*തനുജ*


*ഭാഗം  1*


✍ശുഹൈബ് മുത്തനൂർ

============================================================





മഞ്ചാടിപ്പുരമെന്നാൽ  പച്ചപ്പിനാൽ മൂടപ്പെട്ട പഴമയുടെ തനിമ വിട്ടുമാറാത്ത  നാഗരികതയുടെ  പൂമൊട്ടുകൾ വിരിയാത്ത.., കൊക്കും പൊന്മാനും തത്തയും  കിന്നാരം  പറയുന്ന
 പച്ചവിരിച്ച  നെൽപ്പാടങ്ങളും ...,
നക്ഷത്രമീനുകൾ  ന്രത്തം  വെക്കുന്ന  കുഞ്ഞു  കുഞ്ഞു  തോടുകളും   സൂര്യനെ  നോക്കി പുഞ്ചിരിച്ചുകൊണ്ട്  വിരിഞ്ഞു  നിൽക്കുന്ന  താമരകളാൽ  പുളകിതമായ   കുളങ്ങളും ഒക്കെ ഉള്ള ഒരു  സന്തുഷ്ടമായ ഗ്രാമം .....

മഞ്ചാടിപുരത്തിനൊരു  പ്രത്ത്യേകതയുണ്ട്  മറ്റു ഗ്രാമങ്ങളിൽ നിന്നും വിത്യസ്ത മാക്കുന്ന  ഒന്ന്
എന്തന്നാൽ  ഇവിടെ രാജനെന്നോ  റഫീഖന്നോ  സുലൈഖ എന്നോ മാധവി  എന്നോ  ജോസെഫെന്നോ ഇല്ല എല്ലാവരും ഒരേ കുടകീഴിൽ മതത്തിന്റെ വേലിക്കെട്ടുകൾ മാറ്റി നിർത്തി അവരവരുടെ മതം എന്താണോ പറഞ്ഞത് അതനുസരിച്ചുകൊണ്ട്
ഒരമ്മപെറ്റ മക്കളെ പോലെ മഞ്ചാടിപ്പുരത്തിൽ  സന്തോഷമായി ജീവിക്കുന്നു അത്കൊണ്ട് തന്നെ അവൻ ഹിന്ദു വാണ് ഞാൻ  മുസ്ലിമാണ് മറ്റവൻ കൃസ്ത്യൻ ആണ് എന്ന വിവേചനം ഇല്ലാതെ നാം മനുഷ്യരാണ് എന്ന പൊതു വികാരം മാത്രം കൊണ്ട് നടക്കുന്ന ഒരുപറ്റം പാവം ജനങ്ങൾ ഉള്ള ഒരു കൊച്ചു ഗ്രാമം

ഇനി  മഞ്ചാടിപുരത്തിന്റെ വിശേഷങ്ങൾ അറിയണമെങ്കിൽ നമ്മൾ ഒരുസ്ഥലം വരെ പോകണം...അപ്പൊ നമ്മക്ക് അങ്ങോട്ടേക്ക് പോകാ..ല്ലേ..

മഞ്ചാടിപ്പുരത്തിന്റെ ഓരോ  പ്രഭാദവും  തടുടങ്ങുന്നത്  ചാക്കോ  ചേട്ടന്റെ  ചായക്കടയിലാണ്...
പഴമ വിളിച്ചോതി കൊണ്ട് ഓലകൊണ്ട്  മേൽക്കൂര  പണിത  ഒരു കുഞ്ഞു കട
 കടയുടെ  മുൻപിൽ  വിശാലമായ  പാടമായത്  കൊണ്ട് തന്നെ  അവിടെ  ഇരിക്കുമ്പോൾ  സമയം  പോകുന്നതെഅറിയില്ലാ അതുകൊണ്ട് മാത്രമല്ല (അത് ഞാൻ പറയാട്ടോ...)

ഖിലാഫത്തിന്റെ കാലത്തുള്ള പഴയ രണ്ടു  ബെഞ്ചുകളും  അതിനാവശ്യമായ  ഇരിപ്പിടങ്ങളുമുള്ള ഒരു  കുഞ്ഞുകട...
നാട്ടിലെ കാരണവന്മാരുടെ  പ്രധാന സ്ഥലങ്ങളിലൊന്നാണ് ഇവിടം...
മഞ്ചാടിപ്പുരത്ത് നടക്കാൻ പോകുന്ന പരിപാടിയുടെയും  നടന്ന പരിപാടിയുടെയും ഒക്കെ അടിമുതൽ മേലെ വരെ ഇവിടെന്നു ഇവര് ഒരു ചായ കുടിച്ചു കഴിയുന്നതിന് മുന്നേ ചർച്ച ചെയ്യും... (ഇതാണ് ഞാൻ പറഞ പറയാ എന്ന് പറഞ്ഞത്  ഇവിടെ ഇരുന്നാൽ നേരം പോകുന്നത് അറിയില്ല എന്ന്...ഇവരുടെ ബഡായി കേട്ടിരുന്നത് അവിടെ അങ്ങനെ ഇരിക്കും എങ്ങും പോകൂല...)

ഇവിടുത്തെ ചില്ലുപെട്ടികളിൽ  നിറച്ചു  വെച്ചിരിക്കുന്ന പഴംപൊരിയുടെയും  ബോണ്ടയുടെയും  മണം  നമ്മളെ  അങ്ങോട്ടേക്ക് മാടി  വിളിക്കും ....
അതിരാവിലെ  ചെന്നാൽ ആവിപറക്കുന്ന
പുട്ടും പപ്പടോം കഴിച്ചാൽ  വയറിനോടൊപ്പം മനസ്സും  നിറയും .....

ഇന്ന് എന്നത്തെയും പോലെ അല്ല ചാക്കോച്ചേട്ടന്റെ  കടയിൽ  പ്രധാനപ്പെട്ട ഒരു  ചർച്ച  നടക്കുകയാണ്....
നമുക്കൊന്നു പോയി നോകാം...ല്ലേ..


വാസോട്ടാ....  മ്മളെ  ഹാജിപ്പ എപ്പോ വരണേ....

ഇന്നെത്തും ചാക്കോ...

കാണാൻ  തിടുക്കായി യാത്രയൊക്കെ സുഖായിരിക്കും ല്ലേ..
 എന്തോ നമ്മളെ  ഹാജിപ്പ പോയപ്പോ നാഥനില്ലാത്ത ഒരു അവസ്ഥ ആയി നമ്മുടെ മഞ്ചാടിപുരത്തിന് ആകെ എല്ലാമങ്ങോട്ട് ഉറങ്ങിപ്പോയി...

അല്ല വാസോ... ആരാ  കൊണ്ടേരാൻ  പോയേ...

അത് മ്മളെ അശ്കറും  അനൂപുംആണ്...

[ചർച്ചക്കിടയിലേക്കാണ് മൂസക്കായ കടന്നുവന്നത്]

ചാക്കോ... നല്ലൊരു  ചായ ഇങ്ങട്ട് എടുത്ത....

അല്ല  ഇതാര് മൂസാക്കായോ ഇതുവരെ  എടെയെനു  ഇങ്ങൾ  മ്മളിപ്പോ കട പൂട്ടും...  മ്മളെ ഹാജിപ്പ  ഇന്നല്ലേ  എത്തുന്നേ...

ഇന്റെ ചാക്കോ... ഇഞ്ഞിങ്ങനെ ദൃതി  വെക്കല്ലേ  ഞങ്ങളെല്ലാരും  അവടെക്കെന്നെ  ഇന്ന് അനക്ക് മാത്രം അല്ല ഞങ്ങക്കല്ലാർക്കും ഉച്ചഭക്ഷണം  പൂമുറ്റത്തുന്നു തന്നെ

ഇത് പറഞ്ഞതും ചായക്കടയിലെ എല്ലാരുടെ ചുണ്ടിലും  ചിരി പൊട്ടി....

ചിരിക്കൊന്നും വേണ്ട ഞാൻ വേഗം പോകും മ്മളെ ഹാജ്ജിപ്പ ആണ്....

**************************************************

ഇന്ന് മഞ്ചാടിപ്പുരത്തുള്ളവർക്  ഉത്സവമാണ് അവരുടെ ഹാജിപ്പ  തിരിച്ചെത്തുന്ന  ദിവസം. .

അഹമദ് ഹാജി  മഞ്ചാടിപുരത്തിന്റെ  കിരീടം വെക്കാത്ത  രാജാവ്
പൂമുറ്റം  തറവാടിന്റെ  കാരണവർ... മഞ്ചാടിപ്പുരത്തുള്ളവർക്ക് ഒറ്റ വാക്കേ  ഉള്ളൂ ഒറ്റ  തീരുമാനവും  അത്  ഹാജിപ്പയുടേതാണ്....
ഈ  ഗ്രാമത്തിന്റെ ഒത്തൊരുമക്ക്  ഹാജിപ്പാന്റെ പങ്ക്  ചെറുതല്ല.....


പൂമുറ്റം തറവാട്  ഒരുങ്ങിയിരിക്കുകയാണ്  ഹജ്ജ് ചെയ്തുവരുന്ന ഹാജിപ്പനെ കാത്ത് കൊണ്ട്...
മഞ്ചാടിപുരത്തെ കാറ്റിൽ ബിരിയാണിയുടെ നറുമണം അടിച്ചു വീശി ...അടുക്കളയിലെ  പെണ്ണുങ്ങൾക്ക്‌  നിർദ്ദേശം നൽകുകയാണ് ഹാജിപ്പാന്റെ  മൂത്ത  മരുമകൾ ...

ഫാത്തിമ ഉമ്മ ഒട്ടും  സമയമില്ലാതെ  കാത്തിരിക്ക തന്റെ  പ്രിയപെട്ടവന്  വേണ്ടി....

 " ഹെലോ  പാത്തൂ  പാത്തൂസെ..

ന്തേ  താനോ...

ഒന്നുല്ല ...ന്റെ  പാത്തുമ്മാ  ഇങ്ങള് ഭയങ്കര  കിനാവിലല്ലെന്യോ...  കൊച്ചു  കള്ളീ മാരന്റെ  വരവും കാത്ത് നിക്കാല്ലേ..

ഇത് പറഞ്ഞപ്പോൾ ഫാത്തിമ ഉമ്മ ഒന്ന് ചിരിച്ചു...

അച്ചോടാ.. ന്റെ  പാത്തൂൻ  നാണായോ ....

താനോ വേണ്ടാട്ടോ എല്ലാം  അറീണ ന്റെ  തത്തമ്മ  കുട്ടീം ഉമ്മാമാനെ  കളിയാക്കാ ലേ....
തന്റെ  മടിയിൽ കിടക്കുന്ന കൊച്ചുമകളുടെ  തലയിൽ  തലോടി കൊണ്ട്  ഫാത്തിമ ഉമ്മ  ഒന്ന്  നെടുവീർപ്പിട്ട് ....

താനോ....

ന്താ പാത്തൂ ..

ഒന്നുല്ല  ഇനീപ്പോ  ന്റെ  തത്തമ്മ കുട്ടീന്റെ  കൊഞ്ചലൊക്കെ  കൊറയല്ലോ ല്ലേ...
ന്തേ ന്റെ തനു ഒന്നും മിണ്ടാത്തെ
 ഉപ്പാപ്പ  പാവാട്ടോ...  മോളോടുള്ള  ഇഷ്ട്ടം കൊണ്ട വഴക്ക്  പറയുന്നത്....

ഹേയ് ഹലോ നിർത്തി നിർത്തി ഇങ്ങളെ മാരനെ  ഇങ്ങനെ പോക്കല്ലീ..  എല്ലാം ഇൻകറിയ  ന്റെ  പാത്തൂ...  നാട്ടാരെ  മൊത്തം കാരണവരായ  മ്മളെ അഹമദ്  കാക്ക  മ്മളോടെന്താ  ഇങ്ങനേ.....

തനോ....വേണ്ട ട്ടോ... പേര്  വിളിക്കുന്നോടി  തത്തമ്മേ....എന്നും പറഞ്ഞു ഉമ്മാമ തനൂന്റെ ചെവിക്ക് പിടിച്ചു

ആ വിടി പാത്തൂ വിടി.. അപ്പോഴാണ് അവളെയും തേടി മറ്റൊരു വിളി എത്തിയത്

താനോ.... ഡീ  താനോ....കാകു വിളിക്കുന്നുണ്ട്  ഇങ്  വന്നേ....

ചെല്ല്  തനോ..  നിന്റെ  ഉമ്മ  അതാ അവിടെ കിടന്നു തൊള്ളപൊളിക്കുന്നു  വേം ചെല്ല് ഉമ്മാമന്റെ  മഡീൽ  പിന്നെ  കെടക്ക  ഇനിയും കിടന്നാൽ അന്റെ താഹിറാന്റെ കയ്യീന്ന് നല്ല അടികിട്ടും വേഗം ചെല്ല്..

ആാാ ചെല്ലട്ടെ... ന്റെ താഹി വടി  എടുക്കും  മുന്നേ വെറുതെ ഒരു തല്ല് കൊള്ളണ്ടല്ലോ ല്ലേ...
ചുളിവ് വീണ ഉമ്മാമാന്റെ  കവിളിൽ ഒരു മുത്തവും  കൊടുത്തു  തനു  ഉമ്മാന്റെടുത്തേക്കോടി...

ഡീ താനോ... ഇജ്ജ് ഇങ്ങോട്ട് വരുന്നുണ്ടോ...

തനു അവിടെ എത്തും മുന്നേ ഉമ്മയുടെ അടുത്ത വിളി വീണ്ടും അവളെ തേടി എത്തിയിരുന്നു

ആ ഞാൻ വരുന്നുണ്ട് ന്റെ താഹീ....

ഇയ്യെവിടെ കുടുങ്ങി ക്കിടക്കേനി ഇത്ര നേരം..എത്ര നേരായി അന്നേ ഞാൻ വിളിക്കാൻ തുടങ്ങീട്ട്...
ഇന്ന  ഫോൺ "ഷായി" ആണ്..

ന്റെ താഹികുട്ട്യേ... ഇങ്ങളിങ്ങനെ  ചൂടാകല്ലേ...മുഖത്തെ  മൊഞ്ചു  മുഴുവൻ ഈ ചൂടിൽ  പോക്ണ് ണ്ട് ട്ടോ...

ഡീ...  അനക്ക്  ഞാൻ  തരാ...അന്നോട് ഞാൻ എത്ര വട്ടം പറഞ്ഞത ഇങ്ങനെ പേര് വിളിക്കരുതെന്നു
 പറഞ്ഞാൽ ഇജ്ജ്  കേൾക്കൂലല്ലേ...
എന്നും പറഞ്ഞ അവളെ അടിക്കാൻ വേണ്ടി വടി എടുത്തതും....

ഹലോ... കാക്കൂ മ്മളെ താഹി ഇന്നേ തല്ലാൻ വരുന്നേ.... എന്നും പറഞ്ഞു തനു  കുറച്ചു അപ്പുറത്തെക്ക് ഓടിയിട്ട് ഉമ്മാനോട് പറഞ്ഞു
ഇങ്ങള്  അടിക്കാനിങ് വാ..
തനു ഇത് പറഞ്ഞതും  ഉമ്മ കുറച്ചു അങ്ങിട്ടു അടുത്തതും

ഞാൻ  ഓടോയ്‌ എന്നും പറഞ്ഞു ഫോണും ചവിട്ടിൽ വച്ചു തനു അവിടെന്നു  വീണ്ടും ഓടി...


കൊലുസ്  കിലുക്കി കൊണ്ട്  ഓടിപ്പോയ തന്റെ പൊന്നുമോളെ ഒരു ചെറു പുഞ്ചിരിയോടെ എന്നാൽ അതിലേറെ ഒരു  നിസ്സഹായാവസ്ഥയോടെ ആ പൊന്നുമ്മ നോക്കി  നിന്നു....


(തുടരും...)
  thanuja

✍ *ശുഹൈബ് മുത്തനൂർ*

*#തനുജ*


*ഭാഗം 2*


✍ *ശുഹൈബ് മുത്തനൂർ*


======================================================================

ഉമ്മാന്റെ മുന്നിൽ നിന്നും ഓടി അപ്പുറത്തെത്തി ഫോൺ നോകുമ്പോയേക്കും ഫോൺ കട്ടായിരുന്നു...

******************************************************************************

ഈ പെണ്ണിത് ഫോണും  കട്ടാക്കി
മ്മള് ഇല്ലാത്ത നേരണ്ടാക്കി വിളിച്ചപ്പോ...
ഓൾക് ഇന്റെ അത്രേം നേരം ഇല്ലേ...
ഇത്ര നേരം ഇതും  ചവിട്ടിൽ  പിടിച്ചു നിന്ന ഞാൻ ശശി ആയി...
ആ.. അവക്ക് അറിയാം ഞാൻ ഉപദേശിക്കൂന്ന് ന്നാലും എന്നോട് മിണ്ടാതെ ന്റെ തനുകുട്ടിക്ക് പറ്റൂലല്ലോ... ഏതായാലും ഇനി കുറച്ചു കഴിഞ്ഞു വിളിച്ചു നോക്കാ...


അള്ളോ ഇങ്ങള് ക്ഷമിക്കിട്ടാ... ഈ പിറുപിറുത്തത് ഒക്കെ  ആരാന്നതു ഇങ്ങക്ക് അങ്ങോട്ട്‌ കത്തിയിട്ടുണ്ടാവൂല ല്ലേ...
 എങ്ങനെ മനസ്സിലാകാൻ ആണല്ലേ...
ആ ചങ്ങായി ശുഹൈബ്. മൊത്തം താനൂനേയും ഞങ്ങളെ നാടിനെയും ഉപ്പാപ്പയെയും ഒക്കെ അങ്ങോട്ട്‌ ആകാശത്തോളം മുട്ടിക്കുന്ന തിരക്കിൽ പാവം പ്രവാസി ആയ  ഞമ്മളെ ഓൻ മറന്നു കാണും...
അതുകൊണ്ട് ഇനി ഓൻ പറയും എന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ എന്നേ ഞാൻ തന്നെ അങ്ങോട്ട്‌ പരിചയപ്പെടുത്ത അല്ലാതെ രക്ഷ ഇല്ല മക്കളെ.. അവസ്ഥ ഇതായിപ്പോയി...
ഇനി ഇങ്ങൾ ഇന്നേ സ്വയം പൊങ്ങീന്നന്നും വിളിക്കല്ലീ ട്ടാ...


അപ്പൊ എങ്ങനെ തൊടങ്ങല്ലേ... മൊഞ്ചത്തി  മാരൊക്കെ ഒരുങ്ങി  നിന്നോളീ...മ്മളെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല ട്ടോ..
ആ ഇനി ഞാൻ പറയാ..

ഞാൻ ഷാഹിൻ.
പൂമുറ്റം തറവാട്ടിലെ അഹമദ്  ഹാജിയുടെ മൂന്നാണ്മക്കളിൽ  അവസാനത്തെ കണ്ണിയായ അബ്ദുൽ  അസീസ്ന്റെയും  താഹിറയുടേം ഒരേ ഒരു  മകൻ ഇങ്ങളെ ഒക്കെ തനൂന്റെ മൊഞ്ചൻ കാകു...
ഇങ്ങക്ക് അവൾ തനു ആണെങ്കിലും എനിക്കെന്റെ "കിങ്ങിണി" കുട്ടിയാട്ടോ അവൾ...
ആ  പിന്നെ ഒരുകാര്യം കൂടെ ആ ചങ്ങായി  പറയാൻ മറന്ന ഒന്നുകൂടെ ഉണ്ട്
ഇത് ഞാൻ പറഞ്ഞ സ്ഥിതിക്ക്  ഇനി അതുംകൂടെ  ഞാൻ തന്നെ പറയാ അല്ലാതെ എന്താകാട്ട ല്ലേ...
ഞങ്ങളെ കുടുംബത്തിൽ  എനിക്ക്  മേലെ  ഒരാളും കൂടെ ഉണ്ട് 'തസ്ലീമ" ഞങ്ങളെ തച്ചുത്താ...
കല്യാണം കഴിഞ്ഞു  ഒരു  മോനുണ്ട് ഇപ്പൊ ഞങ്ങൾടെ  ഒക്കെ പോക്കിരി കുട്ടി തമീം മോൻ


തനു എല്ലാരുടേം തത്തമ്മ കുട്ടിയാ...
വാശീം..  ദേഷ്യവും  ഒക്കെ  കൂടുതലാണെങ്കിൽ പോലും  എല്ലാരേം ഭയങ്കര ഇഷ്ടാ അവൾക്..
പാവാണ് ന്റെ കിങ്ങിണി കുട്ടി....
തനൂനെ 7 മാസം  വയറ്റിലുള്ളപ്പോ ഒരാക്‌സിഡന്റ്ൽ മരണപെട്ടതാണുപ്പാ... അത്  കൊണ്ട് തന്നെ  ഒരുപ്പാന്റെ സ്നേഹോ  കരുതലോ ഒന്നും ന്റെ കിങ്ങിണികുട്ടിക്ക്  കിട്ടാനുള്ള  ഭാഗ്യമുണ്ടായിട്ടില്ല.
അതോണ്ട് തന്നെ കൊറച്ചു കൊഞ്ചിച്ചാ അവളെ വളർത്തിയെ അത് പരമാവതി അവൾ  മുതലെടുക്കുന്നുണ്ട്... എന്നിരുന്നാലും  എനിക്കവളോരുപ്പാന്റെ  സ്ഥാനം തന്നെ  തരുന്നുണ്ട്
 സ്നേഹം പോലെ തന്നെ  പേടിയും ഉണ്ട്ട്ടാ അവൾകെന്നെ...
ഇങ്ങനോക്കെ ആണെങ്കിലും എന്നോട് എന്തും  തുറന്നു  പറയാനുള്ള സ്വാതന്ത്ര്യം  ഞാനവൾക് കൊടുത്തിട്ടുണ്ട്  അതോണ്ട്  തന്നെ  ഞങ്ങൾതമ്മിൽ  രഹസ്യങ്ങളൊന്നുമുണ്ടാകാറില്ല... എന്റെ നല്ല ഒരു കൂട്ടുകാരികൂടി ആണ് എന്റെ കിങ്ങിണി...

****************************************************


ഹലോ  ഹലോ...ഈ  കാകു  ന്താ  മിണ്ടാത്തെ എന്നും പറഞ്ഞു ഫോൺ നോക്കിയപ്പോൾ അത് കാട്ടായിട്ടുണ്ട്...

ശ്ശെടാ.. ഈ ഫോണിതപ്പോ  കട്ടായിപ്പോയെ...
പാവം കാകു.  ഞാൻ  കട്ടാക്യേതെന്നു കരുതീട്ടുണ്ടാകും...
കട്ടായത് ഞാൻ അറിഞ്ഞിട്ടില്ല എന്ന് പൂപ്പര് അറിഞ്ഞിട്ടുണ്ടാവൂല്ലല്ലോ..
ഏതായാലും ഇന്നത്തെ ഉപദേശം ഇനി കേക്കണ്ടല്ലോ... ഉപ്പാപ്പ വരുന്നതായതു കൊണ്ട് കൊട്ടക്കണക്കിന് ഉണ്ടാകും..

ഒക്കെ സ്ഥിരം കേക്കുന്നത് കൊണ്ട് മ്മക്ക് അത് കാണാപാടം ആണ്... മോളേ തനോ... കാക്കൂന്റെ  കിങ്ങിണി നല്ല കുട്ടി അല്ലെ..
നമ്മളെ  ഉപ്പാപ്പ  ഇന്നെത്തുട്ടാ..
ഇനി ന്റെമോൾ  അടങ്ങി നടക്കണം ഇങ്ങനെ തുള്ളി ച്ചാടി നടക്കരുത്.  ഓടിക്കളിക്കാൻ  പാടില്ലാ.  മെല്ലെ സംസാരിക്കണം.  ഉറക്കെ ചിരിക്കാൻപാടില്ല...
അങ്ങനെ കുറെ ഉപദേശം ഉണ്ടാകും...

ഇതൊക്കെ കേട്ടു ന്റെ കാക്കു സ്ട്രോങ്ങ്‌ ആണന്നന്നും കരുതല്ലി ട്ടോ...
ന്റെ കാകു പാവം  കാകു ആണ്... ഇങ്ങനെ ഒക്കെ ഉപദേശിച്ചാലും മ്മക്ക് മൂപ്പർ ജീവനാ കാകൂൻ ഞാനും..

ആവടെ നിക്കുമ്പോ പേടീണ്ടാകും കാരണം ഞാൻ അങ്ങനെ ആണല്ലോ...
ഒരു സ്ഥലത്തു അടങ്ങി നിക്കൂല പൊട്ടിത്തെറിച്ചോണ്ട് അല്ലെ...
പക്ഷെ ഈ താനൂന്റെ  ജീവൻ തന്നെ കാക്കൂലാണന്നു കാക്കൂനറിയില്ലല്ലോ... അങ്ങനെ ആകുമ്പോ കാക്കൂൻ  മോഷാകുന്നേ   ഒന്നും കാകുന്റെ കിങ്ങിണി കുട്ടി ചെയ്യൂല...


******************************************************************************


പൂമുറ്റംതറവാട്.  പണം  കൊണ്ടും  പാരമ്പര്യം  കൊണ്ടും മഞ്ചാടിപുരത്ത്  ഒന്നാമത്...
അഷരണർക്കും  പട്ടിണി  പാവങ്ങൾക്കും  അത്താണി..
 മഞ്ചാടിക്കാരുടെ  കൺകണ്ട  ദൈവം  അഹമദ് ഹാജി എന്ന ഹാജിപ്പാക്ക് പൂമുറ്റത്തൊരു  നിയമമുണ്ട്  പൂമുറ്റത്തെ  പെണ്ണുങ്ങൾക്...

ചിത്രശലഭം പോലെ പാറി നടക്കാനാഗ്രഹിക്കുന്ന  തനുവിൻ  ഒരു  വെല്ലുവിളി  തന്നെയായിരുന്നു ഉപ്പാപ...

എല്ലാരുടേം മുന്നിൽ പുലിയായിരുന്ന തനു  ഉപ്പാപ്പാന്റെ  മുന്നിൽ വെറും പൂച്ചകുട്ടിയാണ്...

******************************************************************************

എന്ത് കൊണ്ടോ എനിക്കുള്ള നിയമങ്ങളൊന്നും മൂത്താപ്പമാരുടെ  മക്കൾക്കൊന്നും  കണ്ടിട്ടിട്ടില്ലാ..
ചിലപ്പോ അവർക്ക് ഒക്കെ ചോദിക്കാൻ ഉപ്പയുണ്ടല്ലോ ല്ലേ
എനിക്കാരാ ഉള്ളത് ഇനിക്ക്  ഇന്റെ ഉപ്പച്ചി ഇല്ലല്ലോ ഞാൻ  യത്തീമല്ലേ...

അള്ളോഹ്... ഞാൻ എന്തൊക്കെ ഈ ചിന്തിച്ചു കൂട്ടിയത് റബ്ബേ... ഞാൻ ഇന്റെ കാക്കൂനോട് വാക്ക് വാങ്ങിയതല്ലേ ഇങ്ങനെ ഒന്നും ചിന്തിക്കൂല എന്നും  പറയൂല എന്നൊക്കെ..

ഇന്റെ കാക്കു ചെറുപ്രായത്തിൽ തന്നെ  കുടുംബത്തിന്റെ  ബാധ്യത തലയിലേറ്റിയത
കാക്കു പഠിക്കാൻ  മിടുക്കനായിരുന്നു.... വീട്ടിലെ കഷ്ട്ടപ്പാട് കണ്ടിട്ട് വീട്  നോക്കാൻ വേണ്ടി ആണ് പഠിപ്പ് നിർത്തിയത് ...

പഠിപ്പ് നിർത്തി പണിക്കു പോകാനും കാരണം ഉണ്ട്...
ഉപ്പ മരിച്ചതിൽ പിന്നെ ഉമ്മനോടു എല്ലാത്തിനും മൂത്തമ്മ മാരും മൂത്താപ്പ മാരും കാണക്ക് പറയാൻ തുടങ്ങിയിരുന്നു...

കാകു  പഠിക്കാൻ  മിടുക്കനായത് കൊണ്ട്  തന്നെ  ഉമ്മാക്  ഇഷ്ടല്ലായിരുന്നു ജോലിക്ക്  പോകുന്നെ  പക്ഷെ ഒരു ദിവസം  ഞാൻ സ്കൂൾ വിട്ടു  വന്നപ്പോ ഉമ്മാന്റെ കണ്ണൊക്കെ നിറഞ്ഞ് നിക്കുന്നുണ്ട്...കാര്യം തിരക്കിയപ്പോൾ ഉമ്മ പറഞ്ഞ കാര്യം വളരെ സങ്കടം ഉള്ളതായിരുന്നു...


****************************************************

🎼അയ്‌സ കദീസ  പാത്തുമ്മ  നബീസുമ്മ അള്ളോ  നബീസുമ്മാ.... ഉന്തല്ലീ തള്ളല്ലീ പന്തൽ പൊളിഞ്ഞാടും .... 🎼

[ പാട്ടും പാടി തുള്ളിച്ചാടി വരുന്ന തനു പുറത്ത് നിന്നെ ഉമ്മയെ വിളിക്കാൻ തുടങ്ങിയിരുന്നു ]

തായികുട്ടീ.....തായികുട്ടീ....
ഇങ്ങളെ മൊഞ്ചത്തി  ബന്നൂട്ടാ...ഇൻക് ചോറ് ഇടുത്തു വക്കി...പള്ളീ പൈച്ചിട്ട് ബജ്ജ...

പടച്ചോനെ ഇവടെ ഉള്ളൂരൊക്കെ എവിടെപ്പോയി
ഇതെന്താ ഞാൻ ഇത്രേം കടന്നു വിളിച്ചിട്ടും ആരേം കാണാത്തെ... ഉമ്മ ഏടപ്പോയി ഇനീപ്പോ പേര്  വിളിച്ചോണ്ട് മിണ്ടാണ്ട് നാക്കാണോ...

[എന്നും പറഞ്ഞു ഒന്നുകൂടെ നീട്ടി വിളിച്ചു]

ഉമ്മാ.... ഉമ്മച്ചീ....ഇങ്ങള് എടെപ്പോയി കിടക്കാ...


താനോ കിടന്നു കാറല്ലേ..  ഉമ്മ ഇവിടെ ഇല്ല  മൂത്തമ്മാടെ ഇള്ളത്...


ഓ... എന്നാ അത് പറഞ്ഞൂടെ...
അല്ല തച്ചുത്താ... എത്ര  നേരായി ഞൻ വിളിക്കുന്നു ഉമ്മ ഇല്ലങ്കിൽ ഇങ്ങക്ക് ഒന്ന് മിണ്ടിക്കൂടെന്യോ....

ഞാനതിന് നിസ്കരിക്കേനി...
അന്റെ  പാട്ട് കേട്ട്  ഇന്റെ ഓത്ത് വരെ തെറ്റിപ്പോയി..


അള്ളോ...അപ്പൊ ഇങ്ങൾ  നിസ്കരിക്കുന്നെരോ  പടച്ചോനെ ഓർക്കാണ്ടു  ന്റെ പാട്ടും കേട്ടിരിക്കേന്യോ..
ആ... ഇങ്ങളെ പറഞ്ഞിട്ടും കാര്യല്ല മ്മളെ പാട്ടിന്റെ മൊഞ്ചു അങ്ങനെ ആണല്ലോ... ആരും കേട്ടിരിക്കും...
ഹഹഹ 


അയ്യേ... കേട്ടു നിക്കാൻ പറ്റിയ ഇതിലേറെ നന്നായി m80 മൂസായിലെ പാത്തു പാടും ഓളെ ഒരു ചീഞ്ഞ പാട്ട്...നിനക്ക് വേറെ ഒന്നും കിട്ടീലേ.....

കി..കി..കി...

 കിളിക്കല്ലീ...  ഏതായാലും ഞാൻ പോയി ഉമ്മാനെ ബിളിച്ച് വര ഉമ്മ  ചോറെടുത്തു തന്നാലേ  അയ്‌നൊരു കൊണമുണ്ടാകൂ...

ഡീ...തനു ന്തായാലും നീ  നിസ്കരിക്കാണ്ട് ഉമ്മ  ചോറ് തരൂലാ.. അതോണ്ട്  മോള് പോയി കുളിച്ചു നിസ്കരിക്ക് അപ്പോയെക്കും ഉമ്മ എത്തും...
പിന്നേ...പോകുമ്പോ ആ ബാഗും കൂടെ എടുത്തു കൊണ്ട് പൊയ്ക്കോ...
അന്നോട് എപ്പളും പറയലണ്ട് സ്കൂൾ വിട്ട് വന്നാൽ ബാഗ് ഇവിടെ ഇടരുതന്ന്... ഇനി ഉമ്മ വരുമ്പോ ഇത് കണ്ടു വെറുതെ കേക്കാൻ നിക്കണ്ട.

ഓ ആയിക്കോട്ടെ മേഡം എല്ലാം ഉത്തരവ് പോലെ...
എന്നാ ഞാൻ പോയി  കുളിക്കട്ടെ  ട്ടോ...

[ കുളിയും കയിഞ്ഞു വന്നു...നിസ്കരിച്ചു ഉപ്പാക്ക് വേണ്ടിയും... ഞങ്ങൾക് എല്ലാർക്കും ഈമാൻ കിട്ടി മരിക്കാനും... കാക്കൂനും ഇത്തൂനും ഒക്കെവേണ്ടി പടച്ചറബ്ബിനോട് ദുആ ചെയ്തു....]

******************************************************************************

തച്ചുത്താ...ഉമ്മ വന്നില്ലേ...

ഇല്ലാല്ലോ...
ആഹ് ഇതാ വന്നല്ലോ... ഉമ്മാ ഇങ്ങളെ  പുന്നാര കുട്ടിക്ക് ഞാൻ എടുത്തു കൊടുത്താൽ ചോറ് എറങ്ങൂലന്ന്...അതോണ്ട് ഇങ്ങൾ തന്നെ എടുത്തു കൊടുത്താളി.. 


അസൂയ ആണ്മ്മാ ഇത്തൂൻ അസൂയ ഇത്തൂനേക്കാൾ ഇങ്ങൾ സ്നേഹം ഇനിക്ക് തരുന്നെന്...

പോടീ അന്നോട് ഒന്നും അല്ല... നിന്നെക്കാളിഷ്ട്ടം  ഉമ്മാക് ഞങ്ങളോട...


മതി  മതി അടികൂടിയെ  ഇപ്പളും കില്ലാകുട്ടികളെന്ന വിചാരം
തനൂ ചോറെടുത്തു വച്ചൂട്ടാ...വന്നു തിന്നോ...

അള്ളോ... ഇന്നും ഈ കറി  ആണോ ഇനിക്ക് മാണ്ട...

തനോ ഭക്ഷണത്തെ  കുറ്റം  പറയല്ലേ...ഉമ്മ മുട്ട പൊരിച്ചു തരാ ചോറ് തിന്നോ....

( ഞൻ ചുമ്മാ പറഞ്ഞാട്ടോ.. ഇങ്ങനെ പറഞ്ഞാലേ മ്മക്ക് മുട്ട  കിട്ടു... അതുകൊണ്ട് ഒരു നമ്പർ ഇട്ടതാ...  ഭക്ഷണത്തിനെ ബഹുമാനിക്കണന്നൊക്കെൻകറിയാ..പക്ഷേങ്കിൽ മ്മളെ താഹികുട്ടിന്റെ  മുട്ടപൊരിച്ചെനു ബല്ലാത്തൊരു ടേസ്റ്റാ...)

ന്താന്നറീല്ല താഹിക്ക് ന്തോ കാര്യായിട്ട് പറ്റീക്ക് മൂത്താപ്പാടെ വീട്ടീന്ന്  വന്നേരെ മുഖത്തിന്‌ ഒരു  തെളിച്ചല്ല...
അമ്മായി ന്തേലും പറഞ്ഞികിണ്ടാകും ഉമ്മാനെ വേദനിപ്പിക്കാൻ  അമ്മായിക്ക് വല്ലാത്തരസാ...


ഉമ്മാാാ...ഇങ്ങക്ക് ന്ത് പറ്റീ  മുഖത്തൊരു വാട്ടം...

ഒന്നുല്ലാ...തനോ

പിന്നെന്താ കണ്ണ് കലങ്ങിയേ...
ന്റെ താഹി കള്ളം പറയണ്ടാ അതും  ഈ താനൂനോട്...  ഉമ്മാന്റെ മുഖോന്നു മാറിയാൽ തനൂൻ മനസ്സിലാകും അതോണ്ട്  വേം പറഞ്ഞോളി...
കാകു വരുന്നേന്റെ മുന്നേ  പറഞ്ഞോ... അല്ലങ്കിൽ ഞാൻ കാകൂനോട്‌ പറയും...വേം പറഞ്ഞോളി...

തനോ... ഷായീനോട് പറയല്ലേ...ഞാൻ പറയാ...

ആ...ന്നാ പറയി...


അത് ഒന്നുല്ല തനോ..  ഷായ്‌ന്റെ  ഫ്രണ്ട്സ് ഒക്കെ മറ്റന്നാൾ എടെയോ പോകുന്നുണ്ട്. ഷായ്ക്കും  പോണൊന്നുണ്ടാകൂലെ...

അയ്നുപ്പോ എന്താ കാകു പൊയ്ക്കോട്ടേ...

അതിനു ഷായ് ഒന്നും ന്നോട് പറഞ്ഞകില്ലാ... അഷ്‌കർ പറഞ്ഞിട്ടറിഞ്ഞതാ ഞാൻ  ഷായ്ക്കും പോണൊന്നുണ്ട്...  പൈസ  ഇല്ലാത്തോണ്ടന്നും മിണ്ടാത്തത...
ഞാൻ ഉപ്പാപ്പനോട് പോയ്  ചോയ്ച്ചീനു ഒരു 500ഉർപ്യ

കൊറേ ചോദ്യങ്ങൾ ചോയ്ച്ചങ്കിലും പൈസ എടുക്കാൻ പോയിരുന്നു പക്ഷെ സലീനമ്മായി സമ്മയ്ചില്ല...
ഇങ്ങളെ ഉപ്പാനേം...പൈസന്റെ കണക്കും...അവകാശപെട്ടതൊക്കെ തന്നതാണെന്നും  മൂന്നു നേരം ചിലവ്  നോക്കുന്നതു തന്നെ  ഭാഗ്യമാണന്നൊക്കെ പറഞ്ഞു കൊറേ പറഞ്ഞു...
കേട്ടപ്പോ സങ്കടായിപ്പോയി തനോ...
ഇങ്ങളെ ഉപ്പണ്ടങ്കിൽ  ഇന്റെ മക്കൾക്ക് വേണ്ടി ഇങ്ങനെ കയ്യ് കാട്ടേണ്ടി വരേണ്ടിയിരുന്നില്ലല്ലോ... എന്നൊക്കെ ഓർത്ത് സങ്കടപ്പെട്ടു പോയത...


അയ്യേ...പോകാൻ പറ അവരോടു
ന്റെ താഹികുട്ടി  കരയേ...അയ്യേ.. പോട്ടെ ട്ടോ മ്മക്കും ഒരു ദിവസം ണ്ടാകും താഹികുട്ടീ...
കാകു ഇപ്പൊ വരും വേഗം  കണ്ണ്  തൊടക്ക്.

( പക്ഷെ ഉമ്മച്ചി പേടിച്ചത് പോലെ തന്നെ നടന്നു... ഷായ് ഇതെല്ലാം പുറത്തു നിന്നു കേൾക്കുന്നുണ്ടായിരുന്നു )

അപ്പൊ ചിലവിനും കണക്കു പറയാൻ തൊടങ്ങി അല്ലെ...
അവര് എന്താ പറഞ്ഞത് അവകാശപെട്ടത് ഒക്കെ തന്നു എന്നോ... എന്ത് തന്നു എന്നാ അവര് പറഞ്ഞേ...
ഇന്റെ ഉപ്പ മരിച്ചിട്ടുണ്ടങ്കിൽ ഓഹരി വെക്കുമ്പോൾ എല്ല മക്കൾക്കും കൊടുക്കുന്നത് പോലെ ഇല്ലങ്കിലും  ഉപ്പാന്റെ ഓഹരി നമ്മൾക്കു അവകാശപെട്ടത് തന്നിട്ടില്ലല്ലോ..അന്ന് എന്താ പറഞ്ഞെ ഇവരെ ചെലവ് നമ്മൾ നോക്കേണ്ടി വരും അതോണ്ട് ഓൽക് കൊടുക്കണ്ടന്നു
അങ്ങനെ അല്ലല്ലോ ഇസ്ലാമിക നിയമം. എന്നിട്ട് തന്നോ... ഇല്ലാലോ...
കണക്കു പറയാൻ ആണങ്കിൽ കുറേ പറയണം...


ന്റെ ഷായി  ഇയ്യ് ഒന്നു പതുക്കെ പറ  അവര് കേൾക്കും... ഉപ്പാപ്പയെ പറഞ്ഞിട്ട് ഒന്നും കാര്യല്ല ഷായി  ഉപ്പാപ്പ ഒക്കെ അവരെ കീഴിൽ അല്ലേ... അവര് പറയുന്നത് അനുസരിക്കല്ലാതെ എന്ത് ചെയ്യാനാ ഉപ്പാപ്പ...


അല്ല ഉമ്മാ... ഇങ്ങൾ ആരോടു ചോയ്ച്ചിട്ട അവിടെ പോയി കാലുപിടിച്ചെ...
ഉമ്മ മറ്റുള്ളോലെ മുന്നിൽ  കാലു പിടിച്ചിട്ടു മാണോ ഇനിക്ക് ടൂറ് പോകാൻ... ഇതൊന്നും ഇനിക്കിഷ്ടല്ലന്ന്  ഇങ്ങക്കറീലെ...
ഇനി ന്റെ ഉമ്മ എങ്ങാനും പൈസയും ചോദിച്ചു അങ്ങട്ടു പോകി... ഞങ്ങൾക് വേണ്ടി ഇതുവരെ അനുഭവിച്ചൊന്നുംപോരെ  ഉമ്മാ... വെറുതെ എന്തിനാ..

*******************************************-*-------**************************

എന്താ കാകു  ഭയങ്കര  ചിന്തയിലാണല്ലോ...എന്തുപറ്റി...

ഒന്നുല്ല കിങ്ങിണീ...ഞാൻ ഇങ്ങനെ  ആലോയ്ക്കാ  റിസൾട്ട്‌  വരാൻ ഇനി  കൊറച്ചു ടൈമുണ്ട്...

അസ്‌കർ പറഞ്ഞിരുന്നു  ഒരു വിസ ഉണ്ടന്ന്.. പഠിച്ചിട്ടൊന്നും കാര്യല്ല താനോ... ഞൻ പോയാലോന്നു അലോയ്ക്കാ...


കാകു... ന്തത്താ ഇങ്ങള്  പറിണെ...ഇങ്ങക്കല്ലേ കൊറേ കനവും പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നത്... എന്നിട്ട്പ്പോ പഠിപ്പ് നിർത്താണന്നോ...
ഉമ്മ സമ്മയ്ക്കുന്നു  തോന്നുന്നുണ്ടോ കാക്കൂൻ 


ഇല്ല തനോ...ഞാൻ ഏതായാലും പോകാൻ തീരുമാനിച്ചു....
തനോ...ന്നമ്മക്കും മാണ്ടി  ഒരുപാട് കഷ്ടപെടുന്നുണ്ട്ടി ഉമ്മ..
പൂമുറ്റം തറവാട്ടിലെ ഇളയ  മരുമകളാണ് ഉമ്മ എന്നിട്ട് പോലും ആർക്കും ഒരു സ്നേഹവും ഇല്ല...
മൂത്ത മകന്റെ വീട്ടിൽ പോയി വേലക്കാരിയെ പോലെ പണിയെടുക്കുമ്പോ ഉമ്മ  എത്രമാത്രം സങ്കടം അനുഭവിക്കുണ്ടാകും.
ഇനി മതി. ഉമ്മ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് കാണാൻ വയ്യ...
ഇനിക്ക് ഇങ്ങളാ വലുത് അതോണ്ട് ഞൻ തീരുമാനിച്ചു കഴിഞ്ഞു... ഉമ്മാനെ കൊണ്ട് ങ്ങനെങ്കിലും സമ്മയ്പ്പിക്കാ....

******************************************************************************

 തനോ... ഇയ്യന്താടീ കണ്ണിൽ വെള്ളം നിറച്ചു വെച്ചേ... തായേക് വാ... ഉപ്പാപ്പ എത്തീക്.. എന്താ തനോ അനക്ക് പറ്റിയത്...


ഒന്നുല്ല തച്ചൂത്താ...കാക്കു വിളിച്ചീനു അപ്പൊ ഇനിക്ക് സംസാരിക്കാൻ പറ്റീല...
 അപ്പൊ എന്തൊ സങ്കടായി കാകു പോയാതൊക്കെ ഇങ്ങനെ മനസ്സിലേക് വന്നു... അതാ..
തച്ചൂത്ത ചെല്ല് ഞാൻ അങ്ങട്ട് വരാ...

( ഇനി പൂമുറ്റം തറവാട്ടിൽ എന്തൊക്കെ നടക്കും എന്ന് കണ്ടറിയാം.... )


(തുടരും...)


( കഥയും കഥാപാത്രവും തികച്ചും സാങ്കല്പികം )


✍ *ശുഹൈബ് മുത്തനൂർ*

*#തനുജ*



*ഭാഗം 3*


✍ശുഹൈബ് മുത്തനൂർ
      9745834078


******************************************************************************




ഹോണും മുഴക്കി ക്കൊണ്ട് പൂമുറ്റം തറവാടിന്റെ കവാടവും കടന്നു കാർ മുറ്റത്ത് വന്നു നിന്നു...

ശബ്ദകോലാഹമായിരുന്ന  പൂമുറ്റം നിശബ്ദമായി...
ഏവരുടെയും കണ്ണുകളിൽ  ആവേശവും സന്തോഷവും  അലയടിച്ചു...

അശ്കർ ഡ്രൈവർ സീറ്റിൽ  നിന്നും ഇറങ്ങി  മുൻപിലെ ഡോർ തുറന്നു കൊടുത്തു...
അഹമദ് ഹാജി വണ്ടിയിൽ  നിന്നും ഇറങ്ങി...
പ്രായം 75 ആണെങ്കിലും 45ന്റെ പൗരുഷം...
നരച്ച മുടിയും താടിയും  ആരെയും ഒന്ന് അടക്കി  നിർത്താൻ പ്രേരിപ്പിക്കുന്ന  ശരീരപ്രകൃതി ഒരു നാട്ടുരാജാവിന്റെ എല്ലാ ഭാവവും മുഖത്തും  ശരീരപ്രകൃതിയിലും വ്യക്തമായിരുന്നു

****************************************************-*****************************


"ഉപ്പാ........യാത്രയൊക്കെ  സുഖായിരുന്നോ...??
 ഉപ്പാക്കിഷ്ടമില്ലാത്തത്  കൊണ്ടാണ് ഞങ്ങളാരും  വരാതിരുന്നത് "

[ ഹജ്ജ് ചെയ്തു വന്ന  പൊന്നുപ്പായെ വാരി  പുണർന്നു കവിളിൽ ചുമ്പനം കൊടുത്ത് കരീം ഹാജിയും മഹമൂദ്  ഹാജിയും പറഞ്ഞു....]


" സുഖായിരുന്നു മക്കളേ...  അല്ലെങ്കിലും നിങ്ങളെന്നെ  ഇവിടെ ഇവരോടൊപ്പം കാത്തിരിക്കുന്നതാണെനിക്കിഷ്ടം ഒരിക്കലും  കുടുംബമായി ദൂര സഥലങ്ങളിലെക് യാത്ര  ചെയ്യരുത് അതെനിക്ക്ഷ്ട്ടവുമല്ല..
'മാത്രമല്ല നമ്മുടെ നേതാവ് മുത്ത് നബിയും (സ)അത് തന്നെ ആണ് പടിപ്പിച്ചിട്ടുള്ളത്... ഒരേ വാഹനത്തിൽ ഒരേ കുടുംബം ഒന്നിച്ചു യാത്ര ചെയ്യരുത് എന്ന്.  കാരണം എന്തെങ്കിലും സംഭവിച്ചാൽ ആ കുടുംബത്തിനു മുഴുവൻ അത് ബാധിക്കും '

ആ... അതൊക്കെ അവിടെ നിക്കട്ടെ... എന്താപ്പോ നിങ്ങളെ പരിപാടി എന്നെ  ഇവിടെ  തന്നെ നിർത്താനാണോ..."

(ഇതും ചോദിച്ച് അഹമദ് ഹാജി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് വീട്ടിലേക് നടന്നു ഇടവും  വലവുമായി മക്കളും  അനുഗമിച്ചു.. )



തന്റെ വരവും കാത്തു നോക്കിയിരിക്കുന്ന മഞ്ചാടിപുരത്തെ പ്രിയപെട്ടവർക്കൊരു പുഞ്ചിരി നൽകി കൊണ്ട്  അഹമ്മദ് ഹാജി പൂമുഖത്തുള്ള തന്റെ ചാരുകസേരയിലിരുന്നു...

പ്രിയപെട്ടവരോരോരുത്തരും വന്ന് ഹാജി ഉപ്പാനെ ആലിംഗനം ചെയ്തു മുത്തം കൊടുത്തു...

[ പുണ്ണ്യ ഹബീബിന്റെ അടുത്ത് നിന്നു വരുന്നതല്ലേ...ഹജ്ജ് ചെയ്തു വന്നാൽ ആലിംഗനം ചെയ്യൽ അവരുടെ ഒരു ചടങ്ങ് ആയിരുന്നു...
മറ്റു മതക്കാരും അവരുടെ പ്രിയപ്പെട്ട ഹാജിപ്പാക്ക് കൈ കൊടുത്തു അവരുടെ സ്നേഹം പങ്കിട്ടു...]


"ഹാജിപ്പാ എല്ലാം റാഹത്തായി ച്യ്തില്ലേ...
അസുഖമൊന്നും ഇല്ലായിരുന്നില്ലല്ലോ..."




"എല്ലാം റാഹത്തായി മൂസാ...
നമ്മളെത്ര രോഗിയായാലും ഹബീബിന്റെ കാൽ പതിഞ്ഞ മണ്ണിലെത്തിയാൽ വല്ലാത്തൊരു ഉന്മേഷം ആണെടോ...  മനസ്സിനും  ശരീരത്തിനും ഒക്കെ....(നമുക്ക് എല്ലാവർക്കും അങ്ങോട്ട്‌ എത്തിപ്പെടാൻ നാഥൻ തൗഫീഖ് നൽകട്ടെ...
സ്വാലാത്തിനെ വർധിപ്പിക്കുക തീർച്ചയായും നിങ്ങൾക്ക് അവിടെ എത്താൻ സാദിക്കും...)
അൽഹംദുലില്ലാഹ്..ഏതായാലും എല്ലാം ഖൈറായി നടന്നു...
പിന്നെ എന്തൊക്കെ എല്ലാർക്കും സുഖല്ലേ...?? "



"സുഗാണ് ഹാജിപ്പാ... ഇങ്ങളില്ലാതെ ഈ മഞ്ചാടിപ്പുരം ഒന്നുറങ്ങിയിരുന്നു.ഇപ്പൊ ഉഷാറായി...

എന്നാ ഞാൻ അങ്ങ് പോകട്ടെ...കട തുറക്കണം"


"ന്റെ ചാക്കോ... അന്റെ ചായക്കട അവിടെ ഉണ്ടാകുമ്പോ മഞ്ചാടിപ്പുരം ഉറങ്ങേ..."

[ ഹാജിപ്പ ഇതും പറഞ്ഞു ഒന്ന് ചിരിച്ചു...കൂടിനിന്ന  എല്ലാവരുടെ ചുണ്ടിലും ഒരു ചിരി വിടർന്നു...]


എന്ന ശരി ചാക്കോ... നീ പോയി കട തുറക്ക് വെറുതെ കച്ചോടം കളയണ്ട..  ഭക്ഷണോക്കെ കഴിച്ചല്ലോ ല്ലേ..."



"അതൊക്കെ കഴിഞ്ഞു ഹാജിപ്പാ..."

"സന്തോഷം...
എന്നാ നിങ്ങളൊക്കെ ഇറങാല്ലേ....
ഞാനൊന്നു കിടക്കട്ടെ നല്ലയാത്രാ ക്ഷീണമുണ്ട് "



ഭക്ഷണോക്കെ കഴിച്ച്‌ എല്ലാരും യാത്ര ചോദിച്ചു പോയി



അകത്തേക്ക് കയറിയ ഹാജിപ്പാനെ മക്കളും മരുമക്കളും പേര മക്കളും ഒക്കെ കൂടി വളഞ്ഞു...

അവരോടൊക്കെ വിശേഷം ചോദിച്ചു  ഹസ്തദാനം ചയ്തു  അഹമദ് ഹാജി റൂമിലേക്ക്പോയി...

ഫാത്തിമയുമ്മ അഹമ്മദ്  ഹാജിയുടെ ചാരെ വന്ന് നിന്ന് ആ കൈകളിൽ  ചുംബിച്ചു...
തന്റെ മാരൻ വീണ്ടും പരിശുദ്ധ ഹജ്ജ് കർമം ചയ്തു തിരിച്ചുവന്നതിന്റെ  സന്തോഷം ആ മുഖത്തു പ്രകടമായിരുന്നു


******************************************************************************

കോണിഇറങ്ങി വരുന്ന തനുവിനെ നോക്കിക്കൊണ്ട്  അവിടെ ഉണ്ടായിരുന്ന മൂത്താപ്പമാരുടെ മക്കൾ ചിരിച്ചോണ്ട് പറഞ്ഞു...


"എന്തേ... പൊട്ടാസേ ഇന്ന്  കൊലുസ് കിലുക്കി ക്കൊണ്ട് ഇറങ്ങുന്നില്ലെ..."

ഇതും ചോദിച്ചു അവര് കളിയാക്കി ചിരിച്ചു...


തനു അവർക്ക് മുഖം കൊടുക്കാതെ അടുക്കളയിലേക് പോയി..

അവൾക്കറിയാം തന്റെ  പ്രിയപെട്ടവരുടെ സ്ഥാനം അവിടെയാണെന്ന്...


[ പൊതുവെ എല്ലാവർക്കും  ഒരു ശീലമുണ്ട് കോണി പ്പടി കയറുന്നതും ഇറങ്ങുന്നതും ഓടിക്കൊണ്ടേയിരിക്കും...]


അതുപോലെ തന്നെ ആണ് നമ്മളെ തനുവും.

പക്ഷെ അത് മാത്രമല്ല  അവൾക് ഏറ്റവും പ്രിയപെട്ടതാണവളുടെ  സ്വർണകൊലുസ്. ആദ്യമായി ശമ്പളം കിട്ടിയപ്പോ അവൾക് കാകു സമ്മാനിച്ചതാണ് അത്...മറ്റെന്തിനേക്കാളും  അവൾക് പ്രിയം അതിനോടാണ്... അതുകൊണ്ട് തന്നെ തനു  കോണി പടികൾ  തുള്ളി ക്കളിച്ചു ഇറങ്ങുമ്പോൾ  അവളുടെ കൊലുസും കൂടെ തുള്ളും അതവൾക്  ഭയങ്കര ഇഷ്ടവുമാണ്...അതാണ് അവൾ കോണിപ്പടി തുള്ളിച്ചാടി കേറാൻ ഉള്ള കാരണം...

ഇന്ന് അങ്ങനെ ഇറങ്ങാത്തത് കണ്ടിട്ടാണ് മൂത്താപ്പാരുടെ മക്കൾ  കളിയാക്കിയതും...



അടുക്കളയിൽ എത്തിയപ്പോ തനുവിന്റെ  കണ്ണൊന്നു നിറഞ്ഞു

പ്രതീക്ഷിച്ചപോലെ  തന്നെ മൂത്തുമ്മമാർഒക്കെ  കൂടിയിരുന്നു സംസാരിക്കുമ്പോൾ  ഉമ്മയും ഇത്തുവുംകൂടെ  പത്രങ്ങളൊക്കെ കഴുകി  വെച്ച് അടുക്കള വൃത്തിയാക്കുന്ന തിരക്കിലായിരുന്നു



"ഉമ്മാ..."


"എന്താ താനോ...

നീ ഉപ്പാപ്പാനെ കണ്ടോ..."


" ഇല്ലുമ്മാ.. എല്ലാരുടേം കാണലൊക്കെ ഒന്ന് കഴിയട്ടെ....
ഉമ്മേം കണ്ടിട്ടുണ്ടാകില്ലല്ലോ..ല്ലേ...അല്ലെലും ഇവിടെ എല്ലാത്തിനും അവസാന ചാൻസ്‌ ന്നമ്മക്കാണല്ലോ.. "

തനു പരിഭവം പറഞ്ഞു...


" തച്ചു....  മതി  നീ പോയി  നിസ്കരിക്ക് എന്ത് അത്യാവശ്യ പണിയിൽ ആണെങ്കിലും നിസ്കാരം മുടക്കരുതന്നു ഉമ്മ ഓർമിപ്പിക്കണ്ട ആവശ്യമില്ലല്ലോ ലേ.. "


അടിച്ചു വാരുന്ന  തച്ചുവിനെ നോക്കി താഹിറ  പറഞ്ഞു.



" തനോ...  നീ അവിടെകൂടെ ഒന്നടിക്ക് ട്ടോ.. ഞാൻ നിസ്കരിച്ചു വരാ... ഉപ്പാപ്പനേം ഒന്ന് കാണട്ടെ...
ഉമ്മാ  ഒറ്റക്കായത്  കൊണ്ട  ഞാൻ  പോകാതെ നിന്നേ..



"ആ ഇങ്ങള് ചെല്ലിത്തോ...  ബാക്കി ഞാൻ നോക്കിക്കോളാ.. "


ചൂലെടുത്ത്  അടിച്ചു  വാരുമ്പോ തനുവിന്റെ  മനസ്സിലേക് ഓരോ ചിന്തകൾ സമ്മദം കൂടാതെ കടന്നു വന്നു...
അവളറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു...

[ എന്താ  പടച്ചോനേ ഞങ്ങൾക്കിങ്ങനെ  എന്തും  സഹിക്കാം  പണിയെടുക്കാ..പട്ടിണി  കിടക്കാം എന്തും ചെയ്യാ പക്ഷേങ്കിൽ എന്റെ ഉമ്മാനെ മറ്റുള്ളവരിങ്ങനെ ചെറുതാക്കി കാണുന്നത് കാണുമ്പോൾ അത് മാത്രം സഹിക്കാൻ കഴിയുന്നില്ല റബ്ബേ.... 

പക്ഷെ എന്റെ ഉമ്മ ഇതുവരെ ഒരു പരാതിയും പറയുന്നത് ഞാൻ കണ്ടിട്ടില്ല..എല്ലാം മനസ്സിലൊതുക്കി തന്റെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു.
ഞാനെന്തു ഭാഗ്യവതിയാണ്. ഇങ്ങനൊരുമ്മാന്റെ മകളായി ജനിച്ചില്ലേ...

യുവത്വത്തിൽത്തന്നെ  വിധവ ആകേണ്ടി വന്നു. മക്കൾക്ക്‌ വേണ്ടി എല്ലാം  സഹിച്ചു..
വന്നു കയറിയ വീട്ടിലെ  വേലക്കാരിയായി..  ഇതിനെക്കാളൊക്കെ  ഉപരി മൂത്തുമ്മ മ്മാരുടെ  പരിഹാസോം...കുറ്റപ്പെടുത്തലും...
ഒരു പരാതി  പോലും പറയാതെ ഞങ്ങൾക് വേണ്ടി...
ഇല്ല ഉമ്മാ… ഒരിക്കൽ എല്ലാം  മാറി മറയും പടച്ചോൻ എപ്പോഴും പരീക്ഷിക്കില്ലാ... എന്നൊക്കെ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും അനുസരണയില്ലാതെ  തനുവിന്റെ കണ്ണുകൾ  നിറഞ്ഞൊഴുകി ]

( ഉമ്മയെന്നു വെച്ചാൽ  അവൾക്കത്രേം ജീവനാണ്.. )


തനുവിന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ടാണ് താഹിറ അവളെ വിളിച്ചത്...


" താനോ... നീ എന്തിനാടി കണ്ണൊക്കെ നിറച്ചു വെച്ചിരിക്കുന്നേ... ചൂലവിടെ വെച്ച് കൈ കഴുകി വാ... നമ്മക്ക് ഉപ്പാപ്പയെ കാണാൻ പോകാ.... "




"ന്തിനാ ഉമ്മാ ഇവിടെ ഇങ്ങനെ..."


"നീ എന്താ തനു ഈ പറയുന്നത്....ഇവിടെ എന്താപ്പോ പ്രശ്നം.. "


" അതെന്താ അവർക്കും  പത്രൊക്കെ കഴുകി വെച്ചൂടെ...വേണ്ട അവര് കഴിച്ചതും അവരെ മക്കൾ കായിച്ചതെങ്കിലും അവർക്ക് കഴുകി വച്ചൂടെ... ന്നട്ട് ഒക്കെ ഇന്റെ ഉമ്മ ഇങ്ങനെ കഴുകി വെക്കണോ... "




" ഇന്റെ തനൂട്ട്യേ...
ഞാനെപ്പോഴും പറയുന്ന ഒരു കാര്യമില്ലേ മറ്റുള്ളോലെ കാര്യം നമ്മൾ  നോക്കണ്ട എന്ന്...
 നമ്മുടെ വീട് നമ്മൾ  വൃത്തിയാക്കുന്നു അത്ര  ചിന്തിച്ചാൽ  മതി ട്ടോ...  അല്ലേങ്കിലും ഇന്നൊരു  ദിവസല്ലേ തനൂ...  അവര് ഉണ്ടാകൂ...അപ്പൊ അവര്  നമ്മുടെ വിരുന്നുകാരല്ലേ..."



"ഇന്റെ പൊന്നുമ്മച്ചിയേ  ഇങ്ങളോട് ഞാൻ ഒന്നും പറഞ്ഞില്ലേ...."






ന്നാ ഇമ്മാന്റെ മൊഞ്ചത്തി  വാ...



( ആ പിന്നേ പറയാൻ മറന്നതാണ് ട്ടാ... ഈ പരിപാടി ഒക്കെ നടക്കുന്നത് തനുവിന്റെ വീട്ടിൽ ആണ്... അവരുടെ വീട് ആണല്ലോ തറവാട്... )



"അസ്സലാമു അലൈകും  ഉപ്പാ..."

വാതിലിന്റെ  അടുക്കൽ നിന്ന് കൊണ്ട് താഹിറഉമ്മ  സലാം പറഞ്ഞു…


"വഅലൈകുമുസ്സലാം...
നിന്നെ കണ്ടില്ലെന്നു ഇപ്പൊ  ഓർത്തതെ ഒള്ളു...
ഷാഹി വിളിക്കാറില്ലേ...  പിന്നെ തച്ചൂന്റെ പുയ്യാപ്ലനെ ഞൻ  അവിടെ നിന്നും കണ്ടിരുന്നു..."




