അമ്മ നല്‍കിയ  സമ്മാനം

കട്ട തേപ്പ് കിട്ടി ഭ്രാന്തനെ പൊലെ  നടക്കുന്ന സമയത്താണ്  വീട്ടില്‍  കല്യാണ  അലോചനകൾ വരുന്നത്  അമ്മ അനുഭവിക്കുന്ന കഷ്ടത്തകൾ  പറഞ്ഞ്  വല്ലാതെ  സങ്കടപ്പെടുത്തി മനമില്ല  മനസോടെ  കല്യാണത്തിന്  സമ്മതവും മൂളി നാട്ടില്‍  അറിയുന്ന  ബ്രോക്കറ്മാര് കല്യാണ ആലോചനയുമായി  വന്ന് തുടങ്ങി.......

ജോലി കഴിഞ്ഞ്  വീട്ടില്‍  എത്തിയപ്പോൾ  തന്നെ  നേരം  ഇരുട്ടിയിരുന്നു ഉമ്മറ പടിയിൽ  അമ്മ വിളക്ക് കത്തിക്കുന്നത് കണ്ടാണ് ബൈക്ക്  നിർത്തിയത്

ദീപം തൊഴുത്ത്  കൊണ്ട് റൂമിലേക്ക്  കയറാന്‍  നേരത്ത് 

'ആ ശ്യാം  നിക്ക് ഒരു കാര്യം  പറയട്ടെ'

അപ്രതീക്ഷമായ അമ്മയുടെ സംസാരത്തിലെ  കനം കൂടുതല്‍  ശ്യാമിനെ ഒന്ന്  ആകാംക്ഷനാക്കി

എന്താ അമ്മേ ?

അച്ഛന്റെ  ഫോട്ടോയിൽ വെച്ചിരിക്കുന്ന വിളക്കിന് തിരി തെളിയിച്ചു  കൊണ്ട് അമ്മ ശ്യാമിന്റെ  അടുത്തേക്ക്  വന്നു

ആ പിന്നെ   ഒരു കല്യാണ കാര്യം  വന്നിട്ടുണ്ട്  നാളെ ഒന്ന് പോയി കാണണം ഫോട്ടോ  ഞാന്‍  കണ്ടു തരകടില്ല പിന്നെ  അത്ര വലിയ  കുടുംബം  ഒന്നുമല്ല ഞാനാ ബ്രോക്കറോട് നാളെ വന്ന് കാണാം എന്ന് പറഞ്ഞിട്ടുണ്ട്.

എന്തു പറയണം മറുപടി  എന്ന്  ആലോചിച്ച്  കൊണ്ട് റൂമിലേക്ക്  കയറി 

കുളിക്കാന്‍  ഉളള മുണ്ടും  സോപ്പും  എടുത്തും കൊണ്ട് അംബല  കുളത്തിലോക്ക് കുളിക്കാന്‍  വേണ്ടി  ഇറങ്ങി....

'അമ്മേ ഞാന്‍ കുളിച്ചേച്ച് വരാം '

അടുക്കളയിൽ പാത്രങ്ങളോട് മല്ലിട്ടുകയാണെന്ന് തോന്നുന്നു  ഭയങ്കര  ശബ്ദം  ഉണ്ട്.....

കുള കടവില്‍  എത്തിയ  ശ്യാം  മുണ്ട് മാറി  കുളത്തിലോക്ക്  ഇറങ്ങി  ഒന്ന് മുങ്ങി ശരീരത്തില്ലെല്ലാം സോപ്പ് തേച്ച് വീണ്ടും  കുളത്തിൽ  മുങ്ങി   വസ്ത്രമെല്ലാം മാറി അംബല നടയില്‍  ചെന്ന്  തൊഴുത്ത് 

എന്തോ ആലോചിച്ച്  കൊണ്ട് ഉമ്മറത്ത് നിക്കുന്ന അമ്മ

'ആഹ് നീ വന്നോ തല്ലയിൽ നിറച്ച് വെള്ളമാണല്ലോ ഇങ്ങോട്ട്  വാ ഞാന്‍  തോർത്തി തരാം'

