അനന്യ
******
"ഹലോ..."
"സുജിത് സാറല്ലേ..."
"അതെ ആരാ..?"
"ഞാൻ ചൈൽഡ് ലൈൻ ഓഫീസിൽ നിന്നാണ്
താങ്കൾ ഇന്നു ഇവിടെ ഓഫിസിൽ വരണം..."
"ഓക്കേ വരാം എന്താകാര്യം...?"
"താങ്കൾക്കെതിരെ ഒരു പരാതിലഭിച്ചിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കാനാ..."
അയാൾ ഉത്കണ്ഠയോടെ ഫോണും പിടിച്ചു നിന്നു,
"ചൈൽഡ് ലൈനിൽ എനിക്കെതിരെ പരാതിക്കാരൻ ആരായിരിക്കും..?"
"ഇന്നേവരെ തന്റെ അധ്യാപന ജീവിതത്തിൽ ഒരു വിദ്യാർത്ഥിയെ പോലും പ്രഹരിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല."
"മാത്രമല്ല കഴിഞ്ഞ അധ്യാപക ദിനത്തിൽ ഒരുപാടു വിദ്യാർത്ഥികൾ തനിക്കു ആശംസകൾ അർപ്പിച്ചുകൊണ്ട് ഫൈസ് ബൂക്കിലും വാട്സാപ്പിലും സന്ദേശങ്ങൾ അയച്ചിട്ടുമുണ്ടായിരുന്നു"
"സമ്മാനങ്ങളും ആശംസകളും നേരിട്ടുവന്നു കൈമാറിയവരുമുണ്ട്.."
"മാതൃകാധ്യാപകനുള്ള അവാർഡും തന്നെ തേടിവന്നിട്ടുണ്ട്"
"പിന്നെ ആരായിരിക്കും..?"
അയാൾ ഭൂതകാലത്തിലേക്ക് ചിന്തയുടെ ജാലകം തുറന്നു..
"സാറെ....."
"താങ്കളുടെ മോൾ അനന്യ തന്നെയാണ് പരാതിക്കാരി,"
ഫോണിലെ ശബ്ദം കേട്ടു അയാൾ ഉണർന്നു.
"അവളെയും കൂട്ടിവേണം ഓഫീസിൽ എത്താൻ'
ഉദ്യോഗസ്ഥൻ പറഞ്ഞു നിറുത്തി...
തന്റെ ഭാരം കുറയുന്നതായി അയാൾക്കുതോന്നി കാലുകൾ തളരുന്നപോലെ... അയാൾ ചുമരിൽപിടിച്ചു പതുക്കെ നിലത്തിരുന്നു.
അല്പം ആശ്വാസംതോന്നിയപ്പോൾ എഴുന്നേറ്റു കുറച്ചുനേരം കസേരയിൽ ഇരുന്നു
തീവണ്ടിപോകും പോലെ ഹൃദയ മിടിപ്പിന്റെ ശബ്ദം അയാളുടെ നെഞ്ചിൽ നിന്നും മുഴങ്ങിക്കേൾക്കാമായിരുന്നു..
ആ താളങ്ങൾക്കൊപ്പം തന്റെ ഓളമുള്ള ഓർമ്മകൾ പിന്നോട്ട് പായുന്നത് അയാൾ അറിയുന്നുണ്ടായിരുന്നില്ല.
"ഏട്ടാ,,,"
"നമുക്കൊരു പെണ്കുഞ്ഞുവേണ്ടേ..?"
തന്റെ ജീവിതത്തിന്റെ നല്ലപാതി ദേവികയുടെ ചോദ്യംകേട്ട് ഒരുപാട് ചിരിച്ചത് അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.
ഒരു പെൺകുഞ്ഞിനെ ഓമനിക്കാൻ തനിക്കും ഒരുപാട് മോഹമുണ്ടായിരുന്നെങ്കിലും അവളെ സമാദാനിപ്പിക്കാൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
"അതിനെന്താ നമുക്ക് ഒന്നല്ല മൂന്ന് പെണ്മക്കളെ കിട്ടുമല്ലോ"
മൂന്ന് ആൺമക്കളുടെ ഭാര്യമാരായി മൂന്നു പെണ്മക്കൾ വരുമെന്ന് ഭാര്യയെ ബോധ്യപ്പെടുത്തി.
"ഏട്ടന് എപ്പോഴും തമാശയാണ്. എനിക്കത് പിടിക്ക്ണ്ല്ലാട്ടോ..?"
അവൾ പരിഭവംപറഞ്ഞു.