"ആ വിളിക്കൽ ഉണ്ട്പ്പാ... ഇങ്ങള് വരുന്നേന്റെ കുറച്ചു മുന്നേ  വിളിച്ചിരുന്നു..ഇങ്ങൾ വന്നിട്ട് വിളിക്കാന്നും പറഞ്ഞു വെച്ചു...

നിയാസ് വിളിച്ചപ്പോ പറഞ്ഞിരുന്നു ഇങ്ങളെ  കണ്ടന്നു...
എല്ലാം റാഹത്തായി  ചെയ്യാൻ പറ്റിയോ ഉപ്പാ..."



"അൽഹംദുലില്ലാഹ്...
എല്ലാം  ഉഷാറായി...

താനുജാ... നീ എന്താ  പിറകിൽ നിക്കുന്നെ ഇങ്ങോട്ട് വാാാ... "



തലയിൽ ഇട്ടിരിക്കുന്ന  തട്ടമൊക്കെ റെഡിയാക്കി  തനു   ഉപ്പാപ്പന്റെ അടുത്തേക്ക് പോയി...


" ഉപ്പാപ്പാ  അസ്സലാമുഅലൈകും..."


" വഅലൈക്കുമുസ്സലാം..  എങ്ങനെ പോകുന്നു നിന്റെ പഠിപ്പ് ഒക്കെ...
ഈ കൊല്ലം കഴിഞ്ഞാൽ നിർത്തിക്കോളണം ട്ടാ... ഈ പഠിപ്പൊക്കെ....
പെണ്ണുങ്ങൾ ഇത്ര ഒക്കെ പഠിച്ചാൽ മതി...
നമുക്ക് പറ്റിയൊരു ബന്ധം വന്നാൽ ഞാനങ്ഉറപ്പിക്കും... ന്തേലും  പറയാനുണ്ടോ... അനക്ക്... "



തല തായ്‌തി നിന്നു തനു  ഒന്ന് മൂളി

ഇല്ലാ....
ഞാൻ...


"എന്നാ...
ഞാനൊന്നുറങ്ങട്ടേ..."



" Hmmmm "

തനുവും ഉമ്മയും റൂമിൽ  നിന്നിറങ്ങി എന്തോ രണ്ടു  പേരും  മൗനമായിരുന്നു...


****************************************************

നിദ്രയിലാണ്ട തന്റെ  മാരനെ നോക്കി ഫാത്തിമ ഉമ്മ ഒന്ന് നെടുവീർപ്പിട്ടു... ഇന്നൊരു ദിവസമെന്റെ  കൂടെ പിന്നെ  വീണ്ടും രണ്ടു വീടുകളിൽ...


****************************************************

"ഉമ്മാ... ഞാൻ ഒന്ന്  ലിയന്റെ അടുത്ത്പോയി  വന്നോട്ടേ...ഇംഗ്ലീഷിന്റെ  പ്രൊജക്റ്റ്‌ണ്ട് ഓള് ചെയ്ത്ക്ക് ഓളോട് വാങ്ങി  എനിക്കും എഴുതാലോ..."


"താനോ...ഉമ്മാനോട്  കള്ളം പറഞ്ഞു പാടത്ത്  പോയി നിക്കാനല്ലേ.... തമാശക്ക് പോലും കളവ്  പറയരുതെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്..."



"അല്ലേലും എന്റെ എല്ലാ കള്ളത്തരവും ഇന്റെ തായ്കുട്ടി പിടിക്കും എന്ന് എനിക്കറിയാല്ലോ... പിന്നെ എന്തിനാ ഞാൻ കളവു പറയുന്നേ...  ഇത് ശരിക്കും പ്രൊജക്റ്റ്‌ ഉണ്ട്മ്മാ... പിന്നെ സ്വന്തം കഷ്ട്ടപ്പെട്ടു എഴുതണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ...  ഇക്കൊല്ലത്തോടെ നിർത്താനല്ലേ പറഞ്ഞത്. എന്നിട്ട് നാട് കടത്തല്ലേ..."


"ആ മതി മതി ഇനി ഓരോന്നു പറഞ് ഇന്റെ തനു കുട്ടി ഇവിടെ അലമ്പാക്കണ്ട...വേഗം പോയി പോരെ... ബാങ്ക് കൊടുക്കാൻ നിക്കണ്ട അതിനു മുന്നേ ഇങ്ങോട്ട് എത്തിക്കോണ്ടി... പിന്നേ  പോകുമ്പോ ലിയക്ക്  കൊറച്ചു ബിരിയാണി എടുത്തു വെച്ചിട്ടുണ്ട്...അതുംകൂടെ കൊണ്ട് പൊയ്ക്കോ ട്ടോ..." 



"ആഹാ... ന്റെ പൊന്നുമ്മച്ചീ...ഉമ്മ"😘

തനു താഹിറനെ വട്ടം  പിടിച്ചൊരുമ്മ കൊടുത്തു..



"ന്റെ തനോ...വിട് വിട് എപ്പളാ നീ ഒന്ന് വലുതാകാ...അന്റെ കുട്ടി ക്കളി മാറ്റിക്കോട്ടോ...
ഉപ്പാപ്പ പറഞ്ഞെ കേട്ടല്ലോ ല്ലേ..."



" അതിനെന്റെ തായികുട്ടി  പേടിക്കണ്ടാ...
ഈ തനൂന്റെ എല്ലാ കുട്ടിത്തോ ആസ്വദിക്കുന്ന  ഒരു രാജകുമാരൻ തന്നെ  വരും... ന്നിട്ട് മാണം എന്റെ  മാരനേം ചേർത്ത് പിടിച്ചു  എന്റെ തായ്‌നെ സ്നേഹിച്ചു കൊല്ലാൻ..  പിന്നെ ഞമ്മളെ തായിന്റെ  കണ്ണ് നനയാൻ ഈ തനു  സമ്മയ്ക്കില്ല...

******************************************************************************

🎼പതിനേഴാം രാവത്ത്  പതിവായി കാണുന്ന പനിനീരിന് നിറമുള്ള....🎼

" തത്തമ്മ കുട്ടീ...ഏത്  രാജകുമാരനെകുറിച്ച ഈ  പാടണെ... "



" അള്ളോ... ആരിത് മഞ്ചാടിപുരത്തെ തമ്പുരാട്ടിയോ...
എവിടെക്ക വടീം കുത്തിപ്പിടിച്ച്..."


"കാളിയാക്കല്ലേ തത്തമ്മേ...
അത് പോട്ടെ  ആരാ ന്റെ തത്തമന്റെ മനസ്സിൽ..."

"അത ഇപ്പൊ നന്നായേ ഇന്റെ നാണിയമ്മേനെ ഈ തനു കാളിയാക്കോ... ഇങ്ങളെന്റെ ചുന്ദരി തമ്പുരാട്ടിയല്ലേ...

പിന്നേ മ്മളെ പാട്ട്... അത് വെറുതെ പാടിയത..അല്ലാതെ മ്മളെ മനസ്സിൽ ഒക്കെ ആരുണ്ടാകാനാ ന്റെ നാണിയമ്മേ... "




"ആാാ ആ...
എടെക്കാ  പോണേ ഇന്റെ കുട്ടി..."


"ഞാൻ ലിയൂന്റെ അടുത്തേക്കാ...ഇന്റെ  തമ്പുരാട്ടി പോരുന്നോ...
ഇല്ലങ്കിൽ ഞാൻ പോട്ടെ ട്ടോ...
ഉപ്പാപ്പ വന്നതാ... പെട്ടന്ന് വീട്ടിലെത്തണം... "

( ചുക്കിച്ചുളിഞ്ഞ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് തനു പറഞ്ഞു...
വയസായവരുടെ കയ്യും  മുഖമൊക്കെ ചുളിവ്  വന്നിട്ടുണ്ടാകും എന്നാലും  നല്ല പാതമായിരിക്കും പിടിക്കുമ്പോ... എന്തോ  നല്ലൊരു തണുപ്പാ... )


എന്നാ ഞാൻ പോകട്ടെ നാണിയമ്മേ... എന്നും പറഞ്ഞു തിരിഞ്ഞു നടന്ന തനുവിന്റെ അടുത്തേക്ക്  ഹോണും അടിച്ചു ചീറിപ്പാഞ്ഞു ഒരു കാർ വന്നു...


എന്തോ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയാ നാണിയമ്മ...


"മോളെ... താനോ..."

എന്നും വിളിച്ചു തന്നോട് കഴിയും വിധം വടിയും കുത്തി അങ്ങോട്ട്‌ ഓടി...



തുടരും......


✍ശുഹൈബ് മുത്തനൂർ


നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും അറിയിക്കുക

9745834078

*#തനുജ*


ഭാഗം 4


✍ശുഹൈബ് മുത്തനൂർ
      9745834078


******************************************************************************


"ന്റീശ്വരാ...ന്റെ കുട്ടി.."


നിലത്തു വീണു കിടക്കുന്ന  തനുവിനെ എങ്ങനെയൊക്കെയോ ഓടി എത്തി എഴുന്നേൽപ്പിച്ചു....

"എന്റെ നാണിയമ്മോ.. എന്തിനാ ഇങ്ങനെ ഓടി  വന്നേ....
എനിക്കൊന്നും പറ്റീട്ടില്ല  പെട്ടന്ന് സൗണ്ട് കേട്ടപ്പോ പേടിച്ചോയി...
മാറിനിക്കാൻ നോക്കിയപ്പോ കാൽ മടങ്ങി വീണതാ..
അല്ലാതെ വണ്ടി തട്ടീട്ടൊന്നും ഇല്ല..."


"ഹാവു.. ഈശ്വരൻ  കാത്തു..."


"ആ എന്നെ ഈശ്വരൻ കാക്കും...
എന്റെ നാണിയമ്മാ...
നിങൾ ഇങ്ങനെ ഓടി വീണാലെ ചിലപ്പോൾ ഈശ്വരൻ ഇനി കാക്കൂല... ഒരുവട്ടം വീണ് ഊരപൊട്ടിയിട്ടു ഇപ്പോ എണീറ്റല്ലേ ഉള്ളുഎന്റെ തമ്പുരാട്ടി... എന്നിട്ട് ഓടി വന്നേക്കുന്നു ...."

അവർക്കിടയിലുള്ള സംഭാഷണങ്ങൾക്കിടയിലേക് വണ്ടിയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു...

( പ്രായം 30 ഒക്കെ ആയിക്കാണും ഇളം നിറം  ഒത്ത തടിയും നീളവും... നിഷ്കളങ്കമായ കുഞ്ഞു  മുഖം... കണ്ണുകളിൽ  എന്തൊക്കെയോ സങ്കടങ്ങൾ നിറഞ്ഞപോലെ...ചുണ്ടിൽ  ആരേയും  ആകർഷിപ്പിക്കുന്ന പുഞ്ചിരി.കട്ടി മീശയും  കുറഞ്ഞതാടിയും )

ഞാനും നാണിയമ്മയും അവനെയും നോക്കിയിങ്ങനെ നിന്നു...


" സോറി... എന്തങ്കിലും പറ്റിയോ...  "

അത് കേട്ടപ്പോ ആണ് തനുവിൻ ബോധം വന്നത്....അള്ളോ ഇയാളാണല്ലോ ല്ലേ... എന്നെ കുത്താൻ നോക്കിയത്... തനു ദേഷ്യത്താൽ മുഖം തിരിച്ചു.


"അതേ... Sryട്ടാ  അറിയാതെ..."


"എന്ത് sry ഇയാളെ വിചാരമെന്ത..വല്യ കാറുണ്ട് എന്ന് കരുതി റോഡ് മൊത്തം ഇയാൾക്ക് ഉള്ളതാണോ... നോക്കിയും കണ്ടൊക്കെ വരണ്ടേ... അല്ലാതെ ആളുകളെ നെഞ്ചത്തേക്കാണോ വണ്ടി ഓടിക്കൽ... അതങ്ങനെ ന്യൂജനറേഷൻ അല്ലെ... മൊബൈലിൽ തോണ്ടി കൊണ്ടാകൊല്ലോ..വണ്ടി ഓടിക്കൽ... "


"ഹലോ ഹെലോ... ഇയാളിപ്പോ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ... ഒന്നും പറ്റിയിട്ടില്ലല്ലോ..."


"ഓഹോ... അപ്പൊ ഇയാൾക്കിപ്പോ എനിക്ക് ഒന്നും പറ്റാത്തത് ആണോ പ്രശ്നം.. അഥവാ എനിക്ക് എന്തങ്കിലും പറ്റിയിരുന്നെങ്കിലോ... ഇവിടെ ഇട്ടേച്ചു അങ്ങട്ട് പോകുമായിരുന്നില്ലേ... "


"ഇയാളോട് ഞാൻ sry പറഞ്ഞില്ലേ.... പിന്നെ ഞാൻ നോകാഞ്ഞിട്ടല്ല ല്ലോ... ഇയാൾ പിന്നിലേക്കും നോക്കികൊണ്ടല്ലേ വന്നത്...ഒന്നും പറ്റിയിട്ടും ഇല്ല... പിന്നെ എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നെ... ""


""ഓ സമ്മദിച്ചു എല്ലാം ന്റെ തെറ്റ... അയാളൊന്നു പോയേ...
എന്റെ ലിയകുട്ടിക്കുള്ള ചോറായിരുന്നു എല്ലാം പോയി."

"അതേ... "

"ഇയാളൊന്ന് പോയെ... ഞാനിതൊന്ന് വാരി എടുക്കട്ടെ... ഭക്ഷണം ആണ്.. ഇവിടെ ഇട്ട് ആരങ്കിലും ചവിട്ടിയാൽ പടച്ചോനോട് ഞാൻ സമാദാനം പറയേണ്ടി വരും.. ""


"അതേ..  മോളെ..."


"ഇയാൾ ഇനിയും പോയില്ലേ... "
എന്നും പറഞ്ഞു തല ഉയർത്തിയ തനു അവിടെ കണ്ടത് മറ്റൊരാളെ ആയിരുന്നു...


[ആളെ കണ്ടപ്പോൾ തനുവിന്റെ മനസ്സിലേക് ആദ്യം ഓടിഎത്തിയത് തന്റെ പൊന്നുപ്പയെ ആണ്...പെട്ടന്ന് തനുവിന്റെ കണ്ണ് നിറഞ്ഞു...  ]


""മോളെ... എന്തേലും പറ്റിയോ... അറിയാതെ പറ്റിയതാട്ടോ... അവൻ ഒന്നും ചെയ്തത് അല്ല... ഞാൻ എന്തോന്ന് ചോദിച്ചപ്പോൾ എന്റെ അടുത്തേക്ക് ഒന്ന് ശ്രദ്ധിച്ചതാ... പിന്നേ നോക്കിയപ്പോൾ മോൾ മുന്നിൽ  അതാണ് അവൻ അങ്ങനെ ബ്രേക്ക് ചവിട്ടിയത്.... ഒന്നും പറ്റിയിട്ടില്ലല്ലോ..ല്ലേ... "'


" ഇല്ല ഉപ്പാ... ചോർ പോയപ്പോ സങ്കടായി... ആ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞുപോയത...ഉപ്പാക്ക് വേദനിച്ചെങ്കിൽ എന്നോട് പൊരുത്തപ്പെടണം... ഞാൻ അപ്പോയത്തെ... ""


""മോളെന്താ വിളിച്ചത് ഉപ്പാന്നോ... ""


"അ..അത്... ഞാൻ ഇങ്ങളെ കണ്ടപ്പോൾ എന്റെ ഉപ്പയെ ഓർത്തു പോയി അതാ... എന്റെ ഉപ്പച്ചി ഉണ്ടങ്കിൽ ഇപ്പോ ഇതുപോലെ ആകും..."

ഇതും പറഞ്ഞു അവൾ കണ്ണ് തുടച്ചു...


(പിന്നയാ ഉപ്പ ഒന്നും മിണ്ടിയില്ല... തനുവും )



"തത്തമ്മേ... കഥയൊക്കെ പിന്നെ... വേഗം പോകാൻ നോക്...വൈകിയാൽ ഉള്ള കഥ ഞാൻ പറഞ്ഞു തരണ്ടല്ലോ... "

(രണ്ടു പേരുടെയും മൗനം മുറിച്ചു കൊണ്ട് നാണിയമ്മ പറഞ്ഞു...)


"ആ അള്ളോ... ഞാൻ മറന്നു...
എന്നാ നാണിയമ്മ പൊയ്ക്കോ...ഇതൊന്നു വാരിയടുത്ത് ഞാനും പോകാ..."



പെട്ടന്ന് അതെല്ലാം വാരി തനു എണീച്ചു പോകാൻ നിന്നു....


"മോളെ... മോളെ പേരെന്താ... "


ഒരു പുഞ്ചിരിയോടെ "തനുജ" എന്ന് മറുപടി നൽകി...

""എന്ന ഞാൻ പോട്ടെ... വൈകിയാൽ വീട്ടീന്ന് വഴക്ക് പറയും... ""


"ആ... എന്നാ മോൾ ചെല്ല്.."


"ആ... എന്നും പറഞ്ഞു... കുറച്ചു ദേഷ്യത്തിൽ ക്യാറിന്മേൽ ചാരിനിന്ന ആ പയ്യനെയും നോക്കി ക്കൊണ്ട് അവൾ ഓടി... "


******************************************************************************


"സ്വാലീ....."

"എന്താ ഉപ്പ..."

"ആ കുട്ടി നമ്മുടെ റിനൂനെ പോലെ ഉണ്ട് ല്ലേ... അതേ സംസാരം..."


"റിനൂനെ പോലെയോ... ഈ വായാടിയോ... ഒരിക്കലും അല്ല.. ഇങ്ങൾ വണ്ടീൽ കയറി... പോകാൻ നേരം ആയി... "



[ റിനോ... നിനക്ക് പകരം ആരുമില്ല... എങ്കിലും നീ എവിടെക്കെയോ ഉള്ള ഒരു ഫീൽ...(മനസ്സിലേക്ക് ഓടിയെത്തിയ ഓർമകൾ അവന്റെ കണ്ണിനെ ഈറണനയിച്ചു... )]


******************************************************************************

"അല്ല ആരിത്  പൂമുറ്റം  തറവാട്ടിലെ തുള്ളിക്കുട്ടിയോ......"


"തുള്ളിക്കുട്ടി ഇങ്ങളെ കെട്ട്യോൾ.
അഷ്‌കർ കാകു കൊരങ്ങാ....."


'കെട്ട്യോളാക്കാൻ എനിക്ക്   സമ്മദാടീ... ഞാൻ ഷായ്‌നോട് ചോയ്ക്കട്ടെ ട്ടോ...  ഹഹഹ ""


"അയ്യേ... അങ്ങോട്ട്‌ ചോദിച്ചു ചെല്ല് ഇപ്പോ തരും..ആർക്കും മാണം ഇങ്ങളെ.
മത്തങ്ങാ തലയാ... "


"പോടീ... പൊട്ടാസെ... നിന്റെ പൊന്നാര കാകുന്റെ കൽഭായ എനിക്ക് തന്നില്ലേ പിന്നെ  ആർക്കാ ഈ കൊരങ്ങാത്തീനെ ഷായ്  കൊടുക്ക....

ഇനി നീ ഇതൊന്നും കാര്യത്തിൽ എടുത്തു എന്നെ ക്കേറിപ്രേമിക്കല്ലേ ട്ടോ പൊട്ടസേ...മ്മക്ക് വയ്യ ഇപ്പോ അറിഞ്ഞോണ്ട് ട്രെയിനിൻ തല വെക്കാൻ "😆😆😆



" അല്ലങ്കിൽ ആർക്കും വേണം... മ്മളെ ട്രെയിനിനു  തല വെക്കാൻ അറബി  കടലും കടന്നു വരും...മ്മളെ രാജകുമാരൻ അപ്പോ നോക്കി ഇരുന്നോണ്ടി... മത്തങ്ങാ തലയാ....""


പിന്നെ ഇപ്പോ വരും കാത്തിരുന്നോ....


[ ഓഹോ തൊടങ്ങിയോ  രണ്ടാളും ഇവരെന്താ  പടച്ചോനേ എപ്പോ നോക്കിയാലും കീരിയും പാമ്പും കണ്ടപോലെ...
കൊച്ചു പിള്ളേരെക്കാൾ  കഷ്ട്ടം...]

"ഡീ താനോ... എന്റെ കാക്കൂനോ ബുദ്ധിഇല്ല നിനക്കെങ്കിലും വേണ്ടേ കുറച്ചു ബുദ്ധി... ഒന്നുല്ലങ്കിൽ നീ എന്റെ frd അല്ലേ... "



"ന്തോ... എങ്ങനേ.....
നീ എന്റെ പെങ്ങൾ തന്നെ ആണോടീ...
ഓഹ് sry ട്ടാ..
ഉമ്മ പറഞ്ഞത് ഞാൻ മറന്നു.തോട്ടീന്നു കിട്ടിയതാണല്ലോ ല്ലേ... ഹഹഹഹ "


"ഉമ്മാ....ഇതുനോക്കി ഈ കാക്കു പറയുന്നേ... "


"ഓ തൊടങ്ങി രണ്ടും....എത്ര പറഞ്ഞാലും കേൾക്കൂലാ...
ഇങ്ങക്ക് രണ്ടിനും അന്തല്ല... അത് ഇനി ഈ നാട്ടാരെ കൂടെ അറിയിക്കണോ...ആ വയീക്കൂടെ പോകുന്നോലൊക്കെ എന്ത കരുത..."


"അതിനു ഞാനല്ലമ്മാ..   ഇങ്ങളെ ഈ പൊന്നാര കിയ മോളാ..."


"പോടാ...ഞാനല്ല ഇങ്ങളല്ലേ കാകു ആദ്യം  തൊടങ്യെ... "


"ഒന്ന് നിർത്ത് ലിയൂ അടി കൂടി നിക്കാണെ ഞാനങ്ങു  പോകും....."


"അള്ളോ... ആരിത് താനോ.. നീ ഇവിടെ ണ്ടേന്യോ.. എപ്പോ വന്നു...എന്തേ ഇന്ന് സുറുമ  എഴുതീലെ...ഇച്ചിരി മൊഞ്ചു കുറഞ്ഞപോലെ..."


"ഞാൻ വന്നിട്ട് കൊറച്ചേരായി... അല്ലേലും ഇങ്ങളെന്നെ  കാണൂലാ... ഇന്നോടിപ്പോ  സൈനുത്താക് ഒരു ഇഷ്ടോല്ലല്ലോ..."


"തനോ സൈനുത്താക് ലിയും തനും ഒരുപോലെയാ അയ്ലൊരു മാറ്റൊ ഇല്ലാ...  നിന്ന് കിണുങ്ങാതെ വാ.. നിനക്ക് ഇഷ്ടള്ള ജിലേബി ഉണ്ട്... വന്നു ചായ കുടിച്ചോ...


"ആഹാ.. ജിലേബിയോ.... ഇങ്ങള് മുത്താണ്..."

സൈനുത്താന്റെ കവിളിലൊരുമ്മയും  കൊടുത്തു തനു അകത്തേക്ക് ഓടി....

 [ ലിയയുടെ വീട്ടിൽ തനു  ഒരിക്കലും അപരിചിതയല്ലാ…പൂമുറ്റത്തേക്കാൾ അവൾക് സ്വാതന്ത്യമുള്ളത് ഇവിടെയാണ്.അതുകൊണ്ട് തന്നെ അവിടെ എത്തിയാൽ തനു ആദ്യം ഓടുക സ്റ്റോറൂമിലേക്കാണ്.. സ്റ്റോറൂമിൽ പോയി ബേക്കറി പാത്രം എടുത്തു കൈക്കലാക്കും...]


"ആ ചായറെഡി  വന്നു കുടിക്ക് രണ്ടാളും..."


സൈനുത്താ തനോനോടും ലിയയോടും പറഞ്ഞു

 "ആമ്മാ.. ഇതാ വര്ണ്"


" ആഷ്‌കോ.... വന്നു ചായ  കുടി...വണ്ടി പിന്നേം  കഴുകാ... ഒരു ടാങ്ക് വെള്ളം  ഇപ്പോ തന്നെ തീർത്തു.. . ഇങ്ങനെ വെള്ളം കളയല്ലേ.. വീണ്ടും റോഡിൽ തന്നെ അല്ലേ  വണ്ടി ഓടിക്കണേ...  ഇവിടെ പൂട്ടി ഇടുന്നൊന്നില്ലല്ലോ....

(വെള്ളം അത് പാഴാക്കരുത്... *നബി(സ)തങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ അരുവിയിൽ നിന്നാണ് വുളൂ എടുക്കുന്നത് എങ്കിലും മൂന്ന് പ്രാവിശ്യത്തിൽ കൂടുതൽ കഴുകരുത്എന്ന്..* വെള്ളം അത് എത്ര കൂടുതൽ ഉണ്ടങ്കിലും നമ്മൾ വെറുതെ കളയരുത് എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാകാം.. )

"കഴിഞ്ഞുമ്മാ....പിന്നെ ആ പൊട്ടാസിനോട് പറ എനിക്കും ന്തേലും ബാക്കി  വെക്കാൻ..."


"സൈനുത്താ ഇങ്ങൾ വെറുതെ വിളിച്ച്  ക്ഷീണിക്കണ്ട..  അതിപ്പൊന്നും കഴിയൂല....മ്മളെ കാകുന്റെ കൽബല്ലേ... രണ്ടാളും ഒരുപോലെ ആകും... ഇവർക്ക് ഒക്കെ മ്മളേക്കാൾ പ്രിയം വണ്ടിനോട..."


"ആ ശരിയാഡീ.. ഇതും അങ്ങനെ തന്നെ കഴുകാൻ ഇരുന്നാൽ നീക്കൂല...
അല്ല തനോ എന്താ അന്റെ കയ്യിൽ..."


"അള്ളോ... സത്യത്തിൽ ഞാൻ ഇത് തരാനാ വന്നത്... എന്നിട്ട്പ്പോ ഇത് മറന്നു...പക്ഷെ "


"അല്ല എന്താപ്പോ താനൂ കാര്യായിട്ട് "

തനൂ പറഞ്ഞു മുഴുവൻ ആകും മുന്നേ സൈനുത്ത ചോദിച്ചു...


"അത് ഉമ്മച്ചി ലിയക്ക് എന്നും പറഞ്ഞു ലേശം ബിരിയാണി തന്നതാ...പക്ഷെ വരുന്നവയിക്ക്...""


"എന്നിട്ടന്താ കുരിപ്പേ ഇത് ആദ്യം പറയാഞ്ഞത്.. കട്ടൻ ചായയും ബിരിയാണിയും അഡാർ കോമ്പിനേഷൻ ആണ് മോളെ... എന്നിട്ടു അതും കയ്യിപ്പിടിച്ചു ഇരിക്ക ഓൾ ഇങ്ങോട്ട് താ ഇത് എനിക്ക് തന്നതല്ലേ... "


(തനു പറഞ്ഞു മുഴുവനാകും മുന്നേ ലിയ   ഇടയിൽ കേറി )



"അയ്യേ... എന്താ തനു ഇത്... ഇന്ന് പൂമുറ്റത്ത് ബിരിയാണീൽ ഇറച്ചിക്ക് പകരം കല്ലും മുള്ളും പുല്ലും ഒക്കെ ആയിരുന്നോ...ഇട്ടേ.. "


"അതല്ലേ.. കുരിപ്പേ ഞാൻ ഈ പറയാൻ നിക്കുന്നെ... അപ്പോയെക്കും ഓളെ ഒരു ആക്രാന്തം... "

"ഹ്ഹി ബിരിയാണിന്ന് കേട്ടപ്പോ മ്മളെ കണ്ട്രോൾ പോയി അതാ...
എന്തേ... നീ വയീൽ എങ്ങാനും വീണോ... വീണു കാണും നടക്കാൻ അറീല്ലല്ലോ... "


"ഇത് അതൊന്നും അല്ല മോളെ... ഒരു ഒന്നൊന്നര വീയലായിരുന്നു..."
അവിടെ നടന്ന സംഭവം വള്ളി പുള്ളി വിടാതെ തനു വിവരിച്ചു കൊടുത്തു...

[ഇതെല്ലാം കേട്ടു അവിടെ നിന്നിരുന്ന അഷ്‌കർ.. അവൾ പറഞ്ഞു കഴിഞ്ഞതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.. കൂടെ ഉമ്മയും ലിയയും ]


"കി..കി..കി ചിരിക്കിട്ടോ...ചിരിക്കി... ഇനി ഞാൻ ഒന്നും പറയൂല... "


"ഇജ്ജ് അങ്ങനെ പറയല്ലേ പൊട്ടസേ... നിന്റെ വർത്താനം കേട്ടാൽ ആരായാലും ചിരിക്കും... ആദ്യായിട്ട ഒരാൾ വീണത്  കേട്ട് ചിരിക്കുന്നത്.
ഹഹഹ" എന്നും ചിരിച്ചു അവൻ ചായകുടിക്കാൻ ഇരുന്നു...


"തനോ ഒന്നും പറ്റിയിട്ടില്ല ല്ലോ ല്ലേ..."


"ഇല്ല സൈനുത്താ...

ഡീ ലിയോ.. ഞമ്മക്ക് പാടത്ത്ക്ക് പോയാലോ..."


"ആ... എന്നാവാ... "



"ആ പിന്നേ നിന്റെ പ്രൊജക്റ്റ്‌കൂടെ എടുത്തോ... എനിക്ക് എഴുതണം..."



"അയ്യേ മോശം മോശം... സ്വന്തായി പ്രൊജക്റ്റ്‌കൂടെ എഴുതാൻ അറീലെ പൊട്ടസേ നിനക്ക്... ഫുള്ള് കോപ്പി ആണല്ലേ... "


"അള്ളോ.. ആരാപ്പോ ഈ പറയുന്നത്... മോനെ അഷ്കറെ... പണ്ട് നാലാം ക്ലാസ്സീന്ന് എന്റെ കക്കൂന്റെന്ന് കോപ്പി അടിച്ചിട്ട്‌ ടീച്ചർ പിടിച്ച് തല്ലിയപ്പോ നിക്കറിൽ മുള്ളിയ ആളാണ്. എന്നോട് ഈ പറയുന്നത്... ഇതൊക്കെ കാകു എന്നോട് പറഞ്ഞിട്ടില്ലന്ന് കരുതിയോ... അങ്ങനെ കുറേ കാര്യങ്ങൾ എനിക്ക് അറിയാ... മിണ്ടാതെ ഇരുന്നോട്ടോ..."



"എന്റമ്മോ.... ഞാനൊന്നും പറഞ്ഞില്ലേ...ഈ പാവം ഇവിടെ ജീവിച്ചു പൊക്കോട്ടെ... "

കൈ കൂപ്പിക്കൊണ്ട് അഷ്‌കർ പറഞ്ഞു..

"അങ്ങനെ ആയാൽ ഇങ്ങക്ക് കൊള്ളാം... അല്ലങ്കിൽ എല്ലാസത്യങ്ങളും ഞാൻ വെളിപ്പെടുത്തും... ഇത് ഞാൻ ലിയ നോട് പറയും ചെയ്യും.... "


"അള്ളോ... വേണ്ടേ... അവളോട്‌ ഒന്നും ചെന്ന് പറഞ്ഞേക്കല്ലേ ... "

(പ്രൊജക്റ്റ്‌മായി വന്ന ലിയ കേട്ടത് ഇതാണ് അവൾ ഉടനെ ചോദ്യം തുടങ്ങി...)

"എന്താ..  എന്താണത്  എന്നോട് പറയാൻ പറ്റാത്ത കാര്യം... "


 "ഒന്നുല്ലന്റെ ലിയാ... ഇവളെ കോപ്പി അടി എന്നും പറഞ്ഞു കളിയാക്കിയത..."


"ഓ... എന്നാ തല്ലുകൂടൽ കഴിഞ്ഞെങ്കിൽ പോയാലോ... തനോ...?? "



"ആ... പോകാ.... സൈനുത്താ.... ഞാൻ പോകാട്ടോ... ഇനി പിന്നെ വാരാം...insha alla  അസ്സലാമുഅലൈകും"


"വഅലൈക്കുമുസ്സലാം... ഇനി നോക്കി പോയ്കോട്ടോ തനോ..."


"ആ...സൈനുത്താ..  "



"പടച്ചറബ്ബേ... എന്റെ കുട്ടികളെ എന്നും നീ ഇതുപോലെ സന്തോഷത്തിലാകണെ..."

"എന്റെ തനുവിനെ ഒക്കെ കെട്ടുവൻ ആരായാലും ഭാഗ്യം ചെയ്തവനാകും..."

തനുവും ലിയയും കൈകോർത്ത് പോകുന്നതും നോക്കി നിന്നുകൊണ്ട് സൈനുത്ത പടച്ചറബ്ബിനോട് പ്രാർത്ഥിച്ചു....


"ഉമ്മാ... ആ ഭാഗ്യം ചെയ്തവൻ ഞാൻ ആയാലോ..."

"അഷ്‌കറെ.. ഇതെപ്പോ കേറിക്കൂടി ഈ പൂതി അന്റെ മനസ്സിൽ..."


"അതിമ്മാ...മ്മക്ക് പണ്ടേ ഓളോട് പെരുത്ത് മുഹബ്ബത്ത. പിന്നെ ഓൾ ഇന്ന് ഇങ്ങക്ക് ഒരു ചുമ്പനം തന്നില്ലേ...അപ്പൊ അതങ്ട്ട് സ്ട്രോങ്ങായി...   എന്റെമ്മാനെ ഇത്രേം നല്ലോണം നോക്കുന്ന ഒരാളെ എനിക്ക് എവിടുന്നു കിട്ടാനാ..."


"മോനെ അഷ്കൂ...നീ പറഞ്ഞത് ഒക്കെ ശരിയാ... എനിക്കും പെരുത്ത് സന്തോഷ...പക്ഷെ ഒന്നും നമ്മൾ കൂടുതൽ ആഗ്രഹിക്കരുത്.കൂടുതൽ ആഗ്രഹിച്ചാൽ അത് നഷ്ടപ്പെടുമ്പോ നമുക്ക് ചെലപ്പോ താങ്ങാൻ കഴിയുന്ന വേദന ആകില്ല സമ്മാനിക്ക... അതുകൊണ്ട് ഉമ്മാന്റെ മോൻ കൂടുതലായി ഒന്നും കിനാവ് കാണരുത് ട്ടാ... "


"ഇല്ലമ്മാ... എനിക്ക് അവളെ ഇഷ്ടമാണ്.അത് എനിക്ക് അവളോടോ ഷായിനോടോ പറയാൻ കയ്യൂല..."


"ആഷ്‌കോ... ഏതായാലും വേണ്ടാതോന്നും ചിന്തിച്ചു കൂട്ടണ്ട..."

ഇതും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി...



ഉമ്മ ഇതൊക്കെ പറഞ്ഞെങ്കിലും അഷ്കറിന്റെ മനസ്സ് മുഴുവൻ അവന്റെ കുണുങ്ങിപെണ്ണായ തനു ആയിരുന്നു...

ഇല്ലാ... കയ്യുന്നില്ലന്റെ പൊട്ടാസെ നിന്നെ മറക്കാൻ....വിധിയുടെ പേരും പറഞ്ഞു പലരും പലരേയും ഒഴിവാക്കാറുണ്ട് എനിക്ക് അതിനു കയ്യൂല പൊട്ടാസേ...
പടച്ചോന്റെ കിതാബിൽ ഈ അഷ്കറിൻ ഒരുപെണ്ണുണ്ടങ്കിൽ അത് തനു ആയിരിക്കും...
എന്താ പൊട്ടാസേ നിന്നെ കിട്ടാൻ ഞാൻ ചെയ്യേണ്ടത്...


അഷ്‌കർ ഓരോന്ന് ആലോചിച്ചു അവന്റെ റൂമിലേക്ക്‌ നടന്നു...

******************************************************************************



"താനോ ഇന്നും ണ്ടല്ലോ  വാനരപ്പട മൊത്തം...
എന്ത് കൊണ്ടാ  ആണ്കുട്ടികൾക്കിത്രേം ഹരം ഫുട്ബാളിനോട്..."

"ആരാ പറഞ്ഞെ ആണ്കുട്ടികൾക് മാത്രാണന്ന് എനിക്കും ഇഷ്ടാ...ഞാനും കളിക്കാൻ പോക.. മോളിവിടെ ഗാലറിയിൽ ഇരിക്ക്... ""


അള്ളോ.. ഒരു കളിക്കാരി വന്നിരിക്കുന്നു... ഈ പീക്കിരികളെ കൂടെ കളിച്ചാൽ തന്നെ അനക്ക് പന്ത് കിട്ടൂല... എന്നിട്ട് അവിടെ കിടന്നു അവരോടു അടികൂടാനല്ലേ... തൽകാലം എന്റെ കുട്ടി എന്നെ പോലെ ഇവിടെ ഗാലറിയിൽ ഇരിക്ക് ട്ടാ..."


പടത്തിന്റെ സൈഡിലൂടെ പോകുന്ന കുഞ്ഞു തോട്ടിലേക്കും കാലിട്ടു അവരവിടെ ഇരുന്നു...
തണുത്ത വെള്ളം കാലിലൂടെ ഒഴുകുമ്പോ  വല്ലാത്തൊരു ഫീലാ...
പൊതുവെ പാടത്തിരിക്കുമ്പോ ഇളം കാറ്റിങ്ങനെ നമ്മെ തട്ടിയും തലോടിയും ഇങ്ങനെ കടന്നു പോകുമ്പോ...ഓ വല്ലാത്തൊരു കുളിർമയാണ്...


""ഡീ തനു എന്താ നീ ആലോചിക്കുന്നേ... പൊന്നുമോൾ ഇവിടെ ഒന്നും അല്ലല്ലോ.. "

തനുവിൻ ഒരു തട്ട് കൊടുത്തു കൊണ്ട് ലിയ ചോദിച്ചു..


"ഒന്നുല്ലടീ... എന്നോട് ഉമ്മാമ പറഞ്ഞിരുന്നു ഉപ്പാപ്പയും ഉമ്മാമയും കൂടെ പണ്ട് ഇങ്ങനെ പാടത്ത് വന്നു ഇരിക്കാറുണ്ടന്ന്..."


"ഓഹോ.. അവര് അത്രക്ക് റൊമാന്റിക് ആയിരുന്നോ...
വിവാഹബന്ധം എന്ന് പറഞ്ഞാൽ ജീവിതാവസാനം വരെ ഒരേ മനസ്സോടെ ഒരുമിച്ചു ജീവിക്കണം എന്നല്ലേ...ഇതൊക്കെ നിന്റെ ഉപ്പാപ്പാകും അറിയുന്നതാകൊല്ലോ...?
എന്നിട്ടും എന്താടി അവര് രണ്ടു പേരും രണ്ടു സ്ഥലത്തു നിക്കുന്നെ...?
നിന്റെ വല്യ കൂട്ടല്ലേ ഉമ്മാമ നിനക്ക് ഒന്ന് ചൊദിച്ചൂടേ.."


"അതൊക്കെ ചോദിച്ചതാഡീ... ഉമ്മാമ പറഞ്ഞത് മൂത്താപ്പ വേറെ താമസിച്ചപ്പോ ഉപ്പാപ്പാനെ അങ്ങോട്ട്‌ കൊണ്ടോയി എന്ന പറഞ്ഞത്..."


"അപ്പൊ എന്താ ഉമ്മാമ പോകാഞ്ഞത്..."


"ഉമ്മാമ പോയില്ലന്നാ പറഞ്ഞത്... പടച്ചോനറിയ ഇനി ശരിക്കുള്ള കാര്യം... അത് ചോദിച്ചാൽ തെളിഞ്ഞു നിക്കുന്ന ഉമ്മാമയുടെ മുഖം അപ്പോ വാടും.അപ്പൊപിന്നെ  ഞാൻ അങ്ങോട്ട്‌ അധികം ചോദിക്കാനും പോയില്ല...
പക്ഷെ അതല്ലടീ ഉപ്പാപയും ഉമ്മാമയും ഇപ്പോ കണ്ടാലും നല്ല സ്നേഹം ആണ്..അതാണ് ഇനിക്ക് ഒന്നും മനസ്സിലാകാത്തത്...


"ആ മതി മതി തൽകാലം ഇത് നിർത്ത്... ഉമ്മാമന്റെ തത്തമ്മ കുട്ടി അല്ലേ ഇജ്ജ് അവസരം കിട്ടുമ്പോ ഒരുവട്ടം ചോദിച്ചു മനസ്സിലാക്...
അല്ലടീ... പ്ലസ്2 കഴിഞ്ഞാൽ നിന്നെ കെട്ടു കെട്ടിക്കാണന്ന് കേട്ടല്ലോ... ആരാണാവോ പടച്ചോനെ ഇതിനെ ഒക്കെ തലേൽ കുടുങ്ങുന്ന നിർഭാഗ്യവാൻ... "

" ആടീ...അയ്ലൊരു തീരുമാനമായി... നീ എന്താ പറഞ്ഞേ നിർഭാഗ്യവാനോ...ഒന്നുപോടീ.. അവനാണ് ലോകത്തു എറ്റവും ഭാഗ്യല്ല ആളന്ന് പറയെടീ..."

"എന്റെ പൊന്നു തനോ...നീ ഇങ്ങനെ ചിരിപ്പിക്കല്ലേ..  നിന്നെ ഒക്കെ സഹിക്കുന്നവൻ വല്ല ഗിന്നസ് റെക്കോർടും കൊടുക്കേണ്ടി വരും... എന്നിട്ട് ഭാഗ്യം എന്ന്...ആരായാലും പടച്ചോൻ കാക്കട്ടെ....    ഹഹഹ" 😄


"എനികെന്തോന്നാടീ കൊഴപ്പം... "


"ഏയ് നിനക്ക് ഒരു കൊയപ്പവും ഇല്ല..എല്ലാം കൂടുതൽ അല്ലേ..."

"ഡീ... നിന്നെ ഞാൻ"

"പോടീ...
ഇതാണ് പ്രശ്നം ഇവിടെ ഒരു സത്യം പറയാനും പറ്റൂല... "

എന്നും പറഞ്ഞ് ലിയ അവിടുന്ന് എഴുന്നേറ്റ് ഓടി...


"നിക്കെടീ അവടെ..."
പാടത്ത് നിന്നും ചളിയും വാരി തനു അവളെ പിറകെ ഓടി...


ഡീ... തനോ... കളിക്കല്ലേ...    നിനക്ക് അറപ്പില്ലെടീ ന്തോന്നെടീ ഇത് കയ്യിൽ  പിടിക്കാൻ ഇതെന്താ വല്ല  നിധിയാണോ...ഇജ്ജ് വേണേൽ എന്നെ തല്ലിക്കൊ ചളി എറിയല്ലേ തനോ... "


"ഇല്ലെടി ഇനിക്ക് അറപ്പില്ലാ.. ഇനി നീ ഈ  തനൂനെ കളിയാക്കരുത്..."
എന്നും പറഞ്ഞു കയ്യിലുള്ള ചളി ലിയക്ക് നേരെ കണ്ണും ചിമ്മി ഒറ്റയേർ...


കണ്ണുതുറന്നു നോക്കുമ്പോൾ അവിടുത്തെ കായ്ച്ച കണ്ടു ആകെ തരിച്ചു നിന്നു പോയി....
നിന്ന നില്പിൽ ഭൂമി പിളർന്നു പോയിരുന്നെങ്കിലെന്നു തനു ആഗ്രഹിച്ച നിമിഷം...



(തുടരും.... )



✍ശുഹൈബ് മുത്തനൂർ
      9745834078



നല്ലതായാലും അല്ലങ്കിലും നിങ്ങൾ നിങ്ങളുടെ അഭിപ്രായം അറിയിക്കുക... നിങ്ങളുടെ അഭിപ്രായമാണ് എഴുത്തിന്റെ മുന്നോട്ടുള്ള യാത്ര...

ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നു ....

*#തനുജ*


ഭാഗം 5


✍ശുഹൈബ് മുത്തനൂർ
      9745834078

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


ഡീ... തനോ... കളിക്കല്ലേ...    നിനക്ക് അറപ്പില്ലെടീ ന്തോന്നെടീ ഇത് കയ്യിൽ  പിടിക്കാൻ ഇതെന്താ വല്ല  നിധിയാണോ...ഇജ്ജ് വേണേൽ എന്നെ തല്ലിക്കൊ ചളി എറിയല്ലേ തനോ... "


"ഇല്ലെടി ഇനിക്ക് അറപ്പില്ലാ.. ഇനി നീ ഈ  തനൂനെ കളിയാക്കരുത്..."
എന്നും പറഞ്ഞു കയ്യിലുള്ള ചളി ലിയക്ക് നേരെ കണ്ണും ചിമ്മി ഒറ്റയേർ...


കണ്ണുതുറന്നു നോക്കുമ്പോൾ കണ്ട കാഴ്ചകണ്ട് തനു ആകെ തരിച്ചു നിന്നു പോയി....
നിന്ന നില്പിൽ ഭൂമി പിളർന്നു പോയിരുന്നെങ്കിലെന്നു തനു ആഗ്രഹിച്ച നിമിഷം...


*******************************************************************


വിരുന്നുകാരൊക്കെ  തിരികെപ്പോയി പൂമുറ്റം  ശാന്തമായി...

നിദ്രയിലായിരുന്ന തന്റെ  പ്രിയതമന്റെ പാദം  തടവികൊടുക്കുകയാണ്  ഉമ്മാമ... എന്തൊരു  സുന്ദരമായ കാഴ്ചയാണ്  ഒരു  ഭാര്യ തന്റെ  ഭർത്താവിന് വേണ്ടി  എന്തൊക്കെ ചെയ്യുന്നു  അതുപോലെ തിരിച്ചും. യഥാർത്ഥ പ്രണയം  തുടങ്ങുന്നത്  വിവാഹത്തിന്  ശേഷമാണെന്ന്  പറയുന്നത് സത്യമാണന്നു കാണിക്കുന്ന കാഴ്ച.


പ്രിയതമയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ ഹാജിപ്പയുടെ പാദത്തെ സ്പർശിച്ചതും ഹാജിപ്പാ ഉറക്കിൽ നിന്നും എഴുന്നേറ്റു...
തന്റെ ജീവന്റെ പാതി. എന്നെ ഭർത്താവ് എന്നപദവിയിൽ നിന്നും ഒരു പിതാവ് എന്ന പദവിയിലേക്ക് എല്ലാവേദനകളും സഹിച്ചു എത്തിച്ച എന്റെ പ്രിയപ്പെട്ടവൾ.സുഖത്തിലും ദുഖത്തിലും  താങ്ങായ്  നിന്നുകൊണ്ട് എനിക്ക് വേണ്ടി ജീവിച്ചവൾ.
ഇങ്ങനെ ഒക്കെ ആയ തന്റെ പ്രിയപ്പെട്ടവളുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ഹൃദയമൊന്ന് പിടഞ്ഞു.
(ആ ഒരു നിമിഷങ്ങൾകൊണ്ട് ഹാജിപ്പയുടെ മനസ്സിലൂടെ ഒരായിരം കാര്യങ്ങൾ മിന്നിമറഞ്ഞു.)

"എന്തുപറ്റി ഫാത്തിമാ നിനക്ക്...ആ കണ്ണ്  നിറയുന്നതെനിക്കിഷ്ടമല്ലെന്നറിയില്ലേ...."


"അറിയാം...എനിക്കല്ലാതെ ഇവിടെ ഇങ്ങളെ ആർക്കാ അറിയാ...എല്ലാവരുടെ മുന്നിലും പരുക്കന് സ്വഭാവം കാണിക്കുന്ന ഇങ്ങളെ മനസ്സ് ഒരു നിഷ്കളങ്കമാണെന്ന് എനിക്കല്ലേ അറിയൂ..."


"പിന്നെ ഇപ്പൊ എന്താ  തന്റെ പ്രഷ്നം നാളെ അവിടേക്ക് പോകുന്നതാണോ..? തീരുമാനമെടുത്തതും നീ  തന്നെയല്ലേ.. ആ കണ്ണൊന്നു തുടക്ക് പാത്തൂ...
ഞാനൊന്നു കുളിച്ചു  നിസ്കരിക്കട്ടെ... അല്ലങ്കിപ്പോ സമയം തെറ്റും..." 


""ആാാ..ഞാൻ തായീനോട്  ചൂട് വെള്ളം കൊണ്ടുവെക്കാൻ പറയാ..."

"പിന്നെ ചകിരി എടുത്തങ്  വാ...എന്റെ പുറമൊന്നു തേക്കണം.. നിനക്ക് മാത്രം അല്ലേ പാത്തൂ ഇപ്പൊ എന്നേ പേടി ഇല്ലാത്തത്..."
(ഇതും പറഞ്ഞു ഹാജിപ്പഒന്ന് ചിരിച്ചു..)


"കളിയാക്കോന്നും വേണ്ടാട്ടോ...
ശീലങ്ങളൊന്നും  തെറ്റിക്കുന്നില്ല ഞാൻ എല്ലാം റെഡിയാക്കി വെക്ക..."
ഇതും പറഞ്ഞു മനസ്സ് നിറയെ സന്തോഷിച്ചു  ഉമ്മാമ എഴുന്നേറ്റു പോയി...

(അൽഹംദുലില്ലാഹ്
നിനക്കൊരായിരം സ്തുതി  ഇങ്ങനൊരു ഇണയെ സമ്മാനിച്ചതിന് )


******************************************************************************

അടുക്കളയിൽ താഹിറ ഹാജിയുപ്പാക്ക് രാത്രിയിലേകുള്ള ഇഷ്ട വിഭവങ്ങൾ ഉണ്ടാകുന്ന തിരക്കിലായിരുന്നു..

ഉമ്മാ....
എന്തൊക്കെയാവേണ്ടേ..
ഉപ്പാപ്പന്റെ ഫേവറേറ്റ്  കാഴുപ്പുഴുക്കും  കഞ്ഞിയുമാണോ... "

"ആ അത് മതി ഉപ്പാക്ക് ഏറ്റവും  ഇഷ്ടം അതാണല്ലോ.... തനു എന്തെ എത്താതെ...  കാഴ്പുഴുക്ക് ഓളുണ്ടാക്കിയാൽ  അടിപൊളിയായിരിക്കും...  ഉപ്പാക്കും അതാണല്ലോ ഇഷ്ടവും.. "


"അത് ശെരിയാ തനു ണ്ടാകട്ടെ...
അല്ല തച്ചു അനക്ക് ഒന്നു ചോദിച്ചു മനസ്സിലാക്കിക്കൂടെ അത് ഉണ്ടാക്കൽ"

"ആ ഓളോട് അതും ചോദിച്ചങ്ങോട്ട്‌ ചെന്നാൽ മതി ഇപ്പോ പറഞ്ഞു തരും... ചോദിച്ചാൽ അപ്പൊ പറയും ഇതൊക്കെ എന്റെ കൈപ്പുണ്യം ആണന്നു..."



"അത് നേരാ തച്ചു..
ഞാനും ഉണ്ടാക്കി നോക്കി  എത്രയായായാലും  ഓളുണ്ടാകുന്ന ആ ടേസ്റ്റ്  കിട്ടുന്നില്ല....
തച്ചു നീ ഒന്നു സൈനുത്താനെ വിളിച്ചുനോകിയെ...അവടെ എത്തിയാൽ ഇങ്ങോട്ട് തിരിച്ചു പോരണം എന്നാ വിചാരം ഓൾക്ണ്ടാവൂല. വിളിച്ചു വേഗം വരാൻ പറ"


"ഉമ്മാ ഞാൻ നേരത്തെ വിളിച്ച്നോക്കീനി.... അപ്പൊ സൈനുത്ത പറഞ്ഞത് ഓൾ ഇങ്ങോട്ട് പോന്നിട്ടുണ്ട് ഇപ്പോ എത്തും എന്ന്.
അല്ല ഉമ്മാ എന്തായാലും തനൂനെ കെട്ടിക്കാൻ തീരുമാനിച്ചില്ലേ നമ്മക്ക് അഷ്കറിനെ നോക്കിയാലോ...ഓനാണെങ്കില് ഒന്നും അന്യേഷിക്കേം വേണ്ട. ഷായ്‌ന്റെ കൽബല്ലേ..  താനൂനെ വിശ്വസിച്ചു ഏൽപ്പിക്കേം ചെയ്യാ"


ഞാനും ഇത് ചിന്തിച്ചതാണ് തച്ചു  പക്ഷേങ്കിൽ ശായിയും  അശ്കറും ഒക്കെ എന്തുപറയും എന്നറിയൂലല്ലോ...  അതുമല്ല തനൂ ചിലപ്പോ  ഓനെ ഷായ്‌നെ പോലെ കാകു ആയിട്ടാണെങ്കിലോ കാണുന്നത്...


അത് ശെരിയാ ഉമ്മാ... ആരായാലും പെണ്ണിന്റെ  മനസ്സറിയുന്ന ഒരാളെ കിട്ടിയാൽ മതിയായിരുന്നു....


******************************************************************************

ലിയൂന്റെ മേലിൽ ചളി  എറിഞ്ഞു
"എന്നോട് കളിച്ചാൽ  ഇങ്ങനിരിക്കും  കൊരങ്ങാത്തീ"ന്നും പറഞ്ഞു കണ്ണ് തുറന്ന തനു ഞെട്ടി പോയി

"ആഹഹാ... പണ്ടേ നിനക്ക് ഉന്നമില്ല മോളെ..." ഇതും പറഞ്ഞു ലിയ ബാക്കിലേക്ക് നോക്കിയതും...
"പടച്ചോനെ ഡീ പൊട്ടിക്കാളീ ആരുടെ മേലിലേക്കാ ഇജ്ജ് എറിഞ്ഞേ....!!!!"

"ഇ..ഇയാളോ...ഇയാളെന്താ  ഇവിടെ ഞ.. ഞാൻ അറിയാതെ... "

"ന്താടീ പെണ്ണെ നിന്നെ വീട്ടീന്ന് കയറൂരി വിട്ടതാണോ... ആദ്യമെന്റെ വണ്ടീന്റെ മുന്നിൽ ചാടി  ഇപ്പൊ ഇതാ ചളി കൊണ്ട്  ഷർട്ട്‌ മൊത്തം അഴുക്കാക്കി ആരെയാണാവോ റബ്ബേ  ഇന്ന് കണി കണ്ടേ..."


"എന്നെ പെണ്ണെന്നോന്നും വിളിക്കണ്ട എനിക്കൊരു പേരുണ്ട് തനുജ.."

"അതിനു ഞാൻ ഇയാളെ പേരും വിളിച്ചു സൽകരിക്കാൻ വന്നതല്ല... താനിപ്പോ എന്തിനാ എന്റെ മേലേ ഇതെറിഞ്ഞേ..."

"സോറി.. അറിയാതെ  പറ്റിപോയതാ....   ഇയാളെന്തിനാപ്പോ ഇവിടെ ഞങ്ങൾ കളിക്കുന്നോടത്ത് വന്നു നിന്നെ അതോണ്ടല്ലേ... "


"പിന്നെ... ഈ പ്രായത്തിൽ കളിക്കാൻ പറ്റിയ കളിയാണല്ലോ ഇത്.
എന്താപ്പോ ഇയാൾ പറഞ്ഞത് സോറി എന്നോ.. കുറച്ചു മുന്നേ എന്തൊക്കെ ആയിരുന്നു ഡയലോഗ്. പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കോം ഒതുക്കോം ഒക്കെ വേണം. നേരത്തെ എന്തക്കെയോ പറഞ്ഞിരുന്നല്ലോ റോടന്താ ഇയാൾക്ക് സ്വന്താണോ ന്യൂജനറേഷൻ എന്നൊക്കെ... "

"ഹെലോ ഒരു തെറ്റ് പറ്റിയതാണ്.. അതുകൊണ്ട ഞാൻ ഒന്നും മിണ്ടാത്തെ... പിന്നെ ഇയാളേക്കാൾ അവകാശമെനിക്ക് തന്നെ..."


"അത് അങ്ങനെയാണല്ലോ..പാടത്ത് എന്തായാലും മനുഷ്യരേക്കാൾ പോത്തിനാണല്ലോ...ല്ലേ.??"


"ഇയാളെന്താ എന്നെ വിളിച്ചേ..പോത്തേന്നോ... ഞാനാരാണന്നറിയോ... പൂമുറ്റത്തെ അഹമദ് ഹാജിയുടെ പേരമകളാ... ഈ പാടം ഒക്കെ എന്റെ ഉപ്പാപ്പന്റെ ആണ്.. അപ്പൊ എന്നോട് കളിക്കാൻ നിക്കണ്ട ട്ടോ...??

ആ..ഒക്കെ സമ്മയ്ച്ച്.. പാടോം പറമ്പും എല്ലാം  ഇയാളെടെ തന്നെ ആണ്...
എന്റെ മേലെ ചളിയാക്കിയത്
എന്തിനാന്നാ ചോയ്ച്ചേ...???
റേഡിയേറ്റർക്ക് കൊറച്ചു വെള്ളം ഒഴിക്കാൻ വേണ്ടി വെള്ളം എടുക്കാൻ ഇറങ്ങിയത ഇതിപ്പോ ആകെ കൊളമായി... "


അതിനു ഞാൻ സോറി  പറഞ്ഞില്ലേ... വേണേൽ ഷർട്ട്‌ ഞാൻ കഴുകി  തരാ...ഇങ്ങോട്ട് താ..."

"അയ്യോ... വേണ്ടേ... "

എന്നാൽ  ഇയാളോട് സംസാരിച്ചു  നിക്കാൻ എനിക്ക് തീരെ ടൈമില്ല ഞാൻ പോകാ..."


[ ഇവരുടെ തർക്കത്തിനിടയിൽ  ഒന്നുമറിയാതെ ലിയ അന്തം വിട്ടു നിന്നു.. ]

"ഡീ വായ അടക്കടീ കൊരങ്ങത്തീ...നീ കാരണാ ഇതൊക്കെ സംഭവിച്ചേ... ചളി എറിയാൻ നിനക്ക് നിന്ന് തന്നാൽ പോരായിരുന്നോ..."


"എന്തോ എങ്ങനെ..."
എന്നും പറഞ്ഞു  തനൂന്റെ തലക്കിട്ടൊരു കുത്ത് കൊടുത്തു...

"അല്ലെടി ആരാ ലെവൻ... നേരത്തെ ന്നൊക്കെ  പറഞ്ഞല്ലോ... ഇവനാണോ നീ നേരത്തെ പറഞ്ഞ ലെവൻ..."


നിന്റെ സംശയൊക്കെ ഞാൻ പിന്നെ തീർക്കാ...നീ ഒന്ന് വേഗം വാ.. അയാൾ അടുത്ത ചീത്ത പറയുന്നേൻ മുന്നേ ഇവിടുന്നു പോകാ...ഇനിയും അയാളോട് തൊള്ള പറയാൻ വയ്യ... "

ഇതും പറഞ്ഞു ലിയന്റെ കൈ പിടിച്ചു  തനു ഓടി...

"ഒന്ന് നിന്നേ..."

തനു തിരിഞ്ഞു നോക്കാതെ നടന്നു...

"അതേ ഇയാൾക് സ്വർണ കൊലുസിനേക്കാൾ ചേരാ..വെള്ളിക്കൊലുസാട്ടോ..."

ഇത് കേട്ടതും
തനുവും ലിയയും സ്റ്റക്കായി നിന്നു...

"എന്താ എന്തോന്നാ പറഞ്ഞേ...തിരിഞ്ഞു നിന്ന് തനു ചോദിച്ചു... "


(അവരെ ചോദ്യം കേട്ടപ്പോ ആണ് സ്വാലിഹിന് ബോധം വന്നത്.. പടച്ചറബ്ബെ..ഞാനെന്താണ്  ഇപ്പൊ പറഞ്ഞത്...
ഇതോർത്ത് സ്വാലിഹ് തന്നെ ഞെട്ടിപ്പോയി...)

"അത് പിന്നെ ഇയാൾടെ  കൊലുസിവിടെ വീണു  കിടക്കുന്നുണ്ട്... പൂമുറ്റത്തെ പേരമകളല്ലേ...ഇനീപ്പോ ഇത് കളഞ്ഞതിന് നിങ്ങൾ ഹർത്താൽ ആചരിച്ചാലോ..."


"യാ അള്ളാ ന്റെ കൊലുസ്...."

സൈക്കിളിൽ നിന്നും വീണ ചിരിയും പാസാക്കി കൊലുസടുത്തുകൊണ്ട് അവനൊരു നോട്ടവും സമ്മാനിച്ചു തനു ഓടി...


കൊലുസ് കിലുക്കത്തോടപ്പം തന്റെ മനസ്സ് കൈവിടുമ്പോലെ സ്വാലിഹിന് തോന്നി... ഇല്ലാ... എനിക്ക് അതിനു കഴിയില്ല....


ഇവരുടെ ഈ സംഭാഷണങ്ങൾ എല്ലാം കേട്ട് മൂന്നാതാമത് ഒരു കണ്ണ് അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു …



(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....


[ *സുഹ്യത്ത്‌ ബന്ധം എന്നത്‌ മഴവില്ല്‌ പോലെയാണ്‌🌈 രണ്ട്‌ ഹൃദയങ്ങള്‍ പരസ്‌പരം എഴ്‌ നിറങ്ങള്‍ പങ്ക്‌വെയ്‌ക്കുന്നു രഹസ്യം, സത്യം,സങ്കടം,വിശ്വാസം,സന്തോഷം, ബഹുമാനം,സ്‌നേഹം എന്നിവയാണവ...*]

*#തനുജ*

ഭാഗം 6

✍ശുഹൈബ് മുത്തനൂർ
      9745834078

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"അതേ ഇയാൾക് സ്വർണ കൊലുസിനേക്കാൾ ചേരാ..വെള്ളിക്കൊലുസാട്ടോ..."

ഇത് കേട്ടതും
തനുവും ലിയയും സ്റ്റക്കായി നിന്നു...

"എന്താ എന്തോന്നാ പറഞ്ഞേ...തിരിഞ്ഞു നിന്ന് തനു ചോദിച്ചു... "

(അവരെ ചോദ്യം കേട്ടപ്പോ ആണ് സ്വാലിഹിന് ബോധം വന്നത്.. പടച്ചറബ്ബെ..ഞാനെന്താണ്  ഇപ്പൊ പറഞ്ഞത്...
ഇതോർത്ത് സ്വാലിഹ് തന്നെ ഞെട്ടിപ്പോയി...)

"അത് പിന്നെ ഇയാൾടെ  കൊലുസിവിടെ വീണു  കിടക്കുന്നുണ്ട്... പൂമുറ്റത്തെ പേരമകളല്ലേ...ഇനീപ്പോ ഇത് കളഞ്ഞതിന് നിങ്ങൾ ഹർത്താൽ ആചരിച്ചാലോ..."

"യാ അള്ളാ ന്റെ കൊലുസ്...."

സൈക്കിളിൽ നിന്നും വീണ ചിരിയും പാസാക്കി കൊലുസടുത്തു തനു ഓടി...

കൊലുസ് കിലുക്കത്തോടപ്പം തന്റെ മനസ്സ് കൈവിടുമ്പോലെ സ്വാലിഹിന് തോന്നി... ഇല്ലാ... എനിക്ക് അതിനു കഴിയില്ല....