ചുമലില്‍  ഉണ്ടായിരുന്നു തോർത്ത് എടുത്തും  കൊണ്ട്  അതിലെ വെള്ളം  ഒഴിവാക്കി  അമ്മ തല തോർത്താൻ തുടങ്ങി

' വാ കഞ്ഞി എടുത്തു വെച്ചിട്ടുണ്ട്'

ചെറു തണുപ്പ്  പിടിച്ചും  കൊണ്ട് ശ്യാം  ടൈനിങ് ടേപ്പിളിൽ ചെന്നിരുന്നു  അമ്മ പാത്രത്തിലോക്ക് കഞ്ഞി വിളപ്പി

അമ്മയുടെ സ്പേഷ്യൽ  തേങ്ങാ ചമ്മന്തിയും  പപ്പടം  ചുട്ടതും കൂട്ടി  കഞ്ഞി കുടി തുടങ്ങി 

ചെറുപ്പത്തിൽ  അച്ഛന്‍  ഉളള കാലത്ത്  തുടങ്ങിയ ശീലമാണ് 

അച്ഛന്‍  മിലിട്ടറിയിൽ ആയിരുന്നു  അവധിക്ക്  വീട്ടില്‍  വരുമ്പോള്‍  ഉൽസവമായിരിക്കും വീട്ടില്‍ 

അമ്മൂമ്മയും മുത്തച്ഛനും അച്ഛന്റെ   പെങ്ങമാരും മക്കളും എന്തു രസമായിരുന്നു   ആ കാലം 

വൈകുന്നേരം  അച്ഛന്റെ  കൂടെ കുളിക്കാന്‍  വേണ്ടി  കൈയും  പിടിച്ചോണ്ട് ഒരു പട തന്നെ  ഉണ്ടാക്കും കുളിയും കഴിഞ്ഞ്  അംബലത്തിൽ ചെന്ന് പ്രാർത്ഥിച്ച് പുറത്തേക്ക് ഇറങ്ങിയ നേരെ പോവുന്നത് അബുക്കാന്റെ കടയിലേക്കാണ്

ഭരണിയിൽ നിറച്ച്  വെച്ചിരിക്കുന്ന മിഠയികളെല്ലാം വാങ്ങി  തിന്നാന്‍ തോന്നും  അച്ഛന്റെ  കൈ കൊണ്ട്  എന്തെങ്കിലും  വാങ്ങി തന്നു ഞങ്ങളെ വീട്ടിലേക്ക്  പറഞ്ഞ് അയക്കുമായിരുന്നു......

'നീ എന്താ ആലോചിക്കുന്നത്  ആ കഞ്ഞി അങ്ങോട്ട്  കുടിക്കാൻ  നോക്ക്'

ഏതോ ലോകത്ത് നിന്നും  മോചനം  നേടിയത് പൊലെ

'മകരത്തിലാണ് അച്ഛന്റെ  ശ്രദ്ധ  ദിനം  ബലി ഇടണം കുടുംബം  ക്ഷേത്രത്തിൽ അന്നദാനവും നടത്തണം നിന്നോടാ പറയുന്നത്'

തലയാടി കൊണ്ട് ശ്യാം  എഴുന്നോറ്റു  കൈ കഴുകി  ഉമ്മറത്തേക്ക്   നടന്നു  അടുക്കളയിൽ പത്രങ്ങള്‍  അടുക്കി വെച്ചും  കൊണ്ട്  അമ്മയും  ഉമ്മറത്തേക്ക്  വന്നു

നീ എന്താ  ആലോചിക്കുന്നത്  ?

ഹേയ് ഒന്നുല്യ  അച്ഛന്‍  ഉണ്ടായിരുന്ന കാലത്ത്  എന്തൊരു ഉൽസവം ആയിരുന്നല്ലോ അമ്മേ?

