  ടോയ്ലറ്റിലേക്കോ..

"വാ താഴെ വരെ ഞാൻ ആക്കി തരാം അവിടെന്നു ഏതെങ്കിലും ഗേൾസിനെ കിട്ടോന്ന് നോക്കാം.."

"പിന്നെ കയ്യിൽ പിടിക്കേണ്ട ട്ടൊ ഞാൻ ഇക്കാന്റെ ഷർട്ടിന്റെ ബാക്കിൽ പിടിച്ചോളാം.."


"ഓ അതിനെന്താ.. നീ വാ നിന്നെ ആകിയിട്ട് പോണം കാന്റീനിൽ പോവാൻ.."


എന്റെ പിറകിൽ ഒരു നിഴൽ പോലെ ഷിർട്ടിൽ പിടിച്ചു നാസി.. പതുക്കെ അവൾക്കു ബുദ്ധിമുട്ടാവാതിരിക്കാൻ നടത്തത്തിന്റെ സ്പീഡ് കുറച്ച് ഞാനും  കൂടെ വായും പൊളിച്ചു റാഷിയും സ്റ്റെപ് ഇറങ്ങികൊണ്ടിരുന്നു.. ഇടയ്ക്ക് റാഷി കാണാതെ നാസിയുടെ നീലക്കണ്ണിലേക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു.. ഒരു വജ്ജ്രം കണക്കെ അത് തിളങ്ങികൊണ്ടിരുന്നു..


അവസാനത്തേ സ്റ്റെപും കഴിഞ്ഞു താഴെ വരാന്തയിൽ എത്തിയപ്പോൾ ഞാനൊന്നു നിന്നു.. ഇനിയാരു കൊണ്ട്പോകും ഇവളെ ടോയ്ലറ്റിലേക്ക്.. അതുമാലോജിച്ചു നിക്കുന്ന സമയത്താണ് ജാസ്മിനെ ഓർമ വന്നത്.. വേഗം നാസിയേ റാഷിന്റെ അടുത്ത് നിർത്തിയിട്ട്  ജാസ്മിയുടെ ക്ലാസ്സ്‌ ലക്ഷ്യം വെച്ചുകൊണ്ട് ഞാൻ ഓടി..

ജാസ്മിയേ വിളിച്ചിട്ട് അവളോടൊന്ന് കൂട്ടിനു പോകാൻ പറഞ്ഞു...

അന്തം വിട്ട് ഒന്നും മനസ്സിലാകാതെ ഇരിക്കുന്ന ജാസ്മിനോട് എല്ലാം വീട്ടിൽ ചെന്നിട്ടു വിശദമായി പറയാമെന്ന ഉറപ്പിൽ ഒരു വിധം സമ്മതിപ്പിച്ചു..

അങ്ങനെ ജാസ്മിയുടെ കയ്യിൽ പിടിച്ചു നാസി ടോയ്ലറ്റിൽ പോയി വന്നു..

'തിരിച്ചു അവളെ ക്ലാസ്സിൽ ഞാൻ തന്നെ കൊണ്ട്പൊയ്ക്കോളാമെന്ന്' ജാസ്മിനോട് പറഞ്ഞതോടെ മുഖം കനപ്പിച്ചു ഒരു ലോഡ്  പുച്ഛവും വാരി വിതറി ജാസ്മിൻ നാസിയേ എന്നെ ഏൽപിച്ചു ക്ലാസ്സിലേക്ക് പോയി...

ക്ലാസ്സിൽ നിന്നും താഴെക്ക് ഇറങ്ങിയത് പോലെ തന്നെ.. ഷർട്ടിന്റെ ബാക്കിൽ പിടിച്ചു കൊണ്ട് നാസിയെന്റെ പിന്നാലെ നടന്നു..


"ഫൈസിക്കാ അതാരാ ഇക്കയുടെ ലവർ  ആണോ..എന്നെക്കൊണ്ട് ബുദ്ധിമുട്ടായല്ലേ.."

പെട്ടന്ന് നാസിയുടെ ഒരു ചോദ്യം..

"അല്ല എന്റെ സിസ്റ്റർ ആണ്.. ജാസ്മിൻ.. പിന്നെ നിന്നെക്കൊണ്ട് നല്ല ബുദ്ധിമുട്ടാണ്.. മിണ്ടാതെ അവിടെ ഇരുന്നോ അല്ലങ്കിൽ ഇടുത്തു താഴെക്കിടും.. കേട്ടല്ലോ"


നാസി നീലക്കണ്ണ്  വിടർത്തി മുല്ലമൊട്ടു പോലുള്ള പല്ല് കാട്ടി ഒന്ന് ചിരിച്ചു... ഞാനറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നിരുന്നു...


ഇതെല്ലാം കണ്ടു അസൂയ മൂത്ത ഒരു തെണ്ടി തൊട്ടരികിൽ നിക്കുന്നുണ്ട്   വേറാരുമല്ല.  റാഷി..അവനെന്തൊക്കയോ ആരോടന്നില്ലാതെ പറയുന്നുണ്ടായിരുന്നു..


നാസിയെ ക്ലാസ്സിൽ കൊണ്ടിരുത്തി.. തല്ക്കാലം ഞാനും റാഷിയും കാന്റീനിലേക്ക് നടന്നു...റാഷിയുടെ കൂടെ ഓരോന്നു പറഞ്ഞു  നടക്കുമ്പോയും  വീട്ടിൽ ചെന്നാൽ ജാസ്മിനോട്  നാസിയെ കുറിച്ച് എന്ത് പറയണമെന്ന ആവലാതിയായിരുന്നു മനസ്സ് നിറയെ....





(തുടരും....)





✍ : അൽറാഷിദ് സാൻ  ❤

📞 : 7558891472

*👰👰മാലാഖ👰👰*




               *Part : 4*




ക്ലാസ്സ്‌ കഴിഞ്ഞതോടെ ഞാൻ നേരെ പോയത് നാസിയെ കാണാനാണ്..


എനിക്കറിയാം അവളെന്റെ വരവും കാത്തിരിക്കുന്നുണ്ടാകും..... ഞാനും അവളും അറിയാതെ തന്നെ ഞങ്ങൾക്കിയിൽ ഒരു ആത്മബന്ധം  വളർന്നിരിക്കുന്നു.. അതും ഇത്ര പെട്ടന്ന്..



സ്റ്റെപ് കയറാനായി തുടങ്ങുമ്പയേക്കും ക്ലാസ്സിലെ മറ്റൊരു പെൺകുട്ടിയുടെ കൈപിടിച്ച് നാസി ഇറങ്ങിവരുന്നത് കണ്ടു...



നാസിയുടെ കൈപിടിച്ച് നടക്കുന്ന അവളുടെ ഫ്രണ്ട് എന്നെ കണ്ടതും ദേഷ്യത്തോടെ അവളെ എന്റെ കയ്യിലേൽപ്പിച്ചു..


'ഇയാളെ തിരഞ്ഞു നിൽക്കായിരുന്നു ഇവള്..തനിക്ക് അവളെ കൂട്ടാൻ നേരത്തെ വന്നൂടെ..താനില്ലാതെ വരില്ലന്ന് പറഞ്ഞു നിൽക്കായിരുന്നു ഒരു വിധത്തിലാ ഇവിടെവരെ എത്തിച്ചെ.. ഇനി നീ തന്നെ നോക്കിക്കോ..' ന്ന് പറഞ്ഞു അവളങ്ങ് പോയി..

ഇതെല്ലാം കേട്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു നാസി.. പതിയെ അവളുടെ കൈപിടിച്ച് ഞങ്ങൾ കോളേജിനു പുറത്തേക്ക് നടന്നു..


"നാസിയാ"


"എന്താ ഇക്കാ"


"അതെന്തിനാ എന്നെ കാത്തിരുന്നെ.. അവരുടെ കൂടെ പോകാമായിരുന്നില്ലേ.."


"ഒപ്പം പോകാൻ മടിയായിട്ടല്ല ഇക്കാ..അവരൊക്കെ ഇന്ന് ക്ലാസിൽന്ന് പറയാ ഞാൻ നിങ്ങളെ ലവർ ആണ് മറ്റാരും കൈപിടിച്ചാ അവൾക് ഇഷ്ടല്ലാന്നൊക്കെ.. പിന്നേ.."


"പിന്നേ ?."


"അവള് അടിച്ചിരിക്കുന്ന സെന്റ് ഇല്ലേ അതിന്റെ മണം എനിക്കത്ര പിടിച്ചില്ല.."


'ഹ  ഹ ഹ'.. ഞാനറിയാതെ ചിരിച്ചു പോയി..


"എന്തിനാ ഇക്ക ചിരിക്കുന്നേ.."


"ഒന്നുല്ല നാസിയ.. നീ പറഞ്ഞത് കേട്ടു ചിരിച്ചതാ.. നീയെന്തിനാ അവളടിച്ച സെന്റിന്റെ സ്മെൽ ഒക്കെ നോക്കുന്നേ..അതവൾക്ക് ഇഷ്ടായിരിക്കും."


"അതൊക്കെ ശെരിയാകും.. എനിക്ക് അങ്ങനത്തെ  മണം ഇഷ്ടമേ അല്ല.. നിങ്ങളെ പോലെ അല്ലല്ലോ ഇക്കാ ഞാൻ.. എനിക്കൊന്നും കാണാൻ കഴിയില്ലല്ലോ..കണ്ണില്ലങ്കിലും ഈ മൂക്കെന്നെ ഒരുപാട് സഹായിക്ക്ണ്ട്.. പിന്നേയ് എന്നെ ഇങ്ങനെ നാസിയാ നാസിയാന്ന് വിളിക്കണ്ടാ ട്ടോ.. നാസിന്ന് വിളിച്ചാ മതി അതാ എനിക്കിഷ്ടം..


"ഓ ഇനി അത് പറഞ്ഞ് തുടങ്ങണ്ടാ..ഞാനിനി നാസിന്ന് വിളിച്ചോളാം.. വേഗം വാ നിന്നെ ബസ്സ്റ്റോപ്പിൽ ആക്കിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ.."


കോളേജിലേ അത്രയും കുട്ടികളുടെ മുന്നിലൂടെ നാസിയുടെ കൈപിടിച്ച് നടക്കുമ്പോയും ഒരു പൊടിക്ക് പോലും നാണം എനിക്ക് തോന്നിയിരുന്നില്ല.. മറ്റുള്ള കുട്ടികളുടെ കളിയാക്കലുകൾ കേട്ടിട്ടും അതൊന്നും അറിയാത്ത പോലെ പുഞ്ചിരിച്ചു നടക്കുന്ന നാസിയെക്കൂടി കണ്ടപ്പോൾ  എന്റെ നാണവും ഞാൻ മറന്നു പോയത് പോലെ..



അവളെ ബസ്കയറ്റി വിട്ടു നേരെ വീട്ടിലേക്ക് നടന്നു.. വീട്ടിൽ ചെന്നാൽ ഇനി എന്തൊക്കെ കേൾക്കണം ആവോ.. ജാസ്മിനോട് പറഞ്ഞാൽ അവള് വിശ്വാസിക്കോന്ന് ഉറപ്പില്ല.. ചോദിച്ചാൽ പറയാം..


വീട്ടിലെത്തി ചായയും കുടിച്ചു ഇരിക്കുന്ന സമയത്താണ് ജാസ്മിയുടെ അടുക്കളയിലേക്കുള്ള വരവ്.. അതും മുഖത്തൊരു കള്ള ചിരിയും ഫിറ്റ്‌ ചെയ്ത്..പടച്ചോനെ ഇവളിത് എന്തിനുള്ള പുറപ്പാടാണാവോ..


"ഉമ്മച്ചി.. ഇങ്ങക്കൊരു കാര്യം കേൾക്കണോ.. നിങ്ങളെ പുന്നാര മോനില്ലേ ഇന്ന് ഒരു പെണ്ണിന്റെ കൈപിടിച്ച് നടക്കായിരുന്നു കോളേജില്.. എന്റെ ഫ്രണ്ട്സ് എന്തൊക്കെയാ പറയണതെന്നറിയോ. അത് ആരാന്ന് ചോദിക്ക് ഉമ്മച്ചി.."


നശിപ്പിച്ച്..ഞാൻ ജാസ്മിനെ നോക്കി കണ്ണിരുട്ടി..എല്ലാം കുളമാക്കീലേ എന്നുള്ള അർത്ഥത്തിൽ..

 ഉമ്മച്ചി അത് കേട്ടു ഒന്ന് പുഞ്ചിരിച്ചു എന്റെ അരികിലേക്ക് വന്നു..


"അതൊന്നും കുഴപ്പമില്ലട്ടോ.. അത് തെക്കേതിലെ അയമുക്കന്റെ മോളാ.. നിന്റെ ഉപ്പ പറഞ്ഞിട്ടാ ആ കുട്ടിനെ അവിടെ കൊണ്ട് ചേർത്തേ..പഠിക്കാൻ നല്ല മിടുക്കിയാ, കണ്ണ് കാണൂലാന്ന് പറഞ്ഞു ഇനി പഠിക്കാൻ പോകനില്ലാന്നു പറഞ്ഞു ഇരിക്കായിരുന്നു..നിങ്ങള് രണ്ടാളും അവിടെ പഠിക്കണ്ടല്ലോ.. അതോണ്ടാ അവിടെ തന്നെ കൊണ്ടാക്കിയേ.. പിന്നേ നിങ്ങളെ രണ്ടാളെയും ഓൾക് നന്നായിട്ട് അറിയാം"

 ഇത്രയും പറഞ്ഞു ഉമ്മച്ചി നേരെ ഹാളിലേക്ക് പോയി..

ഇതൊക്കെ കേട്ടു അന്തംവിട്ടിരിക്കുന്ന ജാസ്മിന്റെ തലക്ക് ഒന്ന് കൊടുത്തു


 "ഇനി മോൾക്ക്‌ എന്തേലും പറയാനുണ്ടോ ഉമ്മച്ചിനോട്."


 "ടാ നിനക്ക് അറിയായിരുന്നോ അവള് അയമുക്കാന്റെ മോളാണെന്ന്.."

തല തടവിക്കൊണ്ട് ജാസ്മി അങ്ങനെ ചോദിച്ചപ്പോ പെട്ടന്ന് എനിക്കും ഉത്തരംമുട്ടി.. ഒന്നും നോക്കാതെ നല്ലൊരു നുണയങ്ങട്ട് കാച്ചി..


"പിന്നേ അറിയാതെ.. അല്ലാതെ അറിയാത്തൊരു പെണ്ണിന്റെ കൈക്ക് കേറി പിടിക്കാൻ എനിക്ക് വട്ടുണ്ടോ.. "


'എന്നാ നിനക്ക് കൊള്ളാം.. ഇനി പ്രേമം മണ്ണാങ്കട്ടാ എന്നൊക്കെ പറഞ്ഞു കേൾക്കട്ടേ അപ്പൊ ബാക്കി പറഞ്ഞു തരാമെന്നു' പറഞ്ഞ് ചവിട്ടി കുലുക്കി  അവള്   റൂമിലേക്ക് പോയി..


ഞാനും പതുക്കെ ഹാളിലേക്ക് ചെന്ന് ഉപ്പാന്റെയും ഉമ്മാന്റെയും മുന്നില് ചെന്ന് മുഖം കാണിച്ചു റൂമിലേക്ക്‌ നടന്നു..

പടച്ചോനെ ഇവള് അയമുക്കാന്റെ മോളാണോ.. കണ്ണു കാണാത്തൊരു കുട്ടിയുണ്ടന്ന് പണ്ടാരോ പറഞ്ഞത് കേട്ട ഓർമയുണ്ട്..ജാസ്മിനോട് അവളെ ആദ്യേ അറിയാമെന്ന് കള്ളം പറഞ്ഞതാണെങ്കിലും നാസിയാണ് ആ കണ്ണുകാണാത്ത കുട്ടിയെന്ന വിവരം ഉമ്മച്ചി പറഞ്ഞപ്പോയാ എനിക്കും മനസ്സിലാകുന്നെ..ഒരു കണക്കിന് അത് നന്നായി.. ഇനിപ്പോ ഫ്രണ്ട്സ് കളിയാക്കിയാ പറയാലോ അവളെന്റെ ഫാമിലി ഫ്രണ്ട് ആണെന്ന്..


വൈകുന്നേരത്തേ പാടത്തുള്ള ഫുട്ബോൾ കളിക്കിടയിലും ആ പെണ്ണിന്റെ ചിന്ത തന്നെയാ മനസ്സിൽ.. സാധാരണ എന്ത് പ്രശ്നങ്ങൾ  ഉണ്ടേലും ഇല്ലങ്കിലും ഫുട്ബോൾ എന്നൊരു വികാരത്തിനു മുന്നില് അതൊക്കെ മറക്കലുണ്ട്..



"നോക്കി കളിക്കടാ ഫൈസി.. നീയിതെവിടെയാ.. എന്ത് കളിയാടാ കളിക്കുന്നെ..ഇന്നേയ് തോറ്റാലു ഇതും കൂട്ടി മൂന്നാമത്തെ തോക്കലാ..വൈകുന്നേരം അങ്ങാടിക്ക് ഇറങ്ങേണ്ടി വരൂല.."


കളിയിലെ ശ്രെദ്ധ പോയിട്ട് ചീത്ത പറയുന്ന ആസിഫിന് മറുപടി കൊടുത്തത് നമ്മളെ റാഷിയാണ്..


"ഓനിപ്പോ ഇവടൊന്നും അല്ലടാ  കയ്യിൽ പിടിക്കാൻ ഒരു പെണ്ണൊക്കെ ആയിലേ.. നാളെ വലത്തേ കയ്യിനു പിടിക്കണോ ഇടത്തെ കയ്യിനു പിടിക്കണോന്ന് ആലോചിക്കാവും ഓൻ.."


അത് കേട്ട് എല്ലാരും ഒന്ന് ചിരിച്ചു.. പതുക്കെ പന്ത് റാഷിന്റെ കാലിൽ നിന്ന സമയത്ത് അറിയാത്തപോലെ പോയിട്ട് ഒരു ചവിട്ടു  കൊടുത്തു..എന്നിട്ടൊരു ചിരി ചിരിച്ച് നാളെ കോളേജിലേക്ക് നേരത്തെ വരാൻ പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിലേക്ക് യാത്രയായി..വീട്ടിലെത്തി കുളിയും കഴിഞ്ഞു  ഭക്ഷണവും കഴിച്ചു കിടന്നു.. ഇന്നത്തെ കളി ശെരിക്കും ഏറ്റിട്ടുണ്ട്.. നല്ല ക്ഷീണം പോലെ..കണ്ണുകൾ പതിയെ അടയാൻ  തുടങ്ങി..



സുബഹിയുടെ ബാങ്ക് കേട്ടാണ് ഉണർന്നത്..നിസ്കരിക്കാൻ വുളു (അംഗ ശുദ്ധി ) ചെയ്യുന്ന സമയത്താണ് ഉമ്മച്ചി പറഞ്ഞത് ഓർമ വന്നത്.. അയമുക്കാന്റെ മോൾ.. അതേ പള്ളിയുടെ താഴെയുള്ള വീടാണ് നാസിയുടെത്.. പള്ളിയിൽ പോയ ചിലപ്പോ നാസിനെയും കാണാം.. ആലോചിച്ചു നില്കാതെ ടോർച്ച് കയ്യിലെടുത്തു ഇറങ്ങി നടന്നു..

നിസ്കാരം കഴിഞ്ഞു പുറത്തേക്കിറങ്ങി നോക്കിയങ്കിലും അവളെ കണ്ടില്ല.. കാത്തിരുന്നങ്കിലും നിരാശയായിരുന്നു ഫലം..

തിരികെ വീട്ടിലേക്ക് നടക്കുമ്പോയും അവളെ കാണാൻ എനിക്കെന്തിനാ ഇത്രയും തിടുക്കം എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കായിരുന്നു.. ഇനിപ്പോ പോത്തൻ സാർ പറഞ്ഞപോലെ ഇതാണോ ലവ്..

ഹേയ് ആയിരിക്കില്ല.. അവളെ കാണാൻ തുടങ്ങിട്ട് ഒരു ആഴ്ച പോലും ആയില്ല..പിന്നെങ്ങനെ... ഓരോന്ന് ആലോചിച്ചു വീട്ടിലെത്തി.



"നീ ഇതെവിടെക്കാ രാവിലെ പോയേനെ.."



"ഞാൻ പള്ളിയിൽ പോയതാ ഉമ്മച്ചിയെ.."


എന്റെ മറുപടി കേട്ടു മിഴിച്ചിരിക്കുന്ന ഉമ്മച്ചിക്ക് ഒരു പുഞ്ചിരിയും നൽകി  ഞാൻ വേഗം കോളേജിലേക്ക് പോവാൻ റെഡിയായി...ജാസ്മിൻ ഉപ്പച്ചി രാവിലെ കടയിൽ പോകുമ്പോ ഉപ്പച്ചീന്റെ കൂടെയാണ്  പോക്ക്..


വഴിയിൽ എന്നെയും കാത്തിരിക്കുന്ന റാഷിന്റെ തോളിൽ കയ്യിട്ടു നേരെ ക്ലാസ്സിലേക്ക് കയറി..


അവിടെ ഞാനും റാഷിയും പ്രതീക്ഷിക്കാത്ത ഒരാൾ ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു..







(തുടരും)






✍ : അൽറാഷിദ് സാൻ.... ❤

*👰👰 മാലാഖ 👰👰*




*Part : 5*






ക്ലാസ്സിൽ കയറിയ റാഷിയും ഞാനും ഒരുപോലെ ഞെട്ടി..


നേരെ മുന്നിലുള്ള ബെഞ്ചിൽ നാസി ഒറ്റക്ക് ഇരിക്കുന്നുണ്ട്..


"ടാ ഫൈസി നമ്മക്ക് ക്ലാസ്സ്‌ മാറീന്നാ തോന്നണേ.. ഇന്നലെ പോയപ്പോ ഇതയ്നല്ലോ നമ്മളെ ക്ലാസ്സ്‌.. ബാ മേലേക്ക് പോയി നോക്കാ.."


റാഷി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ ഞാൻ അവന്റെ കയ്യിൽ പിടിച്ച് നിർത്തി..


"മിണ്ടാതിരിക്കടാ പൊട്ടാ.. ഇതന്നെ നമ്മളെ ക്ലാസ്സ്‌ കണ്ടിലെ ആസിഫും സഹീറും ഇരിക്കണേ.. അല്ല ഇവള് എന്താ ഇവിടെ.."


ഞാനും റാഷിയും നേരെ ബാഗ് ബെഞ്ചിൽ വെച്ച് മിണ്ടാതെ നാസിയുടെ അടുത്തേക്ക് ചെന്നു നിന്നു.. എന്റെ പെർഫ്യൂമിന്റെ സ്മെൽ കിട്ടിയിട്ടാവും അവളൊന്നു പുഞ്ചിരിച്ചു..



"ഫൈസിക്കാ.. ഞാൻ നിങ്ങളെ ക്ലാസ്സിലാണ് ട്ടോ ഇനി..എന്റെ പഴയ ക്ലാസിൽന്ന് പോന്നു.. അവിടെ ഒരു രസല്ല, പിന്നേ ഇവിടാകുമ്പോ നിങ്ങളെങ്കിലും ഉണ്ടാവൂലേ..."


തിരിച്ചൊരു മറുപടി കൊടുക്കുന്നതിന് മുൻപേ റാഷി എന്റെ കൈപിടിച്ച് പുറത്തേക്കു വലിച്ചു..


"ടാ ഫൈസിയേ ഇത് ശെരിയാകൂലട്ടോ..അവളെ നീയില്ലാതെ ക്ലാസ്സില് പോലും ഇരിക്കൂല എന്നല്ലേ ആ പറഞ്ഞത്തിന്റെ അർത്ഥം..അല്ലടാ സത്യം പറ ഞങ്ങള് ആരും അറിയാത്ത വല്ല കളികളും ഇണ്ടോ നിങ്ങള് തമ്മിൽ.."


ദേഷ്യത്തോടെയുള്ള എന്റെ നോട്ടം കണ്ടിട്ടാവണം റാഷി പിന്നെയൊന്നും മിണ്ടാതെ ഒരു വല്ലാത്ത ചിരി ചിരിച്ച്  ക്ലാസിലേക്ക് കയറിയത്.. ക്ലാസിലേക്ക് കയറി വരുന്ന മറ്റുള്ള കുട്ടികളൊക്കെ നാസിയെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..


പിന്നീടുള്ള ദിവസങ്ങൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷമായിരുന്നു.. എന്നും ക്ലാസിലേക്ക് നാസിയെ കൊണ്ട് വരുന്നതും തിരിച്ചു ക്ലാസ്സ്‌ കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് കൊണ്ടാകുന്നതും ഞാനായിരുന്നു.. അങ്ങനെ കോളേജിലെ കുട്ടികൾക്കിടയിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഓരോ പേരും വീണു.. കണ്ണിന് കാഴ്ചയില്ലങ്കിലും  മാലാഖയെപ്പോലെ ഭംഗിയുള്ള
നാസിക്ക് രാജകുമാരിയെന്നും, അവളുടെ കൈപിടിച്ച് പിന്നാലെ നടക്കുന്ന എനിക്ക് അവളുടെ തോഴനെന്നും..


ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർമാരുപോലും അങ്ങനെയായിരുന്നു വിളിച്ചിരുന്നത്..കളിയാക്കി വിളിക്കുന്നതായിരുന്നങ്കിലും ആ വിളി ഞാനും നാസിയും സന്തോഷത്തോടെയാണ് സ്വീകരിച്ചത്..


എന്നും അവളുടെ കൂടെ കൈപിടിച്ച് നടക്കുമ്പോ വീട്ടിലെ കാര്യങ്ങളും മറ്റുള്ള ഫ്രണ്ട്സിനെക്കുറിച്ചും ഒരുപാട് സംസാരിക്കുമായിരുന്നു ഞങ്ങൾ.. ഏത് നേരവും അവളുടെ ചിന്തയാണ് മനസ്സ് നിറയെ...ഉറങ്ങാൻ കിടക്കുമ്പോയും ഫുട്ബോൾ കളിക്കുമ്പോയും എന്തിനേറെ കുളിക്കാൻ ബാത്‌റൂമിൽ കയറിയാൽ പോലും ആ നീലക്കണ്ണുകൾ മനസ്സിലങ്ങനെ നിറയും...  രണ്ടുപേരും ഒരേ ക്ലാസ്സിൽ ആയിരുന്നങ്കിലും ടീച്ചേർസ് പഠിപ്പിക്കുന്ന സമയത്തും മറ്റുള്ള കുട്ടികൾ കാണാതെ ഞാൻ അവളെ അങ്ങനെ നോക്കി നില്കും.. ക്ലാസിൽ പഠിപ്പിക്കുന്നത് ശ്രെദ്ധയോടെ കാതോർത്ത് പുഞ്ചിരിക്കുന്ന നാസിയെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്..


 ഞങ്ങളുടെ ആ ഫ്രണ്ട്ഷിപ്പ് മറ്റുള്ളവർക്കും അസൂയ തോന്നും വിധം മുന്നോട്ടു പൊയ്കൊണ്ടിരുന്നു..


അങ്ങനെയിരിക്കെ കോളേജ് കലോത്സവം നടന്നുകൊണ്ടിരിക്കുന്ന ഒരു ദിവസം..നാസിയെ സ്റ്റേജിനു മുന്നിൽ നിൽക്കുന്ന ജാസ്മിയെ ഏൽപ്പിച്ച് ഞാൻ റാഷിയുടെ കൂടെ സ്റ്റേജിനു പിറകിലേക്ക് നടന്നു..


മാസങ്ങളായി റാഷി മനസ്സിൽ കൊണ്ട് നടക്കുന്ന ഷബാനയോടുള്ള അവന്റെ സ്നേഹം അവളെ അറിയിക്കണം എന്നായിരുന്നു പ്രശ്നം..  അവന്റെ ഷബാനയോട് പറയാനുള്ള  ചില  പൊടികൈകൾ  പറഞ്ഞ് കൊടുത്ത് അവനെ റെഡിയാക്കി നിർത്തി..


ഞാൻ നേരെ ഞങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന ഷബാനയുടെ അടുത്തേക്ക് നീങ്ങി..എന്റെ വരവ് കണ്ടിട്ട് ഫ്രണ്ട്സിന്റെ കൂടെ  സംസാരിച്ചിരിക്കുന്ന ഷബാന സംസാരം നിർത്തി എന്റെ വരവും നോക്കി നിൽകുന്നുണ്ട്..


"ഷബാന ഒന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്.."


"എന്ത് കാര്യം"


"അതൊക്കെ പറയാം നീ ദാ അവിടെ വരെ ഒന്ന് വന്നാൽ മതി.. റാഷിക്ക് നിന്നോടെന്തോ പറയാനുണ്ട്.."


അവളൊന്നും പറയാതെ എന്റെ കൂടെ റാഷിയുടെ അടുത്തേക്ക് വന്ന് നിന്നു.. റാഷിയാണേൽ നിന്ന് വിറച്ച് ഒരു പരുവം ആയിട്ടുണ്ട്...


"എന്താ പറയാനുണ്ടന്ന് പറഞ്ഞെ.."


ഷബാന അങ്ങനെ ചോദിച്ചതോടെ റാഷി നിന്ന് കഥകളി കളിക്കാൻ തുടങ്ങി..


"അത് പിന്നേ.. അത്.."


"ഏത്"


"അത് പിന്നേ നീയിന്ന് നല്ല ചൊർക്കായിക്ക്ണ്.."


"ഇത് പറയാനാണോ വിളിച്ചത്.."


"ആഹ്"


"വേറെ എന്തേലും പറയാനുണ്ടോ..."


"ഇല്ല"


'ന്നാ ഞാൻ പോവാന്ന്' പറഞ്ഞു നിരാശയോടെ ഷബാന മുഖം താഴ്ത്തി നിന്നു..  ഞാൻ ബാക്കിൽ നിന്ന് റാഷിനോട് പറയെടാ എന്ന് ആഗ്യം  കാണിച്ചു കൊടുത്തു..ഒന്നും മിണ്ടാതെയിരിക്കുന്ന റാഷിനെ കുറച്ച് നേരം നോക്കി നിന്ന് ഷബാന തിരിച്ച് നടക്കാനൊരുങ്ങിയെങ്കിലും ഞാൻ തടഞ്ഞു നിർത്തി...


"ടാ റാഷി പറയെടാ.. നിനക്ക് അവളെ ഇഷ്ടാണെന്ന് പറയ്.."



പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന എന്നെയും ഷബാനയെയും ഞെട്ടിച്ച് കൊണ്ട് റാഷി ഷബാനയുടെ കൈപിടിച്ച് അവളെ ചുമരിലേക്ക്  അടുപ്പിച്ച് നിർത്തി...



"എന്റെ ഉപ്പാന്റെ ഒറ്റമോനാ ഞാൻ.. ഒരുപാട് ഇല്ലങ്കിലും ഒരു കുറവുമില്ലാതെ നിന്നെ പോറ്റാനുള്ള വകയയൊക്കെയുണ്ട്.. എന്നാലും അതൊന്നും ഈ റാഷിദിന് വേണ്ട..അന്തസോടെ ഒരു ജോലിയൊക്കെ ആയിട്ട് വന്ന് നിന്നെപെണ്ണ് ചോദിച്ചോളാം..ഒരുപാടായി നിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.. നിന്റെ മുന്നിൽ ഒരുപാട് തല്ലുകൊള്ളിത്തരം കാട്ടിക്കൂട്ടിയിട്ടുണ്ട്.. വേറെ പെൺകുട്ടികളെ വായ്നോക്കലും ഉണ്ട്.. എന്നാലും കോളേജിലെ ആദ്യ ദിവസം നിന്നെ കണ്ടത് മുതൽ മനസ്സിൽ ഉറപ്പിച്ചതാണ്.. നിന്റെ കഴുത്തിലൊരു മഹർ വീഴുന്നുണ്ടങ്കിൽ അതീ റാഷിന്റെയായിരിക്കും..നീ ഇപ്പോയൊന്നും പറയണ്ട.. ഒരുപാട് സമയമെടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി..."


പതിയെ അവളുടെ കൈയിലെ പിടി വിട്ട്   സിനിമ സ്റ്റൈലിൽ സ്ലോ മോഷനിൽ റാഷി സ്റ്റേജിനു മുന്നിലേക്ക് നടന്നു..