ഇവരുടെ ഈ സംഭാഷണങ്ങൾ എല്ലാം കേട്ട് മൂന്നാതാമത് ഒരു കണ്ണ് അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

നാലുചുവരിനുള്ളിലെ ഒറ്റപ്പെടലിൽ ചുറ്റും നോക്കുകയാണ് ആ ഉമ്മ വേഗതയില്ലാതെ കറങ്ങി കൊണ്ടിരിക്കുന്ന ഫാനും, നിശബ്ദതയിൽ നിറഞ്ഞ മൂകാന്തരിക്ഷത്തിൽ മറ്റൊരും ഇഷ്ടപ്പെടാത്ത ഉമ്മാന്റെ മൂക്കിന് മാത്രം അത്തറിൻറ്റെ മണം തൂകുന്ന കഷായകുപ്പികളും,
ഒന്ന് എഴുന്നേൽക്കാൻ കൊതിക്കുന്ന കാലുകളെ പതിയെ ഒന്ന് നോക്കി കൊണ്ട് നിറഞ്ഞ മിഴികളിലെ കണ്ണീർ തുള്ളികൾ കവിൾ വഴി ഒഴുകുന്നുണ്ടായിരുന്നു...

പെട്ടെന്ന് വാതിൽ തുറക്കുന്നത് കണ്ട ആ സ്ത്രീ കണ്ണുകൾ മെല്ലെ അങ്ങോട്ട് ചലിപ്പിച്ചു
സ്വപ്നങ്ങളേറെയും കൂഴിച്ച് മൂടി തന്റെ  പ്രിയപ്പെട്ടവൾക്ക് വേണ്ടിയുള്ള ഓട്ടത്തിന് ജീവിതം മാറ്റി വെച്ചവൻ..
അകത്തു കയറിയ അയാൾ ആ സ്ത്രീയുടെ ചാരെ ഇരുന്ന്.
വിയർപ്പിന്റെ മണം വിട്ട് മാറാത്ത നെറ്റിത്തടത്തിൽ പതിയെ ചുമ്പിച്ചു നിറഞ്ഞൊഴകുന്ന അവളുടെ കണ്ണീർ തുള്ളികൾ കവിളിലൂടെ ആഴ്ന്നിറങ്ങുമ്പോൾ പതിയെ അയാളുടെ കണ്ണുനീർ അവളുടെ കൈപ്പത്തിയിൽ ഇറ്റിയപ്പോൾ അവൾ പതിയെ കൈകൾ ചലിപ്പിച്ചു ആ കണ്ണുകളിലെ നനവ് തുടച്ച് മാറ്റാനായെങ്കിലെന്നാശിച്ച് മനസ്സിൽ പൊട്ടിക്കരഞ്ഞു.

"യുസുഫ്ക്കാ...മടുപ്പ്  തോന്നുന്നില്ലേ എന്നോട്... ഒന്നിനും പറ്റാത്ത ഒരു  ജീവച്ഛവമായി.... അന്നന്റെ  മോളെ കൂടെ പടച്ചോൻ  എന്നെയും വിളിച്ചിരുന്നെങ്കിൽ...

(ഇതും പറഞ്ഞു റാബിയ പൊട്ടിക്കാരഞ്ഞു... )

"റാബി... നിർത്തുന്നുണ്ടോ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ ഇങ്ങനെ പറയരുത് എന്ന്... പടച്ചോൻ ഒരാളെ ഇങ്ങോട്ട് പടച്ചുവിടുമ്പോ കണക്കാക്കിയിട്ടുണ്ട് ഒരാൾ എത്ര കാലം ഇവിടെ ജീവിക്കണം എന്ന്..."

"ന്നാലും ഇക്കാ...ഞാൻ കാരണം എനിക്കുവേണ്ടി നിങ്ങളെന്തോരം ബുദ്ധിമുട്ട് ആണ് സഹിക്കുന്നെ...പല പ്രാവിശ്യം ഞാനെന്റെ റബ്ബിനോട് തേടിയിട്ടുണ്ട് എന്റെ റൂഹോന്നു തിരിച്ചെടുക്കാൻ..."

"ഒന്ന് നിർത്തോ റാബീ നിന്റെഈ സങ്കടം പറച്ചിൽ... നിന്നോട് എപ്പോഴങ്കിലും പറഞ്ഞോ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന്  അതോ നിനക്ക് തോന്നിയോ...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട..."

"അതല്ല ഇക്കാ..."

നോക് റാബി... നീ ഒരിക്കലും എനിക്ക് ഒരു ഭാരമല്ല ഒരു ഭർത്താവിന് ഭാര്യ വെറും സുഖത്തിന് വേണ്ടി ഉള്ളതല്ല. അവൻ അവളോടും അവൾക് അവനോടും ഒരു പോലെ കടപ്പാടും കടമകളും ഉണ്ട്... സുഖത്തിലും ദുഖത്തിലും കൂടെ നിക്കുന്നവരാകണം ഭാര്യ ഭർത്താക്കന്മാർ..."
(ഇതും പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തന്റെ പ്രിയതമയുടെ കണ്ണീരൊപ്പി..)

"ഇക്കാ... സ്വാലി എവിടെ..പോയ കാര്യം എന്തായി... "

അൽഹംദുലില്ലാഹ്... പോയ കാര്യം ഏകദേശം റെഡിയായി... ആലിക്ക പറഞ്ഞത് പോലെ വൈദ്യനെ കണ്ടു സംസാരിച്ചു... മൂന്നുമാസം കൊണ്ട് എഴുനേറ്റു നിൽകാം എന്നാ അയാൾ പറഞ്ഞത്... "

"ആ... എല്ലാരും ഇതുതന്നെ അല്ലേ ഇക്കാ പറയൽ... മരുന്ന് കുടിച്ചു മടുത്തു..."

"റാബീ നിന്റെ മനസൊന്നു  റെഡിയാക് ആദ്യം... എനിക്കുറപ്പുണ്ട് നീ  പണ്ടത്തെ പോലെ ആകും.
ഇനീം പടച്ചോൻ  കൈവിടില്ലാ...."

"എങ്ങനെ ഒക്കെ നിന്നാലും പണ്ടത്തെ പോലെ എല്ലാം ആകില്ലല്ലോ ഇക്കാ....
എന്റെ റിനു മോൾ...
എല്ലാം നഷ്ടപ്പെട്ടു  അർത്ഥമില്ലാതെ എന്തിനോ വേണ്ടി  ജീവിക്കുന്ന സ്വാലീ... വല്ലാത്തൊരു വിധി തന്നെ ഇക്കാ നമ്മളെ...
എന്ത് തെറ്റാ നമ്മൾ ചെയ്തേ..."

"ഇങ്ങനെ ഒന്നും പറയല്ലേ റാബീ... എല്ലാം പടച്ചവന്റെ ഓരോ പരീക്ഷണങ്ങളാ... അവൻ ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും... നബിതങ്ങളെ വരെ അള്ളാഹു പരീക്ഷിച്ചിട്ടുണ്ട്   അന്ന് റസൂലുള്ള നമ്മളോട് പറഞ്ഞ ഒരു കാര്യം ഉണ്ട് *ക്ഷമ ഈമാനിന്റെ പാതി ആണന്നും. ക്ഷമിച്ചാൽ സ്വർഗമുണ്ട് എന്നും* അതുകൊണ്ട് അതൊന്നും പറഞ്ഞു നീ കണ്ണ് നിറക്കല്ലേ റാബി.."

"മ്മ്മ്മ്‌... "

"പിന്നെ റാബി... ഞങ്ങളിന്നു വൈദ്യനെ നോക്കി പോയത് ഒരു ഗ്രാമത്തില... അവിടെ ഒക്കെ കണ്ടാൽ തന്നെ നിന്റെ അസുഖം പെട്ടന്ന് മാറും... പിന്നെ ഞങ്ങളിന്ന് പോകുന്ന വഴിക്ക് ഒരു കുട്ടിയെ കണ്ടു... നമ്മുടെ റിനുവിനെ പ്പോലെ തന്നെ ഒരു കുട്ടി... അതേ സംസാരം.. റിനുവിനെക്കാൾ വായാടി... "

"റിനൂനെ പോലെയോ.. !!?ഇങ്ങൾ എന്തൊക്കെ ഈ പറയുന്നേ.... "

"ആടീ... മ്മളെ റിനുവിനെ പോലെ തന്നെ കാണാനും സ്വാഭാവവും..."എന്നും  പറഞ്ഞു അവിടെ നടന്നത് ഒക്കെ അയാൾ ഭാര്യയോട് വിവരിച്ചു...

"സത്യാണോ ഇങ്ങൾ പറഞ്ഞത്... സ്വാലീ അവളുമായി വഴക്കിട്ടോ... !!!??... "

'"ആാാ റാബീ... "

"ഇക്കയല്ലേ പറഞ്ഞേ..
റിനൂനെ പോലെ ഉണ്ട് എന്ന് പറഞ്ഞപ്പോ അവൻ ഇക്കയോട് ദേഷ്യം പിടിച്ചു എന്ന്... "

"അതൊക്കെ ശരിയാ... ഞങൾ തിരിച്ചിങ്ങോട്ട് പോന്നപ്പോ വണ്ടിയിൽ വെള്ളം ഒഴിക്കാൻ വേണ്ടി വെള്ളം എടുക്കാൻ പോയ അവനെ കാണാത്തപ്പോ ഞാൻ ഒന്ന് പോയി നോക്കിയതാ... അപ്പൊ അതാ അവിടെ അവൻ  രാവിലെ കണ്ട കുട്ടിയായി വഴക്കിടുന്നു.. "

"പിന്നെ എങ്ങനെ മാറ്റം വന്നു എന്ന് പറയാ... അവൻ വഴക്കടിക്കല്ലേ ചെയ്തേ ... "

"അതല്ല റാബി... ആ മോൾ തിരിച്ചു പോയപ്പോൾ മോളെ കൊലുസ് അവിടെ വീണിരുന്നു... അവൻ അത് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു കാലിനു സ്വർണ ത്തേക്കാൾ ഭംഗി വെള്ളിക്കൊലുസ് ആണന്നു... ""

"യാ അള്ളാ മ്മളെ സ്വാലിയോ...റിനു വിട്ടു  പോയെതിന് ശേഷം ഇന്റെ കുട്ടി ഒന്ന് സന്തോഷത്തോടെ ആരോടും സംസാരിക്കാറില്ല ...
ഇപ്പോ റിനുനോട് എപ്പോഴും പറയാറുള്ളത് പോലെ ആ മോളോട് പറഞ്ഞല്ലോല്ലേ...
ഇതുപോലെ എല്ലാം ഒന്ന് തെളിഞ്ഞു വന്നാൽ മതിയായിരുന്നു റബ്ബേ... "

"ആ... അവൻ പറയുന്നത് കേട്ട് ഞാനും അന്താളിച്ചു പോയി.... പറഞ്ഞു കഴിഞ്ഞപ്പോ ആണ് ചെങ്ങായിക്ക്  ബോധം വന്നേ എന്ന് തോന്നുന്നു..
 പെട്ടെന്ന്  മാറ്റി പറഞ്ഞു... ഇതോക്കെ കണ്ടപ്പോ സന്തോഷിച്ചു പോയി
ചിലപ്പോ എല്ലാം ഓരോ  നിമിത്തമായിരിക്കും.
 വൈദ്യനെ കാണാൻ  പോയതും ആ മോളെ വഴീൽ വെച്ച് കണ്ടതും  അവളുടെ വീടിനു തൊട്ടിപ്പറം തന്നെ  വാടകക്ക് വീട്  കിട്ടിയതൊക്കെ...
എല്ലാം നല്ലതിന് ആയാൽ മതിയായിരുന്നു.. "

"അല്ല... ഇക്കാനോടാരാ പറഞ്ഞത് അവളെ വീടിന്റെ അടുത്താണ് നമ്മളെ വീടന്ന് "

"അത് സ്വാലിനോട് കലപില കൂടുമ്പോൾ പറയുന്നത് കേട്ടത
 പൂമുറ്റത്തെ ഹാജിപ്പയുടെ  പേരമകൾ ആണന്നു...
അദ്ദേഹം ആണല്ലോ ആ വീട് നമ്മക്ക് തന്നത്.. "

"ഒക്കെ നല്ലതിന് ആയാൽ മതിയായിരുന്നു... എനിക്കു മാറിയില്ലേലും എന്റെ സ്വാലി ന്റെ മുഖം ഒന്ന് തെളിഞ്ഞു കാണണം അവൻ ഒരു പുതിയത് ജീവിതവും... "

"റാബീ... എല്ലാം നടക്കും insha alla...

പിന്നെ അടുത്തആഴ്ച അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞിട്ടുണ്ട് വൈദ്യര്....
നിനക്ക് ജമീല ഭക്ഷണം തന്നോ...?? "

"ആ ഇങ്ങൾ എത്താറായി എന്ന് പറഞ്ഞോണ്ട ഓളു പോയത്.. "

"ആ.. എന്നാ ഞാനൊന്നു കുളിച്ചു വരാ... നല്ലക്ഷീണം ഉണ്ട്..."

(പ്രതീക്ഷയുടെ ചീട്ടുകൊട്ടാരം അവർ പണിയുമ്പോൾ വിധിയുടെ വിളയാട്ടം ഇനിയും അവരെ തേടിഎത്തുമോ...)

 @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ആകാശം ചുവന്നു വഴിവക്കിലെ പോസ്റ്റുകളിലേ ലൈറ്റുകൾ പ്രകാഷിച്ചു തുടങ്ങി പള്ളിയിൽ നിന്ന് ബാങ്കിന്റെ ഈരടികൾ കേൾക്കാൻ തുടങ്ങി...

ഈ സമയത്താണ് അഷ്‌കറിന്റെ ഫോൺ റിങ് ചെയ്തേ...

"ലിയൂ....അഷ്കൂന്റെ ഫോണടിക്കുന്നെ കേട്ടില്ലേ... ഒന്നെടുത്തു നോക്... ഓൻ നിസ്കരിക്കാണ് എന്ന് പറഞ്ഞെക്ക്...."

"ഞാനടുക്കൂലമ്മാ... ഇന്നാൾ എടുത്തിട്ടു തന്നെ നല്ലോണം ചീത്ത പറഞ്ഞത... വെറുതെ ഇനിയും കേൾക്കാൻ എന്നെക്കൊണ്ട് വയ്യ.. "

"ഓ പിന്നേ പറഞ്ഞത് അതുപോലെ കേൾക്കുന്ന ഒരാൾ...
പോയി ഫോൺ എടുക്കടി... വല്ല അത്യാവശ്യക്കാരും ആണെങ്കിലോ.... "

"ഓ ഇനി അതിനു ചൂടാകണ്ട... ഞാനെടുക്ക..."

[ കാക്കൂന്റെ frds ആകും  അല്ലാതെപ്പോ ആര് വിളിക്കാനാണ്...അവരെ ഫോൺ എടുത്താൽ എനിക്ക് ചീത്തയും കിട്ടും എന്നിട്ട് എന്നോട് തന്നെ ഫോൺ എടുക്കാൻ.. ലിയ പിറു പിറുത്ത്തോണ്ട് ഫോൺ എടുത്തു...]"

"ഹലോ.. "

"ഹലോ…എന്തോന്നാടീ ഇത് അന്നോട് ആരാ അവന്റെ ഫോൺ എടുക്കാൻ പറഞ്ഞേ...ആൺകുട്ടികളെ ഫോണെടുക്കരുതെന്നറീലെ..."

"ഓഹ്... ഇങ്ങളായിരുന്നോ... ഈ  ഫോണിനുടമയായ ആങ്കുട്ട്യേടെ പെങ്ങള ഞാൻ ന്റെ  ഇക്കാന്റെ  ഫോൺ ഞാനെടുക്കും ഇങ്ങൾ വല്യ ഡയലോഗ് അടിക്കണ്ട..."

"അതത്ര നല്ലതല്ല....
എല്ലാ ആണുങ്ങളോടും ഇങ്ങനെ കേറി സംസാരിച്ചാലേ അടികിട്ടും..ഇതിപ്പോ  ഞാനായയത് കൊണ്ട്  പ്രശ്നമില്ല...."

"അതെന്താ ഇയാള്  ആണല്ലേ.... ഹഹഹാ..

"കിളിക്കല്ലേ അഷ്കു എവിടേ....
പിന്നേ എന്താ  രണ്ടാളുടെ പരിപാടി വല്ല ചുറ്റികളീം ഉണ്ടാ ഇന്നും
വിളിച്ചപ്പോ തനൂനെ  കിട്ടീലല്ലോ... "

"എന്ത് ചുറ്റിക്കളി... ഒന്നും ഇല്ല ഇനി വെറുതെ പറഞ്ഞു ഉണ്ടാക്കണ്ട.. ആ കാകു വരുന്നുണ്ട് ഞാൻ ഫോൺ കൊടുക്കാ... "

"ഫോൺ കൊടുത്ത് ഒരു ചിരിയും പാസാക്കി ലിയ പോയി... "

"ഹലോ ഖൽബെ  അസ്സലാമുഅലൈക്കും "

"വഅലൈക്കുംമുസ്സലാം "

"എന്താടാ... രണ്ടു ദിവസമായല്ലോ വിളിച്ചിട്ട് എന്ത് പറ്റി... "

"തിരക്കായിരുന്നടാ... ഓവർ ഡ്യൂട്ടി... ഉപ്പാപ്പാനെ തന്നെ കൊറച്ചു മുന്നയാ വിളിച്ചേ... പിന്നെ എന്തൊക്കെ ഉണ്ട് നാട്ടിലെ വിശേഷം..."

"ഞാൻ ചുമ്മാ ചോദിച്ചതാടാ... ഇവിടെ എല്ലാർക്കും സുഖം തന്നെ... ഒന്ന് വാടാ...നീ വന്നിട്ട് വേണം ഒന്ന് ആഘോഷിക്കാൻ.. "

"ആ insha alla... വരാൻ സമയമായി ഇന്ന് വിളിച്ചപ്പോ ഉപ്പാപ്പ പറഞ്ഞിരുന്നു തനൂന്റെ കല്യാണത്തിനെ പറ്റി.. അതോണ്ട് അടുത്തന്നെ  വരണം ആരോടും പറയണ്ട ട്ടോ... ഒരു സർപ്രൈസ് ആയിക്കോട്ടെ... "

"Hmmm"

ചെറുപ്പം തൊട്ടേ ഉള്ള  കൂട്ടുകാർ ഒരു ഹൃദയവും  രണ്ടു ഷരീരവുമായി  ജീവിച്ചവർ കളിയും  കാര്യവുമായി ആ ഫോൺ വിളി ഒരുപാട് നേരം നീണ്ട് നിന്ന്.

"Insha alla ഞാൻ ഏതായാലും ഉടനെ നാട്ടിലേക്കു വരും..

എന്നാ ok ഡാ... ഞാൻ വിളിക്കാ... അസ്സലാമുഅലൈക്കും"

"വഅലൈക്കുമുസ്സലാം.. "

******************************************************************************

പ്രതീക്ഷയുടെ നാളേക്ക് വേണ്ടി പുതു സ്വപ്നങ്ങൾ തലോലിച്ചു ലോകം ഉറങ്ങുമ്പോൾ..തകർന്ന മനസ്സിൽ കണ്ണീർ നനവോടെ സ്വപ്നങ്ങൾ എല്ലാം നഷ്ട്ടമായി കൺപോളകൾ ഒന്നു കൂട്ടി മുട്ടിക്കാൻ കഴിയാതെ സ്വാലിഹ് ജനലും തുറന്നു നക്ഷത്രങ്ങളെയും  നോക്കിയിരുന്നു...

എന്തിനായിരുന്നു പെണ്ണെ  എന്നെ ഇങ്ങനെ  സ്നേഹിച്ചിരുന്നത്..
പാതി വഴിയിൽ ഉപേക്ഷിച്ചു പോകുവാനായിരുന്നോ..,, .നീ  കൂടെ ഇല്ലാത്ത ഓരോ  നിമിഷവും എന്നിൽ  തീർക്കുന്ന വേദനകൊണ്ട് മനസ്സ് ഓരോ നിമിഷവും മരിക്കുകയാണ് പെണ്ണെ.... നിനക്ക് പകരം മറ്റൊരാളെ  കണ്ടെത്തണമെന്നു പറയുമ്പോ നിന്നെ മറന്നു  വേറൊരാളെ കരം  പിടിക്കാൻ പറയുമ്പോ എന്റെ ജീവൻ  നഷ്ടപ്പെടുന്നത് ആരും  അറിയുന്നില്ല... ഇല്ല റിനു  നിനക്ക് പകരമായി നിന്റെ ഈ ഹ്രദയത്തിലേക്ക് എന്റെ  ജീവിതത്തിൽ ഇനി ആരേയും കടന്നുവരാൻ ഞാൻ സമ്മതിക്കില്ല.  അങ്ങനെ സംഭവിച്ചാൽ അന്നെന്റെ  മരണമാണ് പെണ്ണേ... നിന്നിലലിഞ്ഞു ജീവിക്കാൻ ഞാൻ  ആഗ്രഹിക്കുമ്പോ  എന്തിനാണവളെ എന്റെ  മുൻപിലെത്തിച്ചത് ഒരു  നിമിഷമെങ്കിലും അവളിൽ  നിന്നെ കണ്ടെതെന്തുകൊണ്ടാണ്.
നീ കൂടെ ഇല്ലാതെ എന്നിലൊരു പൂർണത  ഉണ്ടാകില്ല എന്ന് എന്നെക്കാൾ  നിനക്കറിയാവുന്നത് കൊണ്ടാണോ ഞാനും നീയും ജീവിച്ചു തീർക്കാൻ വേണ്ടി സ്വപ്നംകണ്ട നമ്മൾരണ്ടുപേരും ഒരുപോലെ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം മറക്കാതെ മനസ്സിൽ വെച്ചോ എന്ന് പറഞ്ഞത് കൊണ്ടാണോ പെണ്ണെ നീ പോയപ്പോ എനിക്കാ സമ്മാനവും തന്നു പോയത്....

(തുടരും... )

[ ജീവിതമെന്ന് പറഞ്ഞാൽ കരിമ്പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളം പോലെയാണ് തട്ടിയുംമുട്ടിയുമൊക്കെയാകും..

എന്നാലും വെള്ളം തോറ്റുകൊടുക്കാതെ മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ  അത് ഒരു തടസവും ഇല്ലാതെ ഒഴുകുന്ന പുഴയിൽ എത്തും...
അതുപോലെ ആവണം നമ്മുടെ ജീവിതവും... എത്ര തട്ടിയാലും മുട്ടിയാലും വീണ്ടും മുന്നോട്ടു നീങ്ങണം ഒരിക്കൽ  നമ്മളും വിജയിക്കും...ആ വിജയത്തിനായി കാത്തിരിക്കണം...തോറ്റുകൊടുക്കരുത് ]


✍ശുഹൈബ് മുത്തനൂർ
      9745834078

പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...

ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

*തനുജ*


ഭാഗം 7


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁



എന്തിനായിരുന്നു പെണ്ണെ  എന്നെ ഇങ്ങനെ  സ്നേഹിച്ചിരുന്നത്..
പാതി വഴിയിൽ ഉപേക്ഷിച്ചു പോകുവാനായിരുന്നോ..,, .നീ  കൂടെ ഇല്ലാത്ത ഓരോ  നിമിഷവും എന്നിൽ  തീർക്കുന്ന വേദനകൊണ്ട് മനസ്സ് ഓരോ നിമിഷവും മരിക്കുകയാണ് പെണ്ണെ.... നിനക്ക് പകരം മറ്റൊരാളെ  കണ്ടെത്തണമെന്നു പറയുമ്പോ നിന്നെ മറന്നു  വേറൊരാളെ കരം  പിടിക്കാൻ പറയുമ്പോ എന്റെ ജീവൻ  നഷ്ടപ്പെടുന്നത് ആരും  അറിയുന്നില്ല... ഇല്ല റിനു  നിനക്ക് പകരമായി ഈ  ഹ്രദയത്തിൽ എന്റെ  ജീവിതത്തിൽ ഇനി ആർക്കും കടന്നുവരാൻ  ആഗ്രഹമില്ല അങ്ങനെ സംഭവിച്ചാൽ അന്നെന്റെ  മരണമാണ് പെണ്ണേ... നിന്നിലലിഞ്ഞു ജീവിക്കാൻ ഞാൻ  ആഗ്രഹിക്കുമ്പോ  എന്തിനാണവളെ എന്റെ  മുൻപിലെത്തിച്ചത് ഒരു  നിമിഷമെങ്കിലും അവളിൽ  നിന്നെ കണ്ടെതെന്തുകൊണ്ടാണ്.
നീ കൂടെ ഇല്ലാതെ എന്നിലൊരു പൂർണത  ഉണ്ടാകില്ല എന്ന് എന്നെക്കാൾ  നിനക്കറിയാവുന്നത് കൊണ്ടാണോ ഞാനും നീയും ജീവിച്ചു തീർക്കാൻ വേണ്ടി സ്വപ്നംകണ്ട നമ്മൾരണ്ടുപേരും ഒരുപോലെ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം മറക്കാതെ മനസ്സിൽ വെച്ചോ എന്ന് പറഞ്ഞത് കൊണ്ടാണോ പെണ്ണെ നീ പോയപ്പോ എനിക്കാ സമ്മാനവും തന്നു പോയത്....


@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@



"എന്നെ വിട്ടു പോകല്ലേന്ന് പറ കാക്കു.... കാകു  പറഞ്ഞാൽ കേൾക്കും പ്ലീസ് കാകു.. നല്ല കാക്കു അല്ലേ... എന്നെ വിട്ട്  പോകല്ലെന്നു പറ... കാകു ഒന്നു പറ...
ഉമ്മാ ഇങ്ങളെങ്കിലും പറയി....ഉമ്മാ...."

"ഡീ തനു ന്താടീ ഉമ്മാനെ  വിളിച്ചുകാറുന്നേ....ഒന്നും  ചൊല്ലിപ്പറയാതെ കിടന്നോളും എന്നിട്ട് വിളിച്ചു കൂവാ...
അല്ല എന്താ നീ സ്വപ്നം കണ്ടെ...ഡീ തനോ...ഏത്  ലോകത്താ നീ..."


[ തച്ചു ചോതിക്കുന്നതൊന്നും തനു കേൾകുന്നില്ലായിരുന്നു...അവൾ അപ്പോഴും ആ സ്വപ്നത്തിന്റെ മൂഡിൽ ആയിരുന്നു...]

"ഡീ തനോ……"

പടച്ചോനേ ഞാൻ ന്താപ്പോ  കണ്ടേ…ആരോട് പോകണ്ടാന്നു പറയാനാ ഞാൻ കാകൂനോട്‌  പറഞ്ഞത്... ഞാനെന്തിനാ  കരഞ്ഞത്...
ആ... എന്തേലും ആകട്ടെ  സ്വപനം അങ്ങനെ പലതും കാണും...ന്നാലും പടച്ചോനെ സ്വപ്നത്തിൽ ആ ചെങ്ങായിന്റെ മുഖം ഒന്ന് കാണിച്ചുതരാഞ്ഞത് എന്താ...ഒന്നും അങ്ങിട്ടു തെളിഞ്ഞു കണ്ടില്ല...
ആഹ് പോട്ടെ ന്തേലും  ആകട്ടെ അല്ല പിന്നെ..


"ആ...അള്ളോ ന്റെ പുറം...."

ആലോചനയിലാണ്ട തനൂന്റെ നടുപ്പുറം നോക്കി  തച്ചു ഒന്ന് കൊടുത്തപ്പോആണ് തനു സ്വഭോധത്തിലേക്കു വന്നത്


"തച്ചുത്താ ന്റെ പൊറം പൊളിഞ്ഞിട്ടുണ്ടാകും    ന്തൊരു അടിയാ.. പോ  ആട്ന്നു ഇങ്ങനെ അടിക്കാൻ ഞാൻ ന്താ  ചെണ്ടയോ...."

"അല്ല പിന്നെ എത്ര നേരായി ഞാൻ ഓരോന്നു  ചോയ്ക്കുന്നു..... അട്ടം  നോക്കിവല്യ  ആലോചനയിലായിരുന്നല്ലോ...നീ....
സത്യം പറ എന്താ ഇത്ര  ആലോചന


"ഒന്നുല്ല ഇത്തോ... ഒരു  സ്വപ്നം കണ്ടതാ...."

"അത് തന്നെ ചോയ്ക്ണെ...എന്താ  കണ്ടെന്നു... ഉമ്മാനെ ഒക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നല്ലോ..."

അള്ളോ...സ്വപ്നത്തിൽ അല്ലേ ഞാൻ ഉമ്മാനെ വിളിച്ചത്.അത് ഈ ഇത്തു എങ്ങനെ കേട്ടു.. പടച്ചോനെ ഞാൻ ഉറക്കെ ആണോ വിളിച്ചത്... കണ്ടത് എന്തയാലും ഇത്തൂനോട് പറഞ്ഞാൽ ശരിയാവൂല...പറഞ്ഞാൽ നൂറു ചോദ്യങ്ങൾ  ആകും എന്താപ്പോ പറയാ...

"ആാാ അത് ഇത്തു ഞാൻ ഒരു കൊക്കേലേക്ക് വീഴുന്നതാ കണ്ടത് പേടിച്ചോയി... അതാണ് ഞാൻ ഉമ്മാനെ വിളിച്ചേ..."


"ഇത്തോ ഇങ്ങൾ അങ്ങോട്ട്‌ മാറി നിന്നെ... ഇന്ന് അഫ്നയുടെ കല്യാണം ആണ് ഞങ്ങൾ പൊളിക്കും"
ഇതും പറഞ്ഞു കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് തച്ചുവിന്റെ കവിളിൽ ഒരു നുള്ളും കൊടുത്തു അടുക്കളയിലേക് ഓടി

"വന്നോ ഉമ്മാന്റെ മോൾ സുബ്ഹി നിസ്കാരം കഴിഞ്ഞാൽ ഉറങ്ങരുത് എന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട്..."


"ഉമ്മാ ഇങ്ങൾ അത് മാത്രം പറയരുത് നിസ്കരിച്ചു കുറച്ചു നേരം കൊടന്നില്ലേൽ ശ്വാസം മുട്ടും പോലെ തോന്നും അതാണ്..."

"ആ അത് അങ്ങനെ ആണ് നല്ല കാര്യം ചെയ്യാൻ നിക്കുമ്പോ ഇബ്‌ലീസ് പിന്നാലെ ഉണ്ടാകും അത് മുടക്കാൻ...

 *{ സുബ്ഹിക്ക് ശേഷം ഉറങ്ങാൻ പാടില്ല.. ഇനി അത്രക്ക് ഉറക്കം ഉണ്ടങ്കിൽ സൂര്യൻ ഉദിച്ചതിന് ശേഷം ഉറങ്ങാം അല്ലങ്കിൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകും.}*

നീ നാളെ ഒരു വീട്ടിലേക് പോകേണ്ടത..അതോണ്ട് ഈ ശീലങ്ങളോക്കെ നിർത്തിക്കോ.. എല്ലാർക്കും ഇത് ഇഷ്ടപ്പെടൂല... "


"എന്റെ തായ്കുട്ടി... ഇങ്ങൾ ഇങ്ങനെ പേടിക്കല്ലി... ഞാൻ ഇപ്പൊ ഉറങ്ങുന്നത് എന്തിനാന്നറിയോ..ഇനി വേറെ വീട്ടിലേക് പോയാൽ ഉറങ്ങാൻ പറ്റൂലല്ലോ അതോണ്ട് ഇവിടുന്നു തന്നെ മുതലാക്കുന്നതാ..  അതോണ്ട് ഇന്റെ തായ്കുട്ടി പേടിക്കണ്ട ഈ തനു ഒരിക്കലും ഉമ്മാനെ പറയിപ്പിക്കൂലട്ടോ...എന്നും പറഞ്ഞു ഉമ്മാക്ക് ഒരു ഉമ്മ കൊടുത്തു "

" സോപിങ് വേണ്ടട്ടോ എന്തൊ കാര്യം നടത്താൻ ഉണ്ടല്ലോ അല്ലാതെ ഇജ്ജ് ഈ നേരം വെളുക്കുമ്പോൾ തന്നെ ഇങ്ങനെ സ്നേഹിക്കാൻ വരൂല... "

"ഒന്നുല്ലേ.... ഇവിടെ ഒന്ന് സ്നേഹിക്കാനും പറ്റൂലെ... പിന്നേ ഉമ്മാ..ഉമ്മാമ എവിടെ.. കണ്ടില്ലല്ലോ... "

"അയ്യടാ... ഓളെ സ്നേഹം നീ ഇങ്ങനെ വാലുപൊക്കുമ്പോ അറിയാ എന്തങ്കിലും നേടാനുണ്ടന്നു.
ഉമ്മാമ അകത്തുണ്ട് പോയി നോക്..."

"ആ... "

"ആ പിന്നെ തനു ലിയ വിളിച്ചിരുന്നു നിന്നോട് 10 മണി ആകുമ്പോയേക്കും ഒരുങ്ങി അങ്ങോട്ടു ചെല്ലാൻ...അഷ്‌കർ ഉണ്ടാകും വണ്ടിയും കൊണ്ട് അവന്റെ കൂടെ പോയി ഇങ് വന്നോണ്ടി.. "

"ആ 10 മണിക്കല്ലേ... ഉമ്മാ... ഞങ്ങൾ അഫ്നനേ  കൊണ്ടാക്കാൻ പൊയ്ക്കോട്ടെ... നല്ല ഉമ്മ അല്ലേ ഞങ്ങളോരു കുരുത്തക്കേടും കാണിക്കൂല... നല്ല കുട്ടിയായി പോയി വന്നോളാം..."


"ഇതിനായിരുന്നല്ലേ ഉമ്മാന്റെ മോൾ സോപ്പിട്ടെ... വേണ്ടീരുന്നില്ല... ലിയു വിളിച്ചു എന്നെക്കൊണ്ട് നേരെത്തെ സമ്മദിപ്പിച്ചതാ... അശ്കറും ഉണ്ടാകും എന്നുപറഞ്ഞതോണ്ടാ... അല്ലങ്കിൽ നിങ്ങളെ ഒറ്റക്ക് വിടൂല..."


"അല്ലേലും എന്റെ തായ്കുട്ടി മുത്താണ്... "

"ആ മതി പൊക്കിയത്... പിന്നെ ബസ്സിൽ കേറാൻ നിക്കണ്ട... അഷ്കറിന്റെ വണ്ടീൽ തന്നെ പോയാൽ മതി... ബസ്സിൽ എല്ലാരും ഉണ്ടാകും പിന്നെ പാട്ടും കൂത്തും ഒക്കെ ആകും... ശ്രദ്ധിക്കാൻ ആരും ഉണ്ടാവൂല... "

"ആ.. ഒക്കെ ഇങ്ങൾ പറയുന്ന പോലെ... ചായ ആയോമ്മാ... ഞാൻ ഉമ്മാമനെ കണ്ടു വരാം... "

ഇപ്പോ നിങ്ങക്കൊക്കെ ഒരു സംശയം ഉണ്ടാകും ഈ അഫ്ന ആരാണന്ന് ല്ലേ... അഫ്ന ഞങ്ങളെ  കളിക്കൂട്ടുകാരി ആണ്...  ഞങ്ങളെക്കാൾ ഒരു വയസ്സ് മൂത്തതാ..
ഞങ്ങളെ തൊട്ടടുത്തായിരുന്നു വീട് പക്ഷെ ഇപ്പോ അവൾ വീട് മാറിപ്പോയി... പോയപ്പോ നല്ല വെഷമായിരുന്നു... അകലെ ആണെങ്കിലും അവളെപ്പോഴും വിളിക്കാറുണ്ട്.. ഏതായലും ഞാൻ കല്യാണത്തിന് പോകാൻ റെഡി ആകട്ടെ ട്ടോ കുറേ പണിയുണ്ട്...


@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

"എന്താ പാത്തുമ്മാ... മാരൻ വീടുമാറിയ സങ്കടത്തിൽ ആണോ... ന്താ മുഖത്തൊരു വാട്ടം.."


ചിന്തയിൽമുഴുകിയിരിക്കുന്ന ഉമ്മാമയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് തനു ചോദിച്ചു..


"ഡീ തത്തമ്മേ.. വന്നു വന്നു പേര് വിളിക്കൽ പതിവാക്കി ല്ലേ.... "


"ഇഷ്ട്ടം കൊണ്ടാണ് പാത്തൂ...ഇങ്ങള് ദേഷ്യം പിടിക്കല്ലി... അല്ല എന്താപ്പോ ഇങ്ങക്ക് പറ്റിയെ..."


"ഒന്നുല്ലന്റെ തനോ.. വെറുതെ ഓരോന്ന് ആലോചിച്ചതാ...
ഇന്നല്ലേ നിന്റെ അഫ്നന്റെ കല്യാണം.. "

"ആ... ഇനിക്കറിയാ ഉപ്പാപ്പ പോയതോണ്ടാണന്ന്... ഇങ്ങൾ രണ്ടാളും എന്തിനാ ഇങ്ങനെ നിക്കുന്നതെന്ന് എനിക്കറിയണം ഇപ്പോ പറയണ്ട. എനിക്ക് കല്യാണത്തിന് പോകണം പക്ഷെ തനു ഇങ്ങളെ പൊന്നുമോൾ ആണേൽ എനിക്കിതു പറഞ്ഞു തരണം.... "

"ഹ്മ്മ്...എന്ത് പറഞ്ഞാലും നീ എന്റെ തത്തമ്മ ക്കുട്ടി തന്നെ... അതൊക്കെ പോട്ടെ നീ കൈ കാണിച്ചേ... മൈലാഞ്ചി ഒന്നു നോക്കട്ടെ... "


"ഇല്ലാ...പാത്തുമ്മാ... നഖത്തിന് മാത്രേ ഇട്ടുള്ളൂ... കൈക് ഇട്ടിട്ടില്ല... ഇതാ നോക് " എന്നും പറഞ്ഞു ഉമ്മാമക്ക് നേരെ കൈ നീട്ടി

"മാഷാഅല്ല നല്ല മൊഞ്ചായിക്ക്..അല്ലേലും ന്റെ കുട്ടിന്റെ കയ്യ്ൽ  മൈലാഞ്ചി ഇട്ടാൽ നല്ല മൊഞ്ച..ഈ ഉമ്മാമക്ക് ഒരാഗ്രഹേ ഒള്ളൂ ന്റെ മോൾ മണവാട്ടി ആയിട്ടൊന്നു കാണണം...ഈ വയസത്തി മരിക്കുന്നേൻ മുന്നേ.."


"എന്റെ പാത്തുമ്മാ... സെന്റി അടിച്ചു കൊളമക്കല്ലേ.. ആരാപ്പോ ഇങ്ങളോട് മരിക്കാൻ പറഞ്ഞേ അങ്ങനെ ഒന്നും ഇങ്ങളെ മരിക്കാൻ വിടൂല.. എന്റെയും എന്റെ മക്കളുടെ മക്കളേയും ഒക്കെ നോക്കെണ്ടി വരും  അതൊന്നും നോക്കാതെ അങ്ങോട്ട്‌ രക്ഷപ്പെട്ടു പോകാന്നു കരുതി ല്ലേ..വിടൂല ട്ടോ.... എന്നാലെ ബാക്കി പോയി വന്നിട്ട് ട്ടാ...ചായ കുടിച്ചിട്ട് വേണം ഒന്ന് മൊഞ്ചാകാൻ.. "


"ആഹ് എന്ന വേഗം ചെല്ല്... നിന്റെ ഷാൾ കുത്താൻ തന്നെ വേണ്ടി വരും ഒരുമണിക്കൂർ.. ഒരുങ്ങാൻ നിന്നാൽ ഇങ്ങൾ പെൺകുട്ട്യോൾ കണ്ണാടിന്റെ മുന്നീന്ന് മാറൂലല്ലോ..."
ഇതും പറഞ്ഞു ഉമ്മാമ ഒന്ന് ചിരിച്ചുകാണിച്ചു

"ദേ... പാത്തോ... ഞങ്ങളെ കളിയാക്കണ്ട ട്ടോ... ഇങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും... ഞമ്മക്കറീല്ലല്ലോ...എന്നിട്ട് ഞങ്ങളെ കുറ്റം പറയാ..."


@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

അണിഞ്ഞൊരുങ്ങി സുന്ദരി ആയി എന്ന് കണ്ണാടിയിൽ നോക്കി സ്വയം ആത്മനിർവൃതി കൊണ്ട് നിക്കുമ്പോ ആണ് തനുവിനു ഓർമവന്നത് "പടച്ചോനെ സുറുമ"
മുഖത്ത് പുട്ടിയൊന്നും ഇടാറില്ലെങ്കിലും കണ്ണിൽ സുറുമ അത് അവൾക് നിർബന്ധം ആണ്...
സുറുമ ഇട്ട് കഴിഞ്ഞു ഒന്നുകൂടെ കണ്ണാടിയിൽ നോക്കിയപ്പോളാണ് ഷാൾ റെഡി ആയില്ലേ എന്ന് തോന്നിയത്... അത് ഊരി വീണ്ടും കുത്താൻ തുടങ്ങി...
പടച്ചോനെ ഇത് റെഡി ആകുന്നില്ലല്ലോ... ഉമ്മാമ ഇത് കണ്ടാൽ ഇനിയും കളിയാക്കും...

കണ്ണാടിക്ക് മുന്നിലെ പ്രകടനം കണ്ടു കൊണ്ടാണ് താഹിറ അങ്ങോട്ട്‌ വന്നത്...

"തനോ ഇത് വരെ കഴിഞ്ഞില്ലേ... ലിയു ഇപ്പൊ വിളിച്ചിരുന്നു.. വേഗം ചെല്ല് അഷ്കറിന് ദേഷ്യം പിടിക്കുട്ടോ... നിനക്ക് അറിയാലോ ദേഷ്യത്തിൽ ഷായ്‌ന്റെ ഉസ്താദ് ആണ് ഓൻ.."

"കഴിഞ്ഞുമ്മാ... ഞാൻ പോയി.. അസ്സലാമുഅലൈക്കും "

"വഅലൈക്കുമുസ്സലാം.. പിന്നെ വേഗം ഇങ്ങത്താൻ നോക്കണം ഷായ് വിളിച്ചിട്ട് ഫോൺ എടുക്കാത്തതിന് പരാതിയാഅവന്.. ഇന്നും കൂടെ കിട്ടാഞ്ഞാൽ പിന്നേ അവൻ മിണ്ടൂല ട്ടോ.. "

"ആ വന്നോളാം... എത്തിയില്ലെങ്കിൽ കാകൂനോട്‌ രാത്രി വിളിക്കാൻ പറയണം ട്ടാ..."


@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

"ലിയൂ.... നീ ഒന്നൂടെ വിളിച്ചു നോകിയെ... ന്തൊരു ഒരുക്കാഡീ ഇത്... കല്യാണവീട്ടിൽ പെണ്ണ് വരെ ഇത്ര നേരം ഒരുങ്ങൂല... അവളെ കല്യാണമൊന്നും അല്ലല്ലോ frd ന്റെ അല്ലേ... 10 min കൂടെ ഞാൻ വെയിറ്റ് ചെയ്യും... അത് കഴിഞ്ഞാൽ ഞാൻ പോകും പറഞ്ഞേക്കാ... "

"ഓഹ്... ന്റെ കാക്കു ഓളിപ്പോ ഇങ്ങത്തും.. ഞാനിപ്പോ വിളിച്ചതാ... ഇങ്ങൾ വണ്ടി ഒന്ന് തിരിച്ചു വക്കി അപ്പോയെക്കും ഓൾ എത്തും..."
ഇതും പറഞ് തിരിഞപ്പോ ആണ് തനു വരുന്നത് കണ്ടത്..

"ആ പറഞ്ഞു തീർന്നില്ല അപ്പോയെക്കും വന്നല്ലോ മൊഞ്ചത്തി.."

ലിയ പറയുന്നത് കേട്ടാണ് അഷ്‌കർ തിരിഞ്ഞു നോക്കിയത്..

തനുവിനെ കണ്ട  നിമിഷം ഞാനീ  ലോകത്തൊന്നുമല്ലെന്നു  അശ്കറിനു  തോന്നി ക്രീം കളർ  ഫ്രോക്കിൽ അവളെ കണ്ട ആനിമിഷം ഒരു  മാലാഖയെ പോലെ അവനു തോന്നി. കരിനീല  സ്കാഫിനുള്ളിൽ പൊതിഞ്ഞ അവളുടെ  നിഷ്കളങ്കമായ ആ കുഞ്ഞു മുഖം  കയ്യിലെടുത്തു താലോലിക്കാൻ അവന്റെ  മനസ്സ് തുടിച്ചു.. സുറുമയണിഞ്ഞ അവളുടെ ഉണ്ടക്കണ്ണ്  അവനെ മാടി വിളിക്കുമ്പോലെ തോന്നി.....പുഞ്ചിരിക്കുമ്പോൾ  കാവിളിലുള്ള നുണക്കുഴി അവളെ കൂടുതൽ സുന്ദരിയാക്കി


കണ്ണടുക്കാതെ തനുവിനെ നോക്കുന്നു അഷ്കറിനെ കണ്ടു ലിയ ഒരു നുള്ളങ് കൊടുത്തു...

"ആ... എന്തിനാടി നുള്ളിയെ...എന്റെ തൊലി പൊളിഞ്ഞു.. "

 "എന്തൊരു നോട്ടാ.. കാക്കു ഇത്... വല്ല ലൈനും വലിക്കാനുള്ള പദ്ധതി ഉണ്ടോ... ന്തു പറ്റി തനുവിനെ കണ്ടപ്പോ മുഖമൊക്കെ ചുവന്നല്ലോ..."


"അയ്യേ.. ഒന്ന് പോടീ... ഞാൻ ഓളെ ഒന്നും അല്ല നോകിയെ... ഡയലോഗ് നിർത്തി വണ്ടീൽ കേറാൻ നോക്... "


"ആ... ആ.. നടക്കട്ടെ... ന്തേലും ഉണ്ടേൽ ന്നോട് പറഞ്ഞോട്ടോ... പൂമുറ്റത്തെ ഷാഹിന് ഇങ്ങളെ ഖൽബ് ആണങ്കിലെ ഓന്റെ പെങൾ ഇന്റെ ഖൽബാണ്... വല്ലതും ഉണ്ടേൽ പറഞ്ഞോ അല്ലാതെ ജാട ഇറക്കണേൽ എല്ലാം കലക്കി കയ്യിൽ തരും ആദ്യേ ഞാൻ പറഞ്ഞു തരാ... "


"എന്റെ പോന്നു പെങ്ങളെ  ചതിക്കല്ലേ..നിന്റെ കൽബാണങ്കിൽ ഓളെന്റെ ജീവനാണ്...
കൊറേ കാലായി ന്റെ  സ്വപ്നങ്ങളിലെ രാജകുമാരിയാണ് നിന്റെ ഈ ഖൽബ്. അവളുടെ  വായാടിത്തരവും പൊട്ടത്തരവും ഒക്കെ കണ്ടു ഇഷ്ട്ടപ്പെട്ടു പോയതാ...
അവളുടെ മനസ്സിൽ വേറെ  ആരേലും ണ്ടാ..."


"ന്റെ കാക്കു... സ്വന്തം പ്രണിയിനിയേ  പുകയ്ത്തുന്നത് ഒക്കെ നല്ലത. അത് സ്വന്തം പെങ്ങളോട് ഇങ്ങനെ പുകയ്ത്തല്ലേ....പിന്നെ ഓളെ മനസ്സിലോന്നും ആരും ഇല്ല... പിന്നെ ഇങ്ങളോട്ള്ള ഇഷ്ട്ടം കൊണ്ടോന്നും അല്ല... ഓളെ ഇങ്ങോട്ട് കൊണ്ടന്നാൽ ഞങ്ങളെ കൂട്ട് വിടൂലല്ലോ എന്നാലോചിച്ചിട്ട..."

"അല്ലേലും ഇന്റെ പെങ്ങളൂട്ടി മുത്താണ്... "

"ആ... വേണ്ട വേണ്ട... "

"എന്നാ ന്റെ പെങ്ങളൂട്ടി ഒന്ന് ശ്രമിക്ക്...പ്രണയിച്ചു നടക്കാൻ ഒന്നും ഇനിക്ക് വയ്യ... ഓളെ മനസ്സിൽ എന്താന്ന് നോക്കിയിട്ട് ഷായ്‌നോട് പറയാലോ... നീ വിചാരിച്ചാൽ നടക്കും.."


"ഓഹ് ആയിക്കോട്ടെ... നല്ല ചിലവ് വേണ്ടി വരും.. മൊബൈലും എനിക്ക് കളിക്കാൻ തരേണ്ടി വരും.. "

"നീ കിട്ടിയ ക്യാപ്പിൽ മൊതലാക്കാണ് ല്ലേ... "

"വേണ്ടങ്കിൽ വേണ്ട.. "


"ന്റെ പൊന്നോ വെറുതെ പറഞ്ഞതാ.. ഞാൻ തരാം... "

"അങ്ങനെ ആണങ്കിൽ അവളെ മനസ്സിലിരുപ്പ് ഇന്ന് തന്നെ ഞാൻ പറഞ്ഞു തരാം... "


"ഡീ തനു.... മതി സംസാരിച്ചത്... ഉമ്മാ ഇനിയും ഓളോട് വന്നിട്ട് സംസാരിക്കാ... "

"ഡീ sry കുറച്ചു ലേറ്റായിപ്പോയി "

"പോടീ ഓളെ ഒരു sry. ഒരുപാട് നേരം ആയി വേഗം വന്നു കേർ..." തനുവിനോട് കുറച്ചു കടുപ്പത്തിൽ ലിയ പറഞ്ഞു


"ന്റെ ലിയോ.. ഇജ്ജ് ചൂടാകല്ലേ..."എന്നും പറഞ്ഞു വണ്ടിയിൽ കേറി...

അല്ല.. ഈ പൊട്ടനന്ത ഒന്നും പറയാത്തത് അല്ലങ്കിൽ ചൂടാവണ്ടെ നേരം കഴിഞ്ഞിരുന്നല്ലോ....


രണ്ടാളും കേറി എന്ന് ഉറപ്പ് വരുത്തി ചുണ്ടിൽ വശ്യമായ ചിരിയോടെ അഷ്‌കർ വണ്ടി മുന്നോട്ടെടുത്തു..
മനസ്സിൽ മുഴുവൻ തനുവിന്റെ കുഞ്ഞു  മുഖമായിരുന്നു.  ഇന്നത്തോടെ എല്ലാം അറിയാമല്ലോ എന്നോർത്തപ്പോ യാന്ത്രികമായി അവന്റെ കണ്ണുകൾ കണ്ണാടിയിൽ കാണുന്ന തനുവിലേക്കായി..

മനസ്സിൽ ഒരായിരം സ്വപ്നങ്ങളുമായി  കാറിനെയവൻ കല്യാണവീടും ലക്ഷ്യമാക്കി ആക്സിലേറ്ററിനെ അമർത്തി...


(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

*#തനുജ*



*ഭാഗം 8*


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


തന്റെ മനസ് നൂലുപൊട്ടിയ  പട്ടം പോലെയായെന്നു അഷ്കറിന് തോന്നി..
ആരുമറിയാതെ ഹൃദയത്തിൽ സൂക്ഷിച്ച തന്റെ രാജകുമാരിയോട് നിന്നെയാണ് പെണ്ണെ ഞാനെന്റെ ജീവന്റെ പാതി ആക്കാൻ ആഗ്രഹിക്കുന്നതെന്ന് പറയുമ്പോ അവളുടെ പ്രതികരണം എന്താകുമെന്നോർത്ത് ഹ്രദയം പതിവിലേറെ മിടിക്കുംപോലെയവന്  തോന്നി

യാ അല്ലാഹ് മനസ്സുകൊണ്ട്  ഒരുപാടാഗ്രഹിച്ചുപോയ് ..മൊഞ്ചു കണ്ടോ  തറവാടിന്റെ മഹിമ കണ്ടോ അല്ലാ... കുട്ടിത്തം  നിറഞ്ഞ അവളുടെ സ്വഭാവം കണ്ടു അതെനിക്ക് മാത്രം സ്വന്തമാകണമെന്നു തോന്നി...
ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്നത് തെറ്റാണന്നറിയാം എന്നാലും എല്ലാം നല്ലരീതിയിൽ ആക്കിത്തരണേ... 



"ട്ടോ...."

അഷ്കറിന്റെ ചിന്തകളെ കീറിമുറിച്ചു കൊണ്ടാണ്     ലിയു അഷ്കറിന്റെ  കാതിനരികിൽ പോയി ഒച്ചയിട്ടത്  അപ്രതീക്ഷിതമായത്  കൊണ്ട് തന്നെ അവനൊന്നു ഞെട്ടി


"ഡീ നിനക്ക് വട്ടായോ എന്റെചെവിന്റെ പാട  അടിച്ചോയി.. "


"ആ അത് സാരല്ല ചെവിന്റെ പാട അല്ലേ ഇങ്ങനെ പോയാലെ ഇങ്ങളെ ഒറ്റക്ക് അല്ല ഞങ്ങളെ ജീവനും പോകും
ഒരു ചിന്താവിഷ്ടനായ  ശ്യാമളൻ.. മര്യാതിക്ക് വണ്ടി ഓട്ട് കാക്കോ... "


പടച്ചോനെ... ഞാൻ ഡ്രൈവ് ചെയ്തോണ്ടായിരുന്നോ ഇതൊക്കെ ആലോചിച്ചു കൂട്ടിയെ... പടച്ചോൻ കാത്തു..


"അല്ല ലിയോ... ഈ കോന്തന് ഇത് എന്ത് പറ്റി... ഇതുവരെ സ്വപ്നം കാണായിരുന്നു... ഇപ്പോ ദാ എന്തൊക്കെയോ പിറുപിറുക്കുന്നു... ഇന്നത്തെ ഗുളിക നീ കൊടുത്തില്ലേ..."


"ഹഹഹ ഗുളിക ഒക്കെ കൊടുത്തു തനു.. ഇത് വേറെ ആണ് ഏതോ ജിന്ന് മനസ്സിൽ കേറി എന്ന തോന്നുന്നെ...."

"എന്റള്ളോ കൊഷ്‌ക്കറിനും ജിന്നോ... ഹഹഹ പോടീ... ചിരിപ്പിക്കല്ലേ... വിശ്വസിക്കുന്ന വല്ലതും പറ... "


"ഡീ അതികം കൊച്ചാക്കല്ലേ... എന്റെ കാക്കൂൻ എന്താ ഒരു മോശം..സത്യമാണ് നല്ല ഒരു മാലാഖ എന്റെ കാക്കൂന്റെ മനസ്സിൽ കേറീട്ടുണ്ട്..."

"ഹഹഹ മാലാഖയോ... ഈ കൊരങ്ങനോ... No way... അസ്സൽ കൊരങ്ങത്തി ആയിരിക്കും.. "

ഇതെല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ ഇരുന്ന അഷ്‌കർ അവസാനം തനു പറഞ്ഞത് കേട്ട് ലിയൂനെ ഒന്നു തിരിഞ്ഞു നോക്കി...


അവളെ തന്നെ ആണല്ലോ അവൾ ഈ പറയുന്നത് എന്നോർത്ത് ചിരി അടക്കി പിടിച്ചിരിക്കുമ്പോ ആണ്
അഷ്‌കർ ലിയുവിനെ ഒന്ന്  തിരിഞ്ഞു നോക്കിയത് അതോടെ എല്ലാം കയ്യീന്ന് പോയി
പിന്നേ അവിടെ ഒരു പൊട്ടിച്ചിരി ആയി...


"ഹഹഹ.... ന്തൊന്നാടി ഇങ്ങനെ കിളിക്കാൻ മാത്രം അപ്പോ നീയും സമ്മദിച്ചോ കൊരങ്ങത്തി ആണെന്ന്.."


റബ്ബേ... ഞാൻ ഇവളെയാണല്ലോ ഏല്പിച്ചത്.. ഇപ്പൊ എല്ലാം കൊളമാക്കി കയ്യിൽ തരുന്ന ലക്ഷണം ആണ്..എനിക്ക് ഷായ്‌നോട് അങ്ങോട്ട്‌ ചോദിച്ചാൽ മതിയായിരുന്നു....

ചിരി നിർത്താൻ കഷ്ട്ടപ്പെടുന്ന ലിയുവിനെ നോക്കി അഷ്‌കർ മസ്സിലോർത്തു

"ഓ...രണ്ടാളും ഒന്ന് നിർത്തിയെ
ഞാൻ ആരെയും ഓർത്തിട്ടില്ല...എന്നെ കുറ്റം പറഞ്ഞു ഇതിൽ ഞെളിഞ്ഞിരിക്കാ രണ്ടാളും... ഇപ്പൊ ഞാൻ ഇവിടെ ഇറക്കി വിടും പറഞ്ഞേക്ക..."

അഷ്‌കർ പറഞ്ഞത് കേട്ട് രണ്ടാളും ഒരായിരം പുച്ഛം വാരിവിതറി മിണ്ടാതിരുന്നു


കണ്ണാടിയിൽ കൂടെ ഇത് കണ്ട അഷ്‌കർന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...


അല്ല കാക്കു...

നിന്നോടല്ലേ ഞാൻ മിണ്ടാതിരിക്കാൻ പറഞ്ഞേ...


കല്യാണവീട് എത്തുന്നത് വരെ പിന്നേ ആരും ഒന്നും മിണ്ടിയില്ല


     *     *    *    *   *    *   *


"ഹാവു എത്തിയല്ലോ...
 ഡീ ലിയാ നീ ഒന്നു വേഗം ഇറങ്ങിയേ... മിണ്ടാതെ ഇരുന്നിട്ട് ഞാനിപ്പോ ശ്വാസം മുട്ടിമരിച്ചോകും..   ഒന്ന് പൊട്ടിച്ചിരിക്കട്ടെ...ചിരിയൊക്കെ ഉള്ളിൽ കിടന്നു വിങ്ങുകയാണ്.
ഒരു കാർ മൊതലാളി വന്നേകുന്നു "
തനു അഷ്കറിന് നേരെ നോക്കി മുഖം ഒന്ന് ചുളിച്ചൊണ്ട് പറഞ്ഞു


എന്നിട്ട് രണ്ടു പേരും ചിരിച്ചോണ്ട് കല്യാണവീട്ടിലേക്കു നടന്നു..


"ദേ.. അവിടെ നിന്നെ രണ്ടാളും... ഉമ്മമാർ ഇല്ലന്ന് കരുതി അവിടുന്ന് വല്ല കുരുത്തക്കേടും കാണിച്ചാൽ ഉണ്ടല്ലോ .. "


"ഓ ഇല്ലേ... ഞങ്ങൾ അടങ്ങി നിന്നോളം boss.. പിന്നേ ഒരു കാര്യം കല്യാണവീട് ആണ് ഒരു പാട് പെൺകുട്ടികൾ ഉണ്ടാകും... ദയവു ചെയ്തു അവരെ വായിനോക്കി നിന്ന് ഞങ്ങളെ പറയിപ്പിക്കരുത്...എന്റെ ലിയോ ഞാൻ പറഞ്ഞത് റെഡി അല്ലെ..."


"ആ... പറഞ്ഞത് മനസ്സിലായല്ലോ ല്ലേ..  ഹഹഹ "


എന്റെ കണ്ണിലും കനവിലും നീ മാത്രമേയുള്ളു പെണ്ണെ... ഹുസുനുൽ ജമാൽനെ പോലെ ഒരു ഹൂറി മുന്നിൽ വന്നു നിന്നാലും നിന്റെയീ കുഞ്ഞു മുഖമല്ലാതെ എന്റെ മനസ്സിലും മിഴിയിലും പതിയില്ല പെണ്ണെ...

അഷ്‌കർ മനസ്സിൽ പറഞ്ഞതാണങ്കിലും അവസാനം പറഞ്ഞ പെണ്ണെ വിളി ഒന്ന് പുറത്തേക്കു ചാടി...


"ന്തോ എന്തേലും പറഞ്ഞോ.. "


"ഒന്നുല്ല ന്റെ പൊട്ടാസെ...ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞിട്ടും ഇല്ല... നിങ്ങൾ തുള്ളിക്കളിക്കെ അലംമ്പാക്കെ എന്തങ്കിലും ഒക്കെ ചെയ്യ്... "


"ആ അങ്ങനെ വഴിക്ക് വാ... അത് കരുതി ഏതെങ്കിലും പെൺകുട്ടികളെ നോക്കിയാൽ ഉണ്ടല്ലോ... "

ഇതും പറഞ്ഞു ലിയുവിനെയും വലിച്ചു തനു നടന്നു... പോകുമ്പോ ലിയു അഷ്കറിനെ നോക്കി എല്ലാം ഞാനേറ്റു എന്നു കണ്ണ് കൊണ്ട് കാണിച്ചു ഒന്ന് ചിരിച്ചു ഉള്ളിലോട്ടു പോയി...


ചെറു പുഞ്ചിരിയാലേ അവരു പോകുന്നതും നോക്കിയവിടെ നിന്നു..

കല്യാണവീടിന്റെ മുറ്റത്ത് തന്നെ അവരെ സ്വീകരിക്കാൻ ആയിഷത്താ ഉണ്ടായിരുന്നു... രണ്ടുപേരെയും ആലിങ്കനം ചെയ്ത ശേഷം പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു...

"നല്ല ചെങ്ങായ്‌ചികളാ രണ്ടാളും... ഇന്നലെ വരാൻ പറഞ്ഞിട്ട് ഇപ്പോഴാണോ വരുന്നേ...അങ്ങോട്ട്‌ ചെല്ല് അഫ്നു പിണക്കത്തില... "


"ആയിഷത്താ.. ഇങ്ങനെന്നും പറയല്ലി  ഇന്നലെ വരാൻ പറ്റാത്തോണ്ടാ... പിന്നേ അഫ്നൂനെ ഒക്കെ നമ്മൾ കയ്യിൽ എടുത്തോളാ... "


"ആ ആ അകത്തുണ്ട് ചെല്ല്... കുറേ നേരായി കാത്തു നിക്കുന്ന്.... ഞാനപ്പുറത്തേക് ചെല്ലട്ടെ നൂറുകൂട്ടം പണിയുണ്ട്... "

"ആ ഉമ്മാ... ഞങ്ങൾഎന്ന അകത്തേക് ചെല്ലട്ടെ.."

"വാടി അവളെ പിണക്കം മാറ്റണ്ടേ"
ഇതും പറഞ്ഞു തനുവിന്റെ കയ്യും പിടിച്ചു അകത്തെക് വലിച്ചു...

"നിക്കടി... വെള്ളം കുടിച്ചില്ലല്ലോ... നല്ല മാങ്ങാ ജ്യൂസ് ആണ്... വാടീ... "

"ഓഹ് ന്റെ റബ്ബേ ഇങ്ങനെ ഒരു കൊതിച്ചി... വെള്ളം പിന്നേം കുടിക്കാ..നീ വന്നേ... "

"ഞാൻ ഇല്ല... ഇത് ഇപ്പോയെ കിട്ടു...പിന്നെ ഇത് തീർന്നാൽ നാരങ്ങ വെള്ളം ആകും... നിനക്ക് വേണ്ടേൽ ഇവിടെ നിക്ക് ഞാൻ പോയി കുടിക്കട്ടെ.."
ഇതും പറഞ്ഞു തനു പോയി...

