*എന്റെ നിഴൽ*
*✍🏻 7012657286*
*1...5*
[9/10, 1:35 PM] നീ...: എന്റെ നിഴൽ
--------------
ഭാഗം - 1
"വാസുവേട്ടാ...
മഴ തകർത്തു പെയ്യുന്നുണ്ടല്ലോ..
അതെയതേ.. ഇന്ന് പെയ്തു തീരുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോടാ ഉണ്ണിയേ.. ""
"വാസുവേട്ടന്റെ ചായക്കടയിലിരുന്ന് തകർത്തുപെയ്യുന്ന മഴയുടെ ശബ്ദവും ആസ്വദിച്ചു നല്ല ചൂടുള്ള കട്ടൻകാപ്പി ഊതി കുടിക്കുമ്പോൾ മനസ്സിനൊരു സന്തോഷമാണ്. "
"എന്നും വാസുവേട്ടന്റെ ചായക്കടയിൽ നിന്നാണ് എന്റെ കാപ്പി കുടി.
രാവിലെ ഞാൻ വരും കടുപ്പത്തിൽ ഒരു കട്ടൻ കാപ്പി അടിച്ചിട്ടാണ് പോവാറ്.
വൈകുന്നേരം വന്നതാ ഞാൻ.
മഴ നിൽക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല തകർത്തുപെയ്യുകയാണ്. "
"സമയം ഒരുപാട് വൈകി. "
"ലക്ഷ്മിയെ കാണുന്നതും ഇല്ലാ..
അല്ലെങ്കിൽ അവളാണ് നേരത്തെ എത്തുന്നത് നല്ല മഴയാണ് അതാവും വൈകുന്നത്..
നമ്മുടെ രവിയേട്ടന്റെ മോളാണ് വീടിനു തൊട്ട് അയൽപക്കം "
"ഈ കണ്ണുപൊട്ടനെ അവളാ കൊണ്ട് നടക്കുന്നത് ഞാൻ വന്നു കഴിഞ്ഞാൽ അവളെന്റെ വഴികാട്ടിയാണ് എന്നെ വിളിച്ചോണ്ട് വരാനും കൊണ്ട് ആക്കുവാനും അവളാണ് കൂടെ വേറെ ആരും ഇല്ലേ..
ആകെ ഉള്ളത് എന്റെ 'അമ്മ മാത്രമാണ് അച്ഛൻ മരിച്ചു. "
"എല്ലാത്തിനും അവൾ ഒരാളാണ് "
"ഇടിച്ചുകുത്തിപെയ്യുന്ന മഴയുടെ ശബ്ദം എന്റെ കാതിൽ പതിച്ചുകയറുന്നുണ്ട് നല്ലൊരു കുളിരും
ചൂട് കാപ്പിയും കയ്യിൽ പിടിച്ച് ഒരു കവിൾ വലിച്ചങ്ങു കുടിച്ചപ്പോൾ വല്ലാത്തൊരു സുഖം
ഇതൊന്നും കണ്ടാസ്വദിക്കാനുള്ള ഭാഗ്യം നിർഭാഗ്യവശാൽ ദൈവമെനിക്ക് തന്നില്ല. "
"ഒന്നും കാണാൻ കഴിയുന്നില്ല എങ്കിലും ഞാനെല്ലാം ആസ്വദിക്കുന്നുണ്ട്. "
"അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ വാസുവേട്ടൻ പറഞ്ഞത്
ടാ ഉണ്ണിയേ..
ഒരു പാട്ടങ്ങു പാടാൻ.. "
"ചെറുപ്പം തൊട്ടേ ഞാൻ നന്നായിട്ട് പാടുമായിരുന്നു.
എന്റെ അച്ഛനനാണെന്നെ പഠിപ്പിച്ചത്.
ഓരോ പാട്ട് പാടുമ്പോഴും എനിക്കെന്റെ അച്ഛനെ ഓർമ്മവരും.
വൈകുന്നേരം പണികഴിഞ്ഞു അച്ഛൻ വീട്ടിലേക്കു വരും ഒരു കടുംകാപ്പിയും കുടിച്ച് അച്ഛൻ എന്നെയും കൊണ്ട് പോവും അടുത്തുള്ള കനാലിലേക്ക് വലയെറിഞ്ഞു മീൻപിടിക്കാൻ.
അന്ന് അച്ഛൻ പാടിയ പാട്ട് ഇന്നും എന്റെ മനസ്സിലുണ്ട്.
അച്ഛൻ പാടിയ ഓരോ പാട്ടും അതെന്റെ അമ്മയെ കുറിച്ചായിരുന്നു.
അച്ഛൻ പറയുമായിരുന്നു മോനേ ഉണ്ണീ..
നിന്റെ 'അമ്മ ഒരു പാവമാണ് ട്ടോ..
അമ്മയെ നീ വേദനിപ്പിക്കരുത് എന്ന്. അന്ന് അച്ഛന് നൽകിയ വാക്ക് ഈ നിമിഷം വരെ തെറ്റിച്ചിട്ടില്ല ഞാൻ പാടികിട്ടുന്ന പൈസ കൊണ്ട് എന്റെ അമ്മയെ നോക്കുന്നുണ്ട് അതിലൊരു പങ്ക് അവൾക്കും ഉണ്ട്. ""
"വാസുവേട്ടൻ പാടാൻ പറഞ്ഞപ്പോൾ
അടുത്തിരുന്ന ദിവാകരേട്ടൻ അടുത്ത് കിടക്കുന്ന മേശമേൽ താളം പിടിക്കാൻ തുടങ്ങി.. "
"അങ്ങനെ ഞാൻ പതിയെ പാടിത്തുടങ്ങി.."
"തുളസ്സിക്കതിരും..
നറുചന്ദനവും ചാർത്തി -
നേരം വെളുക്കും നേരം-
എങ്ങോട്ടാണെടി പെണ്ണേ.. "
(എങ്ങോട്ടാണെടി പെണ്ണേ... )
"മതി മതി.. നിർത്തിയെ..
ഇന്നത്തേക്കുള്ളത് ആയില്ലേ സമയം കുറേ ആയി വീട്ടിൽ ചെല്ലുമ്പോൾ അമ്മേടെയിന്ന് കിട്ടും നോക്കിക്കോ.. "
"എന്നും പറഞ്ഞു ലക്ഷ്മി എന്റെ കയ്യിൽ പിടിച്ച് എഴുനേൽ പിച്ചു. "
"ലക്ഷ്മിയെ നീ എന്തേ വൈകിയേ..
വാസുവേട്ടൻ ചോദിച്ച ചോദ്യത്തിനു ഉത്തരം അവളുടെ മുഖത്ത് തന്നെ കാണാമായിരുന്നു. "
"എന്നിട്ടവൾ..
ദേ വാസുവേട്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട എന്നും പറഞ്ഞവൾ മുഖം തിരിച്ചു.
എന്നെ കൊണ്ട് പാട്ട് പാടിക്കുന്നത് അവൾക്കിഷ്‌ടല്ല എന്ന കാര്യം എല്ലാവർക്കും അറിയാം.. ""
"മഴയൊക്കെ എങോ.. പോയ് മറഞ്ഞു. "
"ഒന്ന് വേഗം വരുന്നുണ്ടോ ഉണ്ണിയേട്ടാ..
ദാ.. വരുന്നു ലെച്ചു.."
"ന്നാ വാസുവേട്ടാ ഞാൻ ഇറങ്ങട്ടെ..
നാളെ കാണാം എന്നും പറഞ്ഞ് അവൾ എന്റെകൈയും പിടിച്ച് നടന്നുനീങ്ങി..."
"ഒന്ന് വേഗം നടക്കുന്നുണ്ടോ..
എന്തേ നിന്റെ മുഖത്ത് ഒരു ഗൗരവം..
എന്താ കാര്യം ഞാൻ പാടിയതാ. "
"ദേ.. നോക്ക് ലെച്ചു ഇനി ആര് പറഞ്ഞാലും ഞാൻ പാടൂല്ല സത്യം പോരെ തീർന്നോ നിന്റെ പരിഭവം. "
"അതെനിക്ക് അറിയാവുന്നതല്ലേ..
ഇതും കൂടെ ചേർത്ത് ഇതെത്ര തവണ ആണെന്നറിയോ ഉണ്ണിയേട്ടന്. "
"ഞാൻ പതിയെ തല ചൊറിഞ്ഞു മുഖം താഴ്ത്തി നിന്നു.
ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ നിങ്ങൾ
എന്തേ ലെച്ചു എന്താ നീ പറയുന്നത്. ''"
"ഇന്നെന്നെ കാണാൻ അങ്ങ് വടക്കുനിന്നും ഒരു കൂട്ടര് വന്നിരുന്നു.
എന്നോട് ആരും ഒന്നും പറഞ്ഞിരുന്നില്ല കാണാൻ വരുന്ന കാര്യം "
"ആഹാ.. കൊള്ളാല്ലോ എന്നിട്ട് എന്തായി ലച്ചു..
എന്തായാലും ഇഷ്‌ടായിക്കാണും എന്റെ ലക്ഷ്മിയെ ആരാ ഇഷ്‌ടല്ലന്നു പറയാ..
സുന്ദരിയല്ലേ.."
"ഞാനങ്ങനെ പറഞ്ഞപ്പോൾ
എന്റെ കയ്യ് ഒന്നമർത്തിപിടിച്ചവൾ എന്നോട് പറഞ്ഞു എനിക്ക് കല്യാണം കഴിക്കണ്ട എനിക്ക് ആരുടെ കൂടെയും ജീവിക്കണ്ട എനിക്കിങ്ങനെ നമ്മുടെ വീടും ഏട്ടനേയും നോക്കി അങ്ങ് കഴിഞ്ഞാൽ മതി.. "
"നീ എന്താ പറയുന്നത് ലെച്ചു..
വേണ്ടാട്ടോ അച്ഛനും അമ്മയും പറയുന്നത് കേട്ട് നല്ല കുട്ടിയായി സമ്മതിക്കണം ട്ടോ. "
"ഇല്ലാ ഉണ്ണിയേട്ടാ എനിക്ക് നിങ്ങളൊന്നും ഇല്ലാതെ പറ്റില്ല. "
"ഉണ്ണിയേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ.. "
"ഉം.. എന്താ ചോദിക്ക്. "
"അത്..
ഉണ്ണിയേട്ടന് എന്നെ കല്യാണം കഴിച്ചൂടെ. "
"അവൾ പറഞ്ഞത് കേട്ട് ഞാൻ ആകെ വല്ലാണ്ടായിപോയി കയ്യിൽ പിടിച്ചിരുന്ന വടി കയ്യിൽ നിന്നും അറിയാതെ തെന്നെ മാറി താഴെ വീണു.
താഴെ വീണ വടിയെടുക്കുവാൻ കുനിഞ്ഞു തപ്പിത്തടഞ്ഞപ്പോൾ അവളെന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു വടിയെടുത്ത് എന്റെ കയ്യിൽ വെച്ചു തന്നു. "
"എന്താ.. നീ പറയുന്നത് ലക്ഷ്മി
നിനക്കെന്താ പറ്റിയെ
നിനക്കെന്താ വട്ടുണ്ടോ"
"അറിവ് പകർന്നുകിട്ടിയ നാൾ മുതലേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്റെ ഉണ്ണിയേട്ടൻ അന്ന് മുതൽ ഇന്നുവരെ ഒരു നിഴലായ് ഞാനെന്റെ ഉണ്ണിയേട്ടന്റെ കൂടെയുണ്ട് ഇനി അങ്ങോട്ടുള്ള ജീവിതത്തിലും ഏട്ടന്റെ കൂടെ ഈ ഞാനുണ്ട്.
അല്ലാന്നു മാത്രം പറയരുത്.
എന്നും പറഞ്ഞവൾ എന്റെ കാലിൽ വീണു കരയുകയാണ് അവളെ കാലിൽ നിന്നും എഴുന്നേൽപ്പിച്ചു നിർത്തി ആ മുഖത്ത് എന്റെ വിരലുകൾ ഓടിച്ചു നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികളെ വടിച്ചു കളഞ്ഞു. ""
"വേണ്ട ലച്ചു..
നിനക്കീ കണ്ണുപൊട്ടൻ ചേരില്ല
നാട്ടുകാർ കളിയാക്കും
പരിഹസിക്കും
കുറച്ച് നാൾ കഴിയുമ്പോൾ
നിനക്ക് തന്നെ തോന്നും വേണ്ടായിരുന്നു എന്ന്. "
"ഇത്രയും കാലം ഏട്ടന്റെ നിഴൽ പോലെ കൂടെ ഉണ്ടായിരുന്നില്ലേ ഇനിയെന്നും ഈ ലക്ഷ്മി ഏട്ടന്റെ കൂടെ ഉണ്ടാവും ആര് പരിഹസിച്ചാലും കളിയാക്കിയാലും. "
അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു നേരെ വീട്ടിലേക്ക് നടന്നു.
തുടരും...
ചെറുകഥ എഴുതാൻ ആണ് ഉദ്ദേശിച്ചത്
എന്തായാലും അടുത്ത ഭാഗത്തോടുകൂടി ഈ കഥ അവസാനിക്കുന്നതാണ്.
വായിച്ചു അഭിപ്രായം അറിയിക്കണേ
സ്നേഹപൂർവ്വം
ഹകീം...
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
------------
ഭാഗം - 3
" ലക്ഷ്മി..
'അമ്മ അന്വേഷിക്കുന്നുണ്ടാവും ചെല്ല്.
ഉണ്ണിയേട്ടാ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഏട്ടന്റെ കൂടെ ഉണ്ടാവുമെന്ന്. "
"അതല്ല ലെച്ചു കുറേ നേരായില്ലേ നീ വന്നിട്ട്. "
"ഞാൻ ആദ്യമായിട്ടാണോ ഏട്ടന്റെ അടുത്ത് ഇരിക്കുന്നത്. "
"ഞാൻ പോവാന്നു എന്ന് പറഞ്ഞാലും എന്നെ പിടിച്ചിരുത്തുന്ന ഏട്ടന് എന്താ പറ്റിയെ.. "
"എന്താ..
ഉണ്ണിയേട്ടൻ എന്നെ ഒഴിവാക്കാൻ നോക്കുകയാണല്ലേ. "
"അങ്ങനെ ഒന്നും അല്ല ലച്ചൂ..
നീ ഇങ്ങനെ കാട് കയറാതെ. "
"എന്ന നീ ഇരിക്ക് പോവണ്ട ഞാൻ ഒന്നും പറഞ്ഞിട്ടില്ല പോരെ "
"വേണ്ടാ ഞാൻ പോവാ എന്നും പറഞ്ഞവൾ നടന്നു നീങ്ങി.പുറകിൽ നിന്നു വിളിച്ചിട്ട് പോലും അവൾ നിന്നതേയില്ല. "
"മനസ്സിന് എന്തോ വല്ല്യ ഭാരം പോലെ. "
"അവൾ പറഞ്ഞത് ശെരിയാണ് അവൾ പോവാൻ തിടുക്കം കാട്ടിയാലും ഞാൻ പറയുമായിരുന്നു ലെച്ചു നിക്ക് കുറച്ചുനേരം കൂടി കഴിഞ്ഞിട്ട് പോവാടീ എന്ന്.