എല്ലാം കേട്ടു ഞാനും ഷബാനയും അന്തം വിട്ടങ്ങനെ നിന്നു.. ഈ തെണ്ടിക്ക് ഇങ്ങനൊക്കെ പറയാൻ കഴിഞ്ഞിട്ടാണോ ഇത് വരെ മിണ്ടാതിരുന്നത്..ഷബാന ബോധം വന്നതോടെ അവന്റെ പെണ്ണാവാൻ  സമ്മതമാണെന്ന അർത്ഥത്തിൽ താഴെക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അവളുടെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി..


അവന്റെ കാര്യം ഏകദേശം തീരുമാനമായ സന്തോഷത്തിൽ ചിലവ് വാങ്ങണമെന്നുള്ള ചിന്തയോടെ റാഷിനെ തിരഞ്ഞു ഒരുപാട് നടന്നങ്കിലും അവനെ ആ പരിസരത്തൊന്നും  കാണാനില്ല..


ഉച്ച ഭക്ഷണത്തിനുള്ള ഇടവേള ആയതോടെ ഞാൻ നാസിയുടെ കൈപിടിച്ച് കോളേജ് ഗ്രൗണ്ടിനു പിറകിൽ ആകാശത്തോളം തലയുയർത്തി ചുവപ്പണിഞ്ഞു  നിൽക്കുന്ന വാഗമരത്തിന്റെ തണലിലേക്ക് നടന്നു.. നാസിയുടെ കൂടെ ഭക്ഷണം പങ്കുവെച്ച് കഴിക്കുന്നതിനിടയിൽ നേരത്തെ നടന്നതെല്ലാം പറയുകയും ചെയ്തു..അവൾക്കും അതിശയം റാഷിക്ക് ഇത്രക്ക് ധൈര്യമോയെന്ന്.. ഭക്ഷണം കഴിച്ച ശേഷം നാസിയുടെ പാത്രവും കഴുകി ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം


"ഇക്കാ ഇങ്ങള് ആരേം പ്രേമിച്ചിട്ടില്ലേ ഇതുവരെ.."


"എന്താ നാസി അങ്ങനെ ചോദിച്ചേ.."


"ഒന്നുല്ല ഇക്കാ വെറുതെ ചോദിച്ചതാ.. അല്ല ഇക്കാക്ക് പ്രേമിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണോ അതോ ആരും വളയാഞ്ഞിട്ടാണോ.."


"കളിയാക്കണ്ടാട്ടോ നാസി.. എനിക്കതിലൊന്നും വല്യ താല്പര്യല്ല..ആവശ്യത്തിൽ കൂടുതൽ സ്നേഹം വീട്ടീന്ന് കിട്ടുന്നുണ്ടോ കിട്ടുന്നുണ്ട്.. പിന്നേ അങ്ങനെ ഇഷ്ടം തോന്നാനൊരു പെണ്ണിനെ കണ്ട്കിട്ടിയില്ല കുറച്ച് മുൻപ് വരെ.."



"കുറച്ച് മുൻപ് വരെയോ..അപ്പൊ ഈ അടുത്ത് ആരേലും കണ്ടോ ഇക്ക"


പെട്ടന്നുള്ള നാസിയുടെ ചോദ്യം കേട്ടപ്പോയാണെനിക്ക്  ബോധം വന്നത്..


"അത്പിന്നേ നാസി ഒരാളെ ഏത് നേരവും  ആലോചിച്ചിരിക്കുന്നതിനെ പ്രേമമെന്നൊക്കെ പറയാൻ പറ്റുമോ.."


"എനിക്കറിയില്ല ഇക്കാ.. ഇക്കാന്റെ പോലെ തന്നെയാ ഞാനും ഇതുവരെ അങ്ങനെയൊന്നും തോന്നീട്ടില്ല... പിന്നേ കണ്ണില്ലാത്ത എന്നെയൊക്കെ ആര് പ്രേമിക്കാൻ.. അല്ല ഇക്കാ ഇക്ക ആരെയാ ഏത് നേരവും ആലോചിച്ചു ഇരിക്കുന്നേ.."

പതിയെ ആ നീലക്കണ്ണും വിടർത്തി പുഞ്ചിരിയോടെ നാസിയത് ചോദിക്കുമ്പോൾ  എന്ത് പറയണമെന്നറിയാതെ പരുങ്ങലിലായിപ്പോയി ഞാൻ...





(തുടരും..)



✍ : അൽറാഷിദ് സാൻ....... ❤


*👰👰 മാലാഖ 👰👰*





*Part : 6*







മറുപടി കിട്ടാതെയായപ്പോൾ നാസി ഒന്നൂടെ ചോദിച്ചു ആരെയാ ഇക്ക മനസ്സിൽ കൊണ്ട് നടക്കുന്നതെന്ന്..


അത് നീയാണ് പെണ്ണേ.. എപ്പോഴും നീയാണ് ഈ മനം നിറയെ.. രാത്രിയിലെ  യാമങ്ങളിൽ നക്ഷത്രങ്ങളെപ്പോലെ തിളങ്ങിക്കൊണ്ട് എന്റെ ഉറക്കം കെടുത്തുന്നതും. കാണുന്നതിലെല്ലാം ഞാൻ തേടുന്നതും, എന്നും കൂടെയുണ്ടാവണമെന്ന് ആശിച്ചതും എന്റെ രാജകുമാരിയായ നാസിക്കുട്ടിയെ  ആണെന്ന്  പറയാൻ നാവ് പൊങ്ങിയതാണ്..


വേണ്ട  ഞാൻ മാത്രമാണങ്കിലോ അങ്ങനെ വിചാരിച്ചത്..നാസിക്ക് എന്നോടുള്ളത് ഫ്രണ്ട്ഷിപ്പ് മാത്രമാണെങ്കിൽ എല്ലാം ഞാൻ ഇഷ്ടം പറയുന്നതോടെ തീരും.. പിന്നെയീ കൈകളിൽ തൊടാനോ ഇങ്ങനെ അടുത്തിരുന്നു ആ നീലക്കണ്ണിന്റെ ഭംഗി കണ്ട് സർവതും മറന്നു നിൽക്കാനോ  കഴിയണമെന്നില്ല.. എല്ലാത്തിനും അപ്പുറം കളങ്കമില്ലാത്ത ഈ സൗഹൃദം എനിക്ക് എന്നെന്നേക്കുമായി നഷ്ടമാവും.. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും..


"അങ്ങനെ ഒന്നുല്ല നാസി
ഞാൻ വെറുതെ പറഞ്ഞതാണ്.."


എന്റെ മറുപടി കേട്ടിട്ട് ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ പിന്നീടൊന്നും മിണ്ടിയില്ല അവൾ..


"ഇക്കാ.. നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും ഒരാൾ ഉണ്ടാവുന്നത് ഒരു രസാണല്ലേ.."


"ഉം.."


ഞാനൊന്നു മൂളി


"ഞാനൊരു കാര്യം ചോദിക്കട്ടെ ഇക്കാ.."


"ചോദിക്ക് നാസി.."



"ഇക്കാക്ക് എന്നെക്കൊണ്ട് ശല്യമുണ്ടോ... ഇങ്ങനെ കൈപിടിച്ച് കുറെയായില്ലേ ഈ കണ്ണുപൊട്ടിയേയും കൊണ്ട് നടക്കുന്നത്.. എല്ലാവരും കളിയാക്കുന്നത് ഞാൻ കേൾക്കാറുണ്ട്.. എന്നെങ്കിലും തോന്നിയിട്ടുണ്ടോ ഇക്കാക്ക്, സത്യം പറ.."


ചോദ്യം കേട്ടപ്പോ ദേഷ്യമാണ് വന്നത് .. അവളുടെ മുഖമടക്കി  ഒന്ന് പൊട്ടിക്കാൻ തോന്നിപ്പോയി..


എപ്പഴും മുഖത്തു ഒട്ടിച്ചു വെച്ചത് പോലെ..  പതിനാലാം രാവിനെ തോല്പിക്കുന്ന  പുഞ്ചിരിയോടെ എന്റെ മറുപടിക്കായി കാതോർത്തിരിക്കുന്ന നാസിയെ കണ്ടപ്പോൾ നെഞ്ചോടു ചേർത്ത് പിടിച്ച്  മരണം വരെ ഇങ്ങനെ കൈപിടിച്ചാലും.. ആരൊക്കെ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും എനിക്ക് നിന്നോടുള്ള സ്നേഹം ഒരു കാലത്തും കുറയില്ല പെണ്ണേയെന്ന് പറയാൻ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു..


ഞാൻ പതിയെ അവളുടെ അരികിലേക്ക് ചേർന്നിരുന്നു.. അവളുടെ ആ വെളുത്തു തുടുത്ത കൈയിൽ പിടുത്തമിട്ടു..അവളുടെ  ആ നീലക്കണ്ണ്  ഒന്നൂടെ വിടർന്നപോലെ..



"നാസി.. ഒരു കണക്കിന് നിനക്ക് കണ്ണില്ലാത്തത് നന്നായി.. അല്ലങ്കിൽ എനിക്കിങ്ങനെ ഈ കൈപിടിച്ച് നടക്കാൻ പറ്റില്ലല്ലോ.."


മറുപടി കേട്ട് അവളൊന്നൂടെ പുഞ്ചിരിച്ചു.. ഒരായിരം താരകങ്ങൾ  ഒന്നിച്ച് മിന്നിയ പോലുള്ളോരു പുഞ്ചിരി..


"ഇക്കാ.. നിങ്ങളോട് അടുത്തതിൽ പിന്നെയാണ് കാഴ്ചയില്ലാത്തൊരു കുറവ് ഞാൻ മറന്ന് തുടങ്ങിയത്.  എനിക്കിപ്പോൾ എല്ലാതും കാണാം.. നമ്മള്ടെ ക്ലാസ്സ്‌.. ഒപ്പമുള്ള കൂട്ടുകാർ ഈ കോളജ്..എന്തിനേറെ നമ്മളിരിക്കുന്ന ഈ മരത്തണൽ പോലും.."


നാസിയുടെ സംസാരം കേട്ട് എന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു..



"കണ്ടോ കണ്ടോ ഇക്കയുടെ മുഖത്തിപ്പോ ഒരു പുഞ്ചിരിയില്ലേ.. അതും കാണാമെനിക്ക്.."



പെണ്ണിന്റെ സംസാരം കേട്ടാൽ എല്ലാം നേരിട്ട് കാണുന്നത് പോലെയാണെന്ന് തോന്നും..ഇടവേള കഴിഞ്ഞു കലോത്സവത്തിലെ  അടുത്ത ഐറ്റമായ ഒപ്പന തുടങ്ങാൻ സമയമായന്ന് നമ്മള്ടെ പോത്തൻ മാഷ് മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ട നാസി നിന്ന് ചിണുങ്ങാൻ തുടങ്ങി.. വേഗം സ്റ്റേജിലേക്ക് കൊണ്ട് പോവാൻ പറഞ്ഞ് അവളാകെ ബഹളം..



ഒരു കണക്കിന് അവളേം കൊണ്ട് ഓടിയന്ന് പറയുന്നതാകും ശെരി.. സ്റ്റേജിന്റെ മുന്നിലുള്ള കസേരയിലിരിക്കുന്ന  ജാസ്മിന്റെ കാല് പിടിച്ചാണ് നാസിയെ ആ കസേരയിലൊന്നു ഇരുത്തിയത്.. അല്ലേലും ഒപ്പനാന്ന് പറഞ്ഞ ഇവറ്റകൾക്ക് വല്ല നിധിയും കിട്ടിയപോലെയാണ്..



നാസിയെ അവിടെ ഇരുത്തിയ ഞാൻ നേരെ സൈഡിൽ നിൽക്കുന്ന ഫ്രണ്ട്സിന്റെ അരികിൽ പോയി ഒപ്പനയും നോക്കിയിരുന്നു.. ഇടക്ക് നാസിയെയും നോക്കും ഒളിക്കണ്ണിട്ട്.. അവളങ്ങനെ എല്ലാം മറന്ന് ഒപ്പനക്ക് മണവാട്ടിയുടെ  കൂടെയുള്ള മങ്കമാർ കൈകൊട്ടി പാടുന്നതും കേട്ടിരിക്കാണ്..


സ്റ്റേജിലെ മണവാട്ടിക്ക് ചുറ്റും മധുവൂറുന്ന പാട്ടിനൊപ്പം കൈകൊണ്ടു താളം പിടിക്കുന്ന തോഴിമാരെ കണ്ടപ്പോൾ.. ഒരിക്കൽ എന്റെ നാസി മൈലാഞ്ചിയണിഞ്ഞ് പുതുനാരിയായി നാണിച്ചിരിക്കുമ്പോൾ മാരനായി ഞാൻ വരുന്നതും സ്വപ്നം കണ്ടിരിക്കുന്ന സമയത്താണ് ബാക്കിന്ന് ഒരു തട്ട് കിട്ടിയത്.. തിരിഞ്ഞ്  നോക്കുമ്പോൾ നമ്മളെ റാഷിയാണ് ... അവനൊന്നും മിണ്ടാതെ സ്റ്റേജിലേക്ക് നോക്കി വെള്ളമിറക്കി അങ്ങനെ നിൽക്കുന്നുണ്ട്..

സൂക്ഷിച്ചു നോക്കിയപ്പോ സ്റ്റേജിലെ മണവാട്ടിക്ക് ഷബാനയുടെ ഒരു ലുക്ക്‌.. ലുക്കല്ല അത് ഷബാന തന്നയാണെന്ന് മനസ്സിലായി..


"ടാ മതിയെടാ..   ഇങ്ങനെ നോക്കിയാ  ഓള്  സ്റ്റേജിൽന്ന് ഇറങ്ങി അന്റെ കൂടെപ്പോരും ട്ടോ.."



"പൊന്നോട്ടേ.. അതെന്നല്ലേ നമ്മളെ ആവശ്യം.. അല്ലടാ ഫൈസി ഇങ്ങനെ നടന്നാ മതിയോ.. ഇപ്പോഴുളള ആ കയ്യിലുള്ള പിടുത്തം നമ്മക്ക് ആജീവനാന്തം ആക്കണ്ടെ.."


റാഷി തമാശയിലൂടെ പറഞ്ഞത് നാസിയുടെ കാര്യമാണെങ്കിലും മനസ്സിലായില്ല എന്ന അർത്ഥത്തിൽ ഞാൻ തിരിച്ച് ചോദിച്ചു..


"ഏത് പിടുത്തം.. ആരെ പിടുത്തം.. എന്തൊക്കെ റാഷി നീ പറയണേ.."


"മോനെ ഫൈസി.. നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതല്ലല്ലോ.. നിന്നെയിപ്പോ എനിക്ക് കാണാൻ കിട്ടുന്നില്ലാന്ന്  ഞാൻ തമാശക്ക് പറയുന്നതല്ലടാ.. ഞാനെയ് ഒരു കാമുകനാ. ഒരു കാമുകന് മറ്റൊരു കാമുകനെ പെട്ടന്ന് തിരിച്ചറിയാൻ കഴിയും... അല്ലങ്കിലും പഠിത്തം കളി എന്നൊക്കെ പറഞ്ഞ് ഏത് നേരവും മുഖത്തൊരു എടുത്താ പൊങ്ങാത്ത ഗൗരവം കൊണ്ട് നടന്നിരുന്ന നീയിപ്പോ ക്ലാസ്സിൽക്ക് അവള്ടെ കൂടെ വര്ണ് . ആരും കാണാതെ അവളെ നോക്കി നില്ക്ണ്.. പുറത്തേക്കിറങ്ങി ഒറ്റക്ക് സംസാരിക്ക്ണ് .. ചിരിക്ണ് കളിക്ക്ണ്.. എന്തിനാ പറയണേ ഇന്നലെ വൈകുന്നേരം കളി ജയ്ച്ചിട്ട് മിണ്ടാതെ പോയപ്പോ തന്നെ ഉറപ്പിച്ചതാ മോനെ,ആ പെണ്ണിനോട് നിനക്ക് ഒടുക്കത്തെ മൊഹബത്ത് ആണെന്ന്.. ഇങ്ങനെ മനസ്സിൽ കൊണ്ട് നടക്കാതെ പറയാൻ നോക്കെടാ.. അതൊരു പാവം പിടിച്ച പെണ്ണാ.. നീയൊന്ന് പറയാൻ നിൽക്കാവും.."


പടച്ചോനെ റാഷിക്കെല്ലാം മനസ്സിലായിക്ണ്.. എന്നാലും ഏത് നേരവും കൂടെ നടക്കടണ നാസിക്ക് പോലും മനസ്സിലായിട്ടില്ലാത്ത കാര്യം ഇവനെങ്ങനെ..
ഞാൻ റാഷിന്റെ തോളിൽ കയ്യിട്ടു..ഒന്ന്  പുഞ്ചിരിക്കാൻ ശ്രമിച്ചു.. കഴിയുന്നില്ല..നാസി എന്നിലേക്ക്‌ അടുത്തതോടെ അകന്നിരുന്നു ഞാനവനുമായി  ഒരുപാട്.. എന്നിട്ടും ഞാനൊന്നും പറയാഞ്ഞിട്ടുകൂടി എന്റെ മനസ്സ് വായിച്ചടുക്കാൻ കഴിയുണ്ടവന്ന്..


ആ നിമിഷം എന്റെ കണ്ണ് നിറഞ്ഞത് ഇങ്ങനൊരു ചെങ്ങാതിയെ  എനിക്കായി സമ്മാനിച്ച ദൈവത്തിനുള്ള നന്ദിയായിട്ടായിരുന്നു..


പതിയെ എന്റെ തോളിൽ കയ്യിട്ടുകൊണ്ട് റാഷി എന്നെയുംകൊണ്ട് ഗ്രൗണ്ടിലേക്കിറങ്ങി..



"ടാ ഫൈസി.. ഇങ്ങനെ മനസ്സിൽ കൊണ്ട് നടന്നാൽ അവളെങ്ങനെ അറിയാനാ..നിനക്കൊന്നു പറഞ്ഞൂടെ അവളോട്‌.."



"നാസിന്ന് പറഞ്ഞാ ഒരു തരം ഭ്രാന്ത് ആയിക്ക്ണ് ടാ എനിക്ക്..ഒന്നും ഉണ്ടായിരുന്നില്ല എനിക്കവളോട്...കണ്ണില്ലെന്ന കാരണം കൊണ്ട് ബുദ്ധിമുട്ടണ്ടന്ന് വെച്ചാ അവളെ കണ്ട അന്ന് മുതൽ  കൈപിടിച്ച് അവളുടെ കൂടെ നടക്കാൻ തുടങ്ങിയേ...ആ കാണുന്നത് പോലെയല്ലടാ.. അത് ഇന്നുവരെ കാണാത്തൊരു വിധം പെണ്ണാണ്..എനിക്കറിയില്ല റാഷി അവളില്ലാതെ പറ്റണില്ല എനിക്ക്.. വീട്ടിലും സംസാരണ്ട് ഞാനാകെ മാറീട്ടുണ്ടന്ന്.. കണ്ണടച്ചാലും കണ്ണ് തുറന്നാലും ആ പെണ്ണാ മനസ്സ് നിറയെ.."



"ഹി ഹി ഹി മോനെ നിനക്ക് പ്രേമം അസ്ഥിക്ക് പിടിച്ച് വട്ടായതാണ്.. നീയൊരു കാര്യം ചെയ്യ്. അവളോട്‌ കാര്യം തുറന്ന് പറ..അല്ലാതെ നിന്നെ ശ്രദ്ധിച്ചിട്ട് മനസ്സിലാക്കാമെന്ന് വെച്ചാ അവൾക് അതിനും കഴിയില്ല.. നിനക്ക് മടിയാണേൽ പറ ഞാൻ പറഞ്ഞോളാം അവളോട്‌.."



"വേണ്ട റാഷി.. എന്തിനാടാ വെറുമൊരു സ്നേഹത്തിന്റെ കാര്യം പറഞ്ഞ് ഞാനവളെ നഷ്ടപ്പെടുത്തുന്നേ.. അവൾക്കൊന്നും അറിയില്ലങ്കിലും നല്ല ഇഷ്ടാണ് എന്നെ.. പ്രേമമായിരിക്കില്ല..എന്നെ നല്ല ഫ്രണ്ട് ആയിട്ട് കാണുകയാവും, അങ്ങനെയെങ്കിൽ അങ്ങനെ..ഇനിയും രണ്ടു വർഷം കൂടെയുണ്ടാവും അവള്.. എന്നെങ്കിലും അവളറിയും,ഇല്ലങ്കിൽ ഞാൻ പറയും.. സമയമാവട്ടെ.."



"ന്നാ നീ വാ ഒപ്പന കഴിഞ്ഞ് എന്റെ ഷബാന പോയിക്കാണും.. പിന്നാലെ നടന്നാലേ അവള് ഇഷ്ടാണെന്ന് പറയൂ.."


റാഷിയുടെ കൂടെ ഞാനും പരുപാടി നടക്കുന്ന സ്റ്റേജിന് പിന്നിലേക്ക് നടന്നു.. അവിടെ ഒപ്പന കഴിഞ്ഞു മണവാട്ടി വേഷത്തിലിരിക്കുന്ന ഷബാനയോട് റാഷി കണ്ണ് കൊണ്ട് കഥപറയുന്നതും  നോക്കിയിരുന്നു കുറച്ച് നേരം..


വൈകുന്നേരം നാസിയെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി ഞാനും വീട്ടിലേക്ക് നടന്നു.. ഇന്നെന്തോ കുറച്ച് ക്ഷീണക്കൂടുതൽ പോലെ.. മേലാകെ  വേദനയും.. ഉമ്മയോട് പറഞ്ഞപ്പോ ഭക്ഷണം കഴിച്ച ശേഷം  കുറച്ച് വൈദ്യമരുന്ന് കുടിച്ചിട്ട്  ഉറങ്ങാൻ പറഞ്ഞു.. മരുന്നും കൂടെ കഴിച്ചതോടെ ഒന്നൂടെ ക്ഷീണിച്ചത് പോലെ.. പതിയെ കണ്ണുകൾ അടയാവൻ   തുടങ്ങി...എത്ര നേരം ആ കിടപ്പ് കിടന്നന്ന് ഓർമയില്ല..നല്ല തണുപ്പുണ്ട്.. രാവിലെയായെന്ന് മനസ്സിലാക്കിയ ഞാൻ വേഗം റെഡിയാവാനായി കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചതും താഴെക്ക് മറിഞ്ഞു  വീണുപോയി..






(തുടരും..)




✍ : അൽറാഷിദ് സാൻ..... ❤

📞 : 7558891472


*👰👰 മാലാഖ 👰👰*






*Part : 7*









വീണിടത്തിന്ന് എണീക്കാൻ നോക്കിയിട്ടും കഴിയുന്നില്ല.. ഒരു വിധത്തിൽ എണീറ്റു കട്ടിലിൽ ഇരുന്നു.. മേലാകേ എന്തോ ഒന്ന് വരിഞ്ഞുമുറുക്കിയ പോലെ..


ഉമ്മച്ചിയെ നീട്ടി വിളിച്ചു നോക്കി.. കഴിയുന്നില്ല.. ശബ്ദംപോലും പുറത്ത് വരാത്ത അവസ്ഥ.. കയ്യും കാലും തളരുന്നത് പോലെ..ഒരു നിമിഷം ആത്മാവ് എന്നെവിട്ട് അകലുകയാണെന്ന് തോന്നും വിധം നെഞ്ചിനുള്ളിൽ നിന്നും സഹിക്കാൻ കഴിയുന്നതിനുമപ്പുറമുള്ളോരു വേദനയും..


ആത്മാവേ.. നീയകലുകയാണോ .. എല്ലാം ഉണ്ടായിട്ടുകൂടി എന്റെ നാസി വന്നതോടെയാണ് ജീവിതത്തിനൊരു അർത്ഥം കൈവന്നത്.. ഒരു നിമിഷമെങ്കിൽ അങ്ങനെ.. എന്റെ നാസിയോട് ഇഷ്ടം പറയാനുള്ള ഒരു നിമിഷം.അതെങ്കിലും നീട്ടി താ നാഥാ..


ഇല്ല കണ്ണടയുകയാണ്.. ഒരുപക്ഷെ ഇനി മടക്കമില്ലാത്തൊരു മരണത്തിലേക്കാവാം..
എന്റെ നാസി  എന്നെയും കാത്തിരിക്കുന്നുണ്ടാവും ആ കൈപിടിച്ച് ക്ലാസിലേക്ക് കൊണ്ട്പോവുന്നതും ഓർത്ത്
ഇനിയാ കൈപിടിക്കാൻ ഞാനുണ്ടാവില്ല പെണ്ണേ..നിനക്കില്ലാതെപോയ ആ കണ്ണിനു പകരം ഒരു വെളിച്ചമായി,നിന്റെ എല്ലാമെല്ലാമായി, നീയായി ജീവിക്കാൻ ഒരുപാട് കൊതിച്ചിരുന്നു ഞാൻ..

ഇനിയും ഓർക്കുക നീ.. ഞാൻ പറയാത്ത, നിന്നെ അറിക്കാത്ത ആ സുന്ദര പ്രണയവും അറിയാതെ. സൗഹൃദമെന്ന് നമ്മൾ നുണചൊല്ലി വിളിച്ചിരുന്ന മുഖംമൂടിയുടെ ഓർമകളിലൂടെ..


കണ്ണുകൾ പൂർണ്ണമായും അടയുന്ന സമയത്ത് ഒരു രൂപം എന്നിലേക്കടുക്കുന്നത് പോലെ...

അവസാനമായി ഒന്ന് പിടഞ്ഞു...ആത്മാവ് അകന്നതാവാം..



"ഫൈസീൻ..എഴുന്നേൽക്കൂ. മിസ്റ്റർ ഫൈസീൻ.. നിങ്ങൾ ഓകെയാണ് പതുക്കെ എഴുന്നേൽക്കാൻ ശ്രമിക്കൂ.."



പതിയെ കണ്ണ് തുറന്നു നോക്കിയ ഞാൻ എന്താണ് സംഭവിക്കുന്നതെന്നറിയാതെ  ഒരു നിമിഷം പകച്ചു നിന്നു..ഡോക്ടർമാരുടെ ഒരു വലിയ സംഘം എനിക്ക് ചുറ്റുമുണ്ട്..കൂടെ വെള്ളയണിഞ്ഞു  ഭൂമിയിലെ മാലാഖമാരും.. പുറത്ത് നിന്നും എന്റെ പൊന്നുമ്മച്ചിയുടെ കരച്ചിൽ കേൾക്കാം..ഇല്ല ഞാൻ മരണത്തിനു കീഴടങ്ങിയിട്ടില്ല..കണ്ണുകൾ വീണ്ടും അടഞ്ഞു..



"ഫൈസി മോനെ ഫൈസി.."



 ഉമ്മച്ചിയുടെ വിളിയാണ്.. കണ്ണ് തുറന്ന ഞാൻ കണ്ടത് കണ്ണീരോടെ എന്നെയും നോക്കിയിരിക്കുന്ന ഉമ്മച്ചിനെയാണ്.. അടുത്തായി ഉമ്മയെ ആശ്വസിപ്പിച്ച് ഉപ്പയും നിൽക്കുന്നുണ്ട്.. ജാസ്മി വാടിയ  പൂ പോലെ കട്ടിലിനരികിൽ നിന്നും എന്റെ മുടിയിൽ തലോടിക്കൊണ്ടിരുന്നു..



"മിസ്റ്റർ ഫൈസിൻ തനിക്കൊരു അബദ്ധം പറ്റിയതാണ്.. ഇന്നലെ കഴിച്ച ഭക്ഷണത്തിൽ നിന്നും ചെറിയ ഒരു ഫുഡ്‌പോയ്സൺ.. രാത്രി ആ വൈദ്യമരുന്ന് കൂടെ കഴിച്ചത് അവസ്ഥ ഒന്നുകൂടെ അപകടത്തിലാക്കി..നിങ്ങളെ കൊണ്ടുവരാൻ കുറച്ചുകൂടെ  വൈകിയിരുന്നങ്കിൽ എന്താകുമായിരുന്നെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.. ദൈവത്തിനോട് നന്ദി പറയുക..ഞങ്ങളെക്കൊണ്ടാകും വിധം ശ്രമിച്ചിട്ടുണ്ട്.. ഇപ്പൊ എല്ലാം സാധാരണനിലയിലാണ്. രണ്ട് ദിവസം അഡ്മിറ്റ്‌ ചെയ്യുന്നുണ്ട്, അത് കഴിഞ്ഞാൽ വീട്ടിൽ പോകാം.."


ഇത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ മുറിയിൽ നിന്നിറങ്ങി..എന്റെ മുഖത്തെ പുഞ്ചിരികണ്ടതോടെ ഉമ്മച്ചി കരച്ചിൽ  നിർത്തി.. പതുക്കെ കവിളിലൊരു ഉമ്മ തന്നു..


"ഇന്നലെ എന്താ  കഴ്ച്ചത്.. രാവിലെ നിന്നെ വിളിക്കാൻ റൂമിലേക്ക്‌ വന്നിട്ടില്ലങ്കി ന്റെ മോനിപ്പോ ബാക്കിണ്ടാവോ.."


"നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ ഹാജറാ.. ഓൻകിപ്പോ വേണ്ടത് റസ്റ്റ്‌ ആണ്.. ഇനി ഇവിടന്ന് പോന്നാൽ നേരെ വീട്ടിലേക്കല്ലേ ഒക്കെ അവിടെന്ന് സംസാരിക്കാ മോൻ കിടന്നോ ഒന്ന് ഉറങ്ങി എണീറ്റാ ആ ക്ഷീണമൊക്കെ പോവും.."


ഉപ്പച്ചി എന്നെ റൂമിൽ തനിച്ചാക്കിയിട്ട് അവരേം കൂട്ടി പുറത്തിറങ്ങി..കിടന്നിട്ട് ഉറക്കം വരുന്നില്ല.. ക്ഷീണമൊക്കെ പോയിട്ടുണ്ട്.. രണ്ട് ദിവസം ഇവിടെ കിടന്നാൽ എന്റെ നാസി..


കുറച്ച് നേരം എന്തൊക്കയോ ആലോചിച്ചു അങ്ങനെ ഇരുന്നു..


വാതിൽ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ചിരിച്ചുകൊണ്ട് റൂമിലേക്ക് കയറിവരുന്ന റാഷിയെയാണ്..



"ടാ തെണ്ടി നീ ചത്തില്ലേ..സീരിയസ് ആണ്  ഹോസ്പിറ്റലിൽ I C U വില് ആണെന്നൊക്കെ പറഞ്ഞപ്പോ ചെറിയ ഒരു മരണമൊക്കെ പ്രതീക്ഷിച്ചു..നശിപ്പിച്ചിലെ ഒക്കെ..."


"അങ്ങനെ ചാകാൻ പറ്റില്ലല്ലോ റാഷിയെ.. എന്റെ സമയം ആയിക്കാണില്ല.. ടാ ഇനിപ്പോ രണ്ട് ദിവസം കോളേജിൽ വരാൻ പറ്റില്ല.. അഡ്മിറ്റാണ് ഇവിടെ.."



"രണ്ട് ദിവസോ.. പൊന്നുമോനെ നീ ഹോസ്പിറ്റലിൽ ആണെന്ന് കേട്ടപ്പോ മുതല്  തുടങ്ങിയതാ  ഒരുത്തി  കരച്ചില് നിന്നേം കാണണംന്ന് പറഞ്ഞ്..നാളെ പോകാമെന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ., അവസാനം ക്ലാസ്സിൽന്ന് ഒരു കണക്കിന് ചാടിയതാ, ദാ പുറത്ത് നിക്കുന്നുണ്ട്.."


'പുറത്തോ.. പടച്ചോനെ പെട്ടു അവ്ടെ ഉമ്മച്ചിയും ഉപ്പച്ചിയും ജാസ്മിനൊക്കേയില്ലേ.. അവരെ ഇടയിലേക്കാണോടാ തെണ്ടി അവളെ കൊണ്ടാക്കിയേന്ന്' പറഞ്ഞു. സുഖമില്ലാതെ കിടക്കായിരുന്നന്ന് പോലും നോക്കാതെ ഞാൻ അവന്കിട്ടൊരു ചവിട്ടു കൊടുത്തു..



