*തടവറ*

*---------------------------------*
ഉള്ളിലൂടെ പ്രകടമാക്കുന്ന സ്നേഹബന്ധങ്ങൾ,ഇതെങ്ങിനെയാണ് എഴുതേണ്ടതെന്നറിയില്ല.അനുഭവിച്ചറിയാത്തത് കൊണ്ട് തന്നെ കൂടുതലും പിഴവുണ്ടാവും.ക്ഷമിക്കുമെന്ന വിശ്വാസത്തിൽ.....
....

എത്രത്തോളം സ്വാധീനിക്കുമെന്നറിയില്ല.എങ്കിലും ഒരു പരീക്ഷണം.....


*,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,*
✍ *മുഹമ്മദ് ജലാല്‍* ( പാവം ഞാന്‍ )

*-----''''''-----------'''''''----------'''''-----*



ആ ജയിലഴികൾക്കിടയിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ബഷീറിന്റെ നോട്ടത്തിന് തടയണ തീർത്ത് കൂറ്റന്‍ മതിൽക്കെട്ട് വീരിഞ്ഞു നിന്നു.


ഇനി ആരും വരാത്ത ആ ചുവർക്കെട്ടിനുള്ളിൽ ഏകാന്തനായി ഓർമ്മകളെ ചികഞ്ഞെടുത്തിരിക്കുന്ന അവനറിയാം ജീവിതത്തിലേക്കിനി ഒരു തിരിച്ചു പോക്കില്ലാ എന്ന്.തന്നെ  ഇനി ആരും തേടി വരില്ലാ എന്നും
പക്ഷേ...

മരണം,

ഈ അവസ്ഥയിലെത്തിയിട്ടും ഇപ്പോളും അവനതാഗ്രഹിക്കുന്നില്ല.
കാരണം,
താന്‍ ചെയതു എന്ന് തന്റെ മേല്‍ മുദ്ര കുത്തിവെച്ച അപരാധം ഒരേഒരാൾ മാത്രം അറിയണം.അതിനു മുമ്പ് മരിച്ചാൽ ശാപങ്ങളേറ്റ് വാങ്ങേണ്ട ഹതഭാഗ്യനാവേണ്ടി വരും


അയാള്‍ അതറിയില്ല, അറിഞ്ഞാലും വിശ്വസിക്കില്ലാ എന്നറിഞ്ഞിട്ടും ‍ ചെറിയൊരു പ്രതീക്ഷയുടെ അംശങ്ങള്‍ ബഷീറിന്റെ‍ മനസ്സിലെവിടെയോ മിന്നിക്കൊണ്ടിരുന്നു...


 കുഞ്ഞു വെളിച്ചം മാത്രം നിറഞ്ഞു നിൽക്കുന്ന ആ സെല്ലിൽ ഇളം തെന്നലിന് പോലും പ്രവേശനം നിഷേധിച്ചെന്നപോൽ ഒരുക്കിത്തീർത്ത അതില്‍ ഉഷ്ണവാനായി അഞ്ജതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ബഷീറിന്റെ  അടുത്തേക്ക് ഒരു പോലീസ്കാരൻ വന്നു. ഒലിച്ചിറങ്ങുന്ന നേത്രങ്ങളുമായിരിക്കുന്ന അവന്‍, അവന് ചുറ്റുമുള്ള ചലനങ്ങള്‍ ശ്രദ്ധിക്കുന്നില്ല...


"ടോ....."


നീണ്ടു നിവര്‍ന്ന ഇരുമ്പുദണ്ഡുകൊണ്ട് മെലിഞ്ഞുണങ്ങിയ അവന്റെ ശരീരത്തിൽ കുത്തി നോവിച്ച് ഒരലർച്ചയോടെ  പോലീസ്കാരൻ അവനെ വിളിച്ചു....


"ഉമ്മാ.............."