പിന്നീടൊരിക്കൽ കുളികഴിഞ്ഞു മുല്ലപ്പൂവ് ചൂടി സാരിയുടുത്ത് ക്ഷേത്രത്തിൽ പോകാനിറങ്ങി ദേവിക പറഞ്ഞു
"ഏട്ടാ...ഇന്നോരുകൂട്ടം പറയാനുണ്ട് ക്ഷേത്രത്തിൽ പോയിവന്നിട്ടുപറയാം"
അയാൾക്കൊന്നും മനസ്സിലായില്ല,
"എന്താ...? ഒന്നു തെളിച്ചുപറ"
"അതൊക്കെയുണ്ട്.."
അതുംപറഞ്ഞു അവൾ നടത്തത്തിനു വേഗതകൂടി....
ഞങ്ങൾക്കൊരു കുഞ്ഞുകൂടേ പിറക്കാൻപോകുന്നെന്ന സന്തോഷത്തിലായിരുന്നു പിന്നെയുള്ള ദിവസങ്ങൾ. പെണ്ണായിരിക്കണേ എന്ന പ്രാർത്ഥനയിലും വൈവാടിലുമായി ഒൻപത് മാസം തികഞ്ഞു അവിടുന്നങ്ങോട്ട് കാത്തിരിപ്പിന്റെ രസമുള്ള നിമിഷങ്ങളായിരുന്നു.
*****
"ആരാണ് സജിത്ത്
ആശുപതിയിലെ പ്രസവ വാർഡിനുമുന്നിൽ ചുരുണ്ട് കൂടിയിരുന്നു പാതിമയക്കത്തിലായിരുന്ന തന്റെ കയ്യിൽ കുട്ടിയെ തന്നുകൊണ്ട് നഴ്സ് പറയുന്നുണ്ടായിരുന്നു.
"പെണ്കുഞ്ഞാണ്,"
സന്തോഷത്തോടെ കുഞ്ഞിന്റെ കവിളിൽ മുത്തമിട്ടുണ്ട് പതുക്കെ വിളിച്ചു "അനന്യ."
ഇന്ന് അനന്യ വളർന്നിരിക്കുന്നു കയ്യോ കാലോ വളരുന്നതെന്നുനോക്കി ഓമനിച്ചു, വളർത്തി വലുതാക്കി.
ഇന്ന് അവളാണ് എന്റെ പരാതിക്കാരി. അവൾക്കു അഞ്ചുവയസായപ്പോൾ എന്റെ ദേവികപോയി.
"നിങ്ങോൾക്കൊക്കെ സ്വർഗ്ഗം ബുക്ക് ചെയ്യാൻ വേണ്ടി ഞാൻ നേരത്തെപോകുവാ..."
രോഗം കൂടി ആശുപത്രിയിൽ കിടക്കുമ്പോൾ എന്റെ കൈപിടിച്ച് അവസാനമായിഅവൾ പറഞ്ഞതാ..
"ദേവികാ...."
"നീ സ്വർഗത്തിലിരുന്നു ഇതുവല്ലതും കാണുന്നുണ്ടോ...?"
ഒരുകണക്കിന് നീ നേരത്തെ പോയത് നന്നായി അല്ലങ്കിൽ ഈ കേസിലെ കൂട്ടുപ്രതിയായി നീയും ഇന്ന് പോലീസ് സ്റ്റേഷൻ വരെ വരണമായിരുന്നു.
അനന്യ വരുന്നത് കണ്ടാണ് അയാൾ ചിന്തവിട്ടുണർന്നത്. അവൾ അച്ഛനെ കാണാത്തതുപോലെ നടന്നു. അയാൾ അവളെത്തന്നെ നോക്കി "അനന്യാ..."
അയാൾ അവളെ വിളിച്ചു.
ഹൃദയം പൊട്ടുന്ന വേദനായിൽ ആ വിളിക്കു ശബ്ദം വളരെകുറവായിരുന്നു..
തൊണ്ടയിടറി പരുക്കൻ ശബ്ദത്തിൽ അതു പുറത്തുവന്നു.
********
ചൈൽഡ് ലൈൻ അധികൃതരുടെ മുന്നിൽ എഴുതിത്തയ്യാറാക്കിയ വലിയൊരു കുറിപ്പുമായാണ് അനന്യ വന്നത്. തനിക്കെതിരെയുള്ള പരാതികേട്ട് അയൽഞെട്ടി.
സ്‌കൂളിൽ വിടുന്നില്ല ഭക്ഷണം നൽകുന്നില്ല ദേഹോപദ്രവമേൽപ്പിക്കുന്നു തുടങ്ങി നൂറുകൂട്ടം കുറ്റാരോപണങ്ങൾ.
"ഈ പറഞ്ഞതെല്ലാം ശരിയാണോ..?"