"ടാ പുല്ലേ ഇപ്പൊ എനിക്കായോ കുറ്റം അവള് നിന്നെ കണ്ടില്ലങ്കി കാണാൻ ഒറ്റക്ക് പോവാണെന്നു പറഞ്ഞ് റോഡിലേക്ക് ഇറങ്ങാൻ നിക്കായിരുന്നു.. ഒരു കണക്കിന് റിസ്‌കെടുത്ത്  ഇവിടെ എത്തിച്ചിട്ട് എനിക്ക് ചവിട്ട് ലേ.."



"അത് പിന്നെ റാഷി നീ പിണങ്ങല്ലേ.. വീട്ടിൽ ജാസ്മിന്റെ മുന്നിൽ പോലും അവളെനിക്ക് വെറുമൊരു ഫ്രണ്ടാണ് .. ഇനി കരഞ്ഞുകൊണ്ട് ഇവിടേക്ക് വന്നിട്ട് അവൾ എന്റെയാരാണെന്ന് ചോദിച്ച വീട്ടുകാരോട്  ഞാനെന്തു പറയും ടാ.."



"അതൊന്നും എനിക്കറിയില്ല.. നീ സ്നേഹിക്കുന്ന പെണ്ണാണെന്ന് പറയടാ എന്നായാലും അവര് അറിയേണ്ടതല്ലേ.."



"നശിപ്പിച്ചു എല്ലാം നശിപ്പിച്ചു ഇനി അവിടെ നിന്ന് കൂടുതൽ പ്രശ്നാക്കാതെ അവളെ ഇങ്ങോട്ട് വിളിച്ചിട്ട് വാടാ അല്ലങ്കിൽ ബാക്കിയുള്ള ജീവൻ കൂടി ജാസ്മിനിന്ന് എടുക്കും..."


ചവിട്ടുകൊണ്ട ഭാഗത്ത് തടവിക്കൊണ്ട് റാഷി വാതിൽ തുറന്ന് നാസിയെ അകത്തേക്ക് ആക്കിയ ശേഷം അവനും പുറത്തേക് പോയി.. റൂമിൽ ഞാനും നാസിയും മാത്രമായി..


കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നാസിയെന്റെ അരികിൽ നിന്നു.. ഞാൻ പതുക്കെ എഴുന്നേറ്റിരുന്ന് അവളെ കൈപിടിച്ച് എന്റെ അരികത്തിരുത്തി..കട്ടിലിൽ ഇരുന്നിട്ടും അവളെന്റെ കയ്യിലെ പിടുത്തം വിട്ടിരുന്നില്ല..കണ്ണപ്പോയും നിറഞ്ഞുതന്നെ നില്കുന്നുണ്ട്


"ഇക്കാ.."


"ആഹ്"


"ഇക്കാക്ക് എന്താ പറ്റിയെ..ഞാനെത്ര കരഞ്ഞുന്ന് അറിയോ..റാഷികും നല്ല സങ്കടം ആയിട്ടുണ്ട് ഇവിടെ എത്തുന്നവരെ സങ്കടം കൊണ്ട് എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കായിരു ന്നു.."


"ഒന്നുല്ല നാസി ഇന്നലെ കഴിച്ച ഭക്ഷണത്തിൽ എന്തോ പ്രശ്നം.. അതോണ്ട് ഫുഡ്‌പോയ്സൺ ആണെന്നൊക്കെ പറഞ്ഞു ഡോക്ടർ...ഇപ്പൊ ഒരു കുഴപ്പവുമില്ല എല്ലാം ശെരിയായി.. ഞാൻ മരിച്ചെന്നു കരുതിയതാ മോളെ അത്രയ്ക്ക് വേദന ഉണ്ടായിരുന്നു.."


'അങ്ങനൊന്നും പറയാൻ പാടില്ലട്ടോ ഫൈസിനേ'.ന്ന് പറഞ്ഞു അവളൊന്നു നുള്ളി കയ്യിൽ..



"എന്താ നീ വിളിച്ചേ ഫൈസിനേന്നോ.. വന്ന് വന്ന് നിനക്ക് ബഹുമാനമൊക്കെ കുറഞ്ഞുവരാണല്ലോ നാസി.."


മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു..എന്റെ സംസാരം കേട്ടിട്ട് അവളുടെ മുഖത്തിനൊരു പ്രകാശം വന്നത്പോലെ.. കുറച്ച് നേരം ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞുനിന്നു..


"ഇക്കാ.. എന്താണെന്ന് അറിയില്ല.. ഇക്കാക് സീരിയസ് ആണെന്നൊക്കെ കേട്ടപ്പോൾ ഒരുപാട് വിഷമം വന്നെനിക്ക്, കുറേ നേരം ഗേറ്റിനു മുന്നിൽ കാത്തിരുന്നിട്ടും കാണാതെയായപ്പോൾ ഇന്ന് അതും പറഞ്ഞു വഴക്ക് കൂടണമെന്ന് വിചാരിച്ചതാ.. പക്ഷെ പിന്നെയാണ് അറിഞ്ഞത് സീരിയസായിട്ട് ഹോസ്പിറ്റലിൽ ആണെന്ന്, എന്തോ കരഞ്ഞുപോയി പെട്ടന്ന്.. എനിക്ക് മനസ്സിലാകുന്നില്ല എന്തിനാ ഞാനിങ്ങനെ സങ്കടപ്പെടുന്നതെന്ന്.."


ഞാൻ എഴുന്നേറ്റിരുന്ന്.. അവളുടെ അടുത്തായി ചേർന്നിരുന്നു..എന്റെ സാമീപ്യം മനസ്സിലാക്കിയ നാസി  കട്ടിലിൽ കൈകൊണ്ടു പരതി ബാക്കിലേക്ക് നീങ്ങി ഇരുന്നു.



"ദേ ഇക്കാ കളിക്കാൻ നിക്കല്ലേ ട്ടോ ഇക്കാക്ക് സുഗമില്ലാതതല്ലേ..ഇതേയ് കോളേജല്ല ഇങ്ങനെ അടുത്ത് വന്നിരിക്കാൻ..ഇക്കാടെ ഉമ്മയും ഉപ്പയുമൊക്കെ പുറത്ത് ഇരിക്കുന്നുണ്ട് അവരെങ്ങാനും കേറിവന്നാൽ കുഴപ്പാവും.."

നാസി പറഞ്ഞു തീർന്നില്ല.. വാതിൽ മലർക്കെ തുറന്നുകൊണ്ട് ജാസ്മിൻ കേറിവന്നു ബാക്കിൽ ഉമ്മച്ചിയും.. ഞാൻ  പെട്ടന്ന് വെട്ടിയിട്ട വാഴപോലെ കട്ടിലിലേക്ക്  മറിഞ്ഞുവീണു..


പടച്ചോനെ ഉമ്മച്ചി കണ്ടു  കാണുമോ.. ജാസ്മിൻ കണ്ടാലും വല്യ പ്രശ്നല്ല.. ഇനിപ്പോ നാസിയോട് എനിക്ക് പ്രേമമാണെന്ന് പറഞ്ഞാലും അവള്ടെ  കുറച്ച് കളിയാക്കൽ കേൾക്കേണ്ടി വരും.. ഉമ്മച്ചി കണ്ടാൽ തീർന്നു എല്ലാം..


ഉമ്മച്ചി നേരെ നാസിയുടെ അടുത്തേക്ക് വന്ന് അവളുടെ ചുമലിൽ കൈവെച്ച ശേഷം എന്നെ വല്ലാത്തൊരു നോട്ടം നോക്കി.. ഈ പെണ്ണും നീയും എന്താടാ ഇങ്ങനെ ഒറ്റക്ക് സംസാരിക്കാൻ മാത്രമെന്ന രീതിയിൽ..നാസി പതുക്കെ എഴുന്നേറ്റ് കട്ടിലിനു പിറകിലേക്ക് മാറി നിന്നു..


"ഇപ്പോ കുറവുണ്ടോ മോനെ.. എണീക്ക് എന്തെങ്കിലും കഴിക്കണ്ടേ.. ഈ കുട്ടിയെ കാണാതിരുന്നാൽ വീട്ടുകാർ അന്വേഷിക്കില്ലേ.."



നാസിയെ നോക്കിക്കൊണ്ട് ഉമ്മ അങ്ങനെ ചോദിച്ചതും അതെ എന്നർത്ഥത്തിൽ തലയാട്ടി അവൾ..


ഞാൻ പുറത്തിരിക്കുന്ന റാഷിയെ വിളിച്ചു നാസിയെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞു.. പതുക്കെ റാഷിയുടെ ഷർട്ടിൽ പിടിച്ചു പുറത്തേക്ക് നടന്നു നാസി.. പോകുന്നതിനിടയിൽ ഞാനവളുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നു..ഉമ്മ കൊണ്ടാക്കാൻ പറഞ്ഞത്  അവൾക്ക് ഇഷ്ടമായിട്ടില്ലാന്നു മുഖം കണ്ടാലറിയാം.. അവളുടെ ആ പോക്ക് കണ്ടു എനിക്കും വിഷമം വന്നു.. ശെരിക്കൊന്ന് സംസാരിക്കാൻ പോലും പറ്റിയില്ല..



ഹോസ്പിറ്റലിലേ ഒരു ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി.. വീട്ടിലേക്ക് പോവണമെന്ന് ഉമ്മച്ചി കാണാതെ ഡോക്ടറോഡ് കാലുപിടിച്ചു പറഞ്ഞത് കൊണ്ടാണ് തല്ക്കാലം ഡോക്ടർ റസ്റ്റ്‌ ഒരു ദിവസമാക്കി ചുരുക്കി തന്നു..



പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കോളജിലേക്ക് ഓടി.. വഴിയിൽ നിന്നും റാഷിയേയും കൂട്ടി വേഗം ഗേറ്റിനു മുന്നിൽ എത്തി നാസിയെ കാത്തിരുന്നങ്കിലും അവളെ കാണാനില്ല.. ഒരുപാട് നേരം അങ്ങനെ ആ നിൽപ്പ് നിന്നു.. ബെല്ലടിക്കാൻ സമയമായിട്ടും  ഞാനങ്ങനെ നില്കുന്നത് കണ്ട റാഷി 'അവളിന്ന് ലീവായിരിക്കും നമ്മൾ ക്ലാസ്സിലേക്ക് പോകാമെന്നു പറഞ്ഞെങ്കിലും' ഞാൻ കൂട്ടാക്കിയില്ല..എന്തോക്കയോ പറഞ്ഞു അവൻ ക്ലാസ്സിലേക്ക് പോയി.  അവസാനം ബെല്ലടിച്ചു.. മനസ്സില്ലാ മനസ്സോടെ ഞാൻ ക്ലാസ്സിലേക്ക് കയറാനായി സ്റ്റെപ്പുകൾ കയറി തുടങ്ങി......




(തുടരും..)




✍ : അൽറാഷിദ് san..... ❤


📞: 7558891472

*👰👰മാലാഖ 👰👰*





*Part : 8*








സ്റ്റെപുകൾ ഓരോന്നു കയറി തുടങ്ങുമ്പോയും നാസിക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്നായിരുന്നു മനസ്സിൽ നിറയെ.. ഒരു പനി വന്നാൽ പോലും റെസ്റ്റടുക്കാതെ ക്ലാസ്സിൽ വരുന്ന പെണ്ണാണ്.. ഇതെന്തു പറ്റി. ഹോസ്പിറ്റലിൽ എന്നെകാണാൻ വന്നപ്പോ ഒന്നും പറഞ്ഞിരുന്നുമില്ല.. ഓരോന്നു ആലോചിച്ചു ക്ലാസിനു മുന്നിലെത്തി..ബെല്ലടിച്ചിട്ടുണ്ട്..ക്ലാസ്സിൽ നാസിയുടെ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുന്നത്  കാണാം.. അവളിന്ന് ലീവ് തന്നെയാണ്...


"എന്താടാ തോഴാ ഇന്ന് ഒറ്റക്ക്.. നിന്റെ രാജകുമാരി എവിടെ..."


തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് നമ്മളെ പോത്തൻ മാഷിന്റെ വളിച്ച മോന്തയാണ്..


"അത് പിന്നെ അവൾക് പനിയാണെന്ന് തോന്നുന്നു. ഇന്ന് ലീവാണ്.."



"ദൈവമേ.. എന്നിട്ട് നീ ലീവ് ആകിയില്ലേ.. കോളേജ് തുടങ്ങിയ അന്ന് മുതൽ നിഴൽ പോലെ കാണുന്നതാ നിങ്ങൾ രണ്ടുപേരെയും..ഇന്ന് നിന്നെ മാത്രം ഒറ്റക്ക് കണ്ടത്കൊണ്ട് ചോദിച്ചതാ..
അല്ലടാ ഫൈസിനേ നീയല്ലേ ഹോസ്പിറ്റലിൽ ആണെന്നൊക്കെ കേട്ടത്. അസുഖമൊക്കെ ശെരിയായോ.."


"ഹാ അതൊക്കെ ശെരിയായി സാറെ.. എന്നാ ഞാൻ ഉള്ളിലേക്ക് കയറിക്കോട്ടേ.."


മറുപടിയായി പോത്തൻ മാഷ് കൈകൊണ്ടു ക്ലാസ്സിലേക്ക് കയറാൻ ആഗ്യം  കാണിച്ചു.. നാസിയില്ലാതെ ഞാനൊറ്റയ്ക്ക് ക്ലാസ്സിൽ വരുന്നത് കണ്ട് മറ്റുള്ള കുട്ടികളൊക്കെ എന്നെ  അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു...ക്ലാസ്സിലേക്ക് കയറിയപ്പോയും എന്റെ ഇടതുകൈ ബാക്കിലേക്ക് പിടിച്ചിട്ടാണ് നടന്നിരുന്നത്.. നാസി ഇല്ലാഞ്ഞിട്ടും കൈ അവളെ തേടുന്നത് പോലെ


പതുക്കെ ബെഞ്ചിൽ ഇരുന്ന ഞാൻ രാവിലത്തെ പീരിയടിന്റെ ബുക്ക്‌ കയ്യിലെടുത്തു ബാഗ് താഴെ വെച്ചു.. വൈകാതെ പോത്തൻ മാഷ് ക്ലാസെടുക്കാൻ തുടങ്ങി..


ഫിസിക്സിലെ പാഠങ്ങൾ ഒരുപാട് കഴിഞ്ഞിട്ടുണ്ട്... ഇതെങ്ങനെ..നാസിനെ നോക്കി നോക്കി അതൊന്നും കഴിഞ്ഞതെ അറിഞ്ഞില്ല..പോത്തൻ മാഷ് എന്തൊക്കയോ പഠിപ്പിക്കുന്നുണ്ട്.. ഒന്നും മനസ്സിലാവുന്നില്ല..ഇടയ്ക്ക് നാസിയിരിക്കുന്ന ഭാഗത്തേക്ക് നോക്കും..പിന്നെ അവൾ അവിടെയില്ലന്നുള്ളത് ഓർമ വരുമ്പോൾ നിരാശയോടെ മുഖം താഴ്ത്തും..


ഇന്റർവെൽ സമയത്ത് റാഷി ഒരുപാട് നിർബന്ധിച്ചതാണ് ഒന്ന് പുറത്തേക്കിറങ്ങാൻ.. ഞാൻ ഇറങ്ങിയില്ല. ഒന്നിനും ഒരു ഉഷാറില്ലാത്തപോലെ..ക്ലാസ്സിൽ അങ്ങനെ ചടഞ്ഞുകൂടിയിരിക്കാൻ ഇഷ്ടമുണ്ടായിട്ടല്ല.. നാസിയുടെ ആ പുഞ്ചിരിയും നീലക്കണ്ണ്  വിടർത്തിയുള്ള നോട്ടവും എല്ലാം ഒരുപാട് മിസ്സ്‌ ചെയ്യുന്നത്  പോലെ.. അതിനിടയിൽ മറ്റുള്ള കുട്ടികളുടെ ആക്കിയ ഒരു ചിരിയും.. എല്ലാം കൂടെ തലവേദനയായന്ന് പറയുന്നതാകും ശെരി..


ഉച്ച ഭക്ഷണസമയത്തും ഇത് തന്നെയായിരുന്നു സ്ഥിതി..നാസിയുടെ കൂടെ അവൾ കൊണ്ട് വരുന്നതും പങ്കുവെച്ച് കഴിക്കലായിരുന്നു ഞങ്ങളുടെ പതിവ്.. ഇന്നിനി പട്ടിണിയും കിടക്കേണ്ടി വരും..


പതിവില്ലാതെ ക്ലാസ്സിൽ പഠിക്കുന്ന റൈഹാന എന്ന കുട്ടി  എന്റെയരികിലേക്ക്  വരുന്നത് കണ്ട ഞാൻ പതിയെ തലയുയർത്തി.. ഇവളിതെന്തിനുള്ള പുറപ്പാടാണ്..



"ഹായ് ഫൈസിൻ.. നീ ഭക്ഷണം കഴിച്ചില്ലല്ലോ.. ഇതാ ഇതെന്റെ പാത്രമാണ്‌.. വിരോധമില്ലങ്കിൽ ഇതിൽനിന്നും കഴിച്ചോളു.. ഞാൻ അവരുടെ കൂടെയിരുന്ന് കഴിച്ചോളാം.."


മറുപടി കൊടുക്കുന്നതിന് മുൻപേ അവളുടെ ചോറ്റുപാത്രം എന്റെ ബെഞ്ചിൽ വെച്ചിട്ട് അവൾ തിരിഞ്ഞു നടന്നിരുന്നു..കോളേജ് തുടങ്ങി ഇത്രകാലം ആയിട്ടും നാസിയുടെതല്ലാത്ത മറ്റൊരാളുടെ കൂടെയിരുന്ന് ഉച്ചഭക്ഷണം കഴിച്ചിട്ടില്ല..എന്തിനേറെ റാഷിയുടെ അരികിൽ നിന്നുപോലും..


വേണ്ടാന്ന് പറയാൻ തോന്നിയില്ല.. രാവിലെ നാസിയെ കാണാനുള്ള ഓട്ടത്തിനിടയിൽ ഒന്നും കഴിക്കാൻ സമയം കിട്ടിയിരുന്നില്ല..വിശന്നിട്ടു കണ്ണും കാണുന്നില്ല.. തൽക്കാലം ഇത് കഴിക്കല്ലാതെ മറ്റു മാർഗമില്ലന്ന് മനസ്സിലായതോടെ റൈഹാനക്കൊരു പുഞ്ചിരി നൽകിക്കൊണ്ട് ഞാൻ പതിയെ പാത്രം തുറന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി..


വിശപ്പ് കൊണ്ടാണെന്നു അറിയില്ല ഭക്ഷണത്തിനോക്കെ ഒടുക്കത്തെ ടേസ്റ്റും..



കഴിക്കുന്നതിനിടയിൽ നാസിയുടെ കൂടെയിരുന്ന് അവളുടെ പാത്രത്തിൽ കയ്യിട്ടു തിന്നുന്നതും, ഞാൻ കഴ്ക്കാതെ അവൾ ശ്രെദ്ധയോടെ കഴിക്കുന്നതും നോക്കി ഇരിക്കാറുള്ളത്  ഓർമവന്നുപോയി..


ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി  അത് റൈഹാനയെ ഏൽപ്പിച്ചു അവളോടൊരു നന്ദിയും പറഞ്ഞു..അത് കേട്ടതും പെണ്ണിന്റെ മുഖം ചുവക്കാൻ തുടങ്ങി..


"താങ്ക്സ് പറയണ്ട ആവശ്യമൊന്നുല്ല.. നിനക്ക് ആ സുന്ദരിക്കോതയെ മാത്രമല്ലേ പറ്റൂള്ളൂ.. ഞങ്ങളെയൊക്കെ മൈൻഡ് പോലും ചെയ്യലില്ല..ഇതിപ്പോ നീ വിശന്നിരിക്കുന്നതു കണ്ടിട്ട്  എനിക്ക് ഒറ്റക്ക് കഴിക്കാൻ തോന്നിയില്ല.. അത് കൊണ്ട് തന്നതാ.. നന്ദി പറച്ചിലൊന്നും വേണ്ട.. ഇടയ്ക്ക് ഞങ്ങളൊക്കെ ഈ ക്ലാസ്സിൽ ഉള്ളവരാണെന്ന് ഓർത്താൽ മതി.."

ഇത്രയും പറഞ്ഞു അവൾ ബെഞ്ചിലേക്ക് പോയിരുന്നു...


ഈ പെണ്ണിന്തിനാ എന്നോട് ചൂടാവുന്നേ എന്ന് മനസ്സിലോർത്ത് ഞാൻ തിരികെ എന്റെ ബെഞ്ചിലേക്ക് തിരിഞ്ഞു നടക്കുമ്പോ റാഷി വന്നന്നേ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു..


"ടാ ഫൈസി എനിക്കൊരു സംശയണ്ട്.. ചിലപ്പോ സംശയം മാത്രമാകും.. അല്ല അങ്ങനെ വരാൻ വഴിയില്ല.. അവൾക് നിന്നോട് പ്രേമമാണെന്ന് തോന്നുന്നുണ്ട് എനിക്ക്.."


"ആർക്ക്.. നീയൊന്ന് തെളിച്ചു പറടാ റാഷി.."


"വേറെയാർക്കാ ആ റൈഹാനക്ക്..കുറച്ച് ദിവസായി ഞാൻ ശ്രെദ്ധിക്ക്ണ്ട്.. അവൾക് നിന്റെ മേലൊരു കണ്ണുണ്ട്..നീയൊന്നു ശ്രെദ്ധിക്കുന്നത് നല്ലതാ.."


റാഷി പറയുന്നത് ശെരിക്ക് അങ്ങ് മനസ്സിലായില്ല... ചിലപ്പോ എനിക്കും തോന്നാറുണ്ട്  ആ പെണ്ണിന് എന്നോട് എന്തോ ഉള്ളത്പോലെ..ഇടയ്ക്കുള്ള ആ നോട്ടത്തിലും ചിരിയിലും  എനിക്ക് പന്തികേട് തോന്നീട്ടുണ്ട്..


"അതൊന്നും ഉണ്ടാവില്ല റാഷിയെ.. അവള് വെറുതെ നോക്കാവും.. നീ അതൊക്കെ വിട്. ടാ നാസിക്ക് എന്താ പറ്റിയേന്ന് അറിയില. അവളില്ലാതെ ക്ലാസ്സിലിരിക്കാനും തോന്നുന്നില്ല... നമുക്ക് ചാടിയാലോ ടാ എന്നിട്ട് അവള്ടെ വീട്ടിൽ പോയി നോക്കാം.. ഇത്ര നേരം അവളെ കാണാതെ പിടിച്ചു നിന്നത് എങ്ങനേന്ന് എനിക്കെ അറിയൂ.. നീ വാ നമ്മള് പോകാ റാഷി ആ പെണ്ണിനെ കാണാഞ്ഞിട്ട് ഒരു സുഖോല്ല"


മുഖം താഴ്ത്തിയുള്ള എന്റെ സംസാരം കേട്ടിട്ടാവും റാഷിയെന്റെ തോളിൽ തട്ടിക്കൊണ്ട് വന്ന് അടുത്തിരുന്നത്...


"നീയൊന്ന് അടങ്ങ്‌ ഫൈസി... എനിക്കറിയാ അവളില്ലാതെ നിനക്കിവ്ടെ ഇരിപ്പുറക്കില്ലാന്ന്.. ഏതായാലും പോയി നോക്കാം വാ."


ഉച്ചഭക്ഷണത്തിനുള്ള ഇടവേള തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ആൺകുട്ടികളുടെ ടോയ്ലറ്റിനു ഇടയിലൂടെ മതിൽ ചാടികടന്ന് ഞാനും റാഷിയും കോളേജിനു  പുറത്തേക്കെത്തി..


അങ്ങനെ ഞങ്ങൾ രണ്ടുപേരും നാസിയുടെ വീട് ലക്ഷ്യമാക്കി നടന്നു.. റോഡിൽ ഇറങ്ങി ബസ്സിനു പോകാമെന്നു വെച്ചങ്കിലും ഇനി വൈകുന്നേര സമയത്തെ ഈ പട്ടിക്കാട്ടിൽ നിന്നും ബസോള്ളൂന്ന് കുറേ നേരം കാത്തിരുന്നപ്പോ മനസ്സിലായി.. അവസാനം നീണ്ടു നിവർന്നു നടക്കാൻ തുടങ്ങി രണ്ടാളും..


നടന്നു നടന്നു ഒരു വളവ് തിരിഞ്ഞതോടെ നാസിയുടെ വീടിനടുത്തുള്ള പള്ളി കാണാം..അപ്പോയെക്കും റാഷിയും ഞാനും ക്ഷീണിച്ചു ഒരു പരുവം ആയിരുന്നു..


ഒടുവിൽ നാസിയുടെ വീടെത്തിയതും വീട്ടിലാകേ ജനങ്ങളും.. എന്തോ കാര്യപെട്ടുള്ള പരുപാടിയാണ്..മനോഹരമായിട്ട് പന്തൽകൊണ്ട് അലങ്കരിച്ചിട്ടുണ്ട് വീടാകേ..


ഞാൻ അവളെ കാണാനുള്ള തിടുക്കത്തിൽ പന്തലിലേക്ക് കയറാൻ ഒരുങ്ങിയതും റാഷിയെന്നെ തടഞ്ഞു..


 "ഫൈസി  നീ ഇതെവിടെക്കാ.. കണ്ടോ ആ മുന്നിൽ നിക്കുന്നത് സാക്ഷാൽ  അലി ഹാജിയാണ്.. അതായത് നിന്റെ ബാപ്പ. നീ വീട്ടിൽന്ന് കോളേജിലേക്ക് ഇറങ്ങിയതല്ലേ മോനെ, നിന്നെയെങ്ങാനും ഈ നേരത്ത് ഇവിടെ കണ്ടാൽ അതോടെ തീരും എല്ലാം.. മോനിവിടെ പുറത്ത് നിന്നാൽ മതി. തത്കാലം ഞാൻ ഉള്ളിൽ കയറീട്ട് അവളെ നോക്കി വരാം.."


എന്നെ റോഡിൽ നിർത്തിട്ട് റാഷി ഒരു കൂസലുമില്ലാതെ പന്തലിലേക്ക് കയറിപ്പോയി.. അവൻ പറഞ്ഞപ്പോയാണ് ഞാനും ശ്രെദ്ധിക്കുന്നത് ഹാളിലെ ആൾക്കൂട്ടത്തിൽ സംസാരിച്ചിരിക്കുന്നുണ്ട്  ഉപ്പച്ചി.. നാട്ടിലെ വല്യ പ്രമാണിയല്ലേ എല്ലായിടത്തും ഉണ്ടാവണമല്ലോ..ഉപ്പച്ചി എങ്ങാനും കണ്ടാലോന്ന് പേടിച്ചു ഞാൻ വീടിന്റെ മതിലിനു ചാരിനിന്നു..എന്നാലും വീട്ടിലിങ്ങനെ ഒരു പരുപാടി നടക്കുന്ന കാര്യം നാസി പറഞ്ഞില്ലല്ലോ ..അവളെയൊന്ന് കയ്യിൽ കിട്ടട്ടെ കാണിച്ചുകൊടുക്കാം


റാഷിയാണേൽ ഉള്ളിലേക്ക് കയറിപ്പോയിട്ട് തിരിച്ചു  കാണുന്നില്ലല്ലോ പടച്ചോനെ.. ഇവനിതെവിടെപോയി കിടക്കാവോ ശവം.. മനുഷ്യനിവിടെ ക്ഷമ നശിച്ച് നില്കാൻ തുടങ്ങീട്ട് സമയമൊരുപാടായി..കുറച്ച് നേരത്തിനു ശേഷം റാഷി വയറും തടവിക്കൊണ്ട് എന്റയരികിലേക്ക് വന്നു..


"ഹൌ എന്തൊരു ടേസ്റ്റ് മോനെ ബിരിയാണിക്ക്.. ഇപ്പോ അടുത്തൊന്നും ഇങ്ങനൊരു ബിരിയാണി കഴിച്ചിട്ടില്ല.."


നാസിയെ കാണാൻ പോയവൻ ബിരിയാണി കഴിച്ച് വയറും തടവി വന്ന് പറഞ്ഞത് കേട്ട ഞാൻ ഒരു നിമിഷം ദേഷ്യംകൊണ്ട് പൊട്ടിതെറിച്ചു..


 "നീ ബിരിയാണി കഴിക്കാൻ പോയതാണോടാ"... റാഷിയുടെ മറുപടി കേട്ട ഞാൻ ദേഷ്യം കൊണ്ട് അലറി..പെട്ടന്നുള്ള എന്റെ ദേഷ്യം കണ്ടു റാഷിയൊന്നു പകച്ചിട്ടുണ്ടന്ന് അവന്റെ മുഖം കണ്ടാലറിയാം..


"ടാ ഫൈസി നീ ചൂടാവല്ലേ.. അവളെ കണ്ട്.. അവളെ മാത്രല്ല അവളുടെ റൂമും കണ്ടു.. ഇപ്പയെന്തായാലും  നിനക്കവളെ കാണാൻ പറ്റുമോന്നു തോന്നുന്നില്ല.. നമുക്കൊരു കാര്യം ചെയ്യാം രാത്രി ഇവിടെക്ക് വരാം.. ദാ നോക്ക് ആ കാണുന്നതാണ് നിന്റെ നാസിന്റെ റൂം.."


നേരെ മുന്നിൽ രണ്ടാമത്തെ നിലയിലുള്ള റൂമിലേക്ക് ചൂണ്ടി റാഷിയത് പറഞ്ഞപ്പോൾ അവന്റെ മോന്ത നോക്കി ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്.. പിന്നെ ആലോചിച്ചപ്പോ അവൻ പറയുന്നതിലും കാര്യമുണ്ടെന്നു മനസ്സിലായി.. ഈ തിരക്കിൽ നാസിയെ കണ്ടുപിടിക്കാൻ നല്ലവണ്ണം ബുദ്ധിമുട്ടേണ്ടി വരും.. ഇനി കണ്ടാൽ തന്നെ അവളെ ഒറ്റയ്ക്ക് കിട്ടണമെന്നില്ല.കുടുംബക്കാർ ആരെങ്കിലും കാണും കൂടെ.. രാത്രി ആണെങ്കിൽ ആരും കാണാതെ വന്നിട്ട് സംസാരിച്ചിട്ട്‌ പോവാം..പക്ഷെ ആരെങ്കിലും കണ്ടാൽ.. അലി ഹാജിയുടെ മകൻ വേലിചാടി അയമുന്റെ മോളെ കാണാൻ വന്നെന്ന് നാട്ടുകാർ പറയില്ലേ.. ഉപ്പയെങ്ങാനും അറിഞ്ഞാൽ എന്നെ ബാക്കിവെക്കില്ല. ഈ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും, അതൊന്നും ശെരിയാവില്ല..


"അതൊന്നും നടക്കില്ല റാഷിയെ.. നീ വന്നെ  ഞാൻ അവളെ നാളെ ക്ലാസ്സിൽ വരുമ്പോ കണ്ടോളാം.."

അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.. ഇത്ര കഷ്ടപെട്ടിട്ടും നാസിയെ കാണാഞ്ഞിട്ടുള്ള സങ്കടം മനസ്സിലങ്ങനെ നിറയാൻ തുടങ്ങി.. ഒരു വട്ടമെങ്കിലും കാണാൻ കഴിഞ്ഞിരുന്നങ്കിൽ..


ക്ലാസ്സ്‌ സമയം തീരുന്നത് വരെ അങ്ങാടിയിൽ നിന്ന് സമയം തള്ളി നീക്കി. ക്ലാസ്സ്‌ കഴിഞ്ഞു കുട്ടികൾ പോകുന്നത് കണ്ടതോടെ ഞാനും റാഷിയും വീട്ടിലേക്ക് നടന്നു..


വീട്ടിലെത്തി ചായ കുടിക്കാൻ ഇരിക്കുന്ന സമയത്ത് റാഷി പറഞ്ഞത് ഓർമ വന്നു...


'രാത്രി വന്നാൽ അവളെ കാണാം..'


ആ വാക്കങ്ങനെ മനസ്സിൽ പ്രതിധ്വനിച്ച് കൊണ്ടിരുന്നു..


ആകെ ശോകമായിട്ടുള്ള എന്റെ നടപ്പ് കണ്ടിട്ട് എന്ത് പറ്റിയെന്നു ഉമ്മച്ചി ചോദിച്ചങ്കിലും ഒന്നുമില്ലന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി..