അതെ എന്നും  പറഞ്ഞ്  കൊണ്ട് അമ്മ ശ്യാമിന്റെ  അടുത്ത്  ഇരുന്നു  അമ്മയുടെ  മടിയിലേക്ക്  തല  വെച്ചും കൊണ്ട്  അവനും കിടന്നു

നിന്നെ പോലെ  തന്നെയായിരുന്നു  നിന്റെ  അച്ഛനും  അടുക്കളയിലെ ജോലി എല്ലാം  കഴിഞ്ഞ്  എല്ലാവരും  കൂടി ഒരോ തമാശകള്‍  പറഞ്ഞും കൊണ്ട്   പടിയിൽ  ഇരിക്കുന്നുണ്ടാക്കും അച്ഛന്റെ  തല എന്റെ  മടിയില്‍  വെച്ച്  ഒന്ന് ഇവിടെ  കിടന്ന് ഉറങ്ങിയേ  അകത്ത്  വന്ന് കിടക്കു.

അതിർത്തിയിൽ  യുദ്ധം  നടക്കുന്നു  എന്ന വിവരം  വന്നതിന്  ശേഷം  വേഗത്തില്‍  തന്നെ  അച്ഛന്‍  പുറപ്പെട്ടു  കുറച്ചു  ദിവസത്തിന് അച്ഛന്റെ  വിവരമൊന്നും ഉണ്ടായിരുന്നില്ല പിന്നെയാണ് അറിയുന്നത്  അച്ഛന്‍  മരണപ്പെട്ടു എന്ന്.

അച്ഛന്റെ  ചലനമറ്റ  ശരീരം  ഈ വീടിന്റെ  ഉമ്മറത്ത്  വന്ന് കിടത്തിയപ്പോ ഈ വീട് നിറഞ്ഞിരുന്നു  അന്ന് നിനക്ക് വയസ്സ്  പത്ത്  മാത്രം  പ്രയം വർഷം ഒന്ന് കഴിഞ്ഞപ്പോ  മറ്റൊരു  വിവാഹത്തിന് ഒരുപാട്  നിർബന്ധിച്ചു അപ്പോഴെല്ലാം നീ എന്ന ചിന്തയിൽ എന്നെ മറ്റൊരു  വിവാഹത്തിന്  സമ്മതം  നൽക്കാൻ  കഴിഞ്ഞില്ല.....

പ്രായമായ  അമ്മയും  അച്ഛനും  കൂടി ലോകത്തോട് വിട പറഞ്ഞപ്പോ  തനിച്ചായ പൊലെ  നിന്റെ  കുസൃതികളും ചിരിയും  നിനക്ക് വേണ്ടി  ജീവിക്കാൻ  എന്നെ പ്രേരിപ്പിച്ചു......

അമ്മയുടെ  കണ്ണുകളിൽ  നിന്നും  കണ്ണൂനീർ  ശ്യാമിന്റെ   മുഖത്ത് ഇറ്റി വീണു അമ്മയുടെ  കവിൾ തുടച്ചു  കൊണ്ട്  ശ്യാം  പറഞ്ഞു...

'അമ്മേ കരയല്ലേ  അമ്മക്ക് ഇന്ന് ഞാനില്ലേ'

'ശ്യാം  നീ ഇന്ന് ഒരുപാട്  മാറി  പോയിരിക്കുന്നു  മുഖത്തെ   താടി നീ എന്താ ഈ അമ്മയിൽ നിന്നും  മറച്ചു വെക്കുന്നത് ഞാന്‍  പലപ്പോഴും  കേട്ടിട്ടുണ്ട്  നിന്റെ മുറിയില്‍  നിന്നും  അടക്കി പിടിച്ച കരച്ചിൽ  ന്റെ കുട്ടി എന്താണെന്ന് അമ്മയോട് പറ'

അമ്മയുടെ ചോദ്യം  കേട്ട്  ശ്യാം  ഒന്ന് പകച്ചു  എന്ത് പറയണമെന്ന്  പറയാന്‍  കഴിയാതെ  ഒരു നിമിഷം  പകച്ചു നിന്നു.....

വൈഗ നിന്നെ ഉപേക്ഷിച്ചോ?