അവരുടെ ചോദ്യംകേട്ട് അയാൾ തളർന്നു...
ഒരു ശത്രുവിനെപോലെ തന്നെനോക്കുന്ന സ്വന്തം മകളെ അയാൾ ദൈന്യതയോടെ നോക്കി..
"സാറെ..."
"എന്നെ കേൾക്കാൻ കുറച്ചു ദയയുണ്ടാവണം.."
അയാൾ പറഞ്ഞുതുടങ്ങി
"പ്ലസ് വൺ അവസാന പരീക്ഷയും കഴിഞു വീട്ടിൽവന്ന അനന്യമോൾക്ക് കുറച്ചു മാനസിക അസ്വസ്ഥതയും പനിയും ഉണ്ടായതാണ് തുടക്കം. പതിവുപോലെ ഞങ്ങളുടെ കുടുംബ ഡോക്ടറെ കാണിച്ചു..
"പേടിക്കാനൊന്നുമില്ല അതു പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം കൊണ്ടാവാം കുറച്ചു റെസ്റ്റുകൊടുക്കുക അതുമതി."
ഡോക്ടർ പറഞ്ഞു
"പിന്നീട് പനിമാറിയെങ്കിലും മാനസികമായി പക്ക്വതയില്ലാതെ സംസാരിക്കുകയും ചിലപ്പോൾ എന്നെ തെറിപറയുകയും ചെയ്തുകൊണ്ടിരുന്നു."
"ഡോക്ടർ
പറഞ്ഞപ്രകാരം ഒരു മനഃശാസ്ത്രവിഭാഗം ഡോക്ടറെകാണിച്ചു.
അവിടം മുതലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
കൗൺസിലിംഗ് കഴിഞ്ഞ ശേഷം ഡോക്ടർ എന്നെ വിളിച്ചു."
"സാർ... എന്താണ് എന്റെ മോൾക്ക് സംഭവിച്ചത്..?"
"പേടിക്കാനൊന്നുമില്ല അവൾക്കൊരു അസുഖവുമില്ല."
ഡോക്ടർ എല്ലാം തുറന്നു പറഞ്ഞു.
"നിങ്ങളുടെ മോൾ അവളുടെ കൂടെ പഠിച്ചിരുന്ന ഒരു പയ്യനുമായിപ്രണയത്തിലാണ് അതു നേരിട്ട് പറയാനുള്ള ഭയപ്പാടിൽനിന്നും സ്വയം മാനസിക രോഗിയായി മാറുകയും അതുവഴി പറയാൻ ധൈര്യമില്ലാത്ത കാര്യങ്ങൾ മുഖത്തുനോക്കി പറയാൻ പരിശീലിക്കാൻ കഴിയുമെന്ന മനസ്സിന്റെ കണ്ടെത്തലുമാണ് ഈ നാടകം."
"ഇതു വെറും അഭിനയം"
ഡോക്ടർ തറപ്പിച്ചു പറഞ്ഞു.
"നിങ്ങൾ ഇതിനെ കുറിച്ച് അവളോട് ഇപ്പോൾ ഒന്നും ചോദിക്കരുത്. പകരം അവളുടെ കൂട്ടുകാരികളെയും ക്‌ളാസിലെ മറ്റുകുട്ടികളെയും കണ്ട് അന്വേഷിക്കുക.
പയ്യനെ കുറിച്ചും അന്വേഷിക്കുക"
"തൽക്കാലം ഇപ്പോൾ പോയിട്ട് അടുത്ത ആഴ്ച ഒന്നുകൂടെ വരിക."
അദ്ദേഹം കുറച്ചു മരുന്നുകൾ നൽകി. കുറച്ചു ടെസ്റ്റുകളും എഴുതി.
അനന്യയെ സമാധാനിപ്പിച്ചു.
"പേടികാരണം എന്റെ ഹൃദയമിടിപ്പുകൂടി. എന്തെല്ലാമാണ് ഞാൻ കേൾക്കുന്നത്...? ഒരു നല്ല സുഹൃത്തിനെപോലെ എന്നും കാര്യങ്ങൾ അന്വേഷിക്കാറുള്ള എന്നോട് അവൾ എന്തിനു ഈ കാര്യം മറച്ചുവെച്ചു..? അതുമാത്രം എനിക്കറിയില്ല."
"വീട്ടിൽ എത്തി റഹസ്യമായിത്തന്നെ അന്വേഷണം ആരംഭിച്ചു. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നു അവളുടെ പ്രണയം പലകൂട്ടുകാർക്കും അറിയാമായിരുന്നു അതിത്ര അപകടകരമായി വളരുമെന്ന് ആരും ഓർത്തില്ല.മാത്രമല്ല ആ പയ്യൻ ഇപ്പോൾ ക്‌ളാസിൽ വരുന്നുമുണ്ടായിരുന്നില്ല."
