🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
*🔻BANGALORE*
*🔺PASSENGER*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺✍🏼MOHAMMED SALIH*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺+971561200375*
*🔻+971521713291*
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
കാലത്തിനൊപ്പം അധഃപതിച്ചുപോയ ചില കാട്ടാള രൂപങ്ങളുടെ ഇടയിലേക്കാണ് നമ്മൾ ഉറ്റുനോക്കുന്നത്.
അസംഭവ്യമായി ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല.
പ്രിയ വായനക്കാരോട്,
ഈ കഥ വായിച്ചു തീരുമ്പോഴേക്കും നാഥൻ നിങ്ങളുടെ കണ്ണിനെ ഈറനണിയിപ്പിക്കാതിരിക്കട്ടെ….
_________________________________
(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും
തികച്ചും സങ്കല്പികം മാത്രമാണ്.
ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി ഈ
കഥയിലെ പ്രതീകങ്ങൾക് സാമ്യം
തോന്നുന്നുവെങ്കിൽ അത് തികച്ചും
യാദൃശ്ചികം മാത്രമാണ്.)
_________________________________
*🄿🄰🅁🅃-01*
ഞങ്ങൾ തലശ്ശേരിക്കാരെ സംബന്ധിച്ചിടത്തോളം ഓരോ പരിപാടിയും എത്രത്തോളം ഭംഗിയാക്കണമെന്നാണ്
ഞങ്ങൾ ആലോചിക്കുക.
അതിപ്പോ പെരുന്നാളായാലും കല്യാണമായാലും എന്ത് ചടങ്ങാണെങ്കിലും മറ്റുള്ളവരിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാക്കാൻ കഴിയുമോ അതിന് വേണ്ടി അത്രത്തോളം പരിശ്രമിക്കുകയും ചെയ്യും.
ഇൗ മഹിമ പറയ്ന്ന എന്റെ പേരും കൂടി പറയണല്ലോ..
എന്റെ പേര് അജി.
അജി ജാസ്മിൻ.
എല്ലാരും പറയും നമ്മൾ ഒരു ജാഡയില്ലാത്ത പെണ്ണാണെന്ന്.സത്യവും അതാണ്.അത് നിങ്ങൾ പുറകെ മനസ്സിലാക്കികോളും.
അങ്ങനെ ഈ വലിയ പെരുന്നാക്ക് ഒന്ന് കളറാക്കാൻ ഞാനും ന്റെ കസിൻ സനുവും ചേർന്ന് ചില തീരുമാനങ്ങൾ എടുത്തു..
ഉച്ച കഴിഞ്ഞ് ഇക്കാക്കാന്റെ RX100 ഉം എടുത്ത് ഒന്ന് കറങ്ങുക.
ഇതായിരുന്നു പ്ലാൻ.
അവളെക്കാൾ നിർബന്ധം എനിക്കായിരുന്നു.
ഇക്കാക്കയാണെന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്.
ഉച്ച കഴിഞ്ഞതും നല്ല ആവേശത്തോടെയാണ് ഇറങ്ങിയത്.ഫ്രണ്ട്സിന്റെ വീട്ടിൽ ഒക്കെ പോയി തിരിച്ചു
വീട്ടിലേക്ക് മടങ്ങി.
പോസ്റ്റ് അടിച്ചിരിക്കുന്ന ചെക്കൻമാരൊക്കെ ഞങ്ങളെ തന്നെ നോക്കുന്നു.
നമ്മൾ ജാഡ ഇല്ലാത്ത മോളായത് കൊണ്ട് ഒട്ടും കുറച്ചില്ല.
കത്തിച്ചു വിട്ടു.
ടൗണിൽ നിന്ന് ലോട്ടസ് റോഡിലേക്ക് കയറിയതും നിർത്തിയിട്ട ഒരു ബസ്സിനെ ഓവർടേക്ക് ചെയ്ത് ഒരു സ്വിഫ്റ്റ് കാർ വരുന്നുണ്ടായിരുന്നു.
പരമാവധി സൈഡ് കൊടുത്തിട്ടും ഞങ്ങളുടെ നേരെ വരുന്നത് പോലെ.
വണ്ടി റോഡ് സൈഡിലേക്ക് ഇറക്കി..
ചാടിയത് ചരലിലും.
വെപ്രാളത്തിൽ പിടിച്ചത് മുമ്പിലെ ബ്രേക്ക് ആയിരുന്നു.
പിന്നത്തെ കഥ പറയണ്ടല്ലോ.
വീണു.നല്ല അസ്സൽ വീഴ്ച.
അപ്പുറത്തെ സൈഡിലെ ഷോപ്പിന് മുന്നിൽ നിന്ന ചെക്കന്മാരൊക്കെ പൂരം ചിരി.
‘വേണ്ടാത്ത പണിക്ക് പോകാൻ നിക്കണോ…’
അതിലൊരുത്തന്റെ ഒലക്കമ്മത്തെ ആക്കിയുള്ളൊരു ചോദ്യവും.
മൊത്തത്തിൽ പറഞ്ഞാൽ ആകെ ഹലാക്കും അവിലുംകഞ്ഞിയും ആയി.
എണീക്കാൻ ശ്രമിച്ചപ്പോ വീണ്ടും അവിടെ തന്നെ വീണു.
കാലിനെന്തോ പറ്റിയെന്ന് തോന്നുന്നു.
പെട്ടെന്ന് എന്നെ രണ്ടുപേർ ചേർന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു.
അടുത്തുള്ള ഒരു കടയുടെ തിണ്ണയിൽ കൊണ്ടുപോയി ഇരുത്തി.
അപ്പോഴാണ് ഞാൻ അവരുടെ മുഖത്തേക്ക് നോക്കുന്നത്.
ഒന്ന് സനുവും മറ്റേത് ഇക്കാന്റെ കൂട്ടുകാരൻ റമീസും..
സനുവിന് ഒന്നും പറ്റിയിട്ടില്ല.
ഞാൻ അവളുടെ മുഖത്തേക്ക് അൽഭുതത്തോടെ നോക്കി…
‘എന്നെ നോക്കണ്ട.എനക്ക് നിന്റെ പോക്ക് കണ്ടപ്പോ തന്നെ തോന്നീന് ഇതെന്തോ എടങ്ങാറിനുള്ള പോക്കാ ന്ന്.അതാ ഞാൻ ചാടിയത്.’
‘കാലിന് നല്ല മുറിവാണല്ലോ…!’
റമീസാണ്.
അപ്പഴാണ് ഞാനും കാലിലേക്ക് നോക്കുന്നത്.
ജീൻ കീറി മുട്ടിലെ തോല് കുറെ പോയി..
കണ്ടപ്പോ തന്നെ പേടിയായി.
‘വാ ഞാൻ കൊണ്ടുപോയി വിട്ടുതരാ.
ബൈക്ക് പിന്നെ വന്നെടുക്കാ.'
‘അത് വേണ്ടപ്പാ.ഞങ്ങൾ പൊയ്ക്കോളാ.’
‘പാത്തുമ്മാ അന്റെ കാൽ നല്ലോണം മുറിഞ്ഞിന്.
ഇനിയും പോയി വീഴാനാ..?
അല്ലെങ്കിൽ വേണ്ട.
റിയാസേ ഒന്നിങ്ങ് വാ…’
അവിടെ ഞങ്ങളെ നോക്കി ചിരിച്ചവരിൽ ഒരുത്തൻ അടുത്തേക്ക് വന്നു.
‘നീ ഈ ബൈക്കും എടുത്ത് എന്റെ വണ്ടിക്ക് പുറകെ വാ..’
അങ്ങനെ ഞാനും സനുവും റമീസിന്റെ കാറിൽ കയറി.
അവൻ ആദ്യേ ഇക്കാക്കാന്റെ കൂടെ വീട്ടിൽ വരാറുള്ളതാണ്.
ഇനി ഇപ്പൊ വീട്ടിൽ എത്തിയാൽ എന്ത് പറയോ എന്തോ.
‘റമീസേ..
ഞങ്ങളെ വേറൊരു വണ്ടി തട്ടിയതാ ന്ന് പറഞ്ഞാ മതീ ട്ടോ പൊരക്ക്...’
അതുകേട്ടതും അവൻ ആക്കി ഒരു ചിരി.
അവൻ അത് സമ്മതിച്ചെങ്കിലും മനസ്സിൽ വല്ലാത്തൊരു ടെൻഷൻ.
വീടിന്റെ ഗേറ്റ് എത്തിയതും ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ.
ഉമ്മയും ഉപ്പയും മുമ്പിൽ തന്നെയുണ്ട്.
റമീസ് ഡോർ തുറന്നുതരാൻ വന്നപ്പോഴേക്കും ഞാൻ പുറത്തിറങ്ങിയിരുന്നു.
സനു വന്ന് കൈ പിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യും തട്ടിമാറ്റി ഞാൻ ഉള്ളിലേക്ക് കയറി.
എല്ലാരോടും ഭയങ്കര ദേഷ്യം.
അതെന്റെ ചോരയിലേ ഉള്ളതാണ്.
സംഭവങ്ങളൊക്കെ അറിഞ്ഞപ്പോൾ ഉമ്മാന്റെ വായിൽ ഉള്ളത് മുഴുവൻ കേട്ടു.
രണ്ട് ആഴ്ചയെടുത്തു മുറി ഒക്കെ ഒന്ന് ഉണങ്ങാൻ..
നീണ്ട ഒരു അവധിക്ക് ശേഷം ഇന്ന് വീണ്ടും കോളേജിലേക്ക്
തിരിക്കുകയാണ്..
എല്ലാവരെയും പോലെ തന്നെ ഭയങ്കര ആവേശമായിരുന്നു പുറത്ത് പോയി
പഠിക്കാൻ.
ഒന്നും മിണ്ടാതെ ഉപ്പ കൊണ്ടുപോയി മൈസൂരിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തപ്പോഴാണ് ഒന്നും വേണ്ടില്ലായിരുന്നൂന്ന് തോന്നി തുടങ്ങിയത്.
മറ്റൊന്നും അല്ല.
വീട്ടിൽ നിന്ന് പൊട്ടി തെറിച്ച് നടക്കുന്നതിന്റെ സുഖം, അത് ഒന്ന് വേറെ തന്നെയാ..
‘അജീ…..
ഇയ്യ് ഇറങ്ങുന്നുണ്ടോ…..’
ഇക്കാക്കയാണ്.ഇജാസ്.
കഴിഞ്ഞ പ്രാവശ്യം അവൻ കോഴിക്കോട് കൊണ്ടുപോയി ബസ് കയറ്റി വിടുകയാണ് ചെയ്തത്.
അതിൽ ഇന്നൊരു ചെറിയ മാറ്റം ഉണ്ട്..
ആ കോളേജിൽ എനിക്ക് ആകെയുള്ള ഒരു ഫ്രണ്ട് കൂടെയുണ്ട് എന്നോടൊപ്പം…
പേര് ഫാസില.
ഒരു കോഴിക്കോടൻ മൊഞ്ചത്തി കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇന്നും എന്നെ കൊണ്ടുവിടാൻ വരികയാണ്…
‘ഒന്ന് സബൂറാക്ക് ഇബ്‌ലീസേ.ഞാൻ ഇതാ വരുന്ന്…’
കെട്ടും ഭാണ്ഡവുമൊക്കെയായി ഇറങ്ങി.
‘ഉമ്മാ.. ഉപ്പാ.. അസ്സലാമു അലൈകും.
ഞാൻ പോയിട്ട് വരുന്ന്…’
‘വ അലൈക്കുമുസ്സലാം...’
‘ഇങ്ങളെ കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും കണ്ടാൽ വിചാരിക്കും ഓള് അധ്യയിട്ടാ വീട് വിട്ട് പൊറത്ത് പോണേ ന്ന്..’
‘നീ പോടാ…
രാത്രി കെടന്നുറങ്ങാൻ മാത്രം പൊരക്ക് വരുന്ന നിനക്ക് ഇതൊന്നും മനസ്സിലാവൂല.’