"നിക്കഡീ... ഞാനും ഉണ്ട്.."
ലിയുവും പിന്നാലെ പോയി..
മാങ്ങാ ജ്യൂസും കുടിച്ച് രണ്ടുപേരും അകത്തെക്കു കയറി...


അടിപൊളി കാഞ്ചിപുരം സാരിയിൽ പൊന്നിൽ കുളിച്ച് തലയിൽ മുല്ല പ്പൂവും ചൂടി മുഖത്തു  അത്യാവശ്യം  ചായങ്ങളൊക്കെ പൂശി  മൊഞ്ചുള്ള മണവാട്ടിയായി അഫ്നയെ കണ്ടപ്പോൾ  രണ്ടു പേരും ഓടിപ്പോയി കെട്ടിപ്പിച്ചങ്കിലും അഫ്നു മൈൻഡ് ചെയ്തില്ല...


"അങ്ങോട്ട്‌നിക്ക് എന്നോട് മിണ്ടണ്ട... ഇന്നലെ വരാൻ പറഞ്ഞതല്ലേ ഞാൻ.. വല്യ ഡിമാൻഡ് അല്ലേ... അല്ലേലും വിളിയിലൂടെ ആണല്ലോ ല്ലേ നമ്മളെ സൗഹൃദം ഇപ്പോ അപ്പോ അത്ര വിലയുണ്ടാകു ല്ലേ.."

"അയ്യേ... ഒന്ന് പോടീ നല്ലോരു ദിവസായിട്ട് ഓൾ ഊള സെന്റി അടിച്ചു കൊളമാകല്ലേ...."


ആന്ന്... പിന്നെ അതൊന്നും അല്ല പ്രശ്നം
ഇവൾ സെന്റി അടിച്ചു കരഞ്ഞു കണ്ണീർ വന്നു ആ മേക്കപ്പ് ഒക്കെ ഒലിച്ചു പോയി... ഇവളെ ചെക്കൻ ആസിഫ് എങ്ങാനും കണ്ടാൽ ആകെ പേടിച്ചു പോകും... അതോണ്ട് സെന്റി വേണ്ട...അല്ലേ ലിയൂ... "


"പോടീ കളിയാക്കല്ലേ... ഓളെ ഒരു ഊള കോമഡി...എന്നാലും നിങ്ങൾ ഇന്നലെ വന്നില്ലല്ലോ...."

"അല്ലടി ഞാൻ കോമഡി പറഞ്ഞതല്ല... സത്യം ആണ്... "എന്നും പറഞ്ഞു തനു ചിരിച്ചു

"ആ...അവൾ ചിരിക്കട്ടെ.. നീ ക്ഷമിക്ക് മോളോ... ഇന്നലെ വരാൻ കയ്യാത്തോ ണ്ടാടീ... ഇന്നന്നെ അഷ്കർക്ക കൂടെ വന്നോണ്ട... ഇന്ന് ഫുൾ നിന്റെ കൂടെ ഉണ്ടാകും... നിന്നെ കരയിപ്പിച്ച് ചെക്കന്റെ വീട്ടിൽ ആകിയിട്ടേ ഞങ്ങൾ പോകു... പോരെ...
എന്റെ അഫ്നോ നീ ഒന്നു ചിരിക്കടീ...  "


പാരാതി പെട്ടി ഒക്കെ  അടച്ചുവെച്ച് മൂന്നുപേരും സ്നേഹ സംഭാഷണത്തിൽ  മുഴുകി... പരസ്പരം  ഒരുപാട് സ്നേഹിച്ച  കൂട്ടുകാർ വിധി അവരെ അരികിൽ നിന്നും  അകറ്റിയപ്പോ ഫോൺ  വിളികളിലൂടെ സൗഹൃദത്തിന് ജീവൻ കൊടുത്തവർ... സ്നേഹത്തിനും സൗഹൃദത്തിനും എന്നും  കാണണമെന്നോ സംസാരിക്കണമെന്നോ ഇല്ലന്ന് തെളിയിച്ചവർ  പരസ്പരം ആലിംഗനം  ചയ്തും അടികൂടിയും  അത് തുടർന്ന്


"ഡീ അഫ്നു നിനക്ക്  പേടിയുണ്ടോ...
എന്തേലും സംശയണ്ടേൽ  ന്നോട് ചോയ്ചോട്ടോ ... "

കൃതിമ നാണം കൊണ്ടുവന്നു തനു  ചോദിച്ചു...


അയ്യോ ചോദിക്കാൻ പറ്റിയ മുതൽ രണ്ട്  കൊല്ലം മുന്നേ  കെട്ടിപിടിച്ചാൽ കുട്ടികളുണ്ടാകും എന്ന്  ഞങ്ങളോട് പറഞ്ഞത് നീ  മറന്നാലും ഞങ്ങള്  മറക്കൂല ലേ അഫ്നു..."
തനുവിനെ ആക്കിച്ചിരിച്ചുകൊണ്ട് ലിയു പറഞ്ഞു..

"പോടീ പോടീ... ഇനിക്ക് അറിയാ...ഇങ്ങോട്ട് വാ ചെവിയിൽ പറഞ്ഞു തരാം... വയനക്കാർ കേട്ടാൽ ശരിയാകൂല..."

"ന്റെ പൊന്നു മക്കളെ.... തൽകാലം എനിക്ക് ഒന്നും അറിയണ്ട... അതിനു എന്റെ ആസിഫിക്കഉണ്ട് ഇന്റെ മക്കൾ ആടെ ഇരിക്കി...

കൈകൂപ്പി കൊണ്ട് അഫ്നു പറഞ്ഞു...


"ഓഹ്.. ഒന്നുപോടീ ഓളൊരു ആസിഫ്ക്ക..... ലിയോ അഫ്നൂനെ കണ്ടിട്ട് എനിക്കും കൊതിയാകുന്നെടി കല്യാണം കഴിക്കാൻ...

സാരിയും നിറയെ  സ്വർണാഭരണോം തലയിൽ മുല്ലപൂവൊക്കെ  ചൂടിയാൽ നല്ല മൊഞ്ചുണ്ടാകൂലേ എന്നെ  കാണാൻ... "



"'ഡീ...സാരിയുടുക്കാനാണോ നീ കല്യാണം  കഴിക്കുന്നേ.... "'

രണ്ടു പേരും ഒരുമിച്ചു  തനുനോട് ചോദിച്ചു...


പിന്നെയവിടെ പരസ്പരം കളിയാക്കലിന്റെ  തിരക്കിലായിരുന്നു.....

കളിയും ചിരിയുമൊക്കെ കഴിഞ്ഞു തനു അഫ്നുവിനോടു പറഞു...

"മണവാട്ടി ആ കയ്യൊന്നു നീട്ടിയെ മൈലാഞ്ചി കാണട്ടെ... "

മൈലാഞ്ചി കാണിക്കാൻ നീട്ടിയ കയ്യിലേക് ലിയുവും തനുവും അവര് വാങ്ങിയ ഗിഫ്റ്റ് അണിയിച്ചു...
LAT എന്നു എഴുതിച്ച നല്ല  അടിപൊളി gold  റിങ്ങായിരുന്നു അവര് കൊടുത്തത്..

അവരത് വിരലിലണിയിച്ചപ്പോ  അഫ്നു ആദ്യം ഒന്ന് അന്തം വിട്ടെങ്കിലും പിന്നെ  അവളെ കണ്ണ് നിറഞ്ഞു വന്നു....

"ഡീ നീ കരയൊന്നും  വേണ്ട.. വെറുതെ  തന്നതൊന്നൊല്ല ഞങ്ങളുടെ കല്യാണത്തിനു  പലിശ  സഹിതം തിരിച്ചു  തന്നോളണം...
അപ്പൊ റിങ്ങൊന്നും പറ്റൂല മോളെ...ആസിഫ്ക്കാന്റെ പോക്കറ്റ് ഞങ്ങൾ  കാലിയാകും...ല്ലേ ലിയു... "

നിറയുന്ന കണ്ണിലേ കണ്ണീരിനെ മായ്ക്കാൻവേണ്ടി തനു പറഞ്ഞു


"അഫ്നു അവരെ കൂട്ടി  വന്നു ഭക്ഷണം കഴിക്കാൻ നോക് ചെക്കനും  കൂട്ടരും ഇപ്പൊ എത്തും.."


"ആ ഇത്താ... ഞങ്ങളിതാ വന്നു...
എന്നവാ നമുക്ക്  ഭക്ഷണം കഴിക്കാ....."

"ആ...നിക്ക് നിക്ക് ആദ്യം  ഫോട്ടോ എടുക്കാ എന്നിട്ട് തീറ്റ.. ലിയൂ നിന്റെ ഫോണെടുത്ത..."

"ഞമ്മളെടുത്തില്ലഡീ...നീ ആ ഉള്ള ഫോണിൽ ഏടുക്ക്...B612 ഉണ്ടാകുമ്പോ എന്തിനാ പേടിക്കുന്നെ... നല്ല മൊഞ്ചാകും അതിൽ..."

"അതൊക്കെ ശരിയാ... എന്റെ ചാർജ് തീരാറായിട്ടുണ്ട്... ഏതായാലും ഉള്ള ചാർജിൽ എടുക്കാ..."

( എത്ര നല്ല ഫോൺ ആയാലും പെൺകുട്ടികൾ ബ്യുട്ടി ക്യാമറ B612 ഇതിലെ അവര് എടുക്കു...ഇത് സ്വന്തം സൗന്ദര്യത്തിൽ വിശ്വാസം ഇല്ലാഞ്ഞിട്ടാണ് എന്നാണ് എന്റെ ഒരു ഇത്... ഇനി പെൺകുട്ടികൾ വന്ന് പൊങ്കാല ഇടണ്ട ഞാൻ എന്റെ ഒരു സത്യം പറഞ്ഞത...)


പല കോലത്തിലുള്ള ഫോട്ടോസും തനുവിന്റെ  ഫോണിൽ നിറഞ്ഞു .... അവക്കൊരു പ്രശ്നമുണ്ട് സെൽഫിയോമിയ എന്ന അസുഖം ആണ്... സെൽഫി എടുക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തൂല അവൾ നന്നാകാത്ത ഒരു ഫോട്ടോയും save ചെയ്യുമില്ല...ഇതൊക്കെ ആണ് പ്രശ്നം...


"ഡീ മതിയടി... ഇനിയും മെമ്മറി ഫുള്ളാകും... വന്നേ... ഇനി കഴിക്കാ..."

"ഒരു മിനുട്ട് ഉമ്മ വിളിക്കുന്നു... പടച്ചോനെ കാൾ എടുത്താൽ ഫോൺ ഓഫാകും ഇനീപ്പോ ന്താ  ചെയ്യ...."


"അതെന്താ തനു off ആകുന്നെ..."

"ആകെ 4 ശതമാനം ചാർജ് ഒള്ളു... എടുത്താൽ off ആകും അത് എന്റെ ഫോണിന്റെ പ്രതേകത ആണ്... ഇനിപ്പോ എങ്ങനെ തിരിച്ചു വിളിക്കാ..."

"അത് വെറുതെ വിളിച്ചതാകും ഇവിടുത്തെ  വിശേഷം ചോദിക്കാൻ...  നമുക്ക് പോകുമ്പോ കാക്കൂന്റെ ഫോണിനിന്നു വിളിക്കാം... നീ...വാ"


"അല്ലെടി ഇപ്പൊ വിളിച്ചില്ലേൽ എനിക്കൊരു  സമാധാനമുണ്ടാകൂല...
ഇനി ഉപ്പാപ്പ എന്തെങ്കിലും..."


"ഡീ തനു നീ ഇങ്ങനെ പേടിക്കല്ലേ... ഇന്ന എന്റെ ഫോണീന്ന് വിളിച്ചോ..."

ഇതും പറഞ്ഞു അഫ്നു അവളെ ഫോൺ തനുവിനു നേരെ നീട്ടി....

"അതല്ലഡീ... എനിക്ക് ഉമ്മാന്റെ നമ്പർ കാണാതെ അറിയൂല... പുതിയ നമ്പർ ആണ്..."

"അതല്ലേ ഞാൻ പറഞ്ഞത് കാക്കൂന്റെന്ന് വിളിക്കാ...എന്ന്... "


    *     *     *     *    *    *   *


"ഇതിപ്പോ ആകെ പോസ്റ്റായല്ലോ റബ്ബേ... തനു കൂടെ ഉണ്ടാകും എന്നറിഞ്ഞോണ്ട ഈ കല്യാണത്തിന് തന്നെ വന്നത്... എന്നിട്ടിപ്പോ വെറുതെ ഫോണിൽ കളിച്ചിരിക്കേണ്ട അവസ്ഥ ആയിപ്പോയി... ഫോൺ കൂടെ ഇല്ലങ്കിൽ തെണ്ടിപ്പോയേനെ.... 

ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോആണ് പെട്ടന്ന്

"അസ്സലാമുഅലൈക്കും"

 സലാം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ മുൻപ് കണ്ട പരിചയം ഒന്നും ഇല്ല എങ്കിലും സലാം മടക്കി...

"വഅലൈക്കും മുസ്സലാം.
നിങ്ങൾ... മനസ്സിലായില്ല..."

*{സലാം പറയൽ സുന്നത്ത് ഒള്ളു വെങ്കിലും ഒരാൾ സലാം പറഞ്ഞാൽ അത് മടക്കൽ കേട്ടയാളുടെ മേൽ നിർബദ്ധമാണ്. ഒരാളോട് സലാം പറഞ്ഞിട്ട് മടക്കിയില്ലങ്കിൽ മൂന്നു പ്രാവിശ്യം പറയണം. എന്നിട്ടും മടക്കിയില്ലങ്കിൽ നമ്മുടെ സലാം മലാഇകത്തുകൾ മടക്കുന്നതാണ്.}*



"ആ.. ഞാൻ നൗഷാദ് മണവാട്ടിയുടെ അമ്മാവൻ ആണ്..."


"ഓഹ്... ഞാൻ അഷ്‌കർ... മണവാട്ടിയുടെ ഫ്രണ്ട്ന്റെ കസിൻ ആണ്..."


"ആ... പിന്നെ ഇയാളോട് ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇയാൾ വരുമ്പോ ഞാൻ കണ്ടിരുന്നു... ഇയാളെ കൂടെ ഉണ്ടായിരുന്ന കുട്ടികളിൽ ഒരാളെ എനിക്ക് കെട്ടിയാലോന്നൊരാഗ്രഹം.. എനിക്ക് ഇപ്പോ പെണ്ണ് നോക്കുന്നുണ്ട് അവളെ കണ്ടപ്പോ ഇഷ്ട്ടപ്പെട്ടു അതാ ചോദിച്ചേ... "


"നിങ്ങൾക്ക് അതിൽ ആരെയാ ഇഷ്ടപ്പെട്ടത്.. "

ദേഷ്യം കടിച്ചമർത്തി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അഷ്‌കർ ചോദിച്ചു..


"അതിൽ ഒരു ക്രീം കളർ ഫ്രോക്കിട്ട കുട്ടിയില്ലേ...അവളെ..."


തന്റെ പെണ്ണിനെ  മറ്റൊരുത്തൻ നോക്കി എന്നറിഞ്ഞപ്പോൾ മനസ്സ് നിറയെ ദേഷ്യകൊണ്ടും  സങ്കടം കൊണ്ടും നിറഞ്ഞു... ഇല്ല വിട്ടുകൊടുക്കില്ല. ഈ നിമിഷം ഞാൻ മിണ്ടാതിരുന്നാൽ അഫ്ന  വഴി ഈ ആലോചന പൂമുറ്റത്ത് എത്തുമെന്നു തോന്നിയപ്പോൾ മനസ്സിൽ ഉള്ള ആഗ്രഹം  കളവായി അയാൾക് മുന്നിൽ പറഞ്ഞൊപ്പിച്ചു... 


ഓഹ്... അവളെയാണോ ഇങ്ങൾ ഉദ്ദേശിച്ചത് അത് നടക്കില്ല.
അവളുടെ നികാഹുറപ്പിച്ചത... ചെക്കൻ ഞാൻ തന്നെയാ... അവളുടെ കാകു വന്നാൽ നികാഹ്  നടത്തും insha alla


"ഓ... Sry ട്ടോ.. ഞാൻ അറിയാതെ...sry എന്നാ ഞാൻ അങ്ങോട്ട്‌... "


"ആ.. Ok.."
നിറഞ്ഞപുഞ്ചിരിയാലെ അഷ്‌കർ ഇതല്ലാം പറയുമ്പോ.. എല്ലാം കേട്ടുകൊണ്ട് അവന്റെ പിന്നിൽ നിൽക്കുന്ന ആളെ അവൻ കണ്ടിരുന്നില്ല....




(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

*#തനുജ*



ഭാഗം 9


✍ശുഹൈബ് മുത്തനൂർ
      9745834078



🍂🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁



പറഞ്ഞത് കളവാണെന്നറിയാം... എന്തൊക്കെ ആയാലും  മനസ്സ് കൊണ്ട് എന്നോ അശ്കർ നിന്നെ മഹറണയിച്ചതാ... യഥാർത്യമാകാൻ കുറച്ചൂടെ കാത്തിരുന്നാൽ മതി...

ശ്ശോ.. എന്നിട്ട് വേണം  ന്നമ്മക്കൊന്നു ജീവിക്കാൻ...  നിന്റെ വട്ടും എന്റെ വട്ടും  കൂടെ ചേർന്നാൽ ആലോചിക്കാനേ വയ്യ  ഒരു അഡാർ ജീവിതം ആകും..
നീ കൂടെ  ഉണ്ടാകുന്നത് ഓർക്കുമ്പോ തന്നെ  എനിക്കെന്തൊക്കെയോ  സംഭവിക്കും പോലെയാ  പെണ്ണേ...
ശ്വാസം പോലും നിന്നിലലിയുംപോലെ....
 ഹൃദയം പതിവിലേറെ  മിടിക്കുംപോലെ എന്തോ വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്ത  അത്രേം എന്നിലെന്തൊക്കെയോ  സംഭവിക്കുമ്പോലെ..
 നിന്നെ ഓർക്കുമ്പോ  ഇങ്ങനെയാണേൽ നീ കൂടെ ഉള്ളപ്പോ എങ്ങനെ  ആയിരിക്കും...
ഓർക്കാൻ കൂടെ വയ്യ
ഇതിനാണോ പടച്ചോനെ  പ്രണയം എന്ന് പറയുന്നത്...


സ്വപ്നങ്ങൾക് താല്കാലികമായി   വിരാമമിട്ടു കൊണ്ട് ഇരിപ്പിടത്തിൽ  നിന്നെഴുനേറ്റപ്പോയാണ്  തന്നെ കണ്ണെടുക്കാതെ  നോക്കി നിൽക്കുന്ന  തനുവിനെ കണ്ടത്...

ന്റള്ളോ... ഈ പെണ്ണിനെ വീണ്ടും വീണ്ടും കാണുമ്പോയൊക്കെ മൊഞ്ചു കൂടി കൂടി  വരുവാണല്ലോ...

( അശ്കറേ.. കൊറച്ചു  കൂടുന്നുണ്ടേ നിനക്ക്.
നിനക്കുള്ളത് തന്നെ ഓൾ  അതുകൊണ്ടു ഒന്ന് മയത്തിലൊക്കെ നോക്... ഇനി ഇത് ആരാ പറഞ്ഞത് എന്ന്കരുതി ആരും പിന്നോട്ട് നോക്കണ്ട... ഞാൻ എന്നോട് തെന്നെ പറഞ്ഞത...ഇടക്ക് അങനെ ആണ് ഞാൻ എന്നെ തന്നെ ഒന്ന് പറഞ്ഞു നന്നാക്കും..എങ്ങനെ അപ്പോ ഞാൻ ഒരു സംഭവം അല്ലേ...)


"സ്വപ്ന ലോകത്തെ രാജാവേ... അങ് ഒന്ന് കണ്ണ് തുറക്കുമോ..."

അവളെ ശബ്ദം കേട്ടപ്പൊ ആണ് അഷ്‌കർ സ്വഭോധത്തിലേക് തിരിച്ചു വന്നത്... 

"എ....എന്താ..."

"അല്ല
 എന്തൊക്കെയാപ്പൊ   ഇവിടെ നടന്നെ... "

പടച്ചോനേ ഞാൻ അയാളോട് പറഞ്ഞതൊക്കെ ഇവൾ  കേട്ടോ....
എന്നാൽ ഇന്നത്തോടെ എല്ലാം പൊളിയും....

"ഓഹ് ഇതാ പിന്നേം  ആലോചന...
ഡോ  കോഷ്‌കറെ... കൊറേ  ആയല്ലോ തുടങ്ങീട്ട്... എന്തേ നീ വല്ല ശാസ്ത്രകുഞ്ഞനും ആകാൻ പടിക്കുന്നുണ്ടോ...
 ഇങ്ങനെ ചിന്തിക്കാൻ..."

സത്യത്തിൽ പെണ്ണിനെ  പെട്ടെന്ന് കണ്ടപ്പോ മൊഞ്ചിൽ ലയിച്ചു  പോയെങ്കിലും  ഉള്ളുകൊണ്ടൊരു പേടി യുണ്ടായിരുന്നു..
ഇവളങ്ങാനും എല്ലാം കേട്ട് ഒറ്റയടിക്ക് എല്ലാം പൊളിച്ചു കയ്യിൽ തരുമോ എന്ന്..
ഇപ്പൊ ക്ലിയറായി എല്ലാം കയ്യിന്നു പോയി....
 മനസ്സിലിങ്ങനെ ഇതിനെ  പറ്റി കൂട്ടിയും കുറച്ചും നിക്കുമ്പോയാണ് അവൾ പിന്നേം  ന്തോക്കെയോ പറയണേ...
ഇനിയും മറുപടി കൊടുത്തില്ലേൽ എല്ലാം കൂടെ ആകെ കൊളമാകും

"എന്താ എന്താ നീ പറഞ്ഞേ കേട്ടില്ല... "


"എങ്ങനെ കേൾക്കാനാ ഒന്ന് പറഞ്ഞു രണ്ടാമത്തത്തിന് ആലോചന തുടങ്ങല്ലേ...

അല്ല ഇയാൾ എന്തൊക്കെ അയാളോട് വിളമ്പിയത്
നമ്മളെ നികാഹ് ഒറപ്പിച്ചെന്നോ.. എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ...? "

ഓഹ് ന്റെ റബ്ബേ സംഗതി കൈ വിട്ട്  പോയല്ലോ പടച്ചോനെ ഇനി എന്താ ചെയ്യാ...

"അത് പിന്നെ നിന്നെ  കെട്ടാൻ അയാൾക് ബല്യ പൂതി.. വെറുതെ അറിഞ് കൊണ്ട് അയാളെ കൊലക്കു കൊടുക്കാൻ വയ്യ അതോണ്ട്  പറഞ്ഞോയതാ അങ്ങനെ
 sry മേഡം..."

"എടാ കൊഷ്‌കർ  കൊരങ്ങാ ഇതിനുള്ള  മറുപടിഎനിക്ക് അറിയാഞ്ഞിട്ടല്ല ഞാൻ പറയാത്തതാ..
വെറുതെ അല്ലാ..
ന്നൊടുള്ള ദേഷ്യം കൊണ്ട് ആണേലും എന്നേ സഹായിച്ചത് കൊണ്ടാ..."

"എന്താ...ഇജ്ജ് പറഞ്ഞേ..
 ഞാൻ എന്ത് സഹായം ചെയ്തേ അതിനു "

"അത് പിന്നെ  അയാളോടങ്ങനെ  പറഞ്ഞില്ലേ അത് തന്നെ സഹായം..
ഇപ്പൊ എനിക്ക് കല്യാണത്തിന് ഇഷ്ടല്ല.. അതോണ്ട് ഇത് മുടക്കിത്തന്നതിന് താങ്ക്യൂ....."

"ഓഹ് അങ്ങനേ...
 ആയ്കോട്ടെ..
അല്ലേലും ഞാൻ പണ്ടേ  പരോപകാരിയാ..."

"ഓഹ് ഒരു പരോപകാരി..
 ഏതായാലും ഇനി ആരെങ്കിലും  ചോയ്ച്ചാൽ അവരെയും അങ് പറഞ്ഞയക്കണം..
പിന്നെ.. ഇങ്ങളെ പേര് പറയണ്ടാ കൊരങ്ങാ... തനുന്റെ ചെക്കൻ എന്ന് പറഞ്ഞു ഇങ്ങളെ ഒക്കെ കാട്ടിക്കൊടുക്കാൻ പറ്റൊ... അവര് എന്താ വിചാരിക്ക...
എനിക്ക് ഒരു ഷാറുഗാന്റെ ലെവല് ഒക്കെ ഉള്ളോരേ പറ്റു...സംജാ..."

പടച്ചോനേ ഈ പൊട്ടത്തി   ന്തൊക്കെയാ ചിന്തിക്കുന്നേ...
ഇവളെ  കെട്ടിയാലുള്ള എന്റെ  അവസ്ഥ  ഒന്നു അലോചിച്ചു നോക്..
ന്റെ റബ്ബേ...

"ഓ ദേ പിന്നേം ആലോചനാ...
ഡോ കൊരങ്ങാ വല്യ പരോപകാരി അല്ലേ..
ആ  ഫോണൊന്നു തരോ... ഉമ്മാനെ വിളിക്കാനാ.. "

"ഡി പൊട്ടാസെ.. നീ  നോക്കിക്കോ ഈ കൊല്ലം തന്നെ നിന്റെ കെട്ടു നടൊക്കെടി...
എന്നിട്ട് ഓൻ നിന്നെ മൂക്ക്  കൊണ്ട് ഇക്ഷ ഇണ്ണ  വരപ്പിക്കും..
കണ്ടോ അഷ്‌കറാ പറയണേ... "

ചെക്കൻ ഈ  അഷ്‌കറാണെന്നു  മാത്രം.
 ഇത് മ്മളെ മനസ്സിൽ  പറഞ്ഞതാട്ടോ.   വെറുതെ അവളോട്‌ പറഞ്ഞു അടി വാങ്ങണ്ടല്ലോ...

"ഡാ കൊരങ്ങാ നീ എന്നെ വെറുതെ ദേഷ്യം  പിടിപ്പിക്കണ്ട...
ആ ഫോണൊന്നു താ...  ഉമ്മാനെ വിളിക്കാനാ.. "

"അതിനാണോ മേഡം  ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളിയത്...
നിന്റെ ഉമ്മ എന്നെ വിളിച്ചിരുന്നു നമ്മൾ ഇവിടെ എത്തിയോന്ന്  അറിയാൻ വിളിച്ചതാ... നിന്നോട് പറയാൻ പറഞ്ഞിരുന്നു...."


"ഓഹോ എന്നിട്ട് എന്താ എന്നോട് പറയാതിരുന്നത്.. "

"അപ്പോയെക്കും നീ ഇങ്ങോട്ട് എഴുന്നള്ളിയില്ലേ... "

"ഓ എന്ന ഞാൻ പോട്ടെ...
 പിന്നെ അഷ്കർക്ക..
 ഒരുപാട് നന്ദിണ്ട് ട്ടോ...
ന്റെ മനസ്സറിഞ് അയാളോട് മറുപടി പറഞ്ഞതിന്..
 എനിക്കിപ്പോ കല്യാണം  വേണ്ടാന്ന് ഇങ്ങക്ക് അറിയാല്ലേ... "


"ഓഹ് വരവ്  വെച്ചിരിക്കുന്നു... വേഗം  വിട്ടോ... ഇവിടെനിന്നു  വായീ നോക്കണ്ട..."


"പോടാ കൊരങ്ങാ..."

ഇതും പറഞ്ഞത് ഇളിച്ചു  കാട്ടി തനു അകത്തേക്ക് പോയ്..

പൊട്ടസേ നീ കാത്തിരുന്നോ നിന്നെ  കെട്ടി നിനക്ക് അഞ്ചാറു  കുട്ടികളേം സമ്മാനിച്ച്  ഞാനൊരു കലക്ക് കലക്കും...
അപ്പൊ അറിയാ ഈ അഷ്‌കർ ഷാരൂഖാനാണോ അല്ല  വേറെന്തെങ്കിലും ആണോന്നു...

തനു പോകുന്നതും  നോക്കി അശ്കർ  മനസ്സിലോർത്തു ഒന്ന് ചിരിച്ചു
 
      *   *    *    *    *   *   *


ഡീ നീ എന്താ ഇത്ര വൈകിയേ...
കാകു ഫോൺ തന്നില്ലേ.... അതോ വീണ്ടും കലപില കൂടിയോ...

"ഒന്ന് പോടീ...അവൻ എന്നെ ഇന്നൊരു കല്യാണാലോചനയിൽ നിന്നും രക്ഷിച്ചു..."

"എന്ത്... എന്താലോചന... ആരാപ്പോ ഇപ്പൊ കല്യാണവും ആയി വന്നത്   ഇയ്യൊന്നു തെളിച്ചു പറ..."

ന്നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ തനു  ലിയുവിന് കോപ്പി പേസ്റ്റ് ചെയ്തുകൊടുത്തു....

എല്ലാം കേട്ടു കഴിഞ്ഞപ്പോ ലിയു തനുവിനെ ഒന്ന് അടി  മുടി നോക്കി...
പടച്ചോനേ ഇവളോടെങ്ങനെ ഞാൻ പറയാ...കാക്കൂൻ ശരിക്കും ഇഷ്ട്ടാണന്ന്.. ഇവൾ ഈ കാണുന്ന വലുപ്പം തന്നെ ഒള്ളു ഡോറയെ (കൊച്ചുtv ഡോറ ബുജി) പോലെ തന്നെ ഒരു  പുരോഗതീം ഇല്ലാ... ന്റെ  പൊന്നു കാക്കോ ഞാനില്ലേ ഇങ്ങളായി ഇങ്ങളെ പാടായ്..

"ആാാാ  .. ന്താടീ നുള്ളി  പറിക്ക്ണെ... "

"ഒന്നുല്ല ഇത് ഇങ്ങളെ ഫാമിലിക്ക് എല്ലാർക്കും ഉള്ള പ്രശ്നം ആണോ... എന്തങ്കിലും പറഞ്ഞാൽ ഇങ്ങനെ അന്തം വിട്ട് നോക്കി ഇരിക്കൽ
ഞാൻ പറഞ്ഞേ ന്തേലും നീ കേട്ടിട്ടുണ്ടൊ..."

"ആടീ...ഞങ്ങൾ ഇങ്ങനെയാ...
അയ്നാണോ..നീ ഈ നുള്ളി പറിച്ചെ...
ഇയ്യ് പറഞ്ഞതൊക്കെ ഞാൻ കേട്ട്ക്ക്...
എന്തായാലും നിന്നെ കാകു രക്ഷിച്ചില്ലേ അതാണ് ഞങൾ
ഭയങ്കര സ്നേഹം ഉള്ളോരാ...
നിനക്ക് ഉമ്മാനെ വിളിച്ച് കിട്ടിയില്ലേ...?"

"ഓ ന്തൊരു സ്നേഹം ആണ് തേൻ ഒലിക്കുന്നുണ്ട് ഒന്ന് പോടീ...
ഉമ്മാനെ ഞാൻ വിളിച്ചൊന്നും ഇല്ല അതിനു മുന്നേ ഉമ്മ അഷ്‌കർക്കാനെ വിളിച്ചിട്ടുണ്ടന്ന്...
നമ്മളിങ് എത്തിയോന്നറിയാനാ...
 നീ വാ അഫ്നൂന്റെ  ചെക്കനിപ്പോ എത്തും അപ്പോയേക്കും നിസ്കരിക്കാ അല്ലങ്കിൽ പിന്നെ ഇന്നത്തെ നിസ്കാരം ഇണ്ടാവൂല...

[ നിസ്കാരം ഒരു കാരണവശാലും ഒഴിവാക്കാരുത്...ഇസ്ലാമിൽ നിസ്കാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല...

ഇന്ന് പലരും കല്യാണദിവസങ്ങളിൽ
(ആഘോഷ വേളകളിൽ) ഒന്നും നിസ്കാരം ശ്രദ്ധിക്കാറേ ഇല്ലാ..

സ്ത്രീകൾ ആയാൽ അവർക്ക് കൂടുതൽ ഒരുങ്ങേണ്ടി വരും എന്ന് കരുതി പലരും നിസ്കാരം ശ്രദ്ധിക്കാറില്ല...
ആൺകുട്ടികളിലും ഉണ്ട് ചിലർ ഷൂ ഊരാൻ ഉള്ള മടികൊണ്ട് ഒഴിവാക്കുന്നവർ...
(ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞതാണ്... ആരേയും കുറ്റപ്പെടുത്തിയതല്ല.
ഈ വിഷയങ്ങളല്ലാം ശ്രദ്ധിക്കുന്നവരും ഉണ്ട് )

എന്തുവന്നാലും നിസ്കാരം ഒഴിവാക്കരുത്
നിസ്കാരം ഒഴിവാക്കുന്ന ഒരാൾ മരിച്ചു കഴിഞ്ഞാൽ നമ്മുടെ റൂഹിനെ ആകാശത്തേക്ക് കയറ്റണ്ട എന്ന് പറഞ്ഞു ആട്ടിയോടിക്കും എന്നാണ് അള്ളാന്റെ റസൂൽ (സ)നമ്മെ പടിപ്പിച്ചിട്ടുള്ളത്…
നാഥൻ കാത്ത് രക്ഷിക്കട്ടെ...]


     *   *   *    *    *   *   *


റിനോ...ഞങ്ങൾ നാളെ പോകാണ് ഉമ്മാന്റെ ട്രീറ്റ്‌മെന്റിന്...
നിന്റെ ശ്വാസം തങ്ങി നിൽക്കുന്ന ഇവിടം വിട്ട് മാറി നിക്കാൻ  ആഗ്രഹമുണ്ടായിട്ടല്ലാ  ഉമ്മാക് വേണ്ടി പോയെ  പറ്റു...
അല്ലെങ്കിലും നീ
തന്ന സമ്മാനം എന്റെ കൂടെതെന്നെ  പറ്റിച്ചേർന്നുള്ളപ്പോ ഒരിക്കലും  ഞാൻ എവിടെ പോയാലും  നീ എന്റെ കൂടെ ഉണ്ടാകുമല്ലോ..

കയ്യിലിരിക്കുന്ന റിനൂന്റെ  ഫോട്ടോ തന്റെ അതരത്തോട് ചേർത്തുവച്ചു  ചുമ്പിക്കുമ്പോൾ  കണ്ണുനീർ  സമ്മതമില്ലാതെ ഒഴുകി  കൊണ്ടിരുന്നു…

[ തന്റെ ജീവനേക്കാളേറെ സ്നേഹിച്ച്... അവർക്ക് വേണ്ടി ജീവിച്ച്  സ്വപ്നങ്ങളൊക്കെ പങ്കുവെച്ച്... അവസാനം  വിധി അവരെ നമ്മിൽ  നിന്നും അകറ്റുമ്പോ  അനുഭവിക്കുന്ന  വേദന...അവരെ ഓർത്തു  ഓരോ നിമിഷവും നീറി നീറി കഴിയുമ്പോ...അവർക്ക്  പകരം മറ്റൊരാളില്ലെന്നു വിശ്വസിക്കുമ്പോ ചിലരെ പകരക്കാരനായി പടച്ച റബ്ബ് നമുക്ക് മുമ്പിൽ എത്തിച്ചിരിക്കും...]



(കാത്തിരിക്കാം...ല്ലേ..)



ഈ പാർട്ട്‌ ലെങ്ത് കുറഞ്ഞു എന്നനിക്കറിയാം…
ഒരുപാട് തിരക്കുകൾക്കിടയിൽ കുത്തിക്കുറിച്ചതാണ്.
എല്ലാവരും ക്ഷമിക്കുക...
അടുത്ത പാർട്ട്‌കൾ പെട്ടന്നാകാൻ ശ്രമിക്കാം insha alla...


✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


 ഭാഗം 10


✍ശുഹൈബ് മുത്തനൂർ
    9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁



"മോനേ...."

റിനുവിന്റെ ഓർമകളിലൂടെ നിയന്ത്രണമില്ലാതെ സഞ്ചരിക്കുമ്പോഴാണ് ഉപ്പ വിളിച്ചത്... അല്ലെങ്കിലും റിനുവിനെ ഓർക്കാത്ത ഒരു നിമിഷം പോലും എന്നിലൂടെ  കടന്നുപോയിട്ടില്ലല്ലോ...
അവളുടെ ഓർമയാണെന്റെ കൂടെ പ്പിറപ്പ്..എന്റെ ജീവിതം

"ആ ഉപ്പാ...


"അതേ മോനേ..."

"പിന്നെ ഉപ്പാ പറയാൻ മറന്നതാ  വൈദ്യര് വിളിച്ചിരുന്നു എപ്പോഴാ വരുന്നത് എന്ന് ചോദിച്ച്...
ഞാൻ പറഞ്ഞു നാളെ രാവിലെ നമ്മൾ  ഇവിടുന്നു പോരുമെന്നു എല്ലാം റെഡിയല്ലേ... "

എനിക്കറിയാം ഉപ്പാക്ക് പറയാനുള്ളതും പറയാൻ ശ്രമിക്കുന്നതും.. ഒരുപാട് തവണ  പറഞ്ഞു കഴിഞ്ഞ വിഷയമായത് കൊണ്ട് തന്നെയാണ് ഞാൻ ഉപ്പയെ പറയാൻ സമ്മതിക്കാതെ വിഷയത്തിന്റെ ഗതിമാറ്റി ക്കൊണ്ട്  സംസാരിച്ചു തുടങ്ങിയയതും

"ആഹ്.... എല്ലാം റെഡിയാ മോനെ..  പക്ഷെ ജമീലാക് നാളെ നമ്മുടെ  കൂടെ വരാൻ പറ്റില്ല....
അവരടെ മോള്  നിക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു...എന്നെങ്കിലും അല്ലേ ആ കുട്ടി വരാറുള്ളൂ അതുകൊണ്ടു ഞാൻ ഇവിടെ നിന്നോ എന്നും പറഞ്ഞു...
ഒരാഴ്ച കഴിഞ് നീ  വന്നു കൂട്ടിയാൽ മതിയല്ലോ..."

"അപ്പൊ പിന്നെ എന്താ ചെയ്യാ... വേറെ ആരെങ്കിലും കൂടെ  കൂട്ടണ്ടി വരോ.... ഒരാഴ്ച ബുദ്ദിമുട്ടോ.."

"വേണ്ട മോനെ വേറെ ആരേം  വിളിക്കണ്ട..
പേരിനൊരു ബന്ധം പോലുമില്ലെങ്കിലും റാബിയെ സ്വന്തം ഇത്തയെ പോലെ പരിചരിക്കുന്നുണ്ട് ജമീല....
പൈസ കൊടുത്തിട്ടാണേലും അവൾക്കൊരു ആത്മാർത്ഥത ഉണ്ട്  അത് മറ്റുള്ളവരിൽ കിട്ടില്ല....അത് മാത്രമല്ല അവർക്കൊരു വരുമാനമുള്ളത് ആകെ ഇതാണ് അത് നമ്മളായിട്ട് മുടക്കണ്ടാ.. ഒരാഴ്ച നമുക്ക് ന്തേലും ചെയ്യാം..."

"ന്നാ അങ്ങനെ ആയിക്കോട്ടെ ഉപ്പാ...

ഞാനൊന്നു പുറത്ത് പോയിട്ട് വരാ അസ്സലാമു അലൈക്കും...."

"വഅലൈകുമുസ്സലാം...
മോനെ നീ എന്ത റാബിയേ പോയ് കാണാത്തെ...
നിന്റെ കൂടെ  ചിലവഴിക്കാൻ ഓൾക് സന്തോഷമാണന്നു നിനക്കറീലെ...  അവളുറങ്ങുമ്പോ എന്നും പോയി നീ മുത്തം കൊടുത്താൽ മതിയോ... അവളെ കൂടെ കുറച്ചു സമയം നിന്നാൽ അതവൾക്കൊരു ആശ്വാസമല്ലേ... "

"എനിക്കാഗ്രമില്ലാഞ്ഞിട്ടല്ല ഉപ്പാ...  എന്നെ കണ്ടാൽ റിനുവിന്റെ കാര്യവും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങും..
എനിക്കൊരു പ്രശ്നവും ഇല്ല ഒരു  സങ്കടോം ഇല്ലാന്ന് പറഞ്ഞാൽ ഉമ്മ വിശ്വാസികണ്ടെ...
ഉമ്മാടെ കണ്ണീരു  കാണാൻ എനിക്കിഷ്ടല്ല അതാ ഞാൻ പോകാത്തത്...
പിന്നേ ഉമ്മ പറയും വേറെ കല്യാണം കഴിക്കണം എന്നൊക്കെ..

എനിക്ക് കഴിയില്ല ഉപ്പാ..
റിനുവിനു പകരം മറ്റൊരാളെ  ചിന്തിക്കാനും ഈ ജന്മമീ സ്വാലിഹിന്  കഴിയില്ലാ.... അവളുടെ ഓർമകൾ  തരുന്ന സന്തോഷം മതിയെനിക്ക്..

ന്നാൽ ഞാൻ പോയി വാരാം..."

"ഹ്മ്മ്.. പിന്നെ ഉസ്താദിനോട് പറയാൻ മറക്കണ്ട പോകുന്ന കാര്യം.."

"ആ ശരിയുപ്പാ.. "

ഗേറ്റ് കടന്നു സ്വാലിഹിന്റെ വണ്ടി  പോകും വരെ അയാൾ നോക്കി നിന്നു....
"യാ അല്ലാഹ് നീയാണ്  വലിയവൻ...നീ തീരുമാനിക്കുന്നതെ  നടക്കുകയുള്ളെന്നറിയാം ഒരു  ആർത്തിയുമില്ല അല്ലാഹ് അവന്റെ മനസ്സ് ഒന്ന് മാറിയാൽ മാത്രം മതി..."

ഇതും പറഞ്ഞു കൊണ്ടൊരു നെടുവീർപ്പിട്ട് അദ്ദേഹം അകത്തേക്ക് പോയി...

                  *   *   *   *   *   *

🎼🎼പുതുമാരൻ ആസിഫിന്റെ പൂമാല  ചൂടിയ പെണ്ണ്.. നെഞ്ചത്തിൽ  ഒളികൊണ്ട് കരളുള്ളിൽ തുടി കൊണ്ട് പഞ്ചാര ചിരിയുള്ള അഫ്ന മോള്....🎼🎼

"മോളേ അഫ്നു... ചെക്കൻ വന്നടി.. പന്തലിലിതാ ഒപ്പനയോക്കെ തുടങ്ങി...."

"ലിയു ഞാനിപ്പോ വരാ...ഇവളെ ചെക്കനെ ഒന്ന് കാണട്ടെ.... "

"തനു.... നിക്കടി... ഞാനുണ്ട്.."

" ന്നാ വേഗ വാ... അഫ്നു നീ ആടെ ഇരി  നീ പേടിക്കണ്ട...നിന്റെ ചെക്കനെ ഞങ്ങൾ കാണട്ടെ... നീ കണ്ടില്ലേലും പ്രശ്നല്ല നിന്നെ ക്കാണാൻ അവൻ ഇങ്ങോട്ട് വന്നോളും...   "

"പടച്ചോനേ.. ഇവിടെ സൂചി കുത്താൻ  സ്ഥലമില്ല..... "

പന്തലിലിരിക്കുന്ന ചെക്കനെ കാണാൻ ബാൽക്കണിയിൽ പോയ രണ്ടാളും ഞെട്ടി...
വേറൊന്നുമല്ല... പീക്കിരി കുട്ടികൾ  മുതൽ വലിയ ഉമ്മാമ മാര് വരെയുണ്ട് അവിടെ ചെക്കനെ കാണാൻ ഉള്ള തിരക്കിൽ ...

"ഡീ ലിയോ.. നമ്മക്ക് നുഴഞ്ഞു കയറിയാലോ..."

"നീ എന്താ നൊയഞ്ഞു കയറാൻ
വല്ല തീവ്രവാദിയും ആണോ... "

"ആ ചെലപ്പോ അതൊക്കെ ആകേണ്ടി വരും ഉണ്ടങ്കിൽ പോരെ... ഞാൻ കയറാൻ പോകാ.."

"നിക്ക്... നിക്ക് ഞാനും ഉണ്ട് "

"ഉണ്ടങ്കിൽ പിന്നാലെ പോര്... "

"അല്ലപിന്നെ....മ്മളോടാ കളി...
തനു ബേക്കോട്ട് നോകണ്ടട്ടോ..... പലരും കണ്ണുരുട്ടി നോക്കുന്നുണ്ട്.. നുഴഞ്ഞു കയറ്റത്തിനിടയിൽ ചിലരുടെ കാലൊക്കെ ചവിട്ടിയിട്ടുണ്ട്    അതുകൊണ്ട്
soo ജഗ്രതെയ്..."

" അതൊക്കെ പിന്നെ നോകാ...ഇപ്പോ ഏതാ ചെക്കനെന്നു നോക്കാം.. ഡീ  എവടേ കാണുന്നില്ലല്ലോ..."

"അതാടീ അങ്ങോട്ട്‌ നോക്... ബ്ലോക്ക്‌ കോട്ടും വൈറ്റ് ഷർട്ട് ഇട്ടിരിക്കുന്നുന്നില്ലേ.. അതാകും ചെക്കൻ..."


"ആഹ്.. കണ്ട് കണ്ടു...
ചുള്ളനാണ് ല്ലേ... "

"ഡീ തനോ അതികം വെള്ളമിറക്കണ്ട  അഫ്നു കൊല്ലും...."

"നോകണ്ടാ ല്ലേ..."

" ആ നോക്കണ്ട... പക്ഷെ മ്മക്ക് പറ്റിയ ആരങ്കിലും ഉണ്ടോന്നു നോക്കാലോ... "

" ഡീ പെടച്ചി കോഴി ലിയു... അഷ്‌കർക ഇവിടെ ഉള്ളത് മറക്കണ്ട...ചെങ്ങായി എവിടെ  നിന്നേലും മ്മളെ സ്കാൻ ചെയ്യുന്നുണ്ടാകും... "

"പടച്ചോനെ.... മതി മോളെ മ്മക്ക്  പോകാം... "

"എന്നലും ലിയു ആരെ കാണുമ്പോളും ന്റെ ഹൃദയം അങ്ങിട്ടു  പെടക്കുന്നില്ലല്ലോ.. അതുമല്ല ഒരാളെ  മുഖത്തു പോലും നോക്കാൻ തോന്നണില്ലാ... "

"അതിനു ഇജ്ജ് സങ്കടപ്പെടണ്ട അത് നിന്റെ പ്രശ്നം അല്ല..."

"പിന്നേ..."

"ഒരു പിന്നെയും ഇല്ല അതൊക്കെ പെൺകുട്ടികൾക്കെ ഉണ്ടാകു...നീ  പെണ്ണല്ലല്ലോ അസ്സൽ ആണ്കുട്ടിയല്ലേ...അതാ പെടക്കാത്തത്... ഹഹഹ "

"പോടീ പോടീ ന്റെ ചെക്കന്റെ ഭാഗ്യായിരിക്കും.. വായിനോക്കാത്ത ഒരു പെണ്ണിനെ കിട്ടൂലെ.. "

കൃർത്തിമ നാണം വരുത്തി തനു പറഞ്ഞു

"എന്തേലും ആകട്ടെ നീ വാ അഫ്നു  അവിടെ ഒറ്റക്കാകും..."

"എന്നാലും ലിയു നമ്മൾ പെണ്ണുങ്ങളെ സമ്മയ്ക്കണം ല്ലേ..."

"എന്തേ..."

"അല്ലെടി പെട്ടെന്നൊരു ദിവസം  അതുവരെ പരിജയമില്ലാത്ത  ഒരുത്തന്റെ കൂടെ ജീവിക്കാൻ  പോകുമ്പോൾ.. അവനെങ്ങാനാണ്  പോലും നമ്മക്കറിലാല്ലോ... "

"അവരെയും സമ്മതിക്കണം നമ്മൾ അവരെ വിശ്വസിക്കുന്നത് പോലെ അവർ നമ്മളെയും വിശ്വസിക്കുന്നില്ലേ....
അതാണ് മോളേ മഹറിന്റെ ശക്തി .. നീ അതികം തല പുണ്ണാക്കണ്ടാ നീ വന്നേ..."

"ഡീ അങ്ങോട്ട്‌ നോക്കിയേ...ന്റള്ളോ ഞാൻ ഇപ്പോ ചിരിച്ചു മരിക്കും..."

"നീ ഒന്ന് വന്നേ തനു ചിരിക്കാതെ... അവളിപ്പോ ടെൻഷനടിച്ചു മരിക്കും..."

റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും  നടന്നു കളിക്കുന്ന അഫ്നുനേ നോക്കി ലിയ പറഞ്ഞു

"അഫ്നു ന്തോന്നാഡീ ഇത്... ഇങ്ങനെ പേടിക്കാൻ മാത്രം എന്താപ്പോ
ഓൻ നിന്നെ പിടിച്ചു വിഴുങ്ങോന്നുല്ല..."

"നിനക്കതൊക്കെ പറയാം ലിയു..  ന്റെ കയ്യും കാലൊക്കെ വെറക്കുന്നുണ്ട് "


"ഡീ ബഡ്‌കൂസെ വെറുതെ വെറച്ച് ആ മൊഞ്ചു കളയണ്ടാ ചെക്കൻ  നല്ല ലൂക്കിലാ...പിന്നേ അതുമാത്രല്ല എല്ലാവരുടെയും ജീവിതത്തിലൂടെ കടന്നു പോകേണ്ട ഒരു പ്രധാനപെട്ട കാര്യമാണ് ഇത്... അത് ഇജ്ജ് ഇങ്ങനെ പേടിച്ചു കൊളമാക്കല്ലേ...
സന്തോഷിക്കാൻ ശ്രമിക്ക് എന്നും  ഓർമിക്കാനുള്ള നിമിഷങ്ങൾ ആണ് ഇത് "

"എഫ്നു... തനൂന്റെ പറച്ചിൽ കേട്ടാൽ തോന്നും അവൾ ഇതൊക്കെ കഴിഞ്ഞ് ഇവിടെ ഇരിക്കുന്നെ എന്ന്... എന്താ ക്ലാസ്സ്‌.. ഹഹഹ"

"പോടീ കൂതറ ലിയു...
ഞാൻ കര്യല്ലേ പറഞ്ഞേ...
എന്തിനാ പേടി പകരം നല്ല  നാണത്തോടെ നീ ചെന്നാൽ മതി ന്റെ അഫ്‌നോ...പിന്നേ ഇവിടെന്നു ഇറങ്ങുമ്പോൾ വേണങ്കിൽ ലേശം കണ്ണീരും ആകാട്ടോ... അതുകരുതി ഒന്നായിട്ടു കരഞ്ഞു അലമ്പാക്കരുത്.."

"പോടീ...
 ഡീ...തനു... നീ ഈ പറയുന്നതിന് ഒക്കെ ഞാൻ തിരിച്ചു തരാം.. നിന്റെ കല്യാണം ഒന്നാകട്ടെ...ട്ടോ.. "

"അതിനൊക്കെ ടൈമുണ്ട് മോളെ... തൽകാലം നീ ഇങ്ങു വന്നേ ചെക്കൻ ഇപ്പൊ ഇങ്ങോട്ട് വരും അപ്പോയെക് നിന്നെ ഒന്നുകൂടെ ഒന്ന് കളറാകട്ടെ... ലിയു ആ വാതിൽ ഒന്നടക്ക്... "


             **    **   **   **    **

ന്റള്ളോ.. ഇനി ഇമ്മാതിരി കല്യാണത്തിന് ജീവിതത്തിൽ ഞാൻ വരൂല... ഇതിപ്പോ പറയാത്ത കല്യാണത്തിന് പോയതിനേക്കാൾ എടങ്ങേറ് ആണ് ഇവിടെ ഇരിക്കാൻ...ഇരുന്നു ഇരുന്നു കസേരയിൽ വേര് വരാൻ ചാൻസുണ്ട്... ഇവളുമാരാണങ്കിൽ ഒന്നിറങ്ങുന്നുല്ല...
പ്രണയത്തിനു വേണ്ടി ഇങ്ങനൊക്കെ  കഷ്ട്ടപ്പെടണോ...
ന്റെ മൊഞ്ചത്തീനെ കണ്ണ് നിറയെ  കാണാലോന്നു കരുതീട്ടാ വന്നത്. വെറുതെ വേണ്ടാത്ത പണിയായി പ്പോയി കണ്ണ് നിറയെ പോയിട്ട് വല്ലപ്പോഴും ഒന്നു കണ്ടത് പോലുമില്ല... 
കൂടെ ആരും മിണ്ടാനും പറയാനും ഇല്ലന്ന് കരുതിയ വാട്സ്ആപ്പ്ൽ കേറിയ അപ്പൊ ആണങ്കിൽ ഗ്രൂപ്പിൽ ഒന്നും ഒരുത്തനും ഇല്ല... അല്ലങ്കിൽ ചക്കാരാണിമ്മേ ഈച്ച കൂടിയ പോലെ എല്ലാരും ഉണ്ടാകലുണ്ട് ഇതിപ്പോ ഇന്ന് ഒറ്റൊന്നും ഇല്ലല്ലോ എന്നും പറഞ്ഞു വെറുതെ ഒരു
Hi അയച്ചു..എന്നിട്ട് ആരങ്കിലും സീൻ ചെയ്തിട്ടുണ്ടോ എന്ന് നോക്കിയപ്പോ ആണ് ചങ്ക് ഷായി ഓൺലൈനിൽ ഉള്ളത് കണ്ടത്... 

നേരെ അവന്റെ പേർസണൽ പോയി
അൽ
കട്ടപ്പൊസ്റ്റ് at കല്യാണപ്പൊരാ..എന്ന് ക്യാപ്ഷനും കൊടുത്തൊരു സെൽഫി വിട്ടു

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ആവിശ്യമുള്ളതും ഇല്ലാത്തതുമൊക്കെ പറഞ്ഞു ചാറ്റ് നീണ്ടു പോയി...

അങ്ങനെ ചാറ്റ് ചെയ്യുന്നതിനടക്കാണ്
ഷായ് അഷ്കറിനോട് പറഞ്ഞത്...


"ഡാ എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്..."

"എന്താഡാ... നീ പറ.. എന്തായാലും ഞാൻ ഉണ്ടാകും കൂടെ... "

ഷായ് അപ്പോയെക്കും അഷ്കറിറ് കാര്യങ്ങൾ പറഞ്ഞു ഒരു വോയിസ്‌ അയച്ചിരുന്നു...

ഷായി അയച്ച വോയിസ്‌ കേട്ടതും  അശ്കറിന്റെ കയ്യിൽ നിന്നും ഫോൺ  നിലംപതിച്ചു...




(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


ഭാഗം 11


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


ഷായ് പറഞ്ഞ കാര്യം വീണ്ടും  വീണ്ടും അശ്കറിന്റെ കാതിൽ മുഴങ്ങി... താനൊരു വലിയ തെറ്റ് ചയ്തവനെ  പോലെ അഷ്കറിന് തോന്നി...
ഉറച്ച മനസ്സോടെ ഒരു തീരുമാനമെടുത്തു....
എന്തിനും ഞാൻ കൂടെ ഉണ്ടെന്നു  ഷായിക്ക് റിപ്ലൈ അയച്ചു.....
മനസ്സ് നീറുന്നുണ്ടെങ്കിലും തന്റെ പ്രിയ  കൂട്ടുകാരനോട് എല്ലാം മറന്നു  കൊണ്ടവൻ സംസാരിച്ചു

           *  *  *  *  *  *  *

"ഹൈവ...ഇപ്പൊ ആസിഫ്ക്ക കണ്ടാൽ റൊമാൻസ് കൂടും എന്നതിൽ സംശയമില്ല .....
നല്ല മൊഞ്ചത്തി കുട്ടി ആയിട്ടുണ്ട്ല്ലേ ലിയു..."

"ആ... ശരിയാ...
അഫ്നു നീ കണ്ണാടിയിൽ ഒന്ന് നോകിയെ... ചെലപ്പോ നിനക്ക് തന്നെ നിന്നേ മനസ്സിലാകൂല എന്നും പറഞ്ഞു കണ്ണാടിക്ക് നേരെ തിരിച്ചു..."

"ഓ.. പെണ്ണിന്റെ ഒരു നാണം  കണ്ടില്ലേ..."
തനു കളിയാക്കി ക്കൊണ്ട് അഫ്നുവിനെ ഒന്ന് നുള്ളി..

അപ്പോഴാണ് പുറത്തു നിന്നും പടക്കം പൊട്ടുന്നത് കേട്ടത്...

🎼🎼അരിമുല്ല വിധാനിച്ച  മണിയറയിൽ മണവാളനണഞ്ഞിടും സുദിനമിതിൽ ഈ അസുലഭ സുരഭില നിമിഷങ്ങളിൽ മണവാട്ടി  പെണിനു രോമാഞ്ചം..
എന്തൊരാവേശം എന്തൊരാഹ്ലാദം..🎼🎼

പാട്ടും പാടി കൂട്ടുകാരുമൊത്ത് മണവാളൻ മണിയറയിലേക്ക് വന്നത്...
           

"ന്റെ ലിയോ ഇവരെന്തിനാ ഇങ്ങനെ  പടക്കൊമൊക്കെ പൊട്ടിക്കാണെ... വല്ലാത്ത കഷ്ട്ടം തന്നെ...
വിവാഹമെന്നത് വല്ലാത്തൊരു  ബന്ധമാണ് റഹ്മത്തിന്റെ മലക്കുകൾ  ഇറങ്ങിവരേണ്ട നിമിഷത്തെ ഇങ്ങനെ അവഹേളിക്കുന്നത് ഒട്ടും ശെരിയല്ലട്ടോ... "

"ന്റെ പൊന്നു തനു അവരൊന്നു പാട്ട്പാടിയതിനാണോ ഇങ്ങനെ  പറയണേ.. അതവർക്കൊരാകോശല്ലേ . ജീവിതത്തൽ ഏറ്റവും  സന്തോഷമായ നിമിഷങ്ങൾ  കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്നു അത്ര തന്നെ  അതങ്ങനെ എടുത്താൽ മതി... ""

"ഓ ആയിക്കോട്ടെ... ഞാൻ ഇതിനോട് യോജിക്കൂല... ഇനി ഞാൻ ഒന്നും പറയുന്നില്ലേ..."

മഹർ ചാർത്താൻ വേണ്ടി പെണ്ണിനെ  മണിയറയിലേക് കൊണ്ടുപോയി  കൂട്ടുകാരൊക്കെ ഇറങ്ങി ചെക്കനും  പെണ്ണും മാത്രമായി...

സമയം അതികരിക്കുന്തോറും പല  തരത്തിലുള്ള കമന്റ്കളും പറഞ്ഞു  കൂട്ടുകാർ കളിയാകുന്നുണ്ട്...

"ഡാ ആസിഫെ അവൾ ഇനി നിനക്കുള്ളത് തന്നെയാണ് ഇനി മതി വാതിൽ തുറക്ക്...
അല്ലങ്കിൽ ഞങ്ങൾ വാതിൽ ചവിട്ടി തുറക്കുട്ടോ.."


കമന്റ്കൾ കൂടിയപ്പോ വാതിലിന്റെ ലോക് തുറന്നു... തനുവും ലിയയും അഫ്നു വിനെ നോക്കിയപ്പോൾ നാണം കൊണ്ട് തല താഴ്ത്തി..

പിന്നെ അവിടെ ഫോട്ടോ എടുക്കലും മഹറിന്റെ തൂക്കം നോക്കലും ഒക്കെ ആയി ആകെ ജക പൊക ആയിരുന്നു..

കൂട്ടത്തിൽ തനുവും നോക്കി മാലയുടെ തൂക്കം...
നല്ല അടിപൊളി ചൈനിൽ
Love ആകൃതിയിൽ അഫ്ന ആസിഫ് എന്ന് കൊത്തിവച്ച നല്ല ലോക്കറ്റ്...


അങ്ങനെ അവിടെത്തെ കലാപരിപാടിയൊക്കെ കഴിഞ്ഞപ്പോൾ പെണ്ണിനെ കൊണ്ടുപോകാന് ആളുകൾ വന്നു..

ഡ്രെസ്സൊക്കെ മാറ്റി ഒരുക്കി കൊണ്ടുപോകാനുള്ള ടൈമായി...

അതുവരെ ചിരിച്ചു നിന്ന പെണ്ണ് ഒടുക്കത്തെ കരച്ചിൽ...
ആർക്കും കരച്ചിൽ വരുന്ന നിമിഷം സ്വന്തം വീട്ടിലേക്കു വിരുന്നുകാരി ആകാൻ പോകുന്ന നിമിഷം...


കൂടെ ചെല്ലാം എന്ന് പറഞ്ഞ തനുവിനെയും ലിയയെയും അഷ്‌കർ വിളിച്ച് പെട്ടന്ന് വീട്ടിൽ പോകണം എന്ന് പറഞ്ഞു...

അവരു പോരുന്നില്ലന്ന് അഫ്നു വിനോട് പറഞ്സമ്മതിപ്പിച്ചു അവളെ യാത്രയാക്കിയതിനു ശേഷം അഷ്കറിന്റെ കൂടെ വണ്ടിയിൽ കയറി...

                  **   **   **   **

"അല്ലെടീ അഷ്കർക്കാക്ക് എന്താ  പറ്റിയേ മുഖമൊക്കെ വല്ലാണ്ടായിട്ടുണ്ടല്ലോ...
ഒന്നും മിണ്ടുന്നുല്ലാ...

നമ്മൾ വൈകിയത് കൊണ്ടാണോഡി...
ആദ്യേ പറഞ്ഞതല്ലേ വൈകൂന്ന് പിന്നെന്താ..."

വണ്ടീൽ കേറിയിട്ടും ഒരക്ഷരം  മിണ്ടാതെ ഒന്ന് തിരിഞ്ഞുപോലും  നോക്കാതെനിക്കുന്ന അശ്കറിനെ കണ്ടു  തനു ലിയുവിനോട് പറഞ്ഞു...

"അറീലഡീ ഞാനുപ്പൊ അതന്നേ നോക്കുന്നെ... എന്താപ്പോ കാക്കൂന് പറ്റിയെ എന്ന്...കാര്യായിട്ട് എന്തോ ഉണ്ടായിട്ടുണ്ട്..."

"നീ ഒന്ന് ചോദിച്ചു നോക്... "

"അള്ളോ... വേണ്ട... ഇപ്പോ ഒന്നും മിണ്ടണ്ട...ദേഷ്യം പിടിക്കും..."

പിന്നേ ആരും ഒന്നും മിണ്ടിയില്ല...

വണ്ടി തനുവിന്റെ വീടിന്റെ മുന്നിൽ പോയി ബ്രെക്കിട്ടു...
തനുവിനെ അവിടെയിറക്കിയപ്പോ തനു അവരെ വീട്ടിലേക് ക്ഷണിച്ചെങ്കിലും ലിയു അശ്കറിനെ നോക്കിയെങ്കിലും അഷ്കറൊന്നും  മിണ്ടാത്തത് കണ്ടു തനുനൊരു  പുഞ്ചിരിയും നൽകി
"പിന്നേ വരാം എന്നു പറഞ്ഞു..."