അമ്മയുടെ  പെട്ടുന്നുളള ചോദ്യം  കൂടിയായപ്പോ.... അവന്റെ  മുഖം  ഒന്ന് ചുളിഞ്ഞു

അമ്മ എങ്ങനെ  വൈഗയുടെ കാര്യം  അറിഞ്ഞു മൂന്ന് വര്‍ഷം പ്രണയിച്ചു എങ്കിലും  ഇത്രയും നാള്‍  ഒന്നും പറഞ്ഞിട്ടില്ലായിരുന്നു  പക്ഷേ  അമ്മ എങ്ങനെ  അറിഞ്ഞു അവന്റെ  ചിന്തകളിൽ ചോദ്യം  ഉയരാൻ  തുടങ്ങി. ....

'എടാ അവള് ഇവിടെ  വന്നിരുന്നു'

ആര് വൈഗയോ?

അതെ നീ അതിനെന്തിനാ പേടിക്കുന്നത്?

ഹേയ് ഒന്നുല്യ  എന്നിട്ട് അവൾ എന്തു പറഞ്ഞു?

അമ്മയോട് ചോദിച്ചു  കൊണ്ട് അമ്മയുടെ  മടിയില്‍  നിന്നും  തല ഉയര്‍ത്തി  അമ്മയുടെ  ചാരെ ഇരുന്നു.....

അവള് കല്യാണം  പറയാന്‍  വന്നത് ആയിരുന്നു  വളരെ ലാഘവത്തോടെ  അമ്മ ഇത് പറയുമ്പോൾ  ശ്യാം  ഒന്ന് ഞെട്ടി  തരിച്ചു 

വൈഗയുടെ  കല്യാണം  ഉറപ്പിച്ചു എന്നോ?

അതേ  അതിന്ന് നിനക്ക് എന്താ  നീ അവളെ ഉപേക്ഷിച്ചതല്ലേ ?

ഞാനല്ല അവളാണ്  എന്നെ ഉപേക്ഷിച്ചത്  അമ്മയോട് എല്ലാം  പറയണമെന്ന്  കരുതി ഇരിക്കുകയായിരുന്നു   കുറച്ചു  ദിവസങ്ങള്ക്ക് മുന്പ് ഞാന്‍  അവളെ വിളിച്ചു  ഫോണ്‍ എടുത്തില്ല  എന്നും കാണാറുള്ള  കൂൾ ബാറിലും അവളുടെ  കോളേജിലും പോയി നോക്കി അവളെ കണ്ടെത്താൻ  കഴിഞ്ഞില്ല  അങ്ങനെ തിരിച്ചു  വരുന്ന സമയത്താണ്  പാർക്കിൽ  അവളും ഒരു ആൺ കുട്ടിയും നിൽക്കുന്നത് ശ്രദ്ധയിൽ  പെട്ടത്  അപ്പോ  മനസ്സിലായി  ഞാന്‍  വെറുമൊരു വിഡ്ഢി യായിരുന്നു  എന്ന്....

ഒരാണും  പെണ്ണും  ഒരു മിച്ച് നിക്കുന്നത് കണ്ടപ്പോ  നീ മനസ്സിലാക്കി അവൾക്ക് വെറെ ഒരുത്തന്‍  ഉണ്ടെന്ന്  അല്ലെ?

അമ്മയുടെ  ചോദ്യത്തിന്  മുന്പില്  മറുപടി  ഒന്നും  പറയാൻ കഴിയതെ നിന്നു....