ഉമ്മാന്റെ ചുംബനവും വാങ്ങി തിരിഞ്ഞ് നടന്നപ്പോൾ എന്താണെന്നറിയില്ല കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു..
തിരിഞ്ഞ് നോക്കിയില്ല.
നേരെ വണ്ടിയിൽ പോയി കയറി.
പുറകെ ഇക്കാക്കയും..
കോളേജിൽ ചേർന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു ലീവ് കിട്ടുന്നത്..
അടുപ്പിച്ച് കുറെ ദിവസം വീട്ടിൽ നിന്നിട്ട് ഇപ്പൊ പോകാൻ ഇറങ്ങിയപ്പോ ഒരുതരം മടി പിടികൂടുന്നപോലെ.
ഉറങ്ങിപ്പോയത് എപ്പോളാണെന്നറിയില്ല.
പിന്നെ ഇക്കാക്ക വന്ന് തട്ടിവിളിക്കുമ്പോളാണ്
കോഴിക്കോട് എത്തിയ വിവരം അറിയുന്നത്.
ഇനി നടക്കാവിൽ ചെന്ന് ഫാസിലയെയും കൂട്ടി വേണം
സ്റ്റാന്റിലേക്ക് പോകാൻ..
അവൾ സ്റ്റാന്റിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും ഇക്കാക്കയാണ് നിർബന്ധിച്ച് അങ്ങോട്ട് പോകാമെന്ന് പറഞ്ഞത്.
വൈകാതെ നടക്കാവിൽ എത്തി.
ഫാസിയെ കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം.
അവൾ ആളൊരു പഞ്ചപാവാണ്.
ആരോടും അധികം സംസാരിക്കില്ല..
ഞങ്ങളുടെ ബാച്ചിൽ കർണാടക സ്റ്റേറ്റിൽ
ഉള്ള കുട്ടികളാണ് കൂടുതലും.
അതുകൊണ്ട് തന്നെ കൂടുതലായി ഫ്രണ്ട്സൊന്നും ഞങ്ങൾക്കില്ല.
വിശേഷങ്ങൾ പങ്ക് വെച്ച് ബസ്റ്റാണ്ടിൽ എത്തിയത് അറിഞ്ഞില്ല.
ഇക്കാക്ക കൂടെയുള്ളത് കൊണ്ട് ഫാസി സൈലന്റ് ആണ്..
‘നിങ്ങൾ ഇവിടെ നിക്ക്..
ഞാൻ പോയി വണ്ടി പാർക്ക് ചെയ്തിട്ട് വരാം..’
‘വേണ്ട ഇക്കാ.
ഞങ്ങൾ പൊയ്ക്കോളാ.ഇങ്ങള് പോയ്‌ക്കൊളീ....’
‘മ്ം നോക്കി പോണേ…’
അതും പറഞ്ഞ് ഇക്ക എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ചുടുചുംബനവും നൽകിയപ്പോ ഞാനും കെട്ടിപ്പിടിച്ച് കരഞ്ഞു..
ഞങ്ങൾ തമ്മിൽ ഒരു ദിവസം പോലും മര്യാദക്ക് നിന്നിട്ടുണ്ടാവില്ല.എന്നും
അടിയായിരുന്നു.
പക്ഷെ ഞാൻ എന്ന് വെച്ചാൽ
ഇക്കാക്ക് ജീവനാണ്.
ഒരുപക്ഷേ ജീവനേക്കാളേറെ…
‘അജീ ആളുകളെല്ലാം നോക്കുന്നുണ്ട്.
ഇയ്യ് വാ….’
ഫാസി എന്റെ കയ്യിൽ പിടിച്ച് വലിച്ചു.
‘മോള് ചെല്ല്.
പോയിട്ടിപ്പൊ രണ്ട് മാസം ആവുന്നല്ലേ ഉള്ളൂ..ഇഷ്ടപ്പെടുന്നില്ലെങ്കിൽ വിളിച്ചോ ഞാൻ വന്ന് കൂട്ടിക്കോളാം…
ആ പിന്നേയ്..പാത്തുമ്മാ…..
ഇവളെ കൂടെ നടക്കുമ്പോ നോക്കിക്കോണേ….
ഇല്ലെങ്കിൽ ഇയ്യും ബെടക്കാവും..’
ഇക്ക കണ്ണിൽ നിന്ന് ചാടിയ കണ്ണീരിനെ മറക്കാൻ ശ്രമിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
‘നീ പോടാ തടിയാ…’
അത് പറഞ്ഞതും പെട്ടെന്നാണ് ഞങ്ങൾ അത് കേൾക്കുന്നത്..
*_തുടരും_*
Please notify your feedbacks...
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
*🔻BANGALORE*
*🔺PASSENGER*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺✍🏼MOHAMMED SALIH*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺+971561200375*
*🔻+971521713291*
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
___________________________________
_ഒടുവിൽ പിണങ്ങി പറന്നുപോം പക്ഷിയോട്_
_അരുതെയെന്നോതുവാൻ മോഹം..._
_വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും_
_വെറുതേ മോഹിക്കുവാൻ മോഹം....._
___________________________________
*🄿🄰🅁🅃-02*
അത് പറഞ്ഞതും പെട്ടെന്നാണ് ഞങ്ങൾ അത് കേൾക്കുന്നത്..
ബാഗ്ലൂരിലേക്കുള്ള സ്ലീപ്പർക്കോച്ച് സ്റ്റാൻഡിൽ നിന്നും പുറപ്പെടാൻ തയ്യാറായിരിക്കുന്നു..
‘ഫാസീ നമ്മുടെ ബസ്..
ഇക്കാക്കാ ഞങ്ങൾ പോയി….’
അതും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.
ആവുന്നതിലും വേഗത്തിൽ പടികൾ ഓരോന്നായി ഓടിക്കയറി.
അകത്തെത്തിയപ്പോൾ ബസ് പുറപ്പെട്ടിരുന്നു.
ആവുന്ന വേഗത്തിൽ ഞങ്ങൾ പുറകെ ഓടി.
എന്നെക്കാൾ സ്റ്റാമിനയോടെയാണ് ഫാസി ഓടിയത്.
കാലിന് സുഗമില്ലാത്തത് കൊണ്ടായി പോയി.അല്ലെങ്കിൽ കാണിച്ചുകൊടുക്കാമായിരുന്നു എന്നൊരു കുശുമ്പ് ചിന്ത എന്റെ മനസ്സിലൂടെ ഓടി മറയാതിരുന്നില്ല.
പെട്ടെന്ന് അപ്രതീക്ഷിതമെന്നോണം ബസിലെ ഒരാൾ ഞങ്ങളെ കണ്ടു.
അപ്പോൾ തന്നെ ബസ് നിൽക്കുകയും ചെയ്തു.
അയാൾ വിളിച്ചു പറഞ്ഞതായിരിക്കണം.
ഞങ്ങൾ രണ്ടുപേരും പോയി ബസിൽ കയറി.ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കുന്നു.
ഞങ്ങളെന്തൊ വലിയ തെറ്റ് ചെയ്ത പോലെ..
ചുറ്റും നോക്കിയപ്പോൾ ഒരു സീറ്റൊഴിച്ച് ബാക്കി സീറ്റുകളൊക്കെ ഫുൾ ആണ്.
ഒഴിഞ്ഞുകിടക്കുന്നതാണെങ്കിൽ ഞങ്ങളെ കണ്ട ആളുടെ അടുത്തും..
‘അജീ നീ അവിടെ ഇരുന്നോ.
കാൽ സുഗല്ലാത്തതല്ലേ….’
ഫാസി അത് പറഞ്ഞപ്പോൾ പിന്നെ എനിക്കവിടെ ഇരിക്കാതെ രക്ഷ ഉണ്ടായിരുന്നില്ല.
But ഒരു പരിചയവുമില്ലാത്ത ഒരാണിന്റെ അടുത്ത് ആറ് മണിക്കൂറോളം ഇരിക്കുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു.
അപ്പോഴാണ് തൊട്ടുമുമ്പിൽ ഞങ്ങളോട് സഹതാപം തോന്നിയ ഒരു ചേച്ചി കുട്ടിയെ മടിയിൽ ഇരുത്തി ഫാസിക്കും ഒരു സീറ്റ് തരപ്പെടുത്തി കൊടുത്തത്..
ഇനി ഇപ്പൊ അവളോട് ഇവിടെ ഇരിക്കാൻ പറഞ്ഞാൽ അവൾ കേൾക്കുഓ..
ഏയ് വേണ്ട.
മോശമാണ്. എന്നെ ഇവിടെ ഇരുത്തി നിന്ന് യാത്ര ചെയ്യാൻ തീരുമാനിച്ച അവളുടെ നല്ല മനസ്സിനെ വഞ്ചിക്കലാവും അത്.
അങ്ങനെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.
അടുത്തിരുന്ന ആളെ ഇടംകണ്ണിട്ട് ഞാൻ ഒരിക്കൽ കൂടി നോക്കി..
അയാൾ എന്നുവിളിച്ചാൽ ചിലപ്പോ ഒരുപാട് പ്രായം കൂടിപ്പോവും.
എന്റെ ഇക്കാക്കയുടെ ഒക്കെ പ്രായമേ ഉണ്ടാവൂ.
മൂപ്പർ ഒരു ചെറു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്..
പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തത്.
ഇക്കാക്കയാണ്..
‘എന്തായി പാത്തുമ്മാ ബസ് കിട്ടിയോ…’
‘ആഹ്…
കിട്ടില്ലേനൂ..ഒരു അഞ്ച് സെക്കന്റ് കൂടെ ആടെ നിന്നിട്ടുണ്ടേൽ..’
‘ആഹ് സീറ്റ് കിട്ടിയല്ലോ. അത് തന്നെ സമാധാനം….’
‘ആഹ്... അതെങ്ങനെ മനസ്സിലാക്കി..?’
‘ഞാൻ ഇവിടെ തന്നെ ഇണ്ടെയ്ന്...
ഇറങ്ങിപ്പോവുമ്പോ ഞാൻ കണ്ടു.
ആ പിന്നേ…
വേറെ സീറ്റ് കിട്ടിയാൽ മാറി ഇരിക്കണേ.
ചെക്കന്മാരെ കൂടെയൊന്നും ഇരിക്കണ്ട.’
‘വേറെ സീറ്റൊന്നും കിട്ടിയില്ല…’
‘ആഹ്. എന്നാൽ ശെരി ഇൻഷാ അല്ലാഹ് ഞാൻ ഇടക്ക് വിളിക്കാ..’
‘മ്ം. ഇക്കാക്ക ഇപ്പൊ എവിടെയാ..’
‘ഞാൻ ബൈപ്പാസിലാ..ഇങ് പോന്ന്…’
‘ആ ഇക്കാക്ക നോക്കി പോണേ..
സ്പീഡിലൊന്നും പോണ്ട.
എനിക്ക് വന്നിട്ട് തല്ല് കൂടാനുള്ളതാ..’
‘മ്ം.. ശെരി.ഇനി അതിന്റെ പേരിൽ കണ്ണ് നിറക്കാൻ നിക്കണ്ട.
പിന്നെ നമ്മുടെ പാത്തുമ്മ എന്ത് പറയുന്ന്.’
‘ഏത് പാത്തുമ്മ.’
‘നിന്റെ കൂടെയുള്ള പാത്തുമ്മ..’
‘ഓഹ്. ഓള് മലയാളം തന്നെ.
ഇടക്കൊക്കെ ഇംഗ്ലീഷിൽ പറയുന്നതും കേട്ടിന്…
എന്തേയ് ഇഷ്ടായോ..?’
‘ഏയ്.അങ്ങനൊന്നൂല്ലപ്പാ..
വെറുതെ ചോദിച്ചതാ..’
‘ഒന്നൂല്ലല്ലോ.. എന്നാ ഇപ്പൊ മോൻ ഫോൺ വെച്ചോ.എന്നിട്ട് നേരെ നോക്കി വണ്ടി ഓടിക്ക്..’
‘ന്നാ ശെരിപ്പാ.
ഞമ്മള് വെച്ച്…ഞാൻ പിന്നെ വിളിക്കാ’
‘ഇങ്ങോട്ട് വിളിക്കണ്ട.എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ അങ്ങോട്ട് വിളിച്ചോളാ..’