"ശേഷം പയ്യനെ അന്വേഷിച്ചു വീട്ടിൽ പോയി
ഓലമേഞ്ഞ രണ്ടുമുറി കുടിലിൽ അരക്കു താഴെ തളർന്നുകിടക്കുന്ന അച്ഛനും അടുത്ത വീടുകളിൽ ജോലിക്കുപോകുന്ന അമ്മയും അവനും അടങ്ങുന്നതാണ് കുടുംബം."
" വീട്ടിലെ കഷ്ടപ്പാടുകൊണ്ടോ എന്തോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അങ്ങാടിയിലെ കടത്തിണ്ണകളിൽ അന്തിറങ്ങുന്ന ഈ പയ്യനെയാണോ എന്റെ മകൾ ഇത്ര അഗാധമായി പ്രണയിക്കുന്നത്..?"
"എല്ലാ അന്വേഷണങ്ങൾക്കുമൊടുവിൽ അനന്യയെ ഞാൻ ഉപദേശിച്ചു. അവന്റെ കുടുംബം ജീവിത രീതി വയസ്സ് അവളുടെ ഭാവി പഠനം അങ്ങിനെ എല്ലാമെല്ലാം പക്ഷെ ഗുണമുണ്ടായില്ല അവളുടെ മനസ്സ് കരിങ്കല്ലുപോലെ ഉറച്ചുപോയിരുന്നു.
"എനിക്ക് അവനെത്തന്നെവേണം അതിനു സമ്മതിച്ചില്ലങ്കിൽ ഞാൻ ഒളിച്ചോടും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും."
ഇതേ അവൾക്കു പറയാനുണ്ടായിരുന്നൊള്ളു.
രണ്ടാം പ്രാവശ്യം ഡോക്ടറെകണ്ടപ്പോൾ അദ്ദേഹത്തിനും ഒന്നേ പറയാനുണ്ടായിരുന്നൊള്ളു.
" സാർ വിഷമിക്കണ്ട.
അവൾ പോകുന്നെങ്കിൽ പോകട്ടെ അവളെ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തവിധം അവളുടെ മനസ്സ് മാറിയിരിക്കുന്നു അവൾക്കു ചില ഹോർമോണ് വ്യതിയാനങ്ങളുമുണ്ട്."
"ഞാൻ നിരാശനായി അവിടെനിന്നും മടങ്ങി."
"അതിനു ശേഷം ഞാൻ അവളെ ഉപദേശിച്ചു അവൾ എന്നെതെറിവിളിച്ചപ്പോൾ ഞാൻ ചെറുതായൊന്നു തല്ലിയിട്ടുണ്ട് സത്യമാണ്. രണ്ടു ദിവസമായി ക്‌ളാസിൽ പോകാനും അനുവദിച്ചിട്ടില്ല."
"ഞാൻ എന്തുചെയ്യണം സാർ...?
വിവാഹം ചെയ്തുകൊടുക്കാൻ വയസു തികഞ്ഞിട്ടില്ല. പയ്യന്റെ ജീവിത രീതിയും ശരിയല്ല, ജോലിയില്ല. സ്‌കൂളിൽ വിട്ടാൽ അവൾ എന്തെങ്കിലും അപകടമുണ്ടാക്കുമോ..?"
ഒന്നും അറിയില്ല സാറേ...!"
അയാൾ പരിസരംമറന്നുപൊട്ടിക്കരഞ്ഞു...
ചോദ്യം ചെയ്യാൻ വിളിച്ച ചൈൽഡ് ലൈൻ അധികൃതരും അദ്ദേഹത്തോടൊപ്പം കരഞ്ഞു. ലോകം മുഴുവനും അദ്ദേഹത്തോടൊപ്പം കരഞ്ഞു...
അനന്യ അവൾ സ്വയം പാകപ്പെടുത്തിയ മനസ്സിൽ ഒരുതീരുമാനമെടുത്തുകഴിഞ്ഞിരുന്നു.
"അച്ഛാ... മാപ്പ്"
അവൾ അയാളുടെ കാല്പാദങ്ങളിൽ വീണു പൊട്ടിക്കരഞ്ഞു.
"എന്റെ പൊന്നുമോളേ.."
അയാൾ അവളെ വാരിപ്പുണർന്നു അവളുടെ മുഖത്തു തുരുതുരാ ഉമ്മവെച്ചുകൊണ്ടിരുന്നു.
അബ്ദുൾ ഗഫൂർ
ananya
******
"ഹലോ..."