അവളുടെ  കൂടെ അവളുടെ  കൂട്ടുകാരി ഉണ്ടായിരുന്നു  അവൾ ആ സമയത്ത്  ബാത്ത്റൂമിലേക്ക് പോയതായിരുന്നു അവര് രണ്ടാളും  ഒന്നിക്കാൻ  വേണ്ടി  ഒരുപാട്  നടന്നവരാണ് വീട്ട്കാരുടെ സമ്മതം കിട്ടാതെ  ആയപ്പോ  അവര് അവരുടെ  വഴി തിരഞ്ഞെടുത്തു അവരെ യാത്രയാക്കി നിന്നെ വിളിക്കാം  എന്ന് കരുതിയ വൈഗ പക്ഷേ  നീ മനസ്സില്‍  മറ്റു പലതും  ചിന്തിച്ചു കൂട്ടി അവള് വിളിച്ചപ്പോ നീ ഫോണ്‍  എടുത്ത്  കണ്ട കാര്യങ്ങള്  പറഞ്ഞു  പിന്നീട്  നീ ഫോണ്‍  കട്ട് ചെയ്തു  അല്ലെ?

'അമ്മേ ആ സമയത്തെ സങ്കടം  സഹിക്കാന്‍  വയ്യാതെ ആയപ്പോ  അങ്ങനെ  ചെയ്യേണ്ടി വന്നു  ഇപ്പൊ  നിക്ക് കുറ്റ ബോധം  തോന്നുന്നു '

ഇനി പറഞ്ഞിട്ട്  കാര്യമില്ല  എല്ലാം  വിധിയാണ്  അവള് സന്തോഷമായി  ജീവിക്കട്ടെ.... വാ സമയം  ഒരുപാടായി  കിടക്കാം...

അമ്മ എഴുന്നോറ്റ്  മുറിയിലേക്ക്  നടന്നു  ശ്യാം  വിദൂരത്തയിലേക്ക്  കുറച്ചു  നേരം  നോക്കി  ഇരുന്നു  എന്ത് ചെയ്യണം  എന്ന്  അറിയാതെ 

എപ്പഴോ ഉറങ്ങി  പോയി  രാവിലെ  അമ്മ  വന്ന്  വിളിക്കമ്പോഴാണ്  ശ്യാം  എഴുന്നേൽക്കുന്നത്

കുളിയെല്ലാം  കഴിഞ്ഞ്  ചായയും  കുടിച്ചു  ഇരിക്കമ്പോഴാണ് അപ്പുവിന്റെ വരവ് അപ്പു അച്ഛന്റെ  പെങ്ങളുടെ  മകനാണ്  അപ്പുവിനോട് എന്തോ സംസാരിച്ചു കൊണ്ട്  അമ്മയും  അകത്തേക്ക്  കയറി

"ആ അപ്പു വന്നിട്ടുണ്ട് നീ  വേഗം  വസ്ത്രം  മാറ്റാന്‍  നോക്ക്"

അമ്മയുടെ  ഉത്സഹം കണ്ടിട്ട് എന്ത്  പറയണമെന്ന്  അറിയാതെ  ഒന്ന്  പകച്ചു  എന്തായാലും  പോയി കണ്ടെക്കാം അമ്മയെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി  ശ്യാം  വസ്ത്രം  മാറാന്‍  വേണ്ടി  റൂമിലേക്ക്  കയറി

വസ്ത്രമെല്ലാം  മാറി  പുറത്ത്  വന്നപ്പോ  അപ്പുവിന് ചായ കൊടുത്തു  കൊണ്ട് അമ്മ ശ്യാമിനോടായി പറഞ്ഞു. ....

"കുറ്റങ്ങളും കുറവുകളും  കണ്ട് പിടിച്ച്  ഇങ്ങോട്ട്  വരണ്ട  കാണാന്‍  പോവുന്ന അവളാണ്  എന്റെ  മരുമകള്‍"

ഒന്ന് ചിരിച്ചു എന്നല്ലാതെ  ശ്യാം  ഒന്നും  പറഞ്ഞില്ല അമ്മയോട് യാത്രയും  പറഞ്ഞു  കൊണ്ട് അപ്പുവിനോട്  വണ്ടി  എടുക്കാൻ  പറഞ്ഞു  കവലയില്‍  കാത്തിരിക്കുന്ന ബ്രോക്കറെയും പിടിച്ചു  വണ്ടിയില്ലിട്ട് അവര് യാത്ര തുടര്‍ന്നു