അറിയാതെ എന്റെ
ജീവിതത്തിൽ
നിറമുള്ള സ്വപ്‌നങ്ങൾ തന്നവളെ....
പറയാതെ പറയുന്ന തേന്മൊഴിയിൽ
ഹൃദയത്തിന് താളം ചേർത്തവളെ....
നീയറിഞ്ഞോ എന്റെയുള്ളിൽ
വിടരാൻ കൊതിക്കുന്ന
പൂമൊട്ടുകൾ...
പ്രണയാർദ്രമാം
നിമിഷങ്ങളെ
നെഞ്ചോടു ചേർക്കുന്ന
പുഞ്ചിരിയെ....
(ഫസ്‌ന )
"പാടിത്തീർത്ത് ഞാൻ പതിയെ വീട്ടിലേക്ക് നടന്നു.
ഉമ്മറത്ത് തന്നെ 'അമ്മ ഉണ്ടായിരുന്നു. "
"ഉണ്ണിയേ.. "
"എന്താ അമ്മേ.. "
"ലക്ഷ്മി എന്താടാ ലക്ഷ്മി കരഞ്ഞോണ്ട് പോയത്. നീ അവളെ വല്ലതും പറഞ്ഞോ."
"ഇല്ലാ അറിയില്ലമ്മേ.."
"ആ... വാ കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട് വാ വന്ന് കഴിക്ക്. "
"കയ്യും കഴുകി നേരെ കഴിക്കാൻ വന്നിരുന്നു.
വയസ്സ് ഇരുപത്തിമൂന്നായെങ്കിലും അമ്മയുടെ കൈകൊണ്ട് വാരിത്തരുന്നതാ ഇഷ്‌ടം. 'അമ്മ എപ്പോഴും പറയും കാളപോലെ വളർന്നിട്ടും 'അമ്മ വേണം കഴിക്കണമെങ്കിൽ എന്ന്.
പതിവ് തെറ്റിക്കാതെ തന്നെ ഇപ്പോഴും 'അമ്മ പറഞ്ഞു. "
"മോനേ.. ഉണ്ണീ... "
"എന്താ അമ്മേ..
മോനേ.. നമുക്ക് ഡോക്ടറെ ഒന്ന് കാണിക്കണ്ടേ അന്ന് ഡോക്ടർ പറഞ്ഞത് മോനും ഓർമ്മയില്ലേ.
മോന്റെ കണ്ണ് മാറ്റിവെച്ചാൽ കാഴച്ച കിട്ടുമെന്ന് എത്രയും പെട്ടെന്ന് നമുക്കത് ചെയ്യണം. "
"ആഗ്രഹമുണ്ടായിട്ടല്ല അമ്മേ മാറ്റിവെക്കാനുള്ള പണം വേണ്ടേ ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ അമ്മേ..
ആകെ ഉള്ളത് ഈ ചെറിയ വീടല്ലേ ഉള്ളൂ നമുക്ക് പാടികിട്ടുന്ന പണംകൊണ്ട് നമ്മൾ കഴിയുന്നത് തന്നെ എങ്ങനെ ആണെന്ന് അമ്മക്ക് അറിയാവുന്നതല്ലേ.. "
"നമുക്ക് എങ്ങിനെയെങ്കിലും ചെയ്യണം.
എനിക്ക് വയസ്സായി വരുന്നു.
എന്റെ മോനും വേണ്ടേ ഒരു കൂട്ട്. "
"അതൊന്നും വേണ്ടാ അമ്മേ..
സമയമാവുമ്പോൾ നമുക്ക് ചെയ്യാം..
പോരെ.. "
"ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയ് ഞാൻ "
"എല്ലാം ശെരിയാവും അമ്മേ..എന്നും പറഞ്ഞു ഞാൻ കയ്കഴുകാനായ് എഴുനേറ്റു.
ഇതുകൂടി കഴിച്ചിട്ട് പൊടാ മോനേ..
മതി അമ്മേ.. എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു. ""
"കായ്‌കഴുകി തിരികെ മുറിയിലേക്ക് വന്നു. കയ്യിലിരുന്ന വടി മേശയുടെ മുകളിൽ എടുത്തുവെച്ച് നേരെ കിടക്കയിലേക്ക് കിടന്നു. അവൾ പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിൽ കിടന്നു ചലിക്കാൻ തുടങ്ങി.. എന്നെപോലെ ഒരാളെ അവൾക്ക് വേണ്ടാ അവൾ ഒരു നല്ലകുട്ടിയാ ഒന്നും ആഗ്രഹിക്കാൻ ഞാൻ അർഹനല്ല എന്നുള്ള സത്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി. പതിയെ ഞാൻ ഉറക്കത്തിലേക്കു ചാഞ്ഞു. "
"ഉണ്ണിയേട്ടാ...
നേരം കുറെയായി എഴുനേൽക്കുന്നുണ്ടോ കണ്ണുതുറന്നു നോക്കിയപ്പോൾ ലക്ഷ്മിയാണ്. "
"ഉണ്ണിയേട്ടാ ദാ ചായ. "
"രാവിലത്തെ പതിവൊന്നും അവൾ തെറ്റിച്ചിട്ടില്ല കയ്യിലൊരുകപ്പ് ചായയുമായാണ് അവൾ വന്നത് ചായവാങ്ങി മേശയുടെമുകളിലായ് വെച്ചു. "
"മേശയുടെ മുകളിൽ വെച്ചിരുന്ന എന്റെ വടി എടുത്തവൾ കയ്യിൽ തന്നിട്ടവൾ നടന്നുനീങ്ങി. ഞാൻ പതിയെ ചായയുമായി അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ 'അമ്മ ഉണ്ടായിരുന്നു 'അമ്മ എന്നെ കണ്ടയുടനെ ആ നീ എഴുന്നേറ്റോ നമ്മളെത്രവിളിച്ചാലും അവന് എഴുനേൽക്കാൻ മടിയാ വിളിക്കേണ്ടവർ വിളിച്ചാൽ എഴുനേൽക്കാൻ അറിയാം ല്ലേ. എന്നും പറഞ്ഞു അമ്മയുടെ ജോലികൾ തുടർന്നുകൊണ്ടേയിരുന്നു. "
"പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞ് റെഡിയായ് വന്നു മനസ്സിന് ഒരു സുഖമില്ല ഇന്ന് പോവാനൊരു മടിപോലെ. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അമ്മയോട് യാത്രപറഞ്ഞു ഞാൻ ഇറങ്ങി. ലക്ഷ്മി ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.
പോവാനായ് എന്റെകൈയുംപിടിച്ചവൾ നടന്നു."
" അവളൊന്നും മിണ്ടുന്നതേയില്ല അല്ലെങ്കിൽ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിക്കുന്ന പെണ്ണാ. "
"എന്താ ലെച്ചു നീയൊന്നും മിണ്ടാത്തത്. "
"ഏയ് ഒന്നൂല്ല ഉണ്ണിയേട്ടാ.. "
"ഇന്ന് പോവാൻ ഒരുഷാറില്ല ലെച്ചു..
വാ നമുക്ക് തിരികെപോവാം. "
"എന്തേ ഏട്ടാ.. "
"ഏയ് ഒന്നൂല്ലടീ.. "
"വാ തിരികെ വീട്ടിലേക്ക് തന്നെ പോവാം..
അല്ലെങ്കിൽ വേണ്ടാ നീ എന്നെ വാസുവേട്ടന്റെ ചായക്കടയിൽ ആക്കി തന്നിട്ട് പൊയ്ക്കോ..
എന്തിനാ അവുടെ പോയ് ഗാനമേള നടത്താനല്ലേ. പോവുന്നില്ലെങ്കിൽ വേണ്ടാ വീട്ടിലേക്കു തിരികെ പോവാം. പതിവ് തെറ്റിക്കണ്ടല്ലോ ലെച്ചു ഒരു ചായ കുടിച്ചിട്ട് പോവാ നീ നടക്ക് വാ.. "
"എന്റെ കയ്യും പിടിച്ചുകൊണ്ടവൾ വാസുവേട്ടന്റെ ചായക്കടയിലേക്ക് നടന്നു നീങ്ങി.. "
"വാസുവേട്ടൻ ഞങ്ങളെ കണ്ടയുടനെ.
ഉണ്ണിയേ.. നീ വന്നോ..
ഇന്നെന്തേ ഉണ്ണിയേ.. നീ വൈകിയത്. ദേ ഇവള് നേരം വൈകിയാണ് വന്നത് അതോണ്ടാണ് താമസിച്ചത്. "
"നീ വരുന്ന സമയം കഴിഞ്ഞപ്പോൾ ഞാൻ കരുതി നീ ഇന്ന് വരില്ല എന്ന്. അതെങ്ങനാ വാസുവേട്ടാ കുറച്ച് നേരം വൈകിയാലും പതിവുകളൊന്നും ഈ ഉണ്ണി തെറ്റിച്ചിട്ടുണ്ടോ.. "
"അതില്ലാ എന്നും പറഞ്ഞു വാസുവേട്ടൻ ഞങ്ങൾക്ക് കടുംകാപ്പി കൊണ്ടുവന്നു തന്നു. "
"കാപ്പി കുടിച്ച് കഴിഞ്ഞു.
വാസുവേട്ടാ.. ഞങ്ങളിറങ്ങട്ടെ. "
"എന്താ ഉണ്ണിയേ ഇന്ന് നീ പോവണില്ലേ.. "
"ഇല്ല വാസുവേട്ടാ ഇന്നൊരു ഉഷാറില്ല..
നാളെ കാണാം എന്നും പറഞ്ഞു ഞങ്ങൾ തിരികെ വീട്ടിലേക്കു നടന്നു. "
"കുറച്ചുനേരം നടന്നപ്പോഴേക്കും.
എന്തോ ഒരു ശബ്‌ദം കേൾക്കുന്നുണ്ടല്ലോ എന്താ ലെച്ചു അത്. ഒരു കാറ് വരുന്ന ശബ്‌ദമാണ്.കാർ ഞങ്ങളുടെ അടുത്ത് വന്നു നിർത്തിയ ശബ്‌ദം കൃത്യമായ് കേൾക്കാം ആ സമയം എന്റെ കയ് മുറുകെ പിടിച്ചുനിർത്തിയിരുന്നു ലക്ഷ്മി. "
"കാറിന്റെ ഡോർതുറന്നൊരാൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.. "
"ആരാ അത് ലെച്ചു.. എന്ന് ചോദിക്കുന്നതിനു മുന്നേ അരുണേട്ടൻ എന്നുവിളിച്ചവൾ കയ്യിൽ നിന്ന് പിടിവിട്ടവൾ എന്നിൽ നിന്നും എങ്ങോട്ടോ ഓടി..
തുടരും....
സ്നേഹപൂർവ്വം
ഹക്കീം...
📞7012657286
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
ഭാഗം - 2
"അങ്ങനെ നടന്നു വീട്ടിലെത്തി.
അകത്തേക്കും കയറാൻ നേരം അപുറത്തുനിന്നും രവിയേട്ടൻ ലക്ഷ്മിയെ വിളിക്കുന്നുണ്ട്. "
"ലെച്ചു.. ദേ അച്ഛൻ വിളിക്കുന്നുണ്ട് നീ പോയിട്ട് വാ എന്നും പറഞ്ഞു അവളെ പറഞ്ഞുവിട്ടു. "
"ഇവിടെ എനിക്കെല്ലാം കാണാം.
ഓരോ മുക്കും മൂലയും കാണാപ്പാഠമാണ്. "
"അമ്മ എന്നെ കാത്തിരുന്നു വിഷമിച്ചിട്ടുണ്ടാവും പാവം.
ഒരുപാട് സ്നേഹമാണെനിക്കെന്റെ അമ്മയെ ഈ കണ്ണുപൊട്ടനെ വളർത്തി ഇത്രയും എത്തിച്ചില്ലേ.
അമ്മയിപ്പോൾ അടുക്കളയിൽ കാണും.
ഞാൻ പതിയെ അടുക്കളയിലേക്കു നടന്നു.
അവിടെ 'അമ്മ എന്തൊക്കെയോ പറയുന്നുണ്ട്.
ആരോടാ അമ്മേ ഈ പറയുന്നത്. "
"ആഹാ.. നീ എത്തിയോ..
എന്താ നീ വൈകിയത്.
എന്നും നേരത്തെ വരുന്നതല്ലേ
ഇന്നെന്തു പറ്റിനിനക്ക് "
"അത് അമ്മേ.. മഴ അല്ലായിരുന്നോ അതുമല്ല ലക്ഷ്മിയും വരാൻ വൈകി അതല്ലേ ഞാൻ ഇത്രയും വൈകിയത്. "
"ആസമയം ലക്ഷ്മി എന്റെ തൊട്ട് പുറകിൽ തന്നെ ഉണ്ടായിരുന്നു എന്നിട്ടവൾ അമ്മയോട് പറഞ്ഞു. അമ്മേ.. നാട്ടുകാർക്ക് മൊത്തം പാട്ട് പാടികൊടുത്തിട്ടാ മോന്റെ വരവ്. "
"ആണോടാ.. "
"അത് അമ്മേ.. എല്ലാവരും പറഞ്ഞപ്പോൾ..
അത് പറഞ്ഞു കഴിഞ്ഞപ്പോഴേ ലക്ഷ്മി എന്റെ മുന്നിലായ് വന്നു നിന്നു."
"വേണ്ടമ്മേ.. ""
"ഒന്നും ചെയ്യണ്ട ഒരു തവണയും കൂടി ക്ഷമിച്ചേക്ക്..
അപ്പോഴാണ് ഞാൻ അറിഞ്ഞത് 'അമ്മ ഈർക്കിലി ചൂൽ നാര് കൊണ്ട് അടിക്കാൻ വന്നെന്നുള്ള കാര്യം."
"ഈ പറഞ്ഞത് പോലെ എന്റെ അമ്മയ്ക്കും ഇഷ്‌ടല്ലാത്ത കാര്യമാണ് വെറുതെ പാടി കൊടുക്കുന്നത്. "
"എന്നാലും ആര് പറഞ്ഞാലും ഞാൻ പാടി പോവും. "
******************************************
"വീടിന്റെ പുറകിൽ ഒരു കനാലുണ്ട്.
സതോഷം വന്നാലും സങ്കടം വന്നാലും ഞാനാ കനാലിന്റെ അരികിലങ്ങനെ ഇരിക്കും.
അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റി അച്ഛൻ പഠിപ്പിച്ചു തന്ന ഓരോ പാട്ടും പാടി അങ്ങനെ ഇരിക്കും അവിടെ അങ്ങനെ ഇരിക്കുമ്പോൾ എന്റെ അച്ഛൻ എന്റെ കൂടെ ഉള്ളതുപോലെ ഒരു തോന്നലാ.. "
******************************************
"അല്ലാ..
'അമ്മ ഇതാരോടാ വർത്താനം പറഞ്ഞോണ്ടിരുന്നത്.
അത് നമ്മുടെ കിങ്ങിണിയോട്.
അവൾ ഇന്ന് കറങ്ങി നടന്നിട്ട് ഒരു കണ്ടനെയും കൊണ്ട വന്നത്.
പൊരിച്ചു വെച്ച മീനും എടുത്ത് രണ്ടെണ്ണം കൂടി അങ്ങടിച്ചു.
