*സായ*

              ഭാഗം.. 1




നാട്ടിൻ പുറത്തെ ഒരു സാധാരണകുടുംബത്തിൽ ആയിരുന്നു സായയുടെ ജനനം....
വളപ്പൊട്ടുകളെയും മഞ്ചാടിമണികളെയും ഒക്കെ പ്രണയിച്ചു നടന്നിരുന്ന കുരുന്നു  ബാല്യം....
കുട്ടികുറുമ്പ്കളും ഇച്ചിരി വാശികളുമൊക്കെ കാണിക്കാറുണ്ടെങ്കിലും ഒരു പാവം നിഷ്കളങ്കയായിരുന്നു അവൾ....
അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ കണ്മണിയായിരുന്നു...
അച്ഛനോടുള്ള ഇഷ്ടകൂടുതൽ കൊണ്ട് അവൾ വളർന്നത് ഒരു അച്ഛകുട്ടിയായിട്ടായിരുന്നു...

സായയുടെ എല്ലാ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങൾക്കും അച്ഛൻ കൂട്ട് നിക്കും...
കളിപ്പാട്ടങ്ങൾ കൊണ്ട് നിറഞ്ഞൊരു ലോകം അവൾക്ക് ഉണ്ടായിരുന്നു...

കറുത്തു ചുരുണ്ട മുടിയും പുഞ്ചിരിയ്ക്കുന്ന വട്ടമുഖവും അതായിരുന്നു സായയുടെ പ്രകൃതം...

അമ്മയുടെ തനി പകർപ്പ്

വാക്കുകൾ കൊണ്ട് പോലും അതികം ആവാത്തൊരു കുട്ടികുറുമ്പി....
പട്ട്പാവാടയും കൈനിറയെ കുപ്പിവളകളും നീട്ടിയെഴുതുന്ന കരിമഷിയും ഒരു നുള്ള് ചന്ദനകുറിയും ഇതൊക്കെയാണ് അവള്ടെ ഇഷ്ട്ടങ്ങൾ.....
.
.
.
       സായയ്ക്ക് അഞ്ചു വയസ്സ് പൂർത്തിയായപ്പോൾ അടുത്തുള്ള പ്രൈമറി സ്കൂളിൽ മറ്റുകുട്ടികളുടെ കൂടെ സായയെയും ഒന്നാം ക്ലാസ്സിൽ ചേർത്തി..

  രാവിലെ നേരത്തെ എന്നീറ്റിരുന്നു..
പുതിയ സ്കൂളിൽ പോകുന്ന ആവേശത്തിൽ അന്നവൾക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല്യ..

ഇടയ്ക്ക് എന്നീറ്റിരിക്കും അമ്മയെ വിളിച്ചുണർത്തി ചോദിക്കും...

   അമ്മേ..... അമ്മകുട്ടി....
നേരംപുലർന്നോ....
ഇനിം എത്ര സമയം ണ്ട്......

ഇല്ല്യ മോളെ... അമ്മേടെ പൊന്നു ഉറങ്ങിക്കോ...
സമയം ആവുമ്പോൾ അമ്മ വിളിക്കാം ട്ടോ....

   അമ്മേ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല്യ...
സ്കൂളിൽ പോകുന്നത് ഓർത്തിട്ട്....

ദേവ്യേ..... ഒന്ന് വേഗം നേരം പുലർന്നാൽ മതിയായിരുന്നു....


മതിയിനി പ്രാത്ഥിച്ചതൊക്കെ
കിടന്നുറങ്ങു.....

സായ::  മം..... അമ്മ കിടന്നോളു....

പതിവിലും നേരത്തെ തന്നെ സായ അമ്മയോടോപ്പം എന്നീറ്റു കുളിച്ചു സുന്ദരികുട്ടിയായി അച്ഛനെ കാത്തിരുന്നു അമ്പലത്തിൽ പോവാൻ വേണ്ടി....
അച്ഛനും അവളും കൂടെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി...