പെണ്ണിന്റെ  വീട്ടില്‍  എത്തിയപ്പോൾ  ഉമ്മറത്ത് കാത്തിരിക്കുന്ന കാരണവരെ കണ്ട് കൈ കൊടുത്ത്  അകത്തേക്ക്  കയറുമ്പോൾ  ശ്യാം  അപ്പുവിനോട് പറഞ്ഞു

'എടാ എനിക്ക്  എന്തോ വല്ലാത്ത  പേടി നീ ആ കരണവരുടെ നോട്ടം കണ്ടോ'

അത് നിന്റെ തോന്നലാണെന്ന് പറഞ്ഞ് അപ്പു അവന് മറുപടി  കൊടുത്തു 

എന്നാ ചടങ്ങ്  ആരംഭിക്കാം  അല്ലെ?

ശ്യാമിന്റെ  മുഖത്തേക്ക് നോക്കി  കാരണവർ ചിരിച്ചു  കൊണ്ട് അകത്തേക്ക്  നോക്കി  പറഞ്ഞു....

'അവളെ ഇങ്ങോട്ട്  വിളിക്ക് '

അകത്ത് നിന്നും  ചായയും  പലഹാരവുമായി പുതു പെണ്ണും അമ്മയും കടന്നു  വന്നു

ചായ ശ്യാമിന് നൽക്കി  അവനെ നോക്കി  പുഞ്ചിരിച്ച് അവള് അകത്തേക്ക്  നാണത്താൽ  നടന്നു.....

എന്നാ അവര് തമ്മില്‍  എന്തെങ്കിലും  സംസാരിച്ചോട്ടെ അല്ലെ?

പലഹാര പാത്രത്തിൽ  കൈ ഇട്ട് കൊണ്ട്  ബ്രോക്കർ പറഞ്ഞപ്പോ  കാരണവരും ഏറ്റു പിടിച്ചു

അപ്പുവിന്റെ  മുഖത്തേക്ക്  നോക്കി  ഒരു ചിരി പാസാക്കി  ശ്യാം  ചായ ക്ലാസ്  മേശയുടെ  ഒരു വശത്ത്  വെച്ച്  കൊണ്ട്  അകത്തേക്ക് കയറി

ശ്യാമിന്റെ  കാൽ പെരുമാറ്റം  കേട്ട പുതു പെണ്ണ് ജനലിന്റെ  അടുത്തേക്ക്  ഒന്നും  കൂടി നീങ്ങി  നിന്നു 

ശ്യാം  മുറിയുടെ വാതില്‍  പടി കടന്നും കൊണ്ട്  അകത്ത് ജനലിന്റെ  അരികിൽ  നിക്കുന്ന  പുതു പെണ്ണിനോടായി ചോദിച്ചു

എന്താ പേര് ?

'അശ്വതി'

ഏത് വരെ പഠിച്ചു?

'ഡിഗ്രി  കഴിഞ്ഞു'

ഒരു നിമിഷത്തെ  മൗനത്തിന്  ശേഷം  ശ്യാം  വീണ്ടും  ചോദിച്ചു

എന്നെ ഇഷ്ടമായോ?

ആ ചോദ്യം ചോദിച്ചതും ജനലിൽ നിന്നും  കൈ വിട്ടു കൊണ്ട്  ശ്യാമിന് മുഖമായി അവൾ നിന്നു  ചോദിച്ചു

എന്നെ ഇഷ്ടമായോ?

ഒരു നിമിഷത്തെ  അമ്പരപ്പ് അവന്റെ തൊണ്ടയിലെ  വെള്ളം  വറ്റി  പോക്കുന്നത് പൊലെ തോന്നി

വൈ.......ഗാ.......നീ..........

അപ്പൊ  അമ്മയും  നീയും  കൂടി കളിച്ച കളിയാണ് അല്ലെ  ഈ പെണ്ണ് കാണല്‍?

അവളൊന്ന് ചിരിച്ചു  എന്നല്ലാതെ  മറ്റൊന്നും മിണ്ടിയില്ല 

അപ്പോ  ചായ കൊണ്ടു  വന്നത്‌  ആരാ?