"സുജിത് സാറല്ലേ..."
"അതെ ആരാ..?"
"ഞാൻ ചൈൽഡ് ലൈൻ ഓഫീസിൽ നിന്നാണ്
താങ്കൾ ഇന്നു ഇവിടെ ഓഫിസിൽ വരണം..."
"ഓക്കേ വരാം എന്താകാര്യം...?"
"താങ്കൾക്കെതിരെ ഒരു പരാതിലഭിച്ചിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കാനാ..."
അയാൾ ഉത്കണ്ഠയോടെ ഫോണും പിടിച്ചു നിന്നു,
"ചൈൽഡ് ലൈനിൽ എനിക്കെതിരെ പരാതിക്കാരൻ ആരായിരിക്കും..?"
"ഇന്നേവരെ തന്റെ അധ്യാപന ജീവിതത്തിൽ ഒരു വിദ്യാർത്ഥിയെ പോലും പ്രഹരിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല."
"മാത്രമല്ല കഴിഞ്ഞ അധ്യാപക ദിനത്തിൽ ഒരുപാടു വിദ്യാർത്ഥികൾ തനിക്കു ആശംസകൾ അർപ്പിച്ചുകൊണ്ട് ഫൈസ് ബൂക്കിലും വാട്സാപ്പിലും സന്ദേശങ്ങൾ അയച്ചിട്ടുമുണ്ടായിരുന്നു"
"സമ്മാനങ്ങളും ആശംസകളും നേരിട്ടുവന്നു കൈമാറിയവരുമുണ്ട്.."
"മാതൃകാധ്യാപകനുള്ള അവാർഡും തന്നെ തേടിവന്നിട്ടുണ്ട്"
"പിന്നെ ആരായിരിക്കും..?"
അയാൾ ഭൂതകാലത്തിലേക്ക് ചിന്തയുടെ ജാലകം തുറന്നു..
"സാറെ....."
"താങ്കളുടെ മോൾ അനന്യ തന്നെയാണ് പരാതിക്കാരി,"
ഫോണിലെ ശബ്ദം കേട്ടു അയാൾ ഉണർന്നു.
"അവളെയും കൂട്ടിവേണം ഓഫീസിൽ എത്താൻ'
ഉദ്യോഗസ്ഥൻ പറഞ്ഞു നിറുത്തി...
തന്റെ ഭാരം കുറയുന്നതായി അയാൾക്കുതോന്നി കാലുകൾ തളരുന്നപോലെ... അയാൾ ചുമരിൽപിടിച്ചു പതുക്കെ നിലത്തിരുന്നു.
അല്പം ആശ്വാസംതോന്നിയപ്പോൾ എഴുന്നേറ്റു കുറച്ചുനേരം കസേരയിൽ ഇരുന്നു
തീവണ്ടിപോകും പോലെ ഹൃദയ മിടിപ്പിന്റെ ശബ്ദം അയാളുടെ നെഞ്ചിൽ നിന്നും മുഴങ്ങിക്കേൾക്കാമായിരുന്നു..
ആ താളങ്ങൾക്കൊപ്പം തന്റെ ഓളമുള്ള ഓർമ്മകൾ പിന്നോട്ട് പായുന്നത് അയാൾ അറിയുന്നുണ്ടായിരുന്നില്ല.
"ഏട്ടാ,,,"
"നമുക്കൊരു പെണ്കുഞ്ഞുവേണ്ടേ..?"
തന്റെ ജീവിതത്തിന്റെ നല്ലപാതി ദേവികയുടെ ചോദ്യംകേട്ട് ഒരുപാട് ചിരിച്ചത് അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.
ഒരു പെൺകുഞ്ഞിനെ ഓമനിക്കാൻ തനിക്കും ഒരുപാട് മോഹമുണ്ടായിരുന്നെങ്കിലും അവളെ സമാദാനിപ്പിക്കാൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
"അതിനെന്താ നമുക്ക് ഒന്നല്ല മൂന്ന് പെണ്മക്കളെ കിട്ടുമല്ലോ"
മൂന്ന് ആൺമക്കളുടെ ഭാര്യമാരായി മൂന്നു പെണ്മക്കൾ വരുമെന്ന് ഭാര്യയെ ബോധ്യപ്പെടുത്തി.
"ഏട്ടന് എപ്പോഴും തമാശയാണ്. എനിക്കത് പിടിക്ക്ണ്ല്ലാട്ടോ..?"
അവൾ പരിഭവംപറഞ്ഞു.