അവൾടെ ഇഷ്ട്ട ദേവനായ ശിവഭഗവാന്റെ മുൻപിൽ ഒത്തിരി സമയമെടുത്തു പ്രാർത്ഥിച്ചു....
 
 ശ്രീകോവിലിന്റെ നട തുറന്നു നമ്പൂതിരി പുറത്തെത്തി.
അവര്ക്ക് തീർത്ഥവും പ്രസാദവും നൽകി കൊണ്ട് ചോദിച്ചു...

         എന്താ സായകുട്ടി ഇന്ന് വിശേഷിച്ചു...

സായാ: അയ്യോ ഈ പൊട്ടൻ തിരുമേനിയ്ക്ക് ഒന്നും അറിയില്ല.
ഇന്ന്  സായകുട്ടി സ്കൂളിൽ പോകുവാ..
അതാ നേരത്തെ വന്നത്..

നമ്പൂതിരി : അതെയോ
ഹമ്പടി കള്ളത്തിയെ എന്നീട്ട് ഇന്നലെ വന്നപ്പോൾ പറഞ്ഞില്ലല്ലോ..

സായ:. മം.. അത് ഒരു സർപ്രൈസ് തന്നതല്ലേ...
അല്ലേ അച്ഛാ...

നമ്പൂ:..ആഹാ... കൊള്ളാലോ...
മോള്ടെ എല്ലാ ആഗ്രഹങ്ങളും നിശ്ചയമായും നടക്കും ട്ടോ.
സർവേശ്വരൻ കാക്കട്ടെ..

നമ്പൂതിരിടെ അനുഗ്രഹങ്ങൾ വാങ്ങി ദക്ഷിണയും നൽകി സായയും അച്ഛനും അമ്പലത്തിൽ നിന്നിറങ്ങി കുളക്കടവിലൊട്ട് നടന്നു...
വെള്ളം കുറവായിരുന്നു..
എങ്കിലും അതിൽ ആമ്പലുകൾ നിറഞ്ഞു വിരിഞ്ഞീട്ടുണ്ട്..

കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുന്ന രമേഷേട്ടനോട്‌ സായ പറഞ്ഞു..
 
        രമേഷേട്ടാ.... പ്ലീസ്....
എനിക്കൊരു ആമ്പൽ പൂ പൊട്ടിച്ചു തരാമോ..
നല്ല ഏട്ടനാല്ലേ....

    ഓ... അതിനെന്താ സായകുട്ടി...
ആർക്ക് കൊടുക്കാനാണ്ത്..

         ഏട്ടാ....
ഞാനിന്ന് സ്കൂളിൽ പോവുകയാണ്..
ടീച്ചർക്ക് കൊടുക്കാനാ...
ഒരെണ്ണം മാത്രം മതി ട്ടോ..

രമേശൻ മുങ്ങാംകുഴിയിട്ട് ഒരെണ്ണം പൊട്ടിച്ചു കൊടുത്തു...
താങ്ക്സ് ഏട്ടാ.......

ഒരു കയ്യിൽ പ്രസാദവും മറു കയ്യിൽ ആമ്പൽപ്പുവുമായി അവര് നേരെ പോയത് ദാമോദരെട്ടന്റെ ഹോട്ടലിലൊട്ട് ആയിരുന്നു..

  അവള്ടെ പതിവ് സ്ഥലത്തു മേശയ്ക്ക് മുകളിൽ പടിഞ്ഞിരുന്നു.
അടുത്ത് പ്രസാദവും ആമ്പൽപ്പുവും വെച്ചു..
എന്നീട്ട് കൈകൊട്ടി വിളിച്ചു പറഞ്ഞു...

         കാർന്നൊരെ...
ഇവിടെ ഒരു പാൽ ചായയും ഒരു മസാല ദോശയും..
അടുക്കളയിലെ തിരക്കുകൾക്കിടയിൽ ദാമോദരൻ പെട്ടന്ന് അവൾടെ വിളി ശ്രദ്ധിച്ചു...