കഴിഞ്ഞു പോയ ബാല്ല്യത്തെ ഓർത്ത് നിർവൃതി അടഞ്ഞിരിക്കുന്ന അവനിലേക്ക് ഇരുമ്പ് ദണ്ഡിൽ നിന്നുള്ള പ്രഹരം അപ്രതീക്ഷിതമായപ്പോ അവനോളിയിട്ടു പിടഞ്ഞെഴുന്നേറ്റു.......


"നിനക്കെന്താടാ ചെവി കേക്കില്ലേ...ഇങ്ങനെ അലറി വിളിക്കണോ...."


അരിശത്തോടെ പോലീസ്കാരൻ പറഞ്ഞതും അവൻ തെല്ലൊന്ന് ഭയപ്പെട്ടു.പതിയെ നിലത്ത് നിന്നും എഴുന്നേറ്റു വാതിലിനടുത്തേക്ക് നടന്നടുത്തെത്തുമ്പോഴേക്കും വാതില്‍ തുറന്നു കഴിഞ്ഞിരുന്നു.പേടിയോടെ അവൻ അവിടെ ഒരു നിമിഷം നിന്നു...

"എന്താടാ അവിടെ തന്നെ നിക്കുന്നേ, പിടിച്ചു വിഴുങ്ങാനൊന്നുമല്ല വിളിച്ചത്, നിനക്കൊരു വിസിറ്ററുണ്ട്"


ഒരു നെടുവീർപ്പോടെ അവനത് കേട്ടപ്പോഴേക്കും മനസ്സിലെ എല്ലാ കോണിലും സംശയങ്ങളുടെ കൂമ്പാരം വന്നടിഞ്ഞു.
ഇവിടത്തിലേക്കുള്ള ലോകത്തേക്ക് വന്നണഞ്ഞ് ഒരു ആണ്ടായിട്ടും  ഇതു വരെ കുത്തിനോവിച്ച് വിശപ്പകറ്റാനാണേലും പടച്ചവന്റെ സൃഷ്ടിപ്പായ കൊതുകുകളെല്ലാതെ വേറെ ആരും തിരിഞ്ഞു നോക്കാത്ത തനിക്ക് തന്നെയാണോ ഇതെന്ന് അതീവ അതിശയത്തോടെ അവനോർത്തെടുത്തു.....

"നീയെന്താടോ അവിടെ ആലോയ്ച്ച് നിക്കുന്നേ വേം വായോ...."


ഗൗരവം കൂടി വരുന്ന ആ വാക്കുകള്‍ കേട്ടപ്പോൾ തന്നെ അൽപ സമയത്തിന് അവന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് കുഞ്ഞു കുട്ടിയെ പോലെ പോലിസ് കാരന്റെ പിറകിലായി വിസിറ്റ് റൂമിലേക്ക് നടന്നു...

അവനെ റൂമിലേക്ക് ആനയിച്ച് പോലീസ്കാരൻ അവിടെ നിന്നും പോയി.

അകത്തേക്ക് ആഗമിച്ച ബഷീര്‍ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഒരാളെ കണ്ടു.മുഖം വ്യക്തമാവത്തത് കൊണ്ട് തന്നെ പതിയെ ഒന്ന് ചുമച്ചു.
ആളനക്കം ശ്രവിച്ചെന്ന പോലെ അദ്ധേഹം തിരിഞ്ഞതും ബഷീറിന്റെ മുഖം മാറി മറിഞ്ഞു.ഭയത്തോൽ വിയർത്തൊലിച്ച അവൻ പിറകിലേക്ക് വലിഞ്ഞു ചുമരില്‍ തട്ടി നിന്നു.

തെറ്റിദ്ധാരണയുടെ പേരില്‍ കുറ്റവാളിയായ താന്‍ ഒരാളുടെ മുമ്പിലും നിരപരാധിയല്ല.ചെയ്തെന്ന് പറയപ്പെടുന്ന തെറ്റിന് ശിക്ഷ വിധിക്കാൻ അധികാരമുള്ളയാളാണ് തന്റെ മുന്നില്‍ നിൽക്കുന്നതെന്ന് ശരവേഗത്തിൽ അവന്‍ ഓർത്തെടുത്തു.
മുഖത്തേക്ക് പോലും നോക്കാതെ ഒലിച്ചിറങ്ങുന്ന മിഴികളുമായി രണ്ട് കരങ്ങളും നീട്ടി അയാളുടെ കാലിലേക്ക് വീണു...