കണ്ടനെ ഞാൻ വടിയെടുത്ത് ഓടിച്ചു.
അങ്ങനെ ഞാൻ ഇവളോട് വഴക്ക് പറഞ്ഞോണ്ടിരിക്കുമ്പോഴാ നീ വന്നത്. "
" വാ വല്ലതും കിഴക്ക്..
എന്നിട്ടാവാം ബാക്കി ഒക്കെ..
ദേ നിനക്കിഷ്‌ടമുള്ള ഉണ്ണിയപ്പം വാങ്ങിച്ചിട്ടുണ്ട്. "
"ലക്ഷ്മി വാങ്ങിച്ചതാ.. "
"ഇതെന്താ അമ്മേ..
ഇതിനൊരു ടേസ്റ്റും ഇല്ലല്ലോ.. "
"ടാ മതി മതീ.. ഇനി അവളെ ദേഷ്യം പിടിപ്പിക്കണ്ട.
എന്നും പറഞ്ഞു 'അമ്മ ഉമ്മറത്തേക്ക് നടന്നു നീങ്ങി."
"ലക്ഷ്മി.. "
"എന്താ.. ഉണ്ണിയേട്ടാ.. "
"അതേ.. ഉണ്ണിയപ്പം വേണോ നല്ല ടേസ്റ്റാ...
പറഞ്ഞു തീർന്നില്ല ഉണ്ണിയപ്പം ആണെന്ന് തോന്നുന്നു എന്തോ ഒന്ന് എന്റെ ദേശത്ത് എറിഞ്ഞിട്ട് ഞാൻ പോവാ എന്നും പറഞ്ഞു അവൾ നടന്നു നീങ്ങി.."
"പിണങ്ങി പോയിട്ടുണ്ടാവും ഒരു പാവാ പൊട്ടി പെണ്ണാ.. "
"ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി.."
"അമ്മേ...... "
"ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ പുറത്തേക്കു നടന്നു. "
"ഉണ്ണിയേ.. 'അമ്മ പുറകിൽ നിന്നും വിളിച്ചു.
എന്താ അമ്മേ.. "
"എങ്ങോട്ടാ..
അച്ഛനെ കാണാൻ പോവായിരിക്കും ല്ലേ..
ഒരു ചെറു പുഞ്ചിരിയും തൂകി ഞാൻ അടുത്തുള്ള കനാലിലേക്ക് നടന്നു. "
"അമ്മക്കറിയാം ഞാൻ അങ്ങോട്ടേക്ക് തന്നെയാണ് പോവുന്നതെന്ന്. "
"കനാലിന്റെ അരികിലായ് ഞാനിരുന്നു.
ചെറുപക്ഷികളുടെയും ചീവീടുകളുടെയും ശബ്‌ദം നന്നായിട്ട് കേൾക്കാൻ കഴിയുന്നുണ്ട്. "
"അങ്ങനെ പതിയെ ഞാൻ പാടുവാൻ തുടങ്ങി.. "
"പാടിത്തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാൻ പാട്ട് പകുതിയിൽ അവസാനിപ്പിച്ചു നിർത്തി..
ആഹാ.. ആരിത് ലക്ഷ്മിയോ..
ആഹാ ഉണ്ണിയേട്ടന് എന്നെ പെട്ടെന്ന് മനസ്സിലായല്ലോ..
അത് പിന്നെ മനസ്സിലാവാതെ.
നീ അല്ലാതെ ഈ നേരത്ത് വേറെയാരാ എന്റെ അരികത്ത് വന്നിരിക്കുക.""
"ഉണ്ണിയേട്ടാ... "
"എന്താ ലച്ചു.. പറയ്""
"വീട്ടിൽ എല്ലാം ഉറപ്പിച്ചമാതിരിയാണ് അച്ഛൻ എന്നോട് പറഞ്ഞു അവർക്ക് വാക്ക് കൊടുത്തിരിക്കാ എന്ന് അച്ഛനോട് ഞാൻ പറഞ്ഞു എനിക്ക് ഇപ്പൊ ഒന്നും വേണ്ട എനിക്കിഷ്ടല്ല എന്റെ സമ്മതം ഇല്ലാതെ നടക്കില്ല എന്ന്. "
"അതിന് അച്ഛൻ എന്നെ അടിച്ചു.. "
"ലച്ചു.. എന്താ നീ കാട്ടുന്നത് നീ സമ്മതിക്കണം അതാ നല്ലത്. അച്ഛൻ പറയുന്നത് കേൾക്ക് ലക്ഷ്മി. "
"എനിക്ക് ഉണ്ണിയേട്ടനില്ലാതെ ജീവിക്കാൻ കഴിയില്ല ഉണ്ണിയേട്ടാ..
വേറൊരാളെ കുറിച്ച് എനിക്ക് ചിന്തിക്കാൻപോലും കഴിയില്ല. "
"ഒരിക്കലും പോലും ചിന്തിക്കാത്ത കാര്യങ്ങളാ ലച്ചൂ.. നീ ഈ പറയുന്നത്. ഒരിക്കലും നേടാനാവാത്ത അത്രയും ദൂരത്താണ് എനിക്ക് നീയിപ്പോൾ. "
"വർഷങ്ങോളോളം ഈ ഇടനെഞ്ചിൽ കൂടുകൂട്ടി നടക്കുന്നതാ ഉണ്ണിയേട്ടനെ അങ്ങനെ ഒന്നും പറിച്ചെറിയാൻ പറ്റുന്നതല്ല എനിക്ക് ഏട്ടനെ.. '
"ഉണ്ണിയേട്ടൻ എന്ത് വേണേലും പറഞ്ഞോളൂ ഇഷ്‌ടല്ലന്നു മാത്രം പറയരുത്. "
"കരഞ്ഞു കലങ്ങിയ ആ കണ്ണുകളെ എനിക്കിപ്പോൾ കാണാം പക്ഷെ കണ്ടില്ല എന്നു നടിക്കാനേ എനിക്കാവൂ.. "
"കാരണം അവളെ എനിക്ക് ഒത്തിരി ഇഷ്‌ടമാണ്.
ഈ കണ്ണുപൊട്ടന്റെ നിഴലുപോലെ ഇക്കാലമത്രയും കൂടെനിന്ന അവളെ ഇഷ്‌ടല്ലന്നു പറയാൻ പറ്റോ എനിക്ക്. "
"അവളുടെ നല്ലതിന് വേണ്ടി എന്നിൽ നിന്ന് എനിക്ക് അവളെ അകറ്റി മാറ്റി നിർത്തിയെ പറ്റൂ.. "
തുടരും...
ആദ്യഭാഗത്തിൽ ഞാൻ പറഞ്ഞിരുന്നു.
അടുത്തഭാഗത്തോട് കൂടി ഈ കഥ അവസാനിക്കുമെന്ന്. ഞാനും വിചാരിച്ചതാ അവസാനിക്കുമെന്ന് പക്ഷെ അത് നടന്നില്ല.
പ്രിയ വായനക്കാരോട് ഞാൻ ക്ഷമചോദിക്കുന്നു.
ഇനിയെന്തായാലും പോവുന്നിടം വരെ പോട്ടെ ല്ലേ..
അടുത്ത ഭാഗവും കാത്തിരിക്കുമെന്ന വിശ്വാസത്തോടെ..
സ്നേഹപൂർവ്വം
ഹക്കീം..
ph - 7012657286
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
ഭാഗം - 4
"ആരാ അത് ലെച്ചു.. എന്ന് ചോദിക്കുന്നതിനു മുന്നേ തന്നെ അരുണേട്ടൻ എന്ന് വിളിച്ചുകൊണ്ടവൾ എന്റെ കയ്യിൽ നിന്നും പിടിവിട്ടവൾ എങ്ങോട്ടെന്നില്ലാതെ ഓടി.. "
"കാറിൽ നിന്നിറങ്ങിവന്നതാരാണെന്നറിയാതെ ഞാൻ ലക്ഷ്മിയെ വിളിച്ചു. "
"അവൾ വിളികേൾക്കുന്നതേയില്ല. "
"കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉണ്ണിയെ എന്നൊരു വിളിയായിരുന്നു. ഒരു പുരുഷശംബ്ദമാണല്ലോ ഞാൻ കേൾക്കുന്നത്. "
"പെട്ടന്നായിരുന്നു എന്നെ ആരോ വന്ന് കെട്ടിപിടിച്ചത്. "
"ഉണ്ണിയെ എന്തൊക്കെ ഉണ്ടടാ സുഗാണോ നിനക്ക്. ആരാണെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഞാൻ. ഈ ശബ്ദം ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ പക്ഷേ ആരാണെന്നോർത്തെടുക്കാൻ കഴിയുന്നില്ല.
എന്നിട്ടയാൾ വീണ്ടും തുടർന്നു. ഉണ്ണി നിനക്കെന്നെ ഓർമ്മയുണ്ടോ. അതോ നീ എന്നെ മറന്നോ. "
"ആരാണെന്നെനിക്ക് മനസ്സിലായില്ല എന്നയാളോട് പറഞ്ഞപ്പോൾ. ഇനിയും നിനക്കെന്നെ മനസ്സിലായില്ലേ ടാ"
അന്നൊരു പന്ത്രണ്ട് പതിമൂന്ന് വയസ്സ് പ്രായം വരും നമുക്ക്. അന്ന് വെളിയമ്പലത്തിലെ ഉത്സവമായിരുന്നു ഓർക്കുന്നുണ്ടോ നീ.. ആനച്ചന്തവും ചെണ്ടമേളവും ആകെ മൊത്തം ആഘോഷത്തിന്റെ ദിവസം എല്ലാം കഴിഞ്ഞ് പോവന്നവഴിക്ക്. ഷാജി നമ്മളെ വിളിച്ചത് ഓർമ്മയില്ലേ നിനക്ക്.
ഈ കണ്ണുപൊട്ടനെയും കൊണ്ട് എങ്ങോട്ടേക്കാടാ എന്ന്.
അന്നവനെയെടുത്ത് അടുത്തുള്ള കുളത്തിലേക്ക് എറിഞ്ഞതും നീന്താൻ അറിയാത്ത അവൻ കിടന്ന് കാലിട്ടടിച്ചതും എന്നിട്ടവനെ ഞാൻ തന്നെ രക്ഷിച്ചതും ഓർമ്മയുണ്ടോ നിനക്ക്.
"മതി മതിയെടാ ഇത്രയൊന്നും വേണ്ടടാ..."
"എത്ര നാളായി നീ പോയിട്ട് ഒരറിവും ഇല്ല. ഞാനവന്റെ മുഖമാകെ ഒന്ന് തലോടി. പണ്ടത്തെ നീർക്കോലി പയ്യനല്ല. ആളാകെ മാറിയിരിക്കുന്നു. നല്ല ഉയരം ശരീരമൊക്കെ നന്നായിട്ടുണ്ട് ശബ്ദത്തിനൊക്കെ നല്ല കടുപ്പം "
"ഗൾഫിൽ പോയിട്ട് അഞ്ചാറു വർഷങ്ങളായി അതിനിടക്ക് ഒരുതവണ പോലും നാട്ടിലേക്ക് വന്നിട്ടില്ല. ലക്ഷ്മിയുടെ അമ്മയുടെ ഏട്ടന്റെ മോനാ നമ്മുടെ അരുൺ.
അവന്റെ അച്ഛൻ ഒരു മുഴുകുടിയനായിരുന്നു. അച്ഛന്റെ കണ്ടു മകനും ആവഴിയെ നടന്നു നാട്ടിലും വീട്ടിലും അത്യാവശ്യത്തിനു നല്ല പേരാ കുടിയൻ എന്നുള്ള പേര് അങ്ങനെ പോവാൻ വല്ല്യ പാടാ ഇനിയിപ്പോ കിടിച്ചില്ലേലും കുടിക്കുന്നയാളുടെ കൂടെ അങ്ങാടിയിൽ ഒന്ന് ഒരുമിച്ചിരുന്നാൽ മതി അപ്പോൾ അവനും കുടിക്കുന്നവൻ എന്തൊരു നാട്.
"നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവന്റെ അമ്മയുടെ കുടുംബത്തിലുള്ള ആരോ ഗൾഫിലുണ്ട്. അങ്ങേര് വിസയും ടിക്കറ്റും എല്ലാം എടുത്തുകൊടുത്തു എന്നിട്ട് ഇവനെയും കൊണ്ടങ്ങു പോയി. പിന്നെ ഇന്നാ ഈ തെമ്മാടിയെ കിട്ടുന്നത്. "
"നീ എപ്പോഴാ വന്നത്.
ഞാൻ വരുന്ന വഴിയാണ് തറവാട്ടിലേക്ക് പോവുന്ന വഴിയാ നിങ്ങളെ കണ്ടത്. "
"വാടാ ഉണ്ണി ഒരുപാട് പറയാനുണ്ട് വാ വന്ന് കാറിൽ കയറു എന്നും പറഞ്ഞവൻ എന്റെ കയ്യും പിടിച്ചവൻ നടന്നു എന്നിട്ടവൻ കാറിലേക്ക് കയറ്റിയിരുത്തി. "
"പുറകെ ലക്ഷ്മിയും വന്നിരുന്നു. നേരെ അരുണിന്റെ തറവാട്ടിലേക്ക്. "
"അങ്ങനെ തറവാടിന്റെ മുന്നിൽ വന്ന് വണ്ടി നിർത്തി. പെട്ടിയും കാര്യങ്ങാമെല്ലാം ലക്ഷ്മിയും അരുണും തന്നെ ഇറക്കി വെച്ച്. ഡ്രൈവർക്കു ക്യാഷും കുടുത്തു പറഞ്ഞയച്ചു. "
"അരുണേട്ടാ.. ഏട്ടൻ ഇവിടെ നിക്ക് ഞാൻ അമ്മായിയെ വിളിച്ചോണ്ട് വരാം അതും പറഞ്ഞവൾ അകത്തേക്ക് ഓടി. "
"അടുക്കളയിൽ എന്തോ വല്ല്യ പണിയിലാണെന്നു തോന്നുന്നു അമ്മയ്.
പുറകിൽ നിന്നും അരുണിന്റെ അമ്മയെ ലക്ഷ്മി മുതുകിൽ തട്ടി വിളിച്ചു. "
"പെട്ടൊന്നൊരാൾ വിളിച്ചത് കൊണ്ടാവണം നൈറ്റിത്തിരിഞ്ഞൊന്നു നോക്കി. "
"നീ ആയിരുന്നോ പെണ്ണെ..
പേടിച്ചു പോയല്ലോ. ഇങ്ങനെ ഉണ്ടോ ഹോ.. "
"അമ്മായി ഞെട്ടാൻ പോവുന്നതേ ഉള്ളൂ എന്നും പറഞ്ഞവർ അരുണിന്റെ അമ്മയുടെ കണ്ണുകൾ തന്റെ കൈകൾ കൊണ്ട് മറച്ചു വെച്ചിട്ട് ഉമ്മറത്തേക്ക് നടന്നു. "
"എങ്ങോട്ടാ പെണ്ണെ എന്നെയും കൊണ്ട്. അതൊക്കെ പറയാം അമ്മായി നടക്ക്. "
"വീടിന്റെ നടയിറങ്ങി അരുണിന്റെ മുന്നിലായി അവന്റെ അമ്മയെ കൊണ്ട് നിർത്തിയിട്ട് ലക്ഷ്മിയുടെ കൈകൾ പതിയെ അകന്നു മാറ്റി. "
"കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച വർഷങ്ങൾക്കപ്പുറം അമ്മയാൽ അകന്നു പോയ സ്വന്തം മോൻ. അന്ന് എല്ലാവരും പറഞ്ഞപ്പോൾ ഞാനെന്റെ മോനെ തള്ളിപറഞ്ഞ്. അതുകൊണ്ടാവും ഈ അമ്മയെ ഒരുനോക്കു കാണാതെ ഒന്നും അറിയാതെ ഏറെ വർഷങ്ങൾക്കപ്പുറം എന്റെ മോൻ എന്നെ കാണാതെ.