ഫോൺ വെക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു സന്തോഷം.
ഇങ്ങനെ സ്നേഹിക്കുന്ന ഒരു ഇക്കാന്റെ പെങ്ങളായതിൽ അഭിമാനം തോന്നുന്നു.
അപ്പോളാണ് വീണ്ടും അപ്പുറത്തിരിക്കുന്ന ആ ചെറുപ്പക്കാരനിലേക്ക് എന്റെ ശ്രദ്ധ പോയത്..
അയാൾ ധരിച്ചിരിക്കുന്ന ഡ്രസ്സ് ഒക്കെ എന്തോ ഒരുപാട് പഴക്കം തോന്നിക്കുന്നപോലെ.അതിന്റെ ഒരു സ്മെൽ ചെറുതായി ഫീൽ ചെയ്യുന്നുണ്ട്.
മാത്രമല്ല പാന്റ് ചെറുതായി കീറിയിട്ടുണ്ട്.
ഞാൻ അയാളെ ശ്രദ്ധിച്ചു നോക്കി.
എണ്ണമയമില്ലാത്ത മുടിയൊക്കെ
ഒരുപാട് വളർന്നിരിക്കുന്നു.
പോരാത്തതിന് കട്ട താടിയും.
പക്ഷേ അതൊന്നും അയാളെ ഒരു വികൃതനാക്കുന്നില്ല.
വെളുത്ത മുഖത്തിന് ആ കട്ടത്താടി നല്ലോണം യോചിക്കുന്നുണ്ട്.
എങ്കിലും ആവുന്നതിലുമപ്പുറം മിനുങ്ങി നടക്കുന്ന ഇപ്പോഴത്തെ ചെറുപ്പക്കാർക്കിടയിലും ഇങ്ങനത്തെ ആളുകൾ ഉണ്ടല്ലോ എന്ന് തോന്നിപ്പോയി.
ഞാൻ അയാളെ ഇടംകണ്ണിട്ട് ശ്രദ്ധിക്കാൻ തുടങ്ങി.ഒഒരുതരം ഭയം എന്നെ പിടികൂടുന്നു.
ഒരുപക്ഷേ അയാൾ ഒരു മലയാളി ആയിരിക്കുമോ,
അതുമല്ലെങ്കിൽ അയാൾ ഒരു ഭ്രാന്തൻ ആയിരിക്കുമോ..
അങ്ങനെയെങ്കിൽ ഇവിടെ ഇരുന്നാൽ ശരിയാവില്ല.
അങ്ങനെ ഒരു ചിന്ത വന്നതോടുകൂടി ആകെ വിറക്കാൻ തുടങ്ങി.
പരമാവധി അയാളിൽ നിന്നും വിട്ട് ഞാൻ ഇരുന്നു.
ആകെ ടെൻഷനടിച്ച് ഓരോ ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് അയാൾ എന്റെ ബാഗിന് മുകളിൽ മുട്ടുന്നത്..
ഞാൻ ശരിക്കും ഞെട്ടിപ്പോയി.
‘Hello…
നിങ്ങളുടെ കയ്യിൽ ചാർജർ ഉണ്ടോ…?’
വളരെ നോർമലായുള്ള അയാളുടെ സംസാരവും പുഞ്ചിരിച്ചുകൊണ്ടുള്ള മുഖവും എന്നെ അതിശയപ്പെടുത്തി..
‘ഉണ്ട്.പക്ഷെ ഐഫോണാണ്.വേറെ ഫോണിനൊന്നും സ്യൂട്ടാവൂല..’
‘നിങ്ങളുടെ മൊബൈൽ കണ്ടത് കൊണ്ടാ ഞാൻ ചോദിച്ചത്.
എന്റെ കയ്യിലും ഐഫോണാണ്.
എനിക്കൊരു call ചെയ്യാനാണ്.വിരോധമില്ലെങ്കിൽ ഒന്ന് തരീ..’
പോക്കറ്റിൽ നിന്നും ഒരു 5S എടുത്തുകൊണ്ടാണ് അയാൾ അത് പറഞ്ഞത്.
ഞാൻ ചിന്തിച്ചതിനൊക്കെ മറുപടി എനിക്ക് കിട്ടുകയായിരുന്നു.
ഉടനെ ഞാൻ ഒരു മടിയും കൂടാതെ ചാർജർ എടുത്തുകൊടുത്തു.
‘Thanks…’
വളരെ കെയറിങ്ങോടെ അയാൾ അടുത്തുള്ള പ്ലഗ്ഗിൽ അത് കുത്തിയത്തിന് ശേഷം വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
അപ്പോളാണ് ഞാൻ അയാളെ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയത്.
കയ്യിൽ കെട്ടിയ Hublot വാച്ചിലും ARMANI യുടെ ഷർട്ടിലും
എന്തിന്, കാലിൽ ചവിട്ടിയ Caterpillar ന്റെ ഷൂസിൽ വരെ എന്റെ ശ്രദ്ധ പടർന്നു.
ആൾ അത്യാവശ്യം റിച്ച് ആണെന്ന് മനസ്സിലായി.
പക്ഷെ ആ കീറിയ പാന്റ്,
പൊടിപിടിച്ച ഷൂസ്.
എന്റെ സംശയങ്ങൾ കൂടിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് അയാൾ എന്റെ മുഖത്തേക്ക് നോക്കിയത്.
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അയാൾ ഒന്ന് പുഞ്ചിരിച്ചു.
എന്നാൽ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
എന്റെ ക്ഷമ നശിക്കുകയായിരുന്നു.
അയാളെ ഒന്ന് പരിചയപ്പെടണമെന്ന് തോന്നി.
എന്ത് ധൈര്യത്തിലാണെന്നറിയില്ല ഞാൻ അയാളെ തോണ്ടിയത്.
‘നിങ്ങൾ എങ്ങോട്ടാ…?’
*’ബാംഗ്ലൂർ…’*
‘എവിടുന്നാ വരുന്നത്…?’
‘തൃശ്ശൂർ..’
അതും പറഞ്ഞയാൾ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
‘മ്ം….
തൃശൂരിലാണോ വീട്..?’
‘അല്ല..വയനാട്…’
‘അപ്പൊ തൃശ്ശൂർ ജോലിയായിരിക്കും ല്ലേ...’
‘അല്ല..അവിടെയായിരുന്നു കുറച്ച് നാൾ.’
‘തൃശ്ശൂർ എവിടെയാ…’
‘തനിക്ക് അവിടെ എല്ലാ സ്ഥലവും അറിയോ..’
‘ഏയ് അങ്ങനല്ല..ഷൊർണ്ണൂർ എന്റെ റിലേറ്റീവ്‌സ് ഉണ്ട്.അപ്പൊ അവിടെ വരുമ്പോ കുറെ കറങ്ങാറുണ്ട്.അതാണ് ചോദിച്ചത്.
ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട…’
പിന്നീട് ഒന്നും ചോദിക്കാൻ തോന്നിയില്ല.
അയാൾ പിന്നീട് ഒന്നും മിണ്ടിയില്ല.
പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു.
ഞാൻ കണ്ടിടത്തോളം സാധാരണ ഒരു പെണ്കുട്ടി ഒരാണിനോട് ഹെഡ് ചെയ്ത് സംസാരിച്ചാൽ പിന്നെ അവളെ കുറിച്ച് അറിയാനായിരിക്കും അയാൾ ശ്രമിക്കുക.
But, ഇയാൾ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുന്നു.
ഒരക്ഷരം പോലും അയാൾ എന്നോട് തിരിച്ച് ചോദിച്ചില്ല.
‘തൃശ്ശൂരിൽ എന്തായിരുന്നു പരിപാടി.
അതെങ്കിലും അറിഞ്ഞാൽ ഒരു സമാധാനമായിരുന്നു..’
‘ഹ്ം…’
അയാൾ പരിഹാസമെന്നോണം വീണ്ടും ഒന്ന് പുഞ്ചിരിച്ചു.
‘താൻ വറീഡ് അവണ്ട..
ഭയപ്പെടില്ലെങ്കിൽ,
മറിച്ച് എന്നോടൊന്നും ചോതിക്കില്ലെങ്കിൽ ഞാൻ പറയാം…’
‘മ്ം പറയ്…..’
‘ഇന്നലെ വരെ ഞാൻ ഒരു ക്രിമിനൽ ആയിരുന്നു. ഒരു സുപ്രധാന സാഹചര്യത്തിൽ ചെയ്തുപോയ തെറ്റിന് കുറച്ച് നാളായി തടവിലായിരുന്നു.
വിയൂർ central jailൽ…….’
എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടാൻ തുടങ്ങി.
ആകെ ഒരുതരം മരവിപ്പ്.
ഞാൻ അവിടെ നിന്നും എണീറ്റു.
*_തുടരും..._*
*Please notify your feedbacks...*
*BANGALORE*
*PASSENGER...🚎*
*✍🏼MOHAMMED SALIH*
_ഒരു സുഹൃത്തിന്റെ അഭിപ്രായം മാനിച്ച് decorations എടുത്തുകളഞ്ഞിട്ടുണ്ട്_
_reeders ക്ഷമിക്കുക.._
*🄿🄰🅁🅃-03*
എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടാൻ തുടങ്ങി.
ആകെ ഒരുതരം മരവിപ്പ്.
ഞാൻ അവിടെ നിന്നും എണീറ്റു.
പെട്ടെന്ന് എണീറ്റ് നിന്നതാവാം എല്ലാരും എന്നെ തന്നെ നോക്കുന്നു.
അതിൽ ചിലർ എന്നെ മാത്രമല്ല നോക്കുന്നത്.അയാളെയും നോക്കുന്നുണ്ട്.
ഞാൻ വീണ്ടും അവിടെ തന്നെ ഇരുന്നു.
പരമാവധി അകലം അയാളിൽ നിന്നും പാലിച്ചിരുന്നു.
'പേടിക്കണ്ട.നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല.
നിങ്ങളെ എന്നല്ല ഒരാളെയും ഉപദ്രവിക്കാൻ ഞാൻ പഠിച്ചിട്ടില്ല.'
അതും പറഞ്ഞ് അയാൾ വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് നീങ്ങി.
പക്ഷേ അയാളുടെ കണ്ണിൽ വെള്ളം തളംകെട്ടിയിരുന്നു.
അതുമറക്കാനെന്നോണം അയാൾ ഒന്ന് മുകളിലേക്ക് നോക്കി.
‘നിങ്ങളാരാ എന്തിനാ നിങ്ങൾ ജയിലിൽ പോയത്…’
അപ്പോൾ എന്റെ വായിൽ വന്നത് ആ ചോദ്യമായിരുന്നു.
‘നമ്മൾ തമ്മിൽ അറിയുക പോലും ഇല്ല.പിന്നെന്തിന് എന്റെ കഥകൾ കേട്ട് നിങ്ങൾ വെറുതെ കണ്ണ് നിറക്കണം.
എന്നെ അപേക്ഷിച്ചിടത്തോളം ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അയാൾ ചോദിച്ചത്..
സംഭവം ശരിയാണ്.ഞാൻ എന്തിന് അയാളെ കുറിച്ചറിയാൻ പോണം.
പക്ഷേ, അയാൾ പറയുന്ന ഓരോ വാക്കും അയാളുടെ past നെ കുറിച്ചറിയാനുള്ള ആവേശം എന്നിൽ കൂട്ടുകയായിരുന്നു.
‘നിങ്ങളുടെ പേരെന്താ…’
‘നിർബന്ധമാണെങ്കിൽ ഞാൻ പറയാം.ഞാൻ വസീം..
താൻ എന്നെ കുറിച്ച് അറിഞ്ഞേ തീരൂ എന്ന തീരുമാനത്തിലാണ് അല്ലേ…
തന്റെ ഫോൺ ഒന്ന് താ..’
ഞാൻ lock open ചെയ്ത് അയാൾക് എന്റെ മൊബൈൽ കൊടുത്തു.
‘ഇതിൽ ഡാറ്റയുണ്ടോ…?’