"Ok എന്നും പറഞ്ഞു തനു വീട്ടിലേക് പോയി... "

                 **   **   **   **


അഷ്കറിന്റെ മൗനം കണ്ടപ്പോ ലിയക്ക് എന്തോ സങ്കടം വന്നു....

തനുവിനെപോലും ഒന്ന് തിരിഞ് നോകിയിട്ടില്ല അപ്പൊ എന്തോ കാര്യായിട്ട് പറ്റിയിട്ടുണ്ട്... 

"കാകൂ.. കാകോ...."

"ഹ്മ്മ്.. എന്താ..."

"എന്താ  ഇങ്ങക്കൊരു വെഷമം പോലെ...കൊറേ നേരായല്ലോ ഇങ്ങനെ മിണ്ടാതിരിക്കുന്നെ...
എന്താ  പറ്റിയേന്ന് പറാ..."

"ലിയൂ നമുക്ക് തെറ്റു പറ്റി മോളേ..."

"എന്തോന്നു എന്ത് തെറ്റ്‌പറ്റി എന്നാ കാക്കു പറയുന്നേ... ഒന്ന് തെളിച്ചു പറാ.."

"ഒരു നിമിഷം ഞാന് സ്വാർത്ഥനായി പ്പോയി ലിയു....
എന്റെ ആഗ്രഹത്തിന് മാത്രം മുൻതൂക്കം കൊടുത്ത് കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ച ഷായ്‌നെ ഒരുനിമിഷം ഞാൻ മറന്നു..."

എന്നും പറഞ്ഞ് അഷ്‌കർ തന്റെ ഫോണെടുത്ത് ഷായ് പറഞ്ഞകാര്യങ്ങൾ ലിയുവിന് കേൾപ്പിച്ചു കൊടുത്തു....
അത് കേട്ടതും അശ്കറിനേക്കാൾ ഷോക്കായിപ്പോയി ലിയു...

"Ya allah നീ കാത്തു...
ഞാൻ തനുവിനോട് എന്തെങ്കിലും  പറഞ്ഞിരുന്നെങ്കിൽ...ഓർക്കാൻ കൂടെ വയ്യാ..."

"ലിയൂ...നീ എന്തായലും ഞാൻ പറഞ്ഞ കാര്യം തനുനോട്  പറഞ്ഞില്ലാന്ന് അറിയാം...
ഇനി അത്  ഇവിടെ വെച്ച് മറക്കാം...
ഒന്നും ആരും അറിയണ്ട...
എല്ലാം വിധി പോലെ നടക്കട്ടെ...


             **    **    **    **

മാനത്ത് കത്തി നിൽക്കുന്ന നക്ഷത്രങ്ങളെ കണ്ടു സാലിഹ് കിടക്കയിൽ നിന്നും എഴുന്നേറ്റ് തന്നോട് പുഞ്ചിരി തൂകി നിൽക്കുന്ന നക്ഷത്രങ്ങളേകണ്ടപ്പോൾ അറിയാതെ അവന്റെ മനസ്സ് പഴയ ഓർമകളിലേക്ക് ചേക്കേറി..

സ്വാലിഹ്ക്കാ....എഴുന്നേൽക് ഇക്കാ... എണീക്ക്...
തുടരെ ഉള്ള മുട്ടും റിനൂന്റെ ശബ്‌ദവും കേട്ടപ്പോളാണ് കൂർക്കം  വലിച്ചുറങ്ങുന്ന സ്വാലിഹ് എഴുന്നേറ്റു  വാച്ചിലേക് നോക്കിയത്..

"പടച്ചോനേ..രണ്ടു മണി...
ഈ പെണ്ണിനിതന്താ ഭ്രാന്താണോ...
ഉറങ്ങാനും സമ്മയ്ക്കൂല
എന്തേലും വട്ടും കൊണ്ടുള്ള വരവായിരിക്കും..."
പിറു പിറുതോണ്ട് സ്വാലി വാതിൽ  തുറന്നു

"എന്താടീ... പാതിരാക്ക് ഒറങ്ങാനും  സമ്മയ്ക്കൂലേ..."
സ്വാലിന്റെ ചോദ്യങ്ങൾക്കൊന്നും ചെവികൊടുക്കാതെ അവനെ തള്ളിമാറ്റി  പെണ്ണ് റൂമിലേക്ക്‌ കേറി

"പടച്ചോനെ...ഇവളിത്..
നിക്ക് നിക്ക് എങ്ങോട്ട ഈ ഇടിച്ചു കേറി പോകുന്നെ ഇതു എന്റെ റൂമാണ്..."

"അതൊക്കെ ഇനിക്കറിയ... ഇനിക്കെന്താ ഇങ്ങോട്ട് വന്നൂടെ... "

"ഇങ്ങോട്ട് വരാ...പക്ഷെ ഈ നേരം റെഡി അല്ല... ആരേലും കണ്ടാൽ മോശാ...ഇപ്പോ നീ പുറത്തിറങ്ങിയേ നിനക്ക് നാണമില്ലങ്കിലും എനിക്കുണ്ട്..നീ ഒന്ന് ഇറങ് പെണ്ണേ.. "

"ഓ ഇങ്ങനെ ഒരു പേടി തൊണ്ടൻ ഇങ്ങനെ നാണം ഒന്നും വേണ്ട കൊറച്ചു ദിവസം കഴിഞ്ഞാൽ ഇത് എന്റേം കൂടെ റൂമല്ലേ...."

"അത് കുറച്ചു ദിവസം കഴിഞ്ഞിട്ടല്ലേ...
നീ ഇപ്പോ ഇറങ് ഇന്റെ പൊന്നു റിനുവല്ലെ...
ഉപ്പ പറഞ്ഞത് അറിയാല്ലോ...
ലൈസൻസ് തന്നന്നും വിചാരിച്ചു വെളച്ചിലെടുത്തൽ അത് റദ്ധാക്കുമെന്ന്..
അതോണ്ട് ഇന്റെ കുട്ടി ഇപ്പോ ഇറങ്ങ്.. "

"ഇങ്ങൾ ഒന്ന് മിണ്ടാണ്ടിരി സ്വാലിഹ്ക്കാ...
ഇപ്പോ തൽകാലം ആരും കാണൂല്ല ലൈസൻസ് റദ്ദാക്കുല്ലാ...
ഉമ്മേം ഉപ്പേം നല്ല ഉറക്കാ...
അവര് എണീക്കുന്നേൻ മുന്നേ നമ്മക്ക് ബീച്ചിൽ പോയാലോ... വാ ഇക്കാ plss.."


"അനക്ക് പിരാന്തായോ... റിനു അവര് എങ്ങാനും ഉണർന്നാൽ... "

"ഇങ്ങക്ക് ഇന്നൊട് സ്നേഹണ്ടങ്കിൽ കൊണ്ടോയിക്കോ... ഇല്ലങ്കിൽ ഈ റിനു മിണ്ടൂലട്ടോ..."

ആ പെട്ട്
 ഇവളോട് എന്ത് പറഞ്ഞിട്ടും കാര്യല്ല  പോകന്നേ അല്ലാതെപ്പോ എന്ത് ചെയ്യാൻ..."ആ ഇറങ് ഞാൻ വരാ ഒന്ന് മുഖം കഴുകട്ടെ..."

"അല്ലേലും ഇനിക്കറിയ ഇന്റെ സ്വാലിക്ക വരുമെന്ന്... ഇങ്ങള് ഇന്റെ മുത്താണ് ഉമ്മ😘.." ഒരു ഫ്ലൈയിങ് കിസ്സും കൊടുത്ത് റിനു ഇറങ്ങി 

"ഡീ മതി മതി അധികം തുള്ളല്ലേ  കൊലുസ് പണി തരും.."

"തന്നോട്ടെ ഇങ്ങളെ വട്ടല്ലേ  കിലുങ്ങുന്ന കൊലുസ് വാങ്ങി  തന്നേ എല്ലാരും എന്നെ കളിയാക്കാണ്
വല്യ പെണ്ണായിട്ട് ഇതും ഇട്ടോണ്ട് നടന്നിട്ട്...
പാവം ഞാൻ എന്ത്ചെയ്യനാ  സ്വാലിന്റെ പെണ്ണാണ് എന്ന് ആദ്യേ ഉറപ്പിച്ചു വച്ചതല്ലേ... നല്ല ഒന്നിനെ സെലക്ട്‌ ചെയ്യാൻ പോലും പറ്റാതായിപ്പോയി ന്റെ സങ്കടം ആരോടു പറയാൻ.."

"ഡീ നിന്നെ ഞാൻ... "
എന്ന് പറഞ്ഞതും റിനു റൂമീന്ന് ഓടി..

ഓടുന്ന റിനൂനെ നോക്കി സ്വാലി ഒന്ന് ചിരിച്ചു....
ഓർമ വെച്ച നാൾ മുതൽ
അല്ലാ... പെണ്ണ് ഭൂമിയിൽ വന്ന അന്ന് പറഞ്ഞു വെച്ചതാ ഇവൾ എന്റെ പെണ്ണാണന്ന്..
അതോണ്ട് തന്നെ എന്റെ റിനു വിനെ അല്ലാതെ വേറെ ഒരു പെണ്ണിനെയും എനിക്ക് നോക്കേണ്ടി വന്നിട്ടില്ല... നോക്കിയാൽ അവൾ എന്റെ കഥ കഴിക്കും
ഇനി ഇന്നെന്തൊക്കെ നടക്കോ ആവോ.....
പെണ്ണിന് കുറച്ചു വട്ടുണ്ട് പാതിരാക്ക്  മഴ കൊള്ളുക, മഴയത്ത് ഇറങ്ങി പാട്ട് പാടുക..ഇടക്ക് ഇങ്ങനെഎല്ലാരുടേം  കണ്ണും വെട്ടിച്ചു എന്റെ ബുള്ളറ്റിൽ ബീച്ചിൽ പോയിരിക്കാ...
ഇങ്ങനൊക്കെ ആയാലും പെണ്ണൊരു പാവംപൊട്ടിയ..
സ്വാലിന്റെ ഹ്രദയത്തിന്റെ ഒരേ ഒരു അവകാശി...


"സ്വാലിക്ക ഇങ്ങള് വരുന്നുണ്ടോ... "

ന്റള്ളോ റിനുൻ കലി ഇളകിയിട്ടുണ്ട് ഇന്റെ മുടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി...
പെണ്ണങ്ങനാ ദേഷ്യം പിടിച്ചാൽ എന്റെ  മുടി പിടിച്ചു വലിക്കും അതോണ്ട് ഞാൻ വേഗം ചെല്ലട്ടെ...
ബുള്ളറ്റിന്റെ കീ എടുത്ത് പതുക്കെ വാതിൽ അടച്ചു പുറത്തേക്കിറങ്ങി

"ഡീ ഒരു കാര്യം പറഞ്ഞേക്ക ബീച്ചിൽ  പോകുന്നു ഐസ് ക്രീം കഴിക്കുന്നു..തിരിച്ചു പോരുന്നു  അങ്ങനാണേൽ കേറിയാൽ മതി"

"ഓ ആയിക്കോട്ടെ ഇപ്പോ ഇങ്ങള് വണ്ടി എടുക്ക്.."
എന്നും പറഞ്ഞു ഒരാക്കിയ ചിരിയോടെ റിനു ബൈക്കിൽ കേറിയിരുന്നു..

അവൾ ചിരിച്ചത് വെറുതെ അല്ലാട്ടോ
എപ്പോ ഇത്പോലെ ഇറങ്ങിയാലും ഞാൻ പറയാറുള്ള ഡയലോഗ് ആണ് ഇതു..
എന്നിട്ടവസാനം വീട്ടിലേക് പോകാ എന്ന് അവൾ പറയുമ്പോ ഞാൻ പറയും കുറച്ചൂടെ കഴിഞ് പോകാന്ന്
പെണ്ണിന്റെ കൂടെ ചിലവഴിക്കുന്ന  ഓരോ നിമിഷവും എനിക്ക് തികയാതെ വരും..
സമയം പാതിരാ കടന്നത് കൊണ്ട്  തന്നെ റോഡ് വിജനമായിരുന്നു...
ബുള്ളറ്റിന്റെ ശബ്ദം മാത്രമിങ്ങനെ  മുഴങ്ങികേട്ടപ്പോ മനസ്സിന് എന്തോ ഒരു കുളിർമ...എവിടെന്നോ എന്റെ മനസ്സിലേക്ക് മുഹബ്ബത്തിന്റെ കാറ്റ് വീശിയപ്പോ ഞാനവാളോട് സംസാരിച്ചു തുടങ്ങി... 

"അല്ല റിനു ഇന്ന് എന്ത് പറ്റി... പോരാൻ കാട്ടിയ ഉഷാറാന്നും ഇല്ലല്ലോ...ഡീ നീ ഉറങ്ങിയൊ...
അല്ലങ്കിൽ വാ പൂട്ടാതെ സംസാരിക്കുന്ന ആളാണല്ലോ എന്താ മിണ്ടാത്തെ...
ബീച്ചിൽ എത്തണ വരെ സംസാരിച്ച് നീ ഒരു സ്വയ്ര്യം തരാറില്ലലോ സാദാരണ... ഇന്ന് ലീവാണോ നിന്റെ വായക്ക്..."

" അതന്നും അല്ല സ്വാലീക്കാ...
ഞാനിങ്ങനെ ആലോചിക്കാ നമ്മളെന്ത് ഭാഗ്യരാണന്ന് നോകിയെ...
ആർക്കേലും ണ്ടാകോ..ഇങ്ങനൊരു ഭാഗ്യം"

"നിർത്ത് നിർത്ത്...ഇനി ഞാൻ ചോദിക്കട്ടെ.. എന്നിട്ട് ബാക്കി.
എന്തോന്നാ ഇത്ര ഭാഗ്യം...
ലോട്ടറി വല്ലതും അടിച്ചാ..."

 "ഓ ഇങ്ങനെ ഒരു പോത്ത്.. ഇങ്ങനെ മണ്ടൻ ആകും എന്ന് നേരത്തെ അറിയുന്നത് കൊണ്ട് തെന്നെ ഒക്കെ ആകും... കോന്തൻ..."
എന്നും പറഞ്ഞു പുറത്ത് ഒരു കടി കടിച്ചു

"ആ...കടിക്കല്ലേ....വിട്..വിട്..വണ്ടി കയ്യീന്ന് പൊകുട്ടോ...
എന്റമ്മോ കണ്ടം പറിഞ്ഞു കാണും.. നീ ഈ ഭാഗ്യം ഭാഗ്യം എന്ന് പറയാതെ എന്താണന്ന് തെളിച്ചു പറ അല്ലാതെ എനിക്ക് എങ്ങനെ മനസ്സിലാക...ആ ഇന്റെ പുറം... "



"ഇങ്ങക്ക് വേദനിച്ചോ സാരല്ല ട്ടോ...സ്‌നേഹം കൊണ്ട് കടിച്ചത.."

"ഇന്റെ റിനോ നീ ഇനി ഇങ്ങനെ സ്നേഹിക്കരുത് ട്ടാ... നീ കാര്യം പറ.. "

"അതേ സ്വാലീക്കാ ജനിച്ച അന്ന്  മുതൽ ഞാൻ ഇക്കാന്റെ പെണ്ണാണ് എന്ന് ഉറപ്പിച്ചതല്ലേ..."

"ആ.. അതിൽ എന്ത ഇത്ര ഭാഗ്യം.. "

"ദേ ഇക്കാ എന്നെ ദേഷ്യം പിടിപ്പിക്കരുത്... ഇനി ഞാൻ പറഞ്ഞു കഴിയായതെ ഇങ്ങൾ തൊള്ള തുറക്കരുത് മനസ്സിലായോ... അല്ലങ്കിൽ കടിക്കും ഞാൻ ഉറപ്പാ... "

"ന്റമ്മോ കടിക്കണ്ട... ഞാൻ മിണ്ടൂല നീ പറ..."

"ആ അതേ സ്വന്തം ഭാര്യ ആകേണ്ടവളെ എടുത്ത് നടന്ന  ആരെങ്കിലും ഉണ്ടാകോ ഈ ദുനിയാവില്... അതുമല്ലാ എന്റെ  വളർച്ചയുടെ ഓരോ ഘട്ടത്തിലും  സ്വാലീക്കാ കൂടെ ഉണ്ട്...
ഒരാണിന് തന്റെ ഇണയെ കണ്ടു മുട്ടാനും സ്നേഹിക്കാനും ഒക്കെ കുറഞ്ഞത് അവനു ഒരു 22 വർഷമെങ്കിലും എടുക്കും.. 
അതേ സ്ഥാനത്തു ഇങ്ങള് എന്നെ 5 വയസ് മുതൽ സ്നേഹിക്കാൻ  തുടങ്ങീലേ...
അപ്പൊ ശെരിക്കും നമ്മൾ  ഭാഗ്യവാന്മാരല്ലേ..."

"ഇനി മിണ്ടാല്ലോ ല്ലേ.."

"ആ "

"റിനോ.. നീ ഈ സ്വാലിഹിന് മാത്രം ഉള്ളതാ...അപ്പോ നീ പറഞ്ഞത് ശരിയാ... നമ്മൾ ഭാഗ്യവാൻമാർ തന്നെ..."

"അതാണ് ഞാൻ പറഞ്ഞേ സ്വാലിക്കാ...
നമ്മളെ പോലെ നമ്മളെ ഒള്ളു എന്ന്.

അതല്ല ഇക്കാ...
എന്തിനാ ഉമ്മയും ഉപ്പയും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം...?
അവര് ആഗ്രഹിക്കും പോലെ നമ്മൾ സ്നേഹിച്ചിരുന്നില്ലെങ്കിലോ..?"

 "അങ്ങനെ തീരുമാനം എടുക്കാൻ ഒക്കെ കാരണമുണ്ട് റിനോ....അത് ഞാൻ പിന്നേ പറഞ്ഞു തരണ്ടു... "


"ഇക്കാ... ഇങ്ങൾ പറ... നല്ല കുട്ടി അല്ലെ... "


"അതേ...


(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


ഭാഗം 12


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁





കല്യാണവീട്ടീന്ന് വന്ന് നേരെ ബെഡ്‌ഡി ലേക് വീണതാ പെണ്ണ്
നല്ല ഉറക്കിലാ ഡ്രസ്സ്‌ പോലും മാറ്റീട്ടില്ല...
കിടക്കുന്ന കോലം കണ്ടാൽ ചിരിച്ച്  ചിരിച്ചു മരിച്ചോകൊല്ലോ റബ്ബേ...
ഇവളെ കെട്ടിച്ചു വിടാനാണോ ഷായി പെട്ടെന്ന് നാട്ടിൽ വരണേ...

മഗ്‌രിബ് നിസ്കാരത്തിനു വിളിക്കാൻ  വന്നതായിരുന്നു തച്ചു തനൂന്റെ കിടപ്പ് കണ്ടപ്പോ അന്തം വിട്ട് പോയി
ഒരു കാൽ ജനലിമ്മേൽ എടുത്തു വെച്ച്ട്ടുണ്ട്...കൈ ആണെങ്കിലോ ഇവിടെ ആരും കിടക്കണ്ടാന്നുള്ള രീതിയിൽ നീർത്തി വെച്ചിട്ടുണ്ട്...
ഇനീം എണീറ്റില്ലേൽ പെണ്ണിന്  ഉമ്മാന്റെ വക അടി ഉറപ്പാ...
ഡ്രസ്സ് പോലും മാറ്റീട്ടില്ല പൊട്ടത്തി  നിസ്കാരം  ഇപ്പൊ ഖളാആകും അത് ഉമ്മ സഹിക്കൂലാ...

എത്ര വിളിച്ചിട്ടും എണീക്കാതെ കണ്ടപ്പോ തച്ചു നല്ലൊരു നുള്ളങ്  കൊടുത്തു...

"അള്ളോഹ്...ഉമ്മാമാ ഓടി വാ..,
ഇന്നേ  പാമ്പ് കടിച്ചേ...
ഞാനിപ്പോ മരിച്ചോകോ..."

"ഡീ പൊട്ടാസെ...പാമ്പല്ല ഞാൻ  നുള്ളിയതാ...
കിടന്നു കാറതേ ഒന്ന് വായ പൂട്ട് ആരേലും ഓടി വരും...
മോങ്ങൽ നിർത്തിക്കോ എനിക്ക്  ഉമ്മാനെ അറിയാലോ..വെറ്തെ  വാങ്ങി കൂട്ടണ്ടാ..."

"എന്നാലും എന്റെ തച്ചുത്താ ഇങ്ങനെ  ഇണ്ടോ ഒരു നുള്ളൽ എന്റെ കൈ  എന്തൊരു പോകാച്ചിലാ..."

"അച്ചോടാ ന്റെ മോൾക്ക്‌ വേദനിച്ചോ...
എത്ര നേരായി ഇങ്ങനെ കിടക്കാൻ തുടങ്ങീട്ട്...ഡ്രസ്സ് മാറ്റിട്ടില്ല  നിസ്കരിച്ചിട്ടില്ല ഇപ്പൊ ഇഷാബാങ്ക്  കൊടുക്കും മഗ്‌രിബ് ഇപ്പൊ കളാആകും വേം നോക്.."

"അള്ളോഹ് എന്നാ നേരത്തെ  പറയണ്ടേ...എന്റെ നിസ്കാരം ഉമ്മ എന്നേ കൊല്ലും ഇങ്ങള് ഇങ്ങട്ട് മാറിനിന്നെ..."

തച്ചു പറഞ്ഞപ്പോളാണ് മൂപ്പത്തിക്ക്  നിസ്കരിക്കാത്തത് ഓർമവന്നത്...

പെട്ടന്ന് എണീറ്റ്‌ ഒരു ഓട്ടയിരുന്നു ബാത്രൂമിലേക് കുളിയും നിസ്കാരവും ഖുർആനോത്തും കഴിഞ്ഞു ഉമ്മന്റെടത്തേക് പോയി...
നിസ്കാര പായായിൽ ഇരുന്നു തസ്ബീഹ് ചൊല്ലുകയാണ് ഉമ്മാ...

അതിവിടത്തെ പതിവ് കാഴ്ചയാ... മഗ്‌രിബ് നിസ്കരിച്ചു കഴിഞ്ഞാൽ ഇഷാ ബാങ്ക് കൊടുക്കും വരെ  ഓതലും ചൊല്ലലും തന്നെ..
പിന്നേ ഇഷാ നിസ്കരിച്ചിട്ടു മൂപ്പത്തിക്ക് ഒന്നു കിടക്കണം...
അതും കഴിഞ്ഞ് ഭക്ഷണം ഉണ്ടാക്കി  ഞങ്ങളെല്ലാരും ഒരുമിച്ചു കഴിക്കും...

ഉമ്മാ...

നിസ്കാര പായയിൽ ഇരിക്കുന്ന ഉമ്മാന്റെ മടിയിൽ തലവെച്ചു കിടന്നു  കൊണ്ട് തനു ഉമ്മാനെവിളിച്ചു...
അല്ലേലും പെണ്ണിന് വല്ലാത്തൊരിഷ്ട്ടാ...
അങ്ങനെ കിടക്കാൻ എന്തോ  പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു  ഫീലാണെന്ന പെണ്ണ് പറയൽ...

"തനോ കല്യാണൊക്കെ എങ്ങനെ  പൊളിച്ചോ..."

"ഉഷറേന്നേ ഉമ്മാ...
പക്ഷെ അഫ്നു  ഇറങ്ങിപോണെ കണ്ടപ്പോൾ കരഞ്ഞോയീ..."

"അതെല്ലാർകും ഉള്ളതല്ലേ മോളെ...
ഒക്കെ മറക്കാൻ കുറച്ച് മണിക്കൂറുകൾ മതി ഭർത്താവിന്റെ  തണലിനെക്കാളും മികച്ചത്  വേറൊന്നില്ല തനു..."

"ഉമ്മാ... ഷായ് വിളിക്കുന്നുണ്ട്..."

തനുവും ഉമ്മേം സംസാരിക്കുന്നതിനിടയിലേക് ഷായിന്റെ ഫോണും കൊണ്ട് തച്ചു  വന്നത്...
അപ്പൊ തന്നെ "ഞാൻ സംസാരിക്കാനും പറഞ്ഞ് തനു ഫോൺ വാങ്ങി...

അസ്സലാമു അലൈകും ഷായീകാ  മറന്നൊയീല്ലേ കുഞ്ഞുപെങ്ങളെ..."

"വഅലൈകുമുസ്സലാം...
ഡീ കാന്താരി ഞാൻ അങ്ങോട്ട്‌ പറയേണ്ട ഡയലോഗ് ഇങ്ങോട്ട് ചാടിക്കേറി പറഞ്ഞു ല്ലേ..."

"മനസിലായി ല്ലേ... എന്താ ചെയ്യാ.. കാകു വിളിക്കുമ്പോ ഞാൻ ഉണ്ടാവൂല...ഞാൻ ഉണ്ടാകുമ്പോ കാകു വിളിക്കൂല്ല..."

"ഓ...ആയ്കോട്ടെ തമ്പുരാട്ടി...
പിന്നെ എന്തൊക്കെ സുഖല്ലേ..."

"സുഖാണ്...
കാകു എപ്പളാ ഇങ്ങൾവരാ...
കാണാൻ കൊതി ആകുന്നുണ്ട് ട്ടാ... "

"ഞാൻ അടുത്ത് വരുന്നുണ്ട് മോളേ..ആരോടും പറയാതെ ഒരു സർപ്രൈസ് ആയിട്ട് വാരാമെന്നു കരുതിയതാ..."

"പിന്നേ എന്തിനാപ്പോ പറഞ്ഞേ... ഒരു സർപ്രൈസ് കാരൻ..."

"ഹിഹിഹി  പറയാൻ കാരണം ഉണ്ട് നിനക്ക് അതിനേക്കാൾ വലിയ  ഒരു കിടിലൻ സർപ്രൈസ്‌മായിട്ടാ ഞാൻ വരുന്നത്..."

"ഓഹോ എന്താപ്പോ കാക്കൂൻ എനിക്ക് ഇത്ര വല്യ സർപ്രൈസ് തരാൻ...എനിക്ക് നല്ല ഫോൺ വല്ലതും ആണോ...?

"അയ്യേ... എന്റെ പെങ്ങളൂട്ടി ഇത്ര ദുരന്തമാണോ...അതൊക്കെ ഒരു സർപ്രൈസ്‌ ആണോ പൊട്ടാസേ..

ഫോണ് നിന്നെ കെട്ടിച്ചയക്കുമ്പോ  കെട്ട്യോൻ തന്നോളും അപ്പൊ ഉപയോഗിച്ചാൽ മതി എന്ന് ഞാൻ നിന്നോട് പണ്ടേ പറഞ്ഞതല്ലേ... അതെന്റെ മോൾ മറന്നോ..."

"എന്നാ പിന്നെ എന്താ ഒന്ന് പറ കാക്കൂ...അത് അറിയാഞ്ഞിട്ടു ഒരു സമദാനോഇല്ല... ഇനി എനിക്ക്  ഒറക്കെന്നെ വരൂലാ...
ഇങ്ങള് പറഞ്ഞ് തരി..."

"പറഞ്ഞ് തന്ന അതിനു സർപ്രൈസ് എന്ന് പറയോ പൊട്ടാസെ... "

"പറഞ്ഞ് തരൂല്ലങ്കിൽ കാകു എന്തിനാപ്പോ എന്നോടിത് പറഞ്ഞത്..
പോ ആട്ന്നു  ഞാൻ ഇനി മിണ്ടൂല...
ഞാൻ ഉമ്മന്റട്ത്ത് കൊടുക്കാ ഫോൺ..."

പിണക്കം നടിച്ച്‌ തനു ഉമ്മന്റട്ത് ഫോൺ കൊടുത്തു...


പല കാര്യങ്ങളും സംസാരിച്ചു ഫോൺ  വെക്കാൻ നേരമാണ് ഉമ്മാ ഷായ്‌നോട് പറഞ്ഞത്..

"പിന്നേ ഷായ് നാളെ ഒരു കൂട്ടര് മൂത്താപ്പാന്റെ വീട്ടിൽ നിക്കാൻ വരുന്നുണ്ട്.. എന്തോ ചികിത്സക്കും വേണ്ടീട്ടാ.. കൊറച്ചു ദിവസം അവര്  ഇവിടെ ഉണ്ടാകും.."

"ആ... ഇനീപ്പോ തനൂൻ ഡൈലോഗടിക്കാൻ കൊറച്ചു  ആൾക്കാരായല്ലോ... "

"ഹഹഹ അത് ശെരിയാ പെണ്ണിന് ഇനി ഒരു പണിയായി... "

"എന്നാ ഉമ്മാ അസ്സലാമു അലൈകും   അറബി വിളിക്കുന്നുണ്ട്.. ഉമ്മാമാനോട് അനേഷണം പറയണട്ടാ... തച്ചൂനോടും പറയി ഞാൻ വെക്കാണന്ന്...
പിന്നേ ഞാൻ പറഞ്ഞ കാര്യം ഞാൻ അവിടെ എത്തും വരെ തനു അറിയല്ലേ.. ട്ടോ.. "

"വഅലൈകുമുസ്സലാം..
ഇല്ലാ അത് നീ പറഞ്ഞ്തന്നെ ഓളറിഞ്ഞാൽമതി"

ഷായ് പറഞ്ഞ കാര്യങ്ങളൊക്കെ ഒരിക്കൽ കൂടെ ഓർത്തപ്പോ ഉമ്മാന്റെ കണ്ണ് നിറഞ്ഞു...
തനു കാണുന്നതിന്റെ  മുന്നേ അത്  തുടച്ചു കളഞ്ഞു പെണ്ണിനൊരു പുഞ്ചിരി കൊടുത്തു..

"തനൂ ചോയ്ക്കണ്ടാ... ഞാൻ പറഞ്ഞു തരൂല..."

എന്തോ ചോയ്ക്കാൻ ശ്രമിച്ച തനുനോടായ് ഉമ്മ പറഞ്ഞു..

"ഓ...വല്യ കാര്യായി... ഇനിക്ക് അതൊന്നും അറിയണ്ട വല്യ സർപ്രൈസ്ന്റെ ആൾക്കാര്... 
ഞാനിപ്പോ ചോയ്ക്കണേ അതൊന്നും അല്ല.. ആരാ നാളെ  വരണേ.. "

"ആ അത് ഞാൻ പറഞ്ഞു തരാ..."
വിശധമായി എല്ലാം താനുനോട്  പറഞ്ഞു കൊടുത്തു..
എല്ലാം കേട്ട് പെണ്ണേന്തൊക്കെയോ  പിറുപിറുത്തോണ്ടു ഉമ്മാമന്റെ  അടുത്തേക് പോയി...

പോകുമ്പോ തമ്മിക്കുട്ടിയെ ഒന്നു തോണ്ടി വട്ടാകാനും മറന്നില്ല...

             **  **  **  **



അതല്ല ഇക്കാ...
എന്തിനാ ഉമ്മയും ഉപ്പയും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം...?
അവര് ആഗ്രഹിക്കും പോലെ നമ്മൾ സ്നേഹിച്ചിരുന്നില്ലെങ്കിലോ..?"

 "അങ്ങനെ തീരുമാനം എടുക്കാൻ ഒക്കെ കാരണമുണ്ട് റിനോ....അത് ഞാൻ പിന്നേ പറഞ്ഞു തരണ്ടു... "


"ഇക്കാ... ഇങ്ങൾ പറ... നല്ല കുട്ടി അല്ലെ... "

"അതൊക്കെ ഞാൻ പിന്നേ പറഞ്ഞു തരണ്ടു.."

"പിന്നേ അല്ല ഇപ്പൊ പറ സ്വാലീക്കാ..."
റിനു ചിണുങ്ങി കൊണ്ട് പറഞ്ഞു

"ആ...
അന്ന് ഞങ്ങൾ സഞ്ചരിച്ച വണ്ടി ആക്‌സിഡന്റ് ആയപ്പോ എല്ലാം അവിടെ തീർന്നന്നു കണക്കാക്കിയതായിരുന്നു..
ഉമ്മ സംഭവസ്ഥലത്ത് നിന്നു തന്നെ  മരിച്ചു...ഉപ്പാനെയും എന്നെയും  ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചു...
സംഭവം അറിഞ്ഞു ഓടിയെത്തിയ ഉപ്പാനോട് ഡോക്ടർ പറഞ്ഞത് കുട്ടിക്ക് കുഴപ്പമൊന്നുമില്ല പക്ഷെ  ഉപ്പാക്ക് സീരിയസ് ആണെന്ന്...
ഡോക്ടറുടെ സമ്മതത്തോടെ ICU വിൽ കേറിയ ഉപ്പാനോട് ഉപ്പ ഒന്നേ  ആവശ്യപ്പെട്ടുള്ളു ഒരിക്കലും എന്റെ  മോനെ ഒറ്റപ്പെടുത്തരുതന്നു....
അന്ന് മുതൽ ഇന്ന് വരെ ഉപ്പ എന്നല്ലാതെ ഞാൻ വിളിച്ചിട്ടില്ല അത്  നിനക്കും അറിയാല്ലോ...
അഞ്ചാം വയസ്സിൽ ഉമ്മയും ഉപ്പയും  നഷ്ടപെട്ടവൻ. "

ശബ്ദമൊന്നു ഇടറാതെ ഒക്കെ  പറഞ്ഞത് കേട്ടപ്പോൾ റിനൂന്റെ കണ്ണ്  നിറഞ്ഞൊഴുകി..
അവനരികിലേക് ഒന്നുടെ  ചേർന്നിരുന്നു അവൾ ചോദിച്ചു

"സ്വാലീകാ ഞാൻ സങ്കടപെടുത്തി ല്ലേ...."

"എന്താണ് റിനോ ഇയ്യീ ചോദിക്കുന്നെ...
കൊല്ലം ഒരുപാട് കഴിഞ്ഞില്ലേ  പെണ്ണേ...
സങ്കടമില്ല എന്ന് പറഞ്ഞാൽ കളവായി പോകും കാരണം  ഉമ്മയും ഉപ്പയും ഇല്ലാത്തവർക്കേ അതിന്റെ  വേദന അറിയു..
പിന്നെ ഞാൻ ഭാഗ്യവാനെല്ലെടി... പെങ്ങളുടെ മകനായിട്ടും സ്വന്തം  മകളേക്കാൾ എന്നെ സ്നേഹിക്കുന്ന  രണ്ടു ഹൃദയങ്ങളെ സ്വന്തമാക്കാൻ  കഴിഞ്ഞില്ലേ... പിന്നേ എന്റെ  ഹ്രദയത്തിന്റെ പതിയായ നിന്നേയും.. ഇതിൽ പരം എന്ത് സന്തോഷ റിനു  എനിക്ക് വേണ്ടേ..."

"സ്വാലീകാ എന്നെ ഇങ്ങളെ കൊണ്ട്  കെട്ടിക്കാന്ന് എപ്പോയാ  തീരുമാനിച്ചേ..? "



"അതൊക്കെ നീ ഉമ്മാന്റെ  പള്ളേലുള്ളപ്പോ തന്നെ ഉറപ്പിച്ചതാ....
നിന്നേ pregnant ആയ ടൈമൊക്കെ നമ്മൾ ദുബൈലായിരുന്നു അവിടുന്നു സ്കാനിംഗിൽ  മനസ്സിലാകും കുട്ടി ആണാണോ  പെണ്ണാണൊന്ന്....
അങ്ങനെ അറിഞ്ഞപ്പോ എന്റെ  അവകാശം ഒന്നുടെ ഉറപ്പിക്കാൻ ച്യ്ത പണിയ
പടച്ചോന് സഹായിച്ചു ഇവിടെ വരെ  എത്തി..."

റിനു രണ്ടു കൈകൾ കൊണ്ടും അവനെ കെട്ടിപ്പിടിച്ചു കൊണ്ട് കാതിൽ പറഞ്ഞുതുടങ്ങി...


"സ്വാലീക്കാ...എല്ലാ വേദനകളും കാറ്റിൽ പറത്താനാണ് ഈ റിനു ഇക്കാന്റെ പെണ്ണാകുന്നേ...
ലോകത്തു ഒരാളും സ്നേഹിക്കാത്ത  അത്രേം ഞാൻ എന്റെ ഇക്കാനെ  സ്നേഹിക്കും...
ഉമ്മയായും ഉപ്പയായും മകളായും കുഞ്ഞനിയത്തിയായും അതിലുപരി നല്ല ഒരു ഭാര്യ ആയും ഞാൻ  മാറും...

ഈ റിനുനെ പടച്ചോൻ ശ്രഷ്ടിച്ചത്  സ്വാലീക്കാനെ സ്നേഹിക്കാനാ.. "


ഓർമകൾക്ക് തടസമായി പുറത്ത് നിന്നും എന്തോ ശബ്ദം കേട്ടപ്പോ  സ്വാലിഹ് തന്റെ ഓർമ്മകൾക്ക് താത്കാലികമായി വിരാമമിട്ടു കൊണ്ട്  ഉറക്കിലേക് മുഴുകി...
അപ്പോയും അവന്റെ മിഴികൾ നിറയുന്നത് നിന്നിരുന്നില്ല...




(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


ഭാഗം 13


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁



നിലാ വെളിച്ചം മറഞ്ഞു പതിവ് പോലെ പൂവൻകോഴിയുടെ കൂകി പ്പറക്കലോട് കൂടെ ഒരു പുതു പുലരി കൂടി
ഓരോ പുലരിയും നമുക്ക് സമ്മാനിക്കുന്നത് പുതു സ്വപ്നങ്ങളും പ്രതീക്ഷകളുമായിരിക്കും..
ചില പ്രതീക്ഷകൾ വിജയം കാണുമ്പോ മറ്റു ചിലത് സ്വപ്നമായി തന്നെ അവശേഷിക്കുന്നു

മടുപ്പ് തോന്നിയ ജീവിതത്തിൽ പ്രതീക്ഷ കൈവിടാതെ തനിക്കു വേണ്ടി വിധിയെ തിരുത്തി എഴുതാൻ ശ്രമിക്കുന്ന തന്റെ ഭർത്താവിനെ ഓർത്തു ആ ഉമ്മയുടെ മിഴികൾ നിറഞ്ഞൊഴുകിയെങ്കിലും  എന്തൊക്കെയോ അത്ഭുതങ്ങൾ  സൃഷ്ടിക്കാൻ പോകുന്നുണ്ടന്നു കാതിൽ ആരോ പറയുന്നത് പോലെ തോന്നി....
ഭർത്താവ് പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും മനസ്സിലേകിങ്ങനെ അലയടിച്ചു വന്നുകൊണ്ടിരിന്നു.. സ്നേഹിച്ചു കൊതി തീരും മുന്നേ നഷ്ടപെട്ട തന്റെ മകൾക് പകരമായി സ്വാലിന്റെ പെണ്ണായി അവളെ കൊണ്ട് വരണമെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു ആ ഉമ്മ

                **   **   **   **

ഉമ്മ പറയാതെ തന്നെ  എല്ലാ പണികളും വേഗം തീർത്ത് കുളിച് മൊഞ്ചത്തിയായി എങ്ങോട്ടോ പോകാനുള്ള ദൃതിയിലാണ് തനു..
ഒരുക്കങ്ങളൊക്കെ കഴിഞ്ഞു പോകാൻ വേണ്ടി ഉമ്മാനോട് പറയാൻ നോക്കുമ്പോൾ ആൾ മിസ്സിങ്...

" അല്ല തനോ..എന്താപ്പോ ഉമ്മാമന്റെ കുട്ടിക്ക് പറ്റിയെ... ഇന്ന് നേരെത്തെ  കുളിച്ചിട്ടൊക്കെ ഉണ്ടല്ലോ...?!"

"ആ ഞാൻ പോകാ...ഉമ്മ എവിടെ... കാണാൻ ഇല്ലല്ലോ..."

" ഉമ്മ അവിടെ മൂത്താപ്പന്റെ വീട്ടിലാ..
അവിടെ ഇന്ന് പുതിയ താമസക്കാര് വരുന്നതല്ലേ... അപ്പോ അവിടെ ഒക്കെ ഒന്നു നന്നാക്കാ..."

"അതന്തിനാ നമ്മൾ നന്നാക്കുന്നെ അവര് നന്നാക്കൂലെ... "

"എന്റെ തത്തമ്മേ... അവര് എന്തോ ചികിത്സക്ക്‌ വേണ്ടി വരുന്നവര അപ്പോ നമ്മൾ വേണ്ടേ അതൊക്കെ ചെയ്തു കൊടുക്കാൻ...
ഉപ്പാപ പറഞ്ഞത് അവര് നമ്മളെ അധിതികളാണ് അതോണ്ട് നല്ലോണം നോക്കണം എന്നാ...
നിന്നോടും അങ്ങിട്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട്...
അല്ല എന്റെ കുട്ടി എങ്ങോട്ട ഈ അണിഞ്ഞൊരുങ്ങി പോകാൻനിക്കുന്നത്..."

"ഞാനോ നന്നാക്കാനോ... ഞാൻ പോവൂല..
എനിക്ക് ലിയൂ ന്റെ അടുക്കൽ പോകണം exam ആണ് ഇപ്പോ സ്റ്റഡി ലീവാ.. അതോണ്ട് പഠിക്കാൻ പോകാ..."
സ്റ്റഡി ലീവ് ആയതു കൊണ്ട്  ലിയൂന്റെ വീട്ടിൽ പോയാൽ ഞങ്ങൾ രണ്ടാളും സ്റ്റഡിക്ക്‌ ആവിശ്യം പോലെ ലീവ് കൊടുത്തു സ്വറ പറയാൻ തുടങ്ങും...
ഇങ്ങനെ ഒക്കെ ആണെങ്കിലും അത് പുറത്ത് പറയാൻ പറ്റൂലല്ലോ... അല്ലെ..

ഇത് മനസിൽ ആലോചിച് ഉള്ളിൽ ഒരു കള്ളച്ചിരി ചിരിക്കുമ്പോയാണ് ഉമ്മാമന്റെ ചോദ്യം..

"പഠിക്കാനോ..."
ഇതും പറഞ്ഞു ഉമ്മാമ ചിരിച്ചു..

"ദേ ഉമ്മാമ വയസ്സായിഎന്നൊന്നും ഞാൻ നോക്കൂല ഒന്നങ്ങട്ട് തരും.. എനിക്ക് എന്താ പഠിക്കാൻ പറ്റൂലെ... "


"എന്റെ തത്തമ്മേ അവിടെ പോയിട്ട് ആ പാടത്ത് പോയി നുണ പറഞ്ഞിരിക്കാനല്ലേ...നിങ്ങൾ രണ്ടാളും അവിടെ ഇരിക്കുന്നത് ഒക്കെ ഉപ്പാപ്പ കണ്ടിരുന്നു..
അതോണ്ട് ഇപ്പോ എന്റെ കുട്ടി ഉമ്മാന്റെ അടുത്തേക്ക് ചെല്ല്..."


"പടച്ചോനെ...ഉപ്പാപ്പ കണ്ടിരുന്നന്നോ...എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...അപ്പോ ആൾക്ക് എന്നോട് സ്നേഹം ഒക്കെ ഉണ്ട് ല്ലേ...മൂപര് ഹിറ്റ്ലർ അല്ല ലേ.. "


"ഡീ തനോ...എന്താ നീ പറഞ്ഞേ ഹിറ്റ്ലറന്നോ...
അതൊക്കെ നിന്റെ തോന്നലാ...
നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്  വഴക്ക് പറയുന്നതൊക്കെ..
പിന്നേ നീ അന്ന് ചോദിച്ചിരുന്നില്ലേ എന്താ ഞങ്ങൾ രണ്ടു വീടുകളിൽ  താമസിക്കുന്നേന്ന്..?"

"ആ എന്താ കാരണം.. എന്റെ മനസ്സിൽ ഉത്തരം കിട്ടാതെ കറങ്ങി ത്തിരിയുന്ന ചോദ്യണ് അത്..."

"ഞങ്ങൾ രണ്ടു വീട്ടിൽ നിൽക്കുന്നത് ഹിറ്റ്ലർ ആയതു കൊണ്ടല്ല..
എന്റെ മോൻ നിന്റെ ഉപ്പ മരിച്ചപ്പോ നിന്റെ ഉമ്മ വളരെ ചെറുതാ..
മക്കൾ മൂന്നായെങ്കിലും പ്രായം കൊണ്ട് വളരെ ചെറുതായിരുന്നു അവൾ..
അപ്പോ അന്ന് നിന്റെ ഉപ്പാപ്പ പറഞ്ഞത..
നമ്മളൊക്കെ ഇങ്ങനെ ഒരുമിച്ചു നിക്കുമ്പോ ഭാര്യ ഭർത്താവായി സന്തോഷിക്കുമ്പോ നിന്റെ ഉമ്മാന്റെ മനസ്സ് ഒരിക്കലും അത്കണ്ടു സങ്കടപ്പെടരുതന്ന്..
അതുകൊണ്ട ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത്.. പിന്നേ എന്റെ കുട്ടിനോട് ഗൗരവത്തിൽ നിൽക്കുന്നത് മോളെ  നന്മയ്ക്കു വേണ്ടീട്ടാ...
നിന്നേ ഒരാളെ കയ്യിലേൽപിച്ചു  ഷായീനെ കൊണ്ട് പെണ്ണും  കെട്ടിച്ചിട്ടേ എനിക്ക്  സമാധാനമുണ്ടാകു എന്ന്‌ ഇന്നലെ കൂടെ എന്നോട് പറഞ്ഞേഒള്ളൂ..
ഇനിയൊരിക്കലും മോള് ഉപ്പാപ്പനെ  ഒരു ശത്രു ആയി കാണല്ലേ ട്ടോ...
കാണുമ്പോ ഉള്ള ഗൗരവേഒള്ളൂ
എന്നേക്കാൾ പാവമാ..."
ഉമ്മാമ ഒരിറ്റു കണ്ണീരോടെ പറഞ്ഞു നിർത്തി..

ഉമ്മാമ പറഞ്ഞത് കേട്ടപ്പോൾ  കുറ്റബോധം കൊണ്ടോ സങ്കടം കൊണ്ടോന്നറിയില്ല തനൂന്റെ കണ്ണും  നിറഞ്ഞൊഴുകി
ഉമ്മമാനെ കെട്ടിപ്പിടിച്ചു കൊണ്ട് തനു പറഞ്ഞു...
"പറ്റിപ്പോയി ഉമ്മാമ..
എനിക്ക് അറിയില്ലായിരുന്നു അല്ലേലും ഞാൻ ഒരു മണ്ടിയാ...
ഇനിയൊരിക്കലും ഇങ്ങനൊന്നും ഞാൻ ചിന്തിക്കൂല്ല..
ഉമ്മമാനെ എത്ര സ്നേഹിക്കുന്നുണ്ടോ അത്പോലെ  തന്നെ ഞാൻ ഉപ്പാപ്പനേം സ്നേഹിച്ചോളാം.."

"അയ്യേ എന്റെ തത്തമ്മ കരയേ..."
അത് സാരല്ല...ഇപ്പൊ കണ്ണ് തുടക്ക്  എന്നിട്ട് മൂത്താപ്പാടെ വീട്ടിലേക് ചെല്ല് അവര് വരുമ്പോ ഉമ്മ ഒറ്റക്കാകണ്ട  നീയും ചെല്ല്... ലിയുന്റെ അടുത്ത് നാളെ പോക..."

കണ്ണ് തുടച്ചു ഉമ്മാമന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് പെണ്ണ്  മൂത്താപ്പാടെ വീട്ടിലേക് പോയി...
അവിടെ കയറി ചെല്ലുമ്പോ ഉമ്മയും  ഉപ്പാപ്പയും സംസാരിക്കുന്നത് കണ്ടപ്പോൾ ഉപ്പാപ്പനോട് പുഞ്ചിരിയോടെ തനു സലാം ചൊല്ലി

"തനു നീ ഉണ്ടല്ലോ ല്ലേ...താഹീന്റെ കൂടെ ഇവിടെ..എനിക്ക് ഒന്ന് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്...
അവര് വരുന്നത് വരെ നില്കാൻ  സമയമില്ല..."


"ഉപ്പാ ഇങ്ങൾ പൊയ്ക്കോ..അവൾ ഇവിടെ ഉണ്ടാകും..."


"ആ എന്നാപ്പിന്നെ...അവരെ  നന്നായിസ്വീകരിക്കണം നമ്മുടെ  അഥിതിയാണവർ.."

(പോകുന്നിടത്ത് നിന്ന് തിരിഞ്ഞു  കൊണ്ട് ഉപ്പാപ്പ അവരോടായി പറഞ്ഞു...)

ഉപ്പാപ്പന്റെ പറച്ചിൽ കേട്ട തനൂൻ അവളോട്‌ തന്നെ കുറ്റബോധം തോന്നി  വാടകക്ക് വരുന്നവരെ അധിദിയായി സ്വീകരിക്കാൻ പറയുന്ന എന്റെ ഉപ്പാപ്പ ഇങ്ങനെയുള്ള ഉപ്പാപ്പാനെ ആണോ  ഞാൻ ഇത്രേം നാളും ശത്രൂനെ പോലെ കണ്ടേ...
അല്ലെങ്കിലും കണ്ണിനു മഞ്ഞ ആയാൽ കാണുന്നതൊക്കെ മഞ്ഞ  തന്നെ...

വീടിന്റെ മുന്നിൽ വന്നു ഒരു കാർ ബ്രേക്ക്ട്ടപ്പോ ആണ് ചിന്തകളിൽ നിന്നും പുറത്തേക്ക് വന്നത്..
കാർ കണ്ടപ്പോ പെട്ടന്ന് ഉമ്മാന്റെ കൂടെ അകത്തേക് കയറി വാതിലിന്റെ സൈഡിൽ ഇടം പിടിച്ചു.. 

ഉമ്മാന്റെ പിറകിൽനിന്ന് കൊണ്ട് പുറത്തേക്ക് എത്തിനോക്കുമ്പോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ കണ്ട് അവളുടെ കണ്ണ്കൾക് വിശ്വസിക്കാൻ കഴിഞ്ഞില്ല..കണ്ണ് ഒന്നുകൂടെ തിരുമ്മി വീണ്ടും നോക്കി...

"പടച്ചോനേ..ഇവനോ..."
പടച്ചോനേ ന്നുള്ള വിളി കുറച്ചു ഉറക്കെയാണെന്നു മനസ്സി ലായത് ഉമ്മാന്റെ നുള്ള് കിട്ടിയപ്പോ ആണ്...

ഉമ്മക്കൊരു ഇളിയും പാസാക്കി ആ  ജാഡ ചെങ്ങായി കാണുന്നതിന്റെ  മുന്നേ റൂമിലേക്കു പോകണം എന്ന് സ്വയം പറഞ്ഞു കൊണ്ട് റൂമിലേക്ക്‌ നടന്നു...

                  **  **  **  **

ഒരുപാട് നേരത്തെ ഡ്രൈവിങ്ങിനു ശേഷമാണ് ഞങ്ങൾ മഞ്ചാടിപുരത്തു  എത്തിയത്...
എന്താണെന്നറിയില്ല മനസ്സിന്  കുളിർമ നൽകുന്ന ഇളം കാറ്റു  ഞങ്ങളെ തഴുകിത്തലോടുന്നുണ്ട്...
വല്ലാത്ത ഒരു പോസിറ്റീവ് എനർജി...
റിനു എന്നെ വിട്ട് പോയതിൽ പിന്നേ  എല്ലാം ഒരു കാട്ടികൂട്ടലായിരുന്നു...
ഒന്നിനും ഒരു പ്രത്യേകത  തോന്നാറില്ല...പക്ഷെ ഇന്ന് എന്തോ മനസ്സിന് നല്ല ഒരു കുളിർമ...

"മോനേ...വാ...നീ ഒന്ന് സഹായിച്ചേ.."

ഞാനും ഉപ്പയും കൂടെ ഉമ്മാനെ  പിടിച്ച് റൂമിൽ കൊണ്ട് പോയികിടത്തി...
സാധനങ്ങളൊക്കെ എടുത്ത് വെച്ചു..

ഇവിടുത്തെ മരുമകൾ ഞങ്ങൾക്ക് ഭക്ഷണം വരെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു....
ശരിക്കും ഇപ്പൊ വന്നു കയറിയ  വീടാണെന്ന് പറയാൻ പറ്റുന്നില്ല അത്രേം പരിചിതം പോലെ...
ഇക്ക പറഞ്ഞപോലെ തന്നെ  മഞ്ചാടിപ്പുറം...
ഇതുവരെ ഇല്ലാത്ത ഒരു അനുഭൂതി ഇപ്പൊ കൊറച്ചു  പ്രതീക്ഷ ഒക്കെ ഉണ്ട് ചികിത്സ  കഴിയുമ്പോയേക് മുൻപത്തെ പോലെ ആകാൻ പറ്റുമെന്നു...എന്ത് നല്ല വീട്ടുകാര...

ഇവിടുത്തെ ഇളയ മരുമകൾ എന്തോ എന്റെ ഒരനിയത്തിയെ പോലെ തോന്നി...
ഇക്കാക്കും സ്വാലികും പള്ളീൽ പോകാനും കുറച്ചു സാധനങ്ങൾ  വാങ്ങാനും ഒന്ന്  പുറത്ത്പ്പോകാനുണ്ട് ഇവിടെ കുറച്ചു  നേരം നിക്കോ...?എന്ന് ചോതിച്ചപ്പോൾ ഒരു മടിയും  കൂടാതെ അവരോടു പോയി വരാൻ പറഞ്ഞു...

"റാബി ഇത്താ ഞാനൊന്നു പോയിട്ട്  വരാ..."
ഉമ്മ അവിടെ ഒറ്റക്കാ...
എന്റെ മോളുണ്ട് ഇവിടെ തനു എന്താവശ്യം ഉണ്ടേലും അവളോട്‌  പറഞാൽ മതി...

"നീ ചെല്ല് താഹിറ എനിക്ക് അവൾ മതി
എവിടേ എന്നിട്ട് ആൾ ഞാൻ വന്നാരെ കണ്ടില്ലലോ..."

തനു എന്ന്‌കേട്ടപ്പോ ശരിക്കും  ഞാനൊന്നു ഞെട്ടിയിരുന്നു..
ഇക്ക പറഞ്ഞു എന്റെ റിനുന്റെ  സ്ഥാനത്ത് മനസ്സിൽ കേറ്റി വച്ചതാ ഞാനാ പേര്..

"തനു നീ എവിടെ ഇങ് വാ ഞാൻ പോയി വരുന്നത് വരെ ഇവിടെ തന്നെ ഇരിക്ക് ട്ടാ... "

തനുനെ വിളിച്ചു റാബിയാനോട് സലാം ചൊല്ലി താഹിറ തറവാട്ടിലേക്  പോയി..

ആകാംഷയോടെ  തന്റെ കണ്ണുകൾ വാതിലിന്റെ അടുത്തേക് ചലിപ്പിച്ചപ്പോ പുഞ്ചിരിയോടെ നടന്നു വരുന്ന തനുവിനെ കണ്ട് റാബിന്റെ  കണ്ണ് നിറഞ്ഞൊഴുകി...
എന്റെ റിനു  ഇക്ക പറഞ്ഞത് പോലെ തന്നെ....

"അസ്സലാമു അലൈകും ഉമ്മ.."

"വഅലൈക്കുമുസ്സലാം മോളേ...."

ഉമ്മാ എന്ന്‌ വിളിച്ചപ്പോ റിനു കൺ  മുന്നിൽ വന്നു നിൽക്കുമ്പോലേ അവർക്ക് തോന്നി..
പിന്നീട് വാ തോരാതെ അവര്  സംസാരിച്ചു...
തനൂന്റെ  കൂടെ നിൽക്കുന്ന ഓരോ  നിമിഷവും റിനു കൂടെ ഉള്ള പോലെ  തോന്നി അവർക്ക്....
കലപില സംസാരിക്കുന്നതിന്റിടക്കാണ്  റൂമിലേക്കു സ്വാലിഹും ഉപ്പയും കടന്നു വന്നത്...

"ഇതാര് തനു മോളോ..എന്താ റാബി നിന്റെ മുഖത്തു ഇതുവരെ കാണാത്തൊരു സന്തോഷം...തനു എന്ത് മാജിക്ക അനക്ക് കലക്കി  തന്നെ..."

"ഒന്നും കലക്കി തന്നിട്ടില്ല.. എന്നോട് ഇതുപോലെ ഒരാൾ സംസാരിച്ചിട്ട് എത്ര കാലമായി...
റാബി ഒരു പുഞ്ചിരി നൽകി  കൊണ്ട് പറഞ്ഞു
പിന്നെ അവൾ കുട്ടികളെ വികൃതിയൊക്കെ പറഞ്ഞു എന്നെ ഒരു വകയിലാക്കി... അല്ലെ തനു..."

"എന്നാ ഞാൻ പോട്ടെ ഉമ്മാ...
ഇന്ന് ഒരു സ്പെഷ്യൽ day ആണ് എന്റെ പിറന്നാളാ...
പക്ഷെ ഞങ്ങൾ അത് ആഘോഷിക്കാറൊന്നും ഇല്ല എന്നാലും മധുരം വെക്കാറുണ്ട്...

അപ്പോ ഞാൻ പായസം എടുത്ത് കുറച്ചു കഴിഞ്ഞു വരാം...


"ആഹാ...എന്നാ..മോൾ പോയി വാ..."

ആ ഉപ്പാന്നും പറഞ് ഉപ്പാന്റെ  പിറകിൽ പ്രതിമ കണക്കെ നിക്കുന്ന സ്വാലിഹിനെ നോക്കി പുച്ഛം വാരിവിതറി തനു വീട്ടിലേക് ഓടി..
       

ഈ പെണ്ണിനെ ഇവിടെ കണ്ടപ്പോ വല്ലാത്ത ഷോക്കായിപ്പോയി...
എത്ര പെട്ടെന്നാ എല്ലാരേം അവൾ  കയ്യിലെടുത്തത്...
ഉപ്പയും ഉമ്മയും സംസാരിക്കുന്നത് കേട്ടതിൽ നിന്ന് മനസിലായി ഇതവളുടെ മൂത്താപ്പാന്റെ വീടാണന്നു...

ഇത് ആദ്യമേ മനസ്സിലായെങ്കിൽ വേറെ എവിടെങ്കിലും നോക്കായിരുന്നു...
ഇനി ഒന്നും ചെയ്യാൻ പറ്റില്ല..
എത്രയോ നാളിൻ ശേഷ ഉമ്മ ഇങ്ങനെ ചിരിച്ച് കണ്ടേ...

അവൾ പോയത് മുതൽ തുടങ്ങിയതാണല്ലോ രണ്ടാളും  മാഹാത്മ്യം പറയാൻ എന്താപ്പോ അതിനുമാത്രം..
എന്തേലും ആകട്ടെ എനിക്ക് കേൾക്കാൻ താല്പര്യാമില്ലാത്തത് കൊണ്ട് ഞാൻ മെല്ലെ വിഷയം മാറ്റി...
               

                **  **  **  **

ഹലോ..ഡീ ലിയൂ നമ്മളെ
എല്ലാ പ്ലാനും പൊട്ടി മോളേ...
ഇന്ന് അങ്ങോട്ട് വരാൻ സമ്മയ്ക്ണില്ലാ...
അഷ്‌കർകാനോട് പറ നാളെ വരാന്ന്  എന്നിട്ട് നമുക്ക് പൊളിക്ക അപ്പൊ ok ഞാൻ പിന്നെ വിളിക്കാ...


(സത്യത്തിൽ ഇന്ന് ലിയൂന്റെ വീട്ടിൽ പോകുന്നതിന്റെ ഉദ്ദേശം എന്റെ BIRTH DAY തകർക്കാനായിരുന്നു പക്ഷെ നൈസായിട്ട് ഒന്ന് പാളിയത് കൊണ്ട് തൽകാലത്തേക്ക് എന്റെ bdy ഞാൻ മറ്റൊരു ദിവസത്തേക്ക്  മാറ്റിവച്ചു...ഇന്ന് എന്റെ വീട്ടീന്ന് നടത്താം എന്ന്‌ കരുതിയാൽ ഇവിടെ ആർക്കും ഇഷ്ട്ടമല്ല എന്തിനു ന്നമ്മളെ കാക്കൂൻ പോലും ഇഷ്ട്ടല്ലാ...
എല്ലാ കൊല്ലോ പായസം വെക്കും..
അല്ലാതെ കാകു ഒന്നും വിഷ് ചെയ്യാറ് പോലുമില്ല...
എന്തൊക്കെ പറഞ്ഞാലും ഞാനും  ലിയുവും തകർക്കാറുണ്ട്..അതിനു മാത്രം അഷ്‌കർകായും സപ്പോട്ടാ...)

അടുക്കളെൽ പോയപ്പോ പായസത്തിന്റെ മണം മൂക്കിലേക് അടിച്ചു കേറി...
വേഗം തന്നെ രണ്ട് ഗ്ലാസ്‌ അടിച്ചു കേറ്റി
ഉമ്മ തന്ന പായസോം എടുത്തു മൂത്താപ്പന്റെ വീട്ടിലേക് പോയി..

എന്തോ ആ ഉമ്മയെ കണ്ടപ്പോ വല്ലാത്ത സങ്കടം...
എന്നെ പോലെ ഒരു മോളുണ്ടായിരുന്നു ആക്‌സിഡന്റ് ൽ  മരിച്ചതാണന്ന് പറഞ്ഞു....ആ  ആക്സിഡന്റിലാണ് ഉമ്മാക് ഇങ്ങനെ  പരിക്ക് പറ്റിയതും...
എന്നാലും ആ ജാട ആരാണാവോ..ആ..ആരേലും ആകട്ടെ...ഞാൻ എന്തിനാപ്പോ അതൊക്കെ ആലോചിച്ചുകൂട്ടുന്നേ...

"ഉമ്മാ...ഇതാ പായസം...."

ഉമ്മക്കും ഉപ്പക്കും പായസം കൊടുത്തു...
ആ ജാഡയേ ഇവിടെ ഒന്നും കാണാനില്ല ഭാഗ്യം..
രണ്ടാളും എന്നെ അനുഗ്രഹിച്ചു
ഉമ്മ പറഞ്ഞത് കേട്ടു ഉപ്പ എനിക്കൊരു സമ്മാനം തന്നു ...

തുറന്നു നോക്കുമ്പോ നല്ലൊരു വെള്ളി ക്കൊലുസ്..
അതും കിലുക്കം ഉള്ളത്
ഉമ്മാന്റെ ആഗ്രഹ പ്രകാരം അപ്പൊ തന്നെ കാലിൽ അണിഞ്ഞു...

എന്തോ അവരെ രണ്ടു പേരെയും കണ്ണു നിറയുന്നത് ഞാൻ കണ്ടു..
വിഷയം മാറ്റാൻ വേണ്ടി ഞാനിപ്പോ ഉമ്മാക് കാണിച്ചു വരാന്നും പറഞ്ഞു വീട്ടിലേക്കു ഓടി ....


"നിക്കടീ അവിടെ..."

ഉമ്മയുടെ റൂമിൽ നിന്നും ഓടുമ്പോയാണ് പുറകീന്നൊരു  ഗർജനം കേട്ടത്..
തിരിഞ്ഞു നോക്കുമ്പോ ആ  ജാഡ...