"പൊറുക്കണം...ഞാനത് ചെയ്തിട്ടില്ല...ഞാനല്ല...ഞാനല്ലാ അത് ചെയ്തത്..."

പൊട്ടിക്കരഞ്ഞു കൊണ്ട് അവനത് പറയുമ്പോൾ അയാളുടെ കണ്ണും വേഗത്തില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു...


"മോനേ..."


പതറിയ ശബ്ദത്തിൽ ലാളനയോടെ എ വിളിച്ചു പതിയെ അവനെ എഴുനേൽപിച്ചു...

വാത്സല്ല്യം നിറഞ്ഞുള്ള വിളി അവനെ അത്ഭുതപ്പെടുത്തി.പതിയെ കൺതടം തുടച്ച് എന്താ നടക്കുന്നതെന്നറിയാതെ എഴുന്നേറ്റു....


"ഉപ്പാ....."

വളരെ ദയനീയമായി സ്നേഹവും സഹതാപവും കൂടി കലർത്തി അയാളെ വാരിപുണർന്നു.തിരിച്ചൊരു മറുപടി കൊടുക്കാതെ അയാള്‍ അവനെ സ്നേഹ സാഗരം തീർത്ത് മുറുകെ കോർത്ത് പിടിച്ചു.
വകതരിവെത്തിയ കാലം മുതല്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അനുഭൂതിയിലെത്തിയ ലോകത്തിലൂടെ കടന്നുപോയ അവസ്ഥയിലായിരുന്നു ബഷീറിന് അത്.ഇത്ര വാത്സല്യം നിറഞ്ഞു നിന്നിരുന്ന മനസ്സിനുടമായാണോ എന്ന് ഓർത്തു കഴിഞ്ഞ കാലത്തെ ശപിച്ചു..


"ഞാനത് ചെയ്തിട്ടില്ല ഉപ്പാ....മ്മടെ ഉമ്മാനെ....ഞാനല്ല. "

വാക്കുകള്‍ ഒന്നും പുറത്തേക്ക് വരുന്നില്ല.മുഴുവിപ്പിക്കുന്നതിന് മുമ്പ് തന്നെ അയാള്‍ അവന്റെ വായ പൊത്തി....

"എനിക്കറിയാം മോനെ.നീയത് ചെയ്യില്ലാന്ന്.പടച്ചോന്റെ വിധിയെ ആർക്കും തടുക്കാന്‍ പറ്റില്ലല്ലോ..."


ആശ്വസിപ്പിക്കും വിധത്തില്‍ അവനോട് പറഞ്ഞു....

"ഈ ലോകത്ത് എനിക്ക് ഇനി വേറെ ഒന്നും വേണ്ട.ന്റെ ഉപ്പ വിശ്വസിച്ചല്ലോ അത് മാത്രം മതി"

ദീർഘ നിശ്വാസം പുറത്തേക്ക് വിട്ടു ഉപ്പയോടായി അവന്‍ പറഞ്ഞു...


"നിന്നെ വിശ്വസിച്ചില്ലെങ്കി പിന്നാരെയാ വിശ്വസിക്കേണ്ടേ.ഈ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിച്ചാ മാത്രം മതി മോന്, മോന്റെ രക്ഷക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം ഇൻശാ അള്ളാ"

ആശ്വാസവാക്കുൾ പറഞ്ഞ് ദുഖത്തിൽ നിന്നും അവനെ കരകയറ്റാനുള്ള ശ്രമം അവന് തെല്ലൊരാശ്വാസമേകി.വിശേഷങ്ങൾ പറഞ്ഞുംകേട്ടും അവര്‍ സ്നേഹത്തിന്റെ അതിർ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു....