‘ഉണ്ട്..’
ഞാൻ ആകാംക്ഷയോടെ നോക്കിനിൽക്കുമ്പോൾ അയാൾ ഗൂഗിളിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുകയായിരുന്നു.
ഒരു പേജ് ഓപ്പൺ ചെയ്തിട്ട് അയാൾ എനിക്ക് നേരെ ഫോൺ നീട്ടി.
‘ഇതിൽ ഉണ്ട് ഞാൻ ചെയ്ത കുറ്റകൃത്യം എന്താണെന്നുള്ളത്.
അതാണല്ലോ നിങ്ങൾക്കിപ്പോ അറിയേണ്ടത്..
നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം അതല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം.
എന്തായാലും എനിക്ക് നഷ്ട്ടപ്പെട്ടതൊന്നും തിരികെ കിട്ടാൻ പോകുന്നില്ല...’
ഞാൻ അത് വായിച്ചു നോക്കി.
ഇംഗ്ലീഷിലുള്ള ഏതോ ഒരു പത്രത്തിന്റെ കട്ടിങ് ആണ്.
ഹെഡിങ് കണ്ടതും ഞാൻ അയാളെ ഒന്ന് നോക്കി.
ഹൃദയത്തെ തന്നെ തച്ചുതകർക്കാൻ ശേഷിയുണ്ടായിരുന്നു ആ ഹെഡിങിന്.അയാളുടെ ആ പുഞ്ചിരി ഒന്ന് മാത്രമാണ് എന്നെ അയാളെ കുറിച്ചറിയാൻ ഇത്രമാത്രം ആകർഷിച്ചത്.
പക്ഷേ….
‘ഒരു മഞ്ഞപത്രക്കാരൻ എഴുതിയ വരികളിൽ ഒതുങ്ങുന്നതല്ല നിങ്ങളുടെ ഈ ജീവിതം എന്നുള്ളത് നിങ്ങളുടെ ഈ മുഖം പറയുന്നുണ്ട്.
എനിക്കറിയണം എല്ലാം….’
അത് കേട്ടതും അയാൾ വീണ്ടും ഒന്ന് പുഞ്ചിരിച്ചു.
‘ആരാ ഈ ആമിറ..’
ഒഴിഞ്ഞുമാറാനുള്ള ചെറിയൊരു ഗ്യാപ് പോലും ഞാൻ അയാൾക്ക് കൊടുത്തില്ല.
*ആമിറ...*
ആമിറയെ പറ്റി അറിയുന്നതിന് മുൻപ് താൻ എന്നെ പറ്റി അറിയണം.
അല്ലെങ്കിൽ ഒരുപക്ഷേ എന്നിലെ തന്റെ കാഴ്ചപ്പാടുകൾ എല്ലാം മാറും.’
‘എന്നാൽ പറയീ..
അതല്ലേ ഞാൻ ഇത്രനേരം ഇങ്ങളോട് ചോദിച്ചോണ്ടിരുന്നത്..’
‘തനിക് മറ്റുള്ളവരുടെ കഥ കേൾക്കുന്നത് ഒരുപാട് ഇഷ്ട്ടമുള്ള കാര്യമാണ് ല്ലേ..’
‘ഇങ്ങള് പറഞ്ഞത് സത്യാ.
ഞമ്മക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യാ മറ്റുള്ളോരെ സങ്കടം കേൾക്കാനും
പറ്റിയാൽ അവരെ ഒന്ന് സമാധാനിപ്പിക്കാനും ഒക്കെ..’
‘എന്റെ ഉള്ളിൽ കത്തിക്കൊണ്ടിരിക്കുന്ന തീ അണക്കാനുള്ള ശക്തിയൊന്നും നിങ്ങളുടെ ആശ്വാസ വാക്കുകൾക്ക് ഉണ്ടാവില്ല.’
‘ഇങ്ങള് കമന്ററി നിർത്തീട്ട് കഥ പറയീ ന്ന്.’
‘ഹ്ം..പറയാം.’
‘ഭൂരിഭാഗം ചെക്കന്മാരെയും പോലെ തന്നെ ഡിഗ്രിയും കഴിഞ്ഞ് ഉപ്പാന്റെ കയ്യിന്ന് കിട്ടുന്ന പോക്കറ്റ് മണിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന കാലം…
ഒരു ദിവസം മഗ്‌രിബ് കഴിഞ്ഞ് ഞാൻ വീട്ടിൽ ചെന്നപ്പോൾ ഉമ്മ ഒരേ കരച്ചിലാണ്.’
‘ഇങ്ങളെന്തിനാ ഉമ്മച്ചീ കരയുന്നത്..’
‘വസീ എനക്ക് എങ്ങനെയെങ്കിലും ബാംഗ്ലൂർ എത്തണം.’
‘ഇങ്ങള് കരച്ചിൽ നിർത്തീട്ട് കാര്യം പറയീ..’
‘മോനെ ഉപ്പ….
ഇന്ന് അസറിന് പള്ളീൽ കുഴഞ്ഞ് വീണിട്ട് ആരൊക്കെയോ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടോയിന് പോലും.
ഇപ്പൊ കുഴപ്പൊന്നുയില്ലാന്നും പറഞ്ഞ് കുഞ്ഞിപ്പാക്ക വിളിച്ചിന്.’
എന്റെ പൊന്നുപ്പ.
ഇത്തയുടെ കല്യാണവും കഴിഞ്ഞ് പോയിട്ട് ഇത് ഒരു മാസം തികഞ്ഞിട്ടില്ല.
അവിടെ രണ്ട് സൂപ്പർമാർക്കറ്റ് ഉണ്ട്.
പന്ത്രണ്ടു കൊല്ലത്തോളമായി അവിടെ തന്നെയാണ്.
ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞതാണ്.
ഞാൻ അവിടെ ചെന്ന് നിന്നോളാമെന്ന്.
പക്ഷേ ഒറ്റ മോനായത് കൊണ്ട് വീട്ടിൽ ആള് വേണന്നും പറഞ്ഞ് ഉപ്പ
ആ സംസാരം അവിടെ സ്റ്റോപ് ചെയ്യും.
കോഴിക്കോട് എയർപോർട്ടിൽ എത്താൻ ആണെങ്കിൽ ഒരു മൂന്നര മണിക്കൂറെങ്കിലും പിടിക്കും..ഉള്ളിൽ കയറിയാൽ പിന്നെ ബാക്കി വേറെയും..
ഇപ്പൊ ഒന്ന് കത്തിച്ചാൽ
ഒരു ആറ് മണിക്കൂർ കൊണ്ട് ബാംഗ്ലൂരിൽ എത്തും.
പെങ്ങമ്മാരെ രണ്ടാളെയും വിവരം അറിയിച്ചിട്ടില്ല.ഒരാൾ കെട്ടിയോന്റൊപ്പം ഒമാനിലാണ്.
ഇപ്പൊ കല്യാണം കഴിഞ്ഞത് മലപ്പുറത്തും.
അവസാനം വണ്ടി കൊണ്ട് തന്നെ പോകാമെന്ന് ഉറപ്പിച്ചു.
അങ്ങനെ XUV ബാംഗ്ലൂർ ബൊമ്മനഹള്ളി ലക്ഷ്യമാക്കി കുതിച്ചു..
ഉമ്മച്ചിയാണെങ്കിൽ പൂരം കരച്ചില്.
മീറ്ററിലേക്ക് ഒരു പ്രാവശ്യം നോക്കിയപ്പോൾ 110km സ്‌പീഡ്.
രാത്രി ആയത് കൊണ്ട് തന്നെ അധികം വണ്ടികളൊന്നും ഇല്ല.
ഇരുട്ട് നിറഞ്ഞ ഫോറസ്റ്റിലൂടെ പോകുമ്പോൾ ആകെ ഒരു തരം ഭീതി.
ഉമ്മച്ചിയുടെ കരച്ചിൽ കൂടിയായപ്പോൾ ഒരുതരം അസ്വസ്ഥത പിടികൂടുന്ന പോലെ.
കുടകിലെ ശ്രീമംഗലം ടൗൺ കഴിഞ്ഞതും പെട്ടെന്നാണ് ഒരാൾ റോഡിന് നടുവിൽ നിൽക്കുന്നത് കണ്ടത്.
സൈഡിലായി പാർക്കിങ് ലൈറ്റും ഇട്ടുകൊണ്ട് ഒരു വെളുത്ത മാരുതി കാറും ഉണ്ട്..
മിന്നി മിന്നി കളിക്കുന്ന സ്ട്രീറ്റ്
ലൈറ്റിൽ അയാൾ രണ്ടും കയ്യും ഉയർത്തി കാണിക്കുന്നു.
ഞാൻ വണ്ടി നിർത്തി..
പക്ഷേ പുറത്തിറങ്ങിയില്ല.
എന്നും പ്രശ്നങ്ങൾ മാത്രം നടക്കുന്ന ഏരിയ ആണ്.
അസിസിഡന്റ് ഉണ്ടാക്കി ആളുകളെ കവർച്ച നടത്തുക,ഭീഷണിപ്പെടുത്തി പണവും പണ്ടവും തട്ടിപ്പറിക്കുക.
ഇങ്ങനെ ഉള്ള വാർത്തകൾ എന്നും പതിവാണ് ഈ ഏരിയയിൽ.
പിന്നെ ആകെ ഉള്ളൊരു സമാധാനം ഉമ്മാക്ക് കന്നഡ അറിയുമെന്നുള്ളത് മാത്രമാണ്.
ഉമ്മയുടെ വീട് കർണാടകയുടെയും വയനാടിന്റെയും ബോർഡറിലാണ്.
‘ഉമ്മച്ചീ മുന്നിൽ ഒരാള്…’
‘മോനൊരു കാര്യം ചെയ്യ്...
അയാൾ ഏത് സൈഡിലേക്ക് വന്നാലും കാര്യാക്കണ്ട.മുന്നോട്ട് വണ്ടി എടുത്തോ.’
അയാൾ എന്റെ അടുത്തേക്ക് വന്നതും ഞാൻ വണ്ടി പെട്ടെന്ന് മുന്നോട്ട് എടുത്തു.
‘എന്തിനായാലും നമ്മളെക്കാളും വലിയ അവശ്യക്കാരനല്ല അയാൾ…’
ഉമ്മച്ചി അത് പറയുമ്പോൾ ഞാൻ സെൻട്രൽ മിററിലേക്കൊന്ന് നോക്കി.
ഞാൻ കണ്ട കാഴ്ച കണ്ണ് നിറയിക്കുന്നതയിരുന്നു.
ഞാൻ വണ്ടി നിർത്തി.
‘എന്തിനാ വസീ വണ്ടി നിർത്തിയത്.’
‘ഉമ്മച്ചീ നമുക്കൊന്ന് പുറകിലേക്ക് പോണം..’
‘ഞാൻ പറയുന്നത് കേൾക്ക് ഇയ്യ് മുൻപോട്ട് വണ്ടി എടുക്ക്..’
‘ഇങ്ങള് ഒന്ന് പുറകോട്ട് നോക്ക് ഉമ്മച്ചീ…’
*_തുടരും..._*
_ഈ പാർട്ടിൽ ഈ കഥയുടെ പ്രധാനപ്പെട്ട ഭാഗം ഒരു പേപ്പർ കട്ടിങ്ങിന്റെ രൂപത്തിൽ ഞാൻ മറച്ചുവെച്ചിട്ടുണ്ട്.മറന്നതല്ല.മനപ്പൂർവം മറച്ചതാണ്.._
_തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ക്ഷമിക്കുക._
_അഭിപ്രായങ്ങൾ എന്ത് തന്നെയായാലും അറിയിക്കാൻ മറക്കരുത്._
_കാരണം,ഞാൻ എന്റെ കഥ വായിക്കുന്നത് നിങ്ങളുടെ കണ്ണുകളിലൂടെയാണ്._
_വളരെ കുറഞ്ഞുപോയി എന്നെനിക്കറിയാം..നല്ലൊരു ഭാഗവുമായി വരാം..കാത്തിരിക്കുന്ന വിശ്വാസത്തോടെ.._
mohammed salih
*🔻BANGALORE*
*🔺PASSENGER*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺✍🏼MOHAMMED SALIH*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺+971561200375*
*🔻+971521713291*
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
കാലത്തിനൊപ്പം അധഃപതിച്ചുപോയ ചില കാട്ടാള രൂപങ്ങളുടെ ഇടയിലേക്കാണ് നമ്മൾ ഉറ്റുനോക്കുന്നത്.