പിന്നീടൊരിക്കൽ കുളികഴിഞ്ഞു മുല്ലപ്പൂവ് ചൂടി സാരിയുടുത്ത് ക്ഷേത്രത്തിൽ പോകാനിറങ്ങി ദേവിക പറഞ്ഞു
"ഏട്ടാ...ഇന്നോരുകൂട്ടം പറയാനുണ്ട് ക്ഷേത്രത്തിൽ പോയിവന്നിട്ടുപറയാം"
അയാൾക്കൊന്നും മനസ്സിലായില്ല,
"എന്താ...? ഒന്നു തെളിച്ചുപറ"
"അതൊക്കെയുണ്ട്.."
അതുംപറഞ്ഞു അവൾ നടത്തത്തിനു വേഗതകൂടി....
ഞങ്ങൾക്കൊരു കുഞ്ഞുകൂടേ പിറക്കാൻപോകുന്നെന്ന സന്തോഷത്തിലായിരുന്നു പിന്നെയുള്ള ദിവസങ്ങൾ. പെണ്ണായിരിക്കണേ എന്ന പ്രാർത്ഥനയിലും വൈവാടിലുമായി ഒൻപത് മാസം തികഞ്ഞു അവിടുന്നങ്ങോട്ട് കാത്തിരിപ്പിന്റെ രസമുള്ള നിമിഷങ്ങളായിരുന്നു.
*****
"ആരാണ് സജിത്ത്
ആശുപതിയിലെ പ്രസവ വാർഡിനുമുന്നിൽ ചുരുണ്ട് കൂടിയിരുന്നു പാതിമയക്കത്തിലായിരുന്ന തന്റെ കയ്യിൽ കുട്ടിയെ തന്നുകൊണ്ട് നഴ്സ് പറയുന്നുണ്ടായിരുന്നു.
"പെണ്കുഞ്ഞാണ്,"
സന്തോഷത്തോടെ കുഞ്ഞിന്റെ കവിളിൽ മുത്തമിട്ടുണ്ട് പതുക്കെ വിളിച്ചു "അനന്യ."
ഇന്ന് അനന്യ വളർന്നിരിക്കുന്നു കയ്യോ കാലോ വളരുന്നതെന്നുനോക്കി ഓമനിച്ചു, വളർത്തി വലുതാക്കി.
ഇന്ന് അവളാണ് എന്റെ പരാതിക്കാരി. അവൾക്കു അഞ്ചുവയസായപ്പോൾ എന്റെ ദേവികപോയി.
"നിങ്ങോൾക്കൊക്കെ സ്വർഗ്ഗം ബുക്ക് ചെയ്യാൻ വേണ്ടി ഞാൻ നേരത്തെപോകുവാ..."
രോഗം കൂടി ആശുപത്രിയിൽ കിടക്കുമ്പോൾ എന്റെ കൈപിടിച്ച് അവസാനമായിഅവൾ പറഞ്ഞതാ..
"ദേവികാ...."
"നീ സ്വർഗത്തിലിരുന്നു ഇതുവല്ലതും കാണുന്നുണ്ടോ...?"
ഒരുകണക്കിന് നീ നേരത്തെ പോയത് നന്നായി അല്ലങ്കിൽ ഈ കേസിലെ കൂട്ടുപ്രതിയായി നീയും ഇന്ന് പോലീസ് സ്റ്റേഷൻ വരെ വരണമായിരുന്നു.
അനന്യ വരുന്നത് കണ്ടാണ് അയാൾ ചിന്തവിട്ടുണർന്നത്. അവൾ അച്ഛനെ കാണാത്തതുപോലെ നടന്നു. അയാൾ അവളെത്തന്നെ നോക്കി "അനന്യാ..."
അയാൾ അവളെ വിളിച്ചു.
ഹൃദയം പൊട്ടുന്ന വേദനായിൽ ആ വിളിക്കു ശബ്ദം വളരെകുറവായിരുന്നു..
തൊണ്ടയിടറി പരുക്കൻ ശബ്ദത്തിൽ അതു പുറത്തുവന്നു.
********
ചൈൽഡ് ലൈൻ അധികൃതരുടെ മുന്നിൽ എഴുതിത്തയ്യാറാക്കിയ വലിയൊരു കുറിപ്പുമായാണ് അനന്യ വന്നത്. തനിക്കെതിരെയുള്ള പരാതികേട്ട് അയൽഞെട്ടി.
സ്‌കൂളിൽ വിടുന്നില്ല ഭക്ഷണം നൽകുന്നില്ല ദേഹോപദ്രവമേൽപ്പിക്കുന്നു തുടങ്ങി നൂറുകൂട്ടം കുറ്റാരോപണങ്ങൾ.
"ഈ പറഞ്ഞതെല്ലാം ശരിയാണോ..?"