കണ്ണുകളിൽ ആനന്ദത്തിന്റ സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകുവാൻ തുടങ്ങി വൈകാതെ തന്റെ മോനെ മാറോടു കെട്ടിപ്പുണർന്നുകൊണ്ടാ അമ്മ മോനോട് ക്ഷമചോദിക്കുന്നു. "
"എന്തിനാ അമ്മേ കരയുന്നത് അമ്മയുടെ മോൻ വന്നില്ലേ.. ഇനി അമ്മ കരയാൻ പാടില്ല. "
"ആ സമയത്തായിരുന്നു അരുണിന്റെ അച്ഛന്റെ വരവ്..!!!
തുടരും...
സ്നേഹപൂർവ്വം
ഹക്കീം...
📞7012657286
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
ഭാഗം - 5
"ഏറെ വർഷങ്ങൾക്കു ശേഷം സ്വന്തം മകനെ കണ്ട ആ അച്ഛന്റെ മുഖത്തടങ്ങളിൽ ഒന്നും തന്നെ വ്യക്തമല്ല. ഒന്നും മിണ്ടാതെ വീടിന്റെ ഉള്ളിലേക്ക് കയറി അകത്തെ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു. "
"അച്ഛന്റെ ദുശീലങ്ങൾ കണ്ടുപഠിച്ച മകൻ അച്ഛന്റെ വഴിയിലൂടെ കടന്നു പോയ മകൻ. നാട്ടിലെ അവസ്ഥ മോശമായപ്പോൾ നാടുവിടേണ്ടി വന്ന മകൻ. ഞാൻ കാരണം ആണല്ലോ എന്റെ മകൻ ഞങ്ങളിൽ നിന്നകന്നത് എന്നുള്ള ഓർമ്മകൾ എന്നും ഈ അച്ഛനെ അലട്ടിക്കൊണ്ടിരുന്നു. "
"കുറ്റബോധം കൊണ്ടാവാം മകന്റെ മുഖത്ത് പോലും നോക്കാൻ പോലും കഴിയാഞ്ഞത്. ""
"കൃഷ്ണൻ പിള്ള എന്ന അരുണിന്റെ അച്ഛൻ അതിനു ശേഷം ഇതുവരെ കള്ള് കൈകൊണ്ട് തൊട്ടിട്ടില്ല."
"കസേരയിൽ ചാരിയിരിക്കുന്ന അച്ഛന്റെ മുന്നിലായ് വന്നുനിന്നുകൊണ്ട് അരുൺ അച്ഛനെ വിളിച്ചു. "
"അച്ഛാ... "
"ഒരു ഞെട്ടലോടെയാണ് കൃഷ്ണൻ പിള്ള എഴുനേറ്റു നിന്നത്. എന്ത് പറയണമെന്നറിയാതെ പകച്ചുനിന്ന അച്ഛന്റെ കാലിലേക്കവൻ വീണു. "
"വൈകാതെ തന്നെ ആ അച്ഛൻ മകനെ പിടിച്ചുയർത്തി നെറുകയിൽ ചുംബിച്ചു കൈകൾ ഉയർത്തി മകനെ അനുഗ്രഹിച്ചു. "
"അച്ഛൻ എന്തോ പറയാൻ തുടങ്ങിയതും തന്റെ കൈകൾ കൊണ്ട് അച്ഛന്റെ വായ് പതിയെ മൂടി. " "അരുൺ പറഞ്ഞ് തുടങ്ങി. "
"അച്ഛൻ ഒന്നും പറയണ്ട ആ മനസ്സിനുള്ളിൽ എന്താ ഉള്ളതെന്ന് വ്യക്തമായെനിക്കറിയാം. "
"ഈ ജീവിതം ഒരുപാടെന്നെ പഠിപ്പിച്ചു."
"ഇനിയൊരു പുതിയ ജീവിതം തുടങ്ങണം അച്ഛനും അമ്മയും ഈ അരുണും ഒരുമിച്ചുള്ള സുന്ദരമായ ജീവിതം."
"ലക്ഷ്മി അകത്തേക്ക് കയറി വന്നിട്ട് ചോദിച്ചു. അച്ഛനും മകനും എന്താണ് പരുപാടി. "
"അച്ഛൻ ചോദിച്ചു. ആഹാ,. നീ ഇവിടെ ഉണ്ടായിരുന്നോ.
"പിന്നില്ലാതെ. "
"ലക്ഷ്മി നീ വേഗം അമ്മായിയെ വിളിക്ക്. വേഗം എന്തേലും കഴിക്കാൻ ഉണ്ടാക്കാൻ പറയ്. "
"അമ്മായി അടുക്കളയിൽ കയറിയിട്ടുണ്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട് ഞാനൊന്നു പോയി നോക്കട്ടെ. "
"ആ ചെല്ല് ചെല്ല്.. "
"എന്ന ഞാനങ്ങോട്ട് ചെല്ലട്ടെ അമ്മയുടെ അടുത്ത്. "
"ന്നാ നീ ചെല്ല് ഞാനൊന്ന് കിടക്കട്ടെ "
"ശെരി അച്ഛാ.. "
"അരുൺ നേരെ അടുക്കളയിലേക്കു നടന്നു."
അപ്പോഴാണ് ഉമ്മറത്തുനിന്നും ഒരു പാട്ട് കേൾക്കുന്നത്. അത് കേട്ടപ്പോൾ തന്നെ മനസ്സിലായി ഉണ്ണിയുടെ പാട്ട് തന്നെ ആയിരിക്കുമെന്ന്. ഒട്ടും വൈകിച്ചില്ല അവന്റെ അടുത്തേക്ക് നടന്നു. "
"ഉണ്ണിയുടെ തോളിൽ കൈവെച്ചു അരുൺ വിളിച്ചു.. ഉണ്ണിയെ.. എന്താ ഉണ്ണി നീ ഇവിടെ തന്നെ നിന്നത് വാടാ ഇത് നിന്റെയും വീടല്ലേ."
"എല്ലാവരും നീ വന്ന സന്തോഷത്തിലല്ലേടാ ലക്ഷ്മി ആണ് എന്തിനും എന്റെ കൂടെ. നീ വന്ന സന്തോഷം കൊണ്ടാവാം അവളെന്റെ കാര്യം മറന്നിട്ടുണ്ടാവും. ഈ കണ്ണ് കാണാൻ വയ്യാത്ത ഞാനെങ്ങനെയാ."
"ഉണ്ണിയുടെ കയ്യും പിടിച്ചു അരുൺ അകത്തേക്ക് കയറി നേരെ അടുക്കളയിലേക്കു ഇരുവരും നടന്നു."
"രണ്ടുപേരും അടുക്കളയിൽ എത്തി."
"മോന് വിശക്കുന്നുണ്ടാവും ല്ലേ.. "
"ഏയ് ഇല്ലമ്മേ"
"മക്കള് അങ്ങോട്ട് ചെല്ല് ഇപ്പോ ആവും "
"അവിടെ നിന്ന് നേരെ അരുണിന്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്നു അകത്തേക്ക് കയപ്പോൾ കണ്ട കാഴ്ച അരുണിനെ അത്ഭുതപ്പെടുത്തി എല്ലാം അതുപോലെ തന്നെ ഉണ്ട് എല്ലാം പഴയതുപോലെ തന്നെ പൊടിപടലങ്ങൾ mar ഒന്നും തന്നെ ഇല്ല. "
"ലക്ഷ്മി അരുണിനോട് ചോദിച്ചു. എന്താ അരുണേട്ടാ ഇങ്ങനെ നോക്കുന്നത് ആദ്യം കാണുന്നത് പോലെ. "
"ഏയ് ഒന്നുല്ല ലക്ഷ്മി "
"ഈ മുറി എന്താ ഇങ്ങനെ "
"അമ്മായി എന്നും വരും വൃത്തിയാക്കും ഇടക്ക് ഇവിടെ വന്നിങ്ങനെ ഇരിക്കും ഓരോന്നും പറഞ്ഞ് കരയും. അമ്മായിക്ക് നല്ല വിഷമം ഉണ്ട്.'"
"അറിയാതെ അരുണിന്റെ കണ്ണിൽ നിന്നും ചെറുമണിയായ് കണ്ണുനീർ പൊടിഞ്ഞു. "
"ഉണ്ണിയെ നീ എന്താ ഒന്നും മിണ്ടാത്തെ.."
"ഏയ് ഒന്നുല്ലടാ "
"നിങ്ങൾ പറയുന്നത് ഓരോന്നും കേട്ടിരിക്കാ.."
"അതൊക്കെ പോട്ടെ ഇവിടുത്തെ വിശേഷങ്ങൾ പറയ് കേൾക്കട്ടെ "
"അങ്ങനെ മൂന്നുപേരും നാട്ടിലെ വിശേഷങ്ങൾ പറഞ്ഞങ്ങനെ ഇരിക്കുകയാണ്.
"അടുക്കളയിലെ ജോലികളെല്ലാം കഴിഞ്ഞ് അരുണിന്റെ അമ്മ അച്ഛന്റെ അടുക്കലേക്കു ചെന്നു അരുണിന്റെ അച്ഛനെ വിളിച്ചു. "
ദേ കഴിക്കാൻ വാ എല്ലാം പാകമായി. ഞാൻ പോയി പിള്ളേരെ വിളിച്ചിട്ട് വരാം. "
"ശാരദേ... "
"എന്തേ... "
നീ ഇവിടെ ഇരുന്നേ.. ഒരു കാര്യം പറയാനുണ്ട്. എന്ത് കാര്യം. ടീ.. രണ്ടുമാസം കഴിയുമ്പോൾ അവനു വയസ്സ് ഇരുപത്തിയാറാ.. നമുക്ക് അവന്റെ അങ്ങ് നേരത്തെ നടത്തണം. "
"നിങ്ങള് ഇതെന്താ പറയുന്നത് മനുഷാ.. "
"അരുണിന്റെ കല്യാണം നടത്തണമെന്ന്. എന്റെ ഒരാഗ്രഹം വേഗം അതങ്ങ് നടത്തണമെന്ന്. നീ ഒന്ന് അവന്റെയടുത്ത് ഒന്ന് പറയ്. "
"നമ്മുടെ ലക്ഷിയെ തന്നെ ആലോചിച്ചാലോ അവന്റെ മുറപെണ്ണല്ലേ അവൾ."
"ലക്ഷ്മിയെ ഒരു കൂട്ടര് വന്ന് കണ്ടിട്ട് പോയി എന്നാ പറഞ്ഞെ അതെന്തായി എന്നറിയില്ല. "
"ഞാൻ നാളെ തന്നെ രവിയോട് നാളെ തന്നെ സംസാരിക്കാം. ആ വാ നടക്ക്. "
"ഉച്ചയൂണെല്ലാം റെഡിയായി എല്ലാവരും ഒരു മേഷ്യയുടെ ചുറ്റും ഇരുന്നുകൊണ്ട് ഭക്ഷണം വയറുനിറച്ചു കഴിച്ചു."
"അരുണേ ഞങ്ങൾ ഇറങ്ങട്ടെ. ഇനി നാളെ ഇറങ്ങാം. നിനക്ക് നല്ല ക്ഷീണം ഉണ്ടാവും യാത്ര കഴിഞ്ഞ് വന്നതല്ലേ കുറച്ചുനേരം കിടക്ക്. ഞങ്ങളിറങ്ങട്ടെ. നീ വൈകുന്നേരം അങ്ങോട്ടേക്ക് ഇറങ്ട്ടോ.. എന്നും പറഞ്ഞു ഉണ്ണി ലക്ഷ്മിയെ വിളിച്ചു. "
"ലെച്ചു.. നീ എന്നെ അങ്ങ് ആക്കിയിട്ട് ഇങ്ങ് പോര് ട്ടോ.. "
"ഉം എന്ന് മൂളികൊണ്ടവൾ ഉണ്ണിയുടെ കയ്യും പിടിച്ചവൻ ഉണ്ണിയുടെ വീട്ടിലേക്കു നടന്നു. "
-------------------------------------------------------
"അരുൺ അമ്മയോട് പറഞ്ഞു. അമ്മേ.. ഞാനൊന്ന് വിശ്രമിക്കട്ടെ നല്ല ക്ഷീണം ഉണ്ട്. മോൻ ചെല്ല് മുറിയൊക്കെ വൃത്തിയായിട്ടിട്ടുണ്ട്. പിന്നെ ഒരു കാര്യം പറയാനുണ്ട്. "
"എന്താ അമ്മേ പറയാനുള്ളത് എന്ത് കാര്യാ.. ""
"ആദ്യം മോൻ പോയി വിശ്രമിക്ക് എന്നിട്ട് പറയാം "
"അമ്മ എന്ത് കാര്യാ പറയാനുണ്ടെന്ന് പറഞ്ഞത് എന്തായിരിക്കും അത്. അരുണിന്റെ മനസ്സിൽ അമ്മ പറഞ്ഞത് കാര്യം എന്തായിരിക്കും എന്നറിയാഞ്ഞിട്ട് ഒരു സമാദാനവും ഇല്ല. അവൻ അമ്മയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അവന്റെ വാശിക്കുന്നിൽ അമ്മ പറഞ്ഞു. രണ്ടുമാസം കഴിയുമ്പോൾ നിനക്ക് വയസ്സ് എത്രയാ എന്നറിയോ.വയസ്സിരുപത്തിയാറാ."
"അതിനിപ്പോ എന്താ അമ്മേ.. "
"അച്ഛൻ പറയാ നിന്റെ കല്യാണം നടന്നുകാണണം എന്ന്. ആലോചിച്ചപ്പോൾ എനിക്കും തോന്നി എന്റെ മോന് ഒരു കൂട്ട് വേണമെന്ന്. "
"ഇതാണോ കാര്യം.. അച്ഛന്റെയും അമ്മയുടെയും ഇഷ്ടം പോലെ നടക്കട്ടെ.
"അത് കേട്ടപ്പോൾ ആ അമ്മയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നുതുടുത്തു. "
"മോനെ.. അച്ഛൻ നിനക്ക് ഒരു പെണ്ണിനേയും കണ്ട് വെച്ചിട്ടുണ്ട്. ആരാന്നറിയോ നിനക്ക്.. "
"അച്ഛൻ പറഞ്ഞപ്പോൾ എന്റെ മനസ്സിലും അവൾ തന്നെയായിരുന്നു. നമ്മുടെ ലക്ഷ്മി..
തുടരു...
സ്നേഹപൂർവ്വം
ഹക്കീം..