അസംഭവ്യമായി ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല.
പ്രിയ വായനക്കാരോട്,
ഈ കഥ വായിച്ചു തീരുമ്പോഴേക്കും നാഥൻ നിങ്ങളുടെ കണ്ണിനെ ഈറനണിയിപ്പിക്കാതിരിക്കട്ടെ….
_________________________________
(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും
തികച്ചും സങ്കല്പികം മാത്രമാണ്.
ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി ഈ
കഥയിലെ പ്രതീകങ്ങൾക് സാമ്യം
തോന്നുന്നുവെങ്കിൽ അത് തികച്ചും
യാദൃശ്ചികം മാത്രമാണ്.)
_________________________________
*🄿🄰🅁🅃-01*
ഞങ്ങൾ തലശ്ശേരിക്കാരെ സംബന്ധിച്ചിടത്തോളം ഓരോ പരിപാടിയും എത്രത്തോളം ഭംഗിയാക്കണമെന്നാണ്
ഞങ്ങൾ ആലോചിക്കുക.
അതിപ്പോ പെരുന്നാളായാലും കല്യാണമായാലും എന്ത് ചടങ്ങാണെങ്കിലും മറ്റുള്ളവരിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാക്കാൻ കഴിയുമോ അതിന് വേണ്ടി അത്രത്തോളം പരിശ്രമിക്കുകയും ചെയ്യും.
ഇൗ മഹിമ പറയ്ന്ന എന്റെ പേരും കൂടി പറയണല്ലോ..
എന്റെ പേര് അജി.
അജി ജാസ്മിൻ.
എല്ലാരും പറയും നമ്മൾ ഒരു ജാഡയില്ലാത്ത പെണ്ണാണെന്ന്.സത്യവും അതാണ്.അത് നിങ്ങൾ പുറകെ മനസ്സിലാക്കികോളും.
അങ്ങനെ ഈ വലിയ പെരുന്നാക്ക് ഒന്ന് കളറാക്കാൻ ഞാനും ന്റെ കസിൻ സനുവും ചേർന്ന് ചില തീരുമാനങ്ങൾ എടുത്തു..
ഉച്ച കഴിഞ്ഞ് ഇക്കാക്കാന്റെ RX100 ഉം എടുത്ത് ഒന്ന് കറങ്ങുക.
ഇതായിരുന്നു പ്ലാൻ.
അവളെക്കാൾ നിർബന്ധം എനിക്കായിരുന്നു.
ഇക്കാക്കയാണെന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്.
ഉച്ച കഴിഞ്ഞതും നല്ല ആവേശത്തോടെയാണ് ഇറങ്ങിയത്.ഫ്രണ്ട്സിന്റെ വീട്ടിൽ ഒക്കെ പോയി തിരിച്ചു
വീട്ടിലേക്ക് മടങ്ങി.
പോസ്റ്റ് അടിച്ചിരിക്കുന്ന ചെക്കൻമാരൊക്കെ ഞങ്ങളെ തന്നെ നോക്കുന്നു.
നമ്മൾ ജാഡ ഇല്ലാത്ത മോളായത് കൊണ്ട് ഒട്ടും കുറച്ചില്ല.
കത്തിച്ചു വിട്ടു.
ടൗണിൽ നിന്ന് ലോട്ടസ് റോഡിലേക്ക് കയറിയതും നിർത്തിയിട്ട ഒരു ബസ്സിനെ ഓവർടേക്ക് ചെയ്ത് ഒരു സ്വിഫ്റ്റ് കാർ വരുന്നുണ്ടായിരുന്നു.
പരമാവധി സൈഡ് കൊടുത്തിട്ടും ഞങ്ങളുടെ നേരെ വരുന്നത് പോലെ.
വണ്ടി റോഡ് സൈഡിലേക്ക് ഇറക്കി..
ചാടിയത് ചരലിലും.
വെപ്രാളത്തിൽ പിടിച്ചത് മുമ്പിലെ ബ്രേക്ക് ആയിരുന്നു.
പിന്നത്തെ കഥ പറയണ്ടല്ലോ.
വീണു.നല്ല അസ്സൽ വീഴ്ച.
അപ്പുറത്തെ സൈഡിലെ ഷോപ്പിന് മുന്നിൽ നിന്ന ചെക്കന്മാരൊക്കെ പൂരം ചിരി.
‘വേണ്ടാത്ത പണിക്ക് പോകാൻ നിക്കണോ…’
അതിലൊരുത്തന്റെ ഒലക്കമ്മത്തെ ആക്കിയുള്ളൊരു ചോദ്യവും.
മൊത്തത്തിൽ പറഞ്ഞാൽ ആകെ ഹലാക്കും അവിലുംകഞ്ഞിയും ആയി.
എണീക്കാൻ ശ്രമിച്ചപ്പോ വീണ്ടും അവിടെ തന്നെ വീണു.
കാലിനെന്തോ പറ്റിയെന്ന് തോന്നുന്നു.
പെട്ടെന്ന് എന്നെ രണ്ടുപേർ ചേർന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു.
അടുത്തുള്ള ഒരു കടയുടെ തിണ്ണയിൽ കൊണ്ടുപോയി ഇരുത്തി.
അപ്പോഴാണ് ഞാൻ അവരുടെ മുഖത്തേക്ക് നോക്കുന്നത്.
ഒന്ന് സനുവും മറ്റേത് ഇക്കാന്റെ കൂട്ടുകാരൻ റമീസും..
സനുവിന് ഒന്നും പറ്റിയിട്ടില്ല.
ഞാൻ അവളുടെ മുഖത്തേക്ക് അൽഭുതത്തോടെ നോക്കി…
‘എന്നെ നോക്കണ്ട.എനക്ക് നിന്റെ പോക്ക് കണ്ടപ്പോ തന്നെ തോന്നീന് ഇതെന്തോ എടങ്ങാറിനുള്ള പോക്കാ ന്ന്.അതാ ഞാൻ ചാടിയത്.’
‘കാലിന് നല്ല മുറിവാണല്ലോ…!’
റമീസാണ്.
അപ്പഴാണ് ഞാനും കാലിലേക്ക് നോക്കുന്നത്.
ജീൻ കീറി മുട്ടിലെ തോല് കുറെ പോയി..
കണ്ടപ്പോ തന്നെ പേടിയായി.
‘വാ ഞാൻ കൊണ്ടുപോയി വിട്ടുതരാ.
ബൈക്ക് പിന്നെ വന്നെടുക്കാ.'
‘അത് വേണ്ടപ്പാ.ഞങ്ങൾ പൊയ്ക്കോളാ.’
‘പാത്തുമ്മാ അന്റെ കാൽ നല്ലോണം മുറിഞ്ഞിന്.
ഇനിയും പോയി വീഴാനാ..?
അല്ലെങ്കിൽ വേണ്ട.
റിയാസേ ഒന്നിങ്ങ് വാ…’
അവിടെ ഞങ്ങളെ നോക്കി ചിരിച്ചവരിൽ ഒരുത്തൻ അടുത്തേക്ക് വന്നു.
‘നീ ഈ ബൈക്കും എടുത്ത് എന്റെ വണ്ടിക്ക് പുറകെ വാ..’
അങ്ങനെ ഞാനും സനുവും റമീസിന്റെ കാറിൽ കയറി.
അവൻ ആദ്യേ ഇക്കാക്കാന്റെ കൂടെ വീട്ടിൽ വരാറുള്ളതാണ്.
ഇനി ഇപ്പൊ വീട്ടിൽ എത്തിയാൽ എന്ത് പറയോ എന്തോ.
‘റമീസേ..
ഞങ്ങളെ വേറൊരു വണ്ടി തട്ടിയതാ ന്ന് പറഞ്ഞാ മതീ ട്ടോ പൊരക്ക്...’
അതുകേട്ടതും അവൻ ആക്കി ഒരു ചിരി.
അവൻ അത് സമ്മതിച്ചെങ്കിലും മനസ്സിൽ വല്ലാത്തൊരു ടെൻഷൻ.
വീടിന്റെ ഗേറ്റ് എത്തിയതും ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ.
ഉമ്മയും ഉപ്പയും മുമ്പിൽ തന്നെയുണ്ട്.
റമീസ് ഡോർ തുറന്നുതരാൻ വന്നപ്പോഴേക്കും ഞാൻ പുറത്തിറങ്ങിയിരുന്നു.
സനു വന്ന് കൈ പിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യും തട്ടിമാറ്റി ഞാൻ ഉള്ളിലേക്ക് കയറി.
എല്ലാരോടും ഭയങ്കര ദേഷ്യം.
അതെന്റെ ചോരയിലേ ഉള്ളതാണ്.
സംഭവങ്ങളൊക്കെ അറിഞ്ഞപ്പോൾ ഉമ്മാന്റെ വായിൽ ഉള്ളത് മുഴുവൻ കേട്ടു.
രണ്ട് ആഴ്ചയെടുത്തു മുറി ഒക്കെ ഒന്ന് ഉണങ്ങാൻ..
നീണ്ട ഒരു അവധിക്ക് ശേഷം ഇന്ന് വീണ്ടും കോളേജിലേക്ക്
തിരിക്കുകയാണ്..
എല്ലാവരെയും പോലെ തന്നെ ഭയങ്കര ആവേശമായിരുന്നു പുറത്ത് പോയി
പഠിക്കാൻ.
ഒന്നും മിണ്ടാതെ ഉപ്പ കൊണ്ടുപോയി മൈസൂരിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തപ്പോഴാണ് ഒന്നും വേണ്ടില്ലായിരുന്നൂന്ന് തോന്നി തുടങ്ങിയത്.
മറ്റൊന്നും അല്ല.
വീട്ടിൽ നിന്ന് പൊട്ടി തെറിച്ച് നടക്കുന്നതിന്റെ സുഖം, അത് ഒന്ന് വേറെ തന്നെയാ..
‘അജീ…..
ഇയ്യ് ഇറങ്ങുന്നുണ്ടോ…..’
ഇക്കാക്കയാണ്.ഇജാസ്.
കഴിഞ്ഞ പ്രാവശ്യം അവൻ കോഴിക്കോട് കൊണ്ടുപോയി ബസ് കയറ്റി വിടുകയാണ് ചെയ്തത്.
അതിൽ ഇന്നൊരു ചെറിയ മാറ്റം ഉണ്ട്..
ആ കോളേജിൽ എനിക്ക് ആകെയുള്ള ഒരു ഫ്രണ്ട് കൂടെയുണ്ട് എന്നോടൊപ്പം…
പേര് ഫാസില.
ഒരു കോഴിക്കോടൻ മൊഞ്ചത്തി കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇന്നും എന്നെ കൊണ്ടുവിടാൻ വരികയാണ്…
‘ഒന്ന് സബൂറാക്ക് ഇബ്‌ലീസേ.ഞാൻ ഇതാ വരുന്ന്…’
കെട്ടും ഭാണ്ഡവുമൊക്കെയായി ഇറങ്ങി.
‘ഉമ്മാ.. ഉപ്പാ.. അസ്സലാമു അലൈകും.
ഞാൻ പോയിട്ട് വരുന്ന്…’
‘വ അലൈക്കുമുസ്സലാം...’
‘ഇങ്ങളെ കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും കണ്ടാൽ വിചാരിക്കും ഓള് അധ്യയിട്ടാ വീട് വിട്ട് പൊറത്ത് പോണേ ന്ന്..’
‘നീ പോടാ…
രാത്രി കെടന്നുറങ്ങാൻ മാത്രം പൊരക്ക് വരുന്ന നിനക്ക് ഇതൊന്നും മനസ്സിലാവൂല.’
ഉമ്മാന്റെ ചുംബനവും വാങ്ങി തിരിഞ്ഞ് നടന്നപ്പോൾ എന്താണെന്നറിയില്ല കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു..