കണ്ണൊക്കെ മിഴിച്ചു ദേഷ്യം കൊണ്ട്  മുഖമൊക്കെ ചുവന്നിട്ടുണ്ട്..
ആളെ കണ്ട് ഞാൻ പേടിച്ചു വിറച്ചുപോയി..


"ആരോട് ചോദിച്ചിട്ടാടീ....നീ ഇത് കാലിലിട്ടത്
ഇനി ഈ വീട്ടിലേക് വന്നു പോകരുത്" എന്നും പറഞ്ഞു മുഖം നോക്കി അടിച്ചു...

എന്തിനാണ് അടികിട്ടിയത് എന്നറിയാതെ തനു മുഖവും പൊത്തി കരഞ്ഞു...



(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


ഭാഗം 14


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁




"സ്വാലീ നിനക്കെന്താ ഭ്രാന്തായോ ഇത് കൊർച് കൂടിപ്പോയി മറ്റൊരാളെ  തല്ലാൻ പോലും എന്റെ മോൻ വളർന്നല്ലേ.."

[ റിനൂന്റെ കൊലുസ് തനൂൻ കൊടുക്കണം എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ ഓളോട് പറഞ്ഞത വേണ്ട സ്വാലിഹിന് ഇഷ്ട്ടാവൂല എന്ന്..
റാബിന്റെ വാശി കാരണാ പിന്നേ ഞാനും സമ്മതം നൽകിയത്...
സാലിഹിന് ഇഷ്ടപെടില്ലന്ന് അറിയാം പക്ഷെ അത് ഇത്രത്തോളം ആകൂന്നു പ്രതീക്ഷിച്ചില്ല പാവം മോൾ...നല്ല ഒരു ദിവസായിട്ട് അതിനെ കരയിപ്പിച്ചു.. ] 

"മോളെ തനു അവൻ ആ ദേഷ്യത്തിൽ...മോൾ ക്ഷമിക്കണം ട്ടാ...
മോളോട് ഞാൻ ക്ഷമ ചോദിക്കുവാ..

[ എന്തിനാ അയാളെന്നെ തല്ലിയെത് അയാൾക് എന്നോട് എന്താ ഇത്ര ദേഷ്യം എന്നൊന്നും ഇപ്പോളും മനസ്സിലായില്ല..
കൊലുസ് ഇട്ടിട്ടാണെന്നു ഉപ്പ പറഞ്ഞു...
പക്ഷെ അവര് തന്നിട്ടല്ലേ ഞാൻ ഇട്ടത്..
എന്തോ പ്രതീക്ഷിക്കാതെ ആയതുകൊണ്ട് ഭയങ്കര വേദന..
അതിലേറെ സങ്കടോ..
എന്നേ ഇതുവരെ ആരും ഇങ്ങനെ തല്ലിയിട്ടില്ല..
അയാളെ ഉറക്കെയുള്ള സംസാരം കേട്ടുകൊണ്ട ഉപ്പ അങ്ങോട്ടേക് വന്നത്..
വന്നപ്പോ കാണുന്നതോ എന്നെഅടിക്കുന്നതും..
ദേഷ്യത്തിൽ എന്തോ പറഞ്ഞതും  അയാൾ റൂമിലേക്ക്‌പോയി വാതിലടച്ചു...]

പാവം ഉപ്പ എന്നെസമാധാനിപ്പിക്കാൻ എന്തൊക്കെയോ പറയുന്നുണ്ട്..

"ഉപ്പാ സാരമില്ല..ഉപ്പ ക്ഷമ  ചോദിക്കേണ്ട ആവശ്യന്നുമില്ല...
ഞാൻ പോട്ടെ നാളെ വരാം ഉമ്മ വേഗം ചെല്ലാൻ പറഞ്ഞിട്ടുണ്ട്.."
കണ്ണീർ തുടച്ചു കൊണ്ട് തനു വീട്ടിലേക്കോടി...

[ ഉപ്പ ഓരോന്ന് പറയുന്നത് കേട്ടാൽ എനിക്ക് വീണ്ടും സങ്കടാകും അപ്പോ ഞാൻ പിന്നേം കരയും...അതുകൊണ്ട വേകം പോകാ എന്ന്‌ പറഞ്ഞത്.. ]

"മോളെ..." ഓടുന്നതിനിടയിലാണ്  പിന്നിൽ നിന്നും ഉപ്പ വീണ്ടും വിളിച്ചത്..

"ഉപ്പ പേടിക്കണ്ട ഞാൻ വീട്ടിലാരോടും  പറയില്ല..ഉമ്മാനോട് ഞാൻ പിന്നേവരാം എന്ന് പറയണേ..."

എന്നാലും എന്തിനായിരിക്കും ആ ജാഡതെണ്ടി എന്നെ അടിച്ചേ...ഞാൻ കൊലുസ് ഇട്ടതിനു അയാൾക്കെന്താ..അയാളുടെ കൊലുസ് ഒന്നുമല്ലല്ലോ...
എന്തെലുംകാരണം ഉണ്ടാകും എല്ലാം  അറിയണം...
എന്റെ കാകു പോലും എന്നെ ഇങ്ങനെ അടിച്ചിട്ടില്ലാ.. അപ്പോഴാ അയാളുടെ ഒരു അടി...

"എന്താ തനൂ നീ ഇങ്ങനെ ഒറ്റക്കിരുന്ന്  സംസാരിക്കുന്നെ..നീ അല്ലേ ഇപ്പൊന്നും വരൂല്ലാ എന്ന് പറഞ്ഞിരുന്നെ...എന്നിട്ട് എന്തെ പോയ സ്പീഡിൽ ഇങ്ങോട്ട് തന്നെ പോന്നെ..."

"അതോ... എനിക്ക് പല്ല് വേദനഎടുക്കുന്നുണ്ട് ഞാൻ കുറച്ചുകിടക്കട്ടെ..."

"ആ എങ്ങനെ പല്ല് വേദനിക്കാതിരിക്ക ചോക്ലേറ്റ്  തിന്നരുത് എന്ന്‌ പറഞ്ഞാൽ കേൾക്കരുത് കൊച്ച് കുട്ടികളെക്കാൾ  കടുപ്പല്ലേ...
പിന്നേ നിന്നേം ചോതിച്ചു ലിയു വിളിച്ചിരുന്നു അങ്ങോട്ട്‌ വിളിക്കാൻ പറഞ്ഞിട്ടുണ്ട്.. "

"ആ ഞാൻ വിളിച്ചോളാം...,"


              ◆◆◆◆◆◆◆


പടച്ചോനേ ഞാൻ എന്ത് പണിയാ കാണിച്ചത്...പെട്ടന്ന് ആ കൊലുസിന്റെ താളം കേട്ടപ്പോ റിനു വിനെ ഓർമ വന്നത്...അത് ഇവളെ കാലിൽ കാണുകയും ചെയ്‍തപ്പോ എന്തോ ആ നിമിഷം കൈവിട്ട് പോയി...

"മോനേ..."

"ആ..."

"എനിക്കറിയാ നീ സങ്കടം കൊണ്ട് ചെയ്തതാണന്ന്..പക്ഷെ നീ ഒന്ന് ആലോചിച്ചു നോകിയെ അവളെന്ത്  തെറ്റു ചയ്തു..
പാവം ഒന്നും അറിയാത്ത ആ കുട്ടി..
നിന്റെ ദേഷ്യം ഞങ്ങളോട് തീർത്താൽ  പോരായിരുന്നോ..."

"ഉപ്പാ അത് പെട്ടന്ന് മനസ്സ് കൈവിട്ടുപോയി..
റിനുന്റെ ഒന്നും മറ്റൊരാൾ തൊടുന്നത് പോലും സഹിക്കില്ലെനിക്ക് അത് മറ്റാരേക്കാളും ഉപ്പാക്ക് അറിയില്ലേ..  ഇന്നവൾ പള്ളിക്കാട്ടിലെ മൈലാഞ്ചി  ചെടിക്ക് കീഴിലാണെകിലും എനിക്ക് എന്റെ ജീവൻ തിരിച്ചു തന്നുകൊണ്ട അവൾ പോയത്..
ഒരു നിശ്വാസമായ് അവളെന്റെ കൂടെ ഇപ്പോഴുമുണ്ട്...

അപ്പൊ പിന്നേ അവളെ മറ്റൊരാളിലൂടെ കാണാൻ എനിക്ക്  ആഗ്രഹമില്ല..."

"അതല്ല മോനെ ആരേയും റിനുവിനു  പകരമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ലല്ലോ റാബിക്കു ആ മോളോട് ഒരു ഇഷ്ടം പിന്നേ ഇന്ന് അവളെ പിറന്നാൾ ആണെന്നും പറഞ്ഞ് അപ്പൊ റാബി ആ ഇഷ്ട്ടം കൊണ്ട് കൊടുത്തുപോയതാ..  അതങ്ങനെ കണ്ടാൽ പോരെ..."

"അതൊക്കെ ശെരിയാണ്
പക്ഷെ ഒന്ന് മാത്രം ഞാൻ പറയാം
ഉമ്മാന്റെ  സന്തോഷത്തിനു അവളിവിടെ വരുന്നതോ ഉമ്മാന്റെ കൂടെ ചിലവയിക്കുന്നതോ ഒന്നും എനിക്ക് പ്രശ്നമില്ല...
പക്ഷെ റിനൂൻ പകരമാക്കാൻ മാത്രം  ഇങ്ങൾ ശ്രമിക്കരുത് അവളെ എന്നല്ല ആരെയും...
പിന്നേ ഉപ്പാ നമുക്കൊന്ന് വൈദ്യരെ  കാണാൻ പോകണ്ടേ..."

"ആ...കുറച്ചു കഴിഞ്ഞു പോണം നാളെ  മുതൽ ചികിത്സ  തുടങ്ങണ്ടേ..."


                 ◆◆◆◆◆◆◆


ഇവളെന്താ ഫോണെടുക്കാത്തെ...

[ പല്ല് വേദനയാണെന്നു ഉമ്മാനോട് കള്ളം പറഞ്ഞ്കിടന്നത കുറച്ച് ഉറങ്ങിപ്പോയി എഴുനേറ്റപ്പോ ആണ് ലിയു വിളിക്കാൻ പറഞ്ഞ കാര്യം ഓർമ വന്നത്..
വേഗം എണീറ്റ് ഫോണെടുത്തു വിളിച്ചു...]

കുറേ നേരെത്തെ റിങ്ങിന് ശേഷം ഫോണടുത്തു...

"ഹലോ…എത്ര നേരായടി ബഡ്‌കൂസെ വിളിക്കാൻ തുടങ്ങീട്ട് നീ ഇത് എവിടെ പോയി കിടക്കായിരുന്നു..."

"ഹലോ……ആരാ ??"

" പടച്ചോനെ പണി പാളിയല്ലോ അഷ്കർക..."

"ഞാൻ തനുജ ഇങ്ങളെ പെങ്ങള്  ലിയാനയുടെ frnd ആയിട്ട് വരും "

"ഓഹ്..തനുജയാണോ
ഒരാളെ  വിളിച്ചാൽ ഇങ്ങനെയാണോ സംസാരിക്കേണ്ടത്..
ഇതാണോ വീട്ടിൽ നിന്നും പഠിപ്പിച്ചത്...
ഞാൻ അവൾക്കു കൊടുക്കാം.. "

അയ്യേ അഷ്കർക എന്താ ഇങ്ങനെ തിരിച്ചു എന്തേലും പറയും എന്നുകരുതി...പക്ഷെ അതിനു മുന്നേ ലിയൂന് ഫോണ് കൊടുക്കുകേം ചെയ്തു.

"ഹലോ..  എന്താടീ"

"പോടീ എത്ര നേരായി വിളിക്കാ...
പിന്നേ അഷ്കർകാക്ക് എന്താടീ  സംഭവിച്ചെ ഭയങ്കര ഗൗരവം.."

"ആ...അതൊന്നും എനിക്കറീല..
പിന്നേ നിനക്ക് ഒരടിപൊളി ഫ്രോക് ഇവിടെ  കൊണ്ടുവെച്ചിട്ടുണ്ട് കാകു..
വന്നാൽ തരാം അല്ലങ്കിൽ ഞാൻ എടുക്കും പറഞ്ഞരാ.. അത് പറയാനാ ഞാൻ വിളിച്ചേ... "


"ഓഹോ..അങ്ങനെ എന്റെ കുട്ടി അത് ഇടണ്ട  അപ്പൊ പതിവൊന്നും മറന്നില്ല ലെ...

പിന്നെ ലിയോ... ഇന്നൊരു കാര്യം ഉണ്ടായി.. "

"എന്ത് കാര്യം...നിന്റെ പൂച്ച  പ്രസവിച്ചോ...അല്ലേൽ കോഴി മുട്ടയിട്ടോ.. അതൊക്കെ ആണല്ലോ  നിന്റെ വല്യ കാര്യങ്ങൾ..."

"പോടീ...നിന്നോടാണല്ലോ ഞാൻ പറഞ്ഞത്...ഞാൻ പറയുന്നില്ല വെക്കാ.."

"ഡീ തനു വെക്കല്ലേ...ഞാൻ വെറുതെ പറഞ്ഞത നീ കാര്യം പറ.."

"ആ അങ്ങനെ പറ ഇതും പറഞ്ഞു  വള്ളി പുള്ളി തെറ്റാതെ നടന്ന കാര്യങ്ങളൊക്കെ തനു ലിയൂന് വിവരിച്ചു കൊടുത്തു.."

"ഡീ അവരാണോ അങ്ങോട്ട്‌ വന്നേ..  കൂടെ അവനും. നന്നായി നിന്നെ  അടിക്കാൻ മാത്രം എന്താപ്പോ ഉണ്ടായേ...അവനാരാ വീരപ്പനോ..."

"എന്താ ഉണ്ടായേ എന്ന്‌ എനിക്കറീല...
ഞാൻ ചോയിച്ചിട്ടുംഇല്ല..."

"നീ ചോദിച്ചില്ലേ ഒന്നും..!!
ഒരു കൊതുക് കടിച്ചാൽ അയ്നെ കൊന്നു ചമ്മന്തിയാകുന്ന നീ അടി കിട്ടിയിട്ട് ഒന്നും പറഞ്ഞില്ലന്നോ...
എന്താടീ സംഭവം എന്തോ ഉണ്ടല്ലോ..."

"ഓഹ് കുന്തം..ഡീ പൊട്ടത്തി കിളി പോകുന്ന അടിയാ കിട്ടിയേ അപ്പൊ ഞാൻ എന്ത് ചോദിക്കാനാ..
ഇനി എന്റെ മുന്നിൽ കാണട്ടേ.. ശരിയാക്കി കൊടുക്കാ...ok എന്നാൽ ഞാൻ വെക്കാ..കുറച്ചു ഉറങ്ങിപ്പോയി അതാ വിളിക്കാൻ വൈകിയേ..

"ആ... എന്നാ വീട്ടിലേക്കു വാ ഒഴിവുണ്ടാകുമ്പോ..."


"🎼🎼ദോശ നല്ല ദോശ നെയ്യിൽ ചുട്ട ദോശ അരിച്ച മാവും പുളിച്ച മാവും കലക്കി ചുട്ട ദോശ തമ്മി മോൻ ഒന്നു തനു മോൾക്ക് രണ്ട് വേറെ ആർക്കും തരൂല....🎼🎼"


"എന്റെ തനു കുട്ടിക്ക് എന്ത്‌ പറ്റീ...
അടുക്കളേൽ കേറി ദോശ ചുടുന്നു അതും ഈ സമയത്ത്
ഭൂമി കുലുങ്ങുന്നുണ്ടോ പടച്ചോനേ.."

"ഇതാര് തച്ചുത്തയോ സോപ്പിടണ്ട തരൂല്ല ദോശ തിന്നാൻ വല്ലാണ്ട് പൂതി ആയി അതും മ്മളെ ആട്ട ദോശ നല്ലോണം നെയ്യൊക്കെ ഒഴിച്ച് തേങ്ങയും പഞ്ചസാരെയും കൂട്ടി പൊളിക്കൂലെ...
മ്മളെ തായി കുട്ടിനോട് ചോയ്ച്ചപ്പോ മഗ്‌രിബ് നിസ്കരിക്കാതെ തരൂലാന്ന്.. എന്ത് ചെയ്യാനാ ഒരു രക്ഷേം ഇല്ലാതെ ആയപ്പോ അടുക്കളേൽ കേറി ഒറ്റക്ക് ഉണ്ടാക്കാ എന്ന് കരുതി..."


ട്രനിം...

"തച്ചുത്താ അതാരാ ബെല്ലടിച്ചെന്നു  നോകിയെ...ഉമ്മയും ഉമ്മാമയും നിസ്കരിക്കാ..."

"കൊതിച്ചി പാത്തു ഒന്നെങ്കിലും  വെക്കണേ..ഞാൻ നോക്കിയിട്ട് വരാ..."

"ആരാ മനസിലായില്ല..."

"മോളെ ഞാൻ നിങ്ങളെ ആ വീട്ടിൽ പുതിയതായി വന്ന ആളാ...
മോൾ ഉമ്മാനെ ഒന്ന് വിളിക്കാവോ..."

"ഉമ്മാ നിസ്കരിക്കാണല്ലോ ഇങ്ങൾ കേറി ഇരിക്കു.."

"ഇരിക്കുന്നില്ല...
മോളേ വിരോധമില്ലെങ്കിൽ തനുവിനെ  കുറച്ചു സമയംഅവിടെ ഒന്ന് നിർത്താവോ.. ഞങ്ങൾക്കൊന്നു വൈദ്യരെ കാണാൻ  പോകാനാ...
ഉമ്മാനോട് ഒന്ന് പറയാവോ.."

"ആ...ഞാൻ പറയാം...ഇങ്ങൾ പൊയ്ക്കോളൂ തനു ഉണ്ടാകും...
അവളെ ഇപ്പൊ തന്നെ അയക്കാം.."

"എന്നാ ശരി മോളെ ഞാൻ പോയി  വരാം..."

"തനു ഡീ വേഗം അവിടേക് ചെന്നെ  മൂത്താപ്പാടെ വീട്ടിൽക് അവർക്ക് വൈദ്യരെ അടുത്ത് പോകണം എന്ന്..    ആ ഉമ്മ ഒറ്റക്കാണ് വേഗം നോക്.."

"ഇന്റെ ഇത്തോ.. ഞാൻ ഇതൊന്നു ആസ്വദിച്ചു കഴിച്ചോട്ടെ
വേഗം നോക്കിയാൽ ഇതിന്റെ ടേസ്റ്റ് അറിയൂല.."

"തച്ചോ... ആരാ വന്നേ.."

നിസ്കാരം കഴിഞ് ഉമ്മ അവരോടായി ചോദിച്ചു..  കാര്യങ്ങളൊക്കെ തച്ചു പറഞ്ഞു കൊടുത്തപ്പോ പെട്ടെന്ന്തന്നെ  തനുവിനെ അവിടേക്ക് അയച്ചു

"അൽഹംദുലില്ലാഹ്.."
ഞാൻ വരുന്നത് കണ്ടിട്ടാണെന്നു  തോന്നുന്നു അവിടെ എത്തുന്നെന് മുന്നേ അവര് വണ്ടിയിൽ കേറി പോയി..
ആ തിരു മോന്ത കാണണ്ടല്ലോ    സമാധാനായി...

"റാബിത്താ ചായ ഒക്കെ കുടിച്ചോ.. "

ആ മോൾ എത്തിയോ... ചായ ഒക്കെ കുടിച്ചു...
മോൾ ഇവിടെ വന്നിരുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്... "

"എന്താ ഇങ്ങക്ക് പറയാനുള്ളത്  നേരത്തെ അയാൾ എന്നെ  അടിച്ചതാണോ അതൊന്നും സാരല്ല.."

"അത് തന്നെയാണ്..
നിനക്ക് അവനോടു ദേഷ്യം തോന്നുന്നില്ലേ...
മോളെ അവനെ വെറുക്കല്ലേ ട്ടോ...
അവനിങ്ങനെയൊന്നും ആയിരുന്നില്ല  ഒരു ഉറുമ്പിനെ പോലും നോവിക്കാൻ  ഞങ്ങളെ സ്വാലി മോനു പറ്റില്ലായിരുന്നു...
ഏത് സമയവും പുഞ്ചിരി കൈ  വിടാത്ത ഞങ്ങളെ മകനിപ്പൊ ചിരിക്കാൻ പോലും മറന്നു പോയി, മോൾക്ക്‌ അറിയോ...
നിന്നെ പോലെ ഒരു മകൾ ഞങ്ങൾക്കും ഉണ്ടായിരുന്നു..
ഞങ്ങളെ റിൻസിയ അവന്റെ റിനു മോൾ...
സ്വാലി എന്റെ പെങ്ങളുടെ മകനാണ്  അവന്റെ ഉമ്മയും ഉപ്പയും അവന്റെ ചെറുതിലേ ഒരു ആക്സിഡന്റിൽ പോയി..
മരണകിടക്കയിൽ നിന്നും  അവസാനമായി അവന്റെ ഉപ്പ ഒന്നേ  ഞങ്ങളോട് ആവശ്യപെട്ടിട്ടൊള്ളു  ഒരിക്കലും അവനെ ഒറ്റപെടുത്തല്ലെന്നു ...

പെങ്ങളെ മകനായിട്ടല്ല സ്വന്തം  ആയിട്ടു തന്നെയാ അവനെ  വളർത്തിയതും...
റിനുവിനെ പ്രഗ്നന്റ് ആയപ്പോ തൊട്ട് മനസ്സ് കൊണ്ട് ഞങ്ങൾ രണ്ടാളും  ഉറപ്പിച്ചത അവൾ അവനുള്ളതാണന്ന്...
ഞങ്ങളെ ആഗ്രഹം പോലെ തന്നെ  പടച്ചവൻ റിനുവിനെ ഞങ്ങൾക്ക് തന്നു, അന്ന് മുതൽ റിനു സ്വാലിന്റെ പെണ്ണാ ചെറുതിലേ എന്തിനും ഏതിനും അവൾക് അവൻ  വേണമായിരുന്നു എന്നെക്കാൾ പ്രിയം  അവനോടായിരുന്നു..
തിരിച്ചറിവിന്റെ പ്രായം ആയപ്പോൾ  ഞങ്ങൾ അവരുടെ കാര്യം പറഞ്ഞു  രണ്ടാൾക്കും സമ്മതവും അയിരുന്നു..

പിന്നീട് അവരുടെ ലോകമായിരുന്നു..
ഞങ്ങൾക്ക് പോലും അസൂയ  തോന്നിപോയി മോളേ..
സ്വാലി ഒരു  പെണ്ണിന്റെ മുഖത്തു നോക്കുന്നത് പോലും റിനുവിനു ഇഷ്ടല്ലായിരുന്നു  അതുപോലെ സ്വാലിഹിനും.
ജോലി ആവശ്യത്തിന് വേണ്ടി സ്വാലിഹ് ഗൾഫിലേക്ക് പോയപ്പോ രണ്ടു ദിവസം പട്ടിണി കിടന്നു അവനെ നാട്ടിലേക് വരുത്തിയിരുന്നു അവൾ..
അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു...
അവന്റെ ഉപ്പാന്റെ ബിസിനെസ്സ് ഒക്കെ നാട്ടിലേക് മാറ്റി ഇനി ഗൾഫിലേക്ക് പോകില്ലന്നു അവൾക് വാക്ക് കൊടുത്തു...
കൊച്ചു കുട്ടിയെ പോലെ ആയിരുന്നു  റിനു
എന്താഗ്രഹിച്ചാലും അതപ്പോ  നടക്കണം എന്നുള്ള വാശി ആയിരുന്നു എന്ത് പറഞ്ഞാലും സ്വാലി അതല്ലാം നടത്തി  കൊടുക്കുകയും ചെയ്തിരുന്നു...
ശെരിക്കും ഞങ്ങളെ വീടൊരു  സ്വർഗ്ഗമായിരുന്നു..
പക്ഷെ അധികം സന്തോഷിച്ചത്  കൊണ്ടാണെന്നു തോന്നുന്നു എല്ലാം അവസാനിക്കാൻ കുറച്ച്  നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ...

റിനൂന് 18 വയസ് തികഞ്ഞപ്പോ ഇനിയും നീട്ടി ക്കോണ്ട് പോകണ്ടന്നും  കരുതി അവരുടെ നികാഹുറപ്പിച്ചു പിന്നീട് അങ്ങോട്ട്‌ എന്റെ മോൾ നിലത്തൊന്നും അല്ലായിരുന്നു...
അങ്ങനെ അന്ന് ഞങ്ങളെ എല്ലാ സന്തോഷങ്ങളും അവസാനിച്ച  ദിവസം അവർക്ക് കല്യാണ ഡ്രസ്സെടുക്കാൻ  ഞങ്ങളോരുമിച്ചു  പോയതായിരുന്നു...
സ്വാലി പറഞ്ഞതാ പിന്നേ  പോകാം  തലവേദന ആയതു കൊണ്ട് ഡ്രൈവ്  ചെയ്യാൻ ബുദ്ദിമുട്ടാണ് എന്ന്‌.. പക്ഷെ  റിനുന്റെ വാശിക്ക് മുന്നിൽ അന്നും അവൻ തോറ്റു കൊടുത്തു
അവർക്കും ഞങ്ങൾക്കും ഡ്രെസ്സും  എടുത്ത് ബീച്ചിലൊക്കെ പോയി തിരിച്ചു വരുമ്പോ റിനു സ്വാലിനെ എന്തോ തമാശ കാണിച്ചപ്പോ സ്വലിന്റെ ശ്രദ്ധ ഒന്നുതെറ്റി എതിരെ  വന്ന ലോറി കൊണ്ടു പോയി ഞങ്ങളെ സന്തോഷങ്ങൾ എല്ലാം..

ഇവരെ ഉപ്പ ചെറിയ പരിക്കുകളോടെ  രക്ഷപെട്ടു സ്വാലിക്ക് കുറച്ചു ഓപ്പറേഷൻ ഒക്കെ വേണ്ടി വന്നു..
പിന്നെ ഞാൻ രണ്ടാഴ്ച കഴിഞ്ഞുകണ്ണു തുറന്നപ്പോയാണ് അറിയുന്നത് എന്റെ മോൾ..."
ഇതും പറഞ്ഞു ആ ഉമ്മ കരഞ്ഞു...

"ഉമ്മാ കരയല്ലേ ഒക്കെ പടച്ചോന്റെ  വിധി ആണ് ക്ഷമിക്കുക തന്നേ..
ഒരു സങ്കടം പടച്ചോൻ തരുമ്പോ അതിലെക്കാളുപരി സന്തോഷം  പടച്ചോൻ നമുക്കായി കാത്തുവെച്ചിട്ടുണ്ടാകും.."

പടച്ചോനെ..ഇതെല്ലാം കേട്ടു  കഴിഞ്ഞപ്പോ എങ്ങനെയാ ഉമ്മാനെ  സമാധാനിപ്പിക്കേണ്ടെന്നുപോലും എനിക്ക് മനസിലാകുന്നില്ല....

"ഒക്കെ വിധിയാണ് മോളേ അംഗീകരിച്ചേ പറ്റൂ..  പക്ഷെ സ്വലിയെ കാണുമ്പോ സഹിക്കുന്നില്ല മോളെ
അവൻ ചെറിയ പ്രായമല്ലേ..
ഞങ്ങൾ മരിച്ചാൽ പിന്നേ അവനാരാ  ഉള്ളത് ഞങ്ങളെ തലമുറ  ഞങ്ങളിലൂടെ അവസാനിക്കും എന്നാലോചിക്കുമ്പോ സഹിക്കുന്നില്ല റിനുവിനെ ഓർത്ത് കരയുന്നതിനെക്കാൾ അവനെ  ഓർത്താണ് ഞങ്ങൾ കരയുന്നത്..

പിന്നേ മോളേ അവന്റെ ഇഷ്ടം കൊണ്ട് റിനൂന് വാങ്ങിയതാ ആ കൊലുസ് അത് മോളുടെ കാലിൽ  കണ്ടപ്പോൾ അവൻ സഹിക്കാൻ  പറ്റിയില്ലാ അത്കൊണ്ടാണ് മോളെ  അടിച്ചു പോയത്... എല്ലാം എന്നെ പറഞ്ഞാൽ മതി എന്റെ പൊട്ടബുദ്ധി കൊണ്ടാ മോൾക്ക്‌ അടികൊണ്ടത്.. മോൾ ക്ഷമിക്കണം ട്ടാ..."

" ഉമ്മാ സത്യം പറഞ്ഞാൽ അവര് എന്നെ അടിച്ച് ഈ നിമിഷം വരെ എനിക്ക് ശരിക്കും ദേഷ്യമായിരുന്നു...
ഇപ്പൊ ഞാൻ ഉമ്മാക് വാക് തരാ ഇങ്ങളെ സ്വാലിഹിനെ ഞാൻ പഴയ  പോലെ തിരിച്ചു തരും
റിനുവിനെ പോലെ ആകാൻ പറ്റില്ലേലും ഈ തനുവിലൂടെ ഞാൻ മാഞ്ഞു പോയ ആ മുഖത്തേ ചിരി ഞാൻ തിരിച്ചു കൊണ്ടുവരും..."




(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....



*#തനുജ*


ഭാഗം 15


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁



യാ അല്ലാഹ് നിന്റെ പരീക്ഷണങ്ങളിൽ ഞങ്ങൾ  പതറാതിരുന്നാൽ നീ വിജയിപ്പിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപെടുത്തുമെന്നറിയാം...
ഇവരുടെ മാഞ്ഞു പോയ സന്തോഷങ്ങൾ നീ തിരിച്ചു  കൊടുക്കണേ അല്ലാഹ്...
അതിനു വേണ്ടി ഞാനൊന്ന് ഇറങ്ങാൻ പോകാ ഒരങ്കത്തിന് എന്താകുമോ എവിടെ എത്തുമോ ഒന്നും അറിയില്ല..എങ്ങനെ ആണേലും കൊയപ്പല്ല ഇവരെ ആ പഴയ സ്വാലിഹ് നെ ഞാൻ തിരിച്ചു  കൊടുത്തിരിക്കും...
മോനേ സ്വാലിഹേ നീ ഒരുങ്ങിക്കോ ഈ തനുവിനോടുള്ള അങ്കത്തിന്..

"എന്താ തനു നീ ഇരുന്നു ആലോചിക്കുന്നേ.."
സ്വാലിഹിനെ എങ്ങനെ റെഡിയാകുമെന്നു തലപുണ്ണാക്കി  ആലോചിക്കുമ്പോ ആണ് റാബിത്ത  വിളിച്ചത്...

"അതല്ല റാബിത്ത ഞാൻ സ്വലിനെ  എങ്ങനെ മാറ്റിയെടുക്കാൻ പറ്റും എന്നാലോചിക്കായിരുന്നു..
എന്തായാലും ഇങ്ങളും ഉപ്പേം എന്റെ കൂടെ നിക്കണേ...
നമുക്കൊന്ന് നോക്കാലോ പറ്റോന്ന്.."

ഓ..ആയ്കോട്ടെ ഞങ്ങളുണ്ട് നിന്റെ  കൂടെ പിന്നേ അധികം ഇട്ടു  കളിപ്പിക്കണ്ടട്ടോ ഓൻ ആള് നല്ല ചൂടനാ...
കൂടുതൽ കളിപ്പിച്ചാൽ പിന്നേം കിട്ടും ഇതുപോലെ വെറുതെ വാങ്ങികൂട്ടണ്ട.."

"റാബിത്ത ഇതിലും വല്യ ചൂടുള്ളൊരെ ഒക്കെ ഈ ഞാൻ കണ്ടിട്ടുണ്ട് അവരെ ഒക്കെ ഐസിട്ടു തണുപ്പിച്ചിട്ടും ഉണ്ട്..
ഇങ്ങൾ കാത്തിരുന്നോ.."

"തനു നീ ഇങ്ങനെ റാബിത്ത റാബിത്ത എന്നുവിളിക്കാതെ ഉമ്മാന്ന്  വിളിക്കോ ആദ്യം വിളിച്ചത് പോലെ..അത് കേൾക്കാൻ മനസ്സിന് എന്തോ ഒരു കുളിർമ ആണ്.."

"ആ ഇനി ഞാൻ ഉമ്മാ എന്നെ വിളിക്കു...
പിന്നേ കൊലുസിന്റെ കാര്യം  പറഞ്ഞാണല്ലോ എന്നെ അടിച്ചത്
അതോണ്ട് ഞാൻ സ്വാലിക്ക് തന്നെ ആ കൊലുസ് തിരിച്ചു കൊടുക്കാൻ പോകാ
ഇങ്ങൾ കണ്ടോ സ്വാലി എനിക്ക് തന്നെ അത് ഇഷ്ട്ടത്തോടെ തരുന്നത്.."

"എന്റെ തനു..ഇതൊക്കെ നടക്കോ..
ദാ..അവര് വന്നന്നു തോന്നുന്നു വണ്ടീന്റെ സൗണ്ട് കേട്ടല്ലോ..."

"ആ വന്നിട്ടുണ്ട്...(തനു ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞു.)
അപ്പൊ ഉമ്മാ തുടങ്ങട്ടെ ന്റെ കളി..
ഇതും പറഞ്ഞ് റാബിത്തന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..
ഇത് കണ്ടു കൊണ്ടാണ് സ്വാലിഹും  ഉപ്പയും റൂമിലേക്ക്‌ വന്നത്..
ഉപ്പാന്റെ മുഖത്തു സന്തോഷത്തിന്റെ  തിളക്കം ആണേലും സ്വാലിഹിന്റെ  മുഖത്ത് വിരിഞ്ഞ expression എന്ത് പേരിട്ടു വിളിക്കും എന്ന്‌ തനു വിന് പിടികിട്ടിയില്ല...

"ഉമ്മയും മോളും ഭയങ്കര  സന്തോഷത്തിലാണല്ലോ എന്താണ്  ഇവിടത്തെ ചർച്ചാ..."

"അത് ഉപ്പാ ഞങ്ങൾ പറയായിരുന്നു മൂടി വെച്ച പലതും പുറത്തു  കൊണ്ടുവരാൻ സമയമായന്നു മാത്രല്ല മരുഭൂമീല് മഞ്ഞു മല കെട്ടാൻ  പറ്റോ എന്ന്‌ നോക്കാ ഞാനും ഉമ്മയും..

ഉപ്പ ചോദിച്ചതിന് പുഞ്ചിരിയാലെ  മറുപടി കൊടുത്തു..
അത് കഴിഞ്ഞ് റാബിത്തക്ക് നേരെ നോക്കി ഒന്നു കണ്ണിറുക്കി ക്കാണിച്ചു. അറിയാതെ അവരെ ചുണ്ടിലും  വിരിഞ്ഞു ഒരു പുഞ്ചിരി..
ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു എല്ലാം ശരിയാകും എന്ന ഒരു പ്രതീക്ഷയുടെ വെട്ടം

"അല്ലാ...ഇങ്ങൾ പോയ കാര്യം എന്തായി..
അതെന്താ ഇങ്ങളെ കയ്യിൽ.. "

"ഇതോ..ഇത് നിനക്കുള്ളകടല  വറുത്തത...
പോയ കാര്യം എന്താകാൻ..നാളെ  വൈദ്യര് വരും പിന്നീട് എന്തൊക്കെയോ പാടത്തൂന്നു പറിക്കാനുണ്ട് അതിന്റെ ലിസ്റ്റ് ഉണ്ട്..
അതിപ്പോ എങ്ങനെ കിട്ടും.."

"തനു ഉള്ളപ്പോൾ ഇങ്ങളെന്തിന പേടിക്കുന്നെ..നാളെ എനിക്ക് എക്സാമില്ല ഞാൻ കൊണ്ടു വന്നോളാം പിന്നേ സ്വാലീക്കാ കൂടെ  പോന്നോട്ടെ എല്ലാടേം ഒന്നു പരിജയപ്പെടുകെംചെയ്യാ അല്ലെ ഉമ്മാ.."

"ആ മോൾ പറഞ്ഞേ ശെരിയാ അവനും കൂടെ ചെല്ലട്ടെ...
ഇനി ഇതുപോലെ വേണങ്കിൽ തനൂനെ ബുദ്ധിമുട്ടിക്കണ്ടല്ലോ...
എല്ലാം ഇവനും പോയി ഒന്നു കണ്ടോട്ടെ...."

"അപ്പൊ ഞാൻ പോയി നാളെ വരാ...
ഉമ്മാ ഞാൻ പോയിട്ടോ..
അപ്പൊ പറഞ്ഞതൊന്നും മറക്കണ്ട..."

ഇതും പറഞ്ഞു റാബിത്താക്ക് നേരെ ഒന്നു കണ്ണിറുക്കി..
"സ്വാലീക്കാ അപ്പൊ നാളെ കാണാട്ടോ..."എന്നും പറഞ്ഞ് തനു  വീട്ടിലേക്കു  ഓടി..

എന്താപ്പോ പടച്ചോനെ ഇവിടെ  നടക്കൂന്നെ എന്ന് ആലോചിച്ചു രണ്ടു  ആളുകളും അന്തം വിട്ട് നിന്നു പോയി...
സ്വാലിഹ് പിന്നെ ഒന്നും പറയാതെ  റൂമിനു പുറത്തേക്കു പോയപ്പോൾ അന്തം വിട്ട് നിൽക്ണ തന്റെ  ഭർത്താവിനെ അടുത്തിരുത്തി എല്ലാ  കാര്യങ്ങളും പറഞ്ഞ് കൊടുത്തപ്പോ കൂടെ ഉണ്ടാകുമെന്നു വാക്കുകൊടുത്തു..

                ◆◆◆◆◆◆

ഉപ്പാന്റെ കൂടെ വൈദ്യരെ കണ്ട്  തിരിച്ചു വീട്ടിൽ എത്തിയപ്പോ കേട്ടത്  അവളുടെ പൊട്ടിച്ചിരിയാ...
അകത്തു കേറിയപ്പോ ഉമ്മാക്  മുത്തം കൊടുക്കുന്നു...
ഈ പെണ്ണത്ര പെട്ടെന്നാ എല്ലാരോടും  കൂട്ടായെ...
റിനുവും വായാടി തന്നെ ആയിരുന്നു  പക്ഷെ അത് ഞങ്ങൾക്കിടയിൽ  മാത്രം..
ഈ പെണ്ണിത് എല്ലാരോടും കണക്കാ..
ഉപ്പാന്റെ കൂടെ എന്നെ കണ്ടിട്ടും  മൈന്റകാതെ ഉപ്പാനോട് എന്തക്കെയോ സംസാരിച്ചു

വൈദ്യര് കുറച്ചു കാഞ്ഞണ്ണിയും വേറേ രണ്ടു  മൂന്ന് ചെടികളും പാടത്ത് നിന്ന്  പറിക്കാൻപറഞ്ഞിട്ടുണ്ട്..
ഉമ്മാക്ക് തേക്കാനുള്ള എണ്ണയിൽ ഇടാൻ വേണ്ടീ  അത് പറഞ്ഞപ്പോ അവൾ പറയാ ഞാൻ  പോയി പറിക്കാ സ്വാലീക കൂടെ വന്നാൽ മതീന്ന്..
അവളെ സംസാരം കേട്ടപ്പോ ഞാൻ ശെരിക്കും ഞെട്ടിപ്പോയി ഇത് സ്വപ്നം അല്ലല്ലോ എന്നറിയാൻ അന്നേരം ഞാൻ എന്നെ തന്നേ ഒന്നു നുള്ളി നോക്കി..
കുറച്ചു മുന്നേ ഇവളെ തെന്നെ അല്ലെ റബ്ബേ ഞാൻ അടിച്ചത്..
അതിന്റെ ഒരു ലക്ഷണവും കാണാൻ ഇല്ലല്ലോ..
അവൾ കിടന്നു പ്രസംഗിക്കുന്നതിനിടയിൽ അവളോട്‌  തിരിച്ചൊന്നും പറയാനും പറ്റീല..  പിന്നേ ഉമ്മയും കൂടെ പറഞ്ഞപ്പോ പിന്നേ എന്ത് പറയാൻ..
എന്തായാലും അവൾ കാരണം  ഉമ്മാക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.
സ്വാലിഹിന്റെ ചിന്ത അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി...

                  ◆◆◆◆◆◆

സ്വാലീകാ എന്നൊക്കെ വിളിക്കുമ്പോ ശരിക്കും കയ്യും കാലൊക്കെ വിറക്കുന്നുണ്ടായിരുന്നു പതറി പ്പോയാൽ പ്ലാൻ കൊളമാകും എന്ന്‌ കരുതി എങ്ങനെയൊക്കെയോ  പറഞ്ഞ് പെട്ടെന്ന് അവിടുന്ന് എസ്‌കേപ്പ് ആയത്..
അല്ലേലും ഷായീക്ക എപ്പോഴും പറയും എന്തും നീ നല്ലോണം ചെയ്യും പക്ഷെ എങ്ങനെയൊക്കെയോ അത് നീ തന്നെ കൊളമാക്കും എന്ന്‌...
എനിക്ക് തീരെ ക്ഷമ ഇല്ലെന്നാണ്  മൂപര് എപ്പോഴും പറയാറ്...

വീട്ടിലെത്തി അവിടെ നടന്ന കാര്യങ്ങളൊക്കെ ഉമ്മനോടും  ഉമ്മാമനോടും തച്ചുത്താനോടും  പറഞ്ഞു കഴിഞ്ഞപ്പോ ആണ്  മനസൊന്നു തണുത്തത്
അവർക്കു സംഭവിച്ച കാര്യങ്ങളൊക്കെ അറിഞ്ഞപ്പോ എല്ലാർക്കും സങ്കടായി...
പിന്നീട് കൊറേ ഉപദേശവും
"അവനെ റെഡിയാകുന്നതൊക്കെ കൊള്ളാം പക്ഷെ ആരെകൊണ്ടും  പറയിപ്പിക്കരുത് ഷായ്ക്ക് അത്  സഹിക്കില്ല..."
നിങ്ങൾക്ക് മോശമുള്ളത് ഒന്നും ഈ  തനു ചെയ്യില്ല..
പിന്നെ ഷായിക്കാന്റെ ഇഷ്ടങ്ങളേക്കാൾ വലിയ ഒരു ഇഷ്ട്ടവും തനൂന്റെ ജീവിതത്തിൽ  ഉണ്ടാകുലന്നു വാക് കൊടുത്തു. നാളെത്തെ ദിവസത്തെക് കൊറച്ചു  തീരുമാനങ്ങളൊക്കെ എടുത്ത്  നല്ലോണം മൂടി പുതച്ചുറങ്ങി അല്ലേലും  ഉറക്കിൽ നമ്മക്ക് ഒരു  കോംപ്രമൈസും ഇല്ലാ..

                 ◆◆◆◆◆◆

"സ്വാലീകാ സ്വാലീകാ... ഇങ്ങളിത് വരെ റെഡിയായില്ലേ ഒന്നു പെട്ടെന്ന്  വാ പിന്നേ വെയിലായിരിക്കും പിന്നേ അങ്ങിട്ടു അടുക്കാൻ കയ്യൂലട്ടോ..."

ഞങ്ങൽ ഭക്ഷണം കഴിക്കുമ്പോൾ ആണ് പുറത്ത്നിന്ന് അവൾ ഒച്ചയുണ്ടാകുന്നെ...
ഉമ്മാനെ ഉപ്പാനെ നോക്കുമ്പോ അടക്കി ചിരിക്കാ രണ്ടാളും..  ഇവർക്കൊക്കെ എന്താ പറ്റിയെ  ശെരിക്കും ഈ പെണ്ണിന് വട്ടാ...

"മോനേ അവളോട്‌ ദേഷ്യത്തിൽ  പെരുമാറല്ലേ ട്ടോ..
പാവം മോളാ....

പെണ്ണ് പിന്നേം വിളിച്ചു കൂവിയപ്പോ വേഗം ഭക്ഷണം കഴിച്ചു പോകാൻ  ഇറങ്ങിയപ്പോ ആണ് ഉപ്പ ഇത് പറഞ്ഞത്..
"ഞാൻ പോയിവരാന്നും പറഞ്ഞ്  ഇറങ്ങി...
വണ്ടീൽ പോകാന്നു പറഞ്ഞപ്പോ കൊറച്ചേ  നാടകാനുള്ളൂന്നും പറഞ്ഞു സമ്മതിച്ചില്ല ..

ദേഷ്യം വന്നെങ്കിലും ഉപ്പ പറഞ്ഞത്  കൊണ്ട് മാത്രം ഞാൻ ഒന്നും പറഞ്ഞില്ല..
പിന്നെ അവളെ പിറകെ  പോയി..
മൂളിപ്പാട്ടും പാടി ഇങ്ങനെ നടക്കുന്നുണ്ട് പെണ്ണ്.. കാണുന്നവർക്കൊക്കെ എന്നെ  പരിചയപ്പെടുത്തി കൊടുക്കുന്നുമുണ്ട്...
പടച്ചോനെ ഇങ്ങനെയും ഉണ്ടാകുമോ പെണ്ണുങ്ങൾ...ഒരുമിനിറ്റ് മിണ്ടാതെ നിക്കൂലല്ലോ ഇത്..
റേഡിയൊ ആണെങ്കിൽ ഓഫാകാമായിരുന്നു..

"അപ്പൊ സ്വാലിഹ് ഹാജീ..
ഇതാണ് പാടം..
അപ്പൊ വന്നോളു...
ഹാജിക്ക് പാടം എന്നൊക്കെ പറഞ്ഞാൽ അറിയാവോ..."

"ഇയാളിപ്പോ എന്നെ എന്താ വിളിച്ചത്..."

"എന്തെ കേട്ടില്ലേ..സ്വാലിഹ് ഹാജീന്നു.  ഹജ്ജ് ചെയ്തവരെ അങ്ങനെ അല്ലെ വിളിക്കേണ്ടത് ഇനീപ്പോ പറ്റൂലെ ഞാൻ ഹാജിക്കാന്നു വിളിക്കാം.."

"എന്റെ റബ്ബേ...ഇങ്ങനെ ഒരു ജീവിയെ ഞാൻ ആദ്യായിട്ട് കാണാ...ഇവിടെ ഈ നാട്ടിൽ ഇങ്ങനെ ഒന്നൊള്ളോ.. അതോ ഇതുപോലെ ഇനിയും ഉണ്ടോ.."


"ആ ഇങ്ങനെ ഒന്നൊള്ളു...
അതല്ലേ ഞാൻ ഇങ്ങനെ തിളങ്ങി നിക്കുന്നെ.."


"ഓ എന്തൊരു തിളക്കം..തിളക്കം ഉണ്ടായാലും ഇല്ലേലും ഇയാൾ എന്നെ ഹാജി എന്നൊന്നും വിളിച്ചു ബുദ്ധിമുട്ടണ്ടാ.. സ്വാലിഹ് എന്ന് വിളിച്ചാൽ മതി..."

പടച്ചോനേ മൂത്തോലെ പേര്  വിളിക്കാനോ..അതും ഈ ഞാൻ..
ഞാൻ വിളിക്കൂല ഞാൻ ഹാജിക്കാന്നേ വിളിക്കു...
അതോണ്ട് ഹാജിക്ക ഒന്ന് വേഗം വാ...

[ മൂപ്പർക്ക് ഇപ്പൊ ഇന്നേ കടിച്ചു  തിന്നാൻ തോന്നുന്നുണ്ടാവും ആ മുഖം കണ്ടാൽ അറിയാം..അവരെ ആവിശ്യം ആയത് കൊണ്ടാകും ക്ഷമിക്കുന്നെ...]
"ഹഹഹാ.."

"ഇയാളെന്തിനാ വെറുതെ പൊട്ടി  ചിരിക്കണേ ഇവിടെ അതിനു മാത്രം കോമഡി ഒന്നും ഉണ്ടായിട്ടില്ലല്ലോ..."

[ ഹാജി എന്ന്‌ പിന്നെയും വിളിച്ചപ്പോ ഒന്ന് കൊടുക്കാനാണ് തോന്നിയത് ഉപ്പ പറഞ്ഞോണ്ട് മാത്രം ദേഷ്യം കടിച്ചു പിടിക്കാ..പിന്നേ ഇതിന്റെ മുഖത്ത് നോക്കി ഒന്നും പറയാനും തോന്നൂല...
കണ്ടാൽ പാവം ആണ്  എന്നാ അതീന്നു വരുന്നതോ അതിനു തന്നെ താങ്ങാൻ കഴിയാത്ത ഓരോന്നാണ്..
ഇങ്ങനെ നിക്കുമ്പോ ആണ് പെട്ടന്ന് അവൾ പൊട്ടിച്ചിരിച്ചത്..

എന്താ ഇത്ര ചിരിക്കാൻ എന്ന് ചോയ്ച്ചപ്പോ ഒന്നുല്ലാന്നും പറഞ്ഞു പാടത്തേക്കു ഓടി..]

"ആ..ന്റുമ്മാ എന്റെ കാൽ..."

പിറകെ പോയ സ്വാലിഹ് കണ്ടത്  കാലും പിടിച്ചു കരയ്ണ തനു വിനെ ആണ്..
നോക്കുമ്പോ കാലിൽ നിന്നും രക്തോ വരുന്നുണ്ട്...
ഇത് കണ്ട സ്വാലിഹിന് ഓർമ്മ വന്നത് തന്റെ റിനു കാലിൽ മുള്ളുകൊണ്ട് കരയുന്നതാണ്..

കാലിൽ ചെറുതായി കുപ്പി ചില്ല് കേറിയതാ കാര്യായിട്ട് ഒന്നുല്ല.. പക്ഷെ ചോര കണ്ടപ്പോ കൈവിട്ടു പോയി.. അതാ കരഞ്ഞത്
കരച്ചിൽ കേട്ട് ഓടിവന്ന സ്വാലീക്ക എന്നെ കെട്ടിപിടിച്ചു എന്തൊക്കെയോ പറഞ്ഞു..
എന്തോ പെട്ടെന്ന് ഞാൻ ഷോക്കായിപ്പോയി
വേഗം സ്വാലീക്കാനെ പിടിച്ചു തള്ളി..

റിനുവിനെ ഓർത്തപ്പോ എന്നെ തന്നെ നഷ്ടമായപോലെ തോന്നി  പെട്ടെന്ന് അവളെ നെഞ്ചോടു  ചേർത്ത് പിടിച്ചു...
അവൾ പിടിച്ച് തള്ളിയപ്പോ ആണ് ഞാൻ എന്താണ് ചെയ്തതെന്ന്  ഓർക്കുന്നത്
അവളോട്‌ sry  പറഞ്ഞെങ്കിലും അവൾതിരിച്ചൊന്നും പറഞ്ഞില്ലാ..

അവളുടെ ഷാൾ കീറി മുറിഞ്ഞെടുത്തു കെട്ടി എന്റെ കൂടെ  പോന്നു...

പിന്നേ അവൾ ഒന്നും മിണ്ടിയില്ല.. എപ്പോഴും സംസാരിക്കുന്ന അവൾ മിണ്ടാതെ നിന്നപ്പോ എന്തോ ഒന്നു കുറഞ്ഞത് പോലെ തോന്നി.. എനിക്ക് ഞാൻ ചെയ്ത കാര്യം ആലോചിച്ചു എന്നോട് തന്നെ ദേഷ്യം തോന്നി..

ഛെ... എന്ത് പണിയാ ഞാൻ കാണിച്ചത്...
സ്വന്തം തലക്ക് കൈകൊണ്ട് അടിച്ചു

                  ◆◆◆◆◆◆

തനു അല്ലെ അത്
ആരാ അവളെ  ചേർത്ത്പിടിച്ചത്...
തന്റെ കൺ മുന്നിൽ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ അഷ്‌കർ അവരെയും  നോക്കി നിന്നു




(തുടരും... )



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


ഭാഗം 16


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁




ഉമ്മാമ ഫാത്തിമ യുടെ തലയിൽ എണ്ണ തേച്ചു പിടിപ്പിക്കുകയാണ് താഹിറ...
പരസപരം തമാശകൾ പറഞ്ഞു ചിരിക്കുമ്പോയാണ് ഉമ്മ യുടെ കണ്ണിൽ നിന്നും കണ്ണീര് വരുന്നത് താഹിറ ശ്രദ്ദിച്ചത്

"എന്തേ ഉമ്മാ കരയ്ണെ.."

"സന്തോഷം കൊണ്ടാ താഹീ...
നിന്നെ പോലെ ഒരു മരുമകളെ കിട്ടിയില്ലേ എനിക്ക്
ഞാനെന്തൊരു ഭാഗ്യവതിയാ..
ഇന്ന് ഉമ്മമാരെ വൃദ്ധ സധനത്തിൽ കൊണ്ടു തള്ളാൻ മത്സരിക്കുന്ന  മക്കൾക്കിടയിൽ അവന്റെ അസാന്നിധ്യത്തിൽ പോലും  ഞങ്ങൾക്കൊരു കുറവുമില്ലാതെ  നോക്കുന്നില്ലേ നീ... "

"ഉമ്മ എനിക്ക് ഇങ്ങളും എന്റെ ഉമ്മയും ഒരുപോലെയാ പിന്നെ ഇക്കാക് ഞാൻ വാക് കൊടുത്തതാ  ഇക്ക ഇല്ലെങ്കിലും ഒരു കുറവുമില്ലാതെ ഞാൻ നോക്കിക്കോളാന്ന്....
എന്റെ കടമയാണ് ഇതൊക്കെ നിങ്ങളിങ്ങനെ പറഞ്ഞു എന്നെ ചെറുതാക്കല്ലി..."

" ഇല്ല മോളെ
സന്തോഷം കൊണ്ട് പറഞ്ഞു പോയതാ...
അല്ല...നമ്മളെ തനു ഇതുവരെ വന്നില്ലല്ലോ...
അവരെ കുടുംബത്തിനു അങ്ങനെ ഒക്കെ സംഭവിച്ചു അതൊക്കെ സങ്കടം തന്നെ പക്ഷെ അവൾക് അവൻ അന്യ പുരുഷന...
ഒറ്റക്കൊക്കെ അവന്റെ കൂടെ നമ്മൾ അവളെ വിടുമ്പോ അവർക്കിടയിൽ തെറ്റ് സംഭവിച്ചാൽ പടച്ചോനോട് നാളെ നമ്മൾ സമാധാനം പറയേണ്ടി വരും..
ഒരുപെണ്ണും ആണും ഒറ്റക്കായാൽ മൂന്നാമതായി അവർക്കിടയിലേക്ക് പിശാച് കടന്നു വരും എന്നല്ലേ നമ്മളൊക്കെ പഠിച്ചത് താഹീ..."

"അവൾ ചോദിച്ചപ്പോ ഞാനും അങ്ങോട്ട്‌ സമ്മതിച്ചു ഇത്ര ഞാനും ചിന്തിച്ചില്ല..
പിന്നേ തനുന്റെ സ്വഭാവം ഉമ്മാകറിയാലോ മറ്റുള്ളോലോടു സഹതാപം കൊറച്ചു കൂടുതലാ അവൾക്..
ഇപ്പൊ അടക്കിയില്ലെങ്കിൽ നാളെ നമ്മളാണ് അതിന്റെ തെറ്റുകാർ...
അവളിങ് വരട്ടെ എല്ലാം പറഞ്ഞു മനസിലാക്കി കൊടുക്കണം.."


                 ◆◆◆◆◆◆


അഷ്കർക അല്ലെ അത്...!!!

സ്വാലി കെട്ടിപിടിച്ചതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല ആദ്യമായിട്ടാ  ഒരന്യ പുരുഷൻ എന്നെ സ്പർശിക്കുന്നത്..
അറിയാതെ ആണെങ്കിലും..
എന്തോ വല്ലാത്തൊരു ബുദ്ദിമുട്ടു വൈദ്യര് പറഞ്ഞ ചെടികളൊക്കെ  പറിച്ചു സ്വാലിഹിന്റെ കയ്യിൽ കൊടുക്കുമ്പോഴും ഞാനും സ്വാലിഹും പരസ്പരം ഒന്നു നോക്കിയിട്ട് പോലുമില്ല...

എനിക്കറിയാം എന്നെക്കാൾ ബുദ്ദിമുട്ടു സ്വാലിക്ക് ഉണ്ടെന്നു അറിയാതെ പറ്റിയതല്ലേ ഞാൻ ഇനിയും മൗനത്തെ കൂട്ടു പിടിക്കുമ്പോ രണ്ടാൾക്കും കൂടുതൽ ബുദ്ദിമുട്ടു വരികയെ ഒള്ളു...
പഴയ തനു ആയെ മതിയാകു..
ഇതും ഓർത്തു സ്വാലിക്കാനെ തിരിഞ്ഞു നോക്കുമ്പോയാണ് ഞങ്ങളെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന അഷ്‌കർക്കാനെ കണ്ടത്..

"ഇതാര് അഷ്‌കർക്കയോ എന്താ ഇവിടെ...?

[ ലിയൂന് തനുന്റെ നോട്ട് വേണോന്ന്  പറഞ്ഞത് കൊണ്ടു അത് മേടിക്കാൻ അവിടേക്കു ഇറങ്ങിയതായിരുന്നു അപ്പോഴാണ് പാടത്തു തനു വിനെ ഒരാൾ ചേർത്ത് പിടിച്ചത് കാണുന്നത്.
അപ്പൊ തന്നെ തനു പിടിച്ചു തള്ളുന്നതും കണ്ടു...
പെട്ടെന്ന് കണ്ടപ്പോ ഞെട്ടിപ്പോയി അവനെ ഒന്ന് പൊട്ടിക്കാൻ വേണ്ടി പോകാൻ നിന്നത അപ്പോഴാണ് അവൾ അവനേയും കൊണ്ട് ഇങ്ങോട്ട് തിരിഞ്ഞത്...]


"ഡീ...നീ എന്താ ഇവിടെ ഇവനേതാ.."

"അഷ്‌കർക്ക ഇങ്ങൾ ചൂടാകല്ലി..
ഇത് മ്മളെ മുത്താപ്പന്റെ വീട്ടിലെ പുതിയ താമസക്കാരാണ് "

"ഹാജിക്കാ ഇത് അഷ്കർക എന്റെ കാകുന്റെ കരൾ...
പിന്നെ ന്റെ ചങ്കിന്റെ ആങ്ങള..."

"അസ്സലാമു അലൈകും
ഞാൻ സ്വാലിഹ് ഉമ്മാക് മരുന്നിനു വേണ്ടികുറച്ചു ഇലകൾ വേണോന്ന്  പറഞ്ഞപ്പോ വന്നതാ..."


"വഅലൈകും മുസ്സലാം...
പിന്നെ ഈ പെണ്ണിന്റെ കൂടെ അതികം കറങ്ങേണ്ട...

ഡീ...തനു എന്നോട് പറഞ്ഞാൽ പോരായിരുന്നോ ഞാനില്ലേ ഇവിടെ
നീ ഇങ്ങനെ നാട് തെണ്ടണോ...

അപ്പൊ ok സ്വാലിഹ് വീണ്ടും കാണാം എന്തേലും ആവിശ്യം ഉണ്ടേൽ എന്നെ വിളിച്ചാൽ മതി ട്ടാ...
ഇവളെയും കൂട്ടി ഇങ്ങനെ ഇറങ്ങണ്ട.

ഡീ നിന്റെ നോട്ട് വേണം ലീയൂന്..
എനിക്ക് ഇനി അങ്ങോട്ട് വരാൻ ടൈമില്ല നിയാസ് വിളിചിരുന്നു അവൻ അത്യാവശ്യായിട്ട് എവിടെയോ പോകാനുണ്ട് എന്നും പറഞ്ഞ്.
നിനക്ക് പറ്റുമെങ്കിൽ കൊണ്ടു കൊടുക്ക്..
പിന്നെ നിന്റെ ഗിഫ്റ്റ് വേറെ ആർക്കേലും കൊടുക്കുന്നെന്റെ മുന്നേ പോയി എടുത്തോ..
അപ്പൊ ശെരി എല്ലാം കിട്ടിയില്ലേ..
അധികം കറങ്ങി തിരിയാതെ വീട്ടിൽ ചെല്ലാൻ നോക്ക്.

അപ്പൊ സ്വാലിഹ് നമുക്ക് വീണ്ടും  കാണാട്ടോ.. "

"ആ ഞാൻ പോകുവാ അഷ്കർക..
അപ്പൊ ഹാജിക്ക വേഗം നടക്ക്  നേരം കൊറേ വൈകി..."

"ഇയാളോട് എത്ര പറഞ്ഞതാ എന്നെ  സ്വാലിഹ് എന്ന് വിളിക്കാൻ ക്ഷമക്ക് ഒരതിരുണ്ട് ട്ടാ.."


"ഓഹ് ഇയാളെ പോലെ തന്നെ എനിക്കും ഉണ്ട് ഒരു പേര്..
തനുജ
ഇയാൾ ഇയാൾ എന്നിങ്ങനെ വിളിച്ചു ബുദ്ദിമുട്ടണ്ട..."

"തൽകാലം ഇയാൾ മതി... "

"പിന്നെ ഹാജിക്ക ഇങ്ങക്ക് അറിയോ..
ഈ നാട് ഭയങ്കര സംഭവ
എന്റെ ഉപ്പാപ്പണ്ടല്ലോ ആളൊരു പുലിയാ...ഈ നാട്ടിലെ എല്ലാവരുടെയും കാരണവർ..
പിന്നേണ്ടല്ലോ..."

"ഒന്നു നിർത്തോ...
ഇനി വീട്ടിൽ എത്തുന്നത് വരെ മിണ്ടിപ്പോകരുത്..."

(പടച്ച തമ്പുരാനെ...
ഇയാളെ മാറ്റാൻ പറ്റുമെന്ന് എനിക്ക്  തോന്നണില്ല...
ഇനീപ്പൊ മിണ്ടാണ്ട് നിക്കുക തന്നെ..)

"അപ്പൊ സ്വാലീക്കാ ഞാൻ പോട്ടെ കേറുന്നില്ല ഉമ്മാനോട് പറയണേ ഞാൻ പിന്നെ വരാന്ന്.
ഉമ്മ നോക്കുന്നുണ്ടാകും...
പിന്നെ ഇതാ കൊലുസ് അത് ഇങ്ങളെ കയ്യിൽ തന്നെ ഇരിക്കട്ടെ.."

"ഒന്നു നിന്നെ..
എനിക്ക് ഇയാളോട് ഒരു കാര്യം പറയാനുണ്ട്...
ദയവു ചെയ്തു ഇനി എന്റെ പിറകെ വരരുത് അത് എന്തിനു വേണ്ടിയിട്ടാണെങ്കിലും..
ഞാനൊരു പുരുഷനാണ്...
അത് മാത്രമല്ല ഞാനും റിനുവും കൂടെ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ ഒരു അപകടത്തിലൂടെ നഷ്ടപെട്ടപ്പോ  എല്ലാം മറന്ന്
ഒരാണെന്നു രീതിയിലുള്ള എല്ലാ വികാരവും അടക്കി നിർത്തി അവളുടെ ഓർമകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന എനിക്ക് മുൻപിൽ നീ വരുമ്പോ എന്റെ തീരുമാനങ്ങൾ എന്നെ തോല്പിക്കാൻ ശ്രമിക്കുന്ന പോലെ തോന്നുന്നു...
നിനക്ക് ചിന്തിക്കാനുള്ള വിവേകമുണ്ടെന്നു കരുതിയാണ് ഇത്രയും പറഞ്ഞത്...
വീട്ടിൽ വന്ന് ഉമ്മയെ കണ്ടോ..
പക്ഷെ എന്റെ മുന്നിൽ വരരുത്...
ഒരുപാട് സ്വപ്നങ്ങൾ കണ്ടു എല്ലാം  നഷ്ടപ്പെട്ടു വിധിക്കു മുൻപിൽ പിടിച്ചു നിന്ന് ജീവിക്കാൻ ശ്രമിക്കുന്ന ഒരുവന്റെ യാചന ആയി കണക്കാക്കിയാൽ മതി.."