📞7012657286
*എന്റെ നിഴൽ*
ente nizhal
*✍🏻 7012657286*
*1...5*
[9/10, 1:35 PM] നീ...: എന്റെ നിഴൽ
--------------
ഭാഗം - 1
"വാസുവേട്ടാ...
മഴ തകർത്തു പെയ്യുന്നുണ്ടല്ലോ..
അതെയതേ.. ഇന്ന് പെയ്തു തീരുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോടാ ഉണ്ണിയേ.. ""
"വാസുവേട്ടന്റെ ചായക്കടയിലിരുന്ന് തകർത്തുപെയ്യുന്ന മഴയുടെ ശബ്ദവും ആസ്വദിച്ചു നല്ല ചൂടുള്ള കട്ടൻകാപ്പി ഊതി കുടിക്കുമ്പോൾ മനസ്സിനൊരു സന്തോഷമാണ്. "
"എന്നും വാസുവേട്ടന്റെ ചായക്കടയിൽ നിന്നാണ് എന്റെ കാപ്പി കുടി.
രാവിലെ ഞാൻ വരും കടുപ്പത്തിൽ ഒരു കട്ടൻ കാപ്പി അടിച്ചിട്ടാണ് പോവാറ്.
വൈകുന്നേരം വന്നതാ ഞാൻ.
മഴ നിൽക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല തകർത്തുപെയ്യുകയാണ്. "
"സമയം ഒരുപാട് വൈകി. "
"ലക്ഷ്മിയെ കാണുന്നതും ഇല്ലാ..
അല്ലെങ്കിൽ അവളാണ് നേരത്തെ എത്തുന്നത് നല്ല മഴയാണ് അതാവും വൈകുന്നത്..
നമ്മുടെ രവിയേട്ടന്റെ മോളാണ് വീടിനു തൊട്ട് അയൽപക്കം "
"ഈ കണ്ണുപൊട്ടനെ അവളാ കൊണ്ട് നടക്കുന്നത് ഞാൻ വന്നു കഴിഞ്ഞാൽ അവളെന്റെ വഴികാട്ടിയാണ് എന്നെ വിളിച്ചോണ്ട് വരാനും കൊണ്ട് ആക്കുവാനും അവളാണ് കൂടെ വേറെ ആരും ഇല്ലേ..
ആകെ ഉള്ളത് എന്റെ 'അമ്മ മാത്രമാണ് അച്ഛൻ മരിച്ചു. "
"എല്ലാത്തിനും അവൾ ഒരാളാണ് "
"ഇടിച്ചുകുത്തിപെയ്യുന്ന മഴയുടെ ശബ്ദം എന്റെ കാതിൽ പതിച്ചുകയറുന്നുണ്ട് നല്ലൊരു കുളിരും
ചൂട് കാപ്പിയും കയ്യിൽ പിടിച്ച് ഒരു കവിൾ വലിച്ചങ്ങു കുടിച്ചപ്പോൾ വല്ലാത്തൊരു സുഖം
ഇതൊന്നും കണ്ടാസ്വദിക്കാനുള്ള ഭാഗ്യം നിർഭാഗ്യവശാൽ ദൈവമെനിക്ക് തന്നില്ല. "
"ഒന്നും കാണാൻ കഴിയുന്നില്ല എങ്കിലും ഞാനെല്ലാം ആസ്വദിക്കുന്നുണ്ട്. "
"അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ വാസുവേട്ടൻ പറഞ്ഞത്
ടാ ഉണ്ണിയേ..
ഒരു പാട്ടങ്ങു പാടാൻ.. "
"ചെറുപ്പം തൊട്ടേ ഞാൻ നന്നായിട്ട് പാടുമായിരുന്നു.
എന്റെ അച്ഛനനാണെന്നെ പഠിപ്പിച്ചത്.
ഓരോ പാട്ട് പാടുമ്പോഴും എനിക്കെന്റെ അച്ഛനെ ഓർമ്മവരും.
വൈകുന്നേരം പണികഴിഞ്ഞു അച്ഛൻ വീട്ടിലേക്കു വരും ഒരു കടുംകാപ്പിയും കുടിച്ച് അച്ഛൻ എന്നെയും കൊണ്ട് പോവും അടുത്തുള്ള കനാലിലേക്ക് വലയെറിഞ്ഞു മീൻപിടിക്കാൻ.
അന്ന് അച്ഛൻ പാടിയ പാട്ട് ഇന്നും എന്റെ മനസ്സിലുണ്ട്.
അച്ഛൻ പാടിയ ഓരോ പാട്ടും അതെന്റെ അമ്മയെ കുറിച്ചായിരുന്നു.
അച്ഛൻ പറയുമായിരുന്നു മോനേ ഉണ്ണീ..
നിന്റെ 'അമ്മ ഒരു പാവമാണ് ട്ടോ..
അമ്മയെ നീ വേദനിപ്പിക്കരുത് എന്ന്. അന്ന് അച്ഛന് നൽകിയ വാക്ക് ഈ നിമിഷം വരെ തെറ്റിച്ചിട്ടില്ല ഞാൻ പാടികിട്ടുന്ന പൈസ കൊണ്ട് എന്റെ അമ്മയെ നോക്കുന്നുണ്ട് അതിലൊരു പങ്ക് അവൾക്കും ഉണ്ട്. ""
"വാസുവേട്ടൻ പാടാൻ പറഞ്ഞപ്പോൾ
അടുത്തിരുന്ന ദിവാകരേട്ടൻ അടുത്ത് കിടക്കുന്ന മേശമേൽ താളം പിടിക്കാൻ തുടങ്ങി.. "
"അങ്ങനെ ഞാൻ പതിയെ പാടിത്തുടങ്ങി.."
"തുളസ്സിക്കതിരും..
നറുചന്ദനവും ചാർത്തി -
നേരം വെളുക്കും നേരം-
എങ്ങോട്ടാണെടി പെണ്ണേ.. "
(എങ്ങോട്ടാണെടി പെണ്ണേ... )
"മതി മതി.. നിർത്തിയെ..
ഇന്നത്തേക്കുള്ളത് ആയില്ലേ സമയം കുറേ ആയി വീട്ടിൽ ചെല്ലുമ്പോൾ അമ്മേടെയിന്ന് കിട്ടും നോക്കിക്കോ.. "
"എന്നും പറഞ്ഞു ലക്ഷ്മി എന്റെ കയ്യിൽ പിടിച്ച് എഴുനേൽ പിച്ചു. "
"ലക്ഷ്മിയെ നീ എന്തേ വൈകിയേ..
വാസുവേട്ടൻ ചോദിച്ച ചോദ്യത്തിനു ഉത്തരം അവളുടെ മുഖത്ത് തന്നെ കാണാമായിരുന്നു. "
"എന്നിട്ടവൾ..
ദേ വാസുവേട്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട എന്നും പറഞ്ഞവൾ മുഖം തിരിച്ചു.
എന്നെ കൊണ്ട് പാട്ട് പാടിക്കുന്നത് അവൾക്കിഷ്‌ടല്ല എന്ന കാര്യം എല്ലാവർക്കും അറിയാം.. ""
"മഴയൊക്കെ എങോ.. പോയ് മറഞ്ഞു. "
"ഒന്ന് വേഗം വരുന്നുണ്ടോ ഉണ്ണിയേട്ടാ..
ദാ.. വരുന്നു ലെച്ചു.."
"ന്നാ വാസുവേട്ടാ ഞാൻ ഇറങ്ങട്ടെ..
നാളെ കാണാം എന്നും പറഞ്ഞ് അവൾ എന്റെകൈയും പിടിച്ച് നടന്നുനീങ്ങി..."
"ഒന്ന് വേഗം നടക്കുന്നുണ്ടോ..
എന്തേ നിന്റെ മുഖത്ത് ഒരു ഗൗരവം..
എന്താ കാര്യം ഞാൻ പാടിയതാ. "
"ദേ.. നോക്ക് ലെച്ചു ഇനി ആര് പറഞ്ഞാലും ഞാൻ പാടൂല്ല സത്യം പോരെ തീർന്നോ നിന്റെ പരിഭവം. "
"അതെനിക്ക് അറിയാവുന്നതല്ലേ..
ഇതും കൂടെ ചേർത്ത് ഇതെത്ര തവണ ആണെന്നറിയോ ഉണ്ണിയേട്ടന്. "
"ഞാൻ പതിയെ തല ചൊറിഞ്ഞു മുഖം താഴ്ത്തി നിന്നു.
ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ നിങ്ങൾ
എന്തേ ലെച്ചു എന്താ നീ പറയുന്നത്. ''"
"ഇന്നെന്നെ കാണാൻ അങ്ങ് വടക്കുനിന്നും ഒരു കൂട്ടര് വന്നിരുന്നു.
എന്നോട് ആരും ഒന്നും പറഞ്ഞിരുന്നില്ല കാണാൻ വരുന്ന കാര്യം "
"ആഹാ.. കൊള്ളാല്ലോ എന്നിട്ട് എന്തായി ലച്ചു..
എന്തായാലും ഇഷ്‌ടായിക്കാണും എന്റെ ലക്ഷ്മിയെ ആരാ ഇഷ്‌ടല്ലന്നു പറയാ..
സുന്ദരിയല്ലേ.."
"ഞാനങ്ങനെ പറഞ്ഞപ്പോൾ
എന്റെ കയ്യ് ഒന്നമർത്തിപിടിച്ചവൾ എന്നോട് പറഞ്ഞു എനിക്ക് കല്യാണം കഴിക്കണ്ട എനിക്ക് ആരുടെ കൂടെയും ജീവിക്കണ്ട എനിക്കിങ്ങനെ നമ്മുടെ വീടും ഏട്ടനേയും നോക്കി അങ്ങ് കഴിഞ്ഞാൽ മതി.. "
"നീ എന്താ പറയുന്നത് ലെച്ചു..
വേണ്ടാട്ടോ അച്ഛനും അമ്മയും പറയുന്നത് കേട്ട് നല്ല കുട്ടിയായി സമ്മതിക്കണം ട്ടോ. "
"ഇല്ലാ ഉണ്ണിയേട്ടാ എനിക്ക് നിങ്ങളൊന്നും ഇല്ലാതെ പറ്റില്ല. "
"ഉണ്ണിയേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ.. "
"ഉം.. എന്താ ചോദിക്ക്. "
"അത്..
ഉണ്ണിയേട്ടന് എന്നെ കല്യാണം കഴിച്ചൂടെ. "
"അവൾ പറഞ്ഞത് കേട്ട് ഞാൻ ആകെ വല്ലാണ്ടായിപോയി കയ്യിൽ പിടിച്ചിരുന്ന വടി കയ്യിൽ നിന്നും അറിയാതെ തെന്നെ മാറി താഴെ വീണു.
താഴെ വീണ വടിയെടുക്കുവാൻ കുനിഞ്ഞു തപ്പിത്തടഞ്ഞപ്പോൾ അവളെന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു വടിയെടുത്ത് എന്റെ കയ്യിൽ വെച്ചു തന്നു. "
"എന്താ.. നീ പറയുന്നത് ലക്ഷ്മി
നിനക്കെന്താ പറ്റിയെ
നിനക്കെന്താ വട്ടുണ്ടോ"
"അറിവ് പകർന്നുകിട്ടിയ നാൾ മുതലേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്റെ ഉണ്ണിയേട്ടൻ അന്ന് മുതൽ ഇന്നുവരെ ഒരു നിഴലായ് ഞാനെന്റെ ഉണ്ണിയേട്ടന്റെ കൂടെയുണ്ട് ഇനി അങ്ങോട്ടുള്ള ജീവിതത്തിലും ഏട്ടന്റെ കൂടെ ഈ ഞാനുണ്ട്.
അല്ലാന്നു മാത്രം പറയരുത്.
എന്നും പറഞ്ഞവൾ എന്റെ കാലിൽ വീണു കരയുകയാണ് അവളെ കാലിൽ നിന്നും എഴുന്നേൽപ്പിച്ചു നിർത്തി ആ മുഖത്ത് എന്റെ വിരലുകൾ ഓടിച്ചു നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികളെ വടിച്ചു കളഞ്ഞു. ""
"വേണ്ട ലച്ചു..
നിനക്കീ കണ്ണുപൊട്ടൻ ചേരില്ല
നാട്ടുകാർ കളിയാക്കും
പരിഹസിക്കും
കുറച്ച് നാൾ കഴിയുമ്പോൾ
നിനക്ക് തന്നെ തോന്നും വേണ്ടായിരുന്നു എന്ന്. "
"ഇത്രയും കാലം ഏട്ടന്റെ നിഴൽ പോലെ കൂടെ ഉണ്ടായിരുന്നില്ലേ ഇനിയെന്നും ഈ ലക്ഷ്മി ഏട്ടന്റെ കൂടെ ഉണ്ടാവും ആര് പരിഹസിച്ചാലും കളിയാക്കിയാലും. "
അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു നേരെ വീട്ടിലേക്ക് നടന്നു.
തുടരും...
ചെറുകഥ എഴുതാൻ ആണ് ഉദ്ദേശിച്ചത്
എന്തായാലും അടുത്ത ഭാഗത്തോടുകൂടി ഈ കഥ അവസാനിക്കുന്നതാണ്.
വായിച്ചു അഭിപ്രായം അറിയിക്കണേ
സ്നേഹപൂർവ്വം
ഹകീം...
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
------------
ഭാഗം - 3
" ലക്ഷ്മി..
'അമ്മ അന്വേഷിക്കുന്നുണ്ടാവും ചെല്ല്.
ഉണ്ണിയേട്ടാ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഏട്ടന്റെ കൂടെ ഉണ്ടാവുമെന്ന്. "
"അതല്ല ലെച്ചു കുറേ നേരായില്ലേ നീ വന്നിട്ട്. "
"ഞാൻ ആദ്യമായിട്ടാണോ ഏട്ടന്റെ അടുത്ത് ഇരിക്കുന്നത്. "
"ഞാൻ പോവാന്നു എന്ന് പറഞ്ഞാലും എന്നെ പിടിച്ചിരുത്തുന്ന ഏട്ടന് എന്താ പറ്റിയെ.. "
"എന്താ..
ഉണ്ണിയേട്ടൻ എന്നെ ഒഴിവാക്കാൻ നോക്കുകയാണല്ലേ. "
"അങ്ങനെ ഒന്നും അല്ല ലച്ചൂ..
നീ ഇങ്ങനെ കാട് കയറാതെ. "
"എന്ന നീ ഇരിക്ക് പോവണ്ട ഞാൻ ഒന്നും പറഞ്ഞിട്ടില്ല പോരെ "
"വേണ്ടാ ഞാൻ പോവാ എന്നും പറഞ്ഞവൾ നടന്നു നീങ്ങി.പുറകിൽ നിന്നു വിളിച്ചിട്ട് പോലും അവൾ നിന്നതേയില്ല. "
"മനസ്സിന് എന്തോ വല്ല്യ ഭാരം പോലെ. "
"അവൾ പറഞ്ഞത് ശെരിയാണ് അവൾ പോവാൻ തിടുക്കം കാട്ടിയാലും ഞാൻ പറയുമായിരുന്നു ലെച്ചു നിക്ക് കുറച്ചുനേരം കൂടി കഴിഞ്ഞിട്ട് പോവാടീ എന്ന്.
അറിയാതെ എന്റെ
ജീവിതത്തിൽ
നിറമുള്ള സ്വപ്‌നങ്ങൾ തന്നവളെ....