തിരിഞ്ഞ് നോക്കിയില്ല.
നേരെ വണ്ടിയിൽ പോയി കയറി.
പുറകെ ഇക്കാക്കയും..
കോളേജിൽ ചേർന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു ലീവ് കിട്ടുന്നത്..
അടുപ്പിച്ച് കുറെ ദിവസം വീട്ടിൽ നിന്നിട്ട് ഇപ്പൊ പോകാൻ ഇറങ്ങിയപ്പോ ഒരുതരം മടി പിടികൂടുന്നപോലെ.
ഉറങ്ങിപ്പോയത് എപ്പോളാണെന്നറിയില്ല.
പിന്നെ ഇക്കാക്ക വന്ന് തട്ടിവിളിക്കുമ്പോളാണ്
കോഴിക്കോട് എത്തിയ വിവരം അറിയുന്നത്.
ഇനി നടക്കാവിൽ ചെന്ന് ഫാസിലയെയും കൂട്ടി വേണം
സ്റ്റാന്റിലേക്ക് പോകാൻ..
അവൾ സ്റ്റാന്റിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും ഇക്കാക്കയാണ് നിർബന്ധിച്ച് അങ്ങോട്ട് പോകാമെന്ന് പറഞ്ഞത്.
വൈകാതെ നടക്കാവിൽ എത്തി.
ഫാസിയെ കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം.
അവൾ ആളൊരു പഞ്ചപാവാണ്.
ആരോടും അധികം സംസാരിക്കില്ല..
ഞങ്ങളുടെ ബാച്ചിൽ കർണാടക സ്റ്റേറ്റിൽ
ഉള്ള കുട്ടികളാണ് കൂടുതലും.
അതുകൊണ്ട് തന്നെ കൂടുതലായി ഫ്രണ്ട്സൊന്നും ഞങ്ങൾക്കില്ല.
വിശേഷങ്ങൾ പങ്ക് വെച്ച് ബസ്റ്റാണ്ടിൽ എത്തിയത് അറിഞ്ഞില്ല.
ഇക്കാക്ക കൂടെയുള്ളത് കൊണ്ട് ഫാസി സൈലന്റ് ആണ്..
‘നിങ്ങൾ ഇവിടെ നിക്ക്..
ഞാൻ പോയി വണ്ടി പാർക്ക് ചെയ്തിട്ട് വരാം..’
‘വേണ്ട ഇക്കാ.
ഞങ്ങൾ പൊയ്ക്കോളാ.ഇങ്ങള് പോയ്‌ക്കൊളീ....’
‘മ്ം നോക്കി പോണേ…’
അതും പറഞ്ഞ് ഇക്ക എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ചുടുചുംബനവും നൽകിയപ്പോ ഞാനും കെട്ടിപ്പിടിച്ച് കരഞ്ഞു..
ഞങ്ങൾ തമ്മിൽ ഒരു ദിവസം പോലും മര്യാദക്ക് നിന്നിട്ടുണ്ടാവില്ല.എന്നും
അടിയായിരുന്നു.
പക്ഷെ ഞാൻ എന്ന് വെച്ചാൽ
ഇക്കാക്ക് ജീവനാണ്.
ഒരുപക്ഷേ ജീവനേക്കാളേറെ…
‘അജീ ആളുകളെല്ലാം നോക്കുന്നുണ്ട്.
ഇയ്യ് വാ….’
ഫാസി എന്റെ കയ്യിൽ പിടിച്ച് വലിച്ചു.
‘മോള് ചെല്ല്.
പോയിട്ടിപ്പൊ രണ്ട് മാസം ആവുന്നല്ലേ ഉള്ളൂ..ഇഷ്ടപ്പെടുന്നില്ലെങ്കിൽ വിളിച്ചോ ഞാൻ വന്ന് കൂട്ടിക്കോളാം…
ആ പിന്നേയ്..പാത്തുമ്മാ…..
ഇവളെ കൂടെ നടക്കുമ്പോ നോക്കിക്കോണേ….
ഇല്ലെങ്കിൽ ഇയ്യും ബെടക്കാവും..’
ഇക്ക കണ്ണിൽ നിന്ന് ചാടിയ കണ്ണീരിനെ മറക്കാൻ ശ്രമിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
‘നീ പോടാ തടിയാ…’
അത് പറഞ്ഞതും പെട്ടെന്നാണ് ഞങ്ങൾ അത് കേൾക്കുന്നത്..
*_തുടരും_*
Please notify your feedbacks...
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
*🔻BANGALORE*
*🔺PASSENGER*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺✍🏼MOHAMMED SALIH*
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
*🔺+971561200375*
*🔻+971521713291*
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
___________________________________
_ഒടുവിൽ പിണങ്ങി പറന്നുപോം പക്ഷിയോട്_
_അരുതെയെന്നോതുവാൻ മോഹം..._
_വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും_
_വെറുതേ മോഹിക്കുവാൻ മോഹം....._
___________________________________
*🄿🄰🅁🅃-02*
അത് പറഞ്ഞതും പെട്ടെന്നാണ് ഞങ്ങൾ അത് കേൾക്കുന്നത്..
ബാഗ്ലൂരിലേക്കുള്ള സ്ലീപ്പർക്കോച്ച് സ്റ്റാൻഡിൽ നിന്നും പുറപ്പെടാൻ തയ്യാറായിരിക്കുന്നു..
‘ഫാസീ നമ്മുടെ ബസ്..
ഇക്കാക്കാ ഞങ്ങൾ പോയി….’
അതും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.
ആവുന്നതിലും വേഗത്തിൽ പടികൾ ഓരോന്നായി ഓടിക്കയറി.
അകത്തെത്തിയപ്പോൾ ബസ് പുറപ്പെട്ടിരുന്നു.
ആവുന്ന വേഗത്തിൽ ഞങ്ങൾ പുറകെ ഓടി.
എന്നെക്കാൾ സ്റ്റാമിനയോടെയാണ് ഫാസി ഓടിയത്.
കാലിന് സുഗമില്ലാത്തത് കൊണ്ടായി പോയി.അല്ലെങ്കിൽ കാണിച്ചുകൊടുക്കാമായിരുന്നു എന്നൊരു കുശുമ്പ് ചിന്ത എന്റെ മനസ്സിലൂടെ ഓടി മറയാതിരുന്നില്ല.
പെട്ടെന്ന് അപ്രതീക്ഷിതമെന്നോണം ബസിലെ ഒരാൾ ഞങ്ങളെ കണ്ടു.
അപ്പോൾ തന്നെ ബസ് നിൽക്കുകയും ചെയ്തു.
അയാൾ വിളിച്ചു പറഞ്ഞതായിരിക്കണം.
ഞങ്ങൾ രണ്ടുപേരും പോയി ബസിൽ കയറി.ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കുന്നു.
ഞങ്ങളെന്തൊ വലിയ തെറ്റ് ചെയ്ത പോലെ..
ചുറ്റും നോക്കിയപ്പോൾ ഒരു സീറ്റൊഴിച്ച് ബാക്കി സീറ്റുകളൊക്കെ ഫുൾ ആണ്.
ഒഴിഞ്ഞുകിടക്കുന്നതാണെങ്കിൽ ഞങ്ങളെ കണ്ട ആളുടെ അടുത്തും..
‘അജീ നീ അവിടെ ഇരുന്നോ.
കാൽ സുഗല്ലാത്തതല്ലേ….’
ഫാസി അത് പറഞ്ഞപ്പോൾ പിന്നെ എനിക്കവിടെ ഇരിക്കാതെ രക്ഷ ഉണ്ടായിരുന്നില്ല.
But ഒരു പരിചയവുമില്ലാത്ത ഒരാണിന്റെ അടുത്ത് ആറ് മണിക്കൂറോളം ഇരിക്കുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു.
അപ്പോഴാണ് തൊട്ടുമുമ്പിൽ ഞങ്ങളോട് സഹതാപം തോന്നിയ ഒരു ചേച്ചി കുട്ടിയെ മടിയിൽ ഇരുത്തി ഫാസിക്കും ഒരു സീറ്റ് തരപ്പെടുത്തി കൊടുത്തത്..
ഇനി ഇപ്പൊ അവളോട് ഇവിടെ ഇരിക്കാൻ പറഞ്ഞാൽ അവൾ കേൾക്കുഓ..
ഏയ് വേണ്ട.
മോശമാണ്. എന്നെ ഇവിടെ ഇരുത്തി നിന്ന് യാത്ര ചെയ്യാൻ തീരുമാനിച്ച അവളുടെ നല്ല മനസ്സിനെ വഞ്ചിക്കലാവും അത്.
അങ്ങനെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.
അടുത്തിരുന്ന ആളെ ഇടംകണ്ണിട്ട് ഞാൻ ഒരിക്കൽ കൂടി നോക്കി..
അയാൾ എന്നുവിളിച്ചാൽ ചിലപ്പോ ഒരുപാട് പ്രായം കൂടിപ്പോവും.
എന്റെ ഇക്കാക്കയുടെ ഒക്കെ പ്രായമേ ഉണ്ടാവൂ.
മൂപ്പർ ഒരു ചെറു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്..
പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തത്.
ഇക്കാക്കയാണ്..
‘എന്തായി പാത്തുമ്മാ ബസ് കിട്ടിയോ…’
‘ആഹ്…
കിട്ടില്ലേനൂ..ഒരു അഞ്ച് സെക്കന്റ് കൂടെ ആടെ നിന്നിട്ടുണ്ടേൽ..’
‘ആഹ് സീറ്റ് കിട്ടിയല്ലോ. അത് തന്നെ സമാധാനം….’
‘ആഹ്... അതെങ്ങനെ മനസ്സിലാക്കി..?’
‘ഞാൻ ഇവിടെ തന്നെ ഇണ്ടെയ്ന്...
ഇറങ്ങിപ്പോവുമ്പോ ഞാൻ കണ്ടു.
ആ പിന്നേ…
വേറെ സീറ്റ് കിട്ടിയാൽ മാറി ഇരിക്കണേ.
ചെക്കന്മാരെ കൂടെയൊന്നും ഇരിക്കണ്ട.’
‘വേറെ സീറ്റൊന്നും കിട്ടിയില്ല…’
‘ആഹ്. എന്നാൽ ശെരി ഇൻഷാ അല്ലാഹ് ഞാൻ ഇടക്ക് വിളിക്കാ..’
‘മ്ം. ഇക്കാക്ക ഇപ്പൊ എവിടെയാ..’
‘ഞാൻ ബൈപ്പാസിലാ..ഇങ് പോന്ന്…’
‘ആ ഇക്കാക്ക നോക്കി പോണേ..
സ്പീഡിലൊന്നും പോണ്ട.
എനിക്ക് വന്നിട്ട് തല്ല് കൂടാനുള്ളതാ..’
‘മ്ം.. ശെരി.ഇനി അതിന്റെ പേരിൽ കണ്ണ് നിറക്കാൻ നിക്കണ്ട.
പിന്നെ നമ്മുടെ പാത്തുമ്മ എന്ത് പറയുന്ന്.’
‘ഏത് പാത്തുമ്മ.’
‘നിന്റെ കൂടെയുള്ള പാത്തുമ്മ..’
‘ഓഹ്. ഓള് മലയാളം തന്നെ.
ഇടക്കൊക്കെ ഇംഗ്ലീഷിൽ പറയുന്നതും കേട്ടിന്…
എന്തേയ് ഇഷ്ടായോ..?’
‘ഏയ്.അങ്ങനൊന്നൂല്ലപ്പാ..
വെറുതെ ചോദിച്ചതാ..’
‘ഒന്നൂല്ലല്ലോ.. എന്നാ ഇപ്പൊ മോൻ ഫോൺ വെച്ചോ.എന്നിട്ട് നേരെ നോക്കി വണ്ടി ഓടിക്ക്..’
‘ന്നാ ശെരിപ്പാ.
ഞമ്മള് വെച്ച്…ഞാൻ പിന്നെ വിളിക്കാ’
‘ഇങ്ങോട്ട് വിളിക്കണ്ട.എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ അങ്ങോട്ട് വിളിച്ചോളാ..’