"ബഷ്യേ അണക്കിന്നെങ്കിലും ഒന്നുപ്പാടടുത്ത് പോയി കൊറച്ചേരം സംസാരിച്ചിരുന്നൂടെ,വന്ന് കേറ്യാ ഒരു സലാം മാത്രം. കൂട്ടുകാരമ്മാരുടെ മുമ്പില് ഉപ്പാനെ കുറിച്ച് വീമ്പ് പറയണ അന്റെ അവസ്ഥ ഇവിടുള്ളോർക്കല്ലെ അറിയൂ.ഇനി ഇയ്യിന്റെ മരണം കണ്ടിട്ടേ നേരംപോലെ മിണ്ടാട്ടം തൊടങ്ങൂ..."


പതിവായി വീട്ടില്‍ വരുന്ന ബഷീറിനോട് പറയാറുള്ള ഉമ്മയുടെ സ്ഥിരം വാക്കുകള്‍ ഒരു നിമിഷം പരസ്പരം മുറുകെ പിടിച്ചിരിക്കുന്ന അവന്റെ ചെവിയിലൂടെ തുളഞ്ഞ് വന്നത് പോലെ...

"അതേ....ഉമ്മാ, മരണം തന്നെ വേണ്ടി വന്നു പുറത്തിറങ്ങാത്ത സ്നേഹത്തെ വലിച്ചിടാൻ..."

അവനാരോടെന്നില്ലാതെ പറഞ്ഞു.....




"ടോ...മതി ടൈം കഴിഞ്ഞു.ഇനി പിന്നെ ആവാം..."

സ്നേഹിച്ച് കൊതി തീരാതെയും സ്നേഹങ്ങളേറ്റുവാങ്ങാതെയും അവരുടെ അഭിമുഖീകരണം പോലീസുകാരന്റെ ആ വാക്കോടെ അവസാനിച്ചു.പരസ്പരം സലാം പറഞ്ഞ് അവര്‍ രണ്ട് പേരും പിരിഞ്ഞു.
തിരിച്ച് സെല്ലിലേക്ക് പോകുമ്പോൾ അവന്റെ മിഴികളിൽ നിന്നും ഒലിച്ചിറങ്ങുന്ന തുള്ളികള്‍ക്ക് ഇതു വരെയില്ലാത്ത മധുരം ഉള്ളത് പോലെ അവനനുഭവപ്പെട്ടു.
ജയിലില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന ഉപ്പയിലും ഇതേ വികാരം തന്നെയായിരുന്നു...


പതിവിലും വിപരീതമായി  പൂർണ്ണ ചന്ദ്രനുമയി പുത്തു നിൽക്കുന്ന നിലാവുള്ള അന്നത്തെ രാത്രിയിൽ എന്തെന്നില്ലാത്ത ഉൻമേഷത്തോടെ അവൻ നിസ്കാരം കഴിഞ്ഞ് വയറു നിറച്ചു ഭക്ഷണവും കഴിച്ചു സെല്ലിലേക്ക് പ്രവേശിച്ചു വാതിലിനരികിലിരുന്ന് ആകാശത്തേക്ക് കണ്ണും നട്ട് സ്ഥാനമുറപ്പിച്ചു...



"ഉമ്മാ..."


"ന്താടാ, കെട്ന്ന് കാറല്ലേ..."

"ഞാനിന്നലെ പറഞ്ഞ കാര്യം ന്തായി"


"അതോ...അന്നോട് ഞാന്‍ പലവട്ടം പറഞ്ഞിണ്ട് നേരിട്ട് പോയി ചോയ്ചോന്ന്.ഒന്നില്ലേലും അന്റെ സ്വന്തം വാപ്പന്നല്ലേ, എല്ലാരടെ മുമ്പിലും വല്ല്യേ ആളായീന്നുള്ള വിചാരാ. വാപ്പാനെ കണ്ടാലോ.....ഹൂ...."