പറയാതെ പറയുന്ന തേന്മൊഴിയിൽ
ഹൃദയത്തിന് താളം ചേർത്തവളെ....
നീയറിഞ്ഞോ എന്റെയുള്ളിൽ
വിടരാൻ കൊതിക്കുന്ന
പൂമൊട്ടുകൾ...
പ്രണയാർദ്രമാം
നിമിഷങ്ങളെ
നെഞ്ചോടു ചേർക്കുന്ന
പുഞ്ചിരിയെ....
(ഫസ്‌ന )
"പാടിത്തീർത്ത് ഞാൻ പതിയെ വീട്ടിലേക്ക് നടന്നു.
ഉമ്മറത്ത് തന്നെ 'അമ്മ ഉണ്ടായിരുന്നു. "
"ഉണ്ണിയേ.. "
"എന്താ അമ്മേ.. "
"ലക്ഷ്മി എന്താടാ ലക്ഷ്മി കരഞ്ഞോണ്ട് പോയത്. നീ അവളെ വല്ലതും പറഞ്ഞോ."
"ഇല്ലാ അറിയില്ലമ്മേ.."
"ആ... വാ കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട് വാ വന്ന് കഴിക്ക്. "
"കയ്യും കഴുകി നേരെ കഴിക്കാൻ വന്നിരുന്നു.
വയസ്സ് ഇരുപത്തിമൂന്നായെങ്കിലും അമ്മയുടെ കൈകൊണ്ട് വാരിത്തരുന്നതാ ഇഷ്‌ടം. 'അമ്മ എപ്പോഴും പറയും കാളപോലെ വളർന്നിട്ടും 'അമ്മ വേണം കഴിക്കണമെങ്കിൽ എന്ന്.
പതിവ് തെറ്റിക്കാതെ തന്നെ ഇപ്പോഴും 'അമ്മ പറഞ്ഞു. "
"മോനേ.. ഉണ്ണീ... "
"എന്താ അമ്മേ..
മോനേ.. നമുക്ക് ഡോക്ടറെ ഒന്ന് കാണിക്കണ്ടേ അന്ന് ഡോക്ടർ പറഞ്ഞത് മോനും ഓർമ്മയില്ലേ.
മോന്റെ കണ്ണ് മാറ്റിവെച്ചാൽ കാഴച്ച കിട്ടുമെന്ന് എത്രയും പെട്ടെന്ന് നമുക്കത് ചെയ്യണം. "
"ആഗ്രഹമുണ്ടായിട്ടല്ല അമ്മേ മാറ്റിവെക്കാനുള്ള പണം വേണ്ടേ ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ അമ്മേ..
ആകെ ഉള്ളത് ഈ ചെറിയ വീടല്ലേ ഉള്ളൂ നമുക്ക് പാടികിട്ടുന്ന പണംകൊണ്ട് നമ്മൾ കഴിയുന്നത് തന്നെ എങ്ങനെ ആണെന്ന് അമ്മക്ക് അറിയാവുന്നതല്ലേ.. "
"നമുക്ക് എങ്ങിനെയെങ്കിലും ചെയ്യണം.
എനിക്ക് വയസ്സായി വരുന്നു.
എന്റെ മോനും വേണ്ടേ ഒരു കൂട്ട്. "
"അതൊന്നും വേണ്ടാ അമ്മേ..
സമയമാവുമ്പോൾ നമുക്ക് ചെയ്യാം..
പോരെ.. "
"ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയ് ഞാൻ "
"എല്ലാം ശെരിയാവും അമ്മേ..എന്നും പറഞ്ഞു ഞാൻ കയ്കഴുകാനായ് എഴുനേറ്റു.
ഇതുകൂടി കഴിച്ചിട്ട് പൊടാ മോനേ..
മതി അമ്മേ.. എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു. ""
"കായ്‌കഴുകി തിരികെ മുറിയിലേക്ക് വന്നു. കയ്യിലിരുന്ന വടി മേശയുടെ മുകളിൽ എടുത്തുവെച്ച് നേരെ കിടക്കയിലേക്ക് കിടന്നു. അവൾ പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിൽ കിടന്നു ചലിക്കാൻ തുടങ്ങി.. എന്നെപോലെ ഒരാളെ അവൾക്ക് വേണ്ടാ അവൾ ഒരു നല്ലകുട്ടിയാ ഒന്നും ആഗ്രഹിക്കാൻ ഞാൻ അർഹനല്ല എന്നുള്ള സത്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി. പതിയെ ഞാൻ ഉറക്കത്തിലേക്കു ചാഞ്ഞു. "
"ഉണ്ണിയേട്ടാ...
നേരം കുറെയായി എഴുനേൽക്കുന്നുണ്ടോ കണ്ണുതുറന്നു നോക്കിയപ്പോൾ ലക്ഷ്മിയാണ്. "
"ഉണ്ണിയേട്ടാ ദാ ചായ. "
"രാവിലത്തെ പതിവൊന്നും അവൾ തെറ്റിച്ചിട്ടില്ല കയ്യിലൊരുകപ്പ് ചായയുമായാണ് അവൾ വന്നത് ചായവാങ്ങി മേശയുടെമുകളിലായ് വെച്ചു. "
"മേശയുടെ മുകളിൽ വെച്ചിരുന്ന എന്റെ വടി എടുത്തവൾ കയ്യിൽ തന്നിട്ടവൾ നടന്നുനീങ്ങി. ഞാൻ പതിയെ ചായയുമായി അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ 'അമ്മ ഉണ്ടായിരുന്നു 'അമ്മ എന്നെ കണ്ടയുടനെ ആ നീ എഴുന്നേറ്റോ നമ്മളെത്രവിളിച്ചാലും അവന് എഴുനേൽക്കാൻ മടിയാ വിളിക്കേണ്ടവർ വിളിച്ചാൽ എഴുനേൽക്കാൻ അറിയാം ല്ലേ. എന്നും പറഞ്ഞു അമ്മയുടെ ജോലികൾ തുടർന്നുകൊണ്ടേയിരുന്നു. "
"പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞ് റെഡിയായ് വന്നു മനസ്സിന് ഒരു സുഖമില്ല ഇന്ന് പോവാനൊരു മടിപോലെ. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അമ്മയോട് യാത്രപറഞ്ഞു ഞാൻ ഇറങ്ങി. ലക്ഷ്മി ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.
പോവാനായ് എന്റെകൈയുംപിടിച്ചവൾ നടന്നു."
" അവളൊന്നും മിണ്ടുന്നതേയില്ല അല്ലെങ്കിൽ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിക്കുന്ന പെണ്ണാ. "
"എന്താ ലെച്ചു നീയൊന്നും മിണ്ടാത്തത്. "
"ഏയ് ഒന്നൂല്ല ഉണ്ണിയേട്ടാ.. "
"ഇന്ന് പോവാൻ ഒരുഷാറില്ല ലെച്ചു..
വാ നമുക്ക് തിരികെപോവാം. "
"എന്തേ ഏട്ടാ.. "
"ഏയ് ഒന്നൂല്ലടീ.. "
"വാ തിരികെ വീട്ടിലേക്ക് തന്നെ പോവാം..
അല്ലെങ്കിൽ വേണ്ടാ നീ എന്നെ വാസുവേട്ടന്റെ ചായക്കടയിൽ ആക്കി തന്നിട്ട് പൊയ്ക്കോ..
എന്തിനാ അവുടെ പോയ് ഗാനമേള നടത്താനല്ലേ. പോവുന്നില്ലെങ്കിൽ വേണ്ടാ വീട്ടിലേക്കു തിരികെ പോവാം. പതിവ് തെറ്റിക്കണ്ടല്ലോ ലെച്ചു ഒരു ചായ കുടിച്ചിട്ട് പോവാ നീ നടക്ക് വാ.. "
"എന്റെ കയ്യും പിടിച്ചുകൊണ്ടവൾ വാസുവേട്ടന്റെ ചായക്കടയിലേക്ക് നടന്നു നീങ്ങി.. "
"വാസുവേട്ടൻ ഞങ്ങളെ കണ്ടയുടനെ.
ഉണ്ണിയേ.. നീ വന്നോ..
ഇന്നെന്തേ ഉണ്ണിയേ.. നീ വൈകിയത്. ദേ ഇവള് നേരം വൈകിയാണ് വന്നത് അതോണ്ടാണ് താമസിച്ചത്. "
"നീ വരുന്ന സമയം കഴിഞ്ഞപ്പോൾ ഞാൻ കരുതി നീ ഇന്ന് വരില്ല എന്ന്. അതെങ്ങനാ വാസുവേട്ടാ കുറച്ച് നേരം വൈകിയാലും പതിവുകളൊന്നും ഈ ഉണ്ണി തെറ്റിച്ചിട്ടുണ്ടോ.. "
"അതില്ലാ എന്നും പറഞ്ഞു വാസുവേട്ടൻ ഞങ്ങൾക്ക് കടുംകാപ്പി കൊണ്ടുവന്നു തന്നു. "
"കാപ്പി കുടിച്ച് കഴിഞ്ഞു.
വാസുവേട്ടാ.. ഞങ്ങളിറങ്ങട്ടെ. "
"എന്താ ഉണ്ണിയേ ഇന്ന് നീ പോവണില്ലേ.. "
"ഇല്ല വാസുവേട്ടാ ഇന്നൊരു ഉഷാറില്ല..
നാളെ കാണാം എന്നും പറഞ്ഞു ഞങ്ങൾ തിരികെ വീട്ടിലേക്കു നടന്നു. "
"കുറച്ചുനേരം നടന്നപ്പോഴേക്കും.
എന്തോ ഒരു ശബ്‌ദം കേൾക്കുന്നുണ്ടല്ലോ എന്താ ലെച്ചു അത്. ഒരു കാറ് വരുന്ന ശബ്‌ദമാണ്.കാർ ഞങ്ങളുടെ അടുത്ത് വന്നു നിർത്തിയ ശബ്‌ദം കൃത്യമായ് കേൾക്കാം ആ സമയം എന്റെ കയ് മുറുകെ പിടിച്ചുനിർത്തിയിരുന്നു ലക്ഷ്മി. "
"കാറിന്റെ ഡോർതുറന്നൊരാൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.. "
"ആരാ അത് ലെച്ചു.. എന്ന് ചോദിക്കുന്നതിനു മുന്നേ അരുണേട്ടൻ എന്നുവിളിച്ചവൾ കയ്യിൽ നിന്ന് പിടിവിട്ടവൾ എന്നിൽ നിന്നും എങ്ങോട്ടോ ഓടി..
തുടരും....
സ്നേഹപൂർവ്വം
ഹക്കീം...
📞7012657286
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
ഭാഗം - 2
"അങ്ങനെ നടന്നു വീട്ടിലെത്തി.
അകത്തേക്കും കയറാൻ നേരം അപുറത്തുനിന്നും രവിയേട്ടൻ ലക്ഷ്മിയെ വിളിക്കുന്നുണ്ട്. "
"ലെച്ചു.. ദേ അച്ഛൻ വിളിക്കുന്നുണ്ട് നീ പോയിട്ട് വാ എന്നും പറഞ്ഞു അവളെ പറഞ്ഞുവിട്ടു. "
"ഇവിടെ എനിക്കെല്ലാം കാണാം.
ഓരോ മുക്കും മൂലയും കാണാപ്പാഠമാണ്. "
"അമ്മ എന്നെ കാത്തിരുന്നു വിഷമിച്ചിട്ടുണ്ടാവും പാവം.
ഒരുപാട് സ്നേഹമാണെനിക്കെന്റെ അമ്മയെ ഈ കണ്ണുപൊട്ടനെ വളർത്തി ഇത്രയും എത്തിച്ചില്ലേ.
അമ്മയിപ്പോൾ അടുക്കളയിൽ കാണും.
ഞാൻ പതിയെ അടുക്കളയിലേക്കു നടന്നു.
അവിടെ 'അമ്മ എന്തൊക്കെയോ പറയുന്നുണ്ട്.
ആരോടാ അമ്മേ ഈ പറയുന്നത്. "
"ആഹാ.. നീ എത്തിയോ..
എന്താ നീ വൈകിയത്.
എന്നും നേരത്തെ വരുന്നതല്ലേ
ഇന്നെന്തു പറ്റിനിനക്ക് "
"അത് അമ്മേ.. മഴ അല്ലായിരുന്നോ അതുമല്ല ലക്ഷ്മിയും വരാൻ വൈകി അതല്ലേ ഞാൻ ഇത്രയും വൈകിയത്. "
"ആസമയം ലക്ഷ്മി എന്റെ തൊട്ട് പുറകിൽ തന്നെ ഉണ്ടായിരുന്നു എന്നിട്ടവൾ അമ്മയോട് പറഞ്ഞു. അമ്മേ.. നാട്ടുകാർക്ക് മൊത്തം പാട്ട് പാടികൊടുത്തിട്ടാ മോന്റെ വരവ്. "
"ആണോടാ.. "
"അത് അമ്മേ.. എല്ലാവരും പറഞ്ഞപ്പോൾ..
അത് പറഞ്ഞു കഴിഞ്ഞപ്പോഴേ ലക്ഷ്മി എന്റെ മുന്നിലായ് വന്നു നിന്നു."
"വേണ്ടമ്മേ.. ""
"ഒന്നും ചെയ്യണ്ട ഒരു തവണയും കൂടി ക്ഷമിച്ചേക്ക്..
അപ്പോഴാണ് ഞാൻ അറിഞ്ഞത് 'അമ്മ ഈർക്കിലി ചൂൽ നാര് കൊണ്ട് അടിക്കാൻ വന്നെന്നുള്ള കാര്യം."
"ഈ പറഞ്ഞത് പോലെ എന്റെ അമ്മയ്ക്കും ഇഷ്‌ടല്ലാത്ത കാര്യമാണ് വെറുതെ പാടി കൊടുക്കുന്നത്. "
"എന്നാലും ആര് പറഞ്ഞാലും ഞാൻ പാടി പോവും. "
******************************************
"വീടിന്റെ പുറകിൽ ഒരു കനാലുണ്ട്.
സതോഷം വന്നാലും സങ്കടം വന്നാലും ഞാനാ കനാലിന്റെ അരികിലങ്ങനെ ഇരിക്കും.
അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റി അച്ഛൻ പഠിപ്പിച്ചു തന്ന ഓരോ പാട്ടും പാടി അങ്ങനെ ഇരിക്കും അവിടെ അങ്ങനെ ഇരിക്കുമ്പോൾ എന്റെ അച്ഛൻ എന്റെ കൂടെ ഉള്ളതുപോലെ ഒരു തോന്നലാ.. "
******************************************
"അല്ലാ..
'അമ്മ ഇതാരോടാ വർത്താനം പറഞ്ഞോണ്ടിരുന്നത്.
അത് നമ്മുടെ കിങ്ങിണിയോട്.
അവൾ ഇന്ന് കറങ്ങി നടന്നിട്ട് ഒരു കണ്ടനെയും കൊണ്ട വന്നത്.
പൊരിച്ചു വെച്ച മീനും എടുത്ത് രണ്ടെണ്ണം കൂടി അങ്ങടിച്ചു.
കണ്ടനെ ഞാൻ വടിയെടുത്ത് ഓടിച്ചു.