എല്ലാം പറഞ്ഞു സ്വാലിക്കാ  പോയപ്പോയും പ്രതിമ കണക്കെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു..
അവരുടെ സന്തോഷം തിരിച്ചു കൊടുക്കാൻ വേണ്ടി മാത്രമാണ് ഞാനിത്ര ഫ്രീ ആയി സ്വാലീക്കാനോട്  ഇടപെട്ടത്..
പക്ഷെ സ്വാലീക്ക പറഞ്ഞവാക്കുകൾ
പടച്ചോനെ ഞാൻ കാരണം ഒരാൾ തെറ്റിലേക്ക് പോകാ എന്ന്‌ പറഞ്ഞാൽ...
ഇനി ഒന്നും വേണ്ട..തനു ഇനി ഒരിക്കലും സ്വാലീകന്റെ മുന്നിൽ പോയി നിൽക്കില്ല...
മനസ്സിൽ ഉറച്ച തീരുമാനവുമായി തനു വീട്ടിലേക് പോയി...


[അവളോട് എല്ലാം തുറന്നു പറഞ്ഞത് തന്നെ അവളുടെ സാനിധ്യം എനിക്ക് മാറ്റം വരുത്തും എന്ന്‌ കരുതിയിട്ട...
എത്ര അകറ്റാൻ ശ്രമിച്ചാലും അവളെ പുഞ്ചിരി എന്റെ ഉറക്കം കെടുത്തുംപോലെ ഒറ്റക്കുള്ള ജീവിതം സ്വാലിഹ് തിരഞ്ഞെടുത്തത ഇനി അതിലൊരു മാറ്റവുമില്ല..
അത് കൊണ്ട് തന്നെയാണ് എല്ലാം പറഞ്ഞതും ]

വീട്ടിലെത്തിയപ്പോ തന്നെ ഉമ്മാനോട് പറഞ്ഞു നോട്ടുമായി ലിയൂന്റെ  അടുത്തു പോയി...
സൈനുത്തായും ലിയുവും അവിടെ നില്കാൻ പറഞ്ഞങ്കിലും തലവേദന എന്ന്‌ പറഞ്ഞ് അഷ്കർക വാങ്ങി വെച്ച ഫ്രോക്കും എടുത്ത് പെട്ടെന്നിങ് പൊന്നു..."


                    ◆◆◆◆◆◆


പതിയെ എക്സാമിന്റെ തിരക്കുകളിലേക് മാറി..
റാബിത്താനെ കാണാൻ പോകാൻ നോക്കുമ്പോ എന്തേലും കാരണം പറഞ്ഞു ഉമ്മ മുടക്കും...
ഞാൻ ഒന്നും ചോദിച്ചതുമില്ല...
എക്സാമൊക്കെ കഴിഞ് ഉമ്മാനോട് എന്തൊക്കെയോ പറഞ്ഞു സമ്മതം ചോദിച്ചാണ് റാബിത്താടെ വീട്ടിലേക് പോയത്
ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു സ്വാലീക അവിടെ ഉണ്ടാകല്ലേന്ന്..

അവിടെ എത്തി ഉമ്മാനോട് സ്വാലിഹിനെ ചോദിച്ചപ്പോ
"ഇല്ലാ" എന്ന്‌ പറഞ്ഞു...
അപ്പോഴാണ് മനസ്സിന് ഒരു ആശ്വാസം ആയതു...
ഉമ്മാനെ കാണാൻ പോകാത്തതിന്  കുറെ പരിഭവം പറഞ്ഞങ്കിലും
എക്സാം ആയത് കൊണ്ടാണെന്നു പറഞ്ഞപ്പോ ഉമ്മ ഒന്നടങ്ങി..

"ഉമ്മാ... ഇങ്ങക്ക് നല്ല മാറ്റം വന്നിട്ടുണ്ടല്ലോ... ഇരിക്കാനൊക്കെ പറ്റുന്നുണ്ട് ല്ലേ.."

"ആ മോളെ... ആദ്യമായിട്ടാ.. ഒരു മരുന്ന് ഇങ്ങനെ ഫലിക്കുന്നത്.."

"അൽഹംദുലില്ലാഹ്...
എല്ലാം പഴയത് പോലെ ആകും ഉമ്മാ.."


അങ്ങനെ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞ്കഴിഞ് പിന്നെ വരാന്നും പറഞ്ഞു റൂമിൽ നിന്നിറങ്ങിയതും തനുവിന്റെ കൈ പിന്നിൽ നിന്നു പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു...



(തുടരും... )

{ലെങ്ത് വളരെ കുറവാണ് എന്നറിയാം... അടുത്ത പാർട്ട്‌ പെട്ടന്നുണ്ടാകും insha alla }



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


ഭാഗം 17


✍ശുഹൈബ് മുത്തനൂർ
      9745834078


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


"ഉമ്മാ... ഇങ്ങക്ക് നല്ല മാറ്റം വന്നിട്ടുണ്ടല്ലോ... ഇരിക്കാനൊക്കെ പറ്റുന്നുണ്ട് ല്ലേ.."

"ആ മോളെ... ആദ്യമായിട്ടാ.. ഒരു മരുന്ന് ഇങ്ങനെ ഫലിക്കുന്നത്.."

"അൽഹംദുലില്ലാഹ്...
എല്ലാം പഴയത് പോലെ ആകും ഉമ്മാ.."

അങ്ങനെ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞ്കഴിഞ് പിന്നെ വരാന്നും പറഞ്ഞു റൂമിൽ നിന്നിറങ്ങിയതും തനുവിന്റെ കൈ പിന്നിൽ നിന്നു പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു...
ഞെട്ടിത്തിരിഞ്ഞു നോക്കിയ തനു കണ്ടത് ലിനൂനേ ആയിരുന്നു..


"ഓ നീയായിരുന്നോ പേടിച്ചോയല്ലോ കുരുപ്പേ..."

"നീ കൊറച് പേടിക്കണം...
അല്ല നീ പിന്നെ ആരാന്നാ കരുതിയെ.."

"അല്ല അത് പോട്ടെ നീ എന്താ ഇവിടേ..."

"ഓഹോ എനിക്കിപ്പോ ഇവിടെ വരാൻ നിന്റെ സമ്മതം വേണായിരുന്നോ അറിഞ്ഞില്ലട്ടോ പാത്തൂ..."

"ഡീ കളിക്കാതെ കാര്യം പറ
നീ വെറുതെ ഇങ്ങനെ വരാറില്ലല്ലോ എന്തോ ഉദ്ദേശം ഉണ്ടല്ലോ ന്റെ മോൾക്ക്‌..."

"ഡീ നിന്നോട് ഞാൻ എപ്പോഴും പറയാറുള്ളത എന്റെ കവിളിലിങ്ങനെ പിടിച്ചു വലിക്കരുതെന്ന്..."

[കവിള് പിടിച്ചു വലിച്ച തനൂന്റെ കൈ  തട്ടി മാറ്റി കൊണ്ട് ലിയു പറഞ്ഞു..]

"സ്നേഹം കൊണ്ട് അല്ലേ ന്റെ ലിയൂ.."

"അയ്യോ അവളൊരു സ്നേഹം.
അല്ലെടി...
ഞാൻ കൈ പിടിച്ച്  വലിച്ചപ്പോ നീ ആരാണന്നാ കരുതിയെ.."

"അത് ഞാൻ കരുതി സാലിക്കയാണെന്നു.."

"എന്ത്‌ സാലിക്കയോ..
നീ ഒന്ന് വന്നേ...എനിക്ക് നിന്നോട്  കുറച്ചു കാര്യം പറയാനുണ്ട്..
അത് ഇവിടുന്നു പറഞ്ഞാൽ ശെരിയാകില്ല നീ വാ പാടത്തേക്കു പോകാം.."

"പാടത്തേക്കോ...ഞാൻ ഉമ്മാനോട് പറഞ്ഞിട്ടില്ല..."

"അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.. അവിടെ പോയപ്പോ അല്ലെ നീ ഇവിടെ ഉള്ളത് അറിഞ്ഞത് അതോണ്ട് മോളിപ്പോ വാ.. "

തനൂന്റെ കൈ പിടിച്ചു പാടത്തേക്കു നടക്കുമ്പോഴും ലിയുവിന്റെ മനസ്സ് ഏതോ ചിന്താലോകത്തായിരുന്നു...
പാടത്ത് എത്തിയിട്ടും കൈ വിടാത്തത് കണ്ടപ്പോ തനു ലിയുവിനെ പിടിച്ചൊന്നു കുലുക്കി.. അപ്പോഴാണ് ലിയു ചിന്തകളിൽ നിന്നും പുറത്തേക്ക് വന്നത്...

"അല്ല ലിയു എന്താ നിന്റെ പ്രശ്നം
നീ കൊറേ നേരായിട്ട് എന്തൊക്കെയോ വല്യ ചിന്തയിൽ ആണല്ലോ..."

"പ്രശ്നം നീയാണ് തനൂ...
സത്യം പറഞ്ഞെ നീ എന്തൊക്കെയോ എന്നോട് മറച്ചു വെക്കുന്നില്ലേ..."

"മറച്ചു വെക്കേ...നീ എന്തൊക്കെ ലിയൂ ഈ പറയിണേ നിനക്ക് വട്ടായോ..."

"ഡീ തനു കളിക്കാതെ കാര്യം പറഞ്ഞോ...
നീ വീട്ടിൽ വന്ന് പെട്ടന്ന് ഇങ്ങോട്ട് പോന്നപ്പോൾ തന്നെ എനിക്ക് തോന്നിയതാ നിനക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടന്ന്...

പിന്നേ നിന്റെ മുഖമൊന്ന് മാറിയാൽ ഇത്രേം കാലം കൂടെ നടന്ന എനിക്ക് അറിയാൻ പറ്റും അതോണ്ട് മോൾ പറഞ്ഞേ എന്താ നിന്റെ പ്രശനം.."

"ഡീ എനിക്ക് ഒരു പ്രശ്നവും ഇല്ല.."

"ദേ..തനു നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...
നിനക്ക് ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടാണോ നീ ഇപ്പോ എന്നെ വിളിക്കാത്തത് അത് പോട്ടെ ഇപ്പോ നീ വീട്ടിൽ വരാറില്ല വന്നാൽ തന്നെ അവിടെന്നു പെട്ടന്ന് പോരുന്നു..
ആ പഴയ തനു എവിടെ...
എന്നോടുപോലും നീ ഒന്ന് മര്യാദക്ക് മിണ്ടീട്ടു എത്ര ദിവസമായി...എന്റെ ഉമ്മാനോട് നീ എന്തൊക്കെ പറയുന്നത ഇപ്പോ നീ എന്റെ ഉമ്മാനോട് മിണ്ടീട്ടു എത്ര ആയി..
എന്നിട്ട് നിനക്ക് പ്രശ്നം ഇല്ലന്ന് ല്ലേ.."

"എന്റെ പൊന്നു ലിയു എനിക്ക് ഒരു പ്രശ്നവുമില്ല പിന്നേ അന്ന് നീ ചോദിച്ചില്ലേ...
സാലിക്ക എന്തിനാ എന്നെ തല്ലിയെന്നു.."

" ആ  അതിന്.."

[അവരുടെ കുടുംബത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും തനു ലിയുവിനോട്  പറഞ്ഞു കഴിഞ്ഞപ്പോ തനു പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു  ലിയു പറഞ്ഞത്...]

"എടീ അതിനു അങ്ങനെ  ആർക്കൊക്കെ സംഭവിക്കുന്നുണ്ട്  അതൊക്കെ ഓരോരുത്തരുടെ വിധി..  അതിനു നീ എന്തിന ഇങ്ങനെ ടെൻഷൻ അടിക്കുന്നെ..."

"ടെൻഷൻ ഒന്നും അല്ലെടീ...
എനിക്ക് എന്തോ പോലെ എങ്ങനെയെങ്കിലും അവരുടെ സന്തോഷം തിരികെ കൊടുക്കണം എന്നുള്ള ഒരു ആഗ്രഹം.."

"നീ എന്തിനാ ഈ നടക്കാത്ത പരിപാടിക്ക് നിക്കുന്നെ...
പിന്നേ നീയല്ലേ പറഞ്ഞേ ആയാളുടെ മുന്നിൽ ഇനി ഒരിക്കലും നിന്നോട് വരരുത് എന്ന്‌ പറഞ്ഞിട്ടുണ്ടന്ന്..
അങ്ങനെ ഒക്കെ പറഞ്ഞിട്ടും നീ എന്തിനാ പിന്നേം അയാളെ പറ്റി ചിന്തിക്കുന്നേ...."

"എനിക്കറിയില്ലഡീ...
ആ ഉമ്മാന്റെ സങ്കടം കാണാൻ വയ്യ...
സ്വാലീക്കാന്റെ സങ്കടോം കാണാൻ വയ്യ എനിക്ക് എങ്ങനെങ്കിലും ഒക്കെ റെഡിയാകണം.."

"എങ്ങനെയെങ്കിലും എന്ന്‌ പറഞ്ഞാൽ അയാളെ റിനു ആയി മാറാനാണോ നീ ആഗ്രഹിക്കുന്നത്.."

"നീ ന്താ പറഞ്ഞേ..."

"എന്തെ കേട്ടില്ലേ..
റിനു ആകാനാണോ നിന്റെ ആഗ്രഹം എന്ന്...
അല്ലാതെ എങ്ങനെ...??
നിനക്ക് ഒരു തരത്തിലും ഹലാൽ അല്ലാത്ത ഒരു പുരുഷനെ എങ്ങനെ നീ മാറ്റി എടുക്കുന്നത്.
സ്ത്രീ ആണങ്കിൽ കൊയപ്പല്ല ഇത് അങ്ങനെ ആണോ...
ഇനി ഹലാലും ഹറാമും അവിടെ നിക്കട്ടെ നിനക്ക് ഒരു മുൻപരിചയം കൂടി ഇല്ലാത്ത ഒരാളെ എങ്ങനെ ??..."

"ലിയു ഒന്ന് നിർത്ത്...
കൊറേ നേരായി തൊടങ്ങീട്ട്..
റിനു ആകണന്ന്  ഞാനെപ്പോഴങ്കിലും പറഞ്ഞോ...
എനിക്ക് അതൊന്നും ആകണ്ട പക്ഷെ..."

"എന്താ ഒരു പക്ഷെ...എന്താ നിർത്തി ക്കളഞ്ഞേ..
പിന്നേ എങ്ങനേ നീ അവരെ സന്തോഷത്തിൽ ആക്കാൻ പോകണേ..
നീ മാറി തനു ഒരുപാട് മാറി...
അല്ല ഇനി നിനക്കെങ്ങാനും അയാളോട് പ്രണയം ആണോ...!!!?"

"ലിയൂ.."

"എന്തെ കൊറച്ചൂടെ ഉറക്കെ വിളിക്ക് എല്ലാരും കേൾക്കട്ടെ...
എനിക്ക് ഇനി ഒന്നും പറയാനില്ല..
തനു ഞാൻ ഒരു കാര്യം പറയട്ടേ...
അയാൾ നിന്നോട് പറഞ്ഞതല്ലേ ഇനിയും അയാളെ മുന്നിൽ നീ  ചെല്ലരുതെന്ന് പിന്നെന്തിനാ വെറുതെ...
ലോകത്ത് എത്ര ആൾക്കാരുണ്ട് ഇതിലും സങ്കടം അനുഭവിക്കുന്നെ.. നിനക്കറിയാലോ നിന്നെ വിശ്വസിച്ചു നിന്റെ എല്ലാ വാശികൾക്കും കൂട്ടു നിക്കണ കൊർച് ആൾക്കാരുണ്ട് അവരെ ഒന്നും നീ മറക്കരുത് ട്ടാ..."

"എടീ ലിയു..അതിനുമാത്രം ഞാനിപ്പോ എന്താ ചെയ്തെ..."

"ഇപ്പൊ ഒന്നും ചെയ്തില്ല...
ഇനി ചെയ്യാതിരിക്കാൻ ആണ് പറഞ്ഞെ..."

[ എനിക്ക് പറയാനുള്ളതൊക്കെ അവളോട്‌ ഞാൻ പറഞ്ഞു തനൂന്റെ  കേരക്റ്റർ  തികച്ചും  വ്യത്യസ്തമാണ്  ഒരു പൂമ്പാറ്റയാണവൾ ഞാൻ എപ്പോ പറഞ്ഞു കാളിയാകാറുണ്ട് അടക്കവും ഒതുക്കവുമുള്ള  പൂമ്പാറ്റാന്നും പറഞ്..
അവൾക് ആരുടെ സങ്കടോം കണ്ട്  നിക്കാൻ പറ്റില്ല
അവളെ കൊണ്ട് ചെയ്യാൻ പറ്റുന്ന അത്രേം ചയ്തു എല്ലാവരേം  ഹാപ്പിയാകാൻ ശ്രമിക്കാറുണ്ട് പെണ്ണ് പക്ഷെ ഇത് അതുപോലല്ല റിനു ആകാൻ ശ്രമിക്കാ അവൾ അവളത്  മനസിലാകുന്നില്ലേലും അവസാനം  അങ്ങനെ ആകു...
വെറുതെ എന്തിന അറിഞ്ഞു കൊണ്ട് വേദനിക്കാൻ എന്റെ തനൂനെ ഞാൻ വിട്ട് കൊടുക്കുന്നെ...
എല്ലാം പടച്ചോന്റെ വിധിയാ പടച്ചോൻ ഓരോ ആൾക്കാർക്കും ഓരോന്നു കണക്കാക്കിയിട്ടുണ്ട് അത് തിരുത്താൻ നമ്മളെ കൊണ്ട് കൂട്ടിയാ കൂടൂല്ലല്ലോ...]


"ഡീ ലിയു എനിക്ക് ഇത്ര ക്ലാസ്സ്‌ എടുത്തിട്ടു നീ ആരെയാടി ആലോചിക്കുന്നേ..."

"ഡീ പോടീ പോട്ടൂസെ..."എന്നും പറഞ്ഞു ലിയു എണീച്ചോടി..

"ഡീ നിക്കടീ..."

ലിയുന്റെ പിറകെ ഓടുമ്പോ ആണ്  പെട്ടെന്നൊരു ബൈക്ക് മുന്നിൽ  വന്ന് നിന്നെ...വേറെ ആരുമല്ല ലിയൂന്റെ അഷ്‌കർക്ക...

അശ്കർക്ക ഇങ്ങോട്ട് എന്തേലും  പറയുന്നതിന്റെ മുന്നേ മുഖത്തു നോക്കി നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു..

"അല്ല എന്താപ്പോ രണ്ടാളേം കഥ.. എത്ര വയസ് ആയെന്നു വല്ല പിടുത്തോണ്ടൊ..
എന്നിട്ട് റോഡിൽ കൂടി ഇങ്ങനെ ഓടി കളിക്കാ കൊച്ചു പിള്ളേരന്നാ വിചാരം..
ലിയു വേണേൽ കേറിക്കോ ഞാൻ  വീട്ടിലേക്കാ.. "

"ഞാനില്ല കാകു പൊയ്ക്കോ..
തനു ഒറ്റക്കല്ലേ ഓളെ വീട്ടിലാക്കി ഞാൻ വന്നോളാം.."

"എന്നാ ഓളും കേറിക്കോട്ടെ എന്നാ പ്രശ്നം തീർന്നല്ലോ.. "
(ഒരു കള്ള ചിരിയോടെ അഷ്‌കർ  പറഞ്ഞു.. )

"അള്ളോ ഞാനില്ല ആരേലും കണ്ടാൽ മോശാ..."

"ഓ അതൊക്കെ അറിയാല്ലേ..അതിനു വേണ്ടി തന്നെ ഞാൻ പറഞ്ഞതും...
എന്നിട്ടാണോ നീ അന്ന് ആ ചങ്ങായിന്റെ കൂടെ നാട് തെണ്ടാൻ ഇറങ്ങിയേ..
പിന്നേ അശ്കർന്റെ ബൈക്കിന്റെ ബാക്ക് സീറ്റിലെ സ്ഥാനം എന്റെയീ പെങ്ങളൂട്ടിക്കും ഉമ്മക്കും പിന്നേ ഞാൻ മഹർ ചാർത്തുന്ന എന്റെ പെണ്ണിനും..."

"അല്ലേലും ഞാൻ കേറൂല...
പിന്നേ അന്ന് ചെടി പറിക്കാൻ വേണ്ടീട്ടല്ലേ...
ലിയു നീ പൊക്കോ ഞാനൊറ്റക്ക്  പോയ്കോളാം...
ഇവിടെന്ന് ആകെ കൊറച്ചല്ലേ ഒള്ളു.. "

"ആ എന്ന ഞാൻ പറഞ്ഞതൊന്നും മറക്കണ്ട ട്ടോ...
ഇനി വിളിക്കണട്ടോ...
എന്നാ ഞാൻ പോയി
അസ്സലാമു അലൈകും.."

"വഅലൈകും മുസ്സലാം.. "

                       
"എന്തായി ലിയൂ...തനു എന്ത് പറഞ്ഞു അവൾക് എന്തേലും.."

"ഒന്നുല്ല കാകു പക്ഷെ എന്തൊക്കെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്...
ഇങ്ങക്ക് ഓളെ  അറിയുന്നതല്ലേ.."

"ആ.. "


                     ◆◆◆◆◆◆


ലിയു പറഞ്ഞതൊക്കെ ശെരി തന്നെ  അല്ലേ ഞാൻ എന്തിനാ ഇങ്ങനെ  സങ്കടപ്പെടുന്നെ...
അഥവാ ഞാൻ കണ്ടു  മുട്ടിയില്ലായിരുന്നെകിൽ സ്വലിക്ക  ഇങ്ങനെ തന്നെ അല്ലെ ജീവിക്കുക...
എന്താ ഞാൻ ചെയ്യാ ലിയൂ  പറഞ്ഞപോലെ ഒരിഷ്ടവും എനിക്കില്ല
പക്ഷെ ഒറ്റപ്പെടുത്താനും എന്റെ മനസ്സ് സമ്മതിക്കുന്നില്ല ഞാൻ എന്താ ചെയ്യാ ന്റെ റബ്ബേ...

               
                      ◆◆◆◆◆◆


"അല്ല ഉമ്മാ എന്താപ്പോ ചെയ്യ
അവളെ എങ്ങനപ്പോ അവരുടെ കൂടെ വിടാ..."

"എനിക്കും അറീല തായീ,..
അവരെ മുഖത്തു നോക്കി എന്ത പറയാ..
നിങ്ങളെ കൂടെ ഞങ്ങളെ മകളെ  വിടില്ലന്നോ....
അവരെ വിശ്വാസമില്ല എന്ന് വിചാരിക്കൂലേ..
പെട്ടെന്ന് പോയ്‌ വരും എന്നല്ലേ  പറഞ്ഞെ..
എന്താ ചെയ്യാ സമ്മദിക്കന്നെ
നിങ്ങളെ മകൻ കൂടെ ഉള്ളതോണ്ട് വിടൂല എന്ന്‌ പറയാൻ പറ്റൂലല്ലോ.."

"ശെരിയാ ആദ്യമേ അടക്കിയിരുന്നെങ്കിൽ ഇന്നിങ്ങനെ  തീരുമാനം എടുക്കാൻ ബുദ്ദിമുട്ടു  വരില്ലായിരുന്നു.,"

"എന്ത രണ്ടാളും കൂടെ ഒരു ചർച്ച.. "

[ഓരോന്ന് ആലോചിച്ചു വീട്ടിൽ കേറി  ചെല്ലുമ്പോ ആണ് ഉമ്മയും  ഉമ്മാമയും എന്തൊക്കെയോ  സംസാരിക്കുന്നത് കേട്ടത്..

ചോദിച്ചപ്പോ പറഞ്ഞു റാബിത്താക്  കടൽ കാണാൻ പോകാൻ ആഗ്രഹം..
വൈദ്യർ പറഞ്ഞിട്ട്ണ്ട് പോലും ഇടക്ക്  ഒന്ന് പുറത്തേക് ഒക്കെ കൊണ്ടു പോവാൻ..
ഇപ്പൊ വീൽ ചെയറിലാണ് ചെറുതായി എഴുന്നേറ്റു നിൽക്കാൻ ഒക്കെ പറ്റുന്നുണ്ട്...
അതോണ്ട് കൂടെ പോകാൻ എന്നെ  സമ്മതിക്കുവോന്ന് ചോദിച്ചു ഉപ്പ. റാബിത്ത പറഞ്ഞിട്ടാണ് എന്നും പറഞ്ഞു...]

"മോളെ അടങ്ങി ഒതുങ്ങി ഇരിക്കണട്ടാ...കൂടെ ഒരു  ചെറുപ്പക്കാരൻ ഉള്ളത പറയിപ്പിക്കരുത്..."
ഇങ്ങനെ ഒരുപാട് ഉപദേശങ്ങൾ തന്നു എന്നെ ഒരു വഴിക്കാക്കി..
എല്ലാം സമ്മതിച്ചു വേഗം മാറ്റിയൊരുങ്ങി അവരോട് സലാമും പറഞ്ഞു അങ്ങോട്ട്‌ പോയി...
മുന്നിൽ തന്നെ സ്വാലീക്ക ഉണ്ടായിരുന്നു ഞാൻ മുഖത്തു  നോക്കാതെ ഉമ്മാന്റെ അടുത്തേക്  പോയി...
അങ്ങനെ ഞങ്ങൾ നേരെ ബീച്ചിലേക്ക് വിട്ടു...
അങ്ങെത്തുന്നത് വരെ വാ തോരാതെ സംസാരിച്ചു ഞാനും  ഉമ്മയും ഉപ്പയും..
ഇടക്ക് മിററിലൂടെ ഉള്ള നോട്ടം  അല്ലാതെ വേറൊന്നും സ്വലിക്കന്റെ  ഭാഗത്തു നിന്നും ഉണ്ടായില്ല...


ഭീച്ചിലെത്തി ഉമ്മാനെ വീൽ ചെയറിലിരുത്തി ഞാൻ ഉമ്മാന്റെ വീൽചെയറും തള്ളി പതിയെ നടന്നു....
ഉമ്മാനെ അവിടെ നിർത്തി തിരമാലകൾക്കൊപ്പം കുറച്ചു നേരം ഓടിക്കളിച്ചു...
അവസാനം തളർന്നപ്പോ  ഉമ്മാന്റേം ഉപ്പന്റേം കൂടെ ഇരുന്നു..
സ്വാലിക്ക ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും ഒക്കെ വാങ്ങികൊണ്ട് വന്നുതന്നു...

പടച്ചോനെ ഇവിടെ എത്തിയാൽ ഉമ്മാനെ വിളിക്കാൻ പറഞ്ഞിരുന്നല്ലോ...
ഉമ്മാനോട് പറഞ്ഞപ്പോ സ്വാലീക്കാന്റെ കയ്യീന്ന് ഫോൺ വാങ്ങി തന്നു...

ഫോൺ വാങ്ങി കുറച്ചു മാറിനിന്നു വേഗം ഉമ്മാക്ക് വിളിച്ചു..

       
                    ◆◆◆◆◆◆


"ഇക്കാ എന്തൊരു മോളാല്ലേ...
ഈ സന്തോഷം എന്നും നമ്മുടെ  കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകാ..."

ഉമ്മ എന്നെ നോക്കി കൊണ്ട അത്  പറഞ്ഞത്..
അത്കൊണ്ട് തന്നെ ഞാൻ അവിടുന്ന് പെട്ടെന്നെഴുന്നേറ്റു...
റിനുവിനു പകരം വെക്കാൻ ആരും  വേണ്ട എനിക്ക് ഈ ജീവിതത്തിൽ...
പക്ഷെ ഇവളുടെ കുസൃതികളിൽ ഞൻ പഴയ സ്വലിയിലേക് മടങ്ങാൻ  ആഗ്രഹിക്കും പോലെ...
അന്ന് അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് കാണാൻ...
ഉമ്മാനോട് ചോതിക്കുവേം ചയ്തു...
ഒന്നെനിക്കറിയാം തനുജ യെ ഞാനും  ഇഷ്ടപ്പെട്ടു തുടങ്ങി...
അകറ്റി നിർത്താൻ ശ്രമിക്കുന്നത് പിന്നീട് അതൊരു സങ്കടമായി മാറും എന്നത്കൊണ്ട...
പിന്നെയീ സ്വാലി തീരുമാനിച്ചതാണ് എന്റെ ജീവിതം എങ്ങനെ കൊണ്ടുപോകണം എന്ന്...
എന്ത് ഇഷ്ടമായാലും ഞാൻ തനുജയുടെ മുന്നിൽ പരുക്കൻ  തന്നെ ആയിരിക്കും...

                    ◆◆◆◆◆◆


"ഇല്ല ഉമ്മാ...
ഞാൻ അധികം സംസാരിക്കില്ല അടങ്ങി നിന്നോളം...
ആ റാബിത്ത നല്ല സന്തോഷത്തിലാ..
എന്നാ ok ഉമ്മാ..
അസ്സലാമുഅലൈക്കും..."

ഉമ്മാനോട് സംസാരിച്ച് കഴിഞ്ഞ്  ഫോണിൽ നോക്കിയപ്പോയാണ് ഞാനത് കണ്ടത്

പടച്ചോനേ സ്വാലീക്ക ആണോ
ഇത് അപ്പൊ കൂടെ ഉള്ളത് റിനു തന്നെ ആകും സുന്ദരിയാണോല്ലോ..
സ്വാലീക്ക എന്തൊരു മാറ്റാ..
രത്രിയും പകലും പോലെ ഉള്ള മാറ്റം വന്നിട്ടുണ്ടല്ലോ അന്നും ഇന്നും...


"വിളിച്ചു കഴിഞ്ഞെങ്കിൽ ആ ഫോണിങ് തന്നേക്ക്..."

അവളുടെ ഉമ്മാനോട് സംസാരിക്കുമ്പോ ഒരിടത്തും നിക്കുന്നില്ല പെണ്ണ് എന്തൊക്കെയോ  കളിച്ചു കൊണ്ടിരിക്കുന്നുന്നു...
ഫോൺ വെച്ച് ഡിസ്‌പ്ലേയിലേക് നോക്കി അന്തം വിടുന്നത് കണ്ടു.
വാൾപേപ്പർ കാണ്ടായിരിക്കും എന്നറിയുന്നത് കൊണ്ട് വേഗം അവളുടെ അടുത്ത് ചെന്ന് ഫോൺവാങ്ങി തിരികെ നടന്നു...
കൂടെ തന്നെ അവളും വന്നു..

കുറച്ചു കഴിഞ്ഞപ്പോ ഉപ്പ വീട്ടിലേക്കു തിരിക്കാൻ പറഞ്ഞു..
നേരം വൈകിയത് കൊണ്ട് പോകുന്ന വഴിക്ക് ഫുഡ്ഡും കഴിച്ചു...
ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുമ്പോളും ഇടക്ക് എന്റെ കണ്ണ് അനുസരണ ഇല്ലാതെ അവളിലേക്ക് തിരിയുന്നുണ്ട്..

പെട്ടെന്നാണ് ഉമ്മ തനുവിനോട് ആ കാര്യം പറഞ്ഞത്...
ഉമ്മ അത് പറഞ് കഴിഞ്ഞതും  അവളുടെ കണ്ണ് എനിക്ക് നേരെ തിരിഞ്ഞു...





(തുടരും...)




{ലെങ്ത് വളരെ കുറവാണ് എന്നറിയാം... അടുത്ത പാർട്ട്‌ പെട്ടന്നുണ്ടാകും insha alla }



✍ശുഹൈബ് മുത്തനൂർ
      9745834078


പോരായ്മകൾ ഏറെ ഉണ്ടന്നറിയാം... നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും അല്ലങ്കിലും അറിയിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് കഥയുടെ മുന്നോട്ടുള്ള യാത്ര...


ഇതുവരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....


*#തനുജ*


ഭാഗം 18


✍ശുഹൈബ് മുത്തനൂർ
      9745834078


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ഒരുപാട് വൈകി എന്നറിയാം ഫാമിലിയിൽ ചെറിയ ഹോസ്പിറ്റൽ കേസും വേറെ ചില പ്രശ്നങ്ങൾ ഒക്കെ ആയി വൈകിയതാണ് വായനക്കാർ ക്ഷമിക്കണം...
ഈ പാർട്ട്‌ എത്രത്തോളം നന്നായി എന്നറിയില്ല പെട്ടന്ന്എഴുതി ത്തീർത്തതാണ് എല്ലാരും വായിച്ചു അഭിപ്രായം പറയണം..

◆◆◆◆◆◆◆◆◆


"ആ മോളെ...
നാളെ രാവിലെ ഞങ്ങൾ ഇവിടുന്നു തിരിക്കും ട്ടാ...
അൽഹംദുലില്ലാഹ് പടച്ചോൻ സഹായിച്ചു എല്ലാം റെഡി ആയി
ഇനി തറാപ്പിയിലൂടെ റെഡിയാകാൻ പറ്റുന്നതേ ഉള്ളൂ"

"എന്താ ഉമ്മ ഇങ്ങൾ പറഞ്ഞെ നാളെ ഇങ്ങൾ പോകുവാണെന്നോ..
അതെന്തേ പെട്ടെന്ന് തറാപ്പി ഒക്കെ കഴിഞ്ഞു പോയാൽ പോരെ..."

[ ഉമ്മ പറഞ്ഞ കാര്യം കേട്ടപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടം
എന്തോ എനിക്ക് നഷ്ടപ്പെടുമ്പോലെ  ഞാൻ എന്താ ഇങ്ങനെ...
വിശ്വാസം വരാത്ത പോലെ വീണ്ടും ഉമ്മാനോട് ചോദിച്ചു കൊണ്ടിരുന്നപ്പോൾ സ്വാലീക എന്നെ കണ്ണാടിയിലൂടെ വല്ലാത്ത ഒരു നോട്ടം നോക്കി
എന്തൊക്കെയോ പറയാനുള്ളത് പോലെ..
ഉപ്പ കൂടി പറഞ്ഞപ്പോ എന്തോ പോലെ അവര് രണ്ടാളും കൂടെ  എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എന്റെ മനസ് മറ്റെവിടെയോ ആയിരുന്നു...

വീട്ടീലെത്തിയെന്ന് ഉമ്മ പറഞ്ഞപ്പോയാണ് ചിന്തയിൽ നിന്നും ഞാൻ പുറത്തേക്ക് വന്നത്..
സ്വാലീക്ക ഗേറ്റ് തുറക്കാൻ ഇറങ്ങിയപ്പോ ഉമ്മ എന്റെ കയ്യിൽ ചെറിയൊരു കടലാസ് കഷ്ണം തന്നിട്ട് ഇടയ്ക്കു വിളിക്കണം എന്നും  പറഞ്ഞു...
രണ്ടുപേരുടേം മുഖം സങ്കടം കൊണ്ട് ഇരുൾ മൂടിയ പോലുണ്ട്

"നിങ്ങക്ക് എപ്പോ വേണേലും ഇവിടെ വരാം ഞാൻ നിങ്ങളെ റിനു തന്നെയാണ് " എന്ന് പറഞ്ഞപ്പോ കെട്ടിപിടിച്ചു ഉമ്മ നെറ്റിയിലൊരു മുത്തം തന്നു..
ഉമ്മാന്റെ കണ്ണുനീര് തുടച്ചു കൊടുത്ത് സലാം പറഞ്ഞു ഞാൻ വീട്ടിലേക് നടന്നു
ഉപ്പ കൊണ്ടു വിടാന്നു പറഞ്ഞെങ്കിലും
ഞാൻ വേണ്ട എന്ന്‌ പറഞ്ഞു വീട്ടിലേക് ഓടി...
(കാരണം അവരെക്കാളും എന്റെ കണ്ണുനിറഞ്ഞിരുന്നു)

വീട്ടിലെത്തിയപ്പോ എന്നോട് സമ്മദം വാങ്ങാതെ തന്നെ എന്റെ മിഴികൾ അവരെ ലക്ഷ്യമാക്കി നോട്ടമിട്ടിരുന്നു..
വീട്ടിലേക് ദൃഷ്ടി പതിച്ചപ്പോ എന്നെ  തന്നെ നോക്കി നിക്കുന്ന സ്വാലീക്കയെ ആണ് ഞാൻ കണ്ടത്
ഞാൻ കണ്ട് എന്ന്‌ തോന്നിയത് കൊണ്ടാണന്ന് തോന്നുന്നു വേഗം അകത്തേക്ക് കയറിപ്പോയി..

                ◆◆◆◆◆◆

ഉമ്മാന്റേം ഉമ്മാമന്റേം ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകി നിസ്കാരം കഴിഞ്ഞു വേഗം കിടന്നുറങ്ങി
യാത്ര ക്ഷീണം ഉണ്ടായത് കൊണ്ടു ഞാൻ എഴുനേൽക്കാൻ കുറച്ചു വൈകി പോയി...
വേഗം എണീറ്റ് നിസ്ക്കാരൊക്കെ കഴിഞ്ഞു അടുക്കളേൽ പോയപ്പോ ഉമ്മാനെ ഉമ്മാമ്മാനേം അവിടെയൊന്നും കാണുന്നില്ല..


"അല്ലാ ഇങ്ങൾ രണ്ടാളും രാവിലെ  തന്നെ എവിടെ പോയതാ..."

ചായേം കുടിച്ചു ഉമ്മറത്ത് പത്രവും നോക്കി ഇരിക്കുമ്പോയാണ്  രണ്ടാളും കിസ്സയൊക്കെ പറഞ്ഞു  വരുന്നത് കണ്ടത്...

[പത്രം വായിക്കുന്നത് വിവരം വെക്കാനൊന്നും അല്ലട്ടോ വിവരം ഒക്കെ എനിക്ക് നേരെത്തെ ഉണ്ട് അതോണ്ട് ഇനി കൂടുതൽ വിവരം ഒന്നും വേണ്ട..
ഞാൻ പത്രത്തിൽ ആകെ നോക്ക ചരമ കോളം ആണ് അതിൽ ഏറ്റവും ഹൈ സ്കോർ ആർക്കാണ് എന്നതും.. ഹിഹിഹി സംഗതി പിടികിട്ടിയില്ല ല്ലേ ഞാൻ പറഞ് തരാം ഹൈസ്കോർ എന്ന്‌ പറഞ്ഞാൽ ഞാൻ ഉദ്ദേശിച്ചത് വയസ് ആണ് ട്ടാ...അത് ഞാൻ എന്നും നോക്കും എന്തോ അത് ശീലമായി പ്പോയി...]

ഇവരിതെവിടെ പോയി...
വെറുതെ അല്ല എണീക്കാൻ വൈകിയിട്ടും ഉമ്മാന്റെ അടി കിട്ടാതിരുന്നത് മൂപ്പത്തി സ്ഥലത്തില്ല ല്ലേ..
തച്ചുത്ത ഇക്കാന്റെ വീട്ടിൽ പോയൊതോണ്ട് കൃത്യമായി ഞാൻ എണീക്കാറുണ്ട് കാരണം ഉമ്മാന്റെ അപ്രതീക്ഷിതമായ അടി സഹിക്കാൻ പറ്റൂല..

"ഓ പൊന്നാര മോൾ എണീറ്റോ..
എന്തൊരു ഉറക്കാടി ഇത് പോകുമ്പോ കുറേ വിളിച്ച് നിന്നെ എണീക്കണ്ടേ...
അവര് നിന്നെ ചോദിക്കേം ചെയ്ത്.."

"ആരാപ്പോ ഈ നേരെത്ത് എന്നെ ചോദിച്ചത്...??!

"അപ്പൊ നീ അറിഞ്ഞിട്ടില്ലേ...
അവര് പറഞ്ഞല്ലോ നിന്നോട് ഇന്നലെ പറഞ്ഞെന്ന്...അവര് ചോദിച്ചപ്പോ ഞാൻ പറഞ്ഞു നീ ഉറങ്ങാന്ന് അപ്പൊ വിളിക്കണ്ട എന്നും പറഞ്ഞു.. "

"അള്ളോ.. ഞാൻ അത് മറന്നുപോയി..
ആ ഏതായാലും പോയില്ലേ അത് കഴിഞ്ഞു.."ഉള്ളിലുള്ള സങ്കടം ഞാൻ  പുറത്തു കാണിക്കാതെ പറഞ്ഞ്..

അവര് പോയിട്ട് ഇന്നേക്ക് ഒരാഴ്ചയായി..
എന്തോ മനസ്സിനൊരു സുഖമില്ല  എന്തൊക്കെയോ ഒരു അസ്വസ്ഥത  എപ്പോയും സ്വാലിക്കാന്റെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വരുന്നു..
എന്താ റബ്ബേ എനിക്ക് പറ്റിയത് ഇനീപ്പോ ലിയു പറഞ്ഞപോലെ എനിക്ക് എന്തേലും...
ഏയ്‌ ഇല്ലാ എനിക്ക് എന്റെ കാക്കൂനെ  പോലെയാ തൽകാലത്തേക് മനസ്സിനെ പിടിച്ച് നിർത്തി.
ഞാൻ എന്റേതായ ലോകത്തേക്ക് തിരിഞ്ഞു...


◆◆◆◆◆◆


ഇന്ന് തച്ചുത്താന്റെ ഇക്കാന്റെ  കുടുംമ്പത്തിൽ ഒരു കല്യാണമുണ്ട് ഉമ്മയും ഉമ്മാമയും രാവിലെ തന്നെ അവിടെ പോയി
വീട്ടിൽ ചുമ്മാ ഇരിക്കുമ്പോയാണ് ഉമ്മാന്റെ ഫോണെടുത്ത് ലിയൂനേ വിളിക്കാൻ നോക്കിയപ്പോയാണ് അന്ന് റാബീത്ത നമ്പർ തന്ന കാര്യം  ഓർമവന്നത് നമ്പർ എഴുതി തന്ന കടലാസ് കഷ്ണം കുറേ തിരഞ്ഞെങ്കിലും കണ്ടില്ല..
അപ്പോഴാണ് അന്ന് സ്വാലീക്കാന്റെ ഫോണിൽ നിന്നും ഉമ്മാന്റെ ഫോണിലേക്ക് വിളിച്ച കാര്യം ഓർമവന്നത്..
വേഗം ഫോണടുത്ത് കാൾ ലിസ്റ്റ് തിരഞ്ഞു നമ്പർ കണ്ടു പിടിച്ചു.

വിളിക്കാണോ വേണ്ടയോ എന്ന്‌ ഒരു നിമിഷം ചിന്തിച്ചങ്കിലും രണ്ടും കല്പിച്ചു സ്വാലിക്കാന്റെ നമ്പറിൽ കൈ അമർത്തി..


ട്രർ..ട്രർ...ട്രർ... ട്രർ

"ഹലോ..."

പടച്ചോനേ വിറച്ചിട്ടു ഒന്നും  ചോയ്ക്കാൻ പറ്റുന്നില്ലല്ലോ..


"ഹലോ ആരാണിത്..."

"ഞാനാ... "

"ഞാനോ...ഏത് ഞാൻ"

"ഞാൻ തനുജ..
ഉ..ഉമ്മാനെ കിട്ടാൻ വിളിച്ചതാ ഉമ്മന്റട്ത് ഒന്ന് കൊടുക്കാവോ...?? "


"ഉമ്മ ഇവിടെ ഇല്ലാ..
തെറാപ്പി ചെയ്യാൻ പോയതാണ് ഒരു മണിക്കൂർ എടുക്കും വന്നിട്ട് അങ്ങോട്ടേക് വിളിക്കാം..."


"ആ..."

കീ..കീ..കീ..

അങ്ങോട്ടേക് എന്തേലും പറയുന്നേന്റെ  മുന്നേ സ്വാലീക ഫോൺ വെച്ചു കഴിഞ്ഞു...
എന്തോ സ്വാലിക്കാന്റെ ശബ്ദം കേട്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നി..

സ്വാലിക്കാന്റെ നമ്പറു സേവ് ചെയ്ത്
ചുമ്മാ ഒരു കുസൃതിക്കു വേണ്ടി ഫോണിൽ whatsapp എടുത്തു...

ആദ്യം തന്നെ കാക്കൂന്റെ നമ്പറും തച്ചുത്താന്റെ നമ്പറും ഒക്കെ ബ്ലോക്ക് ചെയ്തു...
എന്താണ് ഞാൻ ചെയ്യുന്നതെന്ന്  എനിക്ക് പോലും അറിയാൻ പറ്റുന്നില്ല എന്താ ഞാനിങ്ങനെന്ന്..
എന്തോ യാന്ത്രികമായി ഞാൻ എന്തൊക്കെയോ ചെയ്തു..

സ്വാലിക്കാന്റെ whatsapp എടുത്തു  നോക്കിയപ്പോൾ
dp ലാസ്റ്റ് സീൻ  ഇതൊന്നും കാണാൻ ഇല്ല..രണ്ടും കല്പിച്ചു ഞാൻ ഒരു

" Hai " വിട്ടു..

ആഹാ..ഫോണും കയ്യിൽ പിടിച്ചു ഇരിക്കാണന്ന് തോന്നുന്നു..
മെസ്സേജ് അയച്ചു പെട്ടന്ന് തന്നെ റിപ്ലൈ കിട്ടി...

"Who..??"

പടച്ചോനെ ഇംഗ്ലീഷ്..

"Hai ഹാജീക്കാ...🤗"

"എന്തിനാ താൻ മെസ്സേജ് അയച്ചത്...??"

"വെറുതെ..."☺

"വെറുതെ ഇങ്ങനെ മെസ്സേജ് അയക്കാൻ ഞാൻ നിന്റെ ആരാ..?

എന്തേ പോയോ...റിപ്ലൈ ഇല്ലേ...??"

"അത് എനിക്കറീല but എനിക്കിഷ്ട്ടാ..
എന്റെ കാക്കൂനെ പോലെ..."

"ഞാൻ നിന്റെ കാകു ആണോ എന്നെ  ഇഷ്ടപ്പെടാൻ..?
അത് പോട്ടെ എത്ര നാളത്തെ  പരിചയമുണ്ട് നമ്മൾ തമ്മിൽ..
ഇങ്ങനെ മെസ്സേജ് ഒക്കെ അയക്കാൻ  മാത്രം ഉണ്ടോ...
നീ അല്ലെ അന്ന് പറഞ്ഞത് wtsp ഇല്ലന്ന്...? "


" സ്വാലീക്ക ഇങ്ങള് ഈ ചോദിച്ചതിനൊന്നും എനിക്ക് മറുപടി ഇല്ല...
ഇങ്ങക്ക് എനിക്ക് മെസ്സേജ് അയക്കാൻ ബുദ്ദിമുട്ടാണെൽ എന്റെ  നമ്പർ ബ്ലോക്ക് ചെയ്തോ...
എനിക്കറീല എന്താണ് ബദ്ധം എന്ന്  ഇങ്ങളെ പ്രോബ്‌ളോക്കെ കേട്ടപ്പോ...

സഹതാപം ഒന്നും അല്ലട്ടോ..?? എന്തോ ഒരു.. "

" പിന്നേ എന്ത്...
എല്ലാം തന്റെ പ്രായത്തിന്റെ പ്രശ്നം ആണ്..
ജസ്റ്റ് അട്രാക്ഷൻ ഏതൊരു  പുരുഷനോടും തോന്നുന്ന അട്രാക്ഷൻ
എന്നേക്കാൾ നല്ലരാളെ കണ്ടാൽ അല്ലങ്കിൽ എന്നേക്കാൾ സങ്കടം ഉള്ള ഒരാളെ കണ്ടാൽ തീർത്തും  അവസാനിക്കുന്ന ഒരു അട്രാക്ഷൻ..

എന്റെ പ്രശ്നങ്ങൾ എല്ലാം കേട്ടപ്പോൾ എന്റെ മേൽ വന്ന സഹതാപം ആയിരിക്കും അതിന്റെ  ആവശ്യം തൽകാലം എനിക്കില്ല..."

"അതല്ലാ അങ്ങനല്ല എനിക്കറിയില്ല എനിക്കി സ്വാലീക്കാന്റെ ആരെങ്കിലും  ആകണം...സ്വാലിക്കാന്റെ കേറിങ്,  സ്നേഹം ഒക്കെ എനിക്ക് വേണം.."

" ഇയാൾ എന്തൊക്കെയാ പറയണേ ഞാൻ എന്താ ഇയാളെ കാകു ആണോ അല്ലെങ്കിൽ മറ്റാരെങ്കിലും..?? "

"അങ്ങനൊന്നും എന്നോട്  ചോദിക്കല്ലേ plsss ഞാൻ ഇപ്പൊ  പോകാ ഉമ്മ ഇപ്പൊ വരും "

Ok byy "


പെട്ടന്ന് ഉമ്മാനെ ഓർമ വന്നപ്പോ മെസ്സേജ് നിർത്തിയത്...
എന്താണ് റബ്ബേ എനിക്ക് സംഭവിച്ചത് ഇപ്പോ കള്ളത്തരം ചെയ്യാൻ പോലും  ഞാൻ പഠിച്ചിരിക്കുന്നു ആരും  അറിയാതെ whatsapp എടുത്ത്  സ്വാലീകാനോട് ചാറ്റ് ചെയ്ത് എന്തൊക്കെയോ പറഞ്ഞിരിക്കുന്നു..  റബ്ബേ ലിയു പറഞ്ഞത് സത്യമായിരിക്കോ എനിക്ക് റിനു  ആകാൻ താല്പര്യമുണ്ടോ..

ഇല്ലാ അങ്ങനൊന്നും ഇല്ലാ..
തനൂന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും ഇന്റെ കാക്കു പറയുന്ന പോലെ ആണ്...
കാക്കു പറയുന്ന ആളെ ഞാൻ നികാഹും ചെയ്യു..

അല്ലേലും സ്വാലിക്കാനോട് എനിക്ക്  പ്രണയമൊന്നും അല്ലാലോ...


◆◆◆◆◆◆


ഈ പെണ്ണിന്റെ മെസ്സേജ് കണ്ടപ്പോ സന്തോഷവും സങ്കടവും ഒരുമിച്ചു  തോന്നി
അവളുടെ ഫോൺ ഒരിക്കൽ ഞാൻ  പ്രതീക്ഷിച്ചതാണ്...
പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിത്തം കിട്ട്ണില്ല ഞാൻ കാരണം ആരുടേയും മനസ്സ് വേദനിക്കണ്ട...

നോക്കാം എങ്ങോട്ട ഇതിന്റെ പോക്ക് എന്ന്‌...



(തുടരും...)



{ ഉമ്മയുടെയും ഉമ്മാമയുടെയും കാകുവിന്റേയും ഒക്കെ വായാടിപ്പെണ്ണായ തനുവിന്റെ ജീവിതം ഇനി എങ്ങോട്ടാ പോകുന്നത് എന്ന്‌ നോക്കികാണാം...}


✍ശുഹൈബ് മുത്തനൂർ
      9745834078


◆◆◆◆◆◆

വായിച്ച് എല്ലാരും അഭിപ്രായം പറയണം ട്ടാ...
നിങ്ങളെ അഭിപ്രായമാണ് എന്റെ മുന്നോട്ടുള്ള യാത്രയുടെ വഴി അത് കൊണ്ട് ആ വഴി ആരും അടക്കരുത്..


*#തനുജ*


ഭാഗം 19


✍ശുഹൈബ് മുത്തനൂർ
      9745834078

◆◆◆◆◆◆

[ വൈകി എന്നറിയാം വൈകിപ്പിക്കാൻ ഒരു ആഗ്രഹവും ഉണ്ടായിട്ടില്ല എഴുതാൻ പറ്റിയ ഒരു സാഹചര്യത്തിൽ അല്ലായിരുന്നു അതുകൊണ്ടാണ് ഇത്രയും വൈകിയത്.. ഇന്നാലും ഇങ്ങൾ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...]

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆



ഇപ്പോ എന്റെ ലോകം തന്നെ മാറിയിരിക്കുന്നു.
വാതോരാതെ സംസാരിച്ചിരുന്ന ഞാനിന്ന് കൈകൾ കൊണ്ട് മായാജാലം തീർക്കാൻ ഇഷ്ട്ടപെടുന്നു അതിനു സമയം കണ്ടെത്തുന്നു ഒറ്റക്കിരിക്കാൻ പേടിച്ചിരുന്നു ഞാനിന്ന്  ഏകാന്തതയെ പ്രണയിക്കുന്നു.
ഒഴിവു ദിവസങ്ങൾ പ്രിയപെട്ടവരുമായി ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാനിന്ന് ഒരു പുഞ്ചിരിയിൽ അവരോടുള്ള അടുപ്പം കുറച്ചിരിക്കുന്നു അതെ ഞാൻ ഒരുപാട് മാറി

ഇടയ്ക്കിടയ്ക്ക് ഉമ്മാനെ വിളിച്ചു നോക്കും മൂപ്പർ ഇപ്പൊ എല്ലാം  കൊണ്ടും ഓകെ ആയി
സ്വാലീക സംസാരിക്കാറില്ലേലും വാട്സാപ്പിൽ ഞങ്ങൾ ചാറ്റാറുണ്ട്...
ഇയാൾ എന്നുള്ള വിളി മാറ്റാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പൊ തനു എന്നാണ് വിളിക്കാറ്.
ഞാനിങ്ങനെ വാ തോരാതെ  സംസാരിക്കുമ്പോൾ ഇടക്ക് മാത്രേ  സ്വാലീക സംസാരിക്കു
ചോദിച്ചാ പറയും "നിന്റെ സംസാരം  കേൾക്കാൻ ഭയങ്കര ഇഷ്ടാണ്" എന്ന്

അടുത്തറിഞ്ഞപ്പോ ആണ് സ്വാലീക്കാനെ ഒരിക്കലും വിട്ടുപോകാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു പോവുന്നത് .

( എല്ലാം സ്വയം ചിന്തിച്ചുകൂട്ടി ഒന്ന് ചിരിച്ചുകൊണ്ട് തനു വീണ്ടും ഫോൺ എടുത്തു സ്വാലിഹിന്റെ a/c ഓപ്പൺ ആക്കി.)

"ആ.. നമ്മളെ ഹാജിക്ക ലൈനിൽ ഉണ്ടല്ലോ ഒരു hai അയച്ചേക്കാം" എന്ന് സ്വയം പറഞ്ഞ് കൊണ്ട് തന്റെ വിരലുകളെ മൊബൈലിലെ കീപേടിലേക് ഓടിച്ചു.

"Kud Mong സാലിക്കോ.."

"Mng thanu 🙂"

"സ്വാലിക്കോ 🥰"


"ഓ "

"ഹാജിക്കോ "

'എന്താടി.."


"ഇങ്ങക്കറിയോ എനിക്ക് ഇങ്ങളെ എത്ര ഇഷ്ടം ണ്ടെന്നു "

"ഇല്ല ഇനിക്കറീല 🙂"

"😬 ഇങ്ങളോട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് സ്വാലിക്ക ഈ സ്‌മൈലി എനിക്ക് ഇഷ്ടല്ലാന്ന്..
ഇങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ എപ്പോഴും മനസ്സറിഞ്ഞു പുഞ്ചിരിക്കണന്ന്.. "

"അങ്ങനെ എല്ലായിപ്പോ പുഞ്ചിരിക്കാൻ പറ്റോ തനു 🙄"

"ദേ എന്നെ ദേഷ്യം പിപിപ്പിക്കല്ലേ..  എനിക്ക് ഈ സ്മൈലീം ഇഷ്ടല്ല "

"ഓഹ് ആയിക്കോട്ടെ.. "

"പിന്നെ സ്വാലീക സത്യം ആയിട്ടും എനിക്ക് ഇങ്ങളെ ആരെങ്കിലും ആകാൻ ഭയങ്കര ഇഷ്ട.
പ്രണയമല്ലട്ടോ ഓരോ ദിവസം കയ്യും തോറും എനിക്ക് നിങ്ങളോടുള്ള ഇഷ്ടം കൂടുവാ നിങ്ങളെന്നെ ദത്ത്  എടുക്കുന്നോ.. "


"ഹഹാ ആയ്കോട്ടെ പിന്നെ തനൂനെ വീട്ടിലേക്കു പോകാൻ സമ്മതിക്കില്ല ട്ടോ... "

'അപ്പൊ എനിക്ക് ന്റെ ഉമ്മാനേം കാക്കൂനേം, ഇത്തൂനേം എല്ലാരേം  കാണണ്ടേ.!!? "

"അതിനു ഇടക്കൊക്കെ സമ്മതിക്കും"


"അപ്പൊ എന്നെ കല്യാണം കഴിപ്പിക്കണ്ടേ.."


"ഞാൻ കഴിപ്പിക്കാലോ. 😁"

"എന്റെ കൂടെ രാത്രി കറങ്ങാൻ പോരാമോ..
എന്റെ എല്ലാ കുരുത്തക്കേടിനും കൂട്ട്ന്നിക്കാമോ .."

"പിന്നല്ലാതെ തനുവിന്റെ കൂടെ എല്ലാത്തിനും ഞാനുണ്ടാകും.. "


"അള്ളോഹ് വേണ്ട..ഞാൻ പോന്നാൽ എന്റെ പാവം കാക്കു , ഉമ്മ അവർക്കൊക്കെ സങ്കടാകും.."

"എല്ലാം നീ തന്നെ പറയുവാണോ.. "


"എന്ന ഒരു കാര്യം ചെയ്യാം സ്വാലീക്ക  ഇങ്ങളെ ആരേലും കൊണ്ട് എന്നെ കെട്ടിക്ക്
അപ്പൊ സ്വാലീക്കാനെ എപ്പോഴും കാണാലോ.."

"അത് പറ്റൂല്ല അങ്ങനെ ആരേം കൊണ്ടും കെട്ടിക്കൂല.. "

"അതെന്താ...🤨"

"അത് അങ്ങനെയാ.. "

"പിന്നെ സ്വാലീക്ക ഒരു കാര്യം പറഞ്ഞാൽ സങ്കടാകോ.
എന്നോട് ദേഷ്യം ണ്ടാകൊ."

"തനൂൻ എന്നോട്  എന്തും പറയാം നിക്കൊരു ദേഷ്യവും ഉണ്ടാകില്ല.. "

"സ്വാലീക്കാ
റിനു ആണോ മൊഞ്ചുള്ളത് ഞാൻ ആണോ മൊഞ്ചുള്ളത്.?? "


"റിനു ആണ്..
അല്ലേലും തനു കാണാൻ വല്യ മൊഞ്ചോന്നും ഇല്ല..🙂"

"പോ അവിടുന്നു ..എല്ലാരെ മുന്നിലും ജയിക്കുന്ന ഞാൻ സ്വാലീക്കാന്റെ  മുന്നിൽ മാത്ര തോൽകുന്നെ... "


"തനോ..നീ എന്താ  എണീക്കാത്തെ."
(അടുക്കളയിൽ നിന്നും ഉമ്മ വിളിക്കാൻ തുടങ്ങി. ")

"ആാാ ഉമ്മാ ഞാനിപ്പോ വരാം."

"സ്വാലീക്കാ ഞാൻ പോക
ഉമ്മ വിളിക്കുന്നുണ്ട്.. "

"ഇതുവരെ എണീറ്റില്ലേ നീ
 പെൺകുട്ടികൾ രാവിലെ എഴുനേറ്റു  അടുക്കളയിൽ കേറണം.
നിന്നെ കെട്ടിച്ചു വിടണ്ടേ തനു.."

"റിപ്ലൈ പിന്നെ തരാം ഇപ്പൊ ഞാൻ പോയി.."


ഉമ്മാന്റെ കൂടെ കിടക്കുന്ന ഞാനിപ്പോ ഒറ്റയ്കാണ് കിടക്കാർ
ഒറ്റക്കല്ലാ കൂട്ടിന് ഫോണും സ്വാലീക്ക എല്ലായിപ്പോന്നും ഓൺലൈനിൽ ഉണ്ടാവില്ല..
രാത്രി 10 മണിക് ശേഷം എന്നെ കണ്ടാലും പറയും ഇപ്പൊ പോയി ഉറങ്ങിക്കോ ഇനി സുബഹി നിസ്കരിച്ചിട്ട്‌ ചാറ്റ എന്ന്..
സ്വാലീകന്റെ ഇടക്കുള്ള സ്വഭാവം കാണുമ്പോ തോന്നും എന്നോട് ഭയങ്കര ഇഷ്ടാണ് എന്ന്
ചിലപ്പോ തോന്നും എന്നെ അറിയത്തു  പോലുമില്ലന്ന് പക്ഷേ ഒന്നറിയാം ഇന്നുവരെ തനുവിനോട് ഒന്ന് മോശമായി പോലും സ്വാലീക സംസാരിച്ചിട്ടില്ല നല്ലത് മാത്രേ  പറഞ്ഞു തന്നിട്ടുള്ളൂ .

"ആഹ് വരുന്നു ഉമ്മാ..."

 ◆◆◆◆◆◆


വെറും വട്ട് കേസാ
പെണ്ണ് ഒരു നൂറു പ്രാവശ്യം പറയും എനിക്ക് ഇങ്ങളെ ഇഷ്ട പക്ഷേ പ്രണയൊന്നും അല്ല എന്റെ കാക്കുവിനെ പോലെ എന്നൊക്കെ..
അവളെ ഫാമിലിയെ കുറിച്ച് പറയാൻ  അവൾക്കു നൂറു നാവാ
കുടുംബം ആണ് അവൾക്കു  എന്തിനേക്കാളും വലുത്.
ചിലപ്പോ എനിക്ക് ദേഷ്യം വരുമ്പോ ഇനി എന്നോട് ചാറ്റരുത് ഞാൻ  വെറും അന്യൻ ആണെന്നൊക്കെ പറയും
കുറേ നേരം മിണ്ടാണ്ടിരിന്നാലും  പിന്നേം വരും സ്വാലീക്കാ എന്നും പറഞ്ഞു.
അവളുടെ ലോകം വളരെ ചെറുതാണ് ചിന്തയും
അവളിപ്പോ കരുതുന്നെ അവൾ  കാരണം ഞാൻ വളരെ  ഹാപ്പിയാണെന്ന അത് ഒരു തരത്തിൽ ശെരിയാണ് പക്ഷേ തുടർന്നാല് ചിലപ്പോ രണ്ട് പേർക്കും താങ്ങാൻ ആയെന്നു വരില്ല കാരണം അവൾ എല്ലാവരും എപ്പോഴും ഹാപ്പി ആകണം എന്നാ ആഗ്രഹിക്കുന്നെ അത് അവളെ എത്ര മാത്രം ബാധിക്കും എന്ന് ആലോചിക്കുന്നില്ല

◆◆◆◆◆◆

"അല്ല തനു നീ എന്ത ഇങ്ങനെ  ഒറങ്ങുന്നേ.
ആ കണ്ണിന്റെ കോലം ഒക്കെ കണ്ടില്ലേ.
ഫോണും കൊണ്ട് ഇങ്ങനെ കളിച്ചിരിന്നോ 24 മണിക്കൂറും
ഗെയിം തന്നെ ഗെയിം നീ എന്താ ചെറിയ കുട്ടി ആണോ അതും കളിച്ച് ഇരിക്കാൻ..
വെറുതെ ആ കണ്ണ് കേടാക്കണ്ട.. "


"അങ്ങനെ ഒന്നും മ്മളെ കണ്ണ്  കേടാകൂല എന്റെ തായീ."