പതിവായുള്ള ഉമ്മയുടെ പല്ലവിൾക്ക് ഒരു മാറ്റവുമുണ്ടായില്ല.എന്ത് കാര്യം നേടാനും സ്വയം ചോദിക്കാതെ ഉമ്മയുടെ ആശ്രയത്തിൽ ഉപ്പയിൽ നിന്ന് വാങ്ങുന്ന പതിവ് മാറ്റുവാൻ കഴിയാത്തത് എന്താണെന്ന് ഒരു പിടിയുമില്ലായിരുന്നു.
ജീവിതാരംഭം മുതൽ ഉമ്മയുടെ ചൂടേറ്റ് വളരുമ്പോൾ ഉപ്പയും അതാഗ്രഹിച്ചിരുന്നു.പക്ഷെ, ഗൗരവത്തിന് മുന്നിൽ പ്രകടമാകേണ്ടതൊക്കെ കൊഴിഞ്ഞു പോകുമ്പോൾ  മനസ്സിന്റെ അടിത്തട്ടിൽ കഥാനഭാരം നിറഞ്ഞിട്ടുണ്ടാവുമെന്ന് ഉമ്മ പറഞ്ഞു തരുമ്പോളും എന്തുകൊണ്ടോ അതിന് മാത്രം സാധിക്കാതെ കാലം കഴിച്ചു.

അസ്തമയ സൂര്യൻ അതിന്റെ സ്ഥാനം തേടി മടങ്ങുന്ന അതെ സമയത്തു തന്നെയാണ് ഉപ്പയും വീട്ടിലേക്ക് കയറി വരുന്നത്.നാട് മുഴുവൻ നടന്ന് കൂലിപ്പണിയെടുത്ത് അദ്ധ്വാനിച്ച്‌ കയറി വരുമ്പോൾ ഓടി വന്ന് തന്റെ കയ്യിലുള്ള പലഹാരം വാങ്ങി വിയർത്തൊട്ടിയ ശരീരത്തിൽ പറ്റിപിടിച്ചു കയറുന്ന ഒരു മകനെയല്ലേ ഉപ്പയുടെ മനസ്സിലുണ്ടായിരുന്നത്.ഇതുപോലെയുള്ളത് തന്നെയല്ലേ താനും നെയ്തുകൂട്ടിയത് .
പക്ഷെ...
അതിന് ആരോ തടയണ തീർക്കുംപോലെ അനുഭവപ്പെടുന്നു.

അന്നും ഒരു സ്മാർട്ട്ഫോൺ വേണമെന്ന ആവിശ്യത്തിനാണ് ഉമ്മയെ സമീപിച്ചത്.
രണ്ടുദിവസമായിട്ടും ഉപ്പയോട് പറയാത്തത് കൊണ്ട് തന്നെ ഉമ്മയുമായി ചെറിയ രീതിയിൽ ഒന്ന് എതിരായി...

"ഇങ്ങക്ക് പറ്റില്ലെങ്കി അത് പറയ്..."


"അണക്ക് അങ്ങട് നേരിട്ട് ചോയ്ച്ചാ പോരെ ബഷ്യെ..."

ഉമ്മ സങ്കടത്തോടെ എന്നോടത് പറഞ്ഞപ്പോ എനിക്ക് സഹതാപത്തിന് പകരം ദേഷ്യമാണ് വന്നത്

"ഇങ്ങക്ക് പറ്റില്ലെങ്കിൽ വേണ്ടാ...."


അതും പറഞ്ഞു ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ പല്ലിറുമ്മി അടുക്കളയിൽ നിന്നും ധൃതിയിൽ പുറത്തേക്ക് നടന്നു.മക്കളുടെ സങ്കടങ്ങൾക് വിലകല്പിക്കുന്ന അമ്മമാരെ പോലെ തന്നെ ഞാൻ വന്നതിന് പുറകിലായി ആശ്വാസവാക്കുകൾ കൊണ്ട് ഉമ്മ അടുക്കളയിൽ നിന്നും പുറത്തിറങ്ങാൻ നേരം നിലത്തുള്ള പാത്രത്തിൽ തട്ടി തലയും കുത്തി നിലത്തേക്ക് പതിച്ചു....