അങ്ങനെ ഞാൻ ഇവളോട് വഴക്ക് പറഞ്ഞോണ്ടിരിക്കുമ്പോഴാ നീ വന്നത്. "
" വാ വല്ലതും കിഴക്ക്..
എന്നിട്ടാവാം ബാക്കി ഒക്കെ..
ദേ നിനക്കിഷ്‌ടമുള്ള ഉണ്ണിയപ്പം വാങ്ങിച്ചിട്ടുണ്ട്. "
"ലക്ഷ്മി വാങ്ങിച്ചതാ.. "
"ഇതെന്താ അമ്മേ..
ഇതിനൊരു ടേസ്റ്റും ഇല്ലല്ലോ.. "
"ടാ മതി മതീ.. ഇനി അവളെ ദേഷ്യം പിടിപ്പിക്കണ്ട.
എന്നും പറഞ്ഞു 'അമ്മ ഉമ്മറത്തേക്ക് നടന്നു നീങ്ങി."
"ലക്ഷ്മി.. "
"എന്താ.. ഉണ്ണിയേട്ടാ.. "
"അതേ.. ഉണ്ണിയപ്പം വേണോ നല്ല ടേസ്റ്റാ...
പറഞ്ഞു തീർന്നില്ല ഉണ്ണിയപ്പം ആണെന്ന് തോന്നുന്നു എന്തോ ഒന്ന് എന്റെ ദേശത്ത് എറിഞ്ഞിട്ട് ഞാൻ പോവാ എന്നും പറഞ്ഞു അവൾ നടന്നു നീങ്ങി.."
"പിണങ്ങി പോയിട്ടുണ്ടാവും ഒരു പാവാ പൊട്ടി പെണ്ണാ.. "
"ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി.."
"അമ്മേ...... "
"ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ പുറത്തേക്കു നടന്നു. "
"ഉണ്ണിയേ.. 'അമ്മ പുറകിൽ നിന്നും വിളിച്ചു.
എന്താ അമ്മേ.. "
"എങ്ങോട്ടാ..
അച്ഛനെ കാണാൻ പോവായിരിക്കും ല്ലേ..
ഒരു ചെറു പുഞ്ചിരിയും തൂകി ഞാൻ അടുത്തുള്ള കനാലിലേക്ക് നടന്നു. "
"അമ്മക്കറിയാം ഞാൻ അങ്ങോട്ടേക്ക് തന്നെയാണ് പോവുന്നതെന്ന്. "
"കനാലിന്റെ അരികിലായ് ഞാനിരുന്നു.
ചെറുപക്ഷികളുടെയും ചീവീടുകളുടെയും ശബ്‌ദം നന്നായിട്ട് കേൾക്കാൻ കഴിയുന്നുണ്ട്. "
"അങ്ങനെ പതിയെ ഞാൻ പാടുവാൻ തുടങ്ങി.. "
"പാടിത്തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാൻ പാട്ട് പകുതിയിൽ അവസാനിപ്പിച്ചു നിർത്തി..
ആഹാ.. ആരിത് ലക്ഷ്മിയോ..
ആഹാ ഉണ്ണിയേട്ടന് എന്നെ പെട്ടെന്ന് മനസ്സിലായല്ലോ..
അത് പിന്നെ മനസ്സിലാവാതെ.
നീ അല്ലാതെ ഈ നേരത്ത് വേറെയാരാ എന്റെ അരികത്ത് വന്നിരിക്കുക.""
"ഉണ്ണിയേട്ടാ... "
"എന്താ ലച്ചു.. പറയ്""
"വീട്ടിൽ എല്ലാം ഉറപ്പിച്ചമാതിരിയാണ് അച്ഛൻ എന്നോട് പറഞ്ഞു അവർക്ക് വാക്ക് കൊടുത്തിരിക്കാ എന്ന് അച്ഛനോട് ഞാൻ പറഞ്ഞു എനിക്ക് ഇപ്പൊ ഒന്നും വേണ്ട എനിക്കിഷ്ടല്ല എന്റെ സമ്മതം ഇല്ലാതെ നടക്കില്ല എന്ന്. "
"അതിന് അച്ഛൻ എന്നെ അടിച്ചു.. "
"ലച്ചു.. എന്താ നീ കാട്ടുന്നത് നീ സമ്മതിക്കണം അതാ നല്ലത്. അച്ഛൻ പറയുന്നത് കേൾക്ക് ലക്ഷ്മി. "
"എനിക്ക് ഉണ്ണിയേട്ടനില്ലാതെ ജീവിക്കാൻ കഴിയില്ല ഉണ്ണിയേട്ടാ..
വേറൊരാളെ കുറിച്ച് എനിക്ക് ചിന്തിക്കാൻപോലും കഴിയില്ല. "
"ഒരിക്കലും പോലും ചിന്തിക്കാത്ത കാര്യങ്ങളാ ലച്ചൂ.. നീ ഈ പറയുന്നത്. ഒരിക്കലും നേടാനാവാത്ത അത്രയും ദൂരത്താണ് എനിക്ക് നീയിപ്പോൾ. "
"വർഷങ്ങോളോളം ഈ ഇടനെഞ്ചിൽ കൂടുകൂട്ടി നടക്കുന്നതാ ഉണ്ണിയേട്ടനെ അങ്ങനെ ഒന്നും പറിച്ചെറിയാൻ പറ്റുന്നതല്ല എനിക്ക് ഏട്ടനെ.. '
"ഉണ്ണിയേട്ടൻ എന്ത് വേണേലും പറഞ്ഞോളൂ ഇഷ്‌ടല്ലന്നു മാത്രം പറയരുത്. "
"കരഞ്ഞു കലങ്ങിയ ആ കണ്ണുകളെ എനിക്കിപ്പോൾ കാണാം പക്ഷെ കണ്ടില്ല എന്നു നടിക്കാനേ എനിക്കാവൂ.. "
"കാരണം അവളെ എനിക്ക് ഒത്തിരി ഇഷ്‌ടമാണ്.
ഈ കണ്ണുപൊട്ടന്റെ നിഴലുപോലെ ഇക്കാലമത്രയും കൂടെനിന്ന അവളെ ഇഷ്‌ടല്ലന്നു പറയാൻ പറ്റോ എനിക്ക്. "
"അവളുടെ നല്ലതിന് വേണ്ടി എന്നിൽ നിന്ന് എനിക്ക് അവളെ അകറ്റി മാറ്റി നിർത്തിയെ പറ്റൂ.. "
തുടരും...
ആദ്യഭാഗത്തിൽ ഞാൻ പറഞ്ഞിരുന്നു.
അടുത്തഭാഗത്തോട് കൂടി ഈ കഥ അവസാനിക്കുമെന്ന്. ഞാനും വിചാരിച്ചതാ അവസാനിക്കുമെന്ന് പക്ഷെ അത് നടന്നില്ല.
പ്രിയ വായനക്കാരോട് ഞാൻ ക്ഷമചോദിക്കുന്നു.
ഇനിയെന്തായാലും പോവുന്നിടം വരെ പോട്ടെ ല്ലേ..
അടുത്ത ഭാഗവും കാത്തിരിക്കുമെന്ന വിശ്വാസത്തോടെ..
സ്നേഹപൂർവ്വം
ഹക്കീം..
ph - 7012657286
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
ഭാഗം - 4
"ആരാ അത് ലെച്ചു.. എന്ന് ചോദിക്കുന്നതിനു മുന്നേ തന്നെ അരുണേട്ടൻ എന്ന് വിളിച്ചുകൊണ്ടവൾ എന്റെ കയ്യിൽ നിന്നും പിടിവിട്ടവൾ എങ്ങോട്ടെന്നില്ലാതെ ഓടി.. "
"കാറിൽ നിന്നിറങ്ങിവന്നതാരാണെന്നറിയാതെ ഞാൻ ലക്ഷ്മിയെ വിളിച്ചു. "
"അവൾ വിളികേൾക്കുന്നതേയില്ല. "
"കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉണ്ണിയെ എന്നൊരു വിളിയായിരുന്നു. ഒരു പുരുഷശംബ്ദമാണല്ലോ ഞാൻ കേൾക്കുന്നത്. "
"പെട്ടന്നായിരുന്നു എന്നെ ആരോ വന്ന് കെട്ടിപിടിച്ചത്. "
"ഉണ്ണിയെ എന്തൊക്കെ ഉണ്ടടാ സുഗാണോ നിനക്ക്. ആരാണെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഞാൻ. ഈ ശബ്ദം ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ പക്ഷേ ആരാണെന്നോർത്തെടുക്കാൻ കഴിയുന്നില്ല.
എന്നിട്ടയാൾ വീണ്ടും തുടർന്നു. ഉണ്ണി നിനക്കെന്നെ ഓർമ്മയുണ്ടോ. അതോ നീ എന്നെ മറന്നോ. "
"ആരാണെന്നെനിക്ക് മനസ്സിലായില്ല എന്നയാളോട് പറഞ്ഞപ്പോൾ. ഇനിയും നിനക്കെന്നെ മനസ്സിലായില്ലേ ടാ"
അന്നൊരു പന്ത്രണ്ട് പതിമൂന്ന് വയസ്സ് പ്രായം വരും നമുക്ക്. അന്ന് വെളിയമ്പലത്തിലെ ഉത്സവമായിരുന്നു ഓർക്കുന്നുണ്ടോ നീ.. ആനച്ചന്തവും ചെണ്ടമേളവും ആകെ മൊത്തം ആഘോഷത്തിന്റെ ദിവസം എല്ലാം കഴിഞ്ഞ് പോവന്നവഴിക്ക്. ഷാജി നമ്മളെ വിളിച്ചത് ഓർമ്മയില്ലേ നിനക്ക്.
ഈ കണ്ണുപൊട്ടനെയും കൊണ്ട് എങ്ങോട്ടേക്കാടാ എന്ന്.
അന്നവനെയെടുത്ത് അടുത്തുള്ള കുളത്തിലേക്ക് എറിഞ്ഞതും നീന്താൻ അറിയാത്ത അവൻ കിടന്ന് കാലിട്ടടിച്ചതും എന്നിട്ടവനെ ഞാൻ തന്നെ രക്ഷിച്ചതും ഓർമ്മയുണ്ടോ നിനക്ക്.
"മതി മതിയെടാ ഇത്രയൊന്നും വേണ്ടടാ..."
"എത്ര നാളായി നീ പോയിട്ട് ഒരറിവും ഇല്ല. ഞാനവന്റെ മുഖമാകെ ഒന്ന് തലോടി. പണ്ടത്തെ നീർക്കോലി പയ്യനല്ല. ആളാകെ മാറിയിരിക്കുന്നു. നല്ല ഉയരം ശരീരമൊക്കെ നന്നായിട്ടുണ്ട് ശബ്ദത്തിനൊക്കെ നല്ല കടുപ്പം "
"ഗൾഫിൽ പോയിട്ട് അഞ്ചാറു വർഷങ്ങളായി അതിനിടക്ക് ഒരുതവണ പോലും നാട്ടിലേക്ക് വന്നിട്ടില്ല. ലക്ഷ്മിയുടെ അമ്മയുടെ ഏട്ടന്റെ മോനാ നമ്മുടെ അരുൺ.
അവന്റെ അച്ഛൻ ഒരു മുഴുകുടിയനായിരുന്നു. അച്ഛന്റെ കണ്ടു മകനും ആവഴിയെ നടന്നു നാട്ടിലും വീട്ടിലും അത്യാവശ്യത്തിനു നല്ല പേരാ കുടിയൻ എന്നുള്ള പേര് അങ്ങനെ പോവാൻ വല്ല്യ പാടാ ഇനിയിപ്പോ കിടിച്ചില്ലേലും കുടിക്കുന്നയാളുടെ കൂടെ അങ്ങാടിയിൽ ഒന്ന് ഒരുമിച്ചിരുന്നാൽ മതി അപ്പോൾ അവനും കുടിക്കുന്നവൻ എന്തൊരു നാട്.
"നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവന്റെ അമ്മയുടെ കുടുംബത്തിലുള്ള ആരോ ഗൾഫിലുണ്ട്. അങ്ങേര് വിസയും ടിക്കറ്റും എല്ലാം എടുത്തുകൊടുത്തു എന്നിട്ട് ഇവനെയും കൊണ്ടങ്ങു പോയി. പിന്നെ ഇന്നാ ഈ തെമ്മാടിയെ കിട്ടുന്നത്. "
"നീ എപ്പോഴാ വന്നത്.
ഞാൻ വരുന്ന വഴിയാണ് തറവാട്ടിലേക്ക് പോവുന്ന വഴിയാ നിങ്ങളെ കണ്ടത്. "
"വാടാ ഉണ്ണി ഒരുപാട് പറയാനുണ്ട് വാ വന്ന് കാറിൽ കയറു എന്നും പറഞ്ഞവൻ എന്റെ കയ്യും പിടിച്ചവൻ നടന്നു എന്നിട്ടവൻ കാറിലേക്ക് കയറ്റിയിരുത്തി. "
"പുറകെ ലക്ഷ്മിയും വന്നിരുന്നു. നേരെ അരുണിന്റെ തറവാട്ടിലേക്ക്. "
"അങ്ങനെ തറവാടിന്റെ മുന്നിൽ വന്ന് വണ്ടി നിർത്തി. പെട്ടിയും കാര്യങ്ങാമെല്ലാം ലക്ഷ്മിയും അരുണും തന്നെ ഇറക്കി വെച്ച്. ഡ്രൈവർക്കു ക്യാഷും കുടുത്തു പറഞ്ഞയച്ചു. "
"അരുണേട്ടാ.. ഏട്ടൻ ഇവിടെ നിക്ക് ഞാൻ അമ്മായിയെ വിളിച്ചോണ്ട് വരാം അതും പറഞ്ഞവൾ അകത്തേക്ക് ഓടി. "
"അടുക്കളയിൽ എന്തോ വല്ല്യ പണിയിലാണെന്നു തോന്നുന്നു അമ്മയ്.
പുറകിൽ നിന്നും അരുണിന്റെ അമ്മയെ ലക്ഷ്മി മുതുകിൽ തട്ടി വിളിച്ചു. "
"പെട്ടൊന്നൊരാൾ വിളിച്ചത് കൊണ്ടാവണം നൈറ്റിത്തിരിഞ്ഞൊന്നു നോക്കി. "
"നീ ആയിരുന്നോ പെണ്ണെ..
പേടിച്ചു പോയല്ലോ. ഇങ്ങനെ ഉണ്ടോ ഹോ.. "
"അമ്മായി ഞെട്ടാൻ പോവുന്നതേ ഉള്ളൂ എന്നും പറഞ്ഞവർ അരുണിന്റെ അമ്മയുടെ കണ്ണുകൾ തന്റെ കൈകൾ കൊണ്ട് മറച്ചു വെച്ചിട്ട് ഉമ്മറത്തേക്ക് നടന്നു. "
"എങ്ങോട്ടാ പെണ്ണെ എന്നെയും കൊണ്ട്. അതൊക്കെ പറയാം അമ്മായി നടക്ക്. "
"വീടിന്റെ നടയിറങ്ങി അരുണിന്റെ മുന്നിലായി അവന്റെ അമ്മയെ കൊണ്ട് നിർത്തിയിട്ട് ലക്ഷ്മിയുടെ കൈകൾ പതിയെ അകന്നു മാറ്റി. "
"കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച വർഷങ്ങൾക്കപ്പുറം അമ്മയാൽ അകന്നു പോയ സ്വന്തം മോൻ. അന്ന് എല്ലാവരും പറഞ്ഞപ്പോൾ ഞാനെന്റെ മോനെ തള്ളിപറഞ്ഞ്. അതുകൊണ്ടാവും ഈ അമ്മയെ ഒരുനോക്കു കാണാതെ ഒന്നും അറിയാതെ ഏറെ വർഷങ്ങൾക്കപ്പുറം എന്റെ മോൻ എന്നെ കാണാതെ.