അവരുടെ ചോദ്യംകേട്ട് അയാൾ തളർന്നു...
ഒരു ശത്രുവിനെപോലെ തന്നെനോക്കുന്ന സ്വന്തം മകളെ അയാൾ ദൈന്യതയോടെ നോക്കി..
"സാറെ..."
"എന്നെ കേൾക്കാൻ കുറച്ചു ദയയുണ്ടാവണം.."
അയാൾ പറഞ്ഞുതുടങ്ങി
"പ്ലസ് വൺ അവസാന പരീക്ഷയും കഴിഞു വീട്ടിൽവന്ന അനന്യമോൾക്ക് കുറച്ചു മാനസിക അസ്വസ്ഥതയും പനിയും ഉണ്ടായതാണ് തുടക്കം. പതിവുപോലെ ഞങ്ങളുടെ കുടുംബ ഡോക്ടറെ കാണിച്ചു..
"പേടിക്കാനൊന്നുമില്ല അതു പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം കൊണ്ടാവാം കുറച്ചു റെസ്റ്റുകൊടുക്കുക അതുമതി."
ഡോക്ടർ പറഞ്ഞു
"പിന്നീട് പനിമാറിയെങ്കിലും മാനസികമായി പക്ക്വതയില്ലാതെ സംസാരിക്കുകയും ചിലപ്പോൾ എന്നെ തെറിപറയുകയും ചെയ്തുകൊണ്ടിരുന്നു."
"ഡോക്ടർ
പറഞ്ഞപ്രകാരം ഒരു മനഃശാസ്ത്രവിഭാഗം ഡോക്ടറെകാണിച്ചു.
അവിടം മുതലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
കൗൺസിലിംഗ് കഴിഞ്ഞ ശേഷം ഡോക്ടർ എന്നെ വിളിച്ചു."
"സാർ... എന്താണ് എന്റെ മോൾക്ക് സംഭവിച്ചത്..?"
"പേടിക്കാനൊന്നുമില്ല അവൾക്കൊരു അസുഖവുമില്ല."
ഡോക്ടർ എല്ലാം തുറന്നു പറഞ്ഞു.
"നിങ്ങളുടെ മോൾ അവളുടെ കൂടെ പഠിച്ചിരുന്ന ഒരു പയ്യനുമായിപ്രണയത്തിലാണ് അതു നേരിട്ട് പറയാനുള്ള ഭയപ്പാടിൽനിന്നും സ്വയം മാനസിക രോഗിയായി മാറുകയും അതുവഴി പറയാൻ ധൈര്യമില്ലാത്ത കാര്യങ്ങൾ മുഖത്തുനോക്കി പറയാൻ പരിശീലിക്കാൻ കഴിയുമെന്ന മനസ്സിന്റെ കണ്ടെത്തലുമാണ് ഈ നാടകം."
"ഇതു വെറും അഭിനയം"
ഡോക്ടർ തറപ്പിച്ചു പറഞ്ഞു.
"നിങ്ങൾ ഇതിനെ കുറിച്ച് അവളോട് ഇപ്പോൾ ഒന്നും ചോദിക്കരുത്. പകരം അവളുടെ കൂട്ടുകാരികളെയും ക്‌ളാസിലെ മറ്റുകുട്ടികളെയും കണ്ട് അന്വേഷിക്കുക.
പയ്യനെ കുറിച്ചും അന്വേഷിക്കുക"
"തൽക്കാലം ഇപ്പോൾ പോയിട്ട് അടുത്ത ആഴ്ച ഒന്നുകൂടെ വരിക."
അദ്ദേഹം കുറച്ചു മരുന്നുകൾ നൽകി. കുറച്ചു ടെസ്റ്റുകളും എഴുതി.
അനന്യയെ സമാധാനിപ്പിച്ചു.
"പേടികാരണം എന്റെ ഹൃദയമിടിപ്പുകൂടി. എന്തെല്ലാമാണ് ഞാൻ കേൾക്കുന്നത്...? ഒരു നല്ല സുഹൃത്തിനെപോലെ എന്നും കാര്യങ്ങൾ അന്വേഷിക്കാറുള്ള എന്നോട് അവൾ എന്തിനു ഈ കാര്യം മറച്ചുവെച്ചു..? അതുമാത്രം എനിക്കറിയില്ല."
"വീട്ടിൽ എത്തി റഹസ്യമായിത്തന്നെ അന്വേഷണം ആരംഭിച്ചു. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നു അവളുടെ പ്രണയം പലകൂട്ടുകാർക്കും അറിയാമായിരുന്നു അതിത്ര അപകടകരമായി വളരുമെന്ന് ആരും ഓർത്തില്ല.മാത്രമല്ല ആ പയ്യൻ ഇപ്പോൾ ക്‌ളാസിൽ വരുന്നുമുണ്ടായിരുന്നില്ല."