സമയം ഒരുപാടായിട്ടും ഉറക്കം വരുന്നില്ല... അവളെ രാവിലെ കാണാവുന്നതെയൊള്ളു.. പക്ഷെ മനസ്സ് സമ്മതിക്കണ്ടേ.. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി നിദ്രദേവി കനിയുമെന്ന് തോന്നുന്നില്ല..


പതുക്കെ കട്ടിലിൽ നിന്നെയുന്നേറ്റ് സമയം നോക്കി.. 1 മണി.. ഈ നേരത്ത് പുറത്തേക്ക് പോകാൻ പോയിട്ട് മൂത്രമൊയിക്കാൻ ഉള്ളിലെ ബാത്‌റൂമിലേക്ക് പോകുന്നത് പോലും എനിക്ക് പേടിയാണ്..പക്ഷെ എന്തോ ഒരു ശക്തി എന്നെ അവളുടെ അടുത്തേക്ക് വലിചിഴക്കുന്നത് പോലെ..


ഇനി പോയിട്ട് നാട്ടുകാർ അറിയാണെങ്കിൽ   അറിയട്ടെ.. എന്നായാലും ഞാൻ മഹർ കൊടുക്കേണ്ടവൾ തന്നെയാ അവള്.. അവളെ ഇപ്പോൾ കണ്ടില്ലങ്കിൽ എനിക്ക് വട്ടാവുമെന്ന് മനസ്സിലായ ഞാൻ പതുക്കെ ടോർച് കയ്യിലെടുത്ത്.. വീട്ടുകാർ അറിയാതെ ശബ്ദമുണ്ടാക്കാതെ അടുക്കള വാതിൽ തുറന്ന് പുറത്ത് കിടന്നു.. പുറത്ത് പൂർണ്ണ ചന്ദ്രൻ നിലാവും പൊഴിച്ചു സുന്ദരിയായി നിൽക്കുന്നുണ്ട്..


ഒറ്റക്ക് നാസിയുടെ അടുക്കലേക്ക് പോകുന്നത് ബുദ്ധിയല്ല.. അതും ഈ അസമയത്ത്.. റാഷിനെക്കൂടി വിളിക്കാമെന്ന് മനസ്സിൽ കരുതി ഞാൻ നേരെ റാഷിയുടെ വീട് ലക്ഷ്യമാക്കി നടന്നു. അവന്റെ വീട്ടിലേക്ക് അധികം ദൂരം കാണില്ല അടുത്ത് തന്നെയാണ്..


പതുക്കെ റാഷിന്റെ വീടിന് സൈഡിലുള്ള  റൂമിൽ എത്തിയ ഞാൻ തുറന്നു വെച്ച ജനലിലൂടെ കണ്ണോടിച്ചു.. റാഷി  പോത്തുപോലെ  കിടന്നു ഉറങ്ങുന്നത്  കണ്ടപ്പോ അറിയാതെ ചിരിവന്നുപോയി..


"റാഷി.. ടാ റാഷി. എണീക്കടാ.. ഞാനാ ഫൈസി നമ്മള് നാസിനെക്കാണാൻ  പോവല്ലേ. നീ പെട്ടന്ന്  വാ.. എണീക്ക്.. റാഷി.."


പഹയനെ ഒരുപാട് വിളിച്ചെങ്കിലും എവിടെ എണീക്കാൻ.. വിളിച്ചു വിളിച്ചു എന്റെ സൗണ്ട് പോകാനായി.. ഇനിയെങ്ങനെ ഇവനെയൊന്നു എഴുന്നേൽപിക്കും എന്നാലോജിച്ചു ഇരിക്കുന്ന സമയത്താണ് നേരെ മുന്നിൽ പപ്പായ മരത്തിൽ ചാരി വെച്ച തോട്ടി കണ്ണിൽ പെട്ടത്..


തോട്ടിയെങ്കിൽ തോട്ടി.. ഇതോണ്ട് ഒരു കുത്തു കൊടുത്താൽ എണീക്കുമായിരിക്കും.. പതുക്കെ തോട്ടി കയ്യിലെടുത്തു ജനലിന്റെ കമ്പികൾക്കിടയിലൂടെ നീട്ടി അവന്കൊരു കുത്തു കൊടുത്തു.. അവൻ അറിഞ്ഞിട്ടുപോലുമില്ല. ലാസ്റ്റ് സഹികെട്ട ഞാൻ സകല ശക്തിയുമെടുത്ത് ആഞ്ഞൊരു  കുത്തുകൊടുത്തു..


"ന്റെമ്മോ".. ന്ന് പറഞ്ഞു റാഷി ആർത്തു  ഒച്ചവെച്ച് എണീറ്റപ്പോൾ മനസ്സിലായി ആ കുത്ത് അവന്ക് ശെരിക്കും ഏറ്റിട്ടുണ്ടന്ന്..

അതിനിടയിൽ റാഷിയുടെ അലർച്ച കേട്ടു തൊട്ടപ്പുറത്തെ റൂമിൽ ബൾബ്‌ തെളിഞ്ഞിരുന്നു.. ഇനിയെന്ത് നടക്കുമെന്നറിയാതെ തരിച്ചിരുന്നു പോയി ഞാൻ...





(തുടരും...)









✍ : അൽറാഷിദ്‌ സാൻ.... ❤


*❤👰👰  മാലാഖ  👰👰❤*










*Part : 9*










ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിന്നുപോയി..പഹയൻ എല്ലാം നശിപ്പിച്ചല്ലോ പടച്ചോനെ.. ഇനിപ്പോ വീട്ടുകാർ എണീറ്റാൽ അവരോടെന്ത് പറയും.ശ്വാസം പോലും വിടാതെ അങ്ങനെ നിന്നു കുറച്ച് നേരം.. അതിനിടയിൽ റാഷി എഴുന്നേറ്റിട്ടുണ്ടോന്ന് നോക്കാൻ വേണ്ടി ജനൽ പാളി തുറന്നു നോക്കിയതും ജനലിന്റെ കമ്പികൾക്കിടയിൽ നിന്നും രണ്ട് കൈപുറത്തേക്കു വന്ന് എന്റെ കഴുത്തിൽ പിടിച്ചതും ഒരുമിച്ചായിരുന്നു..


"റാഷി വിടടാ വിട് ഞാനൊന്നു പറയട്ടെ.."


"നീ ഒന്നും പറയണ്ടടാ തെണ്ടി.. നീയിന്ന് നിന്റെ മറ്റവളെ കാണാൻ പോവാൻ എന്നെ വിളിക്കാൻ വരുമെന്ന് എനിക്കുറപ്പായിരുന്നു..അതെങ്ങനെ അവളെ കാണാതിരിക്കാൻ നിനക്ക് കഴിയില്ലല്ലോ..  എന്നാലും ഒന്ന് മിണ്ടി പറഞ്ഞു വരണ്ടേടാ.. ഇതൊരുമാതിരി  ആളെ പേടിപ്പിക്കാൻ.."


"മിണ്ടി പറഞ്ഞോ..നിന്നെ വിളിച്ച് വിളിച്ച് എന്റെ സൗണ്ട് പോവാനായി.. അതോണ്ട് ലാസ്റ്റ് കിട്ടിയ വഴിയാ ഈ കുത്ത്.."


"കുത്ത്. എന്നെക്കൊണ്ട് പറയിപ്പിക്കണ്ടാ.. എന്നാലും എന്തൊരു കുത്താടാ നീ കുത്തിയെ വേദനിച്ചിട്ട്‌ വയ്യ. ഈ നട്ടപാതിരാക്ക് അവളെ കാണാനുള്ള പ്ലാൻ എന്റെതായത് കൊണ്ട് ഞാനൊന്നും പറയുന്നില്ല. അല്ലേൽ കൊന്നേനെ നിന്നെ.ഏത് നേരത്താണാവോ നിന്നോടതു പറയാൻ തോന്നിയത്..   മനുഷ്യനെ ഉറങ്ങാനും സമ്മയ്ക്കില്ല.."


"അത് പിന്നെ നീയല്ലേ പറഞ്ഞെ അവളെ കാണാൻ രാത്രി പോകാമെന്ന്.."


"പതുക്കെ പറയടാ.. ഉപ്പാന്റെ റൂമിൽ ലൈറ്റ് കത്തുന്നുണ്ട്.. അവരെങ്ങാനും എണീറ്റപിന്നെ ഞാൻ എന്നും വീടിന്റെ പുറത്ത് കിടക്കേണ്ടി വരും.. നീ ഇവിടെ നിക്ക് ഞാൻ മെല്ലെ അടുക്കള വഴിക്കൂടെ ഇറങ്ങി വരാ. നീ സൗണ്ട് ഉണ്ടാക്കാതെ നേരെ മതില്ന്റെ അടുത്ത് നിന്നോ.. പിന്നെ ടോർച്ചോക്കെ ഇല്ലേ കയ്യിൽ.."



'അതൊക്കെ ഉണ്ട് നീയൊന്ന് പെട്ടന്ന് വാ.. ഇനിപ്പോ ആ പെണ്ണിനെ എങ്ങനെയാ പടച്ചോനെ ഒന്ന് കാണാ. സംസാരിക്കണ്ടാ ഒന്ന് കണ്ടാൽ മതീന്നു..'


ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ട് ഞാൻ വേഗം മതില്ന്റെ അരികിൽ പോയി റാഷിന്റെ വരവും കാത്തിരുന്നു..റാഷിന്റെ ഉപ്പാടെ റൂമിലെ ലൈറ്റ് അണഞ്ഞപ്പോൾ തന്നെ പകുതി ജീവൻ തിരിച്ചു കിട്ടിയ പോലെ..


അങ്ങനെ കുറച്ച് സമയം കഴിഞ്ഞതോടെ റാഷി മതിലും ചാടി വന്ന് ഒന്നും മിണ്ടാതെ മുന്നിൽ നടന്നു.. ഒപ്പം ഞാനും..


നിലാവ് ഉണ്ടായത് കൊണ്ട് അതികം പ്രയാസപ്പെടെണ്ടി വന്നില്ല വഴി മനസ്സിലാക്കാൻ.. നടന്നു നടന്നു നാസിയുടെ വീടിന്റെ അരികിൽ എത്തിയതും റാഷി ആകെയൊന്ന് പരിസരം നിരീക്ഷിച്ച ശേഷം മതിൽ ചാടാനായി താഴെ കിടന്നിരുന്നൊരു പട്ടിക കഷ്ണം എടുത്തു മതിലിനു ചാരി വച്ചു..


"ഇനി മോൻ കേറിക്കോ. ഞാനിവിടെ നിന്നോളാം.. പിന്നെ ആ കാണുന്ന റൂമാണ്‌ നിന്റെ നാസിയുടെത്. കാണുന്നതൊക്കെ കൊള്ളാം ലാസ്റ്റ് ആർത്തി കാണിച്ചു വെറുതെ പണിയുണ്ടാക്കി വെക്കരുത്.. പിന്നെ ഇപ്പോ സമയം 1.30.. 2 മണിവരെ സമയം അതിനിടക്ക് കാണലും നിന്റെ കയ്യിൽ പിടുത്തവും കഴിച്ചോണം. ഇതേയ് റോഡ് സൈഡ് ആണ്. പോലീസ് എങ്ങാനും ഈ വഴിക്ക് നൈറ്റ് പട്രോളിങ്ങിനു വന്നാൽ തീരും. കേട്ടല്ലോ."


"അതൊക്കെ ഞാൻ നോക്കിക്കോളാം. പിന്നെ ആകെ അരമണിക്കൂർ കൊണ്ട് എന്ത് സംസാരിക്കാനാ. ആ രണ്ട് മണി എന്നുള്ളത് ഒരു മൂന്ന് മണി ആകാൻ പറ്റുമോ.."


"പ്പാ നിന്ന് കഥകളി കളിക്കാതെ കേറടാ തെണ്ടി.. രണ്ട് മണിന്ന് പറഞ്ഞാ രണ്ട് മണി. വൈകിയ ഞാനെന്റെ പണി നോക്കി പോകും കേട്ടല്ലോ.. ഇനി എന്തേലും പ്രശ്നം ഉണ്ടായ സിഗ്നൽ തരാൻ ഞാൻ വല്ല പട്ടിയുടെ സൗണ്ട് ഉണ്ടാക്കിക്കോളാം.ന്നാ പൊക്കോ എല്ലാം പറഞ്ഞത് പോലെ.."


റാഷി നീ എന്റെ മുത്താണ്.. ന്ന് പറഞ്ഞു അവന്കോരു ഫ്ലൈ കിസ്സ് കൊടുത്തു ഞാൻ പട്ടികയിൽ ചവിട്ടി പതുക്കെ മതിലിൽ കയറി..മതിലിനു ആണേൽ ഒടുക്കത്തെ ഉയരവും.. എങ്ങനെയൊക്കയോ തപ്പി തടഞ്ഞു ഞാനൊരുവിധം നാസിയുടെ റൂമിനരികിലെത്തി..


നാസി ഉറങ്ങിക്കാണും..ഈ പെണ്ണിനെ എങ്ങനെയാ ഒന്ന് എഴുന്നേൽപ്പിക്കാ.. വിളിച്ച് നോക്കിയാ വീട്ടുകാർ ഉണരോ..അറിയില്ല. ഇത്രേം കഷ്ടപെട്ടു വന്നത് ആ നീലക്കണ്ണ്   ഒന്ന് കാണാനുള്ള കൊതികൊണ്ടാണ്... വിളിച്ച് നോക്കുക തന്നെ വേറെ വഴിയില്ല..


പതിയെ രണ്ടാമത്തെ നിലയിലെ സൺ‌സൈഡിൽ എത്തിപിടിച്ചുകൊണ്ട് ഞാൻ ജനലിൽ പിടിച്ചു നോക്കി.. പെട്ടന്ന് തുറന്നുവന്ന ജനൽപാളികൾക്കിടയിലൂടെയുള്ള കാഴ്ച്ച കണ്ടു ഞാൻ അമ്പരന്നു..


ജനലിന്റെ അടുത്തായി കൈ രണ്ടും താടിയിൽ താങ്ങി വെച്ച്  നീലക്കണ്ണ്  വിടർത്തി ആ പുഞ്ചിരിയോടെ  നാസി അങ്ങനെ ഇരിക്കുന്നുണ്ട്.. പടച്ചോനെ ഈ പെണ്ണിന് ഉറക്കോല്ലേ.. അല്ല ഇവളിത് ആരെ ആലോചിച്ചിരിക്കാ. ഇന്ന് ഇവിടെ നടന്നത് ഇവള്ടെ നിക്കാഹ് മറ്റോ ആയിരുന്നോ.. മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയരാൻ തുടങ്ങി...


ഈ അസമയത്ത് ഉറക്കമിളച്ച് ആരെ ആലോചിച്ചിരിക്കാ ഇവള്...ഞാനറിയാത്ത വല്ല ബന്ധങ്ങളും ബാക്കിയുണ്ടോ ഇനി.. ഇനി മറ്റാരുടെയെങ്കിലും വരവ് കാത്തിരിക്കാണോന്നും അറിയില്ല..ആ കയ്യിൽ പിടിക്കണോ അതോ വിളിച്ച് നോക്കണോ.. ആകെ കൺഫ്യൂഷനായി കുറച്ച് നേരം.. വിളിക്കുമ്പോ ആരേലും കേട്ടാലോ. അതോണ്ട് മെല്ലെ കയ്യിന് പിടിച്ച് നോക്കാം.


 ഞാനെന്റെ വലതു കൈ കൊണ്ട് അവൾ താടിയുടെ താഴത്ത് വെച്ചിരിക്കുന്ന കൈതണ്ടയിലൂടെ പതിയെ ഒന്ന് വിരലോടിച്ചു..


പെട്ടന്ന്  പ്രതീക്ഷിക്കാതെയുള്ളോരു സ്പർശനം കിട്ടിയ നാസി ഒരു ശീൽക്കാര ശബ്ദത്തോടെ ബാക്കിലേക്കാഞ്ഞു..അവളുടെ പേടിച്ചിട്ടുള്ളൂരു മുഖഭാവം കണ്ടു ഞാൻ ഒന്നൂടെ കയ്യിൽ പിടുത്തമിട്ടു..



"നാസി പേടിക്കണ്ട. ഇത് ഞാനാണ് ഫൈസി.. "


അവൾ  അത്ഭുതത്തോടെയൊന്നു മുന്നിലേക്ക് വന്ന് ഞാൻ പിടിച്ചിട്ടുള്ള കയ്യിൽ മറ്റേ കൈകൊണ്ട് ഒന്നൂടെ മുറുക്കെ പിടിച്ചു..പതുക്കെ പുഞ്ചിരിച്ചുകൊണ്ടന്റെ അരികിൽ വന്ന് നിന്നു..

"അയ്യോ. ഫൈസിക്കാ നിങ്ങക്ക് ഭ്രാന്തുണ്ടോ ഈ നേരത്തൊക്കെ ഇങ്ങോട്ടേക്ക് വരാൻ.. ആരേലും കണ്ടാൽ പടച്ചോനെ ഇവ്ടെണേൽ എല്ലാരുമുണ്ട്.."


"അറിയാം മോളെ.. ഇവിടെത്താൻ നല്ലോണം പാട്പെട്ടു..ടി പെണ്ണേ നീയിന്നന്തേ ക്ലാസ്സിൽ വരാതിരുന്നെ. നിന്നെയിന്നു  കാണാഞ്ഞിട്ടാ ഈ നേരത്ത് മതിലും ചാടി ഇവ്ടെക്ക് വന്നേ."


"ഓ ആര് പറഞ്ഞു കാണാൻ വരാൻ..  ഇന്നലെ ഹോസ്പിറ്റൽക്ക് കാണാൻ വന്നപ്പോ എന്നെ തിരിച്ച് വീട്ടിൽ കൊണ്ടാക്കാൻ വല്യ തിരക്കായിരുന്നല്ലോ.."


"ഓ നീയത് വിട്ടില്ലേ നാസി... ഉമ്മ നിന്നെയവിടെ അതും എന്റെ കൂടെ റൂമിൽ ഒറ്റക്ക് കണ്ടപ്പോ സംശയം കൊണ്ട് ചോദിച്ചതാ നിന്നെ വീട്ടിൽ അന്വേഷിക്കില്ലേന്ന്... പിന്നെ വീട്ടുകാരുടെ മുന്നിൽ നീയെനിക്ക് വെറുമൊരു ഫ്രണ്ട് മാത്രമാണ്‌.. അങ്ങനെ സംസാരിച്ചിരുന്ന അവരെന്താ വിചാരിക്ക.. അതോണ്ടാ ഞാൻ റാഷിനെ വിളിച്ചു നിന്നെ തിരിച്ചു കൊണ്ടാക്കാൻ പറഞ്ഞെ.."


"എനിക്കൊന്നും കേൾക്കണ്ട.. ഇന്നിവിടെ എന്റെ ആകെയുള്ളള്ളോരു കാക്കുന്റെ  നിക്കാഹ് ആയിരുന്നു..നിക്കാഹിനു ഇക്ക എന്തായാലും വരണമെന്ന് കൂടി പറയാനാ ഇന്നലെ ഹോസ്പിറ്റൽക്ക്  വന്നേ അപ്പൊ അതൊന്നു പറയാൻ പോലും അയക്കാതെ എന്നോട് പോകാൻ പറഞ്ഞില്ലേ.. ഇക്കാക്ക് അറിയോ. എന്റെ കാക്കുനോട് എന്നും ഞാൻ നിങ്ങളെക്കുറിച്ച് പറയലുണ്ട്.. കാക്കു ഇക്കാനെ ഒന്ന് പരിജയപ്പെടുത്തി തരണമെന്നും പറഞ്ഞതാ. അത് പോലെ എന്റെ കൊച്ചു അനുജത്തിയും.. എല്ലാം നശിപ്പിച്ചിലേ... എന്നിട്ട് ഈ നട്ടപാതിരക് കാണാൻ വന്നതാ ലേ  പൊക്കോ എനിക്ക് ആരേം കാണണ്ട.."



ഇത്രയും പറഞ്ഞു നാസി കയ്യിലെ പിടുത്തം വിടുവാൻ വേണ്ടി കൈ തിരിച്ച് കൊണ്ടിരുന്നു... എന്ത് മറുപടി പറയണമെന്നറിയാതെ ആകെ കുഴപ്പത്തിലായി.. രണ്ടും കല്പിച്ചു ഞാനവളെ ഒന്നൂടെ വലിച്ചു എന്നിലേക്കടുപ്പിച്ചു.. അതോടെ ഒരു ജനൽകമ്പിയുടെ മാത്രം അകൽച്ചയിൽ എന്റെ അത്രയടുത്ത് വന്ന് നിന്നു നാസി..


അവളുടെ ശ്വാസോച്ചാസം എന്റെ താടിരോമങ്ങളെ  തലോടിക്കൊണ്ടിരുന്നു..നിലാവിന്റെ ശോഭയിൽ കടഞ്ഞെടുത്ത വെണ്ണക്കൽ ശിൽപ്പം പോലെ..  ഒരു തക്കാളി കണക്കെ എന്തിനോ വേണ്ടി കൊതിപൂണ്ട്  നിൽക്കുന്ന ആ ചുണ്ടുകളും.പേടിച്ചിരണ്ട നീലക്കണ്ണും കണ്ടതോടെ .. എന്തോ പെട്ടന്ന് ഞാൻ മുഖം തിരിച്ച്പോയി

ഇത്ര കാലം ഒന്നിച്ചു നടന്നിട്ടും നാസിക്കിത്ര ഭംഗി ഞാൻ കണ്ടിട്ടില്ല..അവളുടെ മുഖത്തേ ആ സൗന്ദര്യം ആസ്വദിക്കാൻ പോലും എനിക്ക് അർഹതയുണ്ടന്ന് തോന്നുന്നില്ല..


പതുക്കെ ഞാനവളുടെ കയ്യിലെ പിടുത്തം വിട്ടു.. അവളൊരു നെടുവീർപ്പോടെ ജനൽപാളിയിൽ പിടിച്ചങ്ങനെ  നിന്നു.. മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടുണ്ട് .ചിലപ്പോ എന്റെയാ ചെയ്ത് അവൾക് ഇഷ്ടപ്പെട്ടുകാണില്ല...


"നാസി."


 "മ്"


"സോറി.."


"മ്.."


"നാസി.. എന്നോട് ക്ഷമിക്കണം.. ഞാൻ പെട്ടന്ന്.. എനിക്ക് കാണാതിരിക്കാൻ കഴിയാഞ്ഞിട്ടാ.. അതോണ്ടാ റാഷിനെ കൂട്ടി ഈ നേരത്ത് പൊന്നേ.. ഞാൻ പോവാണ് അവനെന്നേം കാത്തിരിക്ണ്ട് പുറത്ത്.. നാളെ കോളേജിൽന്ന്"


എന്റെ സംസാരം കഴിയുന്നതിന് മുൻപേ 'പൊയ്ക്കോന്ന്' പറഞ്ഞു ജനലിന്റെ പാളിയവൾകൊട്ടിയടച്ചിരുന്നു.. പെണ്ണ് ദേഷ്യത്തിലാണ്... ഒന്നൂടെ വിളിച്ച് നോക്കണമെന്നുണ്ട് വേണ്ട ഇനി വിളിച്ചാ ചിലപ്പോ പിണക്കത്തിലാവും..എന്തായാലും വന്ന കാര്യം നടന്നല്ലോ. ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നൊള്ളൂ..


വാച്ചിലേക്ക് നോക്കിയപ്പോയാണ് റാഷിയെ ഓർമ  വന്നത് സമയം രണ്ടുമണിയാവുന്നതെയൊള്ളു.. വേഗത്തിൽ റാഷിന്റെ അരികിലേക്ക് നടന്നു..

ഞാൻ ചെല്ലുമ്പോൾ പേടിയോടെ പരിസരം നിരീക്ഷിക്കുകയായിരുന്നു റാഷി എന്നേക്കണ്ടതോടെ മതിലിൽ നിന്നും എനിക്ക് താഴെക്കിറങ്ങാനുള്ള പട്ടിക കഷ്ണം ശെരിയാക്കി കൊണ്ട് എന്റെ കൈതാങ്ങി കൊണ്ടാവനെന്നെ താഴെക്കിറക്കി..


"ടാ ഫൈസി അവളെ കണ്ടോ.."


"ആഹ് കണ്ടു.. കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. അവളെന്നോട് പിണക്കത്തിലാണടാ ഇനി നാളെ കോളേജിൽന്ന് ഒന്ന് ശെരിയാക്കിയെടുക്കണം.."


"സംസാരം മാത്രല്ലേ നടന്നിട്ടുള്ളൂ.. വേറൊന്നും ഇല്ലല്ലോ..."


"ഒന്ന് പോടാ.. സംസാരം മാത്രേ നടന്നൊള്ളൂ..നീയിനി ഓരോന്നു ആലോചിച്ചു കൂട്ടണ്ടാ.."


"എന്നാ നിനക്ക് കൊള്ളാം.. വാ പോകാം ഇവിടെ നിന്നാൽ ശെരിയാവൂല..സമയം തീരെ ശെരിയല്ല മോനെ.."


ഇനിയിവിടെ നിൽക്കുന്നത് പന്തിയെല്ലന്ന് മാനസിലായതോടെ ഞാനും റാഷിയും വേഗത്തിൽ തിരിച്ച് വീട്ടിലേക്ക് നടന്നു...റാഷിയെ വീട്ടിലാക്കി യാത്ര പറഞ്ഞു ഞാനും വീട്ടിലേക്ക് നടന്നു.. ഒരു വിധം എങ്ങനെയൊക്കയോ തിരിച്ച് റൂമിലെത്തി ലൈറ്റ് ഓൺ ചെയ്യാതെ തപ്പി പിടിച്ചു കട്ടിലിൽ കയറി കിടന്നു.. പതിയെ ഉറക്കമെന്നേ പിടികൂടാൻ തുടങ്ങിയിരുന്നു..  ഇനി നാസിയുടെ പിണക്കം മാറ്റാൻ എന്ത് ചെയ്യണമെന്ന ചിന്തയായിരുന്നു മനസ്സ് നിറയെ... നാളത്തെ പുലരിയെ  പ്രതീക്ഷിച്ചുകൊണ്ട് ഞാൻ പതിയെ കണ്ണുകളച്ചു..





(തുടരും...)




✍ : അൽറാഷിദ് സാൻ... ❤



*👰👰മാലാഖ 👰👰*














*Part : 10*










സുബഹി ബാങ്ക് കേട്ടാണ് കണ്ണു തുറന്നത്.. രാത്രി വൈകി ഉറങ്ങിയ ക്ഷീണം കണ്ണുകളെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.. കണ്ണും തിരുമ്മി നേരെ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു വുളു (അംഗ ശുദ്ധി ) ചെയ്യാൻ ഹാളിലെ ലൈറ്റിട്ട് പുറത്തേക്കിറങ്ങി..നല്ല തണുപ്പുണ്ട്..

ഇന്നലത്തെ മതിൽചാട്ടം ശെരിക്കും ഏറ്റിട്ടുണ്ട്.. മേലാകേ വേദന തോന്നുന്നുണ്ട്..

നിസ്കാരവും കഴിഞ്ഞു ചായ കുടിയും കഴിഞ്ഞു നേരെ കോളേജിലേക്ക് നടന്നു... വേഗം നാസിയെ കാണണം. പിണക്കം മാറ്റാൻ എന്ത്ചെയ്യണമെന്ന് അറിയില്ല  . ഇന്നലെ ആ നേരത്ത് ചെന്നത് ഇഷ്ടമായിട്ടുണ്ടാവില്ല.. എന്നാലും ആ നേരത്ത് കിടന്നുറങ്ങാതെ അവളെന്താ ആലോചിച്ചിരുന്നത് എനിക്ക് മനസ്സിലാവുന്നില്ല..

ഗേറ്റിനു മുന്നിൽ ഇളിച്ചു കാട്ടി നിൽക്കുന്നുണ്ട് റാഷി.. ഇവനിതെപ്പോയെത്തി... ഇന്ന് നാസിയെ കാണാനുള്ള ദൃതിയിൽ അവന്റെ വീട്ടിൽ കേറാതെ നേരെ ഇങ്ങോട്ട് നടന്നതാണ് ഇനി അതിന് അവന്റെ വായിൽന്ന് കേൾക്കേണ്ടി വരും..


"ഒന്നും തോന്നല്ലേ അളിയാ.. ഞാൻ റെഡിയായി നിന്നെകാത്തിരുന്നപ്പോ നമ്മളെ ശബാനണ്ട് ഒറ്റക്ക് നടന്നു വര്ണ്..ഞാൻ വിടോ  പിന്നാലെ പോന്നു.. ടാ അവള് ചിരിയും കളിയും തുടങ്ങിട്ടോ.. എന്റെ മാവ് പൂത്തുന്നാ തോന്നണെ.."


"അത് നന്നായിടാ.. അല്ലേലും ശബാനനെ കണ്ടാൽ നിനക്ക് വേറൊന്നും വേണ്ടല്ലോ'  ന്ന് പറഞ്ഞു ഞാൻ വേഗം അവനെ കൂട്ടി എന്നും നാസിയെ കാത്തിരിക്കാരുള്ള  കൽപ്പടവിലേക്ക് ചെന്നിരുന്നു..

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു സമയം പോയി എന്നല്ലാതെ നാസിയെ മാത്രം കാണാനില്ല..


"ടാ ഫൈസിയെ അവളിന്നും ലീവാന്നാ തോന്നണെ.. കേട്ടല്ലോ ബെല്ലാണ് ആ അടിക്കുന്നേ.. നീയിവിടെ ഇരിക്. ഞാൻ ക്ലാസ്സിൽ പോകാ. എന്നെ കാണാഞ്ഞിട്ട്  എന്റെ ഷാബി വിഷമിക്ണ്ടാകും.."


"ഷാബിയോ.. അതെപ്പോ"


"അതൊക്കെ അങ്ങനായി.. ന്നാ ഞാൻ പോവാ നീ പതുക്കെ കയ്യൊക്കെ പിടിച്ചു പഞ്ചാരയടിച്ചിട്ട് വാ.."

റാഷി ബാഗെടുത്ത് ക്ലാസ്സിലേക്ക് നടന്നു.. ഞാൻ വീണ്ടും ഗേറ്റിന് മുന്നിൽ ചെന്ന് അവൾ വരാറുള്ള വഴിയിലൂടെ ഒന്ന് കണ്ണോടിച്ചു.. ഇല്ല എല്ലാകുട്ടികളും ക്ലാസ്സിലെത്തി കാണും..ഈ പെണ്ണിനെ മാത്രം കാണുന്നില്ലല്ലോ..

 ഇനിയും നിൽക്കുന്നതിൽ  അർത്ഥമില്ലന്ന് മനസ്സിലായാതോടെ നിരാശയോടെ ഞാനും തിരിഞ്ഞു ക്ലാസ്സിലേക്ക് നടന്നു..


സ്റ്റെപ്പുകൾ ഓരോന്നും ദേഷ്യം കൊണ്ട് ചവിട്ടികുലുക്കിയാണ് നടന്നു കയറിയത്.. ക്ലാസ്സിൽ എത്തിയ ഞാൻ കണ്ടത് നേരെ മുന്നിൽ നിൽക്കുന്ന റാഷിയോട് നാസി ചിരിച്ചു കൊണ്ട് സംസാരിക്കുന്നതാണ്... ഇവളെയല്ലേ ഞാൻ ഇത്ര നേരം താഴെ കാത്തിരുന്നുത്.. ഒരു കൂസലുമില്ലാതെ ചിരിച്ചോണ്ടിരിക്കുന്ന അവളെക്കൂടി കണ്ടപ്പോ ദേഷ്യം വന്നെന്റെ കൈ തരിക്കാൻ തുടങ്ങിയിരുന്നു..

ബാഗ് ബെഞ്ചിൽ കൊണ്ട് വെച്ച ശേഷം ഞാൻ നേരെ വന്ന് നാസിയുടെ മുന്നിൽ നിന്നു.. റാഷി വേഗം എന്നെ കണ്ടതും നാസിന്റെ അടുക്കൽ നിന്ന് മാറി ബെഞ്ചിൽ പോയിരുന്നു..


ഞാൻ വരുന്നുണ്ടന്ന് റാഷി പറഞ്ഞത് കൊണ്ടാവാം അവളുടെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞത്..

"നാസിയാ.. നീ ആരുടെ കൂടെയാ ഇങ്ങോട്ട് വന്നേ.."

ദേഷ്യത്തോടെയുള്ള എന്റെ ചോദ്യം കേട്ടതോടെ അവളൊന്നു മുഖം തിരിച്ചു എന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..

"ടീ നിന്നോടാ ചോദിച്ചേ.. നീ ആരുടെ കൂടെയാ വന്നതെന്ന്.."


"അത്.. ഞാൻ രേഷ്മയുടെ കൂടെ.."


"നിന്നെ ഞാൻ താഴെ കാത്തിരിക്കുമെന്ന് നിനക്ക് അറിയാമായിരുന്നില്ലേ.."


"മം അറിയാം.."


'എന്നിട്ടെന്തേ നീ അവളുടെ കൂടെ പോന്നേ'.. ദേഷ്യം കൊണ്ട് പല്ല് കടിച്ചാണ് അത്രയും ചോദിച്ചത്..


"എന്നെ കാത്തിരിക്കാൻ ഞാൻ പറഞ്ഞിട്ടില്ലല്ലോ.. ഞാൻ എനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ വരും അതെന്തിനാ നിങ്ങള് നോക്കുന്നേ.."


പെട്ടന്ന് ശബ്ദത്തിൽ ആയിരുന്നു  നാസിയുടെ മറുപടി..ക്ലാസ്സിലേ കുട്ടികളെല്ലാം അത് കേട്ടു മറ്റു സംസാരങ്ങളൊക്കെ നിർത്തി ഞങ്ങളെ നോക്കാൻ തുടങ്ങി..


 ഒരിക്കലും അവളിങ്ങനെ പറയുമെന്ന് വിചാരിച്ചതല്ല ഞാൻ...ഉള്ളിലപ്പോൾ വന്നത് സങ്കടമാണോ ദേഷ്യമാണോന്ന് അറിയില്ല..ചങ്ക് തകർന്നത് പോലെയോരു വേദന..

കുട്ടികളെല്ലാം നാസിയുടെ മറുപടി കേട്ട് എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.. അപമാനം സഹിക്കാൻ കഴിയാതെ ദേഷ്യംകൊണ്ട് ബെഞ്ചിൽ ആഞോരു അടി അടിച്ച് പോയി.


"പിന്നെ എന്തിനാടി ഞാൻ ഇത്ര നേരം നിന്നെ കാത്തുതാഴെ നിന്നെ..കണ്ണില്ലന്ന് വെച്ച് ഒന്ന് സഹായിക്കാമെന്ന് വെച്ചപ്പോ നിനക്ക് അഹങ്കാരം അല്ലേടി.. പെണ്ണല്ലേ വർഗം ഇതല്ല ഇതിനപ്പുറവും ചെയ്യും.. മനുഷ്യനായ കുറച്ച് നന്ദിയെങ്കിലും വേണമെടി.. വെറുതെയല്ല നിന്റെ കണ്ണ് രണ്ടും ഇങ്ങനെയായെ കണ്ണ് കൂടെ കാണുമെങ്കിൽ എന്തായിരിക്കും.. ഇനി എന്റെ കൺവെട്ടത്ത് കണ്ടുപോകരുത്.. നിർത്തി ഇതോടെ നിന്നു ഞാനും നീയുമുള്ള ബന്ധം.."

ഇരച്ചു കയറിയ അരിശം തീർക്കാൻ ഞാൻ ഒന്നൂടെ ബെഞ്ചിൽ ആഞ്ഞടിച്ചിട്ട് നേരെ വന്ന്‌ എന്റെ ബെഞ്ചിലിരുന്നു.. എല്ലാവരും എന്നെ തന്നെ മിഴിച്ച് നോക്കിക്കൊണ്ട് നിൽപ്പാണ്..എനിക്കാണെങ്കിൽ ദേഷ്യം കൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ..

റാഷി ഒന്നും മിണ്ടാതെ എന്നെയും നാസിയെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു.. കുട്ടികളെല്ലാവരും അപ്പോയെക്കും ഞങ്ങൾ തമ്മിലുള്ള പിണക്കത്തിന്റെ കാരണമെന്തന്നറിയാൻ ചർച്ച തുടങ്ങിയിരുന്നു..


ആദ്യത്തെ പിരീഡ് ബാബു സാർ ലീവായത് കൊണ്ട് ഫ്രീ പീരിയഡ് ആയിരുന്നു..

ഞാൻ പതുക്കെ ബാഗിൽ തലവെച്ച് താഴെക്ക് നോക്കി കിടന്നു..

അവളിങ്ങിനെ പറയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. ആ മറുപടിയെന്നെ ദേഷ്യപ്പെടുത്തിയതിനേക്കാൾ കൂടുതലായി സങ്കടപ്പെടുത്തിയിരുന്നു.. എല്ലാം വെറുതെയായിരുന്നോ.. ഞാൻ അവൾക്കെന്നോട് ഉണ്ടായിരുന്നെന്ന് വിചാരിച്ചിരുന്ന സൗഹൃദം പോലും ഇല്ലാതായ പോലെ.. അതിന് മാത്രം എന്തുണ്ടായി ഞങ്ങൾക്കിടയിൽ.. ഇന്നലെ ഞാൻ കാണാൻ പോയത് തെറ്റ് തന്നെയാ.. പക്ഷെ അതിത്രക്ക് വലിയ പ്രശ്നമാക്കേണ്ട കാര്യമില്ലായിരുന്നു അവൾക്ക്... ആ സമയത്ത് അത്രയ്ക്ക് ബുദ്ധിമുട്ടി കാണാൻ ചെന്നത് എനിക്കവളെ കാണാതിരിക്കാൻ കഴിയാഞ്ഞിട്ടാണെന്ന് അവളെന്താ മനസ്സിലാക്കാതെ... പറഞ്ഞത് അല്പം കൂടിപോയെന്നറിയാം ദേഷ്യത്തിൽ ഇനിയവളെ എന്റെ കണ്മുന്നിൽ കണ്ടുപോകരുതെന്നുവരെ
 പറഞ്ഞു പോയി..

പതിയെ ഞാൻ തലപൊക്കി അവളെയൊന്നു നോക്കി..

നാസി.. അവൾ കൈകൊണ്ട് മുഖം മറച്ചു ബെഞ്ചിൽ കിടക്കുന്നത് കാണാം.. കരയുകയാവും ആ പാവം.. അരികിൽ ചെന്ന് നെഞ്ചോട് ചേർത്ത്  നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞുപോയതാണ് പെണ്ണേയെന്ന് പറയാൻ മനസ്സ് വല്ലാതെ തുടിച്ചുകൊണ്ടിരുന്നു..

പക്ഷെ എന്നിലേ വാശി അതിന് സമ്മതിച്ചില്ല..ഞാൻ വീണ്ടും  ബെഞ്ചിൽ തല ത?താഴ്ത്തി അങ്ങനെ കിടന്നു..


രണ്ടാമത്തെ പീരിയഡിനുള്ള ബെൽ അടിച്ചതും കണക്കിനുള്ള നിസാം സാർ ക്ലാസ്സിലേക്ക് വന്നു.. ഞാൻ പതുക്കെ ബെഞ്ചിൽ നിന്നെയുന്നേറ്റിരുന്നു.. പതിവില്ലാത്ത നാസിയുടെ കിടത്തം കണ്ട സാർ അവൾക്കെന്തു പറ്റിയെന്നുള്ള ചോദ്യം ചോദിച്ചപ്പോൾ തലവേദനയാണെന്ന് മറുപടി നൽകി നാസി വീണ്ടും ആ കിടപ്പ് തുടർന്നു..

ഇന്റർവെൽ സമയത്ത് റാഷിയെന്റെ ഷിർട്ടിൽ പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി..


"ടാ ഫൈസി നീയെന്ത്‌ പണിയാടാ കാട്ടിയെ... അതും ആ പാവം പെണ്ണിനോട്.."


"നീ കണ്ടതല്ലേ.. അവളെ ഒരാളെ കാണാനല്ലേ ഞാനും നീയും അത്ര കഷ്ടപെട്ടു ഇന്നലെ അവിടെ പോയേ.. പിന്നെ രാവിലെ എത്രനേരം കാത്തിരുന്നടാ  താഴെ.. കാത്തിരുന്നതിനല്ല. കാലമിത്രയും ആ കൈപിടിച്ച് കൂടെ നടന്നത് ഞാനല്ലേടാ. ആ സ്ഥാനത്ത് ഇന്നവൾ രേഷ്മന്റെ കൂടെ പോന്നന്ന് പറഞ്ഞപ്പോ ഞാനെന്താ മനസ്സിലാക്കണ്ടേ അതിൽന്ന്.. അവൾക്കെന്നോട് അത്രക്ക് സ്നേഹമൊള്ളൂ എന്നല്ലേ..അതൊന്നുമല്ലടാ അവൾ ചോദിച്ചത് എന്താണെന്ന് അറിയോ നിനക്ക് ആരാ എന്നെ കാത്തിരിക്കാൻ പറഞ്ഞെ എന്ന്.. കേട്ടപ്പോ ചങ്ക് തകർന്നടാ. എന്നാലും നാസി എന്നോട്.."


സംസാരത്തിനിടയിൽ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു.. പതുക്കെ റാഷിയെ കാണാതെ കണ്ണ് തുടച്ചു ഞാനൊന്നു പുഞ്ചിരിച്ചു..


"എനിക്ക് മനസ്സിലാവും ടാ.. നീ ഇങ്ങനെ വിഷമിക്കല്ലേ.. അവൾക്കും വല്ല വിഷമം കാണും അല്ലങ്കിൽ അങ്ങനെ പറയില്ലല്ലോ.. നീ വാശിയൊക്കെ കളഞ്ഞ് അവളോടൊന്ന് ചോദിക്ക് എന്താ പ്രശ്നന്ന്. അല്ലാതെ രണ്ടാളും ഇങ്ങനെ പിണങ്ങി നിന്നാൽ ശെരിയാവില്ലട്ടോ.. "

അത് പറഞ്ഞു എന്റെ മറുപടിക്ക് കാത്തുനില്കാതെ റാഷി നാസിയുടെ അടുത്തേക്ക് നടന്നു..ഞാൻ പതിയെ തിരിഞ്ഞു പുറത്തേക്ക് നോക്കി അങ്ങനെ നിന്നു.. പതിവ് തെറ്റിച്ച്‌ നല്ല മഴ പെയ്യുന്നുണ്ട്.. ഒപ്പം നല്ല കാറ്റും


"ഇക്കാ.."


നാസിയുടെ ഒരു നേർത്ത ശബ്ദം കേട്ട ഞാൻ തിരിഞ്ഞതും.. കണ്ണുനീരുമായി നാസിയെ എനിക്ക് അഭിമുഖമായി നിർത്തി റാഷി ക്ലാസ്സിലേക്ക് കയറി..


തിരിച്ചെന്റെ മറുപടി കേൾക്കാത്തത് കൊണ്ട് അവളൊന്നുടെ വിളിച്ചു..


"ഇക്കാ.."


"ഇക്കയെന്നോട് പിണക്കത്തിലായോ.. ഈ കണ്ണുപൊട്ടിക്ക് വേറെ ആരാ ഉള്ളേ.. ഇന്നലെ ഇക്ക കാണാൻ വന്നത് എനിക്കിഷ്ടാവാഞ്ഞിട്ടല്ല. ഇക്ക വന്നതും സംസാരിച്ചതുമൊക്കെ എന്റെ കാകു കണ്ടിരുന്നു. അതിന്റെ പേരിൽ എനിക്കെത്ര ചീത്ത കിട്ടിയെന്നറിയോ.. കുഞ്ഞുനാള് മുതൽ ഇന്നലെ വരെ സ്നേഹത്തോടെയല്ലാതെ സംസാരിച്ചിട്ടില്ല എന്റെ കാകു എന്നോട്.. ആ കാകു ഇന്നലെ ദേഷ്യപെട്ടു റൂമിൽന്ന് ഇറങ്ങിപോയപ്പോ എന്തന്നില്ലാത്ത സങ്കടായി എനിക്ക്.. ആ ദേഷ്യം തീർത്തതാണ് രാവിലെ.. ഇന്നലെ ഇക്ക സംസാരിക്കണ സമയത്ത് ഞാൻ പെട്ടന്ന് ജനലടച്ചതു കാകുന്റെ റൂമിൽന്ന് ശബ്ദം കേട്ടിട്ടാണ് ഇക്ക വിചാരിക്കണ പോലെ ദേഷ്യം കൊണ്ടല്ല.. ഇപ്പോ ഇക്കാന്റെ കയ്യിൽന്ന് കൂടി ചീത്ത കേട്ടപ്പോ സങ്കടായി..കണ്ണ് ഉണ്ടായാലും ഈ നാസി ഇങ്ങനെതന്നെയാകും ട്ടോ ഇക്കാ അഹങ്കരിച്ചു നടക്കരുതെന്നു ഉമ്മച്ചി എപ്പോഴും പറയലുണ്ട് എന്നോട്..കൺവെട്ടത്ത് കണ്ട് പോകരുതെന്നു പറഞ്ഞില്ലെ എന്നോട്.. ഇത്രക്കൊള്ളോ ഇക്കാക്ക് ഞാൻ... പറ ഇക്കാ.."


അവളുടെ തേങ്ങൽ പതിയെ കരച്ചിലിലേക്ക് വഴിമാറി..

മറുപടി കൊടുക്കാൻ എനിക്ക് വാക്കുകളില്ലായിരുന്നു.. പാവം ഞാൻ ഒരുപാട് തെറ്റിധരിച്ചു.. ഒന്നുമറിയാതെ കുറേ ചീത്തയും പറഞ്ഞു..എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല..

ഞാൻ അവളുടെ കൈപിടിച്ച് അതിൽ മെല്ലെയൊന്നു തലോടി..

"ഒരു ദിവസം പോലും നിന്നെ കാണാതിരിക്കാൻ കഴിയാഞ്ഞിട്ട നാസി ഇന്നലെ അങ്ങനൊക്കേ ചെയ്തെ അതിങ്ങനെ പ്രശ്നമാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... നീയിന്നു ലീവാണെന്ന് വിചാരിച്ച് ആ സങ്കടവും കൊണ്ടാ ക്ലാസിലേക്ക് വന്നേ.. ആ നേരത്ത് നീ ഇവിടിങ്ങനെ കൊഞ്ചിക്കൊണ്ടിരിക്കുന്നതു കണ്ടപ്പോ ദേഷ്യം വന്ന്‌ ആകെ വട്ടായപ്പോ പറഞ്ഞു പോയതാണ് ഞാൻ..നീയൊന്നും മനസ്സിൽ വെക്കേണ്ട എനിക്ക് പിണക്കമില്ല നാസി വാ ക്ലാസ്സിൽ പോവാം എല്ലാരും നമ്മളെ നോക്കിനിൽക്കാണ്.. ഇന്റർവെൽ കഴിയാനിപ്പോ ബെല്ലടിക്കും.. "
അത്രയും പറഞൊപ്പിച്ചു കൊണ്ട് ഞാൻ അവളേം കൂട്ടി ക്ലാസ്സിൽ കയറി.. പെണ്ണിന്റെ മുഖത്തെ വിഷമമെല്ലാം പോയിട്ടുണ്ട്.. എല്ലാം മറന്ന് പൂർണ ചന്ദ്രനെപ്പോലെ നിലാവ് പരത്തുന്നുണ്ട് അവളുടെ ആ കൊച്ചു നീലകണ്ണുകൾ..കണ്ണീരിൽ കുതിർന്നു കണ്ണിനു ചുറ്റും  സുറുമ കലങ്ങി കിടപ്പുണ്ട് പക്ഷെ അതവളുടെ കണ്ണുകൾക്ക് ഒന്നൂടെ ഭംഗി കൂട്ടിയത് പോലെ..


ഉച്ച ഭക്ഷണ സമയത്ത് അവളുടെ കൂടെ ഇരുന്ന് ഒരുപാത്രത്തിൽ നിന്നും തന്നെയാണ് ഞങ്ങൾ രണ്ട്പേരും ഭക്ഷണം കഴിച്ചത്.. മൗനം അപ്പോഴും ഞങ്ങൾക്കിടയിൽ ഒരു മറ തീർത്തിരുന്നു..ഭക്ഷണ ശേഷം അവളെ ബെഞ്ചിൽ കൊണ്ടിരുത്തിയിട്ട് ഞാൻ റാഷിയുടെ കൂടെ പുറത്തേക്ക് നടന്നു.. നടന്ന കാര്യങ്ങളെല്ലാം അവനോട് പറഞ്ഞതോടെ അവന്കും വിഷമായി.. ലാസ്റ്റ് ക്ലാസ്സിൽ കയറുമ്പോൾ 'നീ ഇന്ന് വൈകിട്ട്   അവളോട് മാപ്പ് ചോദിച്ചിട്ട് വീട്ടിൽ പോയാൽ മതിയെന്ന്' അവൻ പറഞ്ഞതും അതിന്  തയ്യാറാണെന്നുള്ള അർത്ഥത്തിൽ ഞാൻ തലയാട്ടി.. അത്രയെങ്കിലും ഞാനവളോട് ചെയ്യണം..അത്രയ്ക്ക് വേദനപ്പിച്ചിട്ടുണ്ട് ഞാനിന്ന്.. ക്ലാസ്സിൽ തിരികെയെത്തി അവളേം ശ്രെദ്ധിച്ചിരുന്നു..പഴയ ആ പ്രസരിപ്പ് കാണാം അവളുടെ മുഖത്ത്. എല്ലാവരോടും പുഞ്ചിരിച്ചു സംസാരിക്കുന്നുണ്ട്..


ക്ലാസ്സ്‌ അവസാനിക്കാനുള്ള ബെൽ അടിച്ചതോടെ റാഷിയടക്കം ഒരു വിധം കുട്ടികളും പുറത്തേക്കിറങ്ങി.. എല്ലാവരും ഇറങ്ങിയ ശേഷം ഞാനും നാസിയെ കൈപിടിച്ച് താഴെക്കിറങ്ങി.. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്..


"ഇക്കാ  എന്റെ കയ്യിൽ കുടയില്ലട്ടോ...പെട്ടന്നുള്ള മഴ ആണല്ലേ ഇക്കാ ഇനിയെന്താ ചെയ്യാ.."


"എന്ത് ചെയ്യാൻ മോളെ മഴ നനഞ്ഞു പോകേണ്ടി വരും.."


"മഴ നനഞ്ഞോ.. അയ്യോ അപ്പൊ പനി പിടിക്കൂലെ.."


"അതൊക്കെ വെറുതെയാ പെണ്ണേ.. ഇടക്കൊക്കെ നനഞ്ഞന്ന് വെച്ച് പനിയൊന്നും പിടിക്കൂല..ഇതിപ്പോ തോരുമെന്ന്  തോന്നുന്നില്ല വാ നടക്കാം ആ ബുക്കെല്ലാം ഇങ്ങ് താ ഞാൻ പിടിച്ചോളാം.. "



"എന്നാ ഇക്കാ നടക്ക്.. മഴ കൊണ്ട് പോവാം ലെ..നല്ല രസായിരിക്കും"


"ഹാ ഞാൻ ആദ്യം സ്റ്റെപ്പിറങ്ങാം സൂക്ഷിക്കണം ട്ടോ നാസി വെള്ളം നനഞ്ഞിരിക്കാ വീയാതെ നോക്കണം.."

"അതൊക്കെ ഞാൻ നോക്കിക്കോളാം ഇക്ക വേഗം ഇറങ്ങ്.. എനിക്ക് മഴ കൊള്ളണം.."

കൊച്ചു കുട്ടികളെപ്പോലെ തുള്ളിചാടികൊണ്ട് അവളങ്ങനെ പറയുമ്പോ ഞാനറിയാതെ എന്റെ ചുണ്ടിലുമൊരു പുഞ്ചിരി വിടർന്നിരുന്നു...

ഞാൻ അവളുടെ കൈപിടിച്ച ശേഷം പതിയെ ആ പെരുമഴയിലേക്കിറങ്ങി.. തുള്ളിക്കുടം കണക്കെയുള്ള മഴ.. പതുക്കെ നാസിയെ പുറത്തേക്കിറക്കിയതും അവൾ കിടന്ന് തുള്ളാൻ തുടങ്ങി.. കൈ വീശിയും മഴത്തുള്ളി കൈ വെള്ളയിൽ പിടിച്ചു അവളുടെ തന്നെ മുഖത്തേക്ക് തെളിക്കാനുമൊക്കെ തുടങ്ങി... പതിയെ ഞാനും അവളുടെ കൂടെ കൂടി മഴവെള്ളം കൊണ്ട് കളിക്കാൻ തുടങ്ങുന്ന സമയത്താണ് അതുണ്ടായത്.. പുറത്തുള്ള സ്റ്റെപ്പിൽ കാൽ വഴുതി മലർക്കേ വീണുപോയി നാസി.. ഞാൻ ആദ്യമൊന്നു പേടിച്ചങ്കിലും അവള് ചിരിച്ചോണ്ട് കൈ തടവുന്നത് കണ്ടപ്പോ എന്റെ പേടിയും തീർന്നു..


"ഹ ഹ ഹാ ഞാൻ പറഞ്ഞതല്ലേ ശ്രെദ്ധിക്കണമെന്ന്.. ഇപ്പോ എങ്ങനണ്ട്.. വീണില്ലേ.."



"അതേയ്  സ്റ്റെപ്പിൽ കൊണ്ടതാ കാല്.. നോക്കി നിക്കാണ്ട് പിടിച്ചു എഴുന്നേൽപ്പിക് ഇക്കാ.."

നാസി എങ്ങോട്ടന്നില്ലാതെ കൈ പൊക്കി പറഞ്ഞത് കേട്ടപ്പോ സങ്കടം വന്ന്പോയി.. പാവം കണ്ണില്ലാത്തതു ഞാനെവിടെ നിക്കുന്നതു പോലും അറിയില്ല പെണ്ണിന്..


ഞാൻ പതുക്കെ അടുത്ത്ചെന്ന് അവളുടെ കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. പെണ്ണ് ഒടുക്കത്തെ ഭാരം.. വീണ്ടും ശ്രമിച്ചു. അങ്ങനെ പകുതി വരെ എത്തിയിട്ടും എനിക്ക് കഴിയുന്നില്ലന്ന് തോന്നിയപ്പോ സർവ ശക്തിയുമെടുത്ത് ഞാൻ ആഞ്ഞു വലിച്ചു...


ഒരു നിമിഷം എന്റെ നെഞ്ചിലേക്ക് ചാഞ്ഞു  ഞാനും അവളും ബാക്കിലുള്ള തൂണിലിലേക്ക് ചെന്ന് നിന്നു...

ആ പെരുമഴയിൽ നനഞൊട്ടി അവളും ഞാനും മുഖത്തോട് മുഖം ചേർന്ന് നിന്നു..  നാസിയുടെ ചുടു നിശ്വാസം എന്റെ ചുണ്ടുകളിൽ പതിക്കാൻ തുടങ്ങി..
ഞാനവളെയൊന്നു സൂക്ഷിച്ചു നോക്കി.. പനങ്കുലപോലെ ഇടതൂർന്ന മുടി മഴ നനഞ്ഞു അവളുടെ മുഖത്തിന്റെ പാതി മറച്ചുകൊണ്ട് കിടപ്പുണ്ട്.. അതിൽ നിന്നും ഊർന്നിറങ്ങുന്ന മഴതുള്ളി ഒരു തക്കാളി കണക്കെ ചുവന്നു തുടുത്തുള്ള ഒരു ആ ചുണ്ടുകളെ തലോടിക്കൊണ്ട് താഴെക്കിറങ്ങിക്കൊണ്ടിരുന്നു..  അവളുടെ ആ നീലക്കണ്ണ് പൂർണ്ണ  ചന്ദ്രനുദിച്ചതു പോലെ.. ഭയം ആ കണ്ണുകളിൽ  നിഴലിച്ചു നിൽക്കുന്നതു കാണാം....


പതിയെ ഞാനവളുടെ ചുണ്ടുകളിലൂടെയൊന്നു വിരലോടിച്ചു.. ഒരു പ്രത്യേക ശബ്ദത്തോടെ നാസി ഒന്നൂടെ എന്നിലേക്ക്‌ ചേർന്ന് നിന്നു.. എന്തിനോ വേണ്ടി ദാഹം പൂണ്ടിരിക്കുന്ന ആ തേനൂറുന്ന ചുണ്ടുകൾ കൂടെ കണ്ടതോടെ  അതുവരെ ഞാൻ അടക്കി പിടിച്ചിരുന്ന എന്റെ നിയന്ത്രണങ്ങളെയെല്ലാം ഇല്ലാതെയാക്കി..

ഞാൻ പോലുമറിയാതെ എന്റെ രണ്ട് കൈകൾ കൊണ്ട്  അവളുടെ താടിയിൽ പിടിച്ചിട്ട് അവളുടെ മുഖം ഒന്നൂടെ എന്റെ മുഖത്തോടടുപ്പിച്ചു..  പതുക്കെ അവളുടെ ചുണ്ടുകളിൽ ഞാനെന്റെ ചുണ്ടുകളമർത്തി..ഒരു അഗാധമായ ചുംബനം...






(തുടരും).....







✍ : അൽറാഷിദ്‌ സാൻ...... ❤



*👰👰 മാലാഖ  👰👰*



*Part : 11*



എത്ര നേരം ആ നിൽപ്പ് നിന്നെന്ന് ഓർമയില്ല...പരിസരം പോലും മറന്നുപോയത് പോലെ. ഒരു മായാ ലോകത്തിലെന്ന പോലെ...

പതുക്കെ കണ്ണുതുറന്ന ഞാൻ കണ്ടത് ഇരു കണ്ണുകളും ഇറുക്കിയടച്ച്  എന്റെ ഷിർട്ടിൽ   മുറുക്കെ പിടിച്ച് നിൽക്കുന്ന നാസിയെയാണ്..

പതിയെ ഞാനവളിൽ നിന്നും വേർപെട്ടു വരാന്തയിലേക്കിരുന്നു..വല്ലാത്തൊരു അവസ്ഥ,എന്തൊക്കെയാണിവിടെ നടന്നത്.. ഒരു നിമിഷത്തെ ഒരു തോന്നലിൽ ഞാനെന്താണ് ചെയ്ത് പോയത്..നാസിയെന്തു വിചാരിച്ചു കാണും.. ഞാൻ തൂണിൽ ചാരിയിരിക്കുന്ന നാസിയെ ഒന്ന് എത്തിനോക്കി. അവിടെ എന്തോ ഒരു മുഖഭാവത്തോടെ തൂണിൽ ചാരി തളർന്നിരിക്കുകയാണവൾ..

എല്ലാം കയ്യിന്ന് പോയല്ലോ പടച്ചോനെ.. ഒന്നും വിചാരിച്ചല്ല അവളെ എഴുന്നേൽപിക്കാൻ നോക്കിയത്, പക്ഷെ പെട്ടന്ന് അത്രയും അടുത്തുള്ള അവളുടെ സാമീപ്യം എന്നെ മറ്റേതോ ലോകത്തിലെത്തിച്ചു..

കാഴ്ചയില്ലങ്കിൽ പോലും നിഷ്കളങ്കത നിറഞ്ഞ ആ മുഖത്തെങ്ങനെ നോക്കുമിനി.. ഒരുപക്ഷെ ഇതൊരു നിമിത്തമാവാം..സൗഹൃദമെന്ന് ഞങ്ങൾ രണ്ടുപേരും നുണ ചൊല്ലി വിളിച്ചിരുന്നു പ്രണയത്തിന്റെ ആരംഭം ഇതായിരിക്കണം.. അല്ലങ്കിൽ കാലമിത്രയും മറ്റുള്ളവർ അസൂയ തോന്നും വിധമുള്ള ഈ ബന്ധത്തിന്റെ അവസാനമിതായിരിക്കണം..


അതെ ഇനിയുമതു പറയാതിരിക്കുന്നതു ശരിയല്ല..അവളറിയണം ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന അവളോടുള്ള എന്റെ പ്രണയം.. ഒരുപക്ഷെ അതവളെ അറിയിക്കുന്നതോടെ ഈ ബന്ധം ഇവിടെ വെച്ച് നിന്നുപോയേക്കാം.. എന്നാലും വേണ്ടില്ല ഇനിയുമിങ്ങനെ അടക്കി പിടിക്കാൻ കഴിയുന്നില്ലനിക്ക്..

ഞാൻ എണീറ്റു അവളുടെ അരികിലേക്ക് നടന്നു.. അവളപ്പോയും ആ നിൽപ്പങ്ങനെ നിൽക്കുകയാണ്..


"നാസി..."


മറുപടിയായി അവൾ ശക്തിയോടെ ഒരു നെടുവീർപ്പിട്ടു എന്നല്ലാതെ ഒന്നും മിണ്ടിയില്ലവൾ..  ഒരുപക്ഷെ എന്റെയാ ചുംബനമവൾ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.. ബോധം കൈവിട്ടു പോയ  ആ നിമിഷത്തെ ഒരായിരം വട്ടം ശപിച്ചുകൊണ്ട് ഞാൻ അവളുടെ അരികിലേക്ക് ചേർന്നു നിന്നു.. അപ്പോഴും പുറത്ത് ശക്തിയോടെ മഴ പെയ്യുന്നുണ്ടായിരുന്നു...


ഇടയ്ക്ക് ഞാനവളുടെ മുഖഭാവം ശ്രെദ്ധിച്ചു.. എന്താണവളുടെ മനസ്സിലെന്നു ഊഹിക്കാൻ പോലും കഴിയുന്നില്ല..

പുറത്തേ മഴയിലേക്ക് നോക്കി യിരിക്കുന്നതിനിടയിൽ. എന്റെ കയ്യിൽ അവളൊരു പിടുത്തമിട്ടു.. ഞെട്ടിപ്പോയ ഞാൻ അവളെ തന്നെ നോക്കിയിരുന്നു..



"ഇക്കാ.. ഇക്കയന്നെന്നോട് ചോദിച്ചത് പോലെ.. ഒരാളെക്കുറിച്ച്  ഏതു നേരവും ആലോചിച്ചിരിക്കുന്നതിനെ പ്രണയമെന്ന് പറയാൻ പറ്റുമോ.."


"മം."

മറുപടിയായി ഞാനൊന്നു മൂളി..


"എന്നാ ഇക്കയോടെനിക്ക് പ്രണയമാണ്‌.."


പുഞ്ചിരിയോടെ നാസിയതു പറയുമ്പോൾ ആ നീലക്കണ്ണ് ഒരു സൂര്യൻ കണക്കെ പ്രകാശിക്കുന്നുണ്ടായിരുന്നു..

കാലമിത്രയും കേൾക്കാൻ കൊതിച്ച വാക്കുകൾ.. സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയില്ല..ഞാനായിട്ട് അവളോട്‌ പറയാൻ വിചാരിച്ചതു അവളുടെ വായിൽന്ന് കേട്ടതോടെ കണ്ണ് നിറഞ്ഞു പോയി..ഞാൻ അവളുടെ അരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്നു..എന്റെ  മനസ്സ് വായിച്ചതുപോലെ എന്റെ കയ്യിലെ ആ പിടുത്തമവൾ ഒന്നൂടെ മുറുകെ പിടിച്ചു...


"നാസി.."


"മം.."


"എത്രനാളായി ഇതൊന്നു കേൾക്കാൻ കൊതിക്കുന്നെന്ന് അറിയോ പെണ്ണേ.. എനിക്കും നിന്നോട് പ്രണയമാണ്‌ നാസി..  അതൊരു പക്ഷെ നിനക്ക് കാഴ്ചയുണ്ടായിരുന്നങ്കിൽ നേരത്തെ മനസ്സിലായേനെ.."


മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു..



"ആര് പറഞ്ഞു ഇക്കനോട് കാഴ്ച ഉണ്ടങ്കിലേ സ്നേഹം മനസ്സിലാക്കാൻ സാധിക്കുള്ളൂന്ന്.. ഇക്കയെന്നോട് ചേർന്നിരിക്കാറുള്ള സമയത്തൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.. നിങ്ങള് ഖൽബിൽ കൊണ്ട് നടക്കുന്ന എന്നോടുള്ള ആ ഇഷ്ടം..പറയാൻ മടിയായിരുന്നല്ലേ ഇക്കാ എന്നോട്.. എനിക്കും അതെ, മനസ്സിൽ കൊണ്ട് നടക്കായിരുന്നു ഞാനും.. പറഞ്ഞു പോയാൽ ഈ കണ്ണുപൊട്ടി പിന്നെ ഒറ്റക്കായാലോ എന്ന് പേടിച്ച്.."



"അപ്പൊ നിനക്ക് എന്നെയും ഇഷ്ടായിരുന്നോ.."



"അതെ.. പരിജയപെട്ട നാൾ മുതലേ.. കണ്ണില്ലങ്കിലും ഇക്കാനോടൊപ്പം കൂടിയതിൽ പിന്നെയാ ഞാനും എന്റെ കാഴ്ചയില്ലാത്ത കുറവ് മറന്നുതുടങ്ങിയത്..എന്നും സ്നേഹത്തോടെയുള്ള ആ നാസി എന്നുള്ള വിളിയും പിന്നെ കഷ്ടപെട്ടു എന്നെയും കൊണ്ട് ഞാൻ പറയാതെ തന്നെ എല്ലായിടത്തും കൊണ്ട് നടന്നിരുന്ന ഇക്കനോടെനിക്ക്  പ്രേമമല്ലാതെ വേറെന്തു തോന്നാൻ..പക്ഷെ പേടിയായിരുന്നനിക്ക് കണ്ണില്ലാത്ത എന്റെ സ്നേഹം ഇക്ക വേണ്ടാന്ന് പറയുമോ എന്നുള്ള പേടി...ഇതുവരെ ആ മുഖമൊന്നു കണ്ടിട്ടില്ല.. മരണം വരെ കാണാനും കഴിയില്ല.. എന്നാലും ഇക്കയെന്റെ കൂടെയുള്ളിടത്തോളം കാലം ഈ നാസി സന്തോഷത്തിലായിരിക്കും..

എന്നോടുള്ള സ്നേഹം എത്രയുണ്ടന്ന് ഇന്നലെ മനസ്സിലായതാണെനിക്ക്.. മരം കോച്ചുന്ന ആ തണുപ്പിൽ ഇന്നലെയെന്നെ കാണാൻ വന്നില്ലേ.. സത്യം പറഞ്ഞാൽ ഞാൻ നിങ്ങളെ ആലോചിച്ചിരിക്കായിരുന്നു അപ്പോഴും.."


അതും പറഞ്ഞവൾ എന്റെ തോളിലേക്ക് ചാഞ്ഞു...


ഇതിൽകൂടുതൽ എന്ത് വേണമെനിക്ക്.. എന്റെ സ്നേഹമവൾ മനസ്സിലാക്കിയിരിക്കുന്നു.. ഒന്ന് നേരിൽ കാണാൻ കഴിയാഞ്ഞിട്ടു കൂടി എന്റെ സാമീപ്യം കൊണ്ട്  മാത്രം എന്റെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നുണ്ടവൾക്ക്..


"ഇക്കാ.."


അവളുടെ വിളിയാണ് എന്റെ ശ്രദ്ധ  തിരിച്ചത്..


"എന്താ നാസി.."



"ഇക്കയെന്താ ഒന്നും മിണ്ടാതെ.. എന്നെ ശരിക്കും ഇഷ്ട്ടായിട്ടാണോ അതോ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞ.."

അവളുടെ സംസാരം കഴിയുന്നതിന് മുൻപേ എന്റെ കൈകൊണ്ട് അവളുടെ വായ ഞാൻ പൊത്തിയിരുന്നു..


"അങ്ങനെ പറയല്ലേ നാസി.. എനിക്കിഷ്ടാ. ഒരുപാടൊരുപാട് ഇഷ്ടാ.. എത്ര ദിവസായി ഞാനൊന്ന് മനസമാധാനത്തോടെ ഉറങ്ങീട്ടെന്നറിയോ നിനക്ക്.. കണ്ണടച്ചാ കാണുന്നത് നിന്റെയീ മുഖാണ്.. ഇങ്ങനെ ഈ നീലക്കണ്ണിൽ നോക്കിയിരിക്കാൻ എനിക്കെന്തിഷ്ടാണെന്ന് അറിയോ നിനക്ക്.. കഴിയുന്നില്ല പെണ്ണേ കാണാതിരിക്കാൻ ആവുന്നില്ലനിക്ക്.. ഇത്ര കാലം നിന്നോട് പറയാതെ എങ്ങനെയാ മനസ്സിൽ കൊണ്ട് നടന്നതെന്നു എനിക്ക് മാത്രേ അറിയൂ..ഇപ്പോ നീ തന്നെ ഇഷ്ടം പറഞ്ഞപ്പോ തിരിച്ചെന്തു പറയണമെന്നറിയില്ല...ആശ്വസിപ്പിക്കാനല്ല മനസ്സിൽ തട്ടി തന്നെയാ പറയുന്നേ ഒരുപാട് ഇഷ്ടാണ് എന്റെ നാസികുട്ടിയെ.."


ഒരു കള്ളചിരിയോടെ അവളെന്റെ തോളിലൊരു നുള്ള് തന്നു..


"എന്നാലും ഇക്കാ.. ഇത് വേണ്ടായിരുന്നു.. എന്ത് പണിയാ കാട്ടിയേ.. സത്യം പറഞ്ഞാ ഞാൻ ശെരിക്കും പേടിച്ചു.."



"അത് നാസി പെട്ടന്ന്.. എനിക്കറിയില്ല അത്ര അടുത്ത് പിന്നെ നിന്റെയാ നിൽപ്പ് കൂടി കണ്ടപ്പോ പറ്റിപോയതാ.. നിനക്കത് ഇഷ്ടായില്ലേൽ എനിക്ക് തിരിച്ചും തന്നോ എനിക്കൊരു കുഴപ്പോല്ല.."



"അയ്യടാ.. മോന്റെ പൂതി മനസ്സിലിരിക്കട്ടെ വേഗം എന്നെ ബസ്‌ കയറ്റി താ..മഴ കൊണ്ടതിന് തന്നെ വീട്ടിൽന്ന് നല്ലോണം കേൾക്കേണ്ടി വരും..ഇനി നേരം വൈകിയാ അടികിട്ടും എനിക്ക്..."


നാസിയത്  പറഞ്ഞപ്പോയാണ് ഞാൻ വാച്ചിലേക്ക് നോക്കിയത്.. സമയം ഒരുപാട് വൈകിയിരിക്കുന്നു..തിരിച്ചൊരു മറുപടി കൊടുക്കാതെ ഞാനവളുടെ കൈപിടിച്ച് മഴയിലേക്കിറങ്ങി നടന്നു...


ശക്തിയായി പെയ്യുന്ന മഴയിൽ ഒരു കയ്യിൽ നാസിയേയും മറുകയ്യിൽ പുസ്തകങ്ങളും കൊണ്ട് ഞാൻ നടക്കാൻ തുടങ്ങി..


ബസ്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ എല്ലാ കുട്ടികളും പോയി കഴിഞ്ഞിരുന്നു.. വീണ്ടും  അവളും ഞാനും  മാത്രമായി അവിടെ.. അടുത്ത ബസ്‌ വരാൻ അധികം സമയമില്ല അവളെ കയറ്റി വിട്ടിട്ട് വേണം എനിക്കും വീട്ടിലേക്ക് പോവാൻ..


"ഇക്കാ ഇനി ഇന്നലെ വന്നപോലെ ആ നട്ടപാതിരാക്ക് വീട്ടിലേക്ക് കയറി വരല്ലേ ട്ടോ.. ഇന്നലെ തന്നെ കാക്കുന്റെ കാല് പിടിച്ചിട്ടാ അതൊന്നു തീർത്തേ.. എന്നെ കാണണേൽ നാളെ കാണാല്ലോ.."


"ഹാ വരില്ലട്ടോ ഇനി കണ്ടില്ലങ്കിലും കുഴപ്പല്ല.. നീ ഇഷ്ടാണ് പറഞ്ഞില്ലേ അത് മതി നാസി.. "



"അപ്പൊ ഇനിയെന്നെ കാണേണ്ട ലേ "



"അങ്ങനല്ല രാത്രി കാണാൻ വരില്ലാന്ന്.. "


"മം വരരുത് ആരേലും കണ്ടാൽ എന്നെ വെച്ചേക്കില്ല.."


ഞങ്ങളുടെ സംസാരം കഴിയലും അവൾക് പോകാനുള്ള ബസ്‌ വന്നു..
ആ മഴയിൽ നിന്ന് തന്നെ അവളെ കൈപിടിച്ച് ബസ്‌ കയറ്റി വിട്ട് ഞാനും വീട്ടിലേക്ക് നടന്നു..


പെരു മഴയത്ത് മഴ നനഞ്ഞു കൊണ്ട്  ഞാനങ്ങനെ നടന്നു.. കയ്യിലെ പുസ്തകങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു..എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് ചാടി തുള്ളിയാണ് വീട്ടിലേക്ക് നടന്നത്.. ഇടയ്ക്ക് എന്തൊക്കയോ ആലോചനകളും മനസ്സിലേക്ക് ഓടിയെത്താൻ തുടങ്ങി...



വീടിന്റെ ഉമ്മറത്ത് കൂടി നിൽക്കുന്ന ആളുകളോട് സംസാരിച്ചിരിക്കുന്ന ഉപ്പച്ചി മഴ കൊണ്ട് അന്തം വിട്ട് വരുന്ന എന്റെ വരവ് കണ്ടിട്ട് അടിമുടിയൊന്നു നോക്കി..ഉപ്പച്ചിന്റെ കൂടെയുള്ളവർ എന്നെനോക്കി ചിരിച്ചുകൊണ്ടിരുന്നു..


"എന്താ മോനെ നീയി കാണിക്കണേ.. വയസ്സ് കൂടുമ്പോ നീ ചെറുതായി ചെറുതായി വരാണോ.. മഴ കൊണ്ടാൽ പനി വരൂലേ.. വേഗം തല തുവർത്ത്.. ഹാജറാ ദാ നനഞ്ഞു വന്നേക്കുന്നു നിന്റെ മോൻ.."


ഉപ്പച്ചി നേരെ അടുക്കളയിലുള്ള ഉമ്മച്ചിനെ നീട്ടി വിളിച്ചതും കയ്യിൽ തോർത്ത്‌ മുണ്ടുമായി ഓടി വന്നു ഉമ്മച്ചി..


"എന്താ ഫൈസീനേ നീ കുട്ടികളെപ്പോലെ.. മഴ ആണേൽ അതൊന്നു തോർന്നിട്ട് പോന്നാൽ പോരെ.. നടക്ക് ആകെ നനഞ്ഞു ഒട്ടീക്ക്ണ്‌.."


ഉമ്മച്ചി ഉന്തിതള്ളി എന്നെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു..



"അല്ല ഉമ്മച്ചിന്റെ പൊന്ന് മോനെന്താ പതിവില്ലാത്തൊരു സന്തോഷം.."


ബാക്കിന്ന് ജാസ്മിനാണ്‌..

സാധാരണ നേരിൽ കണ്ടാൽ കീരിയും പാമ്പും പോലെ ആവുന്ന ഞാൻ ചിരിച്ചുകൊണ്ട് അവള്ടെ കവിളിലൊന്നു നുള്ളിക്കൊണ്ട് റൂമിലേക്ക്‌ നടന്നു..എന്റെ പെട്ടന്നുള്ള  മാറ്റം കണ്ട ഉമ്മച്ചിയും ജാസ്മിനും അന്തം വിട്ടങ്ങനെ നിൽക്കുന്നുണ്ടായിരുന്നു..


കളിക്കാൻ പോവാനും തോന്നുന്നില്ല. കിടക്കയിൽ കിടന്നു കുറച്ച് നിമിഷം മുൻപ് നടന്നതൊക്കെ ഒന്നൂടെ ആലോചിച്ചു.. വല്ലാത്തൊരു സന്തോഷം..



നാസി അവളിനി വെറുമൊരു പെണ്ണല്ല.. എന്റെ ജീവനാണ്. എന്റെ പെണ്ണാണ്. ആ നീലക്കണ്ണുകളും സുറുമയെഴുതിയ മിഴികളും എല്ലാം എന്റെ മാത്രമാണ്..


രാത്രി ഭക്ഷണം കഴിക്കാൻ നേരം ഉമ്മച്ചിയെന്റെ  റൂമിലേക്ക് വന്നു..


"അല്ല ഫൈസിനേ നിനക്കിത് എന്താ പറ്റിയെ.. ഏത് നേരം നോക്കിയാലും ചിരിച്ചോണ്ട് നടക്കാണല്ലോ.. ഉമ്മാന്റെ കുട്ടിക്ക് ഇനി വല്ല അസുഖം വന്ന് കൂടിയോ.."



'അതൊന്നുല്ല ന്റെ ഉമ്മച്ചിയെ ഇങ്ങക്ക് തോന്നുന്നതാ.. എനിക്കൊന്നുല്ലന്ന്' പറഞ്ഞു ഒഴിഞ്ഞുമാറി നടന്നതും നേരെ ചെന്ന് നിന്നത് ജാസ്മിന്റെ മുന്നിൽ..



"സത്യം പറഞ്ഞോ മോനെ ആ നാസിയ ഇഷ്ടാന്ന് പറഞ്ഞിലെ.. എനിക്കറിയാ. രണ്ടും കൂടെ ലവ് ആണല്ലേ "


"നീയൊന്ന് പൊയ്ക്കെ ജാസ്മിനെ.. നിങ്ങൾക്കൊക്കെ വട്ടായോ എനിക്കൊന്നു ചിരിച്ച് നടക്കാനും പാടില്ലേ ഇവിടെ.."


"ഹാ മോൻ ചിരിച്ചോ ലാസ്റ്റ് അങ്ങനെന്തേലും ഉണ്ടെന്നു ഞാനറിഞ്ഞാ ഇത് കൊല ചിരിയാകും പറഞ്ഞില്ലാന്ന് വേണ്ട.."


ഞാനൊന്നും മിണ്ടാതെ ഭക്ഷണവും കഴിച്ച് റൂമിൽ ചെന്ന് കിടന്നു.. നാളെ നേരത്തെ പോകണം.. നാസിയെ കണ്ടിട്ട് ഒരുപാട് സംസാരിക്കാനുണ്ട്..മനസ്സിലിത്ര നാളും ആരോടും പങ്കുവെക്കാതെ കൊണ്ട് നടന്നിരുന്ന ഒരുപാട് സ്വപ്നങ്ങളുണ്ട്..ആഗ്രഹങ്ങളുണ്ട്.. ഇനി അതിന്റെയെല്ലാം അവകാശി അവള് മാത്രമാണ്..ഇത്ര നാളും കൊണ്ട് നടന്നിരുന്ന അവളോടുള്ള പ്രണയം തുറന്ന് പറഞ്ഞപ്പോ തന്നെ ഒരു വലിയ ഭാരം മനസ്സിന്ന് ഇറക്കിവെച്ചപോലെ..


ഞാൻ പതിയെ കണ്ണുകളടച്ചതും നാസിയുടെ സുന്ദര മുഖം എന്റെ മനസ്സിൽ തെളിയാൻ തുടങ്ങി..







(തുടരും..)










✍ : അൽറാഷിദ് സാൻ........ ❤


*👰👰 മാലാഖ 👰👰*



*പാർട്ട്‌ :  12*



പള്ളിയിൽ നിന്ന് ഉസ്താദിന്റെ ഇമ്പമാർന്ന ബാങ്കിന്റെ ശബ്ദം കാതിനെ തഴുകിക്കൊണ്ട് കടന്നു പോയി.. പതിയെ കണ്ണുതുറന്ന് ഇരുട്ടിൽ ഒരുവിധം തപ്പിപിടിച്ച് ലൈറ്റ് ഓൺ ചെയ്ത ഞാൻ ടോർച്ച്ടുത്ത് മുഖം കഴുകി പള്ളിയിലേക്ക് പുറപ്പെട്ടു..


നല്ല തണുപ്പുണ്ട്.. പള്ളിയിൽ പോകുമ്പോ ഭാഗ്യം ഉണ്ടേൽ നാസിനെ കാണാം.. ഇടയ്ക്ക് പോകാറുണ്ടങ്കിലും അവളുടെ വീടിന്റെ ഉമ്മറം കണ്ട് തിരിച്ച് പോരാനെ എനിക്ക് കഴിയാറുള്ളൂ.. പുറത്ത് ലൈറ്റ് കാണാമെങ്കിലും ഞാനിതുവരെ ആളനക്കം കണ്ടിട്ടില്ല.. ഇന്നെങ്കിലും കണ്ടാൽ മതിയായിരുന്നു..
പള്ളിയിലെത്തി വുളു (അംഗ ശുദ്ധി ) ചെയ്യുന്നതിനിടയിൽ പള്ളിയുടെ മതിലിൽ ചാരി ഞാനൊന്നെത്തിനോക്കി.. എവിടെ ആരേം കാണുന്നില്ല..


നിസ്കാരം കഴിഞ്ഞു പടച്ചോനോട് ഒരുപാട് നേരം പ്രാർത്ഥിച്ചു..ഞങ്ങളുടെ പ്രണയത്തിന്റെ അവസാനം രണ്ടുപേരുടെയും മരണത്തോടെ മാത്രമായിരിക്കണേ  എന്നായിരുന്നു പ്രാർത്ഥന മുഴുവനും..അതങ്ങനെ തന്നെയാക്കി വിധിച്ചിട്ടുണ്ടാകും പടച്ചോൻ..അല്ലങ്കിൽ ഇന്നവളെന്റെത്   മാത്രമായിരിക്കില്ലല്ലോ..


പ്രാർത്ഥന കഴിഞ്ഞു പള്ളിയിൽ നിന്നും പുറത്തിറങ്ങി.. പുലരിയുടെ പൊൻകിരണങ്ങൾ ഭൂമിയിൽ പടരാൻ തുടങ്ങിയിരുന്നു..


 വീട്ടിലേക്ക് പോവാൻ നേരം നാസിയുടെ വീട്ടിലേക്ക് ഒന്നൂടെ എത്തിനോക്കി..
പുറത്ത് രണ്ട് രൂപങ്ങളെ കാണാം.. പള്ളിയിൽ നിന്ന് കുറച്ച് ദൂരം ഉള്ളത് കാരണം ആളെ മനസ്സിലാക്കാനും സാധിക്കുന്നില്ല..


"ഫൈസി മോനെ.. കുറേ നേരായല്ലോ.. ആരെയാ ഒളിഞ്ഞു നോക്കുന്നേ.."

പുറകിൽ നിന്നും പെട്ടന്നൊരു പുരുഷശബ്ദം കേട്ട ഞാൻ ഞെട്ടലോടെ തിരിഞ്ഞുനോക്കി..

പള്ളിയിലെ കാത്തിബ്  ബഷീർ ഉസ്താദ് ഒരു കള്ളചിരിയോടെ  മൂക്കത്ത് വിരലും വെച്ച് എന്നെയും നോക്കി നിൽക്കുന്നു..


"നീ പള്ളീൽക്ക് വരുന്നത് വേറെന്തോ ഉദേശിത്തിന് ആണല്ലേ.. കുറച്ച് ദിവസായി നിന്നെ ഞാൻ ശ്രദ്ധിക്ക്ണ്ട്.. നീയിങ്ങ് വന്നേ ചോദിക്കട്ടെ.."



പടച്ചോനെ പെട്ടു.. ഇനിപ്പോ ഉസ്താദിനോട് എന്ത് പറയും.. ഞാൻ കുറച്ച് ധൈര്യമൊക്കെ മുഖത്ത് കാണിച്ചു ഉസ്താദിന്റെ അരികിലേക്ക് നടന്നു..


"ഒളിഞ്ഞു നോക്കിയതല്ലാ ഉസ്താദേ...എന്റെ ക്ലാസ്സിൽ പഠിക്കുന്ന നാസിയന്റെ വീടിതാണെന്ന് അവൾ പറഞ്ഞിനു. അപ്പോ ഒന്ന് കാണാമെന്ന് വെച്ചു.."



"ഹാ ആയിക്കോട്ടെ.. ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ വീട് ആണെങ്കിലു നേരെ ചെന്ന് നോക്കിക്കൂടെ.. ഈ നോട്ടം ആരെങ്കിലും കണ്ടാ വേറെ വല്ലതും വിചാരിക്കും.. നിന്ന് തിരിയാതെ വീട്ടിൽ പോവാൻ നോക്ക്.."


"ഹാ പോകാണ് ഉസ്താദേ.. ഇനി നിന്നാ കോളേജിൽ പോകാൻ വൈകും.."


അതും പറഞ്ഞ് ഞാൻ നേരെ വീട്ടിലേക്കുള്ള വഴിയിലൂടെ  നടക്കാൻ തുടങ്ങി.. കുറച്ച് ദൂരം നടന്നു തിരിഞ്ഞുനോക്കി.. ഉസ്താദ് പള്ളിയുടെ ഉള്ളിലേക്ക് പോയിട്ടുണ്ടന്ന് മനസ്സിലായതോടെ ഞാൻ വീണ്ടും മതിലിൽ പിടിച്ച് നേരത്തെ നാസിയെ കണ്ട അടുക്കള ഭാഗത്തേക്ക് എത്തിനോക്കി..


അടുക്കള ഭാഗത്തുള്ള അമ്മിക്കല്ലിൽ മൂളിപ്പാട്ടും പാടി കാലും ആട്ടി അങ്ങനെ ഇരിക്കുന്നുണ്ട് എന്റെ നാസി.. ഉദിച്ചുവരുന്ന ഇളം വെയിലേറ്റ് കാലിൽ കിടക്കുന്ന ആ  പാദസരം തിളങ്ങുന്നത് കണ്ടുള്ള ഭംഗിയിൽ ലയിച്ചു ഞാനങ്ങനെ നിന്ന്പോയി..


ഒരുകണക്കിന് അവൾക് പടച്ചോൻ കണ്ണ് കൂടി നൽകിയിട്ടുണ്ടങ്കിൽ അവളെ വേറെ ഏതെങ്കിലുമൊരു രാജകുമാരൻ വന്ന് സ്വന്തമാക്കിയേനെ...പെണ്ണിന്റെ മൊഞ്ചു ദിവസം കഴിയുന്തോറും കൂടി കൂടി വരുന്നത്  പോലെ..


അടുത്ത് പോയി ഒന്ന് സംസാരിച്ചാലോ.. വേണ്ട വീട്ടുകാർ കണ്ടാൽ എന്ത് പറയും.. ഇനിപ്പോ അവള് നേരെ കോളേജിലേക്കല്ലേ വരുന്നേ അവിടന്ന് ഇഷ്ടം പോലെ സംസാരിക്കാലോ.. ഇനിയും നിന്നാൽ ശെരിയാവില്ല.. ഞാൻ നേരെ വീട്ടിലേക്ക് നടന്നു..


വീട്ടിൽ ചെന്ന് ഭക്ഷണം കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ചു നേരെ കോളേജിലേക്ക് നടന്നു.. വഴിയിൽ എന്നെയും കാത്ത് അക്ഷമനായിരിക്കുന്ന റാഷിനെ കണ്ടപ്പോ പാവം തോന്നി..ഞങ്ങൾ രണ്ട് പേരും ഒന്നിച്ചു കോളേജ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി..



"എന്താ റാഷിയെ കാത്തിരുന്ന് ക്ഷീണിച്ചോ.."


"ഒന്ന് പോടാ.. ഇന്നേയ് ശബാന ലീവ് ആണെടാ.. ക്ലാസിലേക്ക് പോകണ്ടാന്ന് വിചാരിച്ചതാ.. പിന്നെ വീട്ടിൽ ഇരുന്നാ ബോറടിച്ചു മരിക്കും.. അതിനേക്കാൾ നല്ലതാ പോത്തന്റെ ക്ലാസ്സ്‌, സമാധാനത്തിൽ ഉറങ്ങങ്കിലും ചെയ്യാലോ.. അല്ലടാ മോനെ മുഖത്ത് നല്ല ബൾബ് കത്ത്ണ്ടല്ലോ എന്തുപറ്റി.."


"ഹേയ് ഒന്നുല്ലടാ ഇന്ന് നല്ല ഹാപ്പിയാണ്.. പ്രത്യേകിച്ച് കാരണന്നൂല്ല രാവിലെ പള്ളീൽ പോയപ്പോ നാസിനെ കണ്ട്.."



"ഹാ അതന്നെ മുഖം കാണാനിപ്പോ നല്ല ഭംഗിണ്ട്.. അല്ലടാ നോട്ടം മാത്രം മതിയോ നിനക്കവളോട് പറഞ്ഞൂടെ നിന്റെ മനസ്സിലുള്ളത്.."


ഇന്നലെ നടന്നതൊക്കെ റാഷിനോട് പറയണമെന്ന് വിചാരിച്ചതാ.. പക്ഷെ ഇപ്പോ വേണ്ട.. കുറച്ച് കയിയട്ടെ.. എല്ലാമൊന്ന് ശരിയായ അവനോട് തന്നെ പറയണം ആദ്യം..



"അതൊക്കെ ഞാൻ പറയും മോനെ വേഗം നടക്കാൻ നോക്ക് ബെല്ലടിക്കാൻ സമയമായിതുടങ്ങീക്ക്ണ്.."



ഞാനും അവനും നടത്തത്തിന്റെ സ്പീഡ് ഒന്ന് കൂട്ടി മത്സരിച്ച് നടക്കാൻ തുടങ്ങി.. നടന്നു  നടന്നു ഗേറ്റ് എത്തിയതും പതിവ് പോലെ ഞാൻ അവളെ കാത്തിരിക്കാറുള്ള കൽപ്പടവിൽ പുഞ്ചിരിയോടെ എന്നെയും കാത്തിരിക്കുന്നുണ്ട് നാസി..ഇന്നവൾ എന്നേക്കാൾ മുൻപേ എത്തിയിട്ടുണ്ട്


ഞാൻ അവളിലേക്ക് തിരിയുന്നതിന് മുൻപേ റാഷി എന്റെ തോളിലൊന്നു തട്ടി ഓടി സ്റ്റെപുകൾ കയറി തുടങ്ങിയിരുന്നു... പതിയെ ഞാനവളുടെ അരികിലെത്തി അവളുടെ അരികിലായ്  ചേർന്നിരുന്നു..ആദ്യത്തെ പോലെയല്ല എനിക്കവളോട് മിണ്ടാൻ ഒരു മടിപോലെ..


"ഇക്കാ... ബെല്ലടിക്കാൻ ആയോന്ന് ഒന്ന് നോക്കിക്കേ.. "


പെട്ടന്നായിരുന്നു അവളുടെ സംസാരം.. ഞാൻ വാച്ചിൽ നോക്കി ബെല്ലടിക്കാൻ ഇനി അഞ്ചു മിനിറ്റ് കൂടി ബാക്കിയുണ്ട്..



"ആയിക്കൊണ്ടിരിക്കുന്നു നാസി.. എന്താപ്പോ ഇങ്ങനൊരു ചോദ്യം..അല്ലാ എന്നും ഗേറ്റിന്റെ അവിടെയല്ലേ നീ നിൽക്കാറു  ഇന്നെന്താ ഇവിടെ.."


"അതൊക്കെ ഉണ്ട്.. ഇക്ക നമ്മള്ടെ അടുത്ത് ആരെങ്കിലും ഉണ്ടോന്ന് നോക്കിക്കേ.."


"ആരും ഇല്ലല്ലോ എന്തേ.."


"ന്നാ ഇക്കയൊന്നു  കണ്ണടക്ക്.."


"എന്തിനാ പെണ്ണേ.."


"ഹാ അടക്ക്.."



"മം അടച്ചു.."


"സത്യല്ലേ കണ്ണടച്ചില്ലേ.. നുണ പറയല്ലല്ലോ.. ഞാൻ പറയുമ്പയെ തുറക്കാൻ പാടുള്ളു ട്ടോ.."


"അല്ലാ അടച്ചു.."


ഞാൻ കണ്ണുകൾ രണ്ടും അടച്ചു അവൾക്കഭിമുഖമായി ഇരുന്നു..


"ഇനി കൈ നീട്ട്.."


അവളങ്ങനെ പറഞ്ഞതും ഞാൻ കൈ നീട്ടി കൊടുത്തു..അവളവളുടെ കൈകൊണ്ട് എന്റെ കയ്യിലൊന്നു പരതി  നോക്കി ചെറിയ എന്തോ ഒന്ന് കൈവെള്ളയിൽ വെച്ച് തന്നു..


"ഇനി കണ്ണ് തുറന്നോളി..."


അവളുടെ ചിരി കേട്ട് കണ്ണ് തുറന്ന ഞാൻ കണ്ടത് അവൾ വെച്ച് തന്ന വർണകടലാസ് കൊണ്ട് ഭംഗി തീർത്ത ഒരു കുഞ്ഞു പെട്ടിയാണ്..


അതിശയത്തോടെ ഞാനത് തുറന്ന് നോക്കി... അതിൽ മുന്തിയ ഇനമാണെന്ന് തോന്നിപ്പിക്കുന്ന ഒരു അത്തർകുപ്പിയും ഒരു  കുഞ്ഞുപാവകുട്ടിയും..


"എന്താ നാസിയിത്.."


"എനിക്കുറക്കപ്പായിരുന്നു.. ഈ ചോദ്യം എന്നോട് ചോയ്ക്കുമെന്ന്.. മറന്നല്ലേ.. ഇന്ന് ഇക്കയുടെ പിറന്നാളാണെന്നുള്ള കാര്യം.. "


ഒരു ഞെട്ടലോടെയാണ് ഞാനത് ഓർത്തത്.. ശെരിയാണ് ഇന്ന് സെപ്റ്റംബർ 2 ഞാൻ ഭൂമിയിൽ പിറന്നുവീണ ദിവസം...


ഞാൻ കയ്യിലുള്ള അവളുടെ ആ സമ്മാനപൊതി താഴെ വെച്ചു..പുഞ്ചിരിയോടെ അരികത്തിരിക്കുന്ന നാസിയെന്റെ കൈകളിൽ പിടിച്ചിട്ട് 'പടച്ചോൻ ദീർഘായുസ് നൽകട്ടെ ഇക്കാക്ക്' എന്ന് പറയുമ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

"അങ്ങനെയല്ല പെണ്ണെ.. ഇനിയും ഒരു നൂറുവർഷം നീയെന്റെ കൂടെവേണമെന്ന് പ്രാർത്ഥിക്ക്...എനിക്ക് മാത്രമായി എന്തിനാ ഈ ലോകം, നീയും വേണം കൂടെ..."

എന്റെ സംസാരം കേട്ടവൾ ഒന്ന് ചിരിച്ചുകാണിച്ചു.. പിന്നെ എഴുന്നേറ്റ് നിന്ന് ക്ലാസ്സിൽ പോകാമെന്ന അർത്ഥത്തിൽ കൈ വലിച്ചു മുന്നിലേക്ക് നടന്നു... അവളുടെ ആ സമ്മാനം കയ്യിലെടുത്തു അതിനൊരു ഉമ്മ നൽകി അത് ബാഗിലേക്കിട്ട് ഞാൻ അവള്ടെ മുന്നിൽ കയറി സ്റ്റെപുകൾ കയറി തുടങ്ങി..


ഓരോ പടവുകൾ കയറുമ്പോയും കണ്ണുകൾ കൂടുതലായി നിറഞ്ഞിരുന്നു...കാലമിത്രയും എത്ര പിറന്നാളുകൾ കഴിഞ്ഞു പോയിരിക്കുന്നു...ഇന്നേവരെ അതൊരു സാധാരണ ദിവസം പോലെ കണ്ടിട്ടൊള്ളൂ. അല്ലാ അത്ര പ്രാധാന്യമെ നൽകിയിരുന്നുള്ളൂ..


ഞാനൊന്നൂടെ പുറകിലേക്ക് തിരിഞ്ഞുനോക്കി എന്റെ പിന്നിലായ് ഒരു നിഴൽപോലെ ശ്രദ്ധയോടെ നടക്കുന്നുണ്ടവൾ...നാസി, കാഴ്ചയില്ലങ്കിലെന്താ പെണ്ണേ നീയെന്റെ മനസ്സ് വായിക്കുന്നുണ്ടല്ലോ നന്നായിട്ട്..


ക്ലാസ്സിലേക്ക് കടന്നതും ഒരു വലിയ ശബ്ദത്തോടെ എല്ലാവരും എഴുന്നേറ്റുനിന്ന് ഹാപ്പി ബർത്ത്ഡേയ് ഫൈസീൻ എന്ന് ഒരേ സ്വരത്തിൽ പാടിയതും ഒരുമിച്ചായിരുന്നു..കൂടെ എന്റെ നാസിയും


വാതിലിന് അപ്പുറത്ത് നിന്നും കയ്യിലൊരു കേക്കുമായി കടന്ന് വന്നത് നമ്മളെ പോത്തൻമാഷായിരുന്നു..പിന്നെ 'വേഗം കേക്ക് മുറിക്കടാ എല്ലാരും നിന്നേം നോക്കി നിൽക്കാന്ന്' പറഞ്ഞ് തോളിലൊരു തട്ടും..


നാസിയെ ബെഞ്ചിൽ കൊണ്ടിരുത്തിയിട്ട് ഞാൻ കേക്ക് വെച്ചിട്ടുള്ള മേശയിലേക്ക് നടന്നു.. അടുത്തായി റാഷി വന്ന് നിൽപ്പുണ്ട്... എല്ലാം അവന്റെ പണിയായിരിക്കും..


കേക്ക് കട്ട്‌ ചെയ്തതും ആദ്യം തന്നെ ഹാപ്പി ബർത്ത്ഡേയ് പറഞ്ഞു വായിൽ വെച്ചു തന്നത് അവനായിരുന്നു.. എന്റെ ചോര.. റാഷി


കണ്ണ് നിറഞ്ഞു വന്ന തേങ്ങൽ പതിയെ ഒരു കരച്ചിലിലേക്ക് വഴിമാറി.. കരഞ്ഞുകൊണ്ടൊരു കെട്ടിപിടുത്തമായിരുന്നു അവനെ...


"ടാ ഇത് ക്ലാസ്സ്‌ ആണുട്ടോ എല്ലാരും നോക്കുന്നു നീ കണ്ണ് തുടച്ചു കേക്ക് എല്ലാർക്കും കൊടുക്കണം നോക്ക്.."

അവൻ പതുക്കെ എന്നെ മാറ്റി നിർത്തിയിട്ട് എന്റെ പിന്നിലായ് നിന്നു.. കണ്ണ് തുടച്ചു ഞാൻ മുറിച്ചു വെച്ചിട്ടുള്ള കേക്ക്ന്റെ  കഷ്ണം ആദ്യം പോത്തൻ മാഷിന് നൽകി.. പിന്നെ  നടന്നു ക്ലാസ്സിലേ ഓരോ കുട്ടികൾക്കും...അവസാനമാണ്‌ നാസിയുടെ അരികിലെത്തിയത്..അവള്ടെ കണ്ണും നിറഞ്ഞിട്ടുണ്ട്..


എല്ലാം കഴിഞ്ഞ ശേഷം പതിവ് പോലെ ക്ലാസ്സ്‌ ആരംഭിച്ചു..എല്ലാവരും ക്ലാസിൽ പഠിപ്പിക്കുന്നത് ശ്രെദ്ധിച്ചിരിക്കുമ്പോയും പതിവ് പോലെ എന്റെ ശ്രെദ്ധ നാസിയുടെ മുഖത്തേക്കായിരുന്നു..


ഇന്റർവെൽ സമയത്ത് ഞാൻ റാഷിയുടെ കൂടെ പുറത്തേക്കിറങ്ങി..


"ടാ ഇത്രയൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.. ഒക്കെ നിന്റെ പണിയാണെന്നറിയാ.. എന്നാലും എനിക്കൊരു സൂചനയെങ്കിലും തരാമായിരുന്നില്ലേ നിനക്ക്..."


"അതല്ലടാ ഇതിനേക്കാൾ ഉഷാറാക്കണമെന്ന് വിചാരിച്ചതാ.. പക്ഷെ ഇന്നലെ വൈകുന്നേരമാ നാസിയ എന്നോട് കാര്യം പറയുന്നേ..ഇത്രയൊക്കെ ഒപ്പിക്കാനെ  കഴിഞ്ഞുള്ളൂ.."


"മതിയെടാ, ഇത്ര കാലം ജീവിച്ചിട്ടും ഇത്ര സന്തോഷിച്ച ഒരു പിറന്നാൾ എനിക്കുണ്ടായിട്ടില്ലടാ  ഇനി ഈ ജീവിതത്തിൽ ഉണ്ടാവുകയുമില്ല.."


സംസാരം കഴിഞ്ഞു ഞാൻ ക്ലാസിലേക്ക് കയറാൻ ഒരുങ്ങിയതും.റാഷിയെന്റെ തോളിൽ പിടുത്തമിട്ടു..



"ടാ ഫൈസി.. ഇതൊന്നും എന്റെ പണിയല്ല.. എല്ലാം നിന്റെ നാസിയുടെ പ്ലാൻ ആണ്.. ഇതിനോക്കെ നീ നന്ദി പറയേണ്ടത് എന്നോടല്ല.. അവളോടാണ്.. നിനക്ക് പിഴച്ചിട്ടില്ലടാ എല്ലാം കൊണ്ടും നിനക്ക് ചേരുന്ന പെണ്ണാണവൾ..ഇന്നലെ അത്ര ആവേശത്തോടെ നിന്റെ കാര്യം പറയുമ്പോ എനിക്ക് മനസ്സിലായിട്ടുണ്ട്  അവൾക് നിന്നോടുള്ള സ്‌നേഹം.. നഷ്ടപ്പെടുത്തി കളയണ്ട ടാ, ഇങ്ങനത്തെ ഒന്നിനെ ഇനി  ഈ ജന്മം മഷിയിട്ട് നോക്കിയാ കിട്ടൂല..."


അതും പറഞ്ഞ് കൊണ്ടവൻ  ക്ലാസ്സിലേക്ക് കയറി.. എല്ലാം കേട്ട്കൊണ്ട് ഒരു പ്രതിമ കണക്കെ നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ..എന്നെയിങ്ങനെ സ്നേഹിക്കാൻ മാത്രം എന്ത് നൽകി ഞാനവൾക്ക്...

ക്ലാസ്സ്‌ തീർന്ന നേരം എല്ലാവരും പുറത്തിറങ്ങിയ ശേഷം  ഞാൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങിയതും പിടിച്ചുകൊണ്ട് നടക്കുന്ന കൈകൊണ്ട് പെട്ടന്നന്നേ പിടിച്ച് നിർത്തി..

"ഇക്കാ നമ്മള് വീട്ടിലേക്കാണോ നേരെ പോവുന്നേ..."


"അതെ എന്തേ വീട്ടിൽ പോവണ്ടേ.."


"പോവണം.. കുറച്ച് കഴിഞ്ഞു പോകാം.. ഇക്കയെന്നെ നമ്മള്ടെ വാഗമരത്തിന്റെ അവ്ടെക്ക് കൊണ്ടോകോ.."


"അതെന്തിനാ പെണ്ണേ.."


 "അതൊക്കെ അവ്ടെ ചെന്നിട്ട് പറയാം ഇക്ക നടക്ക്.."


അവളുടെ കൈപിടിച്ച് ഞാൻ വാഗമരത്തണലിലേക്ക് നടന്നു.. അവൾക്ക് പറയാനുള്ളത് എന്തായിരിക്കുന്നമെന്ന ചിന്തയോടെ...












(തുടരും....)








*✍ : അൽറാഷിദ് സാൻ..... ❤*


*👰👰 മാലാഖ 👰👰*


*Part : 13*






ഇങ്ങനൊരു അവസരം ഞാനും ആഗ്രഹിച്ചതാണ്.. എന്നും അവളെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടങ്കിലും ഒന്നങ്കിൽ അത് ക്ലാസിൽന്ന് ആയിരിക്കും അല്ലങ്കിൽ കോളേജ് കഴിഞ്ഞു അവളെ ബസ്‌ സ്റ്റോപ്പിൽ കൊണ്ടാക്കുമ്പോൾ..
ഇങ്ങനെ ഒറ്റയ്ക്ക് മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.. ആ തോന്നൽ അവളിലും ഉണ്ടായത് കൊണ്ടാകും ഈ സമയത്ത് ഇങ്ങോട്ടേക്കുള്ള വരവും...


നടന്ന് നടന്ന് പടർന്നു പന്തലിച്ചു നിൽക്കുന്ന വാഗമരത്തിന്റെ അടുത്തെത്തിയതും ഞാനവളുടെ കൈപിടിച്ച് കല്പടവിൽ കൊണ്ടിരുത്തി.. അരികിലായ് ഞാനും നിന്നു.. കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നിട്ടും ഒന്നും മിണ്ടാതെ അങ്ങനെ പുഞ്ചിരിച്ച് നിൽക്കുകയാണവൾ...


"നാസി നിനക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്.. എന്തേ ഇപ്പോ ഒന്നും പറയാനില്ലേ.."


"ഇക്കാക് എന്നോട് എത്ര സ്നേഹണ്ട്..എന്നെ ഒരു ദിവസം കണ്ടില്ലങ്കിൽ ഇക്കാക് വെഷമാകോ.."



പെട്ടന്നായിരുന്നു അവളുടെ ചോദ്യം.. ഞാൻ അവളുടെ അരികിലേക്ക് ഒന്നൂടെ ചേർന്നിരുന്നു..


"നാസി, നിനക്കിപ്പോ എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോ..."


"ഇല്ല ഇക്കാ.. ജനിച്ച അന്ന് മുതൽ കാണുന്നത് ഇരുട്ടല്ലേ.."



"മം ആ ഇരുട്ട് തന്നെയാണ് എനിക്കും.. നീ  കൂടെയില്ലങ്കിൽ.."


എങ്ങുനിന്നോ വീശിയെത്തിയ ഒരു ഇളം തെന്നൽ അവളുടെ മുടിയിഴകളെ പറത്തി മുഖത്തേക്ക് എത്തിച്ചിരുന്നു.. അവ എന്റെ വിരലുകൾ കൊണ്ട് നേരെയാക്കി അവളുടെ തട്ടവും ശെരിയാക്കിക്കൊണ്ടാണ് ഞാനത്രയും  പറഞ്ഞത്..


മറുപടിയായി എന്റെ തോളിലേക്ക് ചാഞ്ഞു തലവെച്ചുകൊണ്ടവൾ ഞാൻ പിടിച്ചിട്ടുള്ള കൈകളിലെ വിരലുകൾ ഒന്നമർത്തി കൈകോർത്തു പിടിച്ചു...


"എന്നും ഈ കൈപിടിക്കാൻ ഇക്കയെന്റെ കൂടെയുണ്ടാവില്ലേ.."


മുറിഞ്ഞുകൊണ്ടുള്ള സംസാരം കേട്ടതോടെ ഞാനവളുടെ മുഖത്തേക്കൊന്നു നോക്കി..കണ്ണ് നിറഞ്ഞിട്ടുണ്ട്..



"ഞാനുണ്ടാവും നാസി...മരിക്കുവോളം ഇങ്ങനെ കൈപിടിച്ച് നടക്കാൻ എനിക്ക് സന്തോഷമെ ഒള്ളു പെണ്ണേ...ഇന്ന് റാഷി പറഞ്ഞപ്പോയ അറിയുന്നേ നേരത്തെ ക്ലാസ്സിൽ നടന്നതെല്ലാം നിന്റെ പണിയായിരുന്നെന്ന്...ഇങ്ങനെ എന്നെ സ്നേഹിക്കാൻ മാത്രം എന്ത് തന്നു ഞാൻ നിനക്ക് നാസി.."



"അറിയില്ല ഇക്കാ.. എത്ര സ്നേഹിച്ചിട്ടും മതിയാവുന്നില്ല എനിക്ക്.. തിരിച്ചറിവിന്റെ പ്രായം തൊട്ടേ കേൾകുന്നത് കണ്ണുപൊട്ടി എന്നുള്ള ഒരു വിളിയാ.. വീട്ടിൽന്നും അതെ ഇടക്ക്  കുടുംബക്കാരൊക്കെ കൂടുമ്പോൾ എന്നെ തമാശക്ക്  വിളിക്കൽ കുരുടി എന്നാ.. കണ്ണ് കാണാഞ്ഞിട്ട്, അവരൊക്കെ തമാശക്ക് വിളിക്കുന്നതാണെങ്കിലും അവരുടെ മുന്നിൽന്ന് ചിരിച്ചുകാണിച്ചിട്ട് ഞാൻ റൂമിൽ ചെന്നിട്ട് ഒറ്റക്ക് കരയും.. എന്റെ സങ്കടം ആരോട് പറയും ഞാൻ.. ഇത്ര ഭംഗിയുള്ള ഈ ഭൂമിയെ കാണാണെനിക്ക് എത്ര ആഗ്രഹണ്ടന്നറിയോ ഇക്കാക്ക്.. പക്ഷെ എന്നും ഇങ്ങനെ ഈ ഇരുട്ട് മാത്രം കാണാനെ എനിക്ക് വിധിയൊള്ളു..ഒറ്റക്ക് ഇരിക്കാൻ മടുപ്പായിട്ട കരഞ്ഞു പറഞ്ഞു, കഷ്ടപെട്ടു പഠിച്ചു കോളേജിലേക്കുള്ള അഡ്മിഷൻ വാങ്ങിച്ചേ.. ഇവിടെ വന്നാലും അത്ര മാറ്റമൊന്നും ഉണ്ടാവില്ലന്ന് മനസ്സിലായിട്ടും ഞാൻ കഷ്ടപെട്ടു വരുന്നത് വീട്ടിലെ ആ ഏകാന്തത അനുഭവപ്പെടാതിരിക്കാനാ.. പക്ഷെ എന്റെ കാഴ്ചയെന്ന കുറവ് ഞാൻ മറന്നത് ഇക്കയെന്റെ കൂടെ കൂടിയ അന്ന് മുതലാ..ഓരോന്നു പറഞ്ഞു തന്ന് എന്റെ സംശയങ്ങൾ തീർക്കുമ്പോയും എന്നെകൊണ്ട് ഞാൻ പറയാതെ തന്നെ മനസ്സറിഞ്ഞപോലെ എല്ലായിടത്തും കൊണ്ട് നടക്കുമ്പോ എനിക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്.. ഇക്കയെന്റെ കൂടെയുണ്ടങ്കിൽ എന്റെ കണ്ണുകൾക്ക് ഈ ലോകത്തേ മറയ്ക്കാൻ കഴിയില്ല.. ഒരുപക്ഷെ കണ്ണുള്ളവർ കാണുന്നതിനേക്കാൾ ഭംഗിയായി എന്റെ അകക്കണ്ണിൽ ഞാൻ കാണുന്നുണ്ട് എല്ലാം..ഇക്കയെന്റെ കൂടെയുള്ളകാലം വരെയും ഈ നാസിക്ക് കണ്ണുണ്ടാകും... എല്ലാം ഇക്കയിലൂടെ ഞാൻ കണ്ട്കൊണ്ടിരിക്കും.."


എന്റെ കയ്യിൽ നിന്നും വിരലുകളെ മാറ്റിക്കൊണ്ട് കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീരിനെ പുഞ്ചിരിച്ചുകൊണ്ട് തുടയ്ക്കുന്നുണ്ടായിരുന്നവൾ...


കോളേജ് വരെയുള്ള കാലം വരെ എത്ര ഭംഗിയുള്ള കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്.. അന്ന് ഇവളെ കണ്ടപ്പോൾ മാത്രമെന്തേ ആ നീലക്കണ്ണിൽ എന്റെ കണ്ണുടക്കിയത്.. ഈ പാൽപുഞ്ചിരികണ്ടിട്ടെന്തേ ഞാൻ നിശ്ചലനായി നിന്ന് പോയത്.. എന്റെ നാസി ഇവളെയെനിക്ക് നാഥൻ തന്നതാണ്.. എന്റെ കാത്തിരിപ്പിന്റെ ഫലം..കാത്തിരിക്കുന്നവർക്ക് കനകം കൊണ്ട് തരുമെന്ന് ഉമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്..അതെത്ര ശെരിയാണെന്ന് ഞാനിന്നു മനസ്സിലാക്കുന്നു.. ദൈവം എനിക്കായി മാറ്റിവച്ചതാണ് ഇവളെ...

അവളുടെ വാക്കുകൾക്ക് കാതോർത്തിരുന്ന ഞാൻ ഇനിയെന്തായിരിക്കും പറയാനുള്ളതെന്നറിയാൻ അവളുടെ ചുണ്ടുകളിലേക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു.. ഇരു കൈകൾ കൊണ്ടും കണ്ണുനീരിനെ തുടച്ചുമാറ്റികൊണ്ടിരിക്കുന്ന നാസിയെ നെഞ്ചോട് ചേർത്ത് പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടുവാൻ തോന്നിയ നിമിഷം..


കണ്ണുതുടച്ചു വീണ്ടും പഴയ പോലെ എന്റെ തോളിൽ അവൾ  തലവച്ചു കിടന്നത് മനസ്സിലെ ഭാരം ഇറക്കിവെച്ച സമാധാനത്തിലായിരിക്കണം..


ഞാൻ പതിയെ മൗനിയായിരിക്കുന്ന നാസിയുടെ ആ കുഞ്ഞു  മുഖം  കയ്യിലെടുത്തു..ആ നീലകണ്ണിൽ നിന്നും കവിളിനെ തലോടിക്കൊണ്ട് ഊർന്നിറങ്ങുന്ന കണ്ണുനീരിനെ എന്റെ വിരലുകൾ കൊണ്ട് തുടച്ചുമാറ്റി പിന്നെ എഴുന്നേറ്റ് നിന്ന് അവളെ എന്റെ മാറിലേക്ക് ചേർത്തുനിർത്തി.. ഒരുപക്ഷെ അതവളും ആഗ്രഹിച്ചതാവും..പതിയെ അവളുടെ തേങ്ങൽ കരച്ചിലിലേക്ക് വഴിമാറി...


"ഇക്കയെന്നെ വിട്ട് എവിടേക്കും പോവരുത്...പോയാൽ ഇക്കയെന്നും പറയാറുള്ള ഈ പുഞ്ചിരി എന്റെ മുഖത്തു നിന്നും ഇല്ലാണ്ടാവും . ഞാൻ വീണ്ടും പഴയ നാസിയാകും... കണ്ണില്ലങ്കിലും അതൊരു അനുഗ്രഹമായിട്ടാ ഞാൻ കാണുന്നെ.. കാരണം കണ്ണില്ലാഞ്ഞിട്ടല്ലേ നമ്മളിത്ര അടുത്തത്.. ഇത്ര കാലം എന്റെ ജീവിതം ഇരുട്ടിലാക്കിയ പടച്ചോനോട് ഒരുപാട്  സങ്കടം പറഞ്ഞിരുന്നു ഞാൻ എനിക്കിങ്ങനെ ഒരു വിധി തന്നതിന്.. ഇപ്പോ മനസ്സിലു ഒരുപാട് നന്ദി പറയാ ഞാൻ.. കാരണം  കാഴ്ചയില്ലാത്തതിന്റെ പേരിൽ ഇക്കയുടെ കൈപിടിച്ച് ഇങ്ങനെ  നടക്കാൻ കഴിയുന്നുണ്ടല്ലോ എനിക്ക്..."


സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ അവസ്ഥയായിരുന്നു എനിക്കപ്പോൾ.. ആ നേരം റാഷിയുടെ വാക്കുകൾ ഓർമ വന്നു.. 'വിട്ടു കളയണ്ട ടാ ഇങ്ങനത്തെ ഒന്നിനെ ഇനി ഈ ജന്മം മഷിയിട്ട് നോക്കിയാൽ കിട്ടില്ല..'


അവളോട്‌ തിരിച്ചെന്തു മറുപടി പറയണമെന്നറിയില്ല..ഞാൻ പതിയെ അവളെ എന്നിൽ നിന്നും മാറ്റി നിർത്തി മുഖത്തേക്ക് നോക്കി.. പെണ്ണ് കരച്ചിൽ നിർത്തിയിട്ടുണ്ട്.. മുഖത്തു വീണ്ടും ആ പതിനാലാം രാവൊളി തിളങ്ങി നില്കുന്നത് കാണാം...


"നാസി.."


"മം"


"നിനക്ക് തോനുന്നുണ്ടോ ഞാൻ നിന്നെവിട്ട് പോവുമെന്ന്.. "


"ഇല്ലാ.. എന്നാലും പറയാ ഇക്ക പോവണ്ട നാസിയെ വിട്ട് എവിടേക്കും പോവണ്ട.."


അതും പറഞ്ഞവൾ വീണ്ടും എന്റെ മാറിലേക്ക് ചാഞ്ഞു ഒരു പൂച്ചകുട്ടി കണക്കെ എന്റെ നെഞ്ചിൽ മുഖം പൂയ്ത്തി.. ഞാൻ മെല്ലെ അവളുടെ തലമുടികളെ തലോടികൊണ്ടിരുന്നു..


"ഇല്ല ഇക്ക നിന്നെവിട്ട് എവിടേക്കും പോവില്ല.. ഇത്ര കാലം പ്രണയമെന്തെന്ന് അറിഞ്ഞിട്ടില്ല ഞാൻ.. അറിയാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാകും ശെരി..ഇന്ന് ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്തൊരു ഇഷ്ടം എനിക്ക് നിന്നോടുണ്ട് അത് തന്നെയാണ് പ്രണയമെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയതും.. പക്ഷെ നാസി തോറ്റുപോവുന്നുണ്ട് ഞാൻ നിന്റെ സ്നേഹത്തിനു മുന്നില്, ഇന്നീ ലോകത്തിലുള്ള ഒന്നിന് വേണ്ടിയും മറ്റാർക്കു വേണ്ടിയും നിന്നെ വിട്ടുകൊടുക്കാൻ കഴിയില്ലനിക്ക്.. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ..എല്ലാം അറിയുന്ന പടച്ചോനെ സാക്ഷി നിർത്തി ഞാൻ പറയുകയാ.. എന്റെ ജീവിതം ഇനി നിനക്കുള്ളതായിരിക്കും.."



ഞാനത് പറഞ്ഞതും ചിരിച്ച്കൊണ്ട് എന്റെ തോളിൽ ഒരു നുള്ള് തന്ന് അവൾ എന്റെ നെഞ്ചിൽ നിന്നും തലയുയർത്തി കല്പടവിൽ വന്നിരുന്നു..



"ഇക്കാ.. ആ വാക്ക് മതി.. ഇനി ഇക്കയുടെ പെണ്ണാവുന്നത് വരെ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ..

 പിന്നെ ഇക്കാന്റെ പെണ്ണായി ഇക്കയുടെ മക്കളുടെ ഉമ്മയായി.. പിണക്കങ്ങൾ കൊണ്ടും ഇണക്കങ്ങൾ കൊണ്ടും സുന്ദരമായ ജീവിതം സ്വപ്നം കണ്ട് ജീവിക്കാൻ ഈ വാക്ക് മതിയെനിക്ക്.."


"നാസി ആദ്യം നമ്മള് അത് കഴിഞ്ഞു പോരെ മക്കളൊക്കെ..."


നിറഞ്ഞുവന്ന കണ്ണ് തുടച്ച് ചിരിച്ച്കൊണ്ട് ഞാനത് ചോദിക്കുമ്പോൾ കൂടെ അവളും ചിരിക്കുന്നുണ്ടായിരുന്നു..


"അയ്യടാ അതൊക്കെ പിന്നെയുള്ള കാര്യമല്ലേ...ഇക്കയോട് പറയണമെന്ന് വിചാരിച്ച് കുറെയായി ഞാനിത് മനസ്സിൽ കൊണ്ട് നടക്കാ.. ഇപ്പോ വല്യൊരു സമാധാനം പോലെ..എന്നാ നമ്മക്ക് വീട്ടിൽ പോവാം. അല്ലെങ്കിലേ കുറച്ച് മുന്നേ ഇക്കാക്ക് ഇന്നലെ മഴ കൊണ്ട് നിന്നപ്പോ തോന്നിയ പോലെ ഇനിം തോന്നും. അത് ശെരിയാവൂല..വേഗം നടക്കാൻ നോക്കി.."


ഞാനൊന്നു ചിരിച്ച് കൊണ്ട് അവളുടെ കൈപിടിച്ച് കല്പടവിൽ നിന്നും എഴുന്നേറ്റ് ബസ്‌ സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി..

അവളുടെ മുഖം കണ്ടാലറിയാം നല്ല സന്തോഷത്തിലാണ് അവളെന്ന്.. ഇടയ്ക്ക് കുട്ടികളെപ്പോലെ എന്റെ കൈപിടിച്ച് നിർത്തിയിട്ട് മുന്നിൽ കയറി നടക്കുകയും ചെയ്യും.. എല്ലാം കണ്ട് സന്തോഷത്തോടെ  അവളുടെ കുസൃതി ആസ്വദിച്ച് ഞാനും അങ്ങനെ നടന്നു..

ബസ്‌ വന്നതും അവളെ സ്റ്റെപ് കയറാൻ കൈപിടിച്ച് സഹായിച്ച ശേഷം ഞാനും വീട്ടിലേക്ക് നടന്നു...നിറഞ്ഞ ചിരിയോടെ മൂളിപാട്ടും പാടി നടന്നു ഹാളിലേക്ക് കയറി വരുന്ന എന്നെക്കണ്ട ഉമ്മച്ചി

ഈ ചെക്കന് ഇതെന്താ പറ്റിയെ പടച്ചോനേന്ന് മൂക്കത്ത് വിരലും വെച്ച് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു..

സമയം വൈകിയെങ്കിലും നേരെ കിറ്റുമെടുത്ത് ഗ്രൗണ്ടിലേക്ക് നടന്നു.. ഗ്രൗണ്ടിലെത്തിയപ്പോൾ കളിതുടങ്ങിയെങ്കിലും ഫ്രണ്ട്സിന്റെ കാല് പിടിച്ചു കളിക്കാനിറങ്ങി..

നേരം ഇരുട്ടിയതോടെ കളിയും മതിയാക്കി ഫ്രണ്ട്സിനോട് കുറച്ച് നേരം സംസാരിച്ചിരുന്ന് ഞാൻ നേരെ വീട്ടിലേക്ക് നടന്നു..









(തുടരും....)





*✍ : അൽറാഷിദ് സാൻ...... ❤*


*👰👰 മാലാഖ 👰👰*



*Part  : 14*




കളി കഴിഞ്ഞു വീട്ടിലെത്തിയതും നേരെ പോയി കുളിച്ചു ഫ്രഷ് ആയി കിടക്കയിൽ വന്ന് കിടന്നു..എല്ലാത്തിനും ഒരു ഉഷാർ വന്നപോലെ.  എന്തോ ഒന്ന്, കാണുന്നതിലെല്ലാം എന്റെ നാസിയുടെ മുഖം മാത്രം..എല്ലാത്തിനുമപ്പുറം അവളുടെ കാര്യമാലോചിച്ചാൽ സങ്കടമാണ്‌,കണ്ണില്ലാതെ ജീവിക്കാ എന്നൊക്കെ പറഞ്ഞാൽ.. എന്തൊക്കെ വന്നാലും അവളെ എന്റെ സ്വന്തമാക്കണം.. അവൾ പറഞ്ഞത് പോലെ എന്നിലൂടെ അവളി  ലോകത്തെ കണ്ട് കൊണ്ടിരിക്കണം..കോളേജ് കഴിയാൻ ഇനി അധിക നാളുകളില്ല... ഓരോന്നു ആലോചിച്ചു കിടക്കുന്നതിനിടയിൽ ഉമ്മച്ചി റൂമിലേക്ക്‌ കയറി വന്നു..

പതിവില്ലാതെ എന്റെയരികിൽ വന്നിരുന്ന ഉമ്മച്ചി എന്റെ തലയിൽ മെല്ലെ തലോടിക്കൊണ്ട് പുഞ്ചിരിക്കാൻ തുടങ്ങി...


"ഉമ്മച്ചിന്റെ കുട്ടിക്ക് ഉമ്മച്ചിനോട് എന്തെങ്കിലും പറയാനുണ്ടോ..."


ഈ ചോദ്യം എന്തേ ഉമ്മച്ചി ചോയ്ക്കാൻ ഇത്ര വൈകി എന്നാലോചിച്ച് ഇരിക്കായിരുന്നു ഞാനും.. പെട്ടന്നുള്ള എന്റെ മാറ്റം ഉമ്മച്ചിക്കും ഉപ്പച്ചിക്കും  ജാസ്മിനുമൊക്കെ സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്..


"ഇല്ലാ ഉമ്മച്ചിയെ.. നിങ്ങളെന്താ അങ്ങനെ ചോദിച്ചേ.."


"ഫൈസിനെ.. നിന്നെ ഞാൻ ഈ കയ്യിലിട്ടല്ലേ വളർത്തിയെ.. ഉമ്മാന്റെ കുട്ടിന്റെ മുഖമൊന്നു വാടിയാ അത് ഉമ്മച്ചിക്ക് മനസ്സിലാകും.. കുറച്ച് ദിവസായി നിന്നെ ഞാൻ ശ്രെദ്ധിക്ണ്ട്.. എപ്പളും ഓരോന്നു ആലോചിച്ചു നടക്കാ, വെറുതെ ചിരിക്കാ.. ഉമ്മാനോട് പറ, ആരാ നിന്റെ മനസ്സിൽ കേറി കൂടിയ മൊഞ്ചത്തി.."


പടച്ചോനെ പെട്ടല്ലോ..എനിക്കൊരു പ്രണയമുണ്ടെന്നു ഇവർക്കൊക്കെ മനസ്സിലായിട്ടുണ്ട്..അതിനി നാസിയോടാണെന്ന് അറിഞ്ഞാൽ എന്താകുമെന്നറിയില്ല..ഇതുവരെ എനിക്കും നാസികും പടച്ചോനുമല്ലാതെ മറ്റാർക്കുമറിയില്ല ഞങ്ങളുടെ പ്രണയം..


"അത് നിങ്ങൾക്ക് തോന്നാണ് ഉമ്മച്ചി..പ്രേമൊന്നും എനിക്കില്ല.."


ആദ്യമായിട്ടാണെങ്കിലും  ഉമ്മച്ചിയോടൊരു കള്ളം പറയേണ്ടി വന്നനിക്ക്.. എല്ലാം തുറന്ന് പറയാറുള്ള ഉമ്മച്ചിയോടും എനിക്ക് നാസിയോടുള്ള പ്രണയം പറയണമെന്നുണ്ടായിരുന്നു..പക്ഷെ ഇതല്ല അതിനുള്ള സമയമെന്നു തോന്നിയത് കൊണ്ടാണ് ഇപ്പോ ഈ കള്ളം പറയേണ്ടി വന്നതും..


എന്റെ മറുപടി കേട്ട ഉമ്മച്ചി പിന്നീടൊന്നും മിണ്ടാതെ മുഖവും തിരിച്ചു റൂമിൽ നിന്നിറങ്ങിപോയി.. പാവം ഒന്നും ഞാൻ മറച്ചുവെക്കാറില്ലല്ലോ ഇപ്പോ എന്റെ പ്രണയത്തിന്റെ കാര്യവും ഉമ്മച്ചിനോട് ഞാൻ പറയുമെന്ന് വിചാരിച്ചു വന്നതാകും..എല്ലാമൊന്നും കൂടെ ശെരിയാവാനുണ്ട്.. ഇങ്ങനെ ആരോടും പറയാതെ എത്രകാലം കൊണ്ട് നടക്കണമെന്നറിയില്ല.. പറയാനുള്ള ധൈര്യമില്ലാഞ്ഞിട്ടല്ല, ആരെങ്കിലും ഞങ്ങളുടെ പ്രണയത്തിന് എതിര് പറയുമോ എന്നുള്ള പേടി കൊണ്ടാണ്...

ഭക്ഷണം കഴിച്ച ശേഷം റൂമിൽവന്നു കിടന്നു.. കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു..പതിയെ ലൈറ്റ് ഓഫ് ആക്കിയ ശേഷം കണ്ണടച്ചങ്ങനെ കിടന്നു..


എവിടേയോ എത്തിപെട്ടത് പോലെ.. വർണങ്ങൾ വാരി വിതറിക്കൊണ്ട് ചുറ്റും ഭംഗി  തീർക്കുന്ന നക്ഷത്രങ്ങൾ.. താഴെ കണ്ണിനു കുളിർ നൽകിക്കൊണ്ട് നിറഞ്ഞൊഴുകുന്ന  അരുവി..   രത്നങ്ങളെ  പോലെ വെട്ടി തിളങ്ങുന്ന ചെറിയ കല്ലുകൾ.. അതിൽ സ്വർണമത്സ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീന്തികളിക്കുന്നു..


പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത് അരുവിയുടെ അരികിൽ മനോഹര വസ്ത്രമണിഞ്ഞ  ഒരു പെൺരൂപം  കാണാം..കൂടെ തോഴിമാരും..എന്നെ കണ്ടതും തോഴിമാരുടെ അകമ്പടിയോടെ ആ രാജകുമാരി എന്റെയരികിലേക്ക് നടന്നടുക്കുവാൻ തുടങ്ങി...പുതുമണവാട്ടിയെ പോലെ കൂടെ തോഴിമാരെയും കൊണ്ട് അരികിലേക്ക് വരുന്ന രാജകുമാരിയുടെ മുഖം എന്റെ നാസിയെപ്പോലെ തന്നെ..അല്ല അതെന്റെ നാസി തന്നെയാണ്.. മേലെ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെ തോല്പിക്കും വിധം ആ മുഖം പ്രകാശിക്കുന്നുണ്ട്...
സ്വർഗത്തിൽ നിന്നും വന്നിറങ്ങിയ മാലാഖയെപ്പോലെ നാസി എന്റെ അരികിലെത്തിയതും പെട്ടന്നാണ്  അതുണ്ടായത്...എന്തോ ഒരു പ്രകാശം അവളെ എന്റെയരികിൽ നിന്നും ആകാശത്തേക്കുയർത്തി.. ഞാൻ അലറി കരഞ്ഞിട്ടും കാര്യമില്ലാതെ അതവളെയും കൊണ്ട് ദൂരെക്ക് പോയിമറഞ്ഞു..


പെട്ടന്ന് കണ്ണുതുറന്ന് ചാടി എഴുന്നേറ്റതോടെയാണ് കണ്ടതെല്ലാം സ്വപ്നമായിരുന്നെന്ന് മനസ്സിലായത്..ആകെ വിയർത്തിട്ടുണ്ട്.. കാണാൻ പാടില്ലാത്തൊരു സ്വപ്നം..അതും എന്റെ നാസിയെ എന്നിൽ നിന്നും വേർപെടുത്തുന്ന ഒന്ന്.. ഞാൻ എഴുന്നേറ്റ് ജനലിന്റെ വാതിലുകൾ തുറന്നിട്ടു.. മേലെ ആകാശത്ത് നിലാവും പൊഴിച്ച് സുന്ദരിയായിരിക്കുന്നുണ്ട്  അമ്പിളി..

എന്റെ നാസി അവളിപ്പോ ഉറങ്ങികാണുമോ.. ചിലപ്പോൾ  അവളെന്നെയും ആലോചിച്ചിരിക്കാവും..കുറച്ച് നേരം അങ്ങനെ ആ നിൽപ്പ് നിന്ന ശേഷം ഞാൻ വന്നു കട്ടിലിൽ വന്നു കിടന്നു...അവളെ കാണാൻ തോന്നുന്നു.. ഈ പാതിരാത്രിയിൽ അവിടേക്ക് ചെന്നാൽ അവള് പിണങ്ങും.. ഒറ്റക്ക് പോകാൻ പേടിയുമുണ്ട്... വേണ്ട നാളെ കോളേജിൽന്ന് കാണാലോ എന്നുള്ള  സമാധാനത്തിൽ ഞാൻ കണ്ണുകൾ ഇറുകിയടച്ച് ചെരിഞ്ഞു കിടന്നു...


രാവിലെ വൈകിയാണ് എഴുന്നേറ്റത്..നേരെ കുളിച്ചു റെഡിയാവാൻ തോർതും ബ്രഷും കൊണ്ട് നടക്കുമ്പോൾ ഉമ്മച്ചി നല്ല ചീത്തപറയുന്നുണ്ടായിരുന്നു ബാക്കിൽന്ന്..


 ബെല്ലടിക്കാൻ സമയമായെന്ന് മനസ്സിലായതോടെ ചായ കുടിക്കാതെ നേരെ വീട്ടിൽന്ന് ഇറങ്ങി ഓടി കോളേജിലേക്ക്..പതിവ് പോലെ ബെല്ലടിച്ചിട്ടും എന്നെയും കാത്ത് ഗേറ്റിന്റെ അരികിൽ നിൽക്കുന്നുണ്ട് നാസി.. ഓടി കിതച്ചാണ് അവളുടെ അടുത്തേക്കെത്തിയത്, എന്റെ കിതപ്പിന്റെ ശബ്ദം കേട്ടവൾ വായപൊത്തി ചിരിക്കുന്നുണ്ട്..


"എവിടുന്നാ ഇങ്ങനെ ഓടി വരുന്നേ.. എണീക്കാൻ വൈകിലെ ഇന്ന്."


'ആഹ് നാസി അതൊക്കെ പിന്നെ പറയാം നീ വന്നേ ബെല്ലടിച്ചില്ലേ'... ന്ന് പറഞ്ഞു ഞാൻ അവളേം കൂട്ടി സ്റ്റെപുകൾ വേഗത്തിൽ കയറിക്കൊണ്ട് ക്ലാസിലെത്തി..

കഷ്ടകാലത്തിന് നമ്മളെ പോത്തൻ മാഷാണ് ആദ്യ പീരിയഡ്.. വൈകി വന്നു വാതിൽക്കൽ നിൽക്കുന്ന ഞങ്ങളെ കണ്ടതും പഠിപ്പിക്കൽ നിർത്തി പോത്തൻ മാഷ് ഞങ്ങളുടെ അടുത്തേക്ക് വന്നു..



"ഇന്നെന്താ ഇത്ര നേരത്തെ.. ടാ ഫൈസിനെ നിന്റെ കയ്യിലു വാച്ചില്ലേ.. അതിലെത്ര സമയായിന്ന് ഒന്ന് നോക്കിക്കേ.."


'പത്തര ആയി മാഷേ'.. ഞാൻ തല താഴ്ത്തിക്കൊണ്ട് മറുപടി പറഞ്ഞു...


"ആയല്ലോ.. ന്നാ മോൻ ഇവിടെ നിന്നോ..ഒൻപതു മണിക്ക് ക്ലാസ്സ്‌ തുടങ്ങുമെന്ന് അറിയില്ലേ നിനക്ക്.. നാസിയയെ ബെഞ്ചിൽ കൊണ്ട് ഇരുത്ത്.."

മാഷിന്റെ സംസാരം കേട്ട ഞാൻ അവളെ ബെഞ്ചിൽ കൊണ്ട് ഇരുത്തിയ ശേഷം പുറത്തേക്ക് നടക്കാൻ തുടങ്ങിയതും പെട്ടന്ന് നാസിയെന്റെ കയ്യിൽ പിടുത്തമിട്ടു..



"എന്നെ കാത്തിരുന്നിട്ടാ മാഷേ ഫൈസിന് നേരം വൈകിയെ.. മാഷ് അവനെ പുറത്താക്കാണെങ്കിൽ  കൂടെ  എന്നെയും  പുറത്താക്കണം.."

എണീറ്റു നിന്ന് നാസിയത് പറയുമ്പോൾ ഞാനടക്കം എല്ലാകുട്ടികളും ഒരുപോലെ ഞെട്ടി.. ഞാൻ പതുക്കെ റാഷിനെ ഒളിഞ്ഞു നോക്കുമ്പോ ദേഷ്യത്തോടെ പല്ല് കടിക്കുന്നുണ്ടായിരുന്നവൻ..


പോത്തൻ മാഷ് മുഖത്തെ ഗൗരവം വിടാതെ ഞങ്ങളുടെ അരികിലേക്ക് വന്നു... എന്നോട് അവളെയും കൂട്ടി ക്ലാസിനു  പുറത്തേക്ക് നടക്കാൻ കൈകൊണ്ട് ആഗ്യം  കാണിച്ചു.. ഞാൻ നാസിയുടെ കൈപിടിച്ച് ക്ലാസിനു  പുറത്തേക്ക് വന്നു ചുമരിൽ ചാരി നിന്നു..
നാസിയാണേൽ ഒടുക്കത്തെ ചിരി...


"നീയിതെന്തിനാ ചിരിക്കുന്നേ..നാസി. ക്ലാസ്സിൽന്ന് പുറത്താക്കീട്ട് ചിരിക്കാണോ  നീ.."



"പിന്നെ ചിരിക്കാതിരിക്കോ.. ഇക്കാനെ പുറത്താക്കാതിരിക്കാനാ ഞാൻ അങ്ങനെ പറഞ്ഞേ.. ഇതിപ്പോ എന്നെയും കൂടി പുറത്താക്കീലേ.."


ശെരിയാണ്.. എനിക്ക് വേണ്ടീട്ടാണ് അവളങ്ങനെ കള്ളം പറഞ്ഞത്..അതെന്തായാലും നന്നായി പോത്തൻ മാഷിന്റെ ചടഞ്ഞ  പീരിയഡിനേക്കാൾ നല്ലതല്ലേ ഇങ്ങനെ എന്റെ നാസിന്റെ കൂടെ പുറത്തേ കാഴ്ചകളും കണ്ട് നിക്കൽ, പിന്നെ അത്രേം നേരം അവളോട് സംസാരിച്ചു ഇരിക്കേ ചെയ്യാം..


കുറച്ച് നേരത്തെ മൗനത്തിനൊടുവിൽ ഞാൻ തന്നെയാണ് അവളോട്‌ ഇന്നലെ കണ്ട സ്വപ്നത്തിന്റെ കാര്യം പറഞ്ഞത്.. അതോടെ പെണ്ണിന്റെ മുഖത്തെ ചിരിമായുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..പിന്നീട് ക്ലാസ്സിൽ കയറുന്നത് വരെയും അവളോ ഞാനോ മിണ്ടിയിരുന്നില്ല... ഉച്ച ഭക്ഷണസമയത്തും അങ്ങനെ തന്നെ... ഞാൻ കുറേ വിളിച്ച് നോക്കിയെങ്കിലും അവളുടെ മറുപടി കേൾക്കാതയതോടെ എനിക്കും വാശിയായി..


വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും ഇറങ്ങിയതും ഞാൻ നാസിയുടെ കൈപിടിച്ച് പുറത്തേക്കിറങ്ങി...സ്റ്റെപ്പുകൾ ഇറങ്ങി ഗേറ്റിന്റെ മുൻപിലെത്തിയതും അവളെന്റെ കൈപിടിച്ച് നിർത്തി.. എനിക്കറിയാം അതെന്തിനുള്ളതാണെന്ന്.. അവളെയും കൊണ്ട് വാഗമരത്തിന്റെ തണലിൽ വന്നിരുന്നിട്ടും അവളൊന്നു മിണ്ടുന്നില്ലന്ന് കണ്ടതോടെ ഞാൻ അവളുടെ കൈപിടിച്ച് വലിച്ചു ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങി..



"ഈ ഇരുത്തം കാണിക്കാനാണോ  ഇവിടേക്ക് വന്നേ.. എന്തേലും പറയാനുണ്ടേൽ പറ..എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.. "


എന്റെ ദേഷ്യത്തോടെയുള്ള സംസാരം അവള് പ്രതീക്ഷിച്ചു കാണില്ല.. സംസാരിക്കുന്നതിനിടയിൽ കണ്ണ് നിറച്ച് മുഖം ഒന്നൂടെ താഴ്ത്തുന്നത് ഞാൻ കണ്ടിരുന്നു...


"ഇക്കാ.. നമ്മള് പിരിയോ..നമ്മളെ പടച്ചോൻ പിരിക്കോ, ഇക്കയെന്തിനാ ഇന്നലെ സ്വപ്നം കണ്ടത് എന്നോട് പറഞ്ഞേ, അതോണ്ടല്ലേ എനിക്ക് വെഷമായേ.."


തേങ്ങിക്കൊണ്ട് അവളങ്ങനെ പറയുമ്പോ തിരിച്ച് പറയാൻ എനിക്കും മറുപടിയില്ലായിരുന്നു..


"അതൊരു സ്വപ്നമല്ലേ നാസി... അത്രയേ ഞാനും കരുതീട്ടൊള്ളൂ.. ഇതിനൊക്കെ ഇങ്ങനെ വിഷമിക്കാൻ നിന്നാൽ എങ്ങനെ ശെരിയാവാ.."


"ഇക്കാക്ക് അതൊരു സ്വപ്നമാവും,അതിലു നമ്മള് പിരിയല്ലേ.. എന്നാലും നമ്മള് പിരിയോ ഇക്കാ..ഇക്കയില്ലാതെ ഈ നാസിക്ക് കഴിയൂല ട്ടോ.. ഇക്കാക്ക് ഒരു കാര്യം അറിയോ ഞാനിപ്പോ ജീവിക്കുന്നതെന്നെ നിങ്ങൾക്ക് വേണ്ടി മാത്രമാണ്. ഇങ്ങനെ എന്നും കോളജിലേക്ക് വരുന്നതും എന്റെ ഇക്കാനോട് മിണ്ടാനും ഇങ്ങനെ കൈപിടിച്ച് ഒപ്പം നടക്കാനുമാണ്..ആ ഇക്കയെന്നെ പിരിഞ്ഞാൽ പിന്നെ ഈ നാസി ജീവനോടെ ഉണ്ടാകൂല ട്ടോ.. അതുറപ്പാ.. "



"നീയങ്ങനെയൊന്നും ചിന്തിക്കേണ്ട നാസി.. നമ്മളെ ആരും പിരിക്കൂല.. പിരിക്കാൻ ഞാൻ സമ്മതിക്കൂല.. ഇനി ഓരോന്നു പറഞ്ഞ് വെഷമിച്ചാ നല്ല അടി കിട്ടും എന്റെ കയ്യിന്ന്...നീ വന്നേ വീട്ടിൽ പോകാം.."

ഒരു വിധം എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് അവളെ ബസ്‌ കയറ്റി വിട്ടത്...


ഞാനും തിരിച്ച് വീട്ടിലെത്തി...കളിക്കാൻ പോകാനൊന്നും തോന്നുന്നില്ല.. നാസിയിന്നു എന്തിനാണ് അത്രയും സങ്കടപെട്ടത്.. അവളിൽ നിന്നും ഞാൻ വേർപെട്ടു പോകുമോ എന്നുള്ള പേടി അവളെ വല്ലാതെ തളർത്തുന്നുണ്ട്.. ഇന്നലെ കണ്ട സ്വപ്നത്തിന്റെ കാര്യം അവളോട്‌ പറയണ്ടായിരുന്നു..വെറുതെ അവളെ കുറേ വിഷമിപ്പിച്ചു..

കുളിയും കഴിഞ്ഞു കുറച്ച് നേരം ബുക്കെടുത്ത് എന്തൊക്കെയോ വായിച്ചു.. പതിവില്ലാത്തതാണ്. എന്നാലും നാളെ ക്ലാസ്സിൽ പോകുന്നത് വരെ എങ്ങെനെയെങ്കിലും സമയം തള്ളി നീക്കണ്ടേ..


"അല്ല ഫൈസിനേ... ഏത് നേരം നോക്കിയാലും ഒന്നങ്കിൽ നീയ് ചിരിച്ച് അങ്ങനെ നടക്കണ കാണാ.. അല്ലങ്കിൽ ഓരോന്നു ആലോചിച്ച്.. ഉമ്മാന്റെ കുട്ടിക്ക് എന്തേലും അസുഖണ്ടോ.."

ഭക്ഷണം കഴിക്കുന്ന സമയത്താണ് ഉമ്മയുടെ ചോദ്യം.. അത് സത്യമാണെന്നുള്ള അർത്ഥത്തിൽ ഉപ്പച്ചി എന്നെ കണ്ണിരുട്ടി നോക്കുന്നുണ്ടായിരുന്നു..ഇപ്പോ എന്ത് മറുപടി പറഞ്ഞാലും അതെനിക്ക് പണിയാകുമെന്ന് അറിയാവുന്നത് കൊണ്ട് തൽക്കാലം മറുപടിയൊന്നും കൊടുക്കാതെ ഞാൻ വേഗത്തിൽ ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ പോകാതെ ഹാളിലേ സോഫയിൽ വന്നിരുന്നു...



"സൈനബാ.. നമ്മളെ തെക്കേതിലേ അയമൂന്റെ മോൾക്ക്‌ ഒരു ആലോചന വന്ന്ക്ക്ണ്, ആ കണ്ണ് കാണാത്ത കുട്ടിക്ക്.. ചെക്കൻ അങ്ങ് പേർഷ്യയിലാ,ആ കുട്ടിനെ  ഓന്ക് കണ്ട് ഇഷ്ടായിക്ക്ണ്.. ആ കുട്ടിന്റെ കാര്യം വല്യ കഷ്ടാണ് എന്നാലും ആ ചെക്കന് നിക്കാഹ് കഴിക്കാന്ന് പറഞ്ഞല്ലോ.. എല്ലാം പടച്ചോന്റെ അനുഗ്രഹം... ഒക്കെ റാഹത്തായി നടന്നാ മതിയായിരുന്നു.."


ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്.. തെക്കേതിലെ അയമുക്കന്റെ മോള്.. എന്റെ  നാസി...








(തുടരും...)







*✍ : അൽറാഷിദ് സാൻ..... ❤*

*👰👰 മാലാഖ 👰👰*


*Part : 15*


💘 *പ്രണയ 📖 പുസ്തകം*

*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FB GROUP JOIN LINK*

*https://www.facebook.com/groups/321552815074586/*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919605548549*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*






ഉപ്പച്ചിന്റെ സംസാരം കേട്ടിട്ട് ഇരിക്കുന്നിടത്ത് ഇരിപ്പുറക്കുന്നില്ല...എന്റെ നാസിക്ക് കല്യാണോ.. അവള്ടെ കാര്യല്ലേ ഉപ്പച്ചി പറഞ്ഞത്.. ഇനി എനിക്ക് തെറ്റിയതാണോ...ഉമ്മച്ചിനോട് എന്തെങ്കിലും ചോദിക്കണമെങ്കി ഉപ്പച്ചി അവിടന്ന് മാറാതെ കഴിയേം ഇല്ല..

ഉപ്പച്ചി ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ പോയെന്ന് മനസ്സിലായതോടെ ഞാൻ വേഗം ഉമ്മച്ചിന്റെ അടുത്തേക്ക് നടന്നു...



"അല്ല ഉമ്മച്ചി ആരുടെ കല്യാണക്കാര്യാ  ഉപ്പച്ചി പറഞീനെ.. എന്റെ കൂടെ പഠിക്കണ നാസിയന്റെ ആണോ..."


"ആ  അതന്നെ.. ആ കുട്ടിക്ക് നല്ല ആലോചന വന്ന്ക്ക്ണ്..കല്യാണം അടുത്തന്നേ ഉണ്ടാകുന്ന് പറഞ്ഞു.. നല്ല കുട്ടിയാ അത് ലേ മോനെ.. എന്ത് നല്ല സ്വഭാവാണ്,കണ്ണും കൂടി ഉണ്ടെങ്കി നല്ല മൊഞ്ചൻമാരു വന്നു ആദ്യേ നിക്കാഹ് കഴിച്ചു കൊണ്ട്പോയീനു...ഇതൊന്ന് നടന്ന് കിട്ടിയാ  മതീനു. ആ വീട്ടിലേക്ക് ചെന്നാ ആ കുട്ടിന്റെ കാര്യം പറഞ്ഞു കരയാനെ ഓൾടെ ഉമ്മാക്ക് സമയൊള്ളു.."

അതും പറഞ്ഞു കൊണ്ട് ഉമ്മച്ചി  നേരെ അടുക്കളയിലേക്ക് പോയി.. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ച് ഞാൻ ഹാളിലൂടെ അങ്ങോട്ടും മിങ്ങോട്ടും നടന്നുകൊണ്ടിരിന്നു..

നാസി പറഞ്ഞത് പോലെ ഞങ്ങൾ തമ്മിൽ പിരിയോ പടച്ചോനെ... അങ്ങനെ ആയ പിന്നെ ഞാൻ ജീവിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്... അവൾടെ കാര്യമൊക്കെ അറിഞ്ഞു ഒരാള് വന്നതാണെന്ന് പറഞ്ഞു ആരാണയാൾ... ശെരിക്കും എന്റെ നാസിനെ ഇഷ്ടപെട്ടിട്ടായായിരിക്കോ...ആവും അവളെ കാണാൻ അത്രക്ക് ഭംഗിയാണ്.. ആരുമൊന്നു നോക്കി നിന്നുപോകും... ഇതെങ്ങനെ ഒന്ന് മുടക്കും,നാസിയില്ലാതെ ഞാനെങ്ങനെ ജീവിക്കും,അവളിന്നും കൂടെ പറഞ്ഞതാ ഞാൻ കൂടെയില്ലാതായാൽ അവളി ലോകത്ത് ബാക്കിയുണ്ടാവില്ലന്ന്...പടച്ചോൻ ഇതുവരെ ഇത്ര സന്തോഷം തന്നത് എന്നെ സങ്കടപെടുത്താനാണോ..


മനസ്സിൽ വീണ്ടും ഒരുപാട് ചോദ്യങ്ങളുയരാൻ തുടങ്ങി...എന്തൊക്കെ വന്നാലും അവളെയെനിക്ക്  നഷ്ടപ്പെടുത്താനാവില്ല...അത്രയ്ക്ക് സ്നേഹിച്ചു പോയി അവളെ,..എന്റെ സ്നേഹം മാത്രമല്ല ജീവൻ പോലും അവളുടെ കയ്യിലാണ്, ആ നാസിയെ എങ്ങനെ ഞാൻ മറ്റൊരാൾക്ക് വിട്ടുകൊടുക്കും...


നാസി.. അവളി  വിവരമറിഞ്ഞു കരയാവും ഇപ്പോ...നാളെ ക്ലാസ്സിൽ ചെന്നിട്ട് അവളിൽ നിന്നും എല്ലാം ചോദിച്ചറിയണം, അയാളാരെന്ന്  മനസ്സിലായാൽ പോയിട്ട് ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ കാര്യം പറയാം.. റാഷിനെ നാളെ കൂടെ കൂട്ടണം..മനസ്സിൽ ചിലത് കണക്ക് കൂട്ടിക്കൊണ്ട്  ഞാൻ കട്ടിലിൽ വന്ന് കിടന്നു...


രാവിലെ ഉമ്മച്ചിയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്...


'ഇനി ഉറങ്ങി നേരം വൈകാതെ എണീറ്റു ക്ലാസ്സിൽ പോകാൻ നോക്ക്' ന്ന് പറഞ്ഞു ഉമ്മച്ചി റൂമിൽ നിന്നിറങ്ങി.. ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയായി  ചായ കുടിചെന്ന് വരുത്തി കോളേജിലേക്ക് നടന്നു...പതിവ് തെറ്റിച്ചു റാഷിയുടെ വീട്ടിലേക്ക് വരുന്നത് കണ്ട് പുറത്ത് കോളേജിലേക്ക് പോകാൻ ചെരുപ്പിന്റെ വള്ളി ശെരിയാക്കുന്ന റാഷി എന്നെ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു...


അവനോടൊന്നും പറയാതെ അവന്റെ കയ്യിൽ പിടിച്ച് ഞാൻ വേഗം കോളേജ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു... നടക്കുന്നതിനിടയിൽ 'എന്താടാ പ്രശ്നണമെന്ന്' അവനെന്നോട് നിറുത്താതെ ചോദിക്കുന്നുണ്ടായിരുന്നു.. 'കോളജിൽ ചെന്നിട്ട് പറയാമെന്ന്' ഞാൻ പറഞ്ഞതോടെ  അവൻ  പിന്നെയൊന്നും മിണ്ടിയില്ല..


നടന്നു കോളേജിന്റെ ഗേറ്റിനു മുന്നിൽ എത്തിയതോടെ കുറച്ച് മാറി കല്പടവിൽ എന്നെയും കാത്തു വാടിയ മുഖത്തോടെ ഇരിക്കുന്നുണ്ടായിരുന്നു നാസി...

എന്റെ ഊഹം തെറ്റിയില്ല...അവളും അറിഞ്ഞിട്ടുണ്ട് അവള്ടെ കല്യാണക്കാര്യം.. അടുത്തേക്ക് ചെന്ന് നാസിയെന്ന് വിളിച്ചതും,
 "ഇവിടെ ടൗണിൽ ജ്വല്ലറി നടത്തുന്ന മനാഫാണ്, അയാൾക്ക്‌ നാട്ടിലും ഗൾഫിലുമായി ഒരുപാട് ബിസിനസ്‌ ഒക്കെയുണ്ട്... എന്നെയെന്നും ബസ്സിൽന്ന് കാണലുണ്ട്...എല്ലാം പെട്ടന്ന് വേണമെന്ന് പറഞ്ഞു നിർബന്ധം പിടിക്കാ എല്ലാരും.. ഞാൻ എത്ര കരഞ്ഞു പറഞ്ഞൂന്നറിയോ ഇക്കാക്ക്...കാര്യല്ല ഇക്കാ അടുത്ത മാസം അവസാനമാക്കി ഡേറ്റ് വരെ അവര് ഉറപ്പിച്ച്ക്ക്ണ്.."


പെട്ടന്നത് കേട്ടതും റാഷിയുടെ  തോളിൽന്ന് കയ്യെടുത്ത് കല്പടവിൽ നാസിയുടെ അടുത്തായി വന്നിരുന്നു ഞാനും..


എന്താണിവിടെ നടക്കുന്നതെന്നറിയാതെ എന്റെ മുഖത്തു നോക്കിയിരിക്കുന്നു റാഷി കുറച്ച് നേരം ആ നിൽപ്പ് നിന്ന് പതുക്കെ എന്റെ അരികിൽ വന്നിട്ട് എന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് നാസിയുടെ അരികിൽനിന്നും മാറ്റി നിർത്തി...


"ടാ ഫൈസി എന്തായിതൊക്കെ, എനിക്കൊന്നും മനസ്സിലാവണില്ല.. എന്തൊക്കെയാ നിങ്ങളീ പറയുന്നേ.. ഇങ്ങനെ തല താഴ്ത്തി നിക്കാതെ കാര്യം പറയടാ..."


"എന്താടാ ഞാൻ പറയണ്ടേ.. അവൾക് കല്യാണം വന്ന്ക്ക്ണ്...ഏതോ ഒരുത്തൻ കണ്ട് ഇഷ്ടപെട്ടതാണെന്ന്.. കല്യാണം ഉറപ്പിച്ചുന്ന്.. ഞാനെന്താ ചെയ്യാണ്ടേ. അവളോട്‌ അവനേം കെട്ടി സുഖായിട്ട് ജീവിക്കാൻ പറയണോ... ഇത്ര കാലം അവളെ സ്നേഹിച്ചിട്ട് എല്ലാം വെറുതെയായിന്ന് പറയണോ.. നീ തന്നെ പറ.. പറ ടാ റാഷി ഞാനെന്താ ചെയ്യണ്ടേ..."


റാഷിയുടെ കോളറിൽ പിടിച്ചു കണ്ണ് നിറച്ച് സങ്കടത്തോടെയാണ് ഞാനത്രയും ചോദിച്ചത്... അവനൊന്നും മിണ്ടാതെ കോളറിൽ നിന്നും കൈ തട്ടിമാറ്റി നാസിയുടെ അരികിലേക്ക്  പോയി... അവളോടെന്തൊക്കയോ സംസാരിച്ച ശേഷം അവനെന്റെ അടുത്തേക്ക് വന്നു...


"ടാ ഫൈസി  അതാ വരുന്നു നിന്റെ ജാസ്മിൻ.. നീ അവളുടെ കൂടെ പറഞ്ഞയക്ക് നാസിയനെ ക്ലാസിലേക്ക്..."


അവനങ്ങനെ പറഞ്ഞതും ഞാൻ നേരെ നാസിയുടെ അടുത്തേക്ക് നടന്നു... 'ജാസ്മിൻ വരുന്നുണ്ട്.. ആ കണ്ണ് തുടച്ചു നീ അവളുടെ കൂടെ ക്ലാസിലേക്ക് പൊയ്ക്കോ..ഞാൻ വന്നോളാമെന്ന്' പറഞ്ഞു തിരിച്ച് നടന്നതും 'ഇക്കാ പ്രശ്നത്തിനൊന്നും പോകരുതേ' എന്ന് ബാക്കിൽന്ന് മുറിഞ്ഞ ശബ്ദത്തോടെ പറയുന്നുണ്ടായിരുന്നവൾ...


നാസിയെ ജാസ്മിയുടെ കയ്യിലേൽപ്പിച്ചു അവര് രണ്ടു പേരും ചിരിച്ച് സംസാരിച്ച്‌ സ്റ്റെപുകൾ കയറുന്നതും നോക്കി നിക്കുന്ന സമയത്താണ് റാഷിയെന്നോട് ആ ചോദ്യം ചോദിച്ചത്...


"എന്നാ നമ്മള് പോവല്ലേ.."



എവിടേക്ക് എന്ന അർത്ഥത്തിൽ നെറ്റി ചുളിച്ച്‌ ഞാനവനെ നോക്കിയതും



"മനസ്സിലായില്ല അല്ലേ.. മനാഫിന്റെ അടുത്തേക്ക്.. അവള്ടെ കല്യാണം മുടക്കണ്ടേ...നിനക്ക് ധൈര്യം ഉണ്ടേൽ വാ നീയില്ലങ്കിലും ഞാൻ പോകും.. നീയെന്റെ ചെങ്ങായിയായിപ്പോയീലേ...നിനക്കവളില്ലാതെ കഴിയില്ലല്ലോ.. വരുന്നുണ്ടേൽ വാടാ ഞാൻ പോകാ" ന്ന് പറഞ്ഞു കൊണ്ട് എന്റെ മറുപടിക്ക് കാത്തുനില്കാതെ അവൻ തിരിഞ്ഞു നടന്നു...

എന്റെ നാസിക്ക് വേണ്ടി ഇപ്പോയിതു ചെയ്തില്ലങ്കിൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന്  മനസ്സിലാക്കിയ ഞാൻ എല്ലാം വരുന്നിടത്തു വച്ച് കാണാമെന്ന ചിന്തയോടെ ഓടി അവന്റെ കൂടെ നടക്കാൻ തുടങ്ങി..


നടക്കുന്നതിനിടയിൽ ഞാനവന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരിന്നു... എന്തൊക്കെയോ അവൻ കണക്ക് കൂട്ടിയിട്ടുണ്ടെന്നു മുഖം കണ്ടാലറിയാം..ഇടക്ക് എന്നെനോക്കി പുഞ്ചിരിക്കുന്നുണ്ടവൻ

അവൻക്കെങ്ങനെ ഇത്ര ധൈര്യം,
,എന്റെ നാസി പോലും എന്നെയിത്ര മനസ്സിലാക്കിയിട്ടുണ്ടാവില്ല..നാസിനെ മാത്രമല്ല ഇവനെയും പടച്ചോനെനിക്ക് തന്നതാണ്..


എത്രദൂരം അവന്റെ കൂടെ നടന്നതെന്ന് ഓർമയില്ല,ടൗണിലെ വലിയൊരു കെട്ടിടത്തിന്റെ മുന്നിലാണ് ഞങ്ങളുടെ നടത്തം ചെന്നവസാനിച്ചത്.. നേരെ മുന്നിലുള്ള കടയുടെ മുന്നിലെ ബോർഡിൽ അറക്കൽ ജ്വല്ലേഴ്സ്‌ എന്ന് കണ്ടതും ഇനിയെന്താണിവിടെ നടക്കുക എന്നറിയാതെ കുറച്ച് നേരം ഞാനും റാഷിയും ആ നിൽപ്പ് അങ്ങനെ നിന്നു.. പതുക്കെ വാതിൽ തുറന്ന് റാഷിയുടെ കൂടെ അതിനുള്ളിലേക്ക് കടന്നു..


ശീതീകരിച്ച റൂമിൽ എങ്ങും കണ്ണിനെ മയക്കും വിധം ഭംഗിയിൽ അടുക്കിയും തൂക്കിയും വെച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ.. കുറച്ച് മാറി മുന്നിലുള്ള ക്യാബിനിൽ  സുന്ദരനായൊരു ചെറുപ്പക്കാരൻ എന്തോ എഴുതികൊണ്ടിരിക്കുന്നുണ്ട്..
 അയാളായിരിക്കണം മനാഫ്..


പതുക്കെ ഞാനും റാഷിയും അയാളുടെ അരികിലേക്ക് നടന്നു...പേടികൊണ്ട് എന്റെ ഹൃദയം വേഗത്തിൽ മിടിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു..







(തുടരും...)




*✍ : അൽറാഷിദ് സാൻ....... ❤*