കണ്ണുകളിൽ ആനന്ദത്തിന്റ സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകുവാൻ തുടങ്ങി വൈകാതെ തന്റെ മോനെ മാറോടു കെട്ടിപ്പുണർന്നുകൊണ്ടാ അമ്മ മോനോട് ക്ഷമചോദിക്കുന്നു. "
"എന്തിനാ അമ്മേ കരയുന്നത് അമ്മയുടെ മോൻ വന്നില്ലേ.. ഇനി അമ്മ കരയാൻ പാടില്ല. "
"ആ സമയത്തായിരുന്നു അരുണിന്റെ അച്ഛന്റെ വരവ്..!!!
തുടരും...
സ്നേഹപൂർവ്വം
ഹക്കീം...
📞7012657286
[9/10, 1:37 PM] നീ...: *എന്റെ നിഴൽ*
ഭാഗം - 5
"ഏറെ വർഷങ്ങൾക്കു ശേഷം സ്വന്തം മകനെ കണ്ട ആ അച്ഛന്റെ മുഖത്തടങ്ങളിൽ ഒന്നും തന്നെ വ്യക്തമല്ല. ഒന്നും മിണ്ടാതെ വീടിന്റെ ഉള്ളിലേക്ക് കയറി അകത്തെ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു. "
"അച്ഛന്റെ ദുശീലങ്ങൾ കണ്ടുപഠിച്ച മകൻ അച്ഛന്റെ വഴിയിലൂടെ കടന്നു പോയ മകൻ. നാട്ടിലെ അവസ്ഥ മോശമായപ്പോൾ നാടുവിടേണ്ടി വന്ന മകൻ. ഞാൻ കാരണം ആണല്ലോ എന്റെ മകൻ ഞങ്ങളിൽ നിന്നകന്നത് എന്നുള്ള ഓർമ്മകൾ എന്നും ഈ അച്ഛനെ അലട്ടിക്കൊണ്ടിരുന്നു. "
"കുറ്റബോധം കൊണ്ടാവാം മകന്റെ മുഖത്ത് പോലും നോക്കാൻ പോലും കഴിയാഞ്ഞത്. ""
"കൃഷ്ണൻ പിള്ള എന്ന അരുണിന്റെ അച്ഛൻ അതിനു ശേഷം ഇതുവരെ കള്ള് കൈകൊണ്ട് തൊട്ടിട്ടില്ല."
"കസേരയിൽ ചാരിയിരിക്കുന്ന അച്ഛന്റെ മുന്നിലായ് വന്നുനിന്നുകൊണ്ട് അരുൺ അച്ഛനെ വിളിച്ചു. "
"അച്ഛാ... "
"ഒരു ഞെട്ടലോടെയാണ് കൃഷ്ണൻ പിള്ള എഴുനേറ്റു നിന്നത്. എന്ത് പറയണമെന്നറിയാതെ പകച്ചുനിന്ന അച്ഛന്റെ കാലിലേക്കവൻ വീണു. "
"വൈകാതെ തന്നെ ആ അച്ഛൻ മകനെ പിടിച്ചുയർത്തി നെറുകയിൽ ചുംബിച്ചു കൈകൾ ഉയർത്തി മകനെ അനുഗ്രഹിച്ചു. "
"അച്ഛൻ എന്തോ പറയാൻ തുടങ്ങിയതും തന്റെ കൈകൾ കൊണ്ട് അച്ഛന്റെ വായ് പതിയെ മൂടി. " "അരുൺ പറഞ്ഞ് തുടങ്ങി. "
"അച്ഛൻ ഒന്നും പറയണ്ട ആ മനസ്സിനുള്ളിൽ എന്താ ഉള്ളതെന്ന് വ്യക്തമായെനിക്കറിയാം. "
"ഈ ജീവിതം ഒരുപാടെന്നെ പഠിപ്പിച്ചു."
"ഇനിയൊരു പുതിയ ജീവിതം തുടങ്ങണം അച്ഛനും അമ്മയും ഈ അരുണും ഒരുമിച്ചുള്ള സുന്ദരമായ ജീവിതം."
"ലക്ഷ്മി അകത്തേക്ക് കയറി വന്നിട്ട് ചോദിച്ചു. അച്ഛനും മകനും എന്താണ് പരുപാടി. "
"അച്ഛൻ ചോദിച്ചു. ആഹാ,. നീ ഇവിടെ ഉണ്ടായിരുന്നോ.
"പിന്നില്ലാതെ. "
"ലക്ഷ്മി നീ വേഗം അമ്മായിയെ വിളിക്ക്. വേഗം എന്തേലും കഴിക്കാൻ ഉണ്ടാക്കാൻ പറയ്. "
"അമ്മായി അടുക്കളയിൽ കയറിയിട്ടുണ്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട് ഞാനൊന്നു പോയി നോക്കട്ടെ. "
"ആ ചെല്ല് ചെല്ല്.. "
"എന്ന ഞാനങ്ങോട്ട് ചെല്ലട്ടെ അമ്മയുടെ അടുത്ത്. "
"ന്നാ നീ ചെല്ല് ഞാനൊന്ന് കിടക്കട്ടെ "
"ശെരി അച്ഛാ.. "
"അരുൺ നേരെ അടുക്കളയിലേക്കു നടന്നു."
അപ്പോഴാണ് ഉമ്മറത്തുനിന്നും ഒരു പാട്ട് കേൾക്കുന്നത്. അത് കേട്ടപ്പോൾ തന്നെ മനസ്സിലായി ഉണ്ണിയുടെ പാട്ട് തന്നെ ആയിരിക്കുമെന്ന്. ഒട്ടും വൈകിച്ചില്ല അവന്റെ അടുത്തേക്ക് നടന്നു. "
"ഉണ്ണിയുടെ തോളിൽ കൈവെച്ചു അരുൺ വിളിച്ചു.. ഉണ്ണിയെ.. എന്താ ഉണ്ണി നീ ഇവിടെ തന്നെ നിന്നത് വാടാ ഇത് നിന്റെയും വീടല്ലേ."
"എല്ലാവരും നീ വന്ന സന്തോഷത്തിലല്ലേടാ ലക്ഷ്മി ആണ് എന്തിനും എന്റെ കൂടെ. നീ വന്ന സന്തോഷം കൊണ്ടാവാം അവളെന്റെ കാര്യം മറന്നിട്ടുണ്ടാവും. ഈ കണ്ണ് കാണാൻ വയ്യാത്ത ഞാനെങ്ങനെയാ."
"ഉണ്ണിയുടെ കയ്യും പിടിച്ചു അരുൺ അകത്തേക്ക് കയറി നേരെ അടുക്കളയിലേക്കു ഇരുവരും നടന്നു."
"രണ്ടുപേരും അടുക്കളയിൽ എത്തി."
"മോന് വിശക്കുന്നുണ്ടാവും ല്ലേ.. "
"ഏയ് ഇല്ലമ്മേ"
"മക്കള് അങ്ങോട്ട് ചെല്ല് ഇപ്പോ ആവും "
"അവിടെ നിന്ന് നേരെ അരുണിന്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്നു അകത്തേക്ക് കയപ്പോൾ കണ്ട കാഴ്ച അരുണിനെ അത്ഭുതപ്പെടുത്തി എല്ലാം അതുപോലെ തന്നെ ഉണ്ട് എല്ലാം പഴയതുപോലെ തന്നെ പൊടിപടലങ്ങൾ mar ഒന്നും തന്നെ ഇല്ല. "
"ലക്ഷ്മി അരുണിനോട് ചോദിച്ചു. എന്താ അരുണേട്ടാ ഇങ്ങനെ നോക്കുന്നത് ആദ്യം കാണുന്നത് പോലെ. "
"ഏയ് ഒന്നുല്ല ലക്ഷ്മി "
"ഈ മുറി എന്താ ഇങ്ങനെ "
"അമ്മായി എന്നും വരും വൃത്തിയാക്കും ഇടക്ക് ഇവിടെ വന്നിങ്ങനെ ഇരിക്കും ഓരോന്നും പറഞ്ഞ് കരയും. അമ്മായിക്ക് നല്ല വിഷമം ഉണ്ട്.'"
"അറിയാതെ അരുണിന്റെ കണ്ണിൽ നിന്നും ചെറുമണിയായ് കണ്ണുനീർ പൊടിഞ്ഞു. "
"ഉണ്ണിയെ നീ എന്താ ഒന്നും മിണ്ടാത്തെ.."
"ഏയ് ഒന്നുല്ലടാ "
"നിങ്ങൾ പറയുന്നത് ഓരോന്നും കേട്ടിരിക്കാ.."
"അതൊക്കെ പോട്ടെ ഇവിടുത്തെ വിശേഷങ്ങൾ പറയ് കേൾക്കട്ടെ "
"അങ്ങനെ മൂന്നുപേരും നാട്ടിലെ വിശേഷങ്ങൾ പറഞ്ഞങ്ങനെ ഇരിക്കുകയാണ്.
"അടുക്കളയിലെ ജോലികളെല്ലാം കഴിഞ്ഞ് അരുണിന്റെ അമ്മ അച്ഛന്റെ അടുക്കലേക്കു ചെന്നു അരുണിന്റെ അച്ഛനെ വിളിച്ചു. "
ദേ കഴിക്കാൻ വാ എല്ലാം പാകമായി. ഞാൻ പോയി പിള്ളേരെ വിളിച്ചിട്ട് വരാം. "
"ശാരദേ... "
"എന്തേ... "
നീ ഇവിടെ ഇരുന്നേ.. ഒരു കാര്യം പറയാനുണ്ട്. എന്ത് കാര്യം. ടീ.. രണ്ടുമാസം കഴിയുമ്പോൾ അവനു വയസ്സ് ഇരുപത്തിയാറാ.. നമുക്ക് അവന്റെ അങ്ങ് നേരത്തെ നടത്തണം. "
"നിങ്ങള് ഇതെന്താ പറയുന്നത് മനുഷാ.. "
"അരുണിന്റെ കല്യാണം നടത്തണമെന്ന്. എന്റെ ഒരാഗ്രഹം വേഗം അതങ്ങ് നടത്തണമെന്ന്. നീ ഒന്ന് അവന്റെയടുത്ത് ഒന്ന് പറയ്. "
"നമ്മുടെ ലക്ഷിയെ തന്നെ ആലോചിച്ചാലോ അവന്റെ മുറപെണ്ണല്ലേ അവൾ."
"ലക്ഷ്മിയെ ഒരു കൂട്ടര് വന്ന് കണ്ടിട്ട് പോയി എന്നാ പറഞ്ഞെ അതെന്തായി എന്നറിയില്ല. "
"ഞാൻ നാളെ തന്നെ രവിയോട് നാളെ തന്നെ സംസാരിക്കാം. ആ വാ നടക്ക്. "
"ഉച്ചയൂണെല്ലാം റെഡിയായി എല്ലാവരും ഒരു മേഷ്യയുടെ ചുറ്റും ഇരുന്നുകൊണ്ട് ഭക്ഷണം വയറുനിറച്ചു കഴിച്ചു."
"അരുണേ ഞങ്ങൾ ഇറങ്ങട്ടെ. ഇനി നാളെ ഇറങ്ങാം. നിനക്ക് നല്ല ക്ഷീണം ഉണ്ടാവും യാത്ര കഴിഞ്ഞ് വന്നതല്ലേ കുറച്ചുനേരം കിടക്ക്. ഞങ്ങളിറങ്ങട്ടെ. നീ വൈകുന്നേരം അങ്ങോട്ടേക്ക് ഇറങ്ട്ടോ.. എന്നും പറഞ്ഞു ഉണ്ണി ലക്ഷ്മിയെ വിളിച്ചു. "
"ലെച്ചു.. നീ എന്നെ അങ്ങ് ആക്കിയിട്ട് ഇങ്ങ് പോര് ട്ടോ.. "
"ഉം എന്ന് മൂളികൊണ്ടവൾ ഉണ്ണിയുടെ കയ്യും പിടിച്ചവൻ ഉണ്ണിയുടെ വീട്ടിലേക്കു നടന്നു. "
-------------------------------------------------------
"അരുൺ അമ്മയോട് പറഞ്ഞു. അമ്മേ.. ഞാനൊന്ന് വിശ്രമിക്കട്ടെ നല്ല ക്ഷീണം ഉണ്ട്. മോൻ ചെല്ല് മുറിയൊക്കെ വൃത്തിയായിട്ടിട്ടുണ്ട്. പിന്നെ ഒരു കാര്യം പറയാനുണ്ട്. "
"എന്താ അമ്മേ പറയാനുള്ളത് എന്ത് കാര്യാ.. ""
"ആദ്യം മോൻ പോയി വിശ്രമിക്ക് എന്നിട്ട് പറയാം "
"അമ്മ എന്ത് കാര്യാ പറയാനുണ്ടെന്ന് പറഞ്ഞത് എന്തായിരിക്കും അത്. അരുണിന്റെ മനസ്സിൽ അമ്മ പറഞ്ഞത് കാര്യം എന്തായിരിക്കും എന്നറിയാഞ്ഞിട്ട് ഒരു സമാദാനവും ഇല്ല. അവൻ അമ്മയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അവന്റെ വാശിക്കുന്നിൽ അമ്മ പറഞ്ഞു. രണ്ടുമാസം കഴിയുമ്പോൾ നിനക്ക് വയസ്സ് എത്രയാ എന്നറിയോ.വയസ്സിരുപത്തിയാറാ."
"അതിനിപ്പോ എന്താ അമ്മേ.. "
"അച്ഛൻ പറയാ നിന്റെ കല്യാണം നടന്നുകാണണം എന്ന്. ആലോചിച്ചപ്പോൾ എനിക്കും തോന്നി എന്റെ മോന് ഒരു കൂട്ട് വേണമെന്ന്. "
"ഇതാണോ കാര്യം.. അച്ഛന്റെയും അമ്മയുടെയും ഇഷ്ടം പോലെ നടക്കട്ടെ.
"അത് കേട്ടപ്പോൾ ആ അമ്മയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നുതുടുത്തു. "
"മോനെ.. അച്ഛൻ നിനക്ക് ഒരു പെണ്ണിനേയും കണ്ട് വെച്ചിട്ടുണ്ട്. ആരാന്നറിയോ നിനക്ക്.. "
"അച്ഛൻ പറഞ്ഞപ്പോൾ എന്റെ മനസ്സിലും അവൾ തന്നെയായിരുന്നു. നമ്മുടെ ലക്ഷ്മി..
തുടരു...
സ്നേഹപൂർവ്വം
ഹക്കീം..
📞7012657286
*എന്റെ നിഴൽ*
ente nizhal
0 Comments
Post a Comment