അയ്യടാ  അവളാണെന്ന് കരുതി  വന്നതാ അല്ലെ  അതെന്റെ  അമ്മാവന്  മക്കള്‍  ആണ്  അമ്മ  പറഞ്ഞു  നിനക്ക്  ഒരു പണി  തരാന്‍  അതാ ഇങ്ങോട്ട്  വരാന്‍  പറഞ്ഞത് ന്റെ മോനെ  നിന്നെ വിട്ട് ഞാൻ  ആരുടെ  കൂടെയും പോവില്ല  കേട്ടോ........

 ചടങ്ങ്  കഴിഞ്ഞ്  നേരെ  വീട്ടില്‍  എത്തിയ ശ്യാം  അമ്മയെ ഒന്ന് കെട്ടി  പിടിച്ച്  കൊണ്ട്  പറഞ്ഞു.....

'ഈ സമ്മാനം  ന്റെ  ജീവിതത്തിലെ ഏറ്റവും   വലിയ  നിധിയായി ഞാന്‍  സൂക്ഷിക്കും'

'അവള് ഈ ഉമ്മറ പടി കടന്നു വന്നപ്പോൾ  തന്നെ  ഞാന്‍  മനസ്സില്‍  ഉറപ്പിച്ചിരുന്നു അതാണ് ന്റെ  കുട്ടിന്റെ  പെണ്ണെന്ന്'

ദിനങ്ങളുടെ  കൊഴിഞ്ഞ്  പോകിൽ  അവരുടെ  കല്യാണം  വന്ന് ചേർന്നു ശ്യാമും  വൈഗയുമായുളള  വിവാഹം    വൈഗയുടെ  വീട്ടില്‍  വെച്ച് നടക്കുകയാണ്  ക്ഷണിച്ച ബന്ധുക്കളും കൂട്ടുകാരുടെയും  കൂടെ ശ്യാം  പെണ്ണിന്റെ  വീട്ടിലേക്ക്.....

വൈഗയുടെ  അച്ഛന്റെ  കൈകളില്‍  നിന്നും  താലി മാല വാങ്ങി അവളുടെ കഴുത്തില്‍  അണിയുമ്പോ മൂന്ന് വര്‍ഷത്തെ  പ്രണയത്തിനും നീട്ട പ്രണയ ദാമ്പത്യത്തിനും തുടക്കമിട്ടു.....

പുതു പെണ്ണിനെയും കാത്ത്  ശ്യാം  മണിയറയിൽ കാത്തിരുന്നു....

ഒരു ക്ലാസ്  പാലുമായി വൈഗ മണിയറയുടെ   വാതില്‍  തുറന്ന് ‍  വലതു  കാല്‍  വെച്ച് കയറിയമ്പോൾ  ചുറ്റിലും ഒന്ന് നോക്കി കൊണ്ട്  വാതിലിന്റ  കുറ്റി ഇട്ടു  കൊണ്ട് ശ്യാം   വൈഗയെ പിന്നില്‍  നിന്നും  ഒന്ന് കെട്ടി പിടിച്ച്....

തന്റെ  മാറോട്  ചേര്‍ത്തും കൊണ്ട്  പറഞ്ഞു.....

'പെണ്ണെ  ക്ഷമിക്ക് പഴയതെല്ലാം നമുക്ക്  മറന്ന് പുതിയ  ഒരു  ജീവിതം  ഇന്ന് മുതല്‍  തുടങ്ങാം'

"ഈ ലൈറ്റ് ഓൺ ചെയ്തും കൊണ്ടാണോ പുതിയ  ജീവിതം  തുടങ്ങുന്നത്"

ഒരു പൊട്ടി ചിരിയോടെ  ശ്യാം  ലൈറ്റ് ഓഫ് ചെയ്തു   ആദ്യ  രാത്രിയുടെ മധുരം  നുകരാൻ തുടങ്ങി...........

        ശുഭം
    സ്നേഹ  പൂർവ്വം
✍ സെമീർ താനാളൂർ