ഉമ്മാനോട് കള്ളം പറഞ്ഞിട്ട് എന്തോ  പോലെ പക്ഷെ ഞാൻ തെറ്റൊന്നും ചെയ്യുന്നില്ലാലോ അപ്പൊ പ്രശ്നമില്ല..


"ഉമ്മാ ഷായീക്ക ഇന്നലെ വിളിച്ചില്ലല്ലോ അതെന്താ.?? "


"അതൊരു സർപ്രൈസ്‌ ആണ്.."


"ഓ ഇങ്ങളെ ഒരു സർപ്രൈസ് ഒന്ന്പറ ഉമ്മാ എന്താന്ന്.."

അത് എന്താന്ന് വെച്ചാൽ ഷായി നമ്മൾ അറിയാതെ വരാൻ ഉള്ള പുറപ്പാട് ആയിരുന്നു പക്ഷെ അഷ്‌കർ ഇന്നലെ വിളിച്ചപ്പോൾ അത് പറഞ്ഞു ഷായി വരുന്നുണ്ട് എന്ന്.


"ന്റള്ളോ... ഷായിക്ക വരുന്നുണ്ടോ.!!

"ആ ഉണ്ട്..
അഷ്‌കർ ഷായി അറിയാതെ ന്നമ്മളോട് പറഞ്ഞതാ."

"അങ്ങനെ ആണേൽ അഷ്കർക്കാന്റെ കൂടെ ഞാനും പൊക്കോട്ടെ ലിയോനേം കൂട്ടാം pls ഉമ്മ
ഷായീക്കാക് നമ്മളങ്ങോട്ട് ഒരു  സർപ്രൈസ് കൊടുക്ക."


"അതികം സോപിങ് ഒന്നും വേണ്ട
ആരും പോകണ്ട ഉപ്പ സമ്മതിക്കില്ല  പിന്നേ അഷ്കൂന്റെ കൂടെ അവന്റെ  ഏതോ ഒരു ഫ്രണ്ട് ഉണ്ട്  "

"ന്തായാലും കൊയപ്പല്ല നാളെ ഷായീക്ക എത്തുമല്ലോ സന്തോഷായീ.."

ചായേം കുടിച്ചു ഉമ്മാക് എന്നെ കൊണ്ട് പറ്റുന്ന എല്ലാ പണിയും എടുത്ത് കൊട്ത്ത് വീണ്ടും ഫോണെടുത്തു കിടക്കാൻ പോയി സ്വാലീക്ക ലൈനിലില്ല എന്തായാലും Hi വിട്ടേക്കാം.

"Hiiii ഹാജിക്കാ.. "

"Mm എന്തേ"


"ഓ ഓൺലൈനിൽ ഇല്ലായിരുന്നല്ലോ ഇപ്പൊ എവിടെന്ന് വന്നു.
ആരാ റബ്ബേ ഈ ചാറ്റിങ്ങിൽ Mm എന്ന് കണ്ടു പിടിച്ചത് 😬"

"ഓ ഇപ്പോ വന്നതാണോ പ്രശ്നം.. എന്നാ ഞാൻ പോയേക്കാം.. "

"പോകല്ലേ പൊകെല്ലെ...
പിന്നെ സ്വാലീക്കാ നാളെ എന്റെ കാകു വരുന്നുണ്ടല്ലോ.. "

"ആഹാ ഇനീപ്പോ കല്യാണം ഒക്കെ ണ്ടാകുവല്ലോ."

"ണ്ടാകും സ്വാലീക്കാ ഇങ്ങക്ക് വേറെ  കല്യാണം കഴിച്ചൂടെ plss... "

"തനു ഇയാൾ എന്റെ ലൈഫിൽ ആരുമല്ല എന്റെ എല്ലാമായ  ഉമ്മയും ഉപ്പയും പറഞ്ഞിട്ട് കേൾകാത്തതാണോ ഇനി ഇയാൾ  പറഞ്ഞിട്ട് ഞാൻ കേൾക്കേണ്ടത്. "

"തൊടങ്ങി🤨..ഞാൻ ഇങ്ങളെ  ആരുമല്ലല്ലേ.ആഹ് ഇനി അതുംപറഞ്ഞു അടി കൂടുന്നില്ല.."

"തനു ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ സത്യ സന്തമായി  ഉത്തരം പറയോ.."



(ചാറ്റ് ഇനിയും തുടരുന്നതാണ്...)



✍ശുഹൈബ് മുത്തനൂർ
      9745834078


◆◆◆◆◆◆

വായിച്ച് എല്ലാരും അഭിപ്രായം പറയണം ട്ടാ...
നിങ്ങളെ അഭിപ്രായമാണ് എന്റെ മുന്നോട്ടുള്ള യാത്രയുടെ വഴി
അത് കൊണ്ട് ആ വഴി ആരും അടക്കരുത്..



*#തനുജ*


ഭാഗം 20 (ഫൈനൽ പാർട്ട്‌ )


✍ശുഹൈബ് മുത്തനൂർ
      9745834078


◆◆◆◆◆◆

കഥ ഇതുവരെ
__________________

മഞ്ചാടിപുരത്തെ പൂമുറ്റം  തറവാട്ടിൽ അഹമദ് ഹാജിയുടെ പേരമകൾ തനുജ എന്ന തനു കുടുംബ മഹിമയും
 പാരമ്പര്യവും നിറഞ്ഞു  നിന്ന തറവാട്ടിൽ സ്ത്രീകൾക്ക് വജ്രത്തെക്കാൾ പ്രാദാന്യം നൽകി...
ഉപ്പയില്ലാതെ വളർന്ന തനുവിൻ എല്ലാം അവളുടെ കാകു ഷായി ആയിരുന്നു
അപ്രതീക്ഷിതമായിട്ടാണ്  തനുവിന്റെ  ജീവിതത്തിലേക്കു സ്വാലിഹ് എന്ന ചെറുപ്പക്കാരൻ കടന്നു വരുന്നത്..

◆◆◆◆◆◆◆◆◆◆◆◆◆


"സ്വാലീക ഇങ്ങക്കന്നോട് എന്തും പറയാം അതിനു ഒരു ചോദ്യം ആവശ്യമില്ല"

"തനൂ നീ എപ്പോയും പറയാറുണ്ടല്ലോ ഞാൻ മിണ്ടാതെ നിൽക്കുമ്പോ ഇയാൾക്കു വെഷമം ആണന്നും. മെസ്സേജ് നു റിപ്ലൈ വൈകുമ്പോയും   അയക്കുന്ന റിപ്ലൈ 'mm' എന്ന് മാത്രം പറഞ്ഞ് റിപ്ലൈ തരുമ്പോ എന്നോട്  ദേഷ്യം തോന്നും എന്നൊക്കെ.."

"ആ ഇങ്ങളെ റിപ്ലൈ വൈകുമ്പോ എനിക്ക് സങ്കടോക്കെ തോന്നാറുണ്ട്. അല്ല ഇതൊക്കെ ചോയ്ക്കാൻ ഇപ്പൊ എന്ത കാരണം"

"ഇങ്ങനെ തോന്നാൻ ഞാൻ തനുവിന്റെ ആരാണ്"

"പ്ലീസ് സ്വാലീക്ക എന്നോട്  ഇങ്ങനെയൊന്നും സംസാരിക്കല്ലേ.. ആരാണന്ന്‌ ചോദിച്ചാൽ എനിക്കറീല പക്ഷെ ഒന്നറിയാം എനിക്ക് സ്വാലീക്ക സങ്കടപ്പെട്ടു ഇരിക്കുന്നെ കാണാൻ  ആഗ്രഹമില്ല എപ്പോ സന്തോഷിക്കണം"

"തനുനോട് ആരാ പറഞ്ഞത് ഞാൻ സങ്കടപ്പെട്ടിരിക്കുകയാണെന്ന്‌, അഥവാ അങ്ങനെ ആണെങ്കിൽ തന്നെ തനു എന്നോട് സംസാരിച്ചാൽ ആ സങ്കടം മാറുമെന്ന് ആരാ പറഞ്ഞെ.
തനു ഒന്നു മനസ്സിലാക്കണം എനിക്കു  ഒരു സങ്കടവും ഇപ്പൊ തൽകാലം ഇല്ല..
വളരെ സന്തോഷവാനായി പടച്ച റബ്ബ് തന്ന വിധിയിൽ എനിക്ക് ഒരു  പരാതിയും ഇല്ല
പിന്നെ നിന്റെ തെറ്റി ദ്ധാരണ എനിക്ക്  മാറ്റണം,
ഇയാൾ എന്നോട് സംസാരിക്കുമ്പോ ഞാൻ ഹാപ്പിയാണ് എന്നത് ശരിയാണ് പക്ഷേങ്കിൽ ആരുമല്ലാത്ത  എനിക്ക് വേണ്ടി നഷ്ടപ്പെടുത്തേണ്ടതല്ല തന്റെ സമയം ഞാനൊരു പുരുഷനാണ് എത്ര  അടക്കി വെച്ചാലും ചില സമയങ്ങളിൽ എന്റെ മനസ്സ് ഒന്ന്  കൈവിട്ടു പോകും
ഇയാളുടെ സംസാരം ഞാൻ മറ്റൊരു തരത്തിൽ ആസ്വദിക്കുമ്പോ അവിടെ  തെറ്റുകാരാകുന്നത് നമ്മൾ രണ്ട്  പേരുമാണ്..

ഇന്നത്തെ കാലത്ത് എല്ലാപെൺ കുട്ടികൾക്കും സംഭവിക്കുന്നതും ഇതാണ്, എന്നെ കുറിച് കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ  സത്യങ്ങൾ തനുവിനെ  സങ്കടപെടുത്തിയത് കൊണ്ടാണ് എന്നെ വിട്ടു പോകാൻ തനു  ഇഷ്ടപ്പെടാത്തത്..

കഥകളിലും fb, whatsapp & insta അങ്ങനെ പലവിധ സോഷ്യൽ മീഡിയ ലൂടെ പരിചയപെടുന്നവർ
ഒരിക്കൽ പോലും നേരിട്ട് കാണാതെ  അവർ ഏത് ചുറ്റുപാടിലാണെന്നു  പോലും കണ്ടറിയാതെ വിരൽ  തുമ്പുകളിൽ നിന്നും വരുന്ന വെറും  അസത്യങ്ങൾ ബോധിപ്പിക്കും സങ്കടങ്ങൾ എന്നും പറഞ്ഞു വെറും ടൈപ്പിങ്ങിലൂടെ നിങ്ങളെ  മുന്നിൽ  അവതരിപ്പിച്ചു നിങ്ങളിൽ ഒരാളായി  മാറാൻ ഞാനടക്കമുള്ള പുരുഷ  വർഗത്തിലുള്ള ചിലർ ശ്രമിക്കുമ്പോൾ ചിലപ്പോ നിങ്ങൾക്  നഷ്ടപ്പെടുക നിങ്ങളുടെ ജീവിതം  തന്നെ ആയിരിക്കും കാരണം പെൺകുട്ടികൾക്ക് ഒരാളുടെ സങ്കടങ്ങൾ കെട്ടാൽ പെട്ടന്ന് മനസ്സലിയും പിന്നെ അവരോടു സഹതാപം തോന്നും ആ സഹതാപം അവര് മുതലെടുക്കും "

"പടച്ചോനേ ഇങ്ങളെന്തൊക്കെയാ ഈ  പറയണേ നിങ്ങളോട് ഇങ്ങനെ മിണ്ടി  എന്നു കരുതി ഞാൻ എന്താ എല്ലാരോടും മിണ്ടാൻ പോവുകയാണോ..അതുമല്ല എനിക്ക്  ഇങ്ങളെ വിശ്വാസ.."

"ഞാൻ അങ്ങനെ പറഞ്ഞതല്ല  ഇന്നത്തെ കാലത്ത് നടക്കുന്ന സത്യങ്ങളാണ്
നിന്നെ കുറ്റപ്പെടുത്തിയതല്ല ഇന്ന് പല  പെൺകുട്ടികളും കഥകളിലൂടെയൊക്കെ  പരിചയപെട്ടവരുടെ വാക്കുകൾ  അതേപടി വിശ്വസിച്ചു സ്വന്തം വീട്ടുകാരെ പോലും മറന്നു  അക്ഷരങ്ങളിൽ കൂടെ മാത്രം  പരിചയമുള്ളവൻ വേണ്ടി സകലതും സമർപിക്കുമ്പോ അവരോട് എന്തങ്കിലും ചോദിച്ചാൽ അവർക്ക് ഒന്നേ പറയാനുള്ളു 'എനിക്ക് വിശ്വാസമാണ് മറ്റെന്തിനേകാളൂം അവരെ'എന്ന് എല്ലാവരും ഇങ്ങനെയാണെന്നു പറയുന്നില്ല എന്നാലും ചുരുക്കം ചില ആളുകൾ ഉണ്ട്.
(ഒരുപാട് നല്ല ഓൺലൈൻ ഫ്രണ്ട്‌സ്കൾ ഉണ്ട്.പക്ഷെ ആ നല്ല ബന്ധത്തിന്റെ കെട്ടുറപ്പ് പൊട്ടിക്കാൻ വേണ്ടി ഓൺലൈൻ ബന്ധത്തിന്റെ വിശ്വാസം നഷ്ട്ടപെടുത്താൻ വേണ്ടി  മോശമായി പെരുമാറുന്നവരും ഉണ്ട്.
ആര് മോശമായി പെരുമറിയാലും പേടിക്കാതെ കൂട്ടുകാരോടോ രക്ഷിതാക്കളോടോ പറയുക മറച്ചുവെച്ചാൽ അത് നിങ്ങൾക്ക് തന്നേയാകും ദോഷം.)
അക്കൂട്ടത്തിലേക് തനു മാറാതിരിക്കാൻ ആണ് ഞാൻ  പറയുന്നത് "

"അതൊക്കെ ശെരിയാണ് സ്വാലീകാ  പക്ഷെ ഇങ്ങൾ അങ്ങനെ അല്ലല്ലോ "

"അത് തന്നെയാണ് ഞാൻ പറഞ്ഞ് വരുന്നതും
ഞാൻ അങ്ങനെ അല്ലെങ്കിൽ ഒരു ബന്ധവുമില്ലാത്ത ഇയാളോട് എനിക്ക്  ചാറ്റെണ്ട ആവശ്യമില്ലായിരുന്നു  ഞാനൊരു ആണെന്ന നിലയിൽ ചില നിമിഷങ്ങളിൽ ഇയാളെ വാക്കുകൾ ആസ്വദിച്ചിട്ടുണ്ടാവും അതാണ്..

പിന്നേ നീ എപ്പോഴും പറയുന്ന കാര്യമാണ് കുടുംബത്തെപ്പറ്റി മറ്റെന്തിനേക്കാളും കുടുംബത്തിന് പ്രാദാന്യം കൊടുക്കുന്ന ഒരു വ്യക്തി  എന്ത്‌ കൊണ്ട് കാകുവിനെയും  ഉമ്മയെയും മറച്ചു കൊണ്ട് എന്നോട്  സമയം ചിലവഴിക്കുന്നു"

"അത് പിന്നെ ഞാൻ തെറ്റൊന്നും  ചെയ്യുന്നില്ലാലോ നിങ്ങളോട് എനിക്ക് അരുതാത്ത ഒരു ഇഷ്ടവുമില്ല അത്  കൊണ്ട ഞാൻ മറച്ചു വെച്ചേ.."

"അതല്ല അവരറിഞ്ഞാൽ സമ്മതിക്കില്ല എന്ന് തനുവിനറിയാം അവരറിയാതെ തനു ഇത്രയും  ചെയ്തെങ്കിൽ നാളെ ഇതിൽ കൂടുതൽ ചെയ്യാൻ തനു മടിക്കില്ല  പേടിക്കില്ല
ഇയാൾ നല്ലൊരു കുട്ടിയാണ് വെറുതെ ഞാൻ കാരണം തെറ്റിലേക്ക് പോകണ്ട ഇന്നത്തോടെ  എല്ലാം അവസാനിപ്പിക്കാം ഇനി  ചോദ്യങ്ങളോ ഉത്തരങ്ങളോ വേണ്ട.. ok by
ഇനി ഈ നമ്പറിലേക് മെസ്സേജ് അയക്കാൻ പാടില്ല ഞാൻ ബ്ലോകാക്കുന്നില്ല അല്ലാതെ തന്നെ  മെസ്സേജ് അയക്കാതിരിക്കാൻ നിനക്ക് പറ്റണം.."

"അതെ സ്വാലീക്കാ പ്ലീസ് പോകല്ലേ.. ഞാൻ പറയുതുന്നത് ഒന്ന് കേൾക്കി..

"🤫  stop it"

പടച്ചോനേ സ്വാലീക പോയി ഇനി മെസ്സേജ് അയക്കാനും പറ്റില്ലാ എന്തൊക്കെയാ സ്വാലീക്ക പറഞ്ഞെ,   അപ്പൊ എന്നോട് ഇതുവരെ ഒരു ഫ്രണ്ട് നോടുള്ള സ്നേഹം പോലും  ഇല്ലാതെ പോയാല്ലോ..

സ്വാലീക പറഞ്ഞതൊക്കെ ശെരിയല്ലേ ഇല്ല ഇനി ഞാൻ മെസ്സേജ്  അയക്കില്ല
കുറച്ചു ദിവസത്തേകെങ്കിലാണങ്കിൽ  പോലും ഉമ്മയെയും കാകുവിനെയും ഞാൻ വിഡ്ഢി ആകിയില്ലേ ഞാൻ ചെയ്ത തെറ്റ് തിരുത്താൻ മറ്റൊരാളുടെ സഹായം വേണ്ടി വന്നു ഇത്രയും മോശമായോ ഞാൻ...


"തനു മോളേ എവിടേ  ഒന്നിങ്ങു  വന്നേ.."

കാട് കേറിയ ചിന്തകൾക്ക് ഒരിടവേള കൊടുത്തു കൊണ്ട് തനു ഉമ്മയുടെ വിളിക്ക് ഉത്തരം നൽകി..

[നാളത്തെ പുലരിക്ക് ഇനി കുറച്ചു മണിക്കൂറുകൾകൂടെ
കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ പോലും മറന്ന് പ്രവാസി പട്ടമണിഞ പൊന്ന് മകനെ  കാത്തിരിക്കുന്ന ഉമ്മ
ഫോട്ടോയിൽ മാത്രം കണ്ടോർമയുള്ള തന്റെ പൊന്നുപ്പാക്ക് പകരം തന്നെ  നെഞ്ചോട് ചേർത്ത് വളർത്തിയ തന്റെ പ്രിയ കാകുവിനെ കാണാൻ തനുവിന്റെ മനസും വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു..]

"ഉമ്മാ അഷ്‌കർക്ക വിളിച്ചിരുന്നു   അവരിപ്പോ ഇങ്ങെത്തും എന്ന് പറഞ്ഞു..
ഷായിക്ക നല്ല ഉറക്ക അറിയാതെ വിളിച്ചത എന്ന് പറഞ്ഞ്..
ഇങ്ങളെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ എന്തൊക്കെ വിഭവങ്ങള പടച്ചോനേ...
എന്താ ഒരു സ്നേഹം ഞങ്ങളോടോന്നും ഇങ്ങനെ ഇല്ലല്ലോ ഇത്ര കാലം ഞാൻ ഇവിടെ നിന്നിട്ട് ഞാൻ പോലും ഇത്ര അധികം തിന്നിട്ടുണ്ടാകില്ല ഇങ്ങനെ ആണേൽ ഞാനും ഗൾഫിൽ പോക.."

"ഒന്നു പോടീ എന്റെ പൊന്നുമോൻ  ഒരുപാട് കഷ്ടപെട്ടു വരുന്നത ശെരിക്കും ഒരു പ്രവാസിക്കെ അവരുടെ വേദന മനസിലാക്കാൻ  പറ്റു
പ്രിയപെട്ടവരുടെ സന്തോഷം നിലനിർത്താൻ വേണ്ടി സ്വയം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഇവിടെ കുഴിച്ചു മൂടി പോകുന്നവരാണ് പ്രവാസികൾ.."

കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട്  കാർ പൂമുറ്റം തറവാടിന്റെ വീട്  മുറ്റത്തെത്തി
എല്ലാവർക്കും സർപ്രൈസ്‌ കൊട്ക്കാന്നു കരുതി പ്ലാനിങ്ങോക്കെ ഇട്ട് വന്ന ഷായി കണ്ടത് പൂമുഖ വാതിൽക്കൽ പുഞ്ചിരിയോടെ കാത്തിരിക്കുന്ന തന്റെ പ്രിയപ്പെട്ടവരെയാണ്...
ഇതൊക്കെ അഷ്കുന്റെ പ്ലാൻ  ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവനെ കടുപ്പിച്ചോന്ന്  നോക്കി സലാം പറഞ്ഞ് കൊണ്ട് പൂമുഖത്തേക്ക് കയറി
നീണ്ട നേരത്തെ സ്നേഹപ്രകടങ്ങൾക് ശേഷം ഓരോ  ആളുകൾ ഒഴിഞ്ഞു പോയി ഇപ്പോൾ  തനുവും ഉമ്മയും തച്ചുത്തയും  ഉമ്മാമയുമുള്ള ലോകത്തേക് അവർ  ചുരുങ്ങി

◆◆◆◆◆◆

ഷായിക്ക വന്നിട്ട് ഇന്നേക്ക് രണ്ടു  ദിവസം കഴിഞ്ഞു സ്വാലീക്കയെ  ഓർകാതിരിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്..

"ഡീ തനു വേഗം റെഡിയാകാൻ നോക്ക് നമ്മക്ക് ഒരിടം വരെ പോകാനുണ്ട്.."

"എവിടെക്കാ കാക്കു.."

"അത് സർപ്രൈസ് ആണ് നമ്മൾ  എല്ലാരുമുണ്ട് വേഗം ഒരുങ്ങാൻ നോക് "

[എന്നാലും എവിടെയാണാവോ...ആ കാക്കു വന്നതല്ലേ എങ്ങോട്ടേലും ടൂർ പോകാവും..]

'തനു പെട്ടന്ന് ഡ്രസ്സ്‌ മാറാൻ പോയി'

◆◆◆◆◆

"അയ്യേ...ഇതാണോ വല്യ സർപ്രൈസ്‌ ഇവിടെ വരാനാണോ ഇങ്ങളിത്ര  തിരക്ക് കൂട്ടിയത്...
എന്നാലും എന്റെ ഉമ്മാ ഇങ്ങക്കും  തച്ചുത്താക്കും ഒക്കെ അറിയോങ്കിൽ പറഞ്ഞൂടായിരുന്നോ ഞാൻ വെറുതെ കുറേ ആശിച്ചു വല്ല ബീച്ചിലോ പാർക്കിലോ ഒക്കെ പോകൂന്ന് കരുതി..
അയ്യേ ഈ അഷ്‌കർകാന്റെ അവിഞ്ഞ മുഖം കാണാനാണോ  നമ്മളിങട്ട് വന്നേ..."

അവരെ കാത്തിരുന്ന അഷ്‌കർനെ നോക്കി മുഖവും ചുളിച്ച്

"ലിയോ..." എന്നും വിളിച്ചു ഉള്ളിലേക്കു പോയി പിറകെ ഷായിയും തച്ചുത്തയും ഉമ്മയും

[കളിചിരികൾക്കിടയിലും അടുക്കളയിൽ വിഭവമൊരുക്കുന്ന തിരക്കിലാണ് രണ്ട് ഉമ്മമാരും കൂടെ തന്നെ ഓരോന്നു പറഞ്ഞ് ചുട്ടിടുന്ന വിഭവങ്ങൾ തിന്ന്തീർക്കാൻ തനുവും ലിയും  തച്ചുവും മത്സരിക്കുന്നുണ്ട്..]

"തനോ ലിയൂ  രണ്ടാളും ഇതൊക്കെ എടുത്തു ടേബിളിൽ കൊണ്ട് വെച്ചേ.."

"ഹൈവ നല്ല ബിരിയാണി..
ഉമ്മാ ഇങ്ങൾ കണ്ടു പഠിക്കി എന്താ ബിരിയാണിയുടെ ഒരു മണം  സൈനുത്താനോടു ചോദിച്ചു പഠിച്ചോളി എങ്ങനാ ഉണ്ടാകലന്ന്..."

"പോടീ...ഞങ്ങൾ ഒരുമിച്ചുണ്ടാകിയതന്നേ ഇത്.. എന്നെ അങ്ങനെ നീ അധികം കൊച്ചാകണ്ടാ.. "

അടിപൊളി വിഭവങ്ങൾ ടേബിളിൽ നിരന്നു എല്ലാവരും ഒരുമിച്ചിരുന്നു  ഭക്ഷണം കഴിച്ചു വിശ്രമിക്കുമ്പോയാണ് ഷായി വന്നു തനുവിനോട് ആ കാര്യം പറഞ്ഞത്.

ഒരു ഞെട്ടലോടെ തനു ചുറ്റും നോക്കിയപ്പോ ഉമ്മയടക്കമുള്ളവരുടെ മുഖത്ത് വിടർന്നു നിൽക്കുന്ന പുഞ്ചിരി കണ്ടു..

"എന്ത് ഷായീക്കാ ഇങ്ങളെന്താ പറഞ്ഞേ"

"എന്താ തനു നീ ഞെട്ടണ്ട ഞങ്ങളിത് തീരുമാനിച്ചിട്ടു കുറച്ചായീ.."

(ഷായിക്ക് പിന്നാലെ തച്ചുവും പറഞ്ഞ്..)

" എന്റെ ഈ വായാടിയെ അഷ്‌കു  എങ്ങനെ സഹിക്കും എന്നാ എന്റെ പേടി..."എന്നും പറഞ്ഞു ഷായി തനുവിനെ കളിയാക്കി

"ഡാ ഷായി വേണ്ടാട്ടോ എന്റെ കുട്ടിയെ കളിയാക്കണ്ടാ...
ഇങ്ങൾ ഞങ്ങൾക്ക് എത്രയും  പെട്ടെന്ന് തന്നെ ഇവളെ ഒന്ന്  തന്നാൽ മതി" എന്നും പറഞ്ഞ്  സൈനുത്ത താനൂനെ ഇരു കവിളിലും ചുംമ്പിച്ചു

"അതൊക്കെ തരാം പകരം ലിയൂനെ ഞങ്ങൾ അങ്ങോട്ട് കൊണ്ടോകുംട്ടാ സൈനു.."

"അല്ല തായീ ഇപ്പളത്തെ പെൺകുട്ടികൾക്കു നാണം ഒന്നും ഇല്ലേ രണ്ടും ഇതൊക്കെ കേട്ടിട്ടു ഇവിടെ തന്നെ നിക്ക..ഹഹഹ"ഇതും പറഞ്ഞു സൈനുത്ത ചിരിച്ചു..

"അതാ സൈനു ഞാനും ഓർക്കുന്നേ..
അല്ല തനു നീ എന്താ ഇങ്ങനെ  ആലോചിച്ചു കൂട്ടുന്നത് വല്ല  ഇഷ്ട്ടക്കേടും ഉണ്ടോ..?!"

"അവൾകെന്ത്‌ ഇഷ്ട്ടക്കേട് അഷ്‌കു ഇവളെ എങ്ങനെ സഹിക്കും എന്നാലോചിക്കുമ്പോയാണ് എനിക്ക് പേടി" ഷായി ചിരിച്ചുകൊണ്ട് പറഞ്ഞു ..

"പോ കാകു ഇന്റെന്ന് കിട്ടുംട്ടാ..."

(എന്തോ അഷ്‌കർക്കാനെ അങ്ങനൊന്നും ഞാൻ ആലോചിച്ചിട്ടേ ഇല്ല
പെട്ടെന്ന് എല്ലാരും അങ്ങനെ പറഞ്ഞപ്പോ എന്തോ മനസ്സിനൊരു വിങ്ങൽ ! അതാ അവരൊക്കെ  സംസാരിക്കുമ്പോയും ഞാനവിടെ  തന്നെ നിന്ന് പോയത്  പിന്നെ ലിയോന്റെ  കാര്യം അത് ഞാൻ പണ്ടേ  ഉറപ്പിച്ചതാ..)

വീണ്ടും കാകു എന്നെ കളിയാക്കിയപ്പോ ആണ് ഒന്നു ബോധം വന്നത് അപ്പൊ തന്നെ  ലിയൂനെയും കൂട്ടി ഞാൻ അകത്തേക്കു പോയി
അറിയാതെ അഷ്‌കർക്കാന്റെ  മുഖത്തന്ന് നോക്കിയപ്പോ മൂപ്പർക്ക്  ഇതുവരെ കാണാത്ത ഒരു നാണം


"എന്റെ പൊന്നു തനു കയ്യ് വിട്.. എന്തൊരു പിടുത്ത ഇത്, തനു  സന്തോഷായില്ലേ നിനക്ക് നമുക്ക് ഒരിക്കലും പിരിയേണ്ടി വരില്ലല്ലോ..

"അതല്ലടീ ഞാൻ അഷ്‌കർക്കാനെ  അങ്ങനൊന്നും ഇതുവരെ ആലോച്ചിട്ടില്ലാ പെട്ടെന്ന് കേട്ടപ്പോ  എന്തോ.. "

"അതൊക്കെ ശെരിയാകും  നീ  പേടിക്കണ്ട
ഒന്നു ഞാൻ ഉറപ്പു തരാം നിന്റെ കണ്ണ് നിറയാതെ നിന്നെ മനസ്സിലാക്കി എന്റെ കാകു എന്നും നിന്റെ  കൂടെ ഉണ്ടാകും ഞങ്ങളും.."

"തനു ഇങ്ങളെ സൊറ പറയൽ കഴിഞ്ഞെങ്കിൽ വാ നമുക്ക് പോകണ്ടേ ബാക്കി പിന്നേ പറയാ.."

(പുറത്ത് നിന്നും തച്ചു വിളിച്ചു പറഞ്ഞു..)

"അപ്പൊ തനു ഇനി നീ ഇവിടെ കാകുന്റെ കൈ പിടിച്ചു മണവാട്ടി ആയി വന്നാൽ മതിട്ടോ.."

തനു ഒന്നുചിരിച്ചു കാണിച്ചു കൊണ്ട് യാത്രയും പറഞ്ഞു അവരോടപ്പം വീട്ടിലേക് പോയി.

◆◆◆◆◆

"അല്ല ലിയു തനൂന് എന്തേലും ഇഷ്ടക്കേടുണ്ടോ..?! അവളൊന്നു ചിരിച്ചത് പോലുമില്ല ഷായ് കാര്യങ്ങൾ പറഞ്ഞത് മുതൽ അവളെന്തോ വല്ലാത്തൊരു ലോകത്താണല്ലോ..."

(ഷായിയും കുടുംബവും അവരോട് യാത്ര ചോദിച്ചു പോയതിനു ശേഷം അശ്കറും ലിയുവും സൈനുവും കൂടെ സംസാരിച്ചിരിക്കുമ്പോ ആണ് അഷ്‌കർ ലിയുവിനോട് ചോദിച്ചത്)

"ആ ലിയു ഞാനും ശ്രദ്ദിച്ചു.."

"ന്റെ പൊന്നു ഉമ്മാ അവൾ പെട്ടെന്ന് കേട്ട ഷോക്കിലാ കാരണം ഇങ്ങക്കന്നെ അറിയാലോ എപ്പോ കണ്ടാലും കീരിയും പാമ്പും ആയി കളിക്ക്ണ ഇവരു തമ്മിൽ കല്യാണം ന്നൊക്കെ പറയുമ്പോ ആരായാലും ഞെട്ടില്ലേ.. "

"അപ്പൊ നിനക്ക് ആ നാണവും ഞെട്ടലും ഒന്നും കണ്ടില്ലല്ലോ ലിയൂ..."

 "കാകു വേണ്ട ട്ടോ ഇടക്ക് കേറി ഗോൾ അടിക്കേണ്ട
എന്നോട് ഇങ്ങൾ കൊറച്ച് ആയില്ലേ പറഞ്ഞിട്ട് അതോണ്ട് എന്റെ നാണമൊക്കെ പോയി...

"ഇങ്ങൾ പേടിക്കണ്ട കൊറേ കൊല്ലായില്ലേ എന്റെ തനൂനെ ഖൽബിൽ കൊണ്ട് നടക്കാൻ തുടങ്ങീട്ട് കൊർച് ദിവസം കൂടെ സ്വപ്നം കണ്ടിരിക്കി.."

"ഓ ഞാൻ കണ്ടോളാ അപ്പോ പൊയ്ക്കോ യോഗം പിരിച്ചു വിട്ടു.."എന്നും പറഞ്ഞു അഷ്‌കർ റൂമിലേക്കു പോയി..

"കാക്കോ... റൂമിലേക്കു സ്വപ്നം കാണാൻ പോകാണോ... "ലിയു വിളിച്ചു ചോദിച്ചു..

"പോടീ "എന്നും പറഞ്ഞു അഷ്‌കർ റൂമിൽ കേറി വാതിലടച്ചു..


ഇനി കാത്തിരിപ്പാണ് പെണ്ണേ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂടിയിട്ടുണ്ട് അതൊക്കെ ഒരുമിച്ചൊന്ന് നടപ്പിലാകണം

നിന്റെ ആ ഉണ്ടക്കണ്ണായിരിക്കണം എന്റെ ഓരോ പ്രഭാതത്തെയും വരവേൽകേണ്ടത് നിന്റെ കവിളിലെ  കുഞ്ഞുമറുകിനെ ചുംമ്പിച്ചു കൊണ്ടായിരിക്കണം എന്റെ ഓരോ രാവും അവസാനിക്കേണ്ടത്...
നിന്റെ വിളികേട്ട് നമ്മൾ ഒരുമിച്ചുള്ള സുബഹി നിസ്കാരമായിരിക്കണം നമ്മുടെ മനസ്സിനെ തണുപ്പിക്കേണ്ടത്..

അഷ്‌കർ മനസ്സിൽ നൂറായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടികൊണ്ടേ ഇരുന്നു..


◆◆◆◆◆


എന്താ പടച്ചോനെ എനിക്ക് പറ്റിയത് വണ്ടിയിൽ നിന്നും ഉമ്മയും കാകും ഓരോന്നു ചോദിക്കുന്നുണ്ട്

ഒന്നിനും മറുപടി കൊടുക്കാതെ തലവേദനയാണെന്നും പറഞ്ഞു ഒഴിഞ്ഞുമാറി വീടത്തിയപ്പോ അവരെ ഒന്നും കാത്തുനിൽകാതെ വേഗം  ഇറങ്ങി റൂമിലേക്കു പോയി...

അഷ്‌കർക്കാക്ക് ഒരു കുഴപ്പവുമില്ല  കാകുവിന്റെ തനി പകർപ്പ് പിന്നെ  എന്താ എനിക്ക് ഒന്ന് മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിയാത്തത്.

എന്തോ മനസ്സ് മുഴുവൻ സ്വാലീക്ക ആണ്
എനിക്കെന്തോ സ്വാലീക  അഷ്‌കർകാന്റെ സ്ഥാനത് വന്നാൽ എന്ന് കൊതിച്ചു പോകുന്നു..

എന്താപ്പോ ഞാൻ ചെയ്യാ പടച്ചോനെ സ്വാലീക്ക സമ്മതിക്കോ കാകുവിനോട് ഞാൻ എന്ത്‌ പറയും

സ്വാലീക പറഞ്ഞ കാര്യങ്ങളൊക്കെ  നോക്കുമ്പോ എന്നോട് അങ്ങനെ ഒരു  ഇഷ്ട്ടമൊന്നുമില്ല എന്നാലും എന്നോട് സംസാരിച്ചത് ഇഷ്ടമുള്ളത് കൊണ്ടല്ലേ
കാകു ഉമ്മേം സമ്മതിക്കില്ലന്ന് വിജാരിച്ചായിരിക്കാം ചിലപ്പോ അങ്ങനെ ഒക്കെ പറഞ്ഞത്..

എന്തായാലും കാക്കൂനോട് പറയുക തന്നെ..

◆◆◆◆◆

"അല്ല ഉമ്മ തനുവിന്  എന്താ ഒരു ഉഷാറില്ലാതെ ഇനി അഷ്കറിനെ അവൾക് ഇഷ്ടമില്ലേ.. "

"അങ്ങനെ ഒന്നും ഉണ്ടാവൂലടാ  പെട്ടെന്ന് കേട്ട ഷോക്കായിരിക്കും  പിന്നെ നമ്മളെ ഇഷ്ടത്തെക്കാൾ വലിയ ഒരിഷ്ടോ നമ്മളെ തനുവിൻ ഉണ്ടാവൂല.."

ഇങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് പിന്നിൽ നിന്നും ഷായിയെയും തേടി ഒരു വിളി വന്നത്..

"കാകൂ.."

"എന്തെ തനു."

"എനിക്ക് ഈ കല്യാണം വേണ്ട കാക്കു !!
എനിക്ക് ഒരാളെ ഇഷ്ട്ട അയാളെ മാത്രേ എനിക്ക് കല്യാണം കഴിക്കാൻ കഴിയൂ.."


"എന്താ എന്താ തനുജ നീ പറഞ്ഞെ.."

"അത് കാക്കു
എനിക്ക് സ്വാലീക്കാനെ ഇഷ്ട്ട
ആ സ്ഥാനത്ത് അഷ്‌കർക്കാനെ കാണാൻ എന്നെകൊണ്ട് പറ്റില്ല.."

"ട്ടെ..." (ഇത് പറഞ്ഞു കഴിഞ്ഞതും പെടുന്നനെ തനു വിന്റെ മുഖത്ത് ഒരു കൈ വന്നു പതിഞ്ഞു.. വേറെ ആരുടേയും അല്ല അവളുടെ ഉമ്മയുടെ..)

ഉമ്മ അവളെ അടിക്കുമ്പോളും തടഞ്ഞു നിർത്താൻ എന്റെ കരങ്ങൾ പൊങ്ങിയില്ല
എന്റെ തനു ഞങ്ങളെ തത്തമ്മപ്പെണ്ണ്  കാക്കൂന്ന് വിളിച്ച് പിറകെ നടന്നവൾ എന്റെ കാകു ആണ് എന്റെ ലോകം എന്ന് പറഞ്ഞു നടന്നവൾ എല്ലാം എന്നോട് ചോദിച്ചു ചെയ്തിരുന്നവൾ  ഇന്ന് ഒന്നും ആലോചിക്കാതെ ഒരു പേടിയുമില്ലാതെ പറഞ്ഞിരിക്കുന്നു ഇത് എന്റെ തനുതന്നെ ആണോ അവൾക് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ..

"ഉമ്മ ഇങ്ങള് എന്നെ എത്ര അടിച്ചാലും എനിക്ക് സ്വാലീക്ക മതി വേറെ ആരെയും ഞാൻ കല്യാണം കയിക്കൂല "

"മിണ്ടിപ്പോകരുത് നീ..
ഉമ്മ അന്നേ പറഞ്ഞതാ പെണ്ണിനെ  അടക്കേണ്ടസ്ഥലത്തു അടക്കണം എന്ന്
പിന്നേ നിനക്ക് കുറച്ചു സ്വാതന്ത്രം തന്നത് നിന്നിലുള്ള വിശ്വാസം കൊണ്ടായിരുന്നു എല്ലാം നീ കളഞ്ഞല്ലോ മോളെ..
എങ്ങനെ തോന്നി നിനക്ക് ഞങ്ങളോട് ഇങ്ങനെ പറയാൻ നിനക്കൊക്കെ വേണ്ടി അവിടെ കിടന്ന് കഷ്ട്ടപ്പെടുന്ന നീ ദിവസം നൂറുവട്ടം പറയുന്ന നിന്റെ കാകൂനെങ്കിലും ഓർത്തിരുന്നങ്കിൽ ഇങ്ങനെ ഒന്നും നീ പറയില്ലായിരുന്നു.."എന്നും പറഞ്ഞു ഉമ്മ കരഞ്ഞു

"ഇല്ല എനിക്ക് സ്വാലീക്ക തന്നെ മതി...
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷെ എനിക്ക് സ്വാലീക മതി.
കാക്കു പ്ലീസ് കാകു എനിക്ക് സ്വാലീക മതി ഇല്ലന്ന് മാത്രം പറയല്ലേ.."
തനു അത് മാത്രം പറഞ്ഞു കൊണ്ടിരിന്നു..

എല്ലാം കേട്ട് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണ്നീരും തുടച്ചു ഒരക്ഷരം മിണ്ടാതെ കാകു പടിയിറങ്ങി പോയി..

താൻ കാരണം ആണല്ലോ എന്റെ എല്ലാമായ കാകു കരഞ്ഞത് എന്നോർത്തുപോലും തനുവിന്റെ മനസ്സിൽ ഒരു ചെറു കുറ്റബോധവും തോന്നിയില്ല...


ക്ലോകിലെ സൂചിയിങ്ങനെ കറങ്ങികൊണ്ടേ ഇരുന്നു അതിന്റെ  പിന്നാലെ ദിവസങ്ങളുടെ പേരും മാറിക്കൊണ്ടിരുന്നു പക്ഷെ ആരും എന്നോട് ഒന്നും മിണ്ടിയില്ല അല്ല ഞാൻ ആരോടും മിണ്ടാൻ പോയിട്ടില്ല..

അതൊന്നും എനിക്കൊരു പ്രശ്നമായി തോന്നിയതെ ഇല്ല
അപ്പോയും എന്റെ മനസ്സിൽ സ്വാലീക്ക മാത്രേ ഉണ്ടായിരുന്നള്ളൂ... ചറപറാ സംസാരിച്ചിരുന്ന ഞാൻ  എങ്ങനെ ഇങ്ങനെ മാറി എന്ന് ചോദിച്ചാൽ എനിക്ക് പോലും ഉത്തരം കിട്ടില്ല...

ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടിട്ടാണോ അതോ ഭക്ഷണം കഴിക്കാത്തത് കൊണ്ടാണോ എന്നറിയില്ല അവസാനം കാകു പറഞ്ഞു നമുക്ക് അവനോടോന്ന് പോയി സംസാരിക്കാം എന്ന് ...

കേട്ടപ്പോൾ എനിക്ക് എന്തോ ലോകം കീഴടക്കിയ സന്തോഷമായിരുന്നു..
അവിടെ കാക്കൂന്റെ അപമാനമോ ഉമ്മാന്റെ വേദനയോ ഒന്നും ഞാൻ  കാര്യമാക്കിയില്ല
എന്റെ സന്തോഷം മാത്രമേ ഞാൻ എന്റെ കണ്ണിൽ കണ്ടിരുന്നുള്ളൂ..


◆◆◆◆◆

ഇന്നാണ് ഞങ്ങൾ പോകുന്നത് ഞാ
നും കാക്കുവും അഷ്കർകയും..
കാകു എല്ലാം അഷ്‌കർക്കാനോട്  സംസാരിച്ചെന്നും വേറെ ആരും ഒന്നും അറിയില്ലെന്നും ഉമ്മാനോട്  പറയുന്നത് ഞാൻ കേട്ടിരുന്നു..

വീട്ടിൽ നിന്നും ഇറങ്ങുമ്പോ പോലും  ഉമ്മ മുന്നിൽ വന്നില്ല എന്തിന് എന്റെ തച്ചുത്ത പോലും ഇതുവരെ എന്നോട് ഒന്നു മിണ്ടിയിട്ടില്ല..

അഷ്കർക്ക ആണ് വണ്ടി ഓടിച്ചത്,  അവിടെ എത്തും വരെ എല്ലാവരും മൗനത്തെയും കൂട്ടുപിടിച്ചിരുന്നു.  സ്വാലീക്കാനെ വിളിക്കാൻ വേണ്ടി നമ്പർ ഇല്ലല്ലോ എന്ന് പറഞ്ഞപ്പോ ഷായിക്കക്ക് ഞാൻ നമ്പർ പറഞ്ഞു കൊടുത്തു..ഷായിക്ക നമ്പർ മൊബൈലിൽ ടൈപ്പ് ചെയ്യുമ്പോഴും ഷായിക്കാന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും എന്റെ മനസ്സ് മാറ്റിയില്ല..
സ്വാലീക്കാനെ വിളിച്ചു കാണണം എന്ന് പറഞ്ഞപ്പോ അവിടെ ഉള്ള ബീച്ചിലേക് വരാൻ പറഞ്ഞു
വണ്ടി അവിടെ പാർക്ക്‌ ചെയ്ത് അവിടെ ഒരു ബെഞ്ചിൽ ഇരുന്നിരുന്ന സ്വാലിക്കാനേയും ലക്ഷ്യം വെച്ചു  കാകുവും അഷ്കർകയും നടന്നു  അവരെ പിറകെ ഞാനും..

സ്വാലീക്കാനെ കണ്ടു പരസ്പരം സലാം ചൊല്ലി

കാര്യങ്ങളൊക്കെ ഷായീക്ക പറയുമ്പോൾ ദേഷ്യവും ആശ്ചര്യവും ആ മുഖത്തു നിറഞ്ഞിട്ടുണ്ടായിരുന്നു..


"നിർത്ത് നിർത്താൻ..😡"

"എനിക്ക് നിങ്ങളോടല്ല അവളോടാണ് പറയാനുള്ളത്

തനുജ എപ്പോയാടി നിന്നോട് ഞാൻ എനിക്ക് നിന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത്..
എപ്പോ ആണ് നീ എന്നെ ഇഷ്ടപ്പെട്ടത് ഞാൻ അറിഞ്ഞില്ല ല്ലോ..
ഒരിക്കെ നിന്നോട് ഞാൻ എല്ലാം പറഞ്ഞു മനസിലാക്കിയത
നിനക്ക് കളിക്കാൻ എന്റെ  ജീവിതം  മാത്രേ കിട്ടിയുള്ളൂ.."

"അങ്ങനല്ല സ്വാലീക്ക
സ്വാലീക്ക ഒരു തെറ്റും ചെയ്തിട്ടില്ല എനിക്ക് സ്വാലീക്ക കൂടെ വേണം  എന്ന് തോന്നി നിങ്ങളെന്റെ കൂടെ ഉണ്ടായാൽ ഞാൻ എന്നും ഹാപ്പി ആകും എന്ന് എനിക്ക് തോന്നി"

"നിനക്ക് വട്ടാണോ ഇന്നലെ കണ്ട  ഞാൻ കൂടെ ഉണ്ടായാൽ നീ ഹാപ്പി  ആണെന്ന് പറയുമ്പോ നാളെ നീ ഹാപ്പി അല്ലങ്കിൽ നിനക്ക് കൂടുതൽ സന്തോഷം തരുന്നവരെയും തേടി നീ പോവില്ലേ..

നിന്നെ ഇത്ര വലുതാക്കിയ കാകുവിനോട്‌ പോലും തിരുത്തി പറഞ്ഞു സ്വന്തം കൂട്ടുകാരന്റെ മുന്നിൽ വരെ തല തായ്ത്താൻ വിട്ടിട്ട്
'ഛെ..'ഇങ്ങനെയുള്ള ഒരാളെ എന്റെ  ജീവന്റെ പാതി ആകാൻ ഞാൻ  ആഗ്രഹിക്കുന്നില്ല ദയവ് ചെയ്ത് എന്റെ പിറകെ വരരുത്.."


"സ്വാലീക്ക അതല്ല...ഞാൻ.."

"നീ ഇനി മിണ്ടരുത് "


"സോറി ഷാഹിദ് തെറ്റ് എന്റെ  ഭാഗത്തും ഉണ്ട് അവൾ മെസ്സേജ് ചെയ്തപ്പോ ഞാനും കൂടെ നിന്ന്  പോയി
ആ തെറ്റ് മനസിലാക്കിയപ്പോ തിരുത്തി കൊടുത്തതുമാണ്‌.
അവൾ ചെറിയ പ്രായം ആണ് എന്റെ  വിഷമങ്ങൾ അറിഞ്ഞപ്പോ എന്നോട്  തോന്നിയ സിമ്പതി മാത്രമാണ് ഇത്..
പിന്നേ അവളോട്‌ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് അവൾ ചെയ്തതിന്റെ ഗൗരവം മനസ്സിലാക്കാൻ വേണ്ടിയാണ്..
പേടിക്കണ്ട ഒക്കെ ശെരിയാകും insha alla...
എനിക്ക് എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ട്
ഇനി ഒരു പെണ്ണില്ല എന്ന് തീരുമാനിച്ചതും ആണ്
അപ്പൊ അസ്സലാമു അലൈകും കാണാം എന്ന് പറയുന്നില്ല ഇനി എന്റെ പിറകെ വരരുത്..
ഇതും പറഞ്ഞു സ്വാലിഹ്ക്ക തിരിഞ്ഞു നടന്നു


"കാക്കോ പറ
പോകല്ലേന്ന് പറ കാക്കു
ഇങ്ങക്ക് ഇഷ്ടല്ലന്നു കരുതിയിട്ട  സ്വാലീക്കാ അങ്ങനെ പറഞ്ഞെ പറ  പോകല്ലേന്നു എന്നെ കൂട്ടാതെ  പോകല്ലേന്നു  പറ കാക്കൂ പ..."മുഴുവനാക്കും മുന്നേ തനു കുഴഞ്ഞു വീണിരുന്നു..

അശ്കർ...

ഇല്ലടാ ഷായീ അവൾക്കൊന്നും ഇല്ല  നീ വണ്ടിയിൽ പോയി കിടത്ത് ചെറിയ ഒരു ഷോക്ക് ആണ് അല്ലാതെ ഒന്നും അല്ല..

◆◆◆◆◆

സ്വാലിഹ് പറയുന്നതൊക്കെ കേട്ടു  നിന്നതല്ലാതെ അശ്കറും ഷായിയും ഒന്നും പറഞ്ഞില്ല അവൻ പോയതും  പെട്ടെന്നു കരഞ്ഞു കൊണ്ട് തനു  നിലത്തേക്ക് വീണ് അവളെ എടുത്തു വണ്ടിയിൽ കിടത്തി അഷ്കറിനെയും കെട്ടിപ്പിടിച്ച് ഷായി പൊട്ടി കരഞ്ഞു

"അയ്യേ എന്താഡാ ഇത് കൊച്ചു കുട്ടിയെ പോലെ.."

"എന്നാലും അഷ്‌കു എന്റെ തനു  പറഞ്ഞതൊക്കെ നീ കേട്ടില്ലേ എങ്ങനെ ആയിരുന്നെടാ അവൾ സഹിക്കുന്നില്ലടാ..
നിനക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ
അഷ്‌കു ഇനി അവളെ സ്വീകരിക്കാൻ  നീ..."പൂർത്തിയാകാൻ സമ്മതിക്കാതെ അഷ്‌കർ ഷായിയുടെ വാ പൊത്തി കൊണ്ട് അഷ്‌കർ പറയാൻ തുടങ്ങി

"നീ എന്താടാ ഷായീ ഈ പറയുന്നത്  തിരിച്ചറിവുള്ള കാലം മുതൽ എന്റെ  ഖൽബിൽ കുടിയിരുത്തിയ പെണ്ണാ  തനു..
ലീയൂനോട് പറഞ് എന്റെ ഇഷ്ട്ടം നിന്നോട് പോലും പറയാതെ  അവളോട് പറയാൻ ഒരുങ്ങിയത ഞാൻ..
അന്ന് കല്യാണത്തിന് പോയപ്പോ  എന്റെ കുഞ്ഞുപെങ്ങളെ സ്വീകരിക്കാൻ നീ തയ്യാറാണോന്നു  ചോദിച്ചപ്പോ ഞാൻ മിണ്ടാത്തത്  കണ്ടു നീ ചോദിച്ചില്ലേ എന്തെ എന്ന് അത് വെറുതെ ആയിരുന്നില്ല നിന്നോട് പറയാതെ അവളോട് ഇഷ്ടം പറയാനിരുന്നപ്പോ എന്റെ ചങ്കായിട്ടും നിന്നെ മറന്നല്ലോ എന്നകുറ്റബോധം കൊണ്ട..
അവൾ കൊച്ചു പെണ്ണല്ലേ ഞാൻ  ഉണ്ടാകുമെട കൂടെ
ഒന്നും ആരും അറിയണ്ട നമ്മൾ മാത്രം അറിഞ്ഞാൽ മതി
ഒക്കെ മറക്കാൻ തനുവിനു കൊറച്ചു സമയം കൊടുക്കാം..
അവൾ നമ്മളെ തത്തമ്മ അല്ലേടാ
നീ ആ മുഖമൊക്കെ തുടക്ക്
നമുക്ക് എല്ലാം ഒരു സ്വപ്നമായി മറക്കാ "

◆◆◆◆◆

നാലു മാസങ്ങൾക് ശേഷം
പൂമുറ്റം തറവാട്ടിൽ

🎼🎼 കന്നി പളുങ്ക് പൊന്നിൻ കിനാവെ സുന്ദരി പൂമോളെ  കണ്മണിക്കെന്തിനു കള്ള പരിഭവം  കല്യാണ രാവല്ലേ 🎼🎼

"എല്ലാരും ഒന്നു മാറി കൊടുക്ക് പുയ്യാപ്ല വന്ന് "

പുറത്ത് നിന്നും ആരോ വിളിച്ച് പറഞ്ഞു..

ഇന്ന് മഞ്ചാടിപുരത്തുക്കാർക്  ഉത്സവമാണ്
രണ്ട് കല്യാണമാണ് ഇന്ന് പൂമുറ്റത്ത്,  ഷാഹിദ്ന്റെയും തനുവിന്റെയും...

"എന്താ തായി ഇത് നീ ഇങ്ങനെ കരഞ്ഞു അലമ്പാകല്ലേ..
അല്ല ഷായീ നീ ഒരു ആൺകുട്ടിഅല്ലെ ഇങ്ങനെ കരഞ്ഞാലോ..
എല്ലാരും കൂടെ കരഞ്ഞു അവളെ കരയിപ്പിച്ചേ അടങ്ങു.."

ഉമ്മാനേം ഷായീക്കാനേം  കെട്ടിപ്പിടിച്ചു കരയുമ്പോൾ ഒരായിരം  തവണ മാപ്പു ചോതിക്കുന്നുണ്ടായിരുന്നു തനു.

"കരയല്ലേ തനു നീ എന്നും എന്റെ  പൊന്നുമോളല്ലേന്നും പറഞ്ഞു ഉമ്മാ  ആശ്വസിപ്പിക്കുമ്പോ കണ്ടുനിന്നവരുടെ കണ്ണിലും കണ്ണുനീർ പൊടിഞ്ഞു.."

അഷ്‌കറിന്റെ കയ്യിൽ തനുവിനെ  ഏല്പിക്കുമ്പോ മനസ്സ് നിറഞ്ഞ ഒരു  പുഞ്ചിരി സമ്മാനിച്ച് "എന്റെ പെങ്ങളുട്ടിയെ നോക്കണേ"
എന്ന് പറഞ്ഞപ്പോ "എന്റെ പെങ്ങളൂട്ടിയെയും നോക്കണട്ടാ"
എന്ന് അഷ്‌കർ പറഞ്ഞപ്പോ അവിടെ  ഒരു കൂട്ടച്ചിരിപരന്നു.
സന്തോഷത്തോടെ എല്ലാവരെയും പറഞ്ഞയച്ചു അവരുടെ ജീവിതത്തിലേക്  പ്രവേശിച്ചു.

ഒരാണിന്റെയും പെണ്ണിന്റെയും  ജീവിതത്തിലെ അസുലഭ രാത്രി  പടച്ചവന്റെ കരാർ പ്രകാരം നികാഹഎന്ന പവിത്രബന്ധത്തിലൂടെ  എല്ലാം കൊണ്ടും ഒന്നാകുന്നനിമിഷം..

നിസ്കാര പായയിൽ ദുആയിലാണ്  നവമിഥുനങ്ങൾ
കുടുംബ ജീവിതം ഖൈറിലാകാൻ  നാഥനോട് തേടുമ്പോ തനുവിന്റെ കണ്ണിൽ നിന്നും ഉറ്റി വീഴുന്ന കണ്ണ്നീരിനെ തുടച്ചുകൊടുത്ത്  കൊണ്ട് തന്റെ മാറോട് ചേർത്ത്നിർത്തി "ഈ മിഴി ഇനി  നിറയല്ലേ അതെന്റെ മനസ്സ് വേദനിക്കും, കഴിഞ്ഞതൊക്കെ  മറന്നു നമുക്കൊരുമിച്ചു ഒരേമനസ്സോടെ രണ്ട് കുടുംബങ്ങളെ  പരസ്പരം കോർത്തിണക്കി സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകണം"

"എന്നാലും അഷ്കർക്കാ ഇപ്പോഴും  അതോർക്കുമ്പോ എന്റെ നെഞ്ച് പിടക്കാ എന്റെ കാകുവിനെ പോലും  തള്ളി പറഞ്ഞ്,ഉമ്മാന്റെ  കണ്ണുനീരിനെ വകവെക്കാതെ അങ്ങനെ ഒക്കെ ചെയ്യാനും  ചിന്തിക്കാനും എനിക്ക് എങ്ങനെ സാധിച്ചു ഞാൻ എങ്ങനെ അങ്ങനെ ആയിപ്പോയി."ഇതും പറഞ്ഞു അഷ്‌കറിന്റെ നെഞ്ചിൽ തലവെച്ച് ചെറിയ കുട്ടികളെ പോലെ തനു ഏങ്ങി ക്കരഞ്ഞു


അതൊക്കെ കഴിഞ്ഞില്ലേ തനു  സ്വാലിഹ് എന്ന വ്യക്തിയോട് നിനക്ക്  തോന്നിയത് കൗതുകവും  സഹതാപവുമാണ്..
അത് നിന്നെ പറഞ്ഞിട്ട് കാര്യമില്ല ഇന്ന് മിക്ക പെൺകുട്ടികൾക്കും  സംഭവിക്കുന്നത
ഒരു ദിവസത്തെ കുറച്ചു  മണിക്കൂറുകൾ മാത്രം ചിലവഴിക്കുന്നവരുടെ യഥാർത്ഥ  മുഖം നമ്മൾ ഒരിക്കലും കാണുന്നില്ല..

എത്രയൊക്കെ വിശ്വാസമാണ് എന്നു പറഞ്ഞാലും ഒരു ലിമിറ്റുണ്ട്
നമ്മുടെ കുടുംബത്തേക്കാൾ  പ്രാദാന്യമായ ഒന്നും നമുക്ക് ഉണ്ടാകാൻ പാടില്ല..
പല ദാമ്പത്യ ബന്ധങ്ങളും തകരാൻ  കാരണം ഈ കഥകൾ ഒക്കെ വായിച്ചു, സിനിമ കണ്ടു അതുപോലെ എന്റെ ജീവിതവും ആകണം എന്ന് മനക്കോട്ട കെട്ടുന്നത് കൊണ്ടാണ്.  കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കു  വഴക്കുണ്ടാക്കി ഫേസ്ബൂക്കിലൂടെ  പരിചയപെടുന്നവരുടെ പഞ്ചാര  വാക്കുകളിൽ മുഴുകി വെറും  പൊട്ടിക്കാളിയായി മാറുന്നു..

നീ കേട്ടിട്ടില്ലേ നമ്മുടെ വീടിന്റെ  അവസ്ഥ അറിയാൻ മറ്റുള്ളവന്റെ  ജനലിൽ കൂടെ നോകരുത് എന്ന്. നമ്മൾ നമ്മളിൽ നിന്നും സന്തോഷം കണ്ടെത്തണം...

അപ്പൊ എന്റെ തുള്ളിക്കുട്ടി കഴിഞ്ഞതൊക്കെ മറന്ന് നമുക്ക് നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടത്തെണ്ടേ അല്ലാതെ ഇങ്ങനെ കഥയും പറഞ്ഞിരുന്നാൽ മതിയോ.."

"പോ ആട്ന്ന് തുള്ളികുട്ടി ഇങ്ങളെ കെട്ട്യോൾ.."

"ഹഹഹ അത് തന്നെ ഞാനും പറഞ്ഞത് "

"അപ്പോ എന്നാൽ നമുക്ക് നമ്മുടെ സന്തോഷത്തിലേക് കടക്കല്ലേ.. ഇജ്ജ് ആ ലൈറ്റ് കെടുത്ത് എന്റെ പൊട്ടാസെ."

"ലൈറ്റ് കെടുത്തല്ലി എനിക്ക് ഒരാഗ്രഹം ഉണ്ട്.."

"എന്താണത്.."

"എല്ലാ കഥയിലും കണ്ടിട്ടില്ലേ നായികയുടെ മൂർതാവിൽ ഉമ്മ കൊടുക്കുന്നത് അത് പോലെ ഇനിക്കും ഒന്ന് തരി.."


"ഹ്ഹഹഹ്ഹ ഇതാണ് ഞാൻ പറഞ്ഞത് കഥയല്ല ജീവിതം എന്ന് ഏതായാലും എന്റെ പൊട്ടാസിന്റെ ആഗ്രഹം അല്ലെ."എന്നും പറഞ്ഞു തനു വിനെ ചേർത്ത് പിടിച്ചു മൂർതാവിൽ ഒരുമ്മയും കൊടുത്ത്
"ഇനി നിന്റെ എല്ലാ ആഗ്രഹവും ഞാൻ നടത്തി തരാ അതിനല്ലേ ഞാൻ ഇവിടെ ഉള്ളത് ഇപ്പോ നമുക്ക് ലൈറ്റ് ഓഫ്‌ ആക്കിയാലോ.." എന്നും പറഞ്ഞു ലൈറ്റും ഓഫ് ചെയ്തു അവര് അവരുടെ ജീവിതത്തിലേക്കു കടന്നു...

[ഇനി ഇല്ല
അതാണ് ഞാൻ ആദ്യം പറഞ്ഞത് അപ്പുറത്തുള്ളോന്റെ വീട്ടിൽ ഒളിഞ്ഞു നോക്കരുത് എന്ന്...
ലൈറ്റ് ഓഫ്‌ ആക്കിയത് കണ്ടില്ലേ
ആ അപ്പൊ കഥ കഴിഞ്ഞു ]

(ശുഭം.. )


✍ശുഹൈബ് മുത്തനൂർ
      9745834078


കഥ വായിച്ചവർക്കും കൂടെ നിന്നവർക്കും തെറ്റ് തിരുത്തി തന്നവർക്കും ഒക്കെ ഒരുപാട് നന്ദി..


[ഇന്നത്തെ കാലത്ത് ഓൺലൈൻ കാമുകൻ മാരുടെ കെണിയിൽ  പെടുന്ന പാവം കുറെ കുട്ടികൾ ഉണ്ട്.. ആദ്യം തന്നെ അവരോട് പറയാനുള്ളത് സൂക്ഷിക്കുക പിന്നീട് ദുഖിച്ചിട്ട് കാര്യം ഉണ്ടാകില്ല..]