  കൊമ്പൻ മീശയും പിരിച്ചു കണ്ണുരുട്ടി പുഞ്ചിരിച്ചു ചട്ടുകവുമായി സായയുടെ അരികിലെക്ക് ചെന്നു....
 
സായകുട്ടി ഈ ഉണ്ടകണ്ണുകൾ കുത്തിപൊട്ടിക്കും ട്ടോ....
ഇന്നെന്താ നേരത്തെ തന്നെ അച്ഛനും മോളും കൂടി പോന്നത്..

ദാമോദരൻ ഏട്ടന്റെ കുടവയറിൽ ഡിഷും എന്ന് ഇടിച്ചുകൊണ്ട് സായ തന്നെ മറുപടി നൽകി...

   അതേയ് മീശക്കാര....
സായകുട്ടി ഇന്ന് സ്കൂളിൽ പോകുവാ..
അതോണ്ടാ നേരത്തെ അമ്പലത്തിൽ വന്നത്...

സായയുടെ രണ്ട് കവിളിലും വത്സല്യത്തോടെ പിച്ചികൊണ്ട് ദാമോദരൻ പറഞ്ഞു...
മിടുക്കി....
നന്നായി പഠിക്കണം ട്ടോ..

സായ:.. മം.. അത് പിന്നെ        പറയണോ.... 
ഞാൻ ഒന്നാം റാങ്ക് മേടികൂലെ...

ദാമോ:.. കൊള്ളാലോ മിടുക്കി..
മോള്ക്ക് ഇന്നത്തെ മസാല ദോശയും ചായയും ഫ്രീയാണ് ട്ടോ...

സായ:..താങ്ക്സ് അങ്കിൾ

കഴിച്ചു കൊണ്ടിരിക്കേ മഴയും എത്തി.

ദാമോ:.  മഹേഷേ മഴ വന്നല്ലോ..
എന്തായാലും കുറച്ചു കഴിഞ്ഞു പോവാം ട്ടോ.. തോരുമോ എന്ന് നോക്ക്.

സായ:.വേണ്ട... വേണ്ട...
മ്മക്ക് ഇപ്പം പോവാം..
മഴകൊണ്ട് പോയാലോ..
അച്ഛാ....

അടി കിട്ടും ട്ടോ പൊന്നുന്.. കുറുമ്പ് കാണിച്ചാൽ...
മിണ്ടാതെ കഴിക്ക്..

സായ:..ദാ ഇപ്പോ കഴിയും അച്ഛാ..

മഴ തോർന്നതോടെ അവർ വീട്ടിലോട്ടു നടന്നു..

അടുക്കളയിലോട്ട് ഓടി ചെന്ന്  അമ്മയുടെ നെറ്റിൽ ഒരുമ്മ കൊടുത്തു. അമ്പലത്തിൽ നിന്നും കൊണ്ട് വന്ന ചന്ദനം അമ്മയ്ക്ക് തൊട്ട് കൊടുത്തു.

സ്കൂളിലോട്ട് പോവാനുള്ള സമയമായിതുടങ്ങി...

പുതിയ പുള്ളികുടയും പുത്തനുടുപ്പും ബേഗുമെടുത്ത് ഉമ്മറത്തു അവൾ കാത്തിരുന്നു കയ്യിൽ ആമ്പൽപൂവുമായി....

അമ്മയെ കെട്ടിപിടിച്ചു നിറയെ ഉമ്മയും നൽകി അച്ഛന്റെ കൈ വിരലിൽ തൂങ്ങി അവർ സ്കൂളിലോട്ട് യാത്രയായി...
 
കണ്മുന്നിൽ നിന്നും മായും വരെ സവിത പടിക്കൽ നോക്കി നിന്നു.....

*തുടരും....*
saya
saaya