ഫോൺ വെക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു സന്തോഷം.
ഇങ്ങനെ സ്നേഹിക്കുന്ന ഒരു ഇക്കാന്റെ പെങ്ങളായതിൽ അഭിമാനം തോന്നുന്നു.
അപ്പോളാണ് വീണ്ടും അപ്പുറത്തിരിക്കുന്ന ആ ചെറുപ്പക്കാരനിലേക്ക് എന്റെ ശ്രദ്ധ പോയത്..
അയാൾ ധരിച്ചിരിക്കുന്ന ഡ്രസ്സ് ഒക്കെ എന്തോ ഒരുപാട് പഴക്കം തോന്നിക്കുന്നപോലെ.അതിന്റെ ഒരു സ്മെൽ ചെറുതായി ഫീൽ ചെയ്യുന്നുണ്ട്.
മാത്രമല്ല പാന്റ് ചെറുതായി കീറിയിട്ടുണ്ട്.
ഞാൻ അയാളെ ശ്രദ്ധിച്ചു നോക്കി.
എണ്ണമയമില്ലാത്ത മുടിയൊക്കെ
ഒരുപാട് വളർന്നിരിക്കുന്നു.
പോരാത്തതിന് കട്ട താടിയും.
പക്ഷേ അതൊന്നും അയാളെ ഒരു വികൃതനാക്കുന്നില്ല.
വെളുത്ത മുഖത്തിന് ആ കട്ടത്താടി നല്ലോണം യോചിക്കുന്നുണ്ട്.
എങ്കിലും ആവുന്നതിലുമപ്പുറം മിനുങ്ങി നടക്കുന്ന ഇപ്പോഴത്തെ ചെറുപ്പക്കാർക്കിടയിലും ഇങ്ങനത്തെ ആളുകൾ ഉണ്ടല്ലോ എന്ന് തോന്നിപ്പോയി.
ഞാൻ അയാളെ ഇടംകണ്ണിട്ട് ശ്രദ്ധിക്കാൻ തുടങ്ങി.ഒഒരുതരം ഭയം എന്നെ പിടികൂടുന്നു.
ഒരുപക്ഷേ അയാൾ ഒരു മലയാളി ആയിരിക്കുമോ,
അതുമല്ലെങ്കിൽ അയാൾ ഒരു ഭ്രാന്തൻ ആയിരിക്കുമോ..
അങ്ങനെയെങ്കിൽ ഇവിടെ ഇരുന്നാൽ ശരിയാവില്ല.
അങ്ങനെ ഒരു ചിന്ത വന്നതോടുകൂടി ആകെ വിറക്കാൻ തുടങ്ങി.
പരമാവധി അയാളിൽ നിന്നും വിട്ട് ഞാൻ ഇരുന്നു.
ആകെ ടെൻഷനടിച്ച് ഓരോ ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് അയാൾ എന്റെ ബാഗിന് മുകളിൽ മുട്ടുന്നത്..
ഞാൻ ശരിക്കും ഞെട്ടിപ്പോയി.
‘Hello…
നിങ്ങളുടെ കയ്യിൽ ചാർജർ ഉണ്ടോ…?’
വളരെ നോർമലായുള്ള അയാളുടെ സംസാരവും പുഞ്ചിരിച്ചുകൊണ്ടുള്ള മുഖവും എന്നെ അതിശയപ്പെടുത്തി..
‘ഉണ്ട്.പക്ഷെ ഐഫോണാണ്.വേറെ ഫോണിനൊന്നും സ്യൂട്ടാവൂല..’
‘നിങ്ങളുടെ മൊബൈൽ കണ്ടത് കൊണ്ടാ ഞാൻ ചോദിച്ചത്.
എന്റെ കയ്യിലും ഐഫോണാണ്.
എനിക്കൊരു call ചെയ്യാനാണ്.വിരോധമില്ലെങ്കിൽ ഒന്ന് തരീ..’
പോക്കറ്റിൽ നിന്നും ഒരു 5S എടുത്തുകൊണ്ടാണ് അയാൾ അത് പറഞ്ഞത്.
ഞാൻ ചിന്തിച്ചതിനൊക്കെ മറുപടി എനിക്ക് കിട്ടുകയായിരുന്നു.
ഉടനെ ഞാൻ ഒരു മടിയും കൂടാതെ ചാർജർ എടുത്തുകൊടുത്തു.
‘Thanks…’
വളരെ കെയറിങ്ങോടെ അയാൾ അടുത്തുള്ള പ്ലഗ്ഗിൽ അത് കുത്തിയത്തിന് ശേഷം വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
അപ്പോളാണ് ഞാൻ അയാളെ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയത്.
കയ്യിൽ കെട്ടിയ Hublot വാച്ചിലും ARMANI യുടെ ഷർട്ടിലും
എന്തിന്, കാലിൽ ചവിട്ടിയ Caterpillar ന്റെ ഷൂസിൽ വരെ എന്റെ ശ്രദ്ധ പടർന്നു.
ആൾ അത്യാവശ്യം റിച്ച് ആണെന്ന് മനസ്സിലായി.
പക്ഷെ ആ കീറിയ പാന്റ്,
പൊടിപിടിച്ച ഷൂസ്.
എന്റെ സംശയങ്ങൾ കൂടിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് അയാൾ എന്റെ മുഖത്തേക്ക് നോക്കിയത്.
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അയാൾ ഒന്ന് പുഞ്ചിരിച്ചു.
എന്നാൽ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
എന്റെ ക്ഷമ നശിക്കുകയായിരുന്നു.
അയാളെ ഒന്ന് പരിചയപ്പെടണമെന്ന് തോന്നി.
എന്ത് ധൈര്യത്തിലാണെന്നറിയില്ല ഞാൻ അയാളെ തോണ്ടിയത്.
‘നിങ്ങൾ എങ്ങോട്ടാ…?’
*’ബാംഗ്ലൂർ…’*
‘എവിടുന്നാ വരുന്നത്…?’
‘തൃശ്ശൂർ..’
അതും പറഞ്ഞയാൾ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
‘മ്ം….
തൃശൂരിലാണോ വീട്..?’
‘അല്ല..വയനാട്…’
‘അപ്പൊ തൃശ്ശൂർ ജോലിയായിരിക്കും ല്ലേ...’
‘അല്ല..അവിടെയായിരുന്നു കുറച്ച് നാൾ.’
‘തൃശ്ശൂർ എവിടെയാ…’
‘തനിക്ക് അവിടെ എല്ലാ സ്ഥലവും അറിയോ..’
‘ഏയ് അങ്ങനല്ല..ഷൊർണ്ണൂർ എന്റെ റിലേറ്റീവ്‌സ് ഉണ്ട്.അപ്പൊ അവിടെ വരുമ്പോ കുറെ കറങ്ങാറുണ്ട്.അതാണ് ചോദിച്ചത്.
ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട…’
പിന്നീട് ഒന്നും ചോദിക്കാൻ തോന്നിയില്ല.
അയാൾ പിന്നീട് ഒന്നും മിണ്ടിയില്ല.
പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു.
ഞാൻ കണ്ടിടത്തോളം സാധാരണ ഒരു പെണ്കുട്ടി ഒരാണിനോട് ഹെഡ് ചെയ്ത് സംസാരിച്ചാൽ പിന്നെ അവളെ കുറിച്ച് അറിയാനായിരിക്കും അയാൾ ശ്രമിക്കുക.
But, ഇയാൾ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുന്നു.
ഒരക്ഷരം പോലും അയാൾ എന്നോട് തിരിച്ച് ചോദിച്ചില്ല.
‘തൃശ്ശൂരിൽ എന്തായിരുന്നു പരിപാടി.
അതെങ്കിലും അറിഞ്ഞാൽ ഒരു സമാധാനമായിരുന്നു..’
‘ഹ്ം…’
അയാൾ പരിഹാസമെന്നോണം വീണ്ടും ഒന്ന് പുഞ്ചിരിച്ചു.
‘താൻ വറീഡ് അവണ്ട..
ഭയപ്പെടില്ലെങ്കിൽ,
മറിച്ച് എന്നോടൊന്നും ചോതിക്കില്ലെങ്കിൽ ഞാൻ പറയാം…’
‘മ്ം പറയ്…..’
‘ഇന്നലെ വരെ ഞാൻ ഒരു ക്രിമിനൽ ആയിരുന്നു. ഒരു സുപ്രധാന സാഹചര്യത്തിൽ ചെയ്തുപോയ തെറ്റിന് കുറച്ച് നാളായി തടവിലായിരുന്നു.
വിയൂർ central jailൽ…….’
എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടാൻ തുടങ്ങി.
ആകെ ഒരുതരം മരവിപ്പ്.
ഞാൻ അവിടെ നിന്നും എണീറ്റു.
*_തുടരും..._*
*Please notify your feedbacks...*
*BANGALORE*
*PASSENGER...🚎*
*✍🏼MOHAMMED SALIH*
_ഒരു സുഹൃത്തിന്റെ അഭിപ്രായം മാനിച്ച് decorations എടുത്തുകളഞ്ഞിട്ടുണ്ട്_
_reeders ക്ഷമിക്കുക.._
*🄿🄰🅁🅃-03*
എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടാൻ തുടങ്ങി.
ആകെ ഒരുതരം മരവിപ്പ്.
ഞാൻ അവിടെ നിന്നും എണീറ്റു.
പെട്ടെന്ന് എണീറ്റ് നിന്നതാവാം എല്ലാരും എന്നെ തന്നെ നോക്കുന്നു.
അതിൽ ചിലർ എന്നെ മാത്രമല്ല നോക്കുന്നത്.അയാളെയും നോക്കുന്നുണ്ട്.
ഞാൻ വീണ്ടും അവിടെ തന്നെ ഇരുന്നു.
പരമാവധി അകലം അയാളിൽ നിന്നും പാലിച്ചിരുന്നു.
'പേടിക്കണ്ട.നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല.
നിങ്ങളെ എന്നല്ല ഒരാളെയും ഉപദ്രവിക്കാൻ ഞാൻ പഠിച്ചിട്ടില്ല.'
അതും പറഞ്ഞ് അയാൾ വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് നീങ്ങി.
പക്ഷേ അയാളുടെ കണ്ണിൽ വെള്ളം തളംകെട്ടിയിരുന്നു.
അതുമറക്കാനെന്നോണം അയാൾ ഒന്ന് മുകളിലേക്ക് നോക്കി.
‘നിങ്ങളാരാ എന്തിനാ നിങ്ങൾ ജയിലിൽ പോയത്…’
അപ്പോൾ എന്റെ വായിൽ വന്നത് ആ ചോദ്യമായിരുന്നു.
‘നമ്മൾ തമ്മിൽ അറിയുക പോലും ഇല്ല.പിന്നെന്തിന് എന്റെ കഥകൾ കേട്ട് നിങ്ങൾ വെറുതെ കണ്ണ് നിറക്കണം.
എന്നെ അപേക്ഷിച്ചിടത്തോളം ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അയാൾ ചോദിച്ചത്..
സംഭവം ശരിയാണ്.ഞാൻ എന്തിന് അയാളെ കുറിച്ചറിയാൻ പോണം.
പക്ഷേ, അയാൾ പറയുന്ന ഓരോ വാക്കും അയാളുടെ past നെ കുറിച്ചറിയാനുള്ള ആവേശം എന്നിൽ കൂട്ടുകയായിരുന്നു.
‘നിങ്ങളുടെ പേരെന്താ…’
‘നിർബന്ധമാണെങ്കിൽ ഞാൻ പറയാം.ഞാൻ വസീം..
താൻ എന്നെ കുറിച്ച് അറിഞ്ഞേ തീരൂ എന്ന തീരുമാനത്തിലാണ് അല്ലേ…
തന്റെ ഫോൺ ഒന്ന് താ..’
ഞാൻ lock open ചെയ്ത് അയാൾക് എന്റെ മൊബൈൽ കൊടുത്തു.
‘ഇതിൽ ഡാറ്റയുണ്ടോ…?’
‘ഉണ്ട്..’