"മോനെ...."

ഒന്നുമറിയാതെ റൂമിലേക്ക് നടന്നിരുന്ന ഞാൻ പൊടുന്നനെയുള്ള ഒച്ചയും മോനെ എന്നുള്ള ഉച്ചത്തിലുള്ള ശബ്ദവും വന്നതിനേക്കാൾ വേഗത്തിൽ അടുക്കളയിലേക്ക് എത്തിച്ചു.അവിടെ എത്തിയതും ഒരു നിമിഷം നിശ്ചലമായി.ശരീരമാകെ മരവിച്ചു,കൈ കാലുകൾ തളർന്നു.

ചോരയിൽ കുളിച്ചു കിടക്കുന്ന ഉമ്മയുടെ അരികിലേക്ക് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഓടിയാടുത്തു വയറിൽ കുത്തിയിറങ്ങി മാരക മുറിവേല്പിച്ച ആ ചിരവ വലിച്ചൂരിയെടുക്കുമ്പോഴാണ് നാട്ടുകാർ മുഴുവനും അവിടേക്ക് ഓടിയാടുത്തത്...

കണ്ട മാത്രയിൽ തന്നെ എന്നെ തള്ളിമാറ്റി ഉമ്മയെയും എടുത്ത് ആശുപത്രിയിലേക്ക് പോയി.എല്ലാവരും കൂടെ ഒരു കുറ്റവാളിയെ പോലെ മർധിച്ചവശനാക്കി.പിന്നീടുള്ളതെല്ലാം പെട്ടന്നായിരുന്നു.ഉമ്മയുടെ വിയോഗ ശേഷം കൊലക്കേസിലെ പ്രതിയാക്കി തടവിലടച്ചു...




നിലാവ് കൂടിച്ചേർന്ന ആ രാത്രിയിലെ പാതിരാക്കാറ്റിന്റെ അംശങ്ങൾ അല്പഅല്പമായി അവന്റെ സെല്ലിലേക്ക് പ്രവേശിച്ചു അവന്റെ ചിന്തകളെ തടഞ്ഞുനിർത്തി മായക്കത്തിലേക്ക് നായിച്ചു...

ഉറക്കം അതിന്റെ ഉച്ചിയിലെത്തി നിൽക്കുന്ന സമയം അവനെ ആരോ തട്ടി വിളിച്ചു.അപ്രതീക്ഷിതമായ വിളിയായത് കൊണ്ട് തന്നെ അവൻ ഞെട്ടിയെഴുന്നേറ്റു.
കൺ തുറന്നു നോക്കിയതും ആ അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു വെള്ള വസ്ത്ര ധാരികളായി  അവന്റെ പൊന്നുമായും പൊന്നുപ്പയും അവനെ മാടി വിളിക്കുന്നതായിട്ട് .
മറിച്ചൊന്ന് ആലോചിക്കാതെ അവരിലേക്ക് അടുത്തു.
അവനെയും കൊണ്ട് അവർ അവർ ആകാശ ഗോപുരത്തിലേക്ക് പാറിയകന്നു....



*കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്ന തടവുപുള്ളി ഹൃദയാഘാതം മൂലം മരിച്ചു*


*തടവുപുള്ളി മരിച്ച അതെ ദിവസം ഹൃദയാഘാതം മൂലം പിതാവും മരിച്ചു*


പിറ്റേ ദിവസത്തിലുള്ള സായാഹ്ന പാത്രത്തിൽ രണ്ടു തലക്കെട്ടുകളിലായി ഈ വാർത്തകൾ നിറഞ്ഞു നിന്നു....

*___________________________________________*


✍ *ജലാൽ കുന്നംകുളം*
thadavara