"ശേഷം പയ്യനെ അന്വേഷിച്ചു വീട്ടിൽ പോയി
ഓലമേഞ്ഞ രണ്ടുമുറി കുടിലിൽ അരക്കു താഴെ തളർന്നുകിടക്കുന്ന അച്ഛനും അടുത്ത വീടുകളിൽ ജോലിക്കുപോകുന്ന അമ്മയും അവനും അടങ്ങുന്നതാണ് കുടുംബം."
" വീട്ടിലെ കഷ്ടപ്പാടുകൊണ്ടോ എന്തോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അങ്ങാടിയിലെ കടത്തിണ്ണകളിൽ അന്തിറങ്ങുന്ന ഈ പയ്യനെയാണോ എന്റെ മകൾ ഇത്ര അഗാധമായി പ്രണയിക്കുന്നത്..?"
"എല്ലാ അന്വേഷണങ്ങൾക്കുമൊടുവിൽ അനന്യയെ ഞാൻ ഉപദേശിച്ചു. അവന്റെ കുടുംബം ജീവിത രീതി വയസ്സ് അവളുടെ ഭാവി പഠനം അങ്ങിനെ എല്ലാമെല്ലാം പക്ഷെ ഗുണമുണ്ടായില്ല അവളുടെ മനസ്സ് കരിങ്കല്ലുപോലെ ഉറച്ചുപോയിരുന്നു.
"എനിക്ക് അവനെത്തന്നെവേണം അതിനു സമ്മതിച്ചില്ലങ്കിൽ ഞാൻ ഒളിച്ചോടും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും."
ഇതേ അവൾക്കു പറയാനുണ്ടായിരുന്നൊള്ളു.
രണ്ടാം പ്രാവശ്യം ഡോക്ടറെകണ്ടപ്പോൾ അദ്ദേഹത്തിനും ഒന്നേ പറയാനുണ്ടായിരുന്നൊള്ളു.
" സാർ വിഷമിക്കണ്ട.
അവൾ പോകുന്നെങ്കിൽ പോകട്ടെ അവളെ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തവിധം അവളുടെ മനസ്സ് മാറിയിരിക്കുന്നു അവൾക്കു ചില ഹോർമോണ് വ്യതിയാനങ്ങളുമുണ്ട്."
"ഞാൻ നിരാശനായി അവിടെനിന്നും മടങ്ങി."
"അതിനു ശേഷം ഞാൻ അവളെ ഉപദേശിച്ചു അവൾ എന്നെതെറിവിളിച്ചപ്പോൾ ഞാൻ ചെറുതായൊന്നു തല്ലിയിട്ടുണ്ട് സത്യമാണ്. രണ്ടു ദിവസമായി ക്‌ളാസിൽ പോകാനും അനുവദിച്ചിട്ടില്ല."
"ഞാൻ എന്തുചെയ്യണം സാർ...?
വിവാഹം ചെയ്തുകൊടുക്കാൻ വയസു തികഞ്ഞിട്ടില്ല. പയ്യന്റെ ജീവിത രീതിയും ശരിയല്ല, ജോലിയില്ല. സ്‌കൂളിൽ വിട്ടാൽ അവൾ എന്തെങ്കിലും അപകടമുണ്ടാക്കുമോ..?"
ഒന്നും അറിയില്ല സാറേ...!"
അയാൾ പരിസരംമറന്നുപൊട്ടിക്കരഞ്ഞു...
ചോദ്യം ചെയ്യാൻ വിളിച്ച ചൈൽഡ് ലൈൻ അധികൃതരും അദ്ദേഹത്തോടൊപ്പം കരഞ്ഞു. ലോകം മുഴുവനും അദ്ദേഹത്തോടൊപ്പം കരഞ്ഞു...
അനന്യ അവൾ സ്വയം പാകപ്പെടുത്തിയ മനസ്സിൽ ഒരുതീരുമാനമെടുത്തുകഴിഞ്ഞിരുന്നു.
"അച്ഛാ... മാപ്പ്"
അവൾ അയാളുടെ കാല്പാദങ്ങളിൽ വീണു പൊട്ടിക്കരഞ്ഞു.
"എന്റെ പൊന്നുമോളേ.."
അയാൾ അവളെ വാരിപ്പുണർന്നു അവളുടെ മുഖത്തു തുരുതുരാ ഉമ്മവെച്ചുകൊണ്ടിരുന്നു.
അബ്ദുൾ ഗഫൂർ
ananya
0 Comments
Post a Comment