ഞാൻ ആകാംക്ഷയോടെ നോക്കിനിൽക്കുമ്പോൾ അയാൾ ഗൂഗിളിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുകയായിരുന്നു.
ഒരു പേജ് ഓപ്പൺ ചെയ്തിട്ട് അയാൾ എനിക്ക് നേരെ ഫോൺ നീട്ടി.
‘ഇതിൽ ഉണ്ട് ഞാൻ ചെയ്ത കുറ്റകൃത്യം എന്താണെന്നുള്ളത്.
അതാണല്ലോ നിങ്ങൾക്കിപ്പോ അറിയേണ്ടത്..
നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം അതല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം.
എന്തായാലും എനിക്ക് നഷ്ട്ടപ്പെട്ടതൊന്നും തിരികെ കിട്ടാൻ പോകുന്നില്ല...’
ഞാൻ അത് വായിച്ചു നോക്കി.
ഇംഗ്ലീഷിലുള്ള ഏതോ ഒരു പത്രത്തിന്റെ കട്ടിങ് ആണ്.
ഹെഡിങ് കണ്ടതും ഞാൻ അയാളെ ഒന്ന് നോക്കി.
ഹൃദയത്തെ തന്നെ തച്ചുതകർക്കാൻ ശേഷിയുണ്ടായിരുന്നു ആ ഹെഡിങിന്.അയാളുടെ ആ പുഞ്ചിരി ഒന്ന് മാത്രമാണ് എന്നെ അയാളെ കുറിച്ചറിയാൻ ഇത്രമാത്രം ആകർഷിച്ചത്.
പക്ഷേ….
‘ഒരു മഞ്ഞപത്രക്കാരൻ എഴുതിയ വരികളിൽ ഒതുങ്ങുന്നതല്ല നിങ്ങളുടെ ഈ ജീവിതം എന്നുള്ളത് നിങ്ങളുടെ ഈ മുഖം പറയുന്നുണ്ട്.
എനിക്കറിയണം എല്ലാം….’
അത് കേട്ടതും അയാൾ വീണ്ടും ഒന്ന് പുഞ്ചിരിച്ചു.
‘ആരാ ഈ ആമിറ..’
ഒഴിഞ്ഞുമാറാനുള്ള ചെറിയൊരു ഗ്യാപ് പോലും ഞാൻ അയാൾക്ക് കൊടുത്തില്ല.
*ആമിറ...*
ആമിറയെ പറ്റി അറിയുന്നതിന് മുൻപ് താൻ എന്നെ പറ്റി അറിയണം.
അല്ലെങ്കിൽ ഒരുപക്ഷേ എന്നിലെ തന്റെ കാഴ്ചപ്പാടുകൾ എല്ലാം മാറും.’
‘എന്നാൽ പറയീ..
അതല്ലേ ഞാൻ ഇത്രനേരം ഇങ്ങളോട് ചോദിച്ചോണ്ടിരുന്നത്..’
‘തനിക് മറ്റുള്ളവരുടെ കഥ കേൾക്കുന്നത് ഒരുപാട് ഇഷ്ട്ടമുള്ള കാര്യമാണ് ല്ലേ..’
‘ഇങ്ങള് പറഞ്ഞത് സത്യാ.
ഞമ്മക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യാ മറ്റുള്ളോരെ സങ്കടം കേൾക്കാനും
പറ്റിയാൽ അവരെ ഒന്ന് സമാധാനിപ്പിക്കാനും ഒക്കെ..’
‘എന്റെ ഉള്ളിൽ കത്തിക്കൊണ്ടിരിക്കുന്ന തീ അണക്കാനുള്ള ശക്തിയൊന്നും നിങ്ങളുടെ ആശ്വാസ വാക്കുകൾക്ക് ഉണ്ടാവില്ല.’
‘ഇങ്ങള് കമന്ററി നിർത്തീട്ട് കഥ പറയീ ന്ന്.’
‘ഹ്ം..പറയാം.’
‘ഭൂരിഭാഗം ചെക്കന്മാരെയും പോലെ തന്നെ ഡിഗ്രിയും കഴിഞ്ഞ് ഉപ്പാന്റെ കയ്യിന്ന് കിട്ടുന്ന പോക്കറ്റ് മണിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന കാലം…
ഒരു ദിവസം മഗ്‌രിബ് കഴിഞ്ഞ് ഞാൻ വീട്ടിൽ ചെന്നപ്പോൾ ഉമ്മ ഒരേ കരച്ചിലാണ്.’
‘ഇങ്ങളെന്തിനാ ഉമ്മച്ചീ കരയുന്നത്..’
‘വസീ എനക്ക് എങ്ങനെയെങ്കിലും ബാംഗ്ലൂർ എത്തണം.’
‘ഇങ്ങള് കരച്ചിൽ നിർത്തീട്ട് കാര്യം പറയീ..’
‘മോനെ ഉപ്പ….
ഇന്ന് അസറിന് പള്ളീൽ കുഴഞ്ഞ് വീണിട്ട് ആരൊക്കെയോ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടോയിന് പോലും.
ഇപ്പൊ കുഴപ്പൊന്നുയില്ലാന്നും പറഞ്ഞ് കുഞ്ഞിപ്പാക്ക വിളിച്ചിന്.’
എന്റെ പൊന്നുപ്പ.
ഇത്തയുടെ കല്യാണവും കഴിഞ്ഞ് പോയിട്ട് ഇത് ഒരു മാസം തികഞ്ഞിട്ടില്ല.
അവിടെ രണ്ട് സൂപ്പർമാർക്കറ്റ് ഉണ്ട്.
പന്ത്രണ്ടു കൊല്ലത്തോളമായി അവിടെ തന്നെയാണ്.
ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞതാണ്.
ഞാൻ അവിടെ ചെന്ന് നിന്നോളാമെന്ന്.
പക്ഷേ ഒറ്റ മോനായത് കൊണ്ട് വീട്ടിൽ ആള് വേണന്നും പറഞ്ഞ് ഉപ്പ
ആ സംസാരം അവിടെ സ്റ്റോപ് ചെയ്യും.
കോഴിക്കോട് എയർപോർട്ടിൽ എത്താൻ ആണെങ്കിൽ ഒരു മൂന്നര മണിക്കൂറെങ്കിലും പിടിക്കും..ഉള്ളിൽ കയറിയാൽ പിന്നെ ബാക്കി വേറെയും..
ഇപ്പൊ ഒന്ന് കത്തിച്ചാൽ
ഒരു ആറ് മണിക്കൂർ കൊണ്ട് ബാംഗ്ലൂരിൽ എത്തും.
പെങ്ങമ്മാരെ രണ്ടാളെയും വിവരം അറിയിച്ചിട്ടില്ല.ഒരാൾ കെട്ടിയോന്റൊപ്പം ഒമാനിലാണ്.
ഇപ്പൊ കല്യാണം കഴിഞ്ഞത് മലപ്പുറത്തും.
അവസാനം വണ്ടി കൊണ്ട് തന്നെ പോകാമെന്ന് ഉറപ്പിച്ചു.
അങ്ങനെ XUV ബാംഗ്ലൂർ ബൊമ്മനഹള്ളി ലക്ഷ്യമാക്കി കുതിച്ചു..
ഉമ്മച്ചിയാണെങ്കിൽ പൂരം കരച്ചില്.
മീറ്ററിലേക്ക് ഒരു പ്രാവശ്യം നോക്കിയപ്പോൾ 110km സ്‌പീഡ്.
രാത്രി ആയത് കൊണ്ട് തന്നെ അധികം വണ്ടികളൊന്നും ഇല്ല.
ഇരുട്ട് നിറഞ്ഞ ഫോറസ്റ്റിലൂടെ പോകുമ്പോൾ ആകെ ഒരു തരം ഭീതി.
ഉമ്മച്ചിയുടെ കരച്ചിൽ കൂടിയായപ്പോൾ ഒരുതരം അസ്വസ്ഥത പിടികൂടുന്ന പോലെ.
കുടകിലെ ശ്രീമംഗലം ടൗൺ കഴിഞ്ഞതും പെട്ടെന്നാണ് ഒരാൾ റോഡിന് നടുവിൽ നിൽക്കുന്നത് കണ്ടത്.
സൈഡിലായി പാർക്കിങ് ലൈറ്റും ഇട്ടുകൊണ്ട് ഒരു വെളുത്ത മാരുതി കാറും ഉണ്ട്..
മിന്നി മിന്നി കളിക്കുന്ന സ്ട്രീറ്റ്
ലൈറ്റിൽ അയാൾ രണ്ടും കയ്യും ഉയർത്തി കാണിക്കുന്നു.
ഞാൻ വണ്ടി നിർത്തി..
പക്ഷേ പുറത്തിറങ്ങിയില്ല.
എന്നും പ്രശ്നങ്ങൾ മാത്രം നടക്കുന്ന ഏരിയ ആണ്.
അസിസിഡന്റ് ഉണ്ടാക്കി ആളുകളെ കവർച്ച നടത്തുക,ഭീഷണിപ്പെടുത്തി പണവും പണ്ടവും തട്ടിപ്പറിക്കുക.
ഇങ്ങനെ ഉള്ള വാർത്തകൾ എന്നും പതിവാണ് ഈ ഏരിയയിൽ.
പിന്നെ ആകെ ഉള്ളൊരു സമാധാനം ഉമ്മാക്ക് കന്നഡ അറിയുമെന്നുള്ളത് മാത്രമാണ്.
ഉമ്മയുടെ വീട് കർണാടകയുടെയും വയനാടിന്റെയും ബോർഡറിലാണ്.
‘ഉമ്മച്ചീ മുന്നിൽ ഒരാള്…’
‘മോനൊരു കാര്യം ചെയ്യ്...
അയാൾ ഏത് സൈഡിലേക്ക് വന്നാലും കാര്യാക്കണ്ട.മുന്നോട്ട് വണ്ടി എടുത്തോ.’
അയാൾ എന്റെ അടുത്തേക്ക് വന്നതും ഞാൻ വണ്ടി പെട്ടെന്ന് മുന്നോട്ട് എടുത്തു.
‘എന്തിനായാലും നമ്മളെക്കാളും വലിയ അവശ്യക്കാരനല്ല അയാൾ…’
ഉമ്മച്ചി അത് പറയുമ്പോൾ ഞാൻ സെൻട്രൽ മിററിലേക്കൊന്ന് നോക്കി.
ഞാൻ കണ്ട കാഴ്ച കണ്ണ് നിറയിക്കുന്നതയിരുന്നു.
ഞാൻ വണ്ടി നിർത്തി.
‘എന്തിനാ വസീ വണ്ടി നിർത്തിയത്.’
‘ഉമ്മച്ചീ നമുക്കൊന്ന് പുറകിലേക്ക് പോണം..’
‘ഞാൻ പറയുന്നത് കേൾക്ക് ഇയ്യ് മുൻപോട്ട് വണ്ടി എടുക്ക്..’
‘ഇങ്ങള് ഒന്ന് പുറകോട്ട് നോക്ക് ഉമ്മച്ചീ…’
*_തുടരും..._*
_ഈ പാർട്ടിൽ ഈ കഥയുടെ പ്രധാനപ്പെട്ട ഭാഗം ഒരു പേപ്പർ കട്ടിങ്ങിന്റെ രൂപത്തിൽ ഞാൻ മറച്ചുവെച്ചിട്ടുണ്ട്.മറന്നതല്ല.മനപ്പൂർവം മറച്ചതാണ്.._
_തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ക്ഷമിക്കുക._
_അഭിപ്രായങ്ങൾ എന്ത് തന്നെയായാലും അറിയിക്കാൻ മറക്കരുത്._
_കാരണം,ഞാൻ എന്റെ കഥ വായിക്കുന്നത് നിങ്ങളുടെ കണ്ണുകളിലൂടെയാണ്._
_വളരെ കുറഞ്ഞുപോയി എന്നെനിക്കറിയാം..നല്ലൊരു ഭാഗവുമായി വരാം..കാത്തിരിക്കുന്ന വിശ്വാസത്തോടെ.._
mohammed salih
0 Comments